കേരളത്തിൽ നിയമനിർമാണസഭയ്ക്ക് 133 വർഷത്തെ പാരന്പര്യം
കേരളത്തിലെ ആദ്യ നിയമനിർമാണ സഭയ്ക്ക് 133 വർഷത്തെ പാരന്പര്യമുണ്ട്. 1888 മാർച്ച് 30ന് തിരുവിതാംകൂറിൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ വിളംബരത്തിലൂടെ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നു. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ ആദ്യത്തെ നിയമനിർമാണസഭയായിരുന്നു ഇത്.
പരിമിതമായ അവകാശങ്ങൾ മാത്രമേ ഈ നിയമനിർമാണസഭയ്ക്ക് ഉണ്ടായിരുന്നുള്ളൂ. മൂന്നുവർഷ കാലാവധിയുമായി തുടക്കം കുറിച്ച എട്ടംഗ ലെജിസ്ലേറ്റീവ് കൗൺസിൽനിന്നാണ് ഇന്നത്തെ നിയമസഭയിലേക്കുള്ള വളർച്ച.
നിയമനിർമാണ കാര്യത്തിൽ മഹാരാജാവിന് ഉപദേശം നൽകുക എന്നതായിരുന്നു ലെജിസ്ലേറ്റീവ് കൗൺസിലിന്റെ കടമ. രാജാവിന്റെ അംഗീകാരം ലഭിച്ചാൽ മാത്രമേ നിയമങ്ങൾക്കു പ്രാബല്യം കിട്ടുമായിരുന്നുള്ളൂ. 1898-ൽ കൗൺസിലിന്റെ അംഗസംഖ്യ 15 ആയി ഉയർത്തി. ഒന്പത് ഔദ്യോഗിക അംഗങ്ങളും ആറ് അനൗദ്യോഗിക അംഗങ്ങളും. 1919-ൽ കൗൺസിലിന്റെ അംഗസംഖ്യ 25 ആയി ഉയർത്തി. ജനങ്ങൾക്കു കൂടുതൽ പ്രാതിനിധ്യം, കൂടുതൽ അധികാരം, കൂടുതൽ ചുമതലകൾ എന്നീ ആവശ്യങ്ങൾ കുറെയൊക്കെ അംഗീകരിക്കപ്പെട്ടു. എട്ട് അംഗങ്ങളെ നേരിട്ടു തെരഞ്ഞെടുക്കാനുള്ള അവസരവും ലഭിച്ചു.
1921 ഒക്ടോബറിൽ കൗൺസിലിന്റെ അംഗസംഖ്യ 50 ആയി ഉയർത്തി. ഇവരിൽ 28 വരെ തെരഞ്ഞെടുക്കുകയും 22 പേരെ നാമനിർദേശം ചെയ്യുകയുമായിരുന്നു. 1922-ൽ വനിതകൾക്കു വോട്ടവകാശവും കൗൺസിലിൽ അംഗത്വവും ലഭിച്ചു.
1904 ഒക്ടോബർ ഒന്നിനു തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിനു പുറമേ ശ്രീമൂലം പ്രജാസഭയ്ക്കും രൂപംകൊടുത്തു. ആദ്യ പ്രജാസഭയിലെ അംഗങ്ങളെ തെരഞ്ഞെടുത്തത് ജില്ലാ മേധാവികളായ പേഷ്കാർമാരായിരുന്നു. ഓരോ താലൂക്കിൽനിന്നും രണ്ടുപേരെ വീതം തെരഞ്ഞെടുത്തു.
1905 മേയ് ഒന്നിലെ ഉത്തരവനുസരിച്ച് ജനങ്ങൾക്ക് വോട്ടവകാശം ലഭിച്ചു. 100 അംഗങ്ങളിൽ 77 പേരെ ജനങ്ങൾ തെരഞ്ഞെടുത്തു. 23 പേരെ നാമനിർദേശം ചെയ്തു. സഭയുടെ കാലാവധി ഒരു വർഷമായിരുന്നു. 1930 നവംബർ 30ന് സ്ത്രീകൾക്കു പ്രജാസഭയിൽകൂടി അംഗത്വം ലഭിച്ചു.
