പട്ടാളഭരണകൂടത്തിന്റെ കിരാതനടപടികൾ അതിരൂക്ഷമാകുന്നതിനിടെ മ്യാൻമർ ആഭ്യന്തര കലാപത്തിലേക്കു നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾ വന്നുതുടങ്ങി. പോലീസും പട്ടാളവും നടത്തുന്ന നരനായാട്ടിന് രണ്ടുമാസം പിന്നിട്ടിട്ടും ശമനമില്ലാതായതോടെയാണ് സ്വന്തം ജനതയുടെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിനു നേതൃത്വം നൽകാൻ വിവിധ ഗോത്രവിഭാഗങ്ങൾ ആലോചന തുടങ്ങിയത്. 46 കുട്ടികളടക്കം 570 പേരാണ് ഇതിനോടകം കൊല്ലപ്പെട്ടിരിക്കുന്നത്.
രാഷ്ട്രീയക്കാരും സാമൂഹിക-സന്നദ്ധ പ്രവർത്തകരും പത്രപ്രവർത്തകരുമായ 2,720 പേരെ ഭരണകൂടം തുറുങ്കിലടച്ചിട്ടുണ്ട്. 25 പത്രപ്രവർത്തകരെങ്കിലും ജയിലിലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എഴുത്തുകാരും കലാ-സാംസ്കാരിക പ്രവർത്തകരുമായ 60 പേർക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ പ്രശസ്ത ഹാസ്യതാരം സർഗാനറെ യാങ്കോണിൽനിന്ന് പട്ടാളം പിടിച്ചുകൊണ്ടുപോയി.
പട്ടാള അട്ടിമറിക്കെതിരേ ജനകീയ പ്രക്ഷോഭം ശക്തമായതോടെ സൈന്യം കൊടുംക്രൂരതകളാണു നടത്തുന്നത്. വീടുകളില്‍ റെയ്ഡ് നടത്തി കൊള്ളയടിക്കുന്നത് നിത്യസംഭവമായിരിക്കുന്നു. ഇതേത്തുടർന്ന് ഗാംഗോ മേഖലയിലെ 10,000 ഗ്രാമീണര്‍ വീടുവിട്ട് സമീപത്തെ കാടുകളില്‍ അഭയം തേടിയതായി വാർത്താ ഏജൻസിയായ മ്യാൻമര് നൗ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തു.
വീടുകളിൽ ആയുധങ്ങളുണ്ടോ എന്നു പരിശോധിക്കാനെന്ന വ്യാജേന എത്തുന്ന സൈനികര്‍ പണവും മൊബൈല്‍ ഫോണുകളും ആഭരണങ്ങളും കവരുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
തെളിവുകളുമായി പ്രതിനിധിസംഘം
പട്ടാളം നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും കൊലപാതകങ്ങളുടെയും പീഡനങ്ങളുടെയും അനധികൃത തടങ്കലുകളുടെയും 1,80,000 തെളിവുകളാണ് പുറത്താക്കപ്പെട്ട സർക്കാരിലെ അംഗങ്ങൾ ഉൾപ്പെടുന്ന പ്രതിനിധിസംഘം ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സംഘത്തിനു കഴിഞ്ഞദിവസം നൽകിയത്. 540 കൊലപാതകങ്ങളുടെയും 10 തടവുകാരെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയതിന്റെയും തെളിവുകൾ സംഘം നൽകിയിട്ടുണ്ട്.
നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി നേതാവ് ജാർ ലെയെ തേടി വീട്ടിലെത്തിയ പോലീസ് നാലു വയസുള്ള മകളും രണ്ടു വയസുള്ള സഹോദരപുത്രനുമടക്കം ആറുപേരെ കസ്റ്റഡിയിലെടുത്തുകൊണ്ടുപോയി. പുലർച്ചെ അഞ്ചരയോടെയായായിരുന്നു സൈനിക നടപടിയുണ്ടായത്. രാത്രി എട്ടുവരെ ഇവരെ പോലീസ് സ്റ്റേഷനിൽ ചോദ്യംചെയ്തശേഷമാണു വിട്ടയച്ചതെന്നും നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി എംപിമാരടങ്ങുന്ന പ്രതിനിധിസംഘം പറഞ്ഞു. ഇത്തരത്തിൽ കുട്ടികൾക്കുണ്ടാകുന്ന പീഡനം അതിക്രൂരമാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
സ്വന്തമെന്നു കരുതിയ പട്ടാളം
നാട്ടുകാർ തങ്ങളുടെ സ്വർണം വരെ വിറ്റ് പോറ്റിവളർത്തിയ സ്വന്തം പട്ടാളമാണ് ഇപ്പോൾ അവരെ തെരുവിൽ വെടിവച്ചിടുന്നത്. ഇന്ന് ലോകത്തുതന്നെ പ്രബല ശക്തിയായി അറിയപ്പെടുന്ന മ്യാൻമർ പട്ടാളത്തിന്റെ ചരിത്രം തുടങ്ങുന്നത് രണ്ടാം ലോകമഹായുദ്ധകാലത്താണ്. ജപ്പാനിൽനിന്നു പരിശീലനം നേടിയ "30 സഖാക്കൾ' എന്നറിയപ്പെടുന്നവരുടെ നേതൃത്വത്തിലായിരുന്നു ബർമ ഇൻഡിപെൻഡൻസ് ആർമി രൂപീകരിച്ചത്. തങ്ങളുടെ സ്വന്തം വിപ്ലവസേനയ്ക്കു സഹായം നൽകാൻ ജനങ്ങൾ അതീവതത്പരരായിരുന്നു.
ബ്രിട്ടനെയും പിന്നീട് ജപ്പാനെയും തോൽപ്പിക്കാൻ ഈ സേനയ്ക്കു കഴിഞ്ഞു. ജപ്പാനെതിരേയുള്ള പോരാട്ടത്തിൽ സ്ത്രീകളടക്കമുള്ളവർ പട്ടാളത്തോടൊപ്പം അണിനിരന്നു. ജപ്പാൻ പട്ടാളക്കാരുടെ നീക്കങ്ങൾ മനസിലാക്കാൻ ചാരപ്പണിക്കുവരെ നാട്ടുകാർ തയാറായിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ തോറ്റതോടെ ജപ്പാൻ പിൻവാങ്ങിയശേഷം വീണ്ടും ബ്രിട്ടീഷ് ആധിപത്യത്തിലായെങ്കിലും ബർമ ഏറെത്താമസിയാതെ സ്വതന്ത്ര്യം നേടി. എന്നാൽ സ്വതന്ത്ര ബർമയിലും പിന്നീട് മ്യാൻമർ എന്നു പേരു മാറിയപ്പോഴും പട്ടാളത്തിന്റെ മേൽക്കോയ്മ തുടർന്നു.
ഇപ്പോൾ മിലിട്ടറി ശക്തിയിൽ 38-ാം സ്ഥാനമുണ്ട് ഈ കൊച്ചുരാജ്യത്തിന്. ഗ്ലോബൽ ഫയർ പവർ എന്ന സംഘടന നടത്തിയ 140 രാജ്യങ്ങളുടെ സൈനികശക്തി സംബന്ധിച്ച റാങ്കിംഗിലാണ് മ്യാൻമർ 38-ാം സ്ഥാനത്ത് നിലകൊള്ളുന്നത്.
