അവൻ വീണ്ടും വരുന്നു. ലോക്ക് ഡൗണ്‍. മൃദുവെന്നും പ്രാദേശികം എന്നുമൊക്കെയുള്ള വിശേഷണങ്ങളുമായാണു പുതിയ വരവ്. കോവിഡ് മഹാമാരിയുടെ അതിശക്തമായ രണ്ടാം തരംഗത്തിന്റെ ഫലം.
കഴിഞ്ഞ വർഷത്തെ വിനാശകാരിയായ ലോക്ക് ഡൗണ്‍ പോലെയല്ല ഇത്തവണ നിയന്ത്രണങ്ങളും വിലക്കുകളും കൊണ്ടുവരിക എന്ന് അധികാരികൾ ഉറപ്പുനൽകുന്നുണ്ട്. കഴിഞ്ഞ വർഷം നാലു മണിക്കൂർ മാത്രം നോട്ടീസ് നൽകിയാണ് സന്പൂർണ ലോക്ക് ഡൗണ്‍ നടപ്പാക്കിയത്. ജനങ്ങളുടെയോ വ്യവസായങ്ങളുടെയോ സാഹചര്യം പരിഗണിച്ചതു പോലുമില്ല. പാത്രം കൊട്ടുന്നതും തിരി തെളിക്കുന്നതും പോലെ ചെറിയ കാര്യമായാകാം ബന്ധപ്പെട്ടവർ ലോക്ക് ഡൗണിനെ കണ്ടത്.
സമവായത്തോടെ
ഇത്തവണ മഹാരാഷ്ട്രയിൽ പല ദിവസങ്ങൾ പല വിഭാഗങ്ങളുമായി ചർച്ച ചെയ്താണ് "മൃദു' ലോക്ക് ഡൗണിന്റെ വ്യവസ്ഥകൾ നിശ്ചയിച്ചത്. പരമാവധി ഫാക്ടറികൾക്കു പ്രവർത്തനം തുടരാവുന്ന തരത്തിലാണു വ്യവസ്ഥകൾ. വ്യവസായ സംഘടനകൾ അക്കാര്യത്തിൽ പൊതുവേ തൃപ്തരുമാണ്. മറ്റു സംസ്ഥാനങ്ങളിലും വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തിയാണു നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നത്.
സമവായമുണ്ടാക്കിയാണെങ്കിലും ലോക്ക് ഡൗണുകളും യാത്രാ നിയന്ത്രണങ്ങളും സ്വാഭാവികമായും സാന്പത്തിക രംഗത്തു തിരിച്ചടി ഉണ്ടാക്കും. വരുംദിവസങ്ങളിൽ രോഗവ്യാപനം കൂടുന്പോൾ കൂടുതൽ സംസ്ഥാനങ്ങളിൽ ജനജീവിതവും വ്യാവസായിക വാണിജ്യ പ്രവർത്തനങ്ങളും നിയന്ത്രണത്തിലാകും.
പണിയില്ല, പണമില്ല
കഴിഞ്ഞ വർഷത്തെ സന്പൂർണ ലോക്ക് ഡൗണിന്റെയും ഘട്ടംഘട്ടമായുള്ള അണ്‍ലോക്കിന്റെയും ഫലം നാം അനുഭവിച്ചതാണ്. ഏപ്രിൽ- ജൂണ്‍ പാദത്തിൽ രാജ്യത്തെ ജിഡിപി 24.4 ശതമാനം ഇടിഞ്ഞു. ജൂലൈ- സെപ്റ്റംബറിൽ ജിഡിപി വീണ്ടും 7.5 ശതമാനം കുറഞ്ഞു. തുടർന്നുള്ള മൂന്നു മാസം 0.4 ശതമാനം എന്ന നാമമാത്ര വളർച്ച. നാലാം പാദം കൂടി ചേർത്താൽ വാർഷിക ജിഡിപി ഏഴര ശതമാനം കുറവാകും എന്നാണു ഗവണ്മെന്റും റിസർവ് ബാങ്കും കണക്കാക്കുന്നത്.
ഇതിന്റെ ഫലം? മഹാമാരിയും ലോക്ക് ഡൗണും ചേർന്നു കഴിഞ്ഞ വർഷം 12.2 കോടി ഇന്ത്യക്കാരെയാണു തൊഴിലും വരുമാനവും ഇല്ലാത്തവരാക്കിയത്. ലോക്ക് ഡൗണ്‍ നീങ്ങിയിട്ടും അവരിൽ ഭൂരിപക്ഷത്തിനും തൊഴിൽ തിരിച്ചു കിട്ടിയിട്ടില്ല. അടഞ്ഞുപോയ ചെറുകിട- ഇടത്തരം സംരംഭങ്ങൾ ലക്ഷക്കണക്കിനാണ്.
