ഒൗട്ട് ഓഫ് റേഞ്ച് /ജോൺസണ് പൂവന്തുരുത്ത്
കണ്ഫ്യൂഷൻ തീർക്കണമേ... സിപിഎം ബിജെപിക്കും ബിജെപി സിപിഎമ്മിനും വോട്ടുമറിച്ചെന്നു കോണ്ഗ്രസ്. ബിജെപി കോണ്ഗ്രസിനും കോണ്ഗ്രസ് ബിജെപിക്കും വോട്ടുമറിച്ചെന്നു സിപിഎം, കോണ്ഗ്രസ് സിപിഎമ്മിനും സിപിഎം കോണ്ഗ്രസിനും വോട്ടു മറിച്ചെന്നു ബിജെപി. വോട്ടെടുപ്പിനു ശേഷം കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകൾ കേൾക്കുന്പോൾ ഇങ്ങനെ പാടാതിരിക്കാൻ പറ്റുന്നില്ല.
കഴിഞ്ഞ ദിവസം ഇവിടെ നടന്നതു വോട്ടുകുത്തലാണോ അതോ കുത്തിമറിക്കലാണോ എന്നതാണ് സംശയം. മറിക്കലുകളുടെ കഥകൾ മാത്രമാണ് പുറത്തേക്കു വരുന്നത്. മറിച്ചവരുടെയും മറിഞ്ഞവരുടെയും മരപ്പിച്ചവരുടെയുമൊക്കെ മനം അറിയണമെങ്കിൽ തത്കാലം മേയ് രണ്ടുവരെ കാത്തിരുന്നേ പറ്റൂ. അതുവരെ ഇതുപോലെയുള്ള മറിക്കലുകളും കുറിക്കലുകളും കേട്ടു മതിമറന്നിരിക്കാം.
വോട്ടു മറിഞ്ഞാലും ഇല്ലെങ്കിലും കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ മറിക്കൽ ഒരു പ്രധാന ഇനം തന്നെയാണ്. തെരഞ്ഞെടുപ്പിനു മുന്പുള്ള തള്ളിമറിക്കലുകളാണ് ആദ്യഘട്ടം. അതിൽ ഒരു മുന്നണിയും പിന്നോട്ടല്ല. കേരളത്തെ ഈ ഷേയ്പിൽ അടിച്ചുപരത്തി ഉണ്ടാക്കിയതുതന്നെ തങ്ങളാണെന്ന മട്ടിൽ തള്ളിമറിച്ചുകളയും. അടുത്ത ഘട്ടം നേതാക്കളെയും അണികളെയും മറിക്കലാണ്. ഇത് ഇത്തിരി തല വേണ്ട പണിയാണ്. ആടി നിൽക്കുന്നവരെ അകത്താക്കാൻ പല അളവിലുള്ള ചാക്കുകൾ വേണം. ചാക്കിൽ കാശു കണ്ടാൽ ചിലർ ചാടിവീഴും. മറ്റു ചിലർക്കു കസേരയാണ് ഹരം. ഈ മറിക്കൽ മനോഹരമായാൽ ഉറങ്ങാൻ കിടന്നപ്പോൾ കോണ്ഗ്രസ് ആയിരുന്നവൻ എഴുന്നേൽക്കുന്പോൾ ബിജെപി ആയി മാറും. ഭാരത് മാതാ കീ ജയ് വിളിച്ചു കുളിക്കാൻ കയറിയവൻ ഇറങ്ങുന്പോൾ ലാൽ സലാം സഖാവേ എന്നു പറയും. നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നു മൂളിപ്പാടി നടന്നവർ മൂവർണക്കൊടിയിൽ മുഖമൊളിപ്പിക്കും. നേതാക്കൾ മാത്രമല്ല, സ്ഥാനാർഥികൾ വരെ മലക്കംമറിഞ്ഞ കഥകൾക്കു നാട്ടിൽ തെല്ലും പഞ്ഞമില്ല.
ഇനിയുള്ളതു പിരിച്ചുമറിക്കലാണ്. അതു തെരഞ്ഞെടുപ്പിനു മുന്പുതന്നെ തുടങ്ങും. ബക്കറ്റ്, സഞ്ചി, രസീതുകുറ്റി എന്നിങ്ങനെയുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാവും പിരിച്ചുമറിക്കൽ. സ്ഥാനാർഥിയാകുന്ന ആളിന്റെ കപ്പാസിറ്റി അനുസരിച്ച് ഈ മറിക്കലിന്റെ രൂപവും ഭാവവും മാറും. പിരിച്ചതു വല്ലവരും മറിച്ചാൽ ഒടുവിൽ സ്ഥാനാർഥി പിച്ചച്ചട്ടി എടുക്കേണ്ടിയും വരും. ചില സ്ഥാനാർഥികൾ തോറ്റാലും ജയിച്ചാലും ഇലക്ഷൻ കഴിയുന്പോഴേക്കും നന്നായി മറിച്ചിട്ടുണ്ടാവും. പിരിച്ചുമറിക്കാൻ നിന്നുകൊടുക്കാത്തവരെ ഭരണംകിട്ടിയാൽ ഒടിച്ചുമടക്കുന്നതും ഈ ആചാരത്തിന്റെ ഭാഗമാണ്.
സ്ഥാനാർഥിലിസ്റ്റിൽ കണ്ടുവരാറുള്ള മാറ്റംമറിച്ചിലുകളാണ് മറ്റൊരു പ്രധാന മറിക്കൽ ഇനം. സ്ഥാനാർഥിയുടെ പോസ്റ്റർ വരെ ഒട്ടിച്ചുകഴിയുന്പോഴായിരിക്കും ചിലപ്പോൾ ലിസ്റ്റ് മാറിമറിയുന്നത്. ഈ മറിച്ചിൽ കഴിയുന്പോൾ പലരുടെയും കരച്ചിൽ കേൾക്കാം. തലയിൽ മുടിയുള്ളവർക്ക് അതു മുറിച്ചോ മറിച്ചോ പ്രതിഷേധിക്കാം. പക്ഷേ, വലിയ പ്രതീക്ഷ വേണ്ട.
സ്ഥാനാർഥിയെ കിട്ടിക്കഴിഞ്ഞാൽ പിന്നെ മേയ്ക്കപ്പ് ഇട്ടു ഗെറ്റപ്പ് തന്നെ മാറ്റിമറിക്കുന്നതും ഒരു പരന്പരാഗത രീതിയാണ്. ഈ മറിക്കൽ ഫോട്ടോഗ്രാഫർമാരുടെ വകയാണ്. ഇനി പ്രചാരണരംഗത്ത് ഇറങ്ങിക്കഴിഞ്ഞാൽ അവിടെയും മറിക്കൽ തന്നെയാണു വേണ്ടത്. നാടിനെ ഇളക്കിമറിക്കുന്നതിലാണ് കാര്യം. പക്ഷേ, അതിനു നന്നായി കാശു മറിക്കേണ്ടിവരും.
ഇതെല്ലാം കഴിഞ്ഞാൽ വോട്ടർമാരെ കാണുന്പോൾ ഒന്നും നോക്കാതെ കാലിലേക്ക് മറിയാം. ബാക്കിയുള്ള അട്ടിമറിക്കൽ ജനത്തിന്റെ അവകാശമാണ്!
മിസ്ഡ് കോൾ
=കോവിഡ്: കേരളത്തിൽ ഇനി നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി.
- വാർത്ത
=ഉറപ്പാണ് വൈറസ്,
നാടു നന്നാകാൻ ജാഗ്രത!
കണ്ഫ്യൂഷൻ തീർക്കണമേ... സിപിഎം ബിജെപിക്കും ബിജെപി സിപിഎമ്മിനും വോട്ടുമറിച്ചെന്നു കോണ്ഗ്രസ്. ബിജെപി കോണ്ഗ്രസിനും കോണ്ഗ്രസ് ബിജെപിക്കും വോട്ടുമറിച്ചെന്നു സിപിഎം, കോണ്ഗ്രസ് സിപിഎമ്മിനും സിപിഎം കോണ്ഗ്രസിനും വോട്ടു മറിച്ചെന്നു ബിജെപി. വോട്ടെടുപ്പിനു ശേഷം കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകൾ കേൾക്കുന്പോൾ ഇങ്ങനെ പാടാതിരിക്കാൻ പറ്റുന്നില്ല.
കഴിഞ്ഞ ദിവസം ഇവിടെ നടന്നതു വോട്ടുകുത്തലാണോ അതോ കുത്തിമറിക്കലാണോ എന്നതാണ് സംശയം. മറിക്കലുകളുടെ കഥകൾ മാത്രമാണ് പുറത്തേക്കു വരുന്നത്. മറിച്ചവരുടെയും മറിഞ്ഞവരുടെയും മരപ്പിച്ചവരുടെയുമൊക്കെ മനം അറിയണമെങ്കിൽ തത്കാലം മേയ് രണ്ടുവരെ കാത്തിരുന്നേ പറ്റൂ. അതുവരെ ഇതുപോലെയുള്ള മറിക്കലുകളും കുറിക്കലുകളും കേട്ടു മതിമറന്നിരിക്കാം.
വോട്ടു മറിഞ്ഞാലും ഇല്ലെങ്കിലും കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ മറിക്കൽ ഒരു പ്രധാന ഇനം തന്നെയാണ്. തെരഞ്ഞെടുപ്പിനു മുന്പുള്ള തള്ളിമറിക്കലുകളാണ് ആദ്യഘട്ടം. അതിൽ ഒരു മുന്നണിയും പിന്നോട്ടല്ല. കേരളത്തെ ഈ ഷേയ്പിൽ അടിച്ചുപരത്തി ഉണ്ടാക്കിയതുതന്നെ തങ്ങളാണെന്ന മട്ടിൽ തള്ളിമറിച്ചുകളയും. അടുത്ത ഘട്ടം നേതാക്കളെയും അണികളെയും മറിക്കലാണ്. ഇത് ഇത്തിരി തല വേണ്ട പണിയാണ്. ആടി നിൽക്കുന്നവരെ അകത്താക്കാൻ പല അളവിലുള്ള ചാക്കുകൾ വേണം. ചാക്കിൽ കാശു കണ്ടാൽ ചിലർ ചാടിവീഴും. മറ്റു ചിലർക്കു കസേരയാണ് ഹരം. ഈ മറിക്കൽ മനോഹരമായാൽ ഉറങ്ങാൻ കിടന്നപ്പോൾ കോണ്ഗ്രസ് ആയിരുന്നവൻ എഴുന്നേൽക്കുന്പോൾ ബിജെപി ആയി മാറും. ഭാരത് മാതാ കീ ജയ് വിളിച്ചു കുളിക്കാൻ കയറിയവൻ ഇറങ്ങുന്പോൾ ലാൽ സലാം സഖാവേ എന്നു പറയും. നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നു മൂളിപ്പാടി നടന്നവർ മൂവർണക്കൊടിയിൽ മുഖമൊളിപ്പിക്കും. നേതാക്കൾ മാത്രമല്ല, സ്ഥാനാർഥികൾ വരെ മലക്കംമറിഞ്ഞ കഥകൾക്കു നാട്ടിൽ തെല്ലും പഞ്ഞമില്ല.
ഇനിയുള്ളതു പിരിച്ചുമറിക്കലാണ്. അതു തെരഞ്ഞെടുപ്പിനു മുന്പുതന്നെ തുടങ്ങും. ബക്കറ്റ്, സഞ്ചി, രസീതുകുറ്റി എന്നിങ്ങനെയുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാവും പിരിച്ചുമറിക്കൽ. സ്ഥാനാർഥിയാകുന്ന ആളിന്റെ കപ്പാസിറ്റി അനുസരിച്ച് ഈ മറിക്കലിന്റെ രൂപവും ഭാവവും മാറും. പിരിച്ചതു വല്ലവരും മറിച്ചാൽ ഒടുവിൽ സ്ഥാനാർഥി പിച്ചച്ചട്ടി എടുക്കേണ്ടിയും വരും. ചില സ്ഥാനാർഥികൾ തോറ്റാലും ജയിച്ചാലും ഇലക്ഷൻ കഴിയുന്പോഴേക്കും നന്നായി മറിച്ചിട്ടുണ്ടാവും. പിരിച്ചുമറിക്കാൻ നിന്നുകൊടുക്കാത്തവരെ ഭരണംകിട്ടിയാൽ ഒടിച്ചുമടക്കുന്നതും ഈ ആചാരത്തിന്റെ ഭാഗമാണ്.
സ്ഥാനാർഥിലിസ്റ്റിൽ കണ്ടുവരാറുള്ള മാറ്റംമറിച്ചിലുകളാണ് മറ്റൊരു പ്രധാന മറിക്കൽ ഇനം. സ്ഥാനാർഥിയുടെ പോസ്റ്റർ വരെ ഒട്ടിച്ചുകഴിയുന്പോഴായിരിക്കും ചിലപ്പോൾ ലിസ്റ്റ് മാറിമറിയുന്നത്. ഈ മറിച്ചിൽ കഴിയുന്പോൾ പലരുടെയും കരച്ചിൽ കേൾക്കാം. തലയിൽ മുടിയുള്ളവർക്ക് അതു മുറിച്ചോ മറിച്ചോ പ്രതിഷേധിക്കാം. പക്ഷേ, വലിയ പ്രതീക്ഷ വേണ്ട.
സ്ഥാനാർഥിയെ കിട്ടിക്കഴിഞ്ഞാൽ പിന്നെ മേയ്ക്കപ്പ് ഇട്ടു ഗെറ്റപ്പ് തന്നെ മാറ്റിമറിക്കുന്നതും ഒരു പരന്പരാഗത രീതിയാണ്. ഈ മറിക്കൽ ഫോട്ടോഗ്രാഫർമാരുടെ വകയാണ്. ഇനി പ്രചാരണരംഗത്ത് ഇറങ്ങിക്കഴിഞ്ഞാൽ അവിടെയും മറിക്കൽ തന്നെയാണു വേണ്ടത്. നാടിനെ ഇളക്കിമറിക്കുന്നതിലാണ് കാര്യം. പക്ഷേ, അതിനു നന്നായി കാശു മറിക്കേണ്ടിവരും.
ഇതെല്ലാം കഴിഞ്ഞാൽ വോട്ടർമാരെ കാണുന്പോൾ ഒന്നും നോക്കാതെ കാലിലേക്ക് മറിയാം. ബാക്കിയുള്ള അട്ടിമറിക്കൽ ജനത്തിന്റെ അവകാശമാണ്!
മിസ്ഡ് കോൾ
=കോവിഡ്: കേരളത്തിൽ ഇനി നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി.
- വാർത്ത
=ഉറപ്പാണ് വൈറസ്,
നാടു നന്നാകാൻ ജാഗ്രത!