1932-ൽ നിയമസഭയ്ക്കു ദ്വിമണ്ഡല സംവിധാനം ഏർപ്പെടുത്തി. ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിൽ ഉപരിമണ്ഡലവും ശ്രീമൂലം അസംബ്ലി അധോമണ്ഡലവും. ശ്രീമൂലം അസംബ്ലിയിൽ 72 അംഗങ്ങളും ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിലിൽ 37 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. അസംബ്ലിയിലെ 62 പേരും കൗൺസിലിലെ 22 പേരും നേരിട്ടു തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു.
ദ്വിമണ്ഡല സഭയിൽ ക്രിസ്ത്യൻ- ഈഴവ-മുസ്ലിം വിഭാഗങ്ങൾക്കു മതിയായ പ്രതിനിധ്യം ഇല്ലാതിരുന്നതാണു നിവർത്തന പ്രക്ഷോഭത്തിലേക്ക് നയിച്ചത്. 1947 സെപ്റ്റംബർ നാലുവരെ ദ്വിമണ്ഡല സന്പ്രദായം തുടർന്നു. പിന്നീട് ഭരണഘടനാ നിർമാണസഭ രൂപീകരിച്ചു.
1948 മാർച്ച് 20ന് 120 അംഗ സഭയിലേക്ക് പ്രായപൂർത്തി വോട്ടവകാശത്തിലൂടെ തെരഞ്ഞെടുപ്പ് നടന്നു. 1949 ജൂലൈ ഒന്നിനു തിരു-കൊച്ചി ലയനം വരെ ഈ സംവിധാനം തുടർന്നു.
ആദ്യ പൊതുതെരഞ്ഞെടുപ്പ് 1952-ൽ
കേരള സംസ്ഥാനം രൂപം കൊള്ളുന്നത് 1956 നവംബർ ഒന്നിനാണ്. 1947 ഓഗസ്റ്റ് 15ന് ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നു പ്രദേശങ്ങളായി വിഭജിക്കപ്പെട്ടു കിടക്കുകയായിരുന്നു കേരളത്തിലെ ഭൂപ്രദേശം. 1949 ജൂലൈ ഒന്നിനു തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ ലയിച്ചു തിരു- കൊച്ചി സംസ്ഥാനം രൂപംകൊണ്ടു. ഇന്ത്യയിലെ സംസ്ഥാനങ്ങൾ 1956-ൽ ഭാഷാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോഴാണ് കേരളം ഇന്നത്തെ രൂപത്തിലായത്.
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിനുശേഷം 1952 മാർച്ച് 12ന് പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. ഫലം വന്നപ്പോൾ തിരു-കൊച്ചിയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും പിന്തുണയോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എ.ജെ. ജോൺ മന്ത്രിസഭ രൂപീകരിച്ചു. 1953 സെപ്റ്റംബർ 23നു നിയമസഭയിൽ അവതരിപ്പിച്ച വിശ്വാസപ്രമേയം പരാജയപ്പെട്ടതിനെത്തുടർന്ന് അടുത്തദിവസം നിയമസഭ പിരിച്ചുവിട്ടു. മന്ത്രിസഭ കാവൽ മന്ത്രിസഭയായി തുടർന്നു.
1954-ൽ നടന്ന തെരഞ്ഞെടുപ്പിലും ആർക്കും ഒറ്റയ്ക്കു ഭൂരിപക്ഷം നേടാനായില്ല. 118 അംഗ സഭയിൽ 19 അംഗങ്ങൾ മാത്രമുണ്ടായിരുന്ന പിഎസ്പിയുടെ നേതാവായ പട്ടം താണുപിള്ള കോൺഗ്രസ് പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ചു. 1955 ഫെബ്രുവരി എട്ടിന് അവിശ്വാസപ്രമേയത്തിലൂടെ സർക്കാർ നിലംപൊത്തി. ഒരാഴ്ചയ്ക്കകം കോൺഗ്രസിലെ പനന്പിള്ളി ഗോവിന്ദമേനോൻ സർക്കാർ രൂപീകരിച്ചു. ഈ സർക്കാരിനും അധികം ആയുസ് ഉണ്ടായില്ല. 1956 മാർച്ച് 23ന് പനന്പിള്ളി അധികാരമൊഴിഞ്ഞു.