കുറ്റം സമ്മതിച്ച് കേന്ദ്രം
ആ ദുരവസ്ഥ വീണ്ടും വരുമെന്ന ആശങ്ക പലർക്കുമുണ്ട്. എന്നാൽ കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗണ്‍ ദുരന്തത്തിൽനിന്നു പാഠം പഠിച്ച രീതിയിലാണു കേന്ദ്രം ഇത്തവണ പ്രതികരിക്കുന്നത്. ഉത്പാദന മേഖലകൾക്കും ചരക്കുനീക്കത്തിനും തടസമാകാത്ത രീതിയിൽ വേണം നിയന്ത്രണങ്ങൾ എന്നാണ് ഇപ്പോൾ കേന്ദ്രം പറയുന്നത്.
കഴിഞ്ഞ വർഷം കോടിക്കണക്കിനു ജനങ്ങളുടെ പണിയും വരുമാനവും ഇല്ലാതാക്കിയ അനവസരത്തിലെ ലോക്ക് ഡൗണ്‍ അബദ്ധമായിരുന്നെന്ന കുറ്റസമ്മതം അതിൽ കാണാം. ആ ലോക്ക് ഡൗണ്‍ രോഗവ്യാപനം നിയന്ത്രിക്കുക പോലും ചെയ്തില്ല.
രാജ്യം അടച്ചിട്ടാൽ രണ്ടു മാസം കൊണ്ട് കോവിഡ് നാടുവിടുമെന്ന നീതി ആയോഗ് വിദഗ്ധരുടെ അബദ്ധ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യം സന്പൂർണ ലോക്ക് ഡൗണിലാക്കിയത്. കൃത്യ സമയത്തു ലോക്ക് ചെയ്തെന്നും കൃത്യ സമയത്ത് ലോക്ക് തുറന്നെന്നും കുറേക്കാലം ചിലരൊക്കെ പ്രസംഗിച്ചത് പഴങ്കഥ.
സന്പദ് രംഗം ഉലയും
"മൃദു' ലോക്ക് ഡൗണും കർഫ്യുവും കണ്ടെയ്ൻമെന്റ് സോണുകളും വഴി രോഗവ്യാപനത്തിനു ശമനമുണ്ടാക്കാനുള്ള ശ്രമവും സാന്പത്തിക മേഖലയെ ഉലയ്ക്കും. മാളുകളും മറ്റു വ്യാപാര കേന്ദ്രങ്ങളും അടയുന്പോൾ വ്യാപാരം കുറയും. കർഫ്യുകൾ ഗതാഗതം കുറയ്ക്കും.
ഫാക്ടറികളുടെ പ്രവർത്തനത്തിനുള്ള നിബന്ധനകൾ ചെറുകിട- അനുബന്ധ- ഘടകപദാർഥ നിർമാണ യൂണിറ്റുകൾക്ക് പറ്റിയവയല്ല. ചെറുകിട യൂണിറ്റുകൾ അടച്ചിടേണ്ടി വരും. അവയുടെ ഉത്പന്നങ്ങൾ ഉപയോഗിച്ച് ഉത്പാദനം നടത്തേണ്ട വലിയ വ്യവസായങ്ങളുടെ പ്രവർത്തനം തടസപ്പെടും.
മൾട്ടിപ്ളെക്സുകൾ, തിയറ്ററുകൾ എന്നിവയിലെ നിബന്ധനകൾ അവയെ മാത്രമല്ല ചലച്ചിത്ര വ്യവസായത്തെ മൊത്തം ബാധിക്കും. ഹോട്ടൽ, ടൂറിസം മേഖലയ്ക്കും റസ്റ്ററന്റ് വ്യവസായത്തിനും ഇക്കൊല്ലം പ്രതീക്ഷിച്ച തിരിച്ചുവരവ് നടക്കില്ല. വ്യോമഗതാഗതം, റെയിൽവേ ഗതാഗതം തുടങ്ങിയ മേഖലകളും ക്ഷീണത്തിലാകും.
മാന്ദ്യം കഴിഞ്ഞു വലിയ പ്രതീക്ഷ
2020-21ലെ സാന്പത്തിക തകർച്ച അപ്രതീക്ഷിതവും അഭൂതപൂർവവും ആയിരുന്നു. ഇത്ര വലിയ തകർച്ച കണ്ട വർഷം മുൻപ് ഉണ്ടായിട്ടില്ല. തുടർച്ചയായ രണ്ടു പാദങ്ങളിലെ ഇടിവിനു ശേഷം മൂന്നാം പാദത്തിൽ നാമമാത്രമായ വളർച്ച ഉണ്ടായതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) അറിയിച്ചു.അതിനാൽ സാങ്കേതികമായി മാന്ദ്യം നീങ്ങി എന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്. എന്നാൽ, വാർഷിക ജിഡിപി ഏഴെട്ടു ശതമാനം കുറയുന്പോൾ മാന്ദ്യം രണ്ടു പാദം മുന്‍പേ തീർന്നു എന്നു പറയുന്നതിൽ ചെറുതല്ലാത്ത വൈരുധ്യമുണ്ട്.
കഴിഞ്ഞ സാന്പത്തിക വർഷം തുടക്കത്തിലെ പാദത്തിൽ 24.4 ശതമാനം ഇടിവ് ജിഡിപി യിൽ ഉണ്ടായതിനാൽ ഈ വർഷം ആദ്യപാദം വലിയ വളർച്ച കാണിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. 27.5 ശതമാനം വളർച്ചയാണ് മിക്ക ഏജൻസികളും കണക്കാക്കിയത്. ഏറെ താഴോട്ടു പോയതിനാൽ മറ്റു തടസങ്ങൾ ഉണ്ടായില്ലെങ്കിൽ ഇങ്ങനെയൊരു വളർച്ച സാധ്യമാകുമായിരുന്നു.
