ജില്ലാ സഫാരി / ഫ്രാങ്കോ ലൂയിസ്
കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച വടക്കാഞ്ചേരി അടക്കം തൃശൂർ ജില്ലയിലെ പതിമൂന്നു മണ്ഡലങ്ങളും പിടിച്ചെടുത്ത് ഭരണത്തുടർച്ച നേടാനാണ് എൽഡിഎഫിന്റെ പോരാട്ടം. പതിമൂന്നിൽ പകുതിയെങ്കിലും കൈപ്പിടിയിലാക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
2016ൽ അനിൽ അക്കര മാത്രമായിരുന്നു ജില്ലയിൽ കോണ്ഗ്രസിന്റെ എംഎൽഎ. വെറും 47 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. ഇത്തവണ ഈ സീറ്റിനു പുറമേ, തൃശൂർ, ഇരിങ്ങാലക്കുട, ഗുരുവായൂർ മണ്ഡലങ്ങൾകൂടി പിടിച്ചെടുക്കുമെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ കണക്കുകൂട്ടൽ.
രണ്ടു വർഷം മുന്പു ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എല്ലാ മണ്ഡലങ്ങളിലും വലിയ മുന്നേറ്റമുണ്ടാക്കിയതായിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തിരിച്ചുപിടിച്ചു.
ചാലക്കുടി അടക്കമുള്ള മണ്ഡലങ്ങളിൽ മികച്ച സ്ഥാനാർഥികളെ നിർത്തിയെന്നാണ് എൽഡിഎഫിന്റെ അവകാശവാദം. എന്നാൽ ചേലക്കരയിൽ അസ്വാരസ്യങ്ങളുണ്ടായി. കോണ്ഗ്രസിന്റെ മണലൂർ, പുതുക്കാട്, ചാലക്കുടി സ്ഥാനാർഥികൾക്കെതിരേ തുടക്കത്തിൽ കലഹമായിരുന്നു. എല്ലാം കെട്ടടങ്ങി.
ഇതേസമയം, കൂടുതൽ വോട്ടു പിടിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. സൂപ്പർതാരം സുരേഷ് ഗോപി സൂപ്പറായി വോട്ടുപിടിക്കുന്പോൾ മൂന്നാംസ്ഥാനത്തേക്ക് ആരു പിന്തള്ളപ്പെടുമെന്നാണു തൃശൂർ മണ്ഡലത്തിലെ ചോദ്യം. മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന്റെ നാമനിർദേശ പത്രിക തള്ളിപ്പോയ ഗുരുവായൂരിൽ അവരുടെ വോട്ട് ആർക്കായിരിക്കുമെന്നു കണ്ടറിയണം.
ചേലക്കര
1996 മുതൽ എൽഡിഎഫ് കോട്ടയാണു ചേലക്കര. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണനെ അഞ്ചാം തവണ മത്സരിപ്പിക്കുന്നതു സിറ്റിംഗ് എംഎൽഎയും യുവനേതാവുമായ യു.ആർ. പ്രദീപിനെ മാറ്റിനിർത്തിയാണ്. മന്ത്രിയും സ്പീക്കറുമെല്ലാമായിരുന്ന രാധാകൃഷ്ണൻ എന്നും ജനഹൃദയത്തിലുള്ള നേതാവാണ്. എന്നാൽ പ്രദീപിനെ മാറ്റിയത് അദ്ദേഹത്തെ അനുകൂലിക്കുന്ന കുറച്ചുപേർക്കു രുചിച്ചില്ല. അവർ പോസ്റ്റർ ഒട്ടിച്ചെങ്കിലും നീരസങ്ങളെല്ലാം ഒതുക്കി.
യുഡിഎഫിനുവേണ്ടി സീറ്റ് തിരിച്ചുപിടിക്കാൻ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാറിനെയാണ് കോണ്ഗ്രസ് ചുമതലപ്പെടുത്തിയത്. ബിജെപിയുടെ യുവനേതാവ് ഷാജുമോൻ വട്ടേക്കാട് അടക്കം നാലു സ്ഥാനാർഥികളുണ്ട്. ചേലക്കര മേഖലയിലെ തദ്ദേശസ്ഥാപനങ്ങളിൽ ഏറെയും എൽഡിഎഫ് ഭരണമാണ്. രണ്ടുവർഷം മുന്പു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ രമ്യ ഹരിദാസ് 23,000 വോട്ടിന്റെ ലീഡ് നേടിയ ഇവിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പതിനായിരം വോട്ടിനാണ് എൽഡിഎഫ് ജയിച്ചത്.
വടക്കാഞ്ചേരി
ലൈഫ്മിഷൻ ഫ്ളാറ്റ് നിർമിതിയുടെ പേരിൽ ശ്രദ്ധേയമായ വടക്കാഞ്ചേരി കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ചുകയറിയ ഏക മണ്ഡലമാണ്. ലൈഫ് മിഷൻ അഴിമതി സിബിഐയുടെ കൈകളിൽ എത്തിച്ച സിറ്റിംഗ് എംഎൽഎ അനിൽ അക്കരയെ അരച്ചുകലക്കി കുടിക്കാനുള്ള അരിശത്തോടെയാണ് സിപിഎമ്മിന്റെ പോരാട്ടം. എൽഡിഎഫിനുവേണ്ടി യുവനേതാവ് സേവ്യർ ചിറ്റിലപ്പിള്ളിയെയാണ് സിപിഎം മത്സരിപ്പിക്കുന്നത്. മണ്ഡലത്തിൽ നിറഞ്ഞുനിന്നു പ്രവർത്തിച്ച അനിൽ അക്കരയെ നേരിടാൻ അതേ പ്രവർത്തനശൈലിയുള്ള പോരാളി. ബിസിനസുകാരനും യുവാവുമായ ഉല്ലാസ് ബാബുവിനെ ബിജെപി വീണ്ടും മത്സരിപ്പിക്കുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുപതിനായിരം വോട്ടിന്റെ ലീഡാണ് രമ്യ ഹരിദാസ് യുഡിഎഫിനുവേണ്ടി നേടിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 47 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു അനിൽ അക്കരയ്ക്ക്. ബിജെപിക്ക് 23,000 വോട്ടാണ് കഴിഞ്ഞ തവണ ലഭിച്ചത്.