സഹായത്തിന് ചൈനയും റഷ്യയും
അഞ്ചര കോടിയിൽ താഴെ മാത്രം ജനങ്ങളുള്ള ചെറിയ രാജ്യമാണെങ്കിലും ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ മ്യാൻമറിലെ പട്ടാളഭരണകൂടം ഒരു വിട്ടുവീഴ്ചയും വരുത്താറില്ല. രാജ്യത്തെ വിദ്യാഭ്യാസ-ആരോഗ്യ മേഖലയ്ക്കു ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയിലധികമാണ് പ്രതിരോധ മേഖലയ്ക്കു നീക്കിവയ്ക്കുന്നത്. ചൈനയാണ് പ്രധാനമായും മ്യാൻമറിന് ആയുധം വിൽക്കുന്നത്. മ്യാൻമറിന്റെ ആയുധശേഖരത്തിന്റെ 49 ശതമാനവും ചൈനയിൽനിന്നു വാങ്ങിയവയാണ്. റഷ്യയിൽനിന്ന് 16 ശതമാനവും ഇന്ത്യയിൽനിന്ന് 14 ശതമാനവും വാങ്ങിയിരിക്കുന്നു.
വർഷങ്ങളായി മ്യാൻമർ മിലിട്ടറി ഉദ്യാഗസ്ഥർക്കും സാങ്കേതിക വിദഗ്ധർക്കും പരിശീലനം നൽകുന്നത് റഷ്യയാണ്. ആയുധക്കച്ചവടത്തിലെയും സാങ്കേതിക സഹകരണത്തിലെയും പ്രത്യുപകാരമാണ് ഇപ്പോൾ റഷ്യയും ചൈനയും മ്യാൻമർ ഭരണകൂടത്തോടു കാട്ടുന്ന മൃദുസമീപനം. ഇത്രമാത്രം ക്രൂരത ചെയ്യുമ്പോഴും മ്യാൻമർ ഉപരോധം നേരിടാത്തത് റഷ്യയുടെയും ചൈനയുടെയുംസംരക്ഷണമുള്ളതിനാലാണ്. പട്ടാളഭരണകൂടത്തിന്റെ അതിക്രമങ്ങളെ ശക്തിയായി അപലപിക്കുമ്പോഴും മ്യാൻമറിനെതിരേ ഉപരോധമേർപ്പെടുത്താൻ ഐക്യരാഷ്ട്രസഭ തയാറാകാത്തതിനെതിരേ വിമർശനമുയരുന്നുണ്ട്. യുഎന്നിന് ഉപരോധമേർപ്പെടുത്താൻ കഴിയാത്തത് റഷ്യയുടെയും ചൈനയുടെ എതിർപ്പു മൂലമാണ്.
ചെറുത്തുനിൽപ്പിന് ഗോത്രവിഭാഗങ്ങൾ
സ്വാതന്ത്ര്യകാലം മുതൽ മ്യാൻമറിലെ ഗോത്രവിഭാഗങ്ങൾ സർക്കാരിനും പട്ടാളത്തിനും എതിരേ പോരാടുന്നവരാണ്. സ്വാതന്ത്ര്യസമരനായകനും ഓംഗ്സാൻ സുചിയുടെ പിതാവുമായ ഓംഗ് സാനിന്റെ ഫെഡറൽ സ്വയംഭരണം എന്ന വാഗ്ദാനമനുസരിച്ചായിരുന്നു ഗോത്രവിഭാഗങ്ങൾ ഒത്തുതീർപ്പിനു തയാറായത്. എന്നാൽ ഓംഗ് സാൻ കൊല്ലപ്പെട്ടതോടെ വാഗ്ദാനവും വിസ്മൃതിയിലായി. പിന്നീട് ഗോത്രവിഭാഗങ്ങളെ പട്ടാളം അടിച്ചമർത്താനും തുടങ്ങി. 2008ലെ ഭരണഘടനാ ഭേദഗതിയോടെ രാജ്യത്തെ മുഴുവൻ ഭൂപ്രദേശത്തിന്റെയും അവകാശം ഏറ്റെടുത്ത കേന്ദ്രസർക്കാർ ഏഴ് ഗോത്ര സ്റ്റേറ്റുകളിലെ മുഖ്യമന്ത്രിമാരെ നിയമിക്കുന്നതിനുള്ള അധികാരവും ഏകപക്ഷീയമായി സ്വന്തമാക്കി. ഇതോടെ ദുർബലരായെങ്കിലും ഗോത്രവിഭാഗങ്ങൾ പട്ടാളത്തിന്റെ കണ്ണിലെ കരടായി തുടരുന്നുണ്ട്. അതിർത്തി മേഖലകളുടെ നിയന്ത്രണം ഇപ്പോഴും ഈ ഗോത്രവിഭാഗങ്ങൾക്കാണ്.