പിന്നാലെ തിരു-കൊച്ചി സംസ്ഥാനം രാഷ്ട്രപതിഭരണത്തിലായി. 1956 നവംബർ ഒന്നിനു കേരള സംസ്ഥാനം രൂപീകൃതമായശേഷം പൊതു തെരഞ്ഞെടുപ്പിലൂടെ സർക്കാർ അധികാരമേൽക്കുന്നതുവരെ രാഷ്ട്രപതിഭരണം തുടർന്നു.
2016 നിയമസഭാ തെരഞ്ഞെടുപ്പ്
പോളിംഗ് ശതമാനം(ജില്ല തിരിച്ച്)
കാസർഗോഡ് - 78.51
കണ്ണൂർ - 80.63
വയനാട് - 78.22
കോഴിക്കോട് -81.89
മലപ്പുറം - 75.83
പാലക്കാട് - 78.37
തൃശൂർ - 77.74
എറണാകുളം - 79.77
ഇടുക്കി - 73.59
കോട്ടയം - 76.09
ആലപ്പുഴ - 79.88
പത്തനംതിട്ട - 71.66
കൊല്ലം - 75.07
തിരുവനന്തപുരം - 72.53
കേരളം നിയമസഭാ തെരഞ്ഞെടുപ്പ്
പോളിംഗ് ശതമാനം
1957 - 66.65
1960 - 85.70
1965 - 75.12
1967 - 75.67
1970 - 75.08
1977 - 79.20
1980 - 72.28
1982 - 73.56
1987 - 80.53
1991 - 78.46
1996 - 71.16
2001 - 72.22
2006 - 72.38
2011 - 75.27
2016 - 77.35
കേരളത്തിലെ ആദ്യ നിയമനിർമാണ സഭയ്ക്ക് 133 വർഷത്തെ പാരന്പര്യമുണ്ട്. 1888 മാർച്ച് 30ന് തിരുവിതാംകൂറിൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ വിളംബരത്തിലൂടെ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നു. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ ആദ്യത്തെ നിയമനിർമാണസഭയായിരുന്നു ഇത്.
പരിമിതമായ അവകാശങ്ങൾ മാത്രമേ ഈ നിയമനിർമാണസഭയ്ക്ക് ഉണ്ടായിരുന്നുള്ളൂ. മൂന്നുവർഷ കാലാവധിയുമായി തുടക്കം കുറിച്ച എട്ടംഗ ലെജിസ്ലേറ്റീവ് കൗൺസിൽനിന്നാണ് ഇന്നത്തെ നിയമസഭയിലേക്കുള്ള വളർച്ച.
നിയമനിർമാണ കാര്യത്തിൽ മഹാരാജാവിന് ഉപദേശം നൽകുക എന്നതായിരുന്നു ലെജിസ്ലേറ്റീവ് കൗൺസിലിന്റെ കടമ. രാജാവിന്റെ അംഗീകാരം ലഭിച്ചാൽ മാത്രമേ നിയമങ്ങൾക്കു പ്രാബല്യം കിട്ടുമായിരുന്നുള്ളൂ. 1898-ൽ കൗൺസിലിന്റെ അംഗസംഖ്യ 15 ആയി ഉയർത്തി. ഒന്പത് ഔദ്യോഗിക അംഗങ്ങളും ആറ് അനൗദ്യോഗിക അംഗങ്ങളും. 1919-ൽ കൗൺസിലിന്റെ അംഗസംഖ്യ 25 ആയി ഉയർത്തി. ജനങ്ങൾക്കു കൂടുതൽ പ്രാതിനിധ്യം, കൂടുതൽ അധികാരം, കൂടുതൽ ചുമതലകൾ എന്നീ ആവശ്യങ്ങൾ കുറെയൊക്കെ അംഗീകരിക്കപ്പെട്ടു. എട്ട് അംഗങ്ങളെ നേരിട്ടു തെരഞ്ഞെടുക്കാനുള്ള അവസരവും ലഭിച്ചു.