തെറ്റിധരിപ്പിക്കൽ
പക്ഷേ, കോവിഡിന്റെ തീവ്രമായ രണ്ടാം വ്യാപനവും അതു തടയാൻ കൊണ്ടുവരുന്ന നിയന്ത്രണങ്ങളും ആ സാധ്യതയുടെ മേൽ നിഴൽ വീഴ്ത്തി. സത്യത്തിൽ രാജ്യം കാര്യമായി തിരിച്ചുകയറിയിരുന്നില്ല. കണക്കുകളിലെ സൂത്രപ്പണികളും തെറ്റിധരിപ്പിക്കുന്ന താരതമ്യങ്ങളും ഒക്കെ വഴി വളർച്ചയിലേക്ക് അതിവേഗം പായുകയാണെന്നു പ്രചരിപ്പിച്ചതേ ഉള്ളു.
വാഹന വിൽപന മുതൽ സാന്പത്തിക പ്രവർത്തനങ്ങളെല്ലാം താഴോട്ടു പോയി. ബാങ്കുകളിലെ നിക്ഷേപം 12 ശതമാനത്തോളം വർധിച്ചപ്പോൾ വായ്പാ വിതരണത്തിലെ വർധന 5.5 ശതമാനം മാത്രം. വായ്പയെടുത്തു ബിസിനസ് നടത്താൻ ആർക്കും ധൈര്യം വന്നിട്ടില്ലെന്നു വ്യക്തം.
ഉറപ്പില്ലാതെ ചെലവ് ചെയ്യില്ല
ജനങ്ങൾ പണം ചെലവാക്കിത്തുടങ്ങിയാലേ ബിസിനസുകൾ വളരൂ. അവർ പണം ചെലവാക്കണമെങ്കിൽ പണിയും പണവും വേണം; തുടർന്നും അവ ഉണ്ടാകുമെന്ന് ഉറപ്പുവേണം. ആ ഉറപ്പ് ഉണ്ടാകുംവരെ ജനം ഉള്ള പണം ഭദ്രമായി നിക്ഷേപിച്ച് സ്വസ്ഥരായി കഴിയും. വരുമാനം ഉറപ്പുണ്ടായാൽ കടം മേടിച്ചും ചെലവ് ചെയ്യും. കാർ വാങ്ങും; ടി വി മാറ്റും; ആണ്ടുതോറും സ്മാർട് ഫോണ്‍ മാറും; വീടു പണിയും; ടൂർ പോകും.
അപ്പോഴാണു ബിസിനസുകൾ തുടങ്ങുന്നതും വളരുന്നതും. കുത്തകകൾ മാത്രമേ അല്ലാത്ത സമയത്തു വളരൂ. മഹാമാരിയുടെ കാലത്തും വലിയ ശതകോടീശ്വരന്മാർ വളർന്നത് അങ്ങനെയാണ്. സമാന്തരമായി കോടിക്കണക്കിനു ജനങ്ങൾ ദാരിദ്ര്യരേഖയുടെ താഴേക്കു പതിക്കുകയും ചെയ്തു.
ഈ സാന്പത്തിക വർഷം ഇരട്ടയക്ക വളർച്ച (10 മുതൽ 12.5 വരെ ശതമാനം ജിഡിപി വളർച്ച) നേടിയാൽ കൊടിയ ദാരിദ്ര്യത്തിൽ നിന്നു കുറേപ്പേർക്കു മുക്തി നേടാമായിരുന്നു. കോവിഡിന്റെ രണ്ടാം വരവും നിയന്ത്രണങ്ങളും ആ സാധ്യതയാണു തകർക്കുന്നത്.
ആശ്വാസരക്ഷാ നടപടികൾ വേണം
ഗവണ്മെന്റുകൾ ആശ്വാസരക്ഷാ നടപടികൾ എടുക്കേണ്ട സമയമാണിത്. പണിയും വരുമാനവും ഇല്ലാതായവർക്ക് അവ നൽകണം. അതിന് പണിശാലകളും (ഫാക്ടറികൾ) സേവന കേന്ദ്രങ്ങളും തുടങ്ങാൻ സർക്കാർ മുൻകൈയെടുക്കണം. സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും അവർക്കു ധനസഹായം ഉറപ്പാക്കുകയും വേണം.
അങ്ങനെ പണികൾ ഉണ്ടാകും വരെ ധാന്യ വിതരണമടക്കമുള്ള അടിയന്തര സഹായങ്ങൾ നൽകണം. ഒപ്പം സാന്പത്തിക രംഗത്തു വരാവുന്ന തളർച്ച മറികടക്കാൻ ഉത്തേജക പദ്ധതികളും ഉണ്ടാകണം.
