“ഹൃദയം കൊണ്ടു നൽകുന്ന വിദ്യാഭ്യാസം സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കും’’ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബ്ദുൾ കലാം ആസാദിന്റെ ചിന്തയാണിത്. ധാർമികതയിലും നീതിബോധത്തിലും അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യന്റെ ശരീരത്തിനും ആത്മാവിനും ഏറ്റവും മികച്ചതു നൽകാനാകൂവെന്നു മഹാത്മാ ഗാന്ധിയും ഓർമിപ്പിക്കുന്നു.
വ്യക്തിത്വ വികാസം, അച്ചടക്കം, സമാധാനം, പുരോഗതി, തുല്യനീതി എന്നിവയെല്ലാം കൈവരിക്കുന്നതിനു വിദ്യാഭ്യാസം അനിവാര്യമാണെന്നു ഗാന്ധിജി നിർദേശിക്കുന്നു. പക്ഷേ, ഇന്ത്യയിലെ വിദ്യാഭ്യാസ രീതികളും പരീക്ഷാ സന്പ്രദായവും ഈ ലക്ഷ്യങ്ങൾ നേടുന്നുണ്ടോയെന്നത് ഇപ്പോഴും ചോദ്യമായി തുടരുന്നു.
പരീക്ഷകളിൽ മാർക്കു നേടുന്നതിനുള്ള പഠനരീതികളാണു കുട്ടികൾ തുടരുന്നത്. വിദ്യാർഥികളുടെ യഥാർഥ കഴിവും പ്രതിഭയും അഭിരുചിയും തെളിയിക്കുന്നതിനു സഹായിക്കുന്നതും രാജ്യത്തിനും സമൂഹത്തിനും ഗുണകരമാകുന്നതുമായ വിദ്യാഭ്യാസം രൂപപ്പെടുത്താൻ കോവിഡ് പ്രതിസന്ധി അവസരമാക്കണം.
വെല്ലുവിളി അവസരമാകട്ടെ
മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്താകെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും 12-ാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യം ഉപയോഗപ്പെടുത്താനാകണം. യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന അടക്കം പല സംസ്ഥാന ബോർഡ് പരീക്ഷകളും റദ്ദാക്കുകയോ, മാറ്റിവയ്ക്കുകയോ ചെയ്തിട്ടുണ്ട്. മെഡിക്കൽ പിജിക്കുള്ള നീറ്റ് പരീക്ഷകൾ അടക്കം പലതും മാറ്റിവച്ചു.
വിപ്ലവകരമായ മാറ്റങ്ങൾക്കുള്ള അവസരങ്ങളാണിത്. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ പോലുള്ള ഒരു ഏജൻസി നടത്തുന്ന മാർക്കു നൽകലിനു വിദ്യാർഥികളുടെ ശരിയായ വിലയിരുത്തൽ എത്രമാത്രം സാധ്യമാക്കും എന്നു ചർച്ച ചെയ്യാൻ ഇപ്പോഴത്തെ അവസരം വഴിതെളിക്കട്ടെ. പത്തു മുതൽ 12 വരെ വർഷം ചെലവഴിച്ച വിദ്യാലയങ്ങളിൽ തന്നെയല്ലേ ഒരു വിദ്യാർഥിയെ മുഖ്യമായും വിലയിരുത്തേണ്ടത്?
ആധികാരികവും സാധുതയുള്ളതുമായ ആഭ്യന്തര വിലയിരുത്തൽ സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ ശക്തിപ്പെടുത്തുകയാണു വേണ്ടത്. ന്യൂനതകളില്ലാത്ത സംവിധാനം ഇപ്പോഴുണ്ടെന്നു സ്കൂളുകൾ പോലും അവകാശപ്പെട്ടേക്കില്ല.