ഇപ്പോൾ രാജ്യത്ത് പട്ടാളം നടത്തുന്ന ഹീനകൃത്യങ്ങൾക്കെതിരേ ജനങ്ങൾ പ്രക്ഷോഭം നടത്തുമ്പോൾ അവർക്കു പിന്തുണ കൊടുക്കാൻ ഗോത്രവിഭാഗങ്ങൾ തയാറെടുത്തുകഴിഞ്ഞുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. മിക്ക ഗോത്രവിഭാഗങ്ങൾക്കും പരിശീലനം സിദ്ധിച്ച പോരാളികളുടെ വലിയ നിര ഇപ്പോഴുമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പട്ടാളത്തിനെതിരേ പോരാട്ടത്തിനു സമയമായെന്നാണ് പല ഗോത്രവർഗ നേതാക്കളുടെയും അഭിപ്രായം.
കടുത്ത ആഭ്യന്തര പോരാട്ടത്തിനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് ഗോത്രവിഭാഗ ന്യൂനപക്ഷ രാഷ്ട്രീയ സംഘടനയായ റിസ്റ്റൊറേഷൻ കൗൺസിൽ ഓഫ് ഷാൻ സ്റ്റേറ്റിന്റെ ചെയർമാൻ ജനറൽ യാവ്ഡ് സെർക് പറഞ്ഞതായി സിഎൻഎൻ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഷാൻ സ്റ്റേറ്റ് ആർമിയുടെ സ്ഥാപകനാണ് യാവ്ഡ് സെർക്. കഴിഞ്ഞ 70 വർഷമായി പട്ടാളത്തിനെതിരേ പോരാടുന്ന ഒരു ഡസനോളം സായുധ വിഭാഗങ്ങൾ ഷാൻ സ്റ്റേറ്റ് ആർമിയുടെ കീഴിലുണ്ട്. 27,000 പേരെങ്കിലും ഷാൻ സ്റ്റേറ്റ് ആർമിയിലെ അംഗങ്ങളാണ്. കച്ചിൻ സ്റ്റേറ്റിലെ കച്ചിൻ ഇൻഡിപെൻഡൻസ് ആർമിക്ക് 9,000 സേനാംഗങ്ങളുണ്ട്. കരേൻ നാഷണൽ ലിബറേഷൻ ആർമിക്ക് അയ്യായിരത്തോളം ഭടന്മാരാണുള്ളത്. അരക്കൻ ആർമിക്ക് ഏഴായിരം സേനാംഗങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്.
രാഷ്ട്രീയ പ്രക്ഷോഭം ആഭ്യന്തര കലാപത്തിലേക്കു വഴിമാറുന്നത് മ്യാൻമറിൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് പല നിരീക്ഷകരും വിലയിരുത്തുന്നത്. പട്ടാളനേതൃത്വമാകട്ടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന അടിയന്തരാവസ്ഥയുടെ കാലാവധിക്കുശേഷമേ തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂവെന്ന കടുത്ത നിലപാടിലുമാണ്. അതിർത്തിപ്രദേശങ്ങളിലെ ഗ്രാമീണ മേഖലകളിൽനിന്ന് ഗോത്രസേനാംഗങ്ങൾക്ക് നഗരങ്ങളിക്കു കടന്നുകയറാൻ പ്രക്ഷോഭകർ വഴിതുറന്നാൽ പോരാട്ടം കൂടുതൽ രക്തരൂക്ഷിതമാകുമെന്നതിൽ സംശയമില്ല. മ്യാൻമറിന്റെ കാര്യത്തിൽ സ്വാർഥത വെടിഞ്ഞ് റഷ്യയും ചൈനയും നിലപാടെടുത്തെങ്കിൽ മാത്രമേ അവിടെ ജനാധിപത്യം സംരക്ഷിക്കപ്പെടുകയുള്ളൂ, രക്തച്ചൊരിച്ചിൽ അവസാനിക്കുകയുള്ളൂ.