1921 ഒക്ടോബറിൽ കൗൺസിലിന്റെ അംഗസംഖ്യ 50 ആയി ഉയർത്തി. ഇവരിൽ 28 വരെ തെരഞ്ഞെടുക്കുകയും 22 പേരെ നാമനിർദേശം ചെയ്യുകയുമായിരുന്നു. 1922-ൽ വനിതകൾക്കു വോട്ടവകാശവും കൗൺസിലിൽ അംഗത്വവും ലഭിച്ചു.
1904 ഒക്ടോബർ ഒന്നിനു തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിനു പുറമേ ശ്രീമൂലം പ്രജാസഭയ്ക്കും രൂപംകൊടുത്തു. ആദ്യ പ്രജാസഭയിലെ അംഗങ്ങളെ തെരഞ്ഞെടുത്തത് ജില്ലാ മേധാവികളായ പേഷ്കാർമാരായിരുന്നു. ഓരോ താലൂക്കിൽനിന്നും രണ്ടുപേരെ വീതം തെരഞ്ഞെടുത്തു.
1905 മേയ് ഒന്നിലെ ഉത്തരവനുസരിച്ച് ജനങ്ങൾക്ക് വോട്ടവകാശം ലഭിച്ചു. 100 അംഗങ്ങളിൽ 77 പേരെ ജനങ്ങൾ തെരഞ്ഞെടുത്തു. 23 പേരെ നാമനിർദേശം ചെയ്തു. സഭയുടെ കാലാവധി ഒരു വർഷമായിരുന്നു. 1930 നവംബർ 30ന് സ്ത്രീകൾക്കു പ്രജാസഭയിൽകൂടി അംഗത്വം ലഭിച്ചു.
1932-ൽ നിയമസഭയ്ക്കു ദ്വിമണ്ഡല സംവിധാനം ഏർപ്പെടുത്തി. ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിൽ ഉപരിമണ്ഡലവും ശ്രീമൂലം അസംബ്ലി അധോമണ്ഡലവും. ശ്രീമൂലം അസംബ്ലിയിൽ 72 അംഗങ്ങളും ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിലിൽ 37 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. അസംബ്ലിയിലെ 62 പേരും കൗൺസിലിലെ 22 പേരും നേരിട്ടു തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു.
ദ്വിമണ്ഡല സഭയിൽ ക്രിസ്ത്യൻ- ഈഴവ-മുസ്ലിം വിഭാഗങ്ങൾക്കു മതിയായ പ്രതിനിധ്യം ഇല്ലാതിരുന്നതാണു നിവർത്തന പ്രക്ഷോഭത്തിലേക്ക് നയിച്ചത്. 1947 സെപ്റ്റംബർ നാലുവരെ ദ്വിമണ്ഡല സന്പ്രദായം തുടർന്നു. പിന്നീട് ഭരണഘടനാ നിർമാണസഭ രൂപീകരിച്ചു.
1948 മാർച്ച് 20ന് 120 അംഗ സഭയിലേക്ക് പ്രായപൂർത്തി വോട്ടവകാശത്തിലൂടെ തെരഞ്ഞെടുപ്പ് നടന്നു. 1949 ജൂലൈ ഒന്നിനു തിരു-കൊച്ചി ലയനം വരെ ഈ സംവിധാനം തുടർന്നു.