കടലാസ് പദ്ധതികൾ
കഴിഞ്ഞ വർഷം നിരവധി തവണ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. ലക്ഷം കോടികളുടെ കണക്കുകൾ. പക്ഷേ സർക്കാർ ബജറ്റിൽ നിന്നു ചെലവാക്കിയത് സൗജന്യ ധാന്യവിതരണത്തിനും ചില സബ്സിഡികൾക്കും മാത്രം. ബാക്കിയൊക്കെ ബാങ്ക് വായ്പകളും ഗാരന്റികളും മാത്രം.
ഇങ്ങനെ ബജറ്റിൽ നിന്ന് ഒന്നും ചെലവാക്കാതെ സാന്പത്തിക ഉത്തേജനം ഉണ്ടാക്കാനുള്ള ശ്രമം വിജയിച്ചെന്നാണു സാന്പത്തിക സർവേയിൽ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ അവകാശപ്പെട്ടത്. അവകാശവാദം സാധൂകരിക്കാൻ തക്ക വളർച്ച രാജ്യത്തെ തൊഴിൽ സംഖ്യയിലോ വരുമാനത്തിലോ കാണാനില്ല. കറൻസി റദ്ദാക്കലിന്റെ സദ്ഫലങ്ങളെപ്പറ്റി ഇന്നും പ്രഭാഷണം നടത്തുന്നവർക്ക് ഈ അവകാശവാദം ആവർത്തിക്കാൻ പ്രയാസമില്ലല്ലോ.
അത്തരം കടലാസ് പദ്ധതികളല്ല വേണ്ടത്. നാട്ടിൽ ജോലിയും വരുമാനവും ഉണ്ടാക്കുന്ന പദ്ധതികൾ വേണം.
ഉത്തേജകങ്ങൾ വേണ്ടെന്നു വാദിച്ചിരുന്ന ഡോണൾഡ് ട്രംപിനു ശേഷം വന്ന ജോ ബൈഡൻ അമേരിക്കയിൽ രണ്ടു വന്പൻ ഉത്തേജക പദ്ധതികൾ അവതരിപ്പിച്ചു. ഒന്നു ഹ്രസ്വകാല നടപടിയും അടുത്തത് ദീർഘകാല പദ്ധതിയും. ബൈഡനെ മാതൃകയാക്കുന്നത് രാജ്യത്തിനു സാന്പത്തികമായും നയതന്ത്രപരമായും നേട്ടമാണ്.
വിലക്കയറ്റഭീഷണി
ഇതിനിടെ വിലക്കയറ്റം വീണ്ടും ഭീഷണിയാകുന്നുണ്ട്. മൊത്തവിലക്കയറ്റം മാർച്ചിൽ 7.39 ശതമാനത്തിലേക്കു കുതിച്ചു. രണ്ടു വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്ക്. ഫെബ്രുവരിയിൽ 4.2 ശതമാനമായിരുന്നു.
മൊത്തവിലയിലെ കുതിപ്പ് ക്രമേണ ചില്ലറ വിലയിലേക്കു പകരും. ചില്ലറ വിലക്കയറ്റം മാർച്ചിൽ 5.52 ശതമാനമായിരുന്നു. ചില്ലറ വിലക്കയറ്റം ആറു ശതമാനത്തിൽ താഴെ നിർത്താവുന്ന വിധം പണനയം ക്രമീകരിക്കാനാണു റിസർവ് ബാങ്കിനു കൊടുത്തിട്ടുള്ള നിർദേശം.
ചില്ലറ വിലക്കയറ്റം ആറു ശതമാനം കടക്കുമെന്നു വന്നാൽ പലിശ നിരക്ക് കൂട്ടുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടി വരും. പലിശ കൂട്ടുന്നതിനെ വ്യവസായ ലോകവും കേന്ദ്ര സർക്കാരും എതിർക്കുന്നു. വളർച്ച കുറയും എന്നാണ് അവരുടെ ഭീതി.
ഇന്ധന- ഉൗർജ വിലകളിലെ 10.3 ശതമാനം വർധന, ഫാക്ടറി ഉത്പന്ന വിലകളിലെ 7.3 ശതമാനം കയറ്റം എന്നിവയാണു മൊത്ത വിലയിലെ കുതിപ്പിനു കാരണം. ഭക്ഷ്യവിലകളും 5.28 ശതമാനം ഉയർന്നു. പച്ചക്കറി, ധാന്യ വിലകൾ താണെങ്കിലും ഫാക്ടറികളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഒൻപതു ശതമാനമായി. അതിൽ തന്നെ ഭക്ഷ്യ എണ്ണയുടെ വിലക്കയറ്റം 34.2 ശതമാനമാണ്.
ഏപ്രിൽ മാസത്തിൽ മൊത്ത വിലക്കയറ്റം 11 ശതമാനമാകാൻ സാധ്യതയുണ്ടെന്നു റേറ്റിംഗ് ഏജൻസി ഇക്ര വിലയിരുത്തുന്നു. ഇതോടൊപ്പം ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില 70 ഡോളറിലേക്കു കുതിക്കുകയും ചെയ്യുന്നു.