കുന്നംകുളം
മുന്നണികളെ മാറിമാറി പിന്തുണയ്ക്കാറുള്ള കുന്നംകുളം ബിസിനസ് സംരംഭകരുടെ നാടാണ്. മന്ത്രി എ.സി. മൊയ്തീനെത്തന്നെ വീണ്ടും മത്സരിപ്പിക്കുന്ന സിപിഎം ആത്മവിശ്വാസത്തിലാണ്. മണ്ഡലം പിടിച്ചടക്കാനാണ് നാട്ടുകാർക്കിടയിൽ നല്ല സ്വാധീനമുള്ള കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ജയശങ്കറിനെ യുഡിഎഫ് കളത്തിലിറക്കിയത്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാറാണ് ഇത്തവണയും എൻഡിഎ സ്ഥാനാർഥി. മൊയ്തീനെതിരേ രണ്ട് അപരന്മാർ അടക്കം ഏഴു സ്ഥാനാർഥികളുണ്ട്.
കഴിഞ്ഞതവണ 7,700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് ജയിച്ചത്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ രമ്യ ഹരിദാസ് പതിനാലായിരത്തിലേറെ വോട്ടിന്റെ ലീഡ് നേടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫാണു നേട്ടമുണ്ടാക്കിയത്.
ഗുരുവായൂർ
ബിജെപി സ്ഥാനാർഥിയായിരുന്ന നിവേദിത സുബ്രഹ്മണ്യന്റെ നാമനിർദേശ പത്രിക തള്ളിപ്പോയതോടെ എൻഡിഎയ്ക്കു സ്ഥാനാർഥി ഇല്ലാത്ത മണ്ഡലമാണിത്. അവരുടെ വോട്ട് ആർക്കു പോകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2006 മുതൽ സിറ്റിംഗ് എംഎൽഎയായ കെ.വി. അബ്ദുൾ ഖാദറിനെ മാറ്റി സിപിഎം ചാവക്കാട് മുൻ നഗരസഭാ ചെയർമാൻ എൻ.കെ. അക്ബറിനെ പരീക്ഷിക്കുകയാണ്. യുഡിഎഫിനുവേണ്ടി മുസ്ലിംഗ് ലീഗിന്റെ കെ.എൻ.എ. ഖാദറിനെയാണു രംഗത്തിറക്കിയത്. മലപ്പുറം വേങ്ങരയിലെ സിറ്റിംഗ് എംഎൽഎയാണു ഖാദർ. മൊത്തം ആറു സ്ഥാനാർഥികളുണ്ട്.
കഴിഞ്ഞ തവണ 18,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് ജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ 21,000 വോട്ടിന്റെ ലീഡ് നേടിയിരുന്നു. കഴിഞ്ഞ തവണ ബിജെപിക്കുവേണ്ടി നിവേദിത 25,500 വോട്ടു നേടിയിരുന്നു. ലോക്സഭയിലേക്ക് സുരേഷ് ഗോപി 34,000 വോട്ടും. ഈ വോട്ട് ഇത്തവണ ആരുടെ പെട്ടിയിൽ വീഴുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മണലൂർ
ശക്തമായ ത്രികോണ മത്സരം. സിപിഎമ്മിന്റെ സിറ്റിംഗ് എംഎൽഎയും കർഷക നേതാവുമായ മുരളി പെരുനെല്ലി മൂന്നാംതവണയാണു മത്സരിക്കുന്നത്. യുഡിഎഫിനുവേണ്ടി കോണ്ഗ്രസ് യുവ വ്യവസായി വിജയ് ഹരിയെ സ്ഥാനാർഥിയാക്കിയതിനെതിരേ അസ്വാരസ്യങ്ങൾ ഉയർന്നിരുന്നു. സ്ഥാനാർഥിത്വത്തിനായി ശ്രമിച്ചിരുന്ന ചില കോണ്ഗ്രസ് നേതാക്കൾ പാർട്ടിവിടുകയും ചെയ്തു. ഡിസിസി ഓഫീസിലേക്കു പ്രതിഷേധക്കാരെത്തി. ഇപ്പോൾ അസ്വാരസ്യങ്ങളെല്ലാം ഒതുക്കി. ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ കഴിഞ്ഞ തവണ ശക്തമായ മത്സരം ഒരുക്കിയ മണ്ഡലമാണിത്. ഇത്തവണ ആറു സ്ഥാനാർഥികളുണ്ട്.
കഴിഞ്ഞ തവണ ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുരളി പെരുനെല്ലി ജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 13,000 വോട്ടിന്റെ ലീഡ് കോണ്ഗ്രസിന്റെ ടി.എൻ. പ്രതാപൻ നേടിയിരുന്നു. ബിജെപിക്കു വേണ്ടി രാധാകൃഷ്ണൻ 2016 ൽ 36,600 വോട്ട് നേടിയപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി 44,700 വോട്ടു പിടിച്ചു.