മാർക്കിൽ മാത്രമല്ല മികവ്
സ്കൂളിൽ പതിവായി എ പ്ലസ് അല്ലെങ്കിൽ 90 ശതമാനത്തിനു മുകളിൽ മാർക്കു നേടിയിരുന്ന ചില കുട്ടികൾ ബോർഡ് പരീക്ഷയിൽ പരാജയപ്പെടുകയോ, വേണ്ടത്ര യോഗ്യത
നേടാനാകാതെയോ വരുന്ന സാഹചര്യം ഒറ്റപ്പെട്ടതല്ല. എന്നാൽ ബോർഡ് പരീക്ഷകളിൽ ശരാശരിയോ, അതിലും താഴെയോ മാർക്കു കിട്ടിയവരിൽ പലരും ഉന്നതജോലികൾ സന്പാദിച്ച് വലിയതോതിൽ ജീവിതവിജയം നേടുകയും ചെയ്യുന്നു.
പൊതുവായ മിടുക്കും കഴിവും നൂതനാശയങ്ങളും നൈപുണ്യങ്ങളും സർഗാത്മകതയും ഉള്ളവരെക്കാൾ പാഠ്യഭാഗങ്ങൾ കാണാപ്പാഠം പഠിച്ചു പരീക്ഷയ്ക്കുവേണ്ടി മാത്രം "മികവ്’ തെളിയിക്കുന്നവർ യോഗ്യർ ആയി വിലയിരുത്തപ്പെടുന്നു. ബോർഡ് പരീക്ഷകളിൽ തരംതിരിക്കുന്ന മികവുകളാകില്ല പലപ്പോഴും പ്രായോഗിക മികവ് എന്ന് അധ്യാപകർക്കും ബോധ്യമുണ്ടാകും. പരീക്ഷയിലെ മാർക്കിനും ഗ്രേഡുകൾക്കും അപ്പുറത്തുള്ള വിലയിരുത്തൽ ഇപ്പോഴുണ്ടാകുന്നില്ല.
പരിഷ്കാരത്തിന് അഞ്ചിന പദ്ധതി
ഇന്ത്യയിലെയും വിദേശത്തെയും പ്രധാന യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടാൻ കഴിയുന്ന തരത്തിൽ സ്കൂളുകളിലെയും കോളജുകളിലെയും പഠന, ഗ്രേഡിംഗ് സന്പ്രദായം മെച്ചപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുക പ്രധാനമാണ്. വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താൻ അഞ്ച് അടിസ്ഥാന പ്രമാണങ്ങൾ ഇന്ത്യയിൽ നടപ്പാകേണ്ടതുണ്ട്.
1. സ്വയംഭരണവും ഉത്തരവാദിത്വവും
സ്വയംഭരണത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും ചട്ടക്കൂടു തകർക്കാൻ ബുദ്ധിമുട്ടുള്ളതായിരിക്കാം. എന്നാൽ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ഉത്തരവാദിത്വവും സ്വയംഭരണവും വർധിക്കുന്നതു വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. അധ്യാപകർ, പ്രിൻസിപ്പൽമാർ തുടങ്ങി സ്കൂൾ, കോളജ് മാനേജ്മെന്റുകൾ വരെയുള്ളവർക്കും വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്വത്തോടെയുള്ള സ്വയംഭരണാവകാശം നൽകുക പ്രധാനമാണ്.
രാജ്യത്തുടനീളം ഒരേ രീതിയിൽ വിൽക്കാൻ കഴിയുന്ന ഉത്പന്നമല്ല വിദ്യാഭ്യാസം. ഓരോ പ്രദേശത്തിന്റെയും പശ്ചാത്തലത്തിൽ വേരൂന്നിയതാകണം വിദ്യാഭ്യാസം. അധ്യാപകർക്കു സന്ദർഭത്തിന് അനുസൃതമായി നവീകരിക്കാനും പൊരുത്തപ്പെടാനുമുള്ള സ്വയംഭരണാധികാരം ഉള്ളപ്പോൾ മാത്രമേ അതു സംഭവിക്കൂ.
2. അധ്യാപനത്തിലെ പ്രഫഷണലിസം
അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും അവരുടെ ക്ലാസ് മുറികളിലും സ്കൂളുകളിലും ഉള്ള വൈവിധ്യമാർന്ന വിദ്യാർഥികളെ കൈകാര്യം ചെയ്യുന്നതിനു പ്രത്യേകവും വ്യക്തിഗതവുമായ പരിശീലനം ആവശ്യമാണ്. നിലവിലെ സന്പ്രദായത്തിൽ, പ്രിൻസിപ്പൽമാർക്കു അഡ്മിനിസ്ട്രേറ്റീവ് ചുമതലകൾക്കപ്പുറത്തു കാര്യമായ പരിശീലനം ലഭിക്കുന്നില്ല. അധ്യാപകരുടെ പാഠ്യസംവിധാനങ്ങളും രീതികളും പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്.
സ്കൂളിലും ക്ലാസ് റൂമിലും മികച്ച അധ്യാപനം, പഠനം എന്നിവയോടൊപ്പം അഭിരുചിക്കനുസരിച്ചു കുട്ടികളെ നയിക്കാനും പ്രാപ്തമാക്കേണ്ടതുണ്ട്. അധ്യാപകർക്കു മികച്ച സാമൂഹിക കാഴ്ചപ്പാട് ഉറപ്പാക്കുകയും വേണം. മാന്യമായ ശന്പളവും സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും ഉണ്ടായിരുന്നിട്ടും സ്കൂൾ അധ്യാപകരാകാൻ പലരും ആഗ്രഹിക്കുന്നില്ല. ഈ സ്ഥിതി മാറേണ്ടതുണ്ട്.
അത്യാധുനിക കഴിവുകളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് വിദ്യാർഥികളെ നയിക്കാൻ അധ്യാപകരെ സജ്ജരാക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. ആർട്ടിഫിഷൽ ഇന്റലിജൻസ് പോലുള്ള നൂതന സാങ്കേതിക വിദ്യകളും മാധ്യമ അവബോധവും സർഗാത്മകമായ കഴിവുകളുമെല്ലാം ഒരേ പോലെ സ്വായത്തമാക്കാൻ വിദ്യാർഥികളിൽ താത്പര്യം ജനിപ്പിക്കാനാകും. ആഗോള വെല്ലുവിളികൾ നേരിടാൻ മികവുള്ള രാഷ്ട്രനിർമാതാക്കളായി മാറുന്നതിനു വിദ്യാർഥികളെ പ്രാപ്തരാക്കണം.
3. മൂല്യാധിഷ്ഠിത അധ്യാപനശാസ്ത്രം
വിദ്യാഭ്യാസത്തിൽ മൂല്യങ്ങൾ അവഗണിക്കാൻ കഴിയില്ല. പാഠ്യപദ്ധതിയുടെ അടിസ്ഥാന ഘടന കളിലേക്കു മൂല്യങ്ങളെ നെയ്തെടുക്കണം. ഇതിനു പ്രാപ്തമാക്കുന്ന അധ്യാപന ശാസ്ത്ര (പെഡഗോഗി) രീതികളാണ് പ്രധാനം. പരീക്ഷകളിൽ ഉന്നത മാർക്കു നേടുന്നതിനെക്കാൾ സത്യം, നീതി, പരസ്നേഹം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളും ധാർമികതയും ഓരോ വിദ്യാർഥിയിലും വളർത്തിയെടുക്കുക അനിവാര്യമാണ്.
മതപരവും രാഷ്ട്രീയവുമായി വളച്ചൊടിച്ച ദർശനങ്ങൾ വിദ്യാർഥികളിൽ അടിച്ചേൽപിക്കാൻ സർക്കാരുകൾ പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും വഴി തേടുന്നുണ്ട്. രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളും മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്റുവും അബ്ദുൾ കലാം ആസാദും പോലെയുള്ളവരുടെ മതേതര, ജനാധിപത്യ മൂല്യങ്ങളിൽ വെള്ളം ചേർക്കാനുള്ള ശ്രമങ്ങൾ കാണാതെ പോകില്ല. സ്വയം മനസിലാക്കാനും സമർപ്പണത്തോടെ പൊതുനന്മയ്ക്കും പുരോഗതിക്കുമായി പ്രവർത്തിക്കാനും കഴിയുന്ന യുവതലമുറയെ വാർത്തെടുക്കുകയാണു വിദ്യാഭ്യാസത്തിൽ പ്രധാനം.
4. ആശയങ്ങളുടെ തിരിച്ചറിവുകൾ
വിദ്യാർഥികൾക്ക് അവരുടെ ആശയങ്ങൾ ഏതെങ്കിലും മാധ്യമത്തിലൂടെ അവതരിപ്പിക്കാൻ അനുവദിക്കുക പ്രധാനമാണ്. ആശയങ്ങൾ അവതരിപ്പിക്കുക, വായിച്ചതോ കേട്ടതോ ആയ കാര്യങ്ങൾ മനസിലാക്കുക, യഥാർഥവും വ്യാജവുമായ വസ്തുതകൾ മനസിലാക്കുക, നല്ല രൂപത്തിലുള്ള പദപ്രയോഗങ്ങളെ വിലമതിക്കുക തുടങ്ങിയവ ഭാഷ, ചരിത്രം തുടങ്ങിയവയിൽ മുഖ്യമാണ്. വിമർശനാത്മക ചിന്തയും പ്രോൽസാഹിപ്പിക്കുക.
വായന, എഴുത്ത്, സംസാരിക്കൽ, കേൾക്കൽ എന്നീ നാലു കഴിവുകളിലും ഭാഷാപഠനം വിലയിരുത്തേണ്ടതുണ്ട്. ശാസ്ത്ര, സാങ്കേതിക വിഷയങ്ങളിൽ ഡേറ്റയും ആശയങ്ങളും ശേഖരിക്കുന്നതിനും പ്രോസസ് ചെയ്യുന്നതിനും വ്യാഖ്യാനിക്കുന്നതിനും അവസരങ്ങൾ നൽകേണ്ടതുണ്ട്. എല്ലാത്തരം വിവരങ്ങളും കണ്ടെത്താനും അനുയോജ്യമായവ തെരഞ്ഞെടുക്കാനും കുട്ടികൾ പഠിക്കേണ്ടതുണ്ട്.
കഴിവുകൾ തിരിച്ചറിയാനും ആത്മവിശ്വാസം നേടാനും വിദ്യാർഥികളെ രൂപപ്പെടുത്താൻ വിദ്യാലയങ്ങൾക്കു കഴിയണം. ഓരോ വിഷയമേഖലയിലും വികസിപ്പിക്കേണ്ട പ്രധാന കഴിവുകളും മനോഭാവങ്ങളും തിരിച്ചറിയുകയും വിലയിരുത്തുകയും വേണം. നൈപുണ്യ വികസന പദ്ധതികൾ സ്കൂളുകളിൽ തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.
5. കഴിവുകളും അഭിരുചികളും
എല്ലാത്തരം കുട്ടികളെയും ഒരേ സംവിധാനത്തിലാക്കുന്ന നിലവിലെ വിദ്യാഭ്യാസ സന്പ്രദായത്തിനു പോരായ്മകളേറെയാണ്. വൈകല്യമുള്ളവരും രോഗികളും ദരിദ്രരും മുതൽ അതിമിടുക്കരും അതിസന്പന്നരും വരെയുള്ള കുട്ടികളെ ഒരേ സംവിധാനത്തിലാണു പഠിപ്പിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ നിലവിലെ ഘടനകളിലൂടെ സഞ്ചരിക്കാൻ കഴിയുന്നവരെ മാത്രം പ്രാപ്തരാക്കുന്ന രീതിയാണു മാറ്റേണ്ടത്. സിസ്റ്റം രൂപകൽപന ചെയ്ത രീതി പഠിക്കാൻ കഴിയാത്ത വിദ്യാർഥികൾക്കായി അഭിരുചിക്കു ചേരുന്ന ഇഷ്ടാനുസൃതമാക്കിയ പ്രോഗ്രാമുകൾ നൽകേണ്ടതുണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പ്രത്യേക വിദ്യാഭ്യാസം, പഠന വെല്ലുവിളികളുള്ള കുട്ടികൾക്കുള്ള പിന്തുണാ പരിപാടികൾ തുടങ്ങിയവ സാധാരണ സ്കൂളിന്റെ ഭാഗമായിരിക്കണം.
ഗവേഷണം, വ്യാഖ്യാനം, വിശകലനം, സർഗാത്മകത, അഭിരുചി എന്നിവയെല്ലാം പ്രോത്സാഹിപ്പിക്കുന്നതാകണം വിദ്യാഭ്യാസം. സ്വയമോ, മാതാപിതാക്കളുടെയോ അധ്യാപകരുടെയോ സഹായത്താലോ തെരഞ്ഞെടുക്കേണ്ട അവകാശമാണിത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമെന്ന നിലയിൽ ഇന്ത്യക്കാർക്കു വലിയ അവസരങ്ങളാണു ഭാവി കാത്തുവച്ചിരിക്കുന്നത്.
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
വ്യക്തിത്വ വികാസം, അച്ചടക്കം, സമാധാനം, പുരോഗതി, തുല്യനീതി എന്നിവയെല്ലാം കൈവരിക്കുന്നതിനു വിദ്യാഭ്യാസം അനിവാര്യമാണെന്നു ഗാന്ധിജി നിർദേശിക്കുന്നു. പക്ഷേ, ഇന്ത്യയിലെ വിദ്യാഭ്യാസ രീതികളും പരീക്ഷാ സന്പ്രദായവും ഈ ലക്ഷ്യങ്ങൾ നേടുന്നുണ്ടോയെന്നത് ഇപ്പോഴും ചോദ്യമായി തുടരുന്നു.
പരീക്ഷകളിൽ മാർക്കു നേടുന്നതിനുള്ള പഠനരീതികളാണു കുട്ടികൾ തുടരുന്നത്. വിദ്യാർഥികളുടെ യഥാർഥ കഴിവും പ്രതിഭയും അഭിരുചിയും തെളിയിക്കുന്നതിനു സഹായിക്കുന്നതും രാജ്യത്തിനും സമൂഹത്തിനും ഗുണകരമാകുന്നതുമായ വിദ്യാഭ്യാസം രൂപപ്പെടുത്താൻ കോവിഡ് പ്രതിസന്ധി അവസരമാക്കണം.
വെല്ലുവിളി അവസരമാകട്ടെ
മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്താകെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും 12-ാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യം ഉപയോഗപ്പെടുത്താനാകണം. യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന അടക്കം പല സംസ്ഥാന ബോർഡ് പരീക്ഷകളും റദ്ദാക്കുകയോ, മാറ്റിവയ്ക്കുകയോ ചെയ്തിട്ടുണ്ട്. മെഡിക്കൽ പിജിക്കുള്ള നീറ്റ് പരീക്ഷകൾ അടക്കം പലതും മാറ്റിവച്ചു.
വിപ്ലവകരമായ മാറ്റങ്ങൾക്കുള്ള അവസരങ്ങളാണിത്. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ പോലുള്ള ഒരു ഏജൻസി നടത്തുന്ന മാർക്കു നൽകലിനു വിദ്യാർഥികളുടെ ശരിയായ വിലയിരുത്തൽ എത്രമാത്രം സാധ്യമാക്കും എന്നു ചർച്ച ചെയ്യാൻ ഇപ്പോഴത്തെ അവസരം വഴിതെളിക്കട്ടെ. പത്തു മുതൽ 12 വരെ വർഷം ചെലവഴിച്ച വിദ്യാലയങ്ങളിൽ തന്നെയല്ലേ ഒരു വിദ്യാർഥിയെ മുഖ്യമായും വിലയിരുത്തേണ്ടത്?
ആധികാരികവും സാധുതയുള്ളതുമായ ആഭ്യന്തര വിലയിരുത്തൽ സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ ശക്തിപ്പെടുത്തുകയാണു വേണ്ടത്. ന്യൂനതകളില്ലാത്ത സംവിധാനം ഇപ്പോഴുണ്ടെന്നു സ്കൂളുകൾ പോലും അവകാശപ്പെട്ടേക്കില്ല.
മാർക്കിൽ മാത്രമല്ല മികവ്
സ്കൂളിൽ പതിവായി എ പ്ലസ് അല്ലെങ്കിൽ 90 ശതമാനത്തിനു മുകളിൽ മാർക്കു നേടിയിരുന്ന ചില കുട്ടികൾ ബോർഡ് പരീക്ഷയിൽ പരാജയപ്പെടുകയോ, വേണ്ടത്ര യോഗ്യത
നേടാനാകാതെയോ വരുന്ന സാഹചര്യം ഒറ്റപ്പെട്ടതല്ല. എന്നാൽ ബോർഡ് പരീക്ഷകളിൽ ശരാശരിയോ, അതിലും താഴെയോ മാർക്കു കിട്ടിയവരിൽ പലരും ഉന്നതജോലികൾ സന്പാദിച്ച് വലിയതോതിൽ ജീവിതവിജയം നേടുകയും ചെയ്യുന്നു.
പൊതുവായ മിടുക്കും കഴിവും നൂതനാശയങ്ങളും നൈപുണ്യങ്ങളും സർഗാത്മകതയും ഉള്ളവരെക്കാൾ പാഠ്യഭാഗങ്ങൾ കാണാപ്പാഠം പഠിച്ചു പരീക്ഷയ്ക്കുവേണ്ടി മാത്രം "മികവ്’ തെളിയിക്കുന്നവർ യോഗ്യർ ആയി വിലയിരുത്തപ്പെടുന്നു. ബോർഡ് പരീക്ഷകളിൽ തരംതിരിക്കുന്ന മികവുകളാകില്ല പലപ്പോഴും പ്രായോഗിക മികവ് എന്ന് അധ്യാപകർക്കും ബോധ്യമുണ്ടാകും. പരീക്ഷയിലെ മാർക്കിനും ഗ്രേഡുകൾക്കും അപ്പുറത്തുള്ള വിലയിരുത്തൽ ഇപ്പോഴുണ്ടാകുന്നില്ല.
പരിഷ്കാരത്തിന് അഞ്ചിന പദ്ധതി
ഇന്ത്യയിലെയും വിദേശത്തെയും പ്രധാന യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടാൻ കഴിയുന്ന തരത്തിൽ സ്കൂളുകളിലെയും കോളജുകളിലെയും പഠന, ഗ്രേഡിംഗ് സന്പ്രദായം മെച്ചപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുക പ്രധാനമാണ്. വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താൻ അഞ്ച് അടിസ്ഥാന പ്രമാണങ്ങൾ ഇന്ത്യയിൽ നടപ്പാകേണ്ടതുണ്ട്.
1. സ്വയംഭരണവും ഉത്തരവാദിത്വവും
സ്വയംഭരണത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും ചട്ടക്കൂടു തകർക്കാൻ ബുദ്ധിമുട്ടുള്ളതായിരിക്കാം. എന്നാൽ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ഉത്തരവാദിത്വവും സ്വയംഭരണവും വർധിക്കുന്നതു വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. അധ്യാപകർ, പ്രിൻസിപ്പൽമാർ തുടങ്ങി സ്കൂൾ, കോളജ് മാനേജ്മെന്റുകൾ വരെയുള്ളവർക്കും വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്വത്തോടെയുള്ള സ്വയംഭരണാവകാശം നൽകുക പ്രധാനമാണ്.
രാജ്യത്തുടനീളം ഒരേ രീതിയിൽ വിൽക്കാൻ കഴിയുന്ന ഉത്പന്നമല്ല വിദ്യാഭ്യാസം. ഓരോ പ്രദേശത്തിന്റെയും പശ്ചാത്തലത്തിൽ വേരൂന്നിയതാകണം വിദ്യാഭ്യാസം. അധ്യാപകർക്കു സന്ദർഭത്തിന് അനുസൃതമായി നവീകരിക്കാനും പൊരുത്തപ്പെടാനുമുള്ള സ്വയംഭരണാധികാരം ഉള്ളപ്പോൾ മാത്രമേ അതു സംഭവിക്കൂ.
2. അധ്യാപനത്തിലെ പ്രഫഷണലിസം
അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും അവരുടെ ക്ലാസ് മുറികളിലും സ്കൂളുകളിലും ഉള്ള വൈവിധ്യമാർന്ന വിദ്യാർഥികളെ കൈകാര്യം ചെയ്യുന്നതിനു പ്രത്യേകവും വ്യക്തിഗതവുമായ പരിശീലനം ആവശ്യമാണ്. നിലവിലെ സന്പ്രദായത്തിൽ, പ്രിൻസിപ്പൽമാർക്കു അഡ്മിനിസ്ട്രേറ്റീവ് ചുമതലകൾക്കപ്പുറത്തു കാര്യമായ പരിശീലനം ലഭിക്കുന്നില്ല. അധ്യാപകരുടെ പാഠ്യസംവിധാനങ്ങളും രീതികളും പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്.