ഒരു വശത്തു സാന്പത്തിക തളർച്ച, മറുവശത്തു കുതിക്കുന്ന വില. ജനജീവിതം വറചട്ടിയിൽ നിന്ന് എരിതീയിലേക്കു വീഴുകയാണോ?
റ്റി.സി. മാത്യു
കഴിഞ്ഞ വർഷത്തെ വിനാശകാരിയായ ലോക്ക് ഡൗണ്‍ പോലെയല്ല ഇത്തവണ നിയന്ത്രണങ്ങളും വിലക്കുകളും കൊണ്ടുവരിക എന്ന് അധികാരികൾ ഉറപ്പുനൽകുന്നുണ്ട്. കഴിഞ്ഞ വർഷം നാലു മണിക്കൂർ മാത്രം നോട്ടീസ് നൽകിയാണ് സന്പൂർണ ലോക്ക് ഡൗണ്‍ നടപ്പാക്കിയത്. ജനങ്ങളുടെയോ വ്യവസായങ്ങളുടെയോ സാഹചര്യം പരിഗണിച്ചതു പോലുമില്ല. പാത്രം കൊട്ടുന്നതും തിരി തെളിക്കുന്നതും പോലെ ചെറിയ കാര്യമായാകാം ബന്ധപ്പെട്ടവർ ലോക്ക് ഡൗണിനെ കണ്ടത്.
സമവായത്തോടെ
ഇത്തവണ മഹാരാഷ്ട്രയിൽ പല ദിവസങ്ങൾ പല വിഭാഗങ്ങളുമായി ചർച്ച ചെയ്താണ് "മൃദു' ലോക്ക് ഡൗണിന്റെ വ്യവസ്ഥകൾ നിശ്ചയിച്ചത്. പരമാവധി ഫാക്ടറികൾക്കു പ്രവർത്തനം തുടരാവുന്ന തരത്തിലാണു വ്യവസ്ഥകൾ. വ്യവസായ സംഘടനകൾ അക്കാര്യത്തിൽ പൊതുവേ തൃപ്തരുമാണ്. മറ്റു സംസ്ഥാനങ്ങളിലും വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തിയാണു നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നത്.
സമവായമുണ്ടാക്കിയാണെങ്കിലും ലോക്ക് ഡൗണുകളും യാത്രാ നിയന്ത്രണങ്ങളും സ്വാഭാവികമായും സാന്പത്തിക രംഗത്തു തിരിച്ചടി ഉണ്ടാക്കും. വരുംദിവസങ്ങളിൽ രോഗവ്യാപനം കൂടുന്പോൾ കൂടുതൽ സംസ്ഥാനങ്ങളിൽ ജനജീവിതവും വ്യാവസായിക വാണിജ്യ പ്രവർത്തനങ്ങളും നിയന്ത്രണത്തിലാകും.
പണിയില്ല, പണമില്ല
കഴിഞ്ഞ വർഷത്തെ സന്പൂർണ ലോക്ക് ഡൗണിന്റെയും ഘട്ടംഘട്ടമായുള്ള അണ്‍ലോക്കിന്റെയും ഫലം നാം അനുഭവിച്ചതാണ്. ഏപ്രിൽ- ജൂണ്‍ പാദത്തിൽ രാജ്യത്തെ ജിഡിപി 24.4 ശതമാനം ഇടിഞ്ഞു. ജൂലൈ- സെപ്റ്റംബറിൽ ജിഡിപി വീണ്ടും 7.5 ശതമാനം കുറഞ്ഞു. തുടർന്നുള്ള മൂന്നു മാസം 0.4 ശതമാനം എന്ന നാമമാത്ര വളർച്ച. നാലാം പാദം കൂടി ചേർത്താൽ വാർഷിക ജിഡിപി ഏഴര ശതമാനം കുറവാകും എന്നാണു ഗവണ്മെന്റും റിസർവ് ബാങ്കും കണക്കാക്കുന്നത്.
ഇതിന്റെ ഫലം? മഹാമാരിയും ലോക്ക് ഡൗണും ചേർന്നു കഴിഞ്ഞ വർഷം 12.2 കോടി ഇന്ത്യക്കാരെയാണു തൊഴിലും വരുമാനവും ഇല്ലാത്തവരാക്കിയത്. ലോക്ക് ഡൗണ്‍ നീങ്ങിയിട്ടും അവരിൽ ഭൂരിപക്ഷത്തിനും തൊഴിൽ തിരിച്ചു കിട്ടിയിട്ടില്ല. അടഞ്ഞുപോയ ചെറുകിട- ഇടത്തരം സംരംഭങ്ങൾ ലക്ഷക്കണക്കിനാണ്.
കുറ്റം സമ്മതിച്ച് കേന്ദ്രം
ആ ദുരവസ്ഥ വീണ്ടും വരുമെന്ന ആശങ്ക പലർക്കുമുണ്ട്. എന്നാൽ കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗണ്‍ ദുരന്തത്തിൽനിന്നു പാഠം പഠിച്ച രീതിയിലാണു കേന്ദ്രം ഇത്തവണ പ്രതികരിക്കുന്നത്. ഉത്പാദന മേഖലകൾക്കും ചരക്കുനീക്കത്തിനും തടസമാകാത്ത രീതിയിൽ വേണം നിയന്ത്രണങ്ങൾ എന്നാണ് ഇപ്പോൾ കേന്ദ്രം പറയുന്നത്.
കഴിഞ്ഞ വർഷം കോടിക്കണക്കിനു ജനങ്ങളുടെ പണിയും വരുമാനവും ഇല്ലാതാക്കിയ അനവസരത്തിലെ ലോക്ക് ഡൗണ്‍ അബദ്ധമായിരുന്നെന്ന കുറ്റസമ്മതം അതിൽ കാണാം. ആ ലോക്ക് ഡൗണ്‍ രോഗവ്യാപനം നിയന്ത്രിക്കുക പോലും ചെയ്തില്ല.
രാജ്യം അടച്ചിട്ടാൽ രണ്ടു മാസം കൊണ്ട് കോവിഡ് നാടുവിടുമെന്ന നീതി ആയോഗ് വിദഗ്ധരുടെ അബദ്ധ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യം സന്പൂർണ ലോക്ക് ഡൗണിലാക്കിയത്. കൃത്യ സമയത്തു ലോക്ക് ചെയ്തെന്നും കൃത്യ സമയത്ത് ലോക്ക് തുറന്നെന്നും കുറേക്കാലം ചിലരൊക്കെ പ്രസംഗിച്ചത് പഴങ്കഥ.
സന്പദ് രംഗം ഉലയും
"മൃദു' ലോക്ക് ഡൗണും കർഫ്യുവും കണ്ടെയ്ൻമെന്റ് സോണുകളും വഴി രോഗവ്യാപനത്തിനു ശമനമുണ്ടാക്കാനുള്ള ശ്രമവും സാന്പത്തിക മേഖലയെ ഉലയ്ക്കും. മാളുകളും മറ്റു വ്യാപാര കേന്ദ്രങ്ങളും അടയുന്പോൾ വ്യാപാരം കുറയും. കർഫ്യുകൾ ഗതാഗതം കുറയ്ക്കും.
ഫാക്ടറികളുടെ പ്രവർത്തനത്തിനുള്ള നിബന്ധനകൾ ചെറുകിട- അനുബന്ധ- ഘടകപദാർഥ നിർമാണ യൂണിറ്റുകൾക്ക് പറ്റിയവയല്ല. ചെറുകിട യൂണിറ്റുകൾ അടച്ചിടേണ്ടി വരും. അവയുടെ ഉത്പന്നങ്ങൾ ഉപയോഗിച്ച് ഉത്പാദനം നടത്തേണ്ട വലിയ വ്യവസായങ്ങളുടെ പ്രവർത്തനം തടസപ്പെടും.
മൾട്ടിപ്ളെക്സുകൾ, തിയറ്ററുകൾ എന്നിവയിലെ നിബന്ധനകൾ അവയെ മാത്രമല്ല ചലച്ചിത്ര വ്യവസായത്തെ മൊത്തം ബാധിക്കും. ഹോട്ടൽ, ടൂറിസം മേഖലയ്ക്കും റസ്റ്ററന്റ് വ്യവസായത്തിനും ഇക്കൊല്ലം പ്രതീക്ഷിച്ച തിരിച്ചുവരവ് നടക്കില്ല. വ്യോമഗതാഗതം, റെയിൽവേ ഗതാഗതം തുടങ്ങിയ മേഖലകളും ക്ഷീണത്തിലാകും.
മാന്ദ്യം കഴിഞ്ഞു വലിയ പ്രതീക്ഷ
2020-21ലെ സാന്പത്തിക തകർച്ച അപ്രതീക്ഷിതവും അഭൂതപൂർവവും ആയിരുന്നു. ഇത്ര വലിയ തകർച്ച കണ്ട വർഷം മുൻപ് ഉണ്ടായിട്ടില്ല. തുടർച്ചയായ രണ്ടു പാദങ്ങളിലെ ഇടിവിനു ശേഷം മൂന്നാം പാദത്തിൽ നാമമാത്രമായ വളർച്ച ഉണ്ടായതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) അറിയിച്ചു.അതിനാൽ സാങ്കേതികമായി മാന്ദ്യം നീങ്ങി എന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്. എന്നാൽ, വാർഷിക ജിഡിപി ഏഴെട്ടു ശതമാനം കുറയുന്പോൾ മാന്ദ്യം രണ്ടു പാദം മുന്‍പേ തീർന്നു എന്നു പറയുന്നതിൽ ചെറുതല്ലാത്ത വൈരുധ്യമുണ്ട്.
കഴിഞ്ഞ സാന്പത്തിക വർഷം തുടക്കത്തിലെ പാദത്തിൽ 24.4 ശതമാനം ഇടിവ് ജിഡിപി യിൽ ഉണ്ടായതിനാൽ ഈ വർഷം ആദ്യപാദം വലിയ വളർച്ച കാണിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. 27.5 ശതമാനം വളർച്ചയാണ് മിക്ക ഏജൻസികളും കണക്കാക്കിയത്. ഏറെ താഴോട്ടു പോയതിനാൽ മറ്റു തടസങ്ങൾ ഉണ്ടായില്ലെങ്കിൽ ഇങ്ങനെയൊരു വളർച്ച സാധ്യമാകുമായിരുന്നു.
തെറ്റിധരിപ്പിക്കൽ
പക്ഷേ, കോവിഡിന്റെ തീവ്രമായ രണ്ടാം വ്യാപനവും അതു തടയാൻ കൊണ്ടുവരുന്ന നിയന്ത്രണങ്ങളും ആ സാധ്യതയുടെ മേൽ നിഴൽ വീഴ്ത്തി. സത്യത്തിൽ രാജ്യം കാര്യമായി തിരിച്ചുകയറിയിരുന്നില്ല. കണക്കുകളിലെ സൂത്രപ്പണികളും തെറ്റിധരിപ്പിക്കുന്ന താരതമ്യങ്ങളും ഒക്കെ വഴി വളർച്ചയിലേക്ക് അതിവേഗം പായുകയാണെന്നു പ്രചരിപ്പിച്ചതേ ഉള്ളു.
വാഹന വിൽപന മുതൽ സാന്പത്തിക പ്രവർത്തനങ്ങളെല്ലാം താഴോട്ടു പോയി. ബാങ്കുകളിലെ നിക്ഷേപം 12 ശതമാനത്തോളം വർധിച്ചപ്പോൾ വായ്പാ വിതരണത്തിലെ വർധന 5.5 ശതമാനം മാത്രം. വായ്പയെടുത്തു ബിസിനസ് നടത്താൻ ആർക്കും ധൈര്യം വന്നിട്ടില്ലെന്നു വ്യക്തം.
ഉറപ്പില്ലാതെ ചെലവ് ചെയ്യില്ല
ജനങ്ങൾ പണം ചെലവാക്കിത്തുടങ്ങിയാലേ ബിസിനസുകൾ വളരൂ. അവർ പണം ചെലവാക്കണമെങ്കിൽ പണിയും പണവും വേണം; തുടർന്നും അവ ഉണ്ടാകുമെന്ന് ഉറപ്പുവേണം. ആ ഉറപ്പ് ഉണ്ടാകുംവരെ ജനം ഉള്ള പണം ഭദ്രമായി നിക്ഷേപിച്ച് സ്വസ്ഥരായി കഴിയും. വരുമാനം ഉറപ്പുണ്ടായാൽ കടം മേടിച്ചും ചെലവ് ചെയ്യും. കാർ വാങ്ങും; ടി വി മാറ്റും; ആണ്ടുതോറും സ്മാർട് ഫോണ്‍ മാറും; വീടു പണിയും; ടൂർ പോകും.
അപ്പോഴാണു ബിസിനസുകൾ തുടങ്ങുന്നതും വളരുന്നതും. കുത്തകകൾ മാത്രമേ അല്ലാത്ത സമയത്തു വളരൂ. മഹാമാരിയുടെ കാലത്തും വലിയ ശതകോടീശ്വരന്മാർ വളർന്നത് അങ്ങനെയാണ്. സമാന്തരമായി കോടിക്കണക്കിനു ജനങ്ങൾ ദാരിദ്ര്യരേഖയുടെ താഴേക്കു പതിക്കുകയും ചെയ്തു.
ഈ സാന്പത്തിക വർഷം ഇരട്ടയക്ക വളർച്ച (10 മുതൽ 12.5 വരെ ശതമാനം ജിഡിപി വളർച്ച) നേടിയാൽ കൊടിയ ദാരിദ്ര്യത്തിൽ നിന്നു കുറേപ്പേർക്കു മുക്തി നേടാമായിരുന്നു. കോവിഡിന്റെ രണ്ടാം വരവും നിയന്ത്രണങ്ങളും ആ സാധ്യതയാണു തകർക്കുന്നത്.
ആശ്വാസരക്ഷാ നടപടികൾ വേണം
ഗവണ്മെന്റുകൾ ആശ്വാസരക്ഷാ നടപടികൾ എടുക്കേണ്ട സമയമാണിത്. പണിയും വരുമാനവും ഇല്ലാതായവർക്ക് അവ നൽകണം. അതിന് പണിശാലകളും (ഫാക്ടറികൾ) സേവന കേന്ദ്രങ്ങളും തുടങ്ങാൻ സർക്കാർ മുൻകൈയെടുക്കണം. സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും അവർക്കു ധനസഹായം ഉറപ്പാക്കുകയും വേണം.
അങ്ങനെ പണികൾ ഉണ്ടാകും വരെ ധാന്യ വിതരണമടക്കമുള്ള അടിയന്തര സഹായങ്ങൾ നൽകണം. ഒപ്പം സാന്പത്തിക രംഗത്തു വരാവുന്ന തളർച്ച മറികടക്കാൻ ഉത്തേജക പദ്ധതികളും ഉണ്ടാകണം.
കടലാസ് പദ്ധതികൾ
കഴിഞ്ഞ വർഷം നിരവധി തവണ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. ലക്ഷം കോടികളുടെ കണക്കുകൾ. പക്ഷേ സർക്കാർ ബജറ്റിൽ നിന്നു ചെലവാക്കിയത് സൗജന്യ ധാന്യവിതരണത്തിനും ചില സബ്സിഡികൾക്കും മാത്രം. ബാക്കിയൊക്കെ ബാങ്ക് വായ്പകളും ഗാരന്റികളും മാത്രം.