തൃശൂർ
ശക്തന്റെ പൂരനഗരിയിൽ താരപോരാട്ടമാണ്. ബിജെപി സ്ഥാനാർഥിയാക്കിയ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി എംപി വൈകിയാണ് പ്രചാരണത്തിന് എത്തിയതെങ്കിലും വോട്ടു പിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ലീഡർ കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാലാണ് യുഡിഎഫ് സ്ഥാനാർഥി. സിപിഐയുടെ മന്ത്രി വി.എസ്. സുനിൽകുമാറിനെ മാറ്റി പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി. ബാലചന്ദ്രനെയാണു മത്സരിപ്പിക്കുന്നത്. സ്ഥാനാർഥിത്വം സംബന്ധിച്ച് കോണ്ഗ്രസിൽ പലയിടത്തും തർക്കമുണ്ടെങ്കിലും തൃശൂരിൽ പത്മജയുടെ കാര്യത്തിൽ തർക്കമില്ല. മൊത്തം അഞ്ചു സ്ഥാനാർഥികൾ.
ഒല്ലൂർ
ഒന്നിടവിട്ട തെരഞ്ഞെടുപ്പുകളിൽ മുന്നണികളെ മാറിമാറി പിന്തുണയ്ക്കാറുള്ള മണ്ഡലമാണ് ഒല്ലൂർ. സിറ്റിംഗ് എംഎൽഎയായ യുവനേതാവ് കെ. രാജനെയാണ് സിപിഐ എൽഡിഎഫിനുവേണ്ടി വീണ്ടും മത്സരിപ്പിക്കുന്നത്. കെപിസിസി സെക്രട്ടറി ജോസ് വള്ളൂരാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപിയുടെ തീപ്പൊരി വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ അടക്കം ആറു പേരാണ് മത്സരിക്കുന്നത്.
പണിതീരാത്ത ആറുവരിപ്പാതയും കുതിരാൻ തുരങ്കവും മലയോര മേഖലയിലെ പട്ടയപ്രശ്നവും വന്യജീവി ആക്രമണവും പുത്തൂർ സുവോളജിക്കൽ പാർക്കും അടക്കമുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കും.
പുതുക്കാട്
പണ്ടു കൊടകരയായിരുന്ന പുതുക്കാട് മണ്ഡലം 2006 മുതൽ എൽഡിഎഫിന്റെ കോട്ടയാണ്. തലയെടുപ്പുള്ള മുൻ മന്ത്രി കെ.പി. വിശ്വനാഥനെ വീഴ്ത്തിയാണ് സി. രവീന്ദ്രനാഥ് തുടരെത്തുടരെ ജയിച്ച് കഴിഞ്ഞതവണ മന്ത്രിയായത്. ഇത്തവണ രവീന്ദ്രനാഥിനെ മാറ്റി സിഐടിയു ജില്ലാ പ്രസിഡന്റായ കെ.കെ. രാമചന്ദ്രനെയാണ് സിപിഎം കളത്തിലിറക്കിയത്. മണ്ഡലം തിരിച്ചുപിടിക്കാൻ കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാടിനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്. ബിജെപി മുൻ ജില്ലാ പ്രസിഡന്റ് എ. നാഗേഷാണ് എൻഡിഎ സ്ഥാനാർഥി. അഞ്ചു സ്ഥാനാർഥികളുണ്ട്.
നാട്ടിക
ഇടതു കോട്ടയെന്ന് അറിയപ്പെടുന്ന നാട്ടികയിൽ സിറ്റിംഗ് എംഎൽഎ ഗീത ഗോപിയെ മാറ്റിയാണ് സിപിഐ സി.സി. മുകുന്ദനെ സ്ഥാനാർഥിയാക്കിയത്. യുഡിഎഫിനായി കോണ്ഗ്രസ് യുവനേതാവ് അഡ്വ.സുനിൽ ലാലൂരിനെയാണ് രംഗത്തിറക്കിയത്. ബിഡിജെഎസിന്റെ ലോചനൻ അന്പാട്ടാണ് എൻഡിഎ സ്ഥാനാർഥി. മൊത്തം ആറു സ്ഥാനാർഥികൾ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 27,000 വോട്ടിന്റെ ലീഡാണ് എൽഡിഎഫ് നേടിയത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ടി.എൻ. പ്രതാപന് 2,500 വോട്ടിന്റെ ലീഡു നൽകി. എൻഡിഎയുടെ ശക്തി 33,600 വോട്ടിൽ നിന്ന് സുരേഷ് ഗോപിയിലൂടെ 48,000 വോട്ടാക്കി ഉയർത്തിയിരുന്നു.
കയ്പമംഗലം
സിപിഐയുടെ സിറ്റിംഗ് എംഎൽഎ ഇ.ടി. ടൈസണ് മാസ്റ്ററെ നേരിടാൻ കോണ്ഗ്സ യുവനേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശോഭ സുബിനെയാണു രംഗത്തിറക്കിയിരിക്കുന്നത്. ബിഡിജെഎസിന്റെ സി.ഡി. ശ്രീലാലാണ് എൻഡിഎ സ്ഥാനാർഥി. മൊത്തം ആറു സ്ഥാനാർഥികൾ.
മണ്ഡലം നിറഞ്ഞുപ്രവർത്തിച്ചിരുന്ന ടൈസണ് മാസ്റ്ററെ അതുപോലെതന്നെ പ്രവർത്തിക്കുന്ന യുവപോരാളി ശോഭ സുബിൻ ഒതുക്കുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. ബിഡിജെഎസ് മത്സരിക്കുന്നതിനാൽ ബിജെപിയുടെ ആവേശം ഇവിടെ കുറവാണ്.
ഇരിങ്ങാലക്കുട
സിപിഎം തൃശൂർ കോർപറേഷന്റെ മുൻ മേയർ പ്രഫ. ആർ. ബിന്ദുവിനെ മത്സരിപ്പിക്കുന്ന ഇവിടെ യുഡിഫ് കേരള കോണ്ഗ്രസ് നേതാവും മുൻ എംഎൽഎയുമായ തോമസ് ഉണ്ണിയാടനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. സിറ്റിംഗ് എംഎൽഎ പ്രഫ. കെ.യു. അരുണിനെ മാറ്റിയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെ ഭാര്യയെ മത്സരിപ്പിക്കുന്നത്. പ്രഫ. ബിന്ദുവിന്റെ ജന്മനാടാണ് ഇരിങ്ങാലക്കുട. സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നിരന്തരം വേട്ടയാടിയിരുന്ന മുൻ ഡിജിപി ജേക്കബ് തോമസാണ് ബിജെപിയുടെ സ്ഥാനാർഥി.
1996 മുതൽ തോമസ് ഉണ്ണിയാടനെ ജയിപ്പിക്കാറുള്ള ഇരിങ്ങാലക്കുട കഴിഞ്ഞ തവണ 2,711 വോട്ടിനാണു കൈവിട്ടത്. കോണ്ഗ്രസിലെ ഒരു വിഭാഗം കാലുവാരിയെന്ന ആരോപണം അന്നുണ്ടായിരുന്നു. എന്നാൽ ഇത്തവണ അതുണ്ടാകില്ലെന്നാണ് യുഡിഎഫിന്റെ വാദം. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 11,000 വോട്ടിന്റെ ലീഡ് നേടിയിരുന്നു. ഇരിങ്ങാലക്കുട നഗരസഭയിൽ യുഡിഎഫ് ഭരണമാണ്. എൽഡിഎഫ് സ്ഥാനാർഥി ബിന്ദുവിനെതിരേ രണ്ട് അപരരടക്കം ഏഴു പേരാണു സ്ഥാനാർഥികൾ.
ചാലക്കുടി
രണ്ടു കോണ്ഗ്രസ് നേതാക്കൾ തമ്മിലാണു മുഖ്യമത്സരം. കോണ്ഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഡെന്നിസ് കെ. ആന്റണിയെ കേരള കോണ്ഗ്രസ് - എം സ്ഥാനാർഥിയാക്കിയാണ് എൽഡിഎഫ് മത്സരിപ്പിക്കുന്നത്. യുഡിഎഫ് കെപിസിസി സെക്രട്ടറിയും യുവനേതാവുമായ സനീഷ്കുമാർ ജോസഫിനെയാണു കളത്തിലിറക്കിയത്. എൻഡിഎയ്ക്കുവേണ്ടി ബിഡിജെഎസിന്റെ കെ.എ. ഉണ്ണികൃഷ്ണനാണു പൊരുതുന്നത്.
കഴിഞ്ഞതവണ കോണ്ഗ്രസിന്റെ ടി.യു. രാധാകൃഷ്ണനെ 26,648 വോട്ടിനാണ് ബി.ഡി. ദേവസി തോല്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 21,000 വോട്ടിന്റെ ലീഡാണ് യുഡിഎഫിന്റെ ബെന്നി ബഹനാനു നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ചാലക്കുടി നഗരസഭ അടക്കമുള്ള പ്രദേശങ്ങളിൽ യുഡിഎഫ് നില മെച്ചപ്പെടുത്തിയിരുന്നു.
കൊടുങ്ങല്ലൂർ
എൽഡിഎഫ് മണ്ഡലമെന്ന് അറിയപ്പെടുന്ന കൊടുങ്ങല്ലൂർ പിടിച്ചടക്കാനാണ് കോണ്ഗ്രസ് സീനിയർ നേതാവും മുൻ കെപിസിസി ജനറൽ സെക്രട്ടറിയുമായ എം.പി. ജാക്സനെ രംഗത്തിറക്കിയത്. സിറ്റിംഗ് എംഎൽഎ വി.ആർ. സുനിൽകുമാറിനെത്തന്നെയാണ് സിപിഐ ഇത്തവണയും എൽഡിഎഫിനുവേണ്ടി മത്സരിപ്പിക്കുന്നത്. കൊടുങ്ങല്ലൂരിൽ നല്ല സ്വാധീനം ഉണ്ടായിരുന്ന മുൻമന്ത്രി വി.കെ. രാജന്റെ മകനാണ്. വ്യവസായ പ്രമുഖൻകൂടിയായ എം.സി. പോളിന്റെ മകനാണു ഇരിങ്ങാലക്കുട നഗരസഭയുടെ മുൻ ചെയർമാൻകൂടിയായ ജാക്സൻ. ബിസിനസുകാരനായ സന്തോഷ് ചെറാക്കുളമാണു ബിജെപി സ്ഥാനാർഥി. ആറു സ്ഥാനാർഥികളണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 22,700 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് നേടിയത്. എന്നാൽ ലോക്സഭയിലേക്ക് യുഡിഎഫിന്റെ ബെന്നി ബഹനാൻ 11,700 വോട്ടിന്റെ ലീഡു നേടി. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മുന്നേറ്റമായിരുന്നു.
കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച വടക്കാഞ്ചേരി അടക്കം തൃശൂർ ജില്ലയിലെ പതിമൂന്നു മണ്ഡലങ്ങളും പിടിച്ചെടുത്ത് ഭരണത്തുടർച്ച നേടാനാണ് എൽഡിഎഫിന്റെ പോരാട്ടം. പതിമൂന്നിൽ പകുതിയെങ്കിലും കൈപ്പിടിയിലാക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
2016ൽ അനിൽ അക്കര മാത്രമായിരുന്നു ജില്ലയിൽ കോണ്ഗ്രസിന്റെ എംഎൽഎ. വെറും 47 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. ഇത്തവണ ഈ സീറ്റിനു പുറമേ, തൃശൂർ, ഇരിങ്ങാലക്കുട, ഗുരുവായൂർ മണ്ഡലങ്ങൾകൂടി പിടിച്ചെടുക്കുമെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ കണക്കുകൂട്ടൽ.
രണ്ടു വർഷം മുന്പു ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എല്ലാ മണ്ഡലങ്ങളിലും വലിയ മുന്നേറ്റമുണ്ടാക്കിയതായിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തിരിച്ചുപിടിച്ചു.
ചാലക്കുടി അടക്കമുള്ള മണ്ഡലങ്ങളിൽ മികച്ച സ്ഥാനാർഥികളെ നിർത്തിയെന്നാണ് എൽഡിഎഫിന്റെ അവകാശവാദം. എന്നാൽ ചേലക്കരയിൽ അസ്വാരസ്യങ്ങളുണ്ടായി. കോണ്ഗ്രസിന്റെ മണലൂർ, പുതുക്കാട്, ചാലക്കുടി സ്ഥാനാർഥികൾക്കെതിരേ തുടക്കത്തിൽ കലഹമായിരുന്നു. എല്ലാം കെട്ടടങ്ങി.
ഇതേസമയം, കൂടുതൽ വോട്ടു പിടിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. സൂപ്പർതാരം സുരേഷ് ഗോപി സൂപ്പറായി വോട്ടുപിടിക്കുന്പോൾ മൂന്നാംസ്ഥാനത്തേക്ക് ആരു പിന്തള്ളപ്പെടുമെന്നാണു തൃശൂർ മണ്ഡലത്തിലെ ചോദ്യം. മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന്റെ നാമനിർദേശ പത്രിക തള്ളിപ്പോയ ഗുരുവായൂരിൽ അവരുടെ വോട്ട് ആർക്കായിരിക്കുമെന്നു കണ്ടറിയണം.
ചേലക്കര
1996 മുതൽ എൽഡിഎഫ് കോട്ടയാണു ചേലക്കര. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണനെ അഞ്ചാം തവണ മത്സരിപ്പിക്കുന്നതു സിറ്റിംഗ് എംഎൽഎയും യുവനേതാവുമായ യു.ആർ. പ്രദീപിനെ മാറ്റിനിർത്തിയാണ്. മന്ത്രിയും സ്പീക്കറുമെല്ലാമായിരുന്ന രാധാകൃഷ്ണൻ എന്നും ജനഹൃദയത്തിലുള്ള നേതാവാണ്. എന്നാൽ പ്രദീപിനെ മാറ്റിയത് അദ്ദേഹത്തെ അനുകൂലിക്കുന്ന കുറച്ചുപേർക്കു രുചിച്ചില്ല. അവർ പോസ്റ്റർ ഒട്ടിച്ചെങ്കിലും നീരസങ്ങളെല്ലാം ഒതുക്കി.
യുഡിഎഫിനുവേണ്ടി സീറ്റ് തിരിച്ചുപിടിക്കാൻ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാറിനെയാണ് കോണ്ഗ്രസ് ചുമതലപ്പെടുത്തിയത്. ബിജെപിയുടെ യുവനേതാവ് ഷാജുമോൻ വട്ടേക്കാട് അടക്കം നാലു സ്ഥാനാർഥികളുണ്ട്. ചേലക്കര മേഖലയിലെ തദ്ദേശസ്ഥാപനങ്ങളിൽ ഏറെയും എൽഡിഎഫ് ഭരണമാണ്. രണ്ടുവർഷം മുന്പു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ രമ്യ ഹരിദാസ് 23,000 വോട്ടിന്റെ ലീഡ് നേടിയ ഇവിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പതിനായിരം വോട്ടിനാണ് എൽഡിഎഫ് ജയിച്ചത്.
വടക്കാഞ്ചേരി
ലൈഫ്മിഷൻ ഫ്ളാറ്റ് നിർമിതിയുടെ പേരിൽ ശ്രദ്ധേയമായ വടക്കാഞ്ചേരി കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ചുകയറിയ ഏക മണ്ഡലമാണ്. ലൈഫ് മിഷൻ അഴിമതി സിബിഐയുടെ കൈകളിൽ എത്തിച്ച സിറ്റിംഗ് എംഎൽഎ അനിൽ അക്കരയെ അരച്ചുകലക്കി കുടിക്കാനുള്ള അരിശത്തോടെയാണ് സിപിഎമ്മിന്റെ പോരാട്ടം. എൽഡിഎഫിനുവേണ്ടി യുവനേതാവ് സേവ്യർ ചിറ്റിലപ്പിള്ളിയെയാണ് സിപിഎം മത്സരിപ്പിക്കുന്നത്. മണ്ഡലത്തിൽ നിറഞ്ഞുനിന്നു പ്രവർത്തിച്ച അനിൽ അക്കരയെ നേരിടാൻ അതേ പ്രവർത്തനശൈലിയുള്ള പോരാളി. ബിസിനസുകാരനും യുവാവുമായ ഉല്ലാസ് ബാബുവിനെ ബിജെപി വീണ്ടും മത്സരിപ്പിക്കുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുപതിനായിരം വോട്ടിന്റെ ലീഡാണ് രമ്യ ഹരിദാസ് യുഡിഎഫിനുവേണ്ടി നേടിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 47 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു അനിൽ അക്കരയ്ക്ക്. ബിജെപിക്ക് 23,000 വോട്ടാണ് കഴിഞ്ഞ തവണ ലഭിച്ചത്.
കുന്നംകുളം
മുന്നണികളെ മാറിമാറി പിന്തുണയ്ക്കാറുള്ള കുന്നംകുളം ബിസിനസ് സംരംഭകരുടെ നാടാണ്. മന്ത്രി എ.സി. മൊയ്തീനെത്തന്നെ വീണ്ടും മത്സരിപ്പിക്കുന്ന സിപിഎം ആത്മവിശ്വാസത്തിലാണ്. മണ്ഡലം പിടിച്ചടക്കാനാണ് നാട്ടുകാർക്കിടയിൽ നല്ല സ്വാധീനമുള്ള കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ജയശങ്കറിനെ യുഡിഎഫ് കളത്തിലിറക്കിയത്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാറാണ് ഇത്തവണയും എൻഡിഎ സ്ഥാനാർഥി. മൊയ്തീനെതിരേ രണ്ട് അപരന്മാർ അടക്കം ഏഴു സ്ഥാനാർഥികളുണ്ട്.
കഴിഞ്ഞതവണ 7,700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് ജയിച്ചത്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ രമ്യ ഹരിദാസ് പതിനാലായിരത്തിലേറെ വോട്ടിന്റെ ലീഡ് നേടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫാണു നേട്ടമുണ്ടാക്കിയത്.
ഗുരുവായൂർ
ബിജെപി സ്ഥാനാർഥിയായിരുന്ന നിവേദിത സുബ്രഹ്മണ്യന്റെ നാമനിർദേശ പത്രിക തള്ളിപ്പോയതോടെ എൻഡിഎയ്ക്കു സ്ഥാനാർഥി ഇല്ലാത്ത മണ്ഡലമാണിത്. അവരുടെ വോട്ട് ആർക്കു പോകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2006 മുതൽ സിറ്റിംഗ് എംഎൽഎയായ കെ.വി. അബ്ദുൾ ഖാദറിനെ മാറ്റി സിപിഎം ചാവക്കാട് മുൻ നഗരസഭാ ചെയർമാൻ എൻ.കെ. അക്ബറിനെ പരീക്ഷിക്കുകയാണ്. യുഡിഎഫിനുവേണ്ടി മുസ്ലിംഗ് ലീഗിന്റെ കെ.എൻ.എ. ഖാദറിനെയാണു രംഗത്തിറക്കിയത്. മലപ്പുറം വേങ്ങരയിലെ സിറ്റിംഗ് എംഎൽഎയാണു ഖാദർ. മൊത്തം ആറു സ്ഥാനാർഥികളുണ്ട്.
കഴിഞ്ഞ തവണ 18,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് ജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ 21,000 വോട്ടിന്റെ ലീഡ് നേടിയിരുന്നു. കഴിഞ്ഞ തവണ ബിജെപിക്കുവേണ്ടി നിവേദിത 25,500 വോട്ടു നേടിയിരുന്നു. ലോക്സഭയിലേക്ക് സുരേഷ് ഗോപി 34,000 വോട്ടും. ഈ വോട്ട് ഇത്തവണ ആരുടെ പെട്ടിയിൽ വീഴുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മണലൂർ
ശക്തമായ ത്രികോണ മത്സരം. സിപിഎമ്മിന്റെ സിറ്റിംഗ് എംഎൽഎയും കർഷക നേതാവുമായ മുരളി പെരുനെല്ലി മൂന്നാംതവണയാണു മത്സരിക്കുന്നത്. യുഡിഎഫിനുവേണ്ടി കോണ്ഗ്രസ് യുവ വ്യവസായി വിജയ് ഹരിയെ സ്ഥാനാർഥിയാക്കിയതിനെതിരേ അസ്വാരസ്യങ്ങൾ ഉയർന്നിരുന്നു. സ്ഥാനാർഥിത്വത്തിനായി ശ്രമിച്ചിരുന്ന ചില കോണ്ഗ്രസ് നേതാക്കൾ പാർട്ടിവിടുകയും ചെയ്തു. ഡിസിസി ഓഫീസിലേക്കു പ്രതിഷേധക്കാരെത്തി. ഇപ്പോൾ അസ്വാരസ്യങ്ങളെല്ലാം ഒതുക്കി. ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ കഴിഞ്ഞ തവണ ശക്തമായ മത്സരം ഒരുക്കിയ മണ്ഡലമാണിത്. ഇത്തവണ ആറു സ്ഥാനാർഥികളുണ്ട്.
കഴിഞ്ഞ തവണ ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുരളി പെരുനെല്ലി ജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 13,000 വോട്ടിന്റെ ലീഡ് കോണ്ഗ്രസിന്റെ ടി.എൻ. പ്രതാപൻ നേടിയിരുന്നു. ബിജെപിക്കു വേണ്ടി രാധാകൃഷ്ണൻ 2016 ൽ 36,600 വോട്ട് നേടിയപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി 44,700 വോട്ടു പിടിച്ചു.
തൃശൂർ
ശക്തന്റെ പൂരനഗരിയിൽ താരപോരാട്ടമാണ്. ബിജെപി സ്ഥാനാർഥിയാക്കിയ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി എംപി വൈകിയാണ് പ്രചാരണത്തിന് എത്തിയതെങ്കിലും വോട്ടു പിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ലീഡർ കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാലാണ് യുഡിഎഫ് സ്ഥാനാർഥി. സിപിഐയുടെ മന്ത്രി വി.എസ്. സുനിൽകുമാറിനെ മാറ്റി പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി. ബാലചന്ദ്രനെയാണു മത്സരിപ്പിക്കുന്നത്. സ്ഥാനാർഥിത്വം സംബന്ധിച്ച് കോണ്ഗ്രസിൽ പലയിടത്തും തർക്കമുണ്ടെങ്കിലും തൃശൂരിൽ പത്മജയുടെ കാര്യത്തിൽ തർക്കമില്ല. മൊത്തം അഞ്ചു സ്ഥാനാർഥികൾ.
ഒല്ലൂർ
ഒന്നിടവിട്ട തെരഞ്ഞെടുപ്പുകളിൽ മുന്നണികളെ മാറിമാറി പിന്തുണയ്ക്കാറുള്ള മണ്ഡലമാണ് ഒല്ലൂർ. സിറ്റിംഗ് എംഎൽഎയായ യുവനേതാവ് കെ. രാജനെയാണ് സിപിഐ എൽഡിഎഫിനുവേണ്ടി വീണ്ടും മത്സരിപ്പിക്കുന്നത്. കെപിസിസി സെക്രട്ടറി ജോസ് വള്ളൂരാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപിയുടെ തീപ്പൊരി വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ അടക്കം ആറു പേരാണ് മത്സരിക്കുന്നത്.
പണിതീരാത്ത ആറുവരിപ്പാതയും കുതിരാൻ തുരങ്കവും മലയോര മേഖലയിലെ പട്ടയപ്രശ്നവും വന്യജീവി ആക്രമണവും പുത്തൂർ സുവോളജിക്കൽ പാർക്കും അടക്കമുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കും.
പുതുക്കാട്
പണ്ടു കൊടകരയായിരുന്ന പുതുക്കാട് മണ്ഡലം 2006 മുതൽ എൽഡിഎഫിന്റെ കോട്ടയാണ്. തലയെടുപ്പുള്ള മുൻ മന്ത്രി കെ.പി. വിശ്വനാഥനെ വീഴ്ത്തിയാണ് സി. രവീന്ദ്രനാഥ് തുടരെത്തുടരെ ജയിച്ച് കഴിഞ്ഞതവണ മന്ത്രിയായത്. ഇത്തവണ രവീന്ദ്രനാഥിനെ മാറ്റി സിഐടിയു ജില്ലാ പ്രസിഡന്റായ കെ.കെ. രാമചന്ദ്രനെയാണ് സിപിഎം കളത്തിലിറക്കിയത്. മണ്ഡലം തിരിച്ചുപിടിക്കാൻ കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാടിനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്. ബിജെപി മുൻ ജില്ലാ പ്രസിഡന്റ് എ. നാഗേഷാണ് എൻഡിഎ സ്ഥാനാർഥി. അഞ്ചു സ്ഥാനാർഥികളുണ്ട്.
നാട്ടിക
ഇടതു കോട്ടയെന്ന് അറിയപ്പെടുന്ന നാട്ടികയിൽ സിറ്റിംഗ് എംഎൽഎ ഗീത ഗോപിയെ മാറ്റിയാണ് സിപിഐ സി.സി. മുകുന്ദനെ സ്ഥാനാർഥിയാക്കിയത്. യുഡിഎഫിനായി കോണ്ഗ്രസ് യുവനേതാവ് അഡ്വ.സുനിൽ ലാലൂരിനെയാണ് രംഗത്തിറക്കിയത്. ബിഡിജെഎസിന്റെ ലോചനൻ അന്പാട്ടാണ് എൻഡിഎ സ്ഥാനാർഥി. മൊത്തം ആറു സ്ഥാനാർഥികൾ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 27,000 വോട്ടിന്റെ ലീഡാണ് എൽഡിഎഫ് നേടിയത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ടി.എൻ. പ്രതാപന് 2,500 വോട്ടിന്റെ ലീഡു നൽകി. എൻഡിഎയുടെ ശക്തി 33,600 വോട്ടിൽ നിന്ന് സുരേഷ് ഗോപിയിലൂടെ 48,000 വോട്ടാക്കി ഉയർത്തിയിരുന്നു.
കയ്പമംഗലം
സിപിഐയുടെ സിറ്റിംഗ് എംഎൽഎ ഇ.ടി. ടൈസണ് മാസ്റ്ററെ നേരിടാൻ കോണ്ഗ്സ യുവനേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശോഭ സുബിനെയാണു രംഗത്തിറക്കിയിരിക്കുന്നത്. ബിഡിജെഎസിന്റെ സി.ഡി. ശ്രീലാലാണ് എൻഡിഎ സ്ഥാനാർഥി. മൊത്തം ആറു സ്ഥാനാർഥികൾ.