സി.കെ. കുര്യാച്ചൻ
രാഷ്ട്രീയക്കാരും സാമൂഹിക-സന്നദ്ധ പ്രവർത്തകരും പത്രപ്രവർത്തകരുമായ 2,720 പേരെ ഭരണകൂടം തുറുങ്കിലടച്ചിട്ടുണ്ട്. 25 പത്രപ്രവർത്തകരെങ്കിലും ജയിലിലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എഴുത്തുകാരും കലാ-സാംസ്കാരിക പ്രവർത്തകരുമായ 60 പേർക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ പ്രശസ്ത ഹാസ്യതാരം സർഗാനറെ യാങ്കോണിൽനിന്ന് പട്ടാളം പിടിച്ചുകൊണ്ടുപോയി.
പട്ടാള അട്ടിമറിക്കെതിരേ ജനകീയ പ്രക്ഷോഭം ശക്തമായതോടെ സൈന്യം കൊടുംക്രൂരതകളാണു നടത്തുന്നത്. വീടുകളില്‍ റെയ്ഡ് നടത്തി കൊള്ളയടിക്കുന്നത് നിത്യസംഭവമായിരിക്കുന്നു. ഇതേത്തുടർന്ന് ഗാംഗോ മേഖലയിലെ 10,000 ഗ്രാമീണര്‍ വീടുവിട്ട് സമീപത്തെ കാടുകളില്‍ അഭയം തേടിയതായി വാർത്താ ഏജൻസിയായ മ്യാൻമര് നൗ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തു.
വീടുകളിൽ ആയുധങ്ങളുണ്ടോ എന്നു പരിശോധിക്കാനെന്ന വ്യാജേന എത്തുന്ന സൈനികര്‍ പണവും മൊബൈല്‍ ഫോണുകളും ആഭരണങ്ങളും കവരുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
തെളിവുകളുമായി പ്രതിനിധിസംഘം
പട്ടാളം നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും കൊലപാതകങ്ങളുടെയും പീഡനങ്ങളുടെയും അനധികൃത തടങ്കലുകളുടെയും 1,80,000 തെളിവുകളാണ് പുറത്താക്കപ്പെട്ട സർക്കാരിലെ അംഗങ്ങൾ ഉൾപ്പെടുന്ന പ്രതിനിധിസംഘം ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സംഘത്തിനു കഴിഞ്ഞദിവസം നൽകിയത്. 540 കൊലപാതകങ്ങളുടെയും 10 തടവുകാരെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയതിന്റെയും തെളിവുകൾ സംഘം നൽകിയിട്ടുണ്ട്.
നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി നേതാവ് ജാർ ലെയെ തേടി വീട്ടിലെത്തിയ പോലീസ് നാലു വയസുള്ള മകളും രണ്ടു വയസുള്ള സഹോദരപുത്രനുമടക്കം ആറുപേരെ കസ്റ്റഡിയിലെടുത്തുകൊണ്ടുപോയി. പുലർച്ചെ അഞ്ചരയോടെയായായിരുന്നു സൈനിക നടപടിയുണ്ടായത്. രാത്രി എട്ടുവരെ ഇവരെ പോലീസ് സ്റ്റേഷനിൽ ചോദ്യംചെയ്തശേഷമാണു വിട്ടയച്ചതെന്നും നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി എംപിമാരടങ്ങുന്ന പ്രതിനിധിസംഘം പറഞ്ഞു. ഇത്തരത്തിൽ കുട്ടികൾക്കുണ്ടാകുന്ന പീഡനം അതിക്രൂരമാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
സ്വന്തമെന്നു കരുതിയ പട്ടാളം
നാട്ടുകാർ തങ്ങളുടെ സ്വർണം വരെ വിറ്റ് പോറ്റിവളർത്തിയ സ്വന്തം പട്ടാളമാണ് ഇപ്പോൾ അവരെ തെരുവിൽ വെടിവച്ചിടുന്നത്. ഇന്ന് ലോകത്തുതന്നെ പ്രബല ശക്തിയായി അറിയപ്പെടുന്ന മ്യാൻമർ പട്ടാളത്തിന്റെ ചരിത്രം തുടങ്ങുന്നത് രണ്ടാം ലോകമഹായുദ്ധകാലത്താണ്. ജപ്പാനിൽനിന്നു പരിശീലനം നേടിയ "30 സഖാക്കൾ' എന്നറിയപ്പെടുന്നവരുടെ നേതൃത്വത്തിലായിരുന്നു ബർമ ഇൻഡിപെൻഡൻസ് ആർമി രൂപീകരിച്ചത്. തങ്ങളുടെ സ്വന്തം വിപ്ലവസേനയ്ക്കു സഹായം നൽകാൻ ജനങ്ങൾ അതീവതത്പരരായിരുന്നു.
ബ്രിട്ടനെയും പിന്നീട് ജപ്പാനെയും തോൽപ്പിക്കാൻ ഈ സേനയ്ക്കു കഴിഞ്ഞു. ജപ്പാനെതിരേയുള്ള പോരാട്ടത്തിൽ സ്ത്രീകളടക്കമുള്ളവർ പട്ടാളത്തോടൊപ്പം അണിനിരന്നു. ജപ്പാൻ പട്ടാളക്കാരുടെ നീക്കങ്ങൾ മനസിലാക്കാൻ ചാരപ്പണിക്കുവരെ നാട്ടുകാർ തയാറായിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ തോറ്റതോടെ ജപ്പാൻ പിൻവാങ്ങിയശേഷം വീണ്ടും ബ്രിട്ടീഷ് ആധിപത്യത്തിലായെങ്കിലും ബർമ ഏറെത്താമസിയാതെ സ്വതന്ത്ര്യം നേടി. എന്നാൽ സ്വതന്ത്ര ബർമയിലും പിന്നീട് മ്യാൻമർ എന്നു പേരു മാറിയപ്പോഴും പട്ടാളത്തിന്റെ മേൽക്കോയ്മ തുടർന്നു.
ഇപ്പോൾ മിലിട്ടറി ശക്തിയിൽ 38-ാം സ്ഥാനമുണ്ട് ഈ കൊച്ചുരാജ്യത്തിന്. ഗ്ലോബൽ ഫയർ പവർ എന്ന സംഘടന നടത്തിയ 140 രാജ്യങ്ങളുടെ സൈനികശക്തി സംബന്ധിച്ച റാങ്കിംഗിലാണ് മ്യാൻമർ 38-ാം സ്ഥാനത്ത് നിലകൊള്ളുന്നത്.
സഹായത്തിന് ചൈനയും റഷ്യയും
അഞ്ചര കോടിയിൽ താഴെ മാത്രം ജനങ്ങളുള്ള ചെറിയ രാജ്യമാണെങ്കിലും ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ മ്യാൻമറിലെ പട്ടാളഭരണകൂടം ഒരു വിട്ടുവീഴ്ചയും വരുത്താറില്ല. രാജ്യത്തെ വിദ്യാഭ്യാസ-ആരോഗ്യ മേഖലയ്ക്കു ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയിലധികമാണ് പ്രതിരോധ മേഖലയ്ക്കു നീക്കിവയ്ക്കുന്നത്. ചൈനയാണ് പ്രധാനമായും മ്യാൻമറിന് ആയുധം വിൽക്കുന്നത്. മ്യാൻമറിന്റെ ആയുധശേഖരത്തിന്റെ 49 ശതമാനവും ചൈനയിൽനിന്നു വാങ്ങിയവയാണ്. റഷ്യയിൽനിന്ന് 16 ശതമാനവും ഇന്ത്യയിൽനിന്ന് 14 ശതമാനവും വാങ്ങിയിരിക്കുന്നു.
വർഷങ്ങളായി മ്യാൻമർ മിലിട്ടറി ഉദ്യാഗസ്ഥർക്കും സാങ്കേതിക വിദഗ്ധർക്കും പരിശീലനം നൽകുന്നത് റഷ്യയാണ്. ആയുധക്കച്ചവടത്തിലെയും സാങ്കേതിക സഹകരണത്തിലെയും പ്രത്യുപകാരമാണ് ഇപ്പോൾ റഷ്യയും ചൈനയും മ്യാൻമർ ഭരണകൂടത്തോടു കാട്ടുന്ന മൃദുസമീപനം. ഇത്രമാത്രം ക്രൂരത ചെയ്യുമ്പോഴും മ്യാൻമർ ഉപരോധം നേരിടാത്തത് റഷ്യയുടെയും ചൈനയുടെയുംസംരക്ഷണമുള്ളതിനാലാണ്. പട്ടാളഭരണകൂടത്തിന്റെ അതിക്രമങ്ങളെ ശക്തിയായി അപലപിക്കുമ്പോഴും മ്യാൻമറിനെതിരേ ഉപരോധമേർപ്പെടുത്താൻ ഐക്യരാഷ്ട്രസഭ തയാറാകാത്തതിനെതിരേ വിമർശനമുയരുന്നുണ്ട്. യുഎന്നിന് ഉപരോധമേർപ്പെടുത്താൻ കഴിയാത്തത് റഷ്യയുടെയും ചൈനയുടെ എതിർപ്പു മൂലമാണ്.
ചെറുത്തുനിൽപ്പിന് ഗോത്രവിഭാഗങ്ങൾ
സ്വാതന്ത്ര്യകാലം മുതൽ മ്യാൻമറിലെ ഗോത്രവിഭാഗങ്ങൾ സർക്കാരിനും പട്ടാളത്തിനും എതിരേ പോരാടുന്നവരാണ്. സ്വാതന്ത്ര്യസമരനായകനും ഓംഗ്സാൻ സുചിയുടെ പിതാവുമായ ഓംഗ് സാനിന്റെ ഫെഡറൽ സ്വയംഭരണം എന്ന വാഗ്ദാനമനുസരിച്ചായിരുന്നു ഗോത്രവിഭാഗങ്ങൾ ഒത്തുതീർപ്പിനു തയാറായത്. എന്നാൽ ഓംഗ് സാൻ കൊല്ലപ്പെട്ടതോടെ വാഗ്ദാനവും വിസ്മൃതിയിലായി. പിന്നീട് ഗോത്രവിഭാഗങ്ങളെ പട്ടാളം അടിച്ചമർത്താനും തുടങ്ങി. 2008ലെ ഭരണഘടനാ ഭേദഗതിയോടെ രാജ്യത്തെ മുഴുവൻ ഭൂപ്രദേശത്തിന്റെയും അവകാശം ഏറ്റെടുത്ത കേന്ദ്രസർക്കാർ ഏഴ് ഗോത്ര സ്റ്റേറ്റുകളിലെ മുഖ്യമന്ത്രിമാരെ നിയമിക്കുന്നതിനുള്ള അധികാരവും ഏകപക്ഷീയമായി സ്വന്തമാക്കി. ഇതോടെ ദുർബലരായെങ്കിലും ഗോത്രവിഭാഗങ്ങൾ പട്ടാളത്തിന്റെ കണ്ണിലെ കരടായി തുടരുന്നുണ്ട്. അതിർത്തി മേഖലകളുടെ നിയന്ത്രണം ഇപ്പോഴും ഈ ഗോത്രവിഭാഗങ്ങൾക്കാണ്.
ഇപ്പോൾ രാജ്യത്ത് പട്ടാളം നടത്തുന്ന ഹീനകൃത്യങ്ങൾക്കെതിരേ ജനങ്ങൾ പ്രക്ഷോഭം നടത്തുമ്പോൾ അവർക്കു പിന്തുണ കൊടുക്കാൻ ഗോത്രവിഭാഗങ്ങൾ തയാറെടുത്തുകഴിഞ്ഞുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. മിക്ക ഗോത്രവിഭാഗങ്ങൾക്കും പരിശീലനം സിദ്ധിച്ച പോരാളികളുടെ വലിയ നിര ഇപ്പോഴുമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പട്ടാളത്തിനെതിരേ പോരാട്ടത്തിനു സമയമായെന്നാണ് പല ഗോത്രവർഗ നേതാക്കളുടെയും അഭിപ്രായം.
കടുത്ത ആഭ്യന്തര പോരാട്ടത്തിനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് ഗോത്രവിഭാഗ ന്യൂനപക്ഷ രാഷ്ട്രീയ സംഘടനയായ റിസ്റ്റൊറേഷൻ കൗൺസിൽ ഓഫ് ഷാൻ സ്റ്റേറ്റിന്റെ ചെയർമാൻ ജനറൽ യാവ്ഡ് സെർക് പറഞ്ഞതായി സിഎൻഎൻ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഷാൻ സ്റ്റേറ്റ് ആർമിയുടെ സ്ഥാപകനാണ് യാവ്ഡ് സെർക്. കഴിഞ്ഞ 70 വർഷമായി പട്ടാളത്തിനെതിരേ പോരാടുന്ന ഒരു ഡസനോളം സായുധ വിഭാഗങ്ങൾ ഷാൻ സ്റ്റേറ്റ് ആർമിയുടെ കീഴിലുണ്ട്. 27,000 പേരെങ്കിലും ഷാൻ സ്റ്റേറ്റ് ആർമിയിലെ അംഗങ്ങളാണ്. കച്ചിൻ സ്റ്റേറ്റിലെ കച്ചിൻ ഇൻഡിപെൻഡൻസ് ആർമിക്ക് 9,000 സേനാംഗങ്ങളുണ്ട്. കരേൻ നാഷണൽ ലിബറേഷൻ ആർമിക്ക് അയ്യായിരത്തോളം ഭടന്മാരാണുള്ളത്. അരക്കൻ ആർമിക്ക് ഏഴായിരം സേനാംഗങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്.
രാഷ്ട്രീയ പ്രക്ഷോഭം ആഭ്യന്തര കലാപത്തിലേക്കു വഴിമാറുന്നത് മ്യാൻമറിൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് പല നിരീക്ഷകരും വിലയിരുത്തുന്നത്. പട്ടാളനേതൃത്വമാകട്ടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന അടിയന്തരാവസ്ഥയുടെ കാലാവധിക്കുശേഷമേ തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂവെന്ന കടുത്ത നിലപാടിലുമാണ്. അതിർത്തിപ്രദേശങ്ങളിലെ ഗ്രാമീണ മേഖലകളിൽനിന്ന് ഗോത്രസേനാംഗങ്ങൾക്ക് നഗരങ്ങളിക്കു കടന്നുകയറാൻ പ്രക്ഷോഭകർ വഴിതുറന്നാൽ പോരാട്ടം കൂടുതൽ രക്തരൂക്ഷിതമാകുമെന്നതിൽ സംശയമില്ല. മ്യാൻമറിന്റെ കാര്യത്തിൽ സ്വാർഥത വെടിഞ്ഞ് റഷ്യയും ചൈനയും നിലപാടെടുത്തെങ്കിൽ മാത്രമേ അവിടെ ജനാധിപത്യം സംരക്ഷിക്കപ്പെടുകയുള്ളൂ, രക്തച്ചൊരിച്ചിൽ അവസാനിക്കുകയുള്ളൂ.
സി.കെ. കുര്യാച്ചൻ