ഇങ്ങനെ ബജറ്റിൽ നിന്ന് ഒന്നും ചെലവാക്കാതെ സാന്പത്തിക ഉത്തേജനം ഉണ്ടാക്കാനുള്ള ശ്രമം വിജയിച്ചെന്നാണു സാന്പത്തിക സർവേയിൽ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ അവകാശപ്പെട്ടത്. അവകാശവാദം സാധൂകരിക്കാൻ തക്ക വളർച്ച രാജ്യത്തെ തൊഴിൽ സംഖ്യയിലോ വരുമാനത്തിലോ കാണാനില്ല. കറൻസി റദ്ദാക്കലിന്റെ സദ്ഫലങ്ങളെപ്പറ്റി ഇന്നും പ്രഭാഷണം നടത്തുന്നവർക്ക് ഈ അവകാശവാദം ആവർത്തിക്കാൻ പ്രയാസമില്ലല്ലോ.
അത്തരം കടലാസ് പദ്ധതികളല്ല വേണ്ടത്. നാട്ടിൽ ജോലിയും വരുമാനവും ഉണ്ടാക്കുന്ന പദ്ധതികൾ വേണം.
ഉത്തേജകങ്ങൾ വേണ്ടെന്നു വാദിച്ചിരുന്ന ഡോണൾഡ് ട്രംപിനു ശേഷം വന്ന ജോ ബൈഡൻ അമേരിക്കയിൽ രണ്ടു വന്പൻ ഉത്തേജക പദ്ധതികൾ അവതരിപ്പിച്ചു. ഒന്നു ഹ്രസ്വകാല നടപടിയും അടുത്തത് ദീർഘകാല പദ്ധതിയും. ബൈഡനെ മാതൃകയാക്കുന്നത് രാജ്യത്തിനു സാന്പത്തികമായും നയതന്ത്രപരമായും നേട്ടമാണ്.
വിലക്കയറ്റഭീഷണി
ഇതിനിടെ വിലക്കയറ്റം വീണ്ടും ഭീഷണിയാകുന്നുണ്ട്. മൊത്തവിലക്കയറ്റം മാർച്ചിൽ 7.39 ശതമാനത്തിലേക്കു കുതിച്ചു. രണ്ടു വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്ക്. ഫെബ്രുവരിയിൽ 4.2 ശതമാനമായിരുന്നു.
മൊത്തവിലയിലെ കുതിപ്പ് ക്രമേണ ചില്ലറ വിലയിലേക്കു പകരും. ചില്ലറ വിലക്കയറ്റം മാർച്ചിൽ 5.52 ശതമാനമായിരുന്നു. ചില്ലറ വിലക്കയറ്റം ആറു ശതമാനത്തിൽ താഴെ നിർത്താവുന്ന വിധം പണനയം ക്രമീകരിക്കാനാണു റിസർവ് ബാങ്കിനു കൊടുത്തിട്ടുള്ള നിർദേശം.
ചില്ലറ വിലക്കയറ്റം ആറു ശതമാനം കടക്കുമെന്നു വന്നാൽ പലിശ നിരക്ക് കൂട്ടുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടി വരും. പലിശ കൂട്ടുന്നതിനെ വ്യവസായ ലോകവും കേന്ദ്ര സർക്കാരും എതിർക്കുന്നു. വളർച്ച കുറയും എന്നാണ് അവരുടെ ഭീതി.
ഇന്ധന- ഉൗർജ വിലകളിലെ 10.3 ശതമാനം വർധന, ഫാക്ടറി ഉത്പന്ന വിലകളിലെ 7.3 ശതമാനം കയറ്റം എന്നിവയാണു മൊത്ത വിലയിലെ കുതിപ്പിനു കാരണം. ഭക്ഷ്യവിലകളും 5.28 ശതമാനം ഉയർന്നു. പച്ചക്കറി, ധാന്യ വിലകൾ താണെങ്കിലും ഫാക്ടറികളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഒൻപതു ശതമാനമായി. അതിൽ തന്നെ ഭക്ഷ്യ എണ്ണയുടെ വിലക്കയറ്റം 34.2 ശതമാനമാണ്.
ഏപ്രിൽ മാസത്തിൽ മൊത്ത വിലക്കയറ്റം 11 ശതമാനമാകാൻ സാധ്യതയുണ്ടെന്നു റേറ്റിംഗ് ഏജൻസി ഇക്ര വിലയിരുത്തുന്നു. ഇതോടൊപ്പം ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില 70 ഡോളറിലേക്കു കുതിക്കുകയും ചെയ്യുന്നു.
ഒരു വശത്തു സാന്പത്തിക തളർച്ച, മറുവശത്തു കുതിക്കുന്ന വില. ജനജീവിതം വറചട്ടിയിൽ നിന്ന് എരിതീയിലേക്കു വീഴുകയാണോ?
റ്റി.സി. മാത്യു