മണ്ഡലം നിറഞ്ഞുപ്രവർത്തിച്ചിരുന്ന ടൈസണ് മാസ്റ്ററെ അതുപോലെതന്നെ പ്രവർത്തിക്കുന്ന യുവപോരാളി ശോഭ സുബിൻ ഒതുക്കുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. ബിഡിജെഎസ് മത്സരിക്കുന്നതിനാൽ ബിജെപിയുടെ ആവേശം ഇവിടെ കുറവാണ്.
ഇരിങ്ങാലക്കുട
സിപിഎം തൃശൂർ കോർപറേഷന്റെ മുൻ മേയർ പ്രഫ. ആർ. ബിന്ദുവിനെ മത്സരിപ്പിക്കുന്ന ഇവിടെ യുഡിഫ് കേരള കോണ്ഗ്രസ് നേതാവും മുൻ എംഎൽഎയുമായ തോമസ് ഉണ്ണിയാടനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. സിറ്റിംഗ് എംഎൽഎ പ്രഫ. കെ.യു. അരുണിനെ മാറ്റിയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെ ഭാര്യയെ മത്സരിപ്പിക്കുന്നത്. പ്രഫ. ബിന്ദുവിന്റെ ജന്മനാടാണ് ഇരിങ്ങാലക്കുട. സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നിരന്തരം വേട്ടയാടിയിരുന്ന മുൻ ഡിജിപി ജേക്കബ് തോമസാണ് ബിജെപിയുടെ സ്ഥാനാർഥി.
1996 മുതൽ തോമസ് ഉണ്ണിയാടനെ ജയിപ്പിക്കാറുള്ള ഇരിങ്ങാലക്കുട കഴിഞ്ഞ തവണ 2,711 വോട്ടിനാണു കൈവിട്ടത്. കോണ്ഗ്രസിലെ ഒരു വിഭാഗം കാലുവാരിയെന്ന ആരോപണം അന്നുണ്ടായിരുന്നു. എന്നാൽ ഇത്തവണ അതുണ്ടാകില്ലെന്നാണ് യുഡിഎഫിന്റെ വാദം. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 11,000 വോട്ടിന്റെ ലീഡ് നേടിയിരുന്നു. ഇരിങ്ങാലക്കുട നഗരസഭയിൽ യുഡിഎഫ് ഭരണമാണ്. എൽഡിഎഫ് സ്ഥാനാർഥി ബിന്ദുവിനെതിരേ രണ്ട് അപരരടക്കം ഏഴു പേരാണു സ്ഥാനാർഥികൾ.
ചാലക്കുടി
രണ്ടു കോണ്ഗ്രസ് നേതാക്കൾ തമ്മിലാണു മുഖ്യമത്സരം. കോണ്ഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഡെന്നിസ് കെ. ആന്റണിയെ കേരള കോണ്ഗ്രസ് - എം സ്ഥാനാർഥിയാക്കിയാണ് എൽഡിഎഫ് മത്സരിപ്പിക്കുന്നത്. യുഡിഎഫ് കെപിസിസി സെക്രട്ടറിയും യുവനേതാവുമായ സനീഷ്കുമാർ ജോസഫിനെയാണു കളത്തിലിറക്കിയത്. എൻഡിഎയ്ക്കുവേണ്ടി ബിഡിജെഎസിന്റെ കെ.എ. ഉണ്ണികൃഷ്ണനാണു പൊരുതുന്നത്.
കഴിഞ്ഞതവണ കോണ്ഗ്രസിന്റെ ടി.യു. രാധാകൃഷ്ണനെ 26,648 വോട്ടിനാണ് ബി.ഡി. ദേവസി തോല്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 21,000 വോട്ടിന്റെ ലീഡാണ് യുഡിഎഫിന്റെ ബെന്നി ബഹനാനു നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ചാലക്കുടി നഗരസഭ അടക്കമുള്ള പ്രദേശങ്ങളിൽ യുഡിഎഫ് നില മെച്ചപ്പെടുത്തിയിരുന്നു.
കൊടുങ്ങല്ലൂർ
എൽഡിഎഫ് മണ്ഡലമെന്ന് അറിയപ്പെടുന്ന കൊടുങ്ങല്ലൂർ പിടിച്ചടക്കാനാണ് കോണ്ഗ്രസ് സീനിയർ നേതാവും മുൻ കെപിസിസി ജനറൽ സെക്രട്ടറിയുമായ എം.പി. ജാക്സനെ രംഗത്തിറക്കിയത്. സിറ്റിംഗ് എംഎൽഎ വി.ആർ. സുനിൽകുമാറിനെത്തന്നെയാണ് സിപിഐ ഇത്തവണയും എൽഡിഎഫിനുവേണ്ടി മത്സരിപ്പിക്കുന്നത്. കൊടുങ്ങല്ലൂരിൽ നല്ല സ്വാധീനം ഉണ്ടായിരുന്ന മുൻമന്ത്രി വി.കെ. രാജന്റെ മകനാണ്. വ്യവസായ പ്രമുഖൻകൂടിയായ എം.സി. പോളിന്റെ മകനാണു ഇരിങ്ങാലക്കുട നഗരസഭയുടെ മുൻ ചെയർമാൻകൂടിയായ ജാക്സൻ. ബിസിനസുകാരനായ സന്തോഷ് ചെറാക്കുളമാണു ബിജെപി സ്ഥാനാർഥി. ആറു സ്ഥാനാർഥികളണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 22,700 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് നേടിയത്. എന്നാൽ ലോക്സഭയിലേക്ക് യുഡിഎഫിന്റെ ബെന്നി ബഹനാൻ 11,700 വോട്ടിന്റെ ലീഡു നേടി. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മുന്നേറ്റമായിരുന്നു.