ആദ്യ പൊതുതെരഞ്ഞെടുപ്പ് 1952-ൽ
കേരള സംസ്ഥാനം രൂപം കൊള്ളുന്നത് 1956 നവംബർ ഒന്നിനാണ്. 1947 ഓഗസ്റ്റ് 15ന് ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നു പ്രദേശങ്ങളായി വിഭജിക്കപ്പെട്ടു കിടക്കുകയായിരുന്നു കേരളത്തിലെ ഭൂപ്രദേശം. 1949 ജൂലൈ ഒന്നിനു തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ ലയിച്ചു തിരു- കൊച്ചി സംസ്ഥാനം രൂപംകൊണ്ടു. ഇന്ത്യയിലെ സംസ്ഥാനങ്ങൾ 1956-ൽ ഭാഷാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോഴാണ് കേരളം ഇന്നത്തെ രൂപത്തിലായത്.
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിനുശേഷം 1952 മാർച്ച് 12ന് പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. ഫലം വന്നപ്പോൾ തിരു-കൊച്ചിയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും പിന്തുണയോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എ.ജെ. ജോൺ മന്ത്രിസഭ രൂപീകരിച്ചു. 1953 സെപ്റ്റംബർ 23നു നിയമസഭയിൽ അവതരിപ്പിച്ച വിശ്വാസപ്രമേയം പരാജയപ്പെട്ടതിനെത്തുടർന്ന് അടുത്തദിവസം നിയമസഭ പിരിച്ചുവിട്ടു. മന്ത്രിസഭ കാവൽ മന്ത്രിസഭയായി തുടർന്നു.
1954-ൽ നടന്ന തെരഞ്ഞെടുപ്പിലും ആർക്കും ഒറ്റയ്ക്കു ഭൂരിപക്ഷം നേടാനായില്ല. 118 അംഗ സഭയിൽ 19 അംഗങ്ങൾ മാത്രമുണ്ടായിരുന്ന പിഎസ്പിയുടെ നേതാവായ പട്ടം താണുപിള്ള കോൺഗ്രസ് പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ചു. 1955 ഫെബ്രുവരി എട്ടിന് അവിശ്വാസപ്രമേയത്തിലൂടെ സർക്കാർ നിലംപൊത്തി. ഒരാഴ്ചയ്ക്കകം കോൺഗ്രസിലെ പനന്പിള്ളി ഗോവിന്ദമേനോൻ സർക്കാർ രൂപീകരിച്ചു. ഈ സർക്കാരിനും അധികം ആയുസ് ഉണ്ടായില്ല. 1956 മാർച്ച് 23ന് പനന്പിള്ളി അധികാരമൊഴിഞ്ഞു.
പിന്നാലെ തിരു-കൊച്ചി സംസ്ഥാനം രാഷ്ട്രപതിഭരണത്തിലായി. 1956 നവംബർ ഒന്നിനു കേരള സംസ്ഥാനം രൂപീകൃതമായശേഷം പൊതു തെരഞ്ഞെടുപ്പിലൂടെ സർക്കാർ അധികാരമേൽക്കുന്നതുവരെ രാഷ്ട്രപതിഭരണം തുടർന്നു.
2016 നിയമസഭാ തെരഞ്ഞെടുപ്പ്
പോളിംഗ് ശതമാനം(ജില്ല തിരിച്ച്)
കാസർഗോഡ് - 78.51
കണ്ണൂർ - 80.63
വയനാട് - 78.22
കോഴിക്കോട് -81.89
മലപ്പുറം - 75.83
പാലക്കാട് - 78.37
തൃശൂർ - 77.74
എറണാകുളം - 79.77
ഇടുക്കി - 73.59
കോട്ടയം - 76.09
ആലപ്പുഴ - 79.88
പത്തനംതിട്ട - 71.66
കൊല്ലം - 75.07
തിരുവനന്തപുരം - 72.53
കേരളം നിയമസഭാ തെരഞ്ഞെടുപ്പ്
പോളിംഗ് ശതമാനം
1957 - 66.65
1960 - 85.70
1965 - 75.12
1967 - 75.67
1970 - 75.08
1977 - 79.20
1980 - 72.28
1982 - 73.56
1987 - 80.53
1991 - 78.46
1996 - 71.16
2001 - 72.22
2006 - 72.38
2011 - 75.27
2016 - 77.35