സ്കൂളിലും ക്ലാസ് റൂമിലും മികച്ച അധ്യാപനം, പഠനം എന്നിവയോടൊപ്പം അഭിരുചിക്കനുസരിച്ചു കുട്ടികളെ നയിക്കാനും പ്രാപ്തമാക്കേണ്ടതുണ്ട്. അധ്യാപകർക്കു മികച്ച സാമൂഹിക കാഴ്ചപ്പാട് ഉറപ്പാക്കുകയും വേണം. മാന്യമായ ശന്പളവും സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും ഉണ്ടായിരുന്നിട്ടും സ്കൂൾ അധ്യാപകരാകാൻ പലരും ആഗ്രഹിക്കുന്നില്ല. ഈ സ്ഥിതി മാറേണ്ടതുണ്ട്.
അത്യാധുനിക കഴിവുകളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് വിദ്യാർഥികളെ നയിക്കാൻ അധ്യാപകരെ സജ്ജരാക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. ആർട്ടിഫിഷൽ ഇന്റലിജൻസ് പോലുള്ള നൂതന സാങ്കേതിക വിദ്യകളും മാധ്യമ അവബോധവും സർഗാത്മകമായ കഴിവുകളുമെല്ലാം ഒരേ പോലെ സ്വായത്തമാക്കാൻ വിദ്യാർഥികളിൽ താത്പര്യം ജനിപ്പിക്കാനാകും. ആഗോള വെല്ലുവിളികൾ നേരിടാൻ മികവുള്ള രാഷ്ട്രനിർമാതാക്കളായി മാറുന്നതിനു വിദ്യാർഥികളെ പ്രാപ്തരാക്കണം.
3. മൂല്യാധിഷ്ഠിത അധ്യാപനശാസ്ത്രം
വിദ്യാഭ്യാസത്തിൽ മൂല്യങ്ങൾ അവഗണിക്കാൻ കഴിയില്ല. പാഠ്യപദ്ധതിയുടെ അടിസ്ഥാന ഘടന കളിലേക്കു മൂല്യങ്ങളെ നെയ്തെടുക്കണം. ഇതിനു പ്രാപ്തമാക്കുന്ന അധ്യാപന ശാസ്ത്ര (പെഡഗോഗി) രീതികളാണ് പ്രധാനം. പരീക്ഷകളിൽ ഉന്നത മാർക്കു നേടുന്നതിനെക്കാൾ സത്യം, നീതി, പരസ്നേഹം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളും ധാർമികതയും ഓരോ വിദ്യാർഥിയിലും വളർത്തിയെടുക്കുക അനിവാര്യമാണ്.
മതപരവും രാഷ്ട്രീയവുമായി വളച്ചൊടിച്ച ദർശനങ്ങൾ വിദ്യാർഥികളിൽ അടിച്ചേൽപിക്കാൻ സർക്കാരുകൾ പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും വഴി തേടുന്നുണ്ട്. രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളും മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്റുവും അബ്ദുൾ കലാം ആസാദും പോലെയുള്ളവരുടെ മതേതര, ജനാധിപത്യ മൂല്യങ്ങളിൽ വെള്ളം ചേർക്കാനുള്ള ശ്രമങ്ങൾ കാണാതെ പോകില്ല. സ്വയം മനസിലാക്കാനും സമർപ്പണത്തോടെ പൊതുനന്മയ്ക്കും പുരോഗതിക്കുമായി പ്രവർത്തിക്കാനും കഴിയുന്ന യുവതലമുറയെ വാർത്തെടുക്കുകയാണു വിദ്യാഭ്യാസത്തിൽ പ്രധാനം.
4. ആശയങ്ങളുടെ തിരിച്ചറിവുകൾ
വിദ്യാർഥികൾക്ക് അവരുടെ ആശയങ്ങൾ ഏതെങ്കിലും മാധ്യമത്തിലൂടെ അവതരിപ്പിക്കാൻ അനുവദിക്കുക പ്രധാനമാണ്. ആശയങ്ങൾ അവതരിപ്പിക്കുക, വായിച്ചതോ കേട്ടതോ ആയ കാര്യങ്ങൾ മനസിലാക്കുക, യഥാർഥവും വ്യാജവുമായ വസ്തുതകൾ മനസിലാക്കുക, നല്ല രൂപത്തിലുള്ള പദപ്രയോഗങ്ങളെ വിലമതിക്കുക തുടങ്ങിയവ ഭാഷ, ചരിത്രം തുടങ്ങിയവയിൽ മുഖ്യമാണ്. വിമർശനാത്മക ചിന്തയും പ്രോൽസാഹിപ്പിക്കുക.
വായന, എഴുത്ത്, സംസാരിക്കൽ, കേൾക്കൽ എന്നീ നാലു കഴിവുകളിലും ഭാഷാപഠനം വിലയിരുത്തേണ്ടതുണ്ട്. ശാസ്ത്ര, സാങ്കേതിക വിഷയങ്ങളിൽ ഡേറ്റയും ആശയങ്ങളും ശേഖരിക്കുന്നതിനും പ്രോസസ് ചെയ്യുന്നതിനും വ്യാഖ്യാനിക്കുന്നതിനും അവസരങ്ങൾ നൽകേണ്ടതുണ്ട്. എല്ലാത്തരം വിവരങ്ങളും കണ്ടെത്താനും അനുയോജ്യമായവ തെരഞ്ഞെടുക്കാനും കുട്ടികൾ പഠിക്കേണ്ടതുണ്ട്.
കഴിവുകൾ തിരിച്ചറിയാനും ആത്മവിശ്വാസം നേടാനും വിദ്യാർഥികളെ രൂപപ്പെടുത്താൻ വിദ്യാലയങ്ങൾക്കു കഴിയണം. ഓരോ വിഷയമേഖലയിലും വികസിപ്പിക്കേണ്ട പ്രധാന കഴിവുകളും മനോഭാവങ്ങളും തിരിച്ചറിയുകയും വിലയിരുത്തുകയും വേണം. നൈപുണ്യ വികസന പദ്ധതികൾ സ്കൂളുകളിൽ തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.
5. കഴിവുകളും അഭിരുചികളും
എല്ലാത്തരം കുട്ടികളെയും ഒരേ സംവിധാനത്തിലാക്കുന്ന നിലവിലെ വിദ്യാഭ്യാസ സന്പ്രദായത്തിനു പോരായ്മകളേറെയാണ്. വൈകല്യമുള്ളവരും രോഗികളും ദരിദ്രരും മുതൽ അതിമിടുക്കരും അതിസന്പന്നരും വരെയുള്ള കുട്ടികളെ ഒരേ സംവിധാനത്തിലാണു പഠിപ്പിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ നിലവിലെ ഘടനകളിലൂടെ സഞ്ചരിക്കാൻ കഴിയുന്നവരെ മാത്രം പ്രാപ്തരാക്കുന്ന രീതിയാണു മാറ്റേണ്ടത്. സിസ്റ്റം രൂപകൽപന ചെയ്ത രീതി പഠിക്കാൻ കഴിയാത്ത വിദ്യാർഥികൾക്കായി അഭിരുചിക്കു ചേരുന്ന ഇഷ്ടാനുസൃതമാക്കിയ പ്രോഗ്രാമുകൾ നൽകേണ്ടതുണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പ്രത്യേക വിദ്യാഭ്യാസം, പഠന വെല്ലുവിളികളുള്ള കുട്ടികൾക്കുള്ള പിന്തുണാ പരിപാടികൾ തുടങ്ങിയവ സാധാരണ സ്കൂളിന്റെ ഭാഗമായിരിക്കണം.
ഗവേഷണം, വ്യാഖ്യാനം, വിശകലനം, സർഗാത്മകത, അഭിരുചി എന്നിവയെല്ലാം പ്രോത്സാഹിപ്പിക്കുന്നതാകണം വിദ്യാഭ്യാസം. സ്വയമോ, മാതാപിതാക്കളുടെയോ അധ്യാപകരുടെയോ സഹായത്താലോ തെരഞ്ഞെടുക്കേണ്ട അവകാശമാണിത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമെന്ന നിലയിൽ ഇന്ത്യക്കാർക്കു വലിയ അവസരങ്ങളാണു ഭാവി കാത്തുവച്ചിരിക്കുന്നത്.
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