അഞ്ച് നിയമസഭാമണ്ഡലങ്ങളുള്ള കാസർഗോഡ് ജില്ലയിൽ വർഷങ്ങളായി എൽഡിഎഫ്-3, യുഡിഎഫ്-2 എന്നതാണ് സ്കോർ നില. ഇക്കുറി മഞ്ചേശ്വരത്ത് കടുത്ത ത്രികോണ പോരാട്ടം നടക്കുമ്പോൾ ഉദുമയിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ചാണ് പോരാട്ടം. കാഞ്ഞങ്ങാടും തൃക്കരിപ്പൂരും ഇടതുപക്ഷത്തിന് വ്യക്തമായ മേൽക്കൈയുണ്ടെങ്കിൽ കാസർഗോഡ് മുസ്ലിം ലീഗിന്റെ ഉറച്ചകോട്ടയാണ്. മഞ്ചേശ്വരം എംഎൽഎയായിരുന്ന എം.സി. കമറുദ്ദീന്റെ ജ്വല്ലറി നിക്ഷേപത്തട്ടിപ്പുകേസ് എൽഡിഎഫും ബിജെപിയും മുഖ്യപ്രചാരണായുധമാക്കുമ്പോൾ കല്യോട്ട് ഇരട്ടക്കൊലക്കേസാണ് യുഡിഎഫിന്റെ തുറുപ്പുചീട്ട്.
മൂന്നു പതിറ്റാണ്ടായി കോൺഗ്രസിന് എംഎൽഎ ഇല്ലാത്ത ജില്ലയാണ് കാസർഗോഡ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ ചരിത്രവിജയം യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമ്പോൾ തദ്ദേശതെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന്റെ ആവേശത്തിലാണ് എൽഡിഎഫ്. കഴിഞ്ഞപ്രാവശ്യം നിസാരവോട്ടിന് കൈവിട്ട മഞ്ചേശ്വരത്ത് ഇത്തവണ താമര വിരിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
മഞ്ചേശ്വരം
സംസ്ഥാനം ഉറ്റുനോക്കുന്ന ത്രികോണപ്പോരാട്ടത്തിന് ഇത്തവണയും മഞ്ചേശ്വരം വേദിയാകും. മൂന്നു മുന്നണികളും തങ്ങളുടെ കരുത്തരായ സ്ഥാനാർഥികളെയാണ് ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗിന്റെ സിറ്റിംഗ് എംഎൽഎ എം.സി. കമറുദ്ദീന് ഇക്കുറി അവസരം നഷ്ടമായപ്പോൾ യൂത്ത് ലീഗ് നേതാവ് എ.കെ.എം. അഷ്റഫിന് കന്നിപ്പോരാട്ടത്തിനു വഴിതെളിഞ്ഞു.
മുസ്ലിം ലീഗ് ഇവിടെ മത്സരിപ്പിക്കുന്ന മഞ്ചേശ്വരംകാരനായ ആദ്യ സ്ഥാനാർഥിയാണ് അഷ്റഫ്. ബിജെപി ജയിക്കുമെന്ന പ്രതീതിയുണ്ടാകുന്നത് മണ്ഡലത്തിലെ 53 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ടുകൾ തങ്ങൾക്കനുകൂലമായി ധ്രുവീകരിക്കപ്പെടാൻ സഹായിക്കുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. ഈയൊരു ഭീതി ബിജെപിക്കുമുണ്ട്. അതിനാൽത്തന്നെ ദേശീയ നേതാക്കളെ കൊണ്ടുവന്നുള്ള വലിയ പ്രചാരണകോലാഹലങ്ങൾക്കൊന്നും നിൽക്കാതെ താഴെത്തട്ടിലുള്ള പ്രചാരണമാണ് അവർ നടത്തിവരുന്നത്.
ലോക്സഭാതെരഞ്ഞെടുപ്പിൽ ഇവിടെ നേടിയ 11,113 വോട്ടിന്റെയും സിറ്റിംഗ് എംഎൽഎ പി.ബി.അബ്ദുൾ റസാഖിന്റെ നിര്യാണത്തെ തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ നേടിയ 7,923 വോട്ടിന്റെയും ഭൂരിപക്ഷമാണ് യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്.
2016ൽ ലീഗിനെ വിറപ്പിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതന്നെയാണ് ഇക്കുറിയും ബിജെപി രംഗത്തിറക്കിയിട്ടുള്ളത്. അന്ന് അട്ടിമറിവിജയം വെറും 89 വോട്ടിന് നഷ്ടമായെങ്കിലും ഇത്തവണ ജയിച്ചുകയറുമെന്ന് അവർ കണക്കുകൂട്ടുന്നു. കന്നട ഭാഷാന്യൂനപക്ഷവിഭാഗമാണ് അവരുടെ വോട്ടുബാങ്ക്. കൊങ്കിണി ക്രൈസ്തവരുടെ വോട്ടും ബിജെപി ലക്ഷ്യമിടുന്നു.
2006ൽ എൽഡിഎഫ് നേടിയ അട്ടിമറിവിജയം ആവർത്തിക്കുകയെന്ന ലക്ഷ്യവുമായി മുൻ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശനെയാണ് സിപിഎം കളത്തിലിറക്കിയിരിക്കുന്നത്. തദ്ദേശതെഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ നേടിയ മുന്നേറ്റം കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്നതിന്റെ സൂചനയാണെന്ന് സിപിഎം അവകാശപ്പെടുന്നു.
ഉദുമ
കോൺഗ്രസിനെ എന്നും മോഹിപ്പിച്ചിട്ടുള്ള മണ്ഡലമാണ് ഉദുമ. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും ചോര വീണ കല്യോട്ട് പ്രദേശം ഉൾപ്പെടുന്ന ഈ മണ്ഡലത്തിലെ വിജയം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നമാണ്. മറുഭാഗത്ത് തങ്ങളുടെ രാഷ്ട്രീയ എതിരാളികൾക്ക് ചുട്ട മറുപടി കൊടുക്കാൻ ജയം ആവർത്തിക്കാനായി സിപിഎം സർവസന്നാഹങ്ങളുമായി കളത്തിലിറങ്ങുമ്പോൾ മഞ്ചേശ്വരത്തെ വെല്ലുന്ന പോരാട്ടത്തിനാകും ഉദുമ സാക്ഷ്യം വഹിക്കുക.
നാട്ടുകാരനായ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയെയാണ് ‘മിഷൻ ഉദുമ’യ്ക്കായി കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. 2006ൽ സിപിഎമ്മിന് മഞ്ചേശ്വരത്ത് അട്ടിമറിവിജയം നേടിക്കൊടുത്ത സി.എച്ച്. കുഞ്ഞമ്പുവാണ് എതിരാളി. മണ്ഡലത്തിലെ പാർട്ടി കോട്ടകൾ തങ്ങളെ ഇക്കുറിയും കാക്കുമെന്ന ഉറച്ചപ്രതീക്ഷയിലാണ് ഇടതുപക്ഷം. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധനെയാണ് ബിജെപി കളത്തിലിറക്കുന്നത്.
1987ൽ കെ.പി.കുഞ്ഞിക്കണ്ണൻ ഇവിടെ മത്സരിച്ച് 7,845 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എംഎൽഎയായത്. എന്നാൽ പിന്നീടു നടന്ന തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് ഇവിടെ പച്ചതൊട്ടിട്ടില്ല. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 835 വോട്ടിന്റെ ലീഡ് നേടി. ഈ സാഹചര്യം മുതലാക്കാനാണ് കോൺഗ്രസ് തങ്ങളുടെ കരുത്തനായ സ്ഥാനാർഥി കെ. സുധാകരനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രംഗത്തിറക്കിയത്. എന്നാൽ സിറ്റിംഗ് എംഎൽഎ കെ. കുഞ്ഞിരാമനോട് തോറ്റു. എങ്കിലും 11,380 എന്ന ഭൂരിപക്ഷം 3,832 ആക്കി കുറയ്ക്കാൻ സുധാകരനു സാധിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കല്യോട്ട് ഇരട്ടക്കൊലപാതകത്തെ തുടർന്ന് കോൺഗ്രസ് അനുകൂലതരംഗം ആഞ്ഞടിച്ചപ്പോൾ യുഡിഎഫിന്റെ ലീഡ് 8,937 ആയി ഉയർന്നു. ഇതാണ് മണ്ഡലത്തിൽ കോൺഗ്രസിന്റെ പ്രതീക്ഷയും വർധിപ്പിക്കുന്നത്. എന്നാൽ സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള മണ്ണാണിത്. തദ്ദേശതെരഞ്ഞെടുപ്പിൽ അവർ ഇവിടെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
കാസർഗോഡ്
മുസ്ലിം ലീഗും ബിജെപിയും നേർക്കുനേർ പോരാടുകയും കോൺഗ്രസും സിപിഎമ്മും ഏറെക്കുറെ കാഴ്ചക്കാരുടെ റോളിലേക്ക് ഒതുങ്ങുകയും ചെയ്യുന്ന മണ്ഡലമാണ് കാസർഗോഡ്.
മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡലത്തിൽ തുടർച്ചയായ മൂന്നാം വിജയം എന്ന സ്വപ്നവുമായി ഇറങ്ങുന്ന എൻ.എ. നെല്ലിക്കുന്ന് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ലീഗ് സ്ഥാനാർഥികളെ മാത്രം വിജയിപ്പിച്ചിട്ടുള്ള മണ്ഡലമാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 8,607 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചതെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 23,160 ആയി വർധിച്ചു. തദ്ദേശതെരഞ്ഞെടുപ്പിലും യുഡിഎഫിനു തന്നെയായിരുന്നു മേധാവിത്വം. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണിത്. മധൂർ, കാറഡുക്ക, ബെള്ളൂർ എന്നീ മൂന്നു പഞ്ചായത്തുകൾ ഇവിടെ ബിജെപി ഭരിക്കുന്നുണ്ട്. കന്നട ഭാഷാന്യൂനപക്ഷ വിഭാഗമാണ് ഇവിടെയും അവരുടെ കരുത്ത്. ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്തന്നെ മത്സരരംഗത്തിറങ്ങുമ്പോൾ ശക്തമായ പോരാട്ടം തന്നെയാണ് അവർ ലക്ഷ്യമിടുന്നത്. ഐഎൻഎലിലെ എം.എ. ലത്തീഫാണ് ഇടതുസ്ഥാനാർഥി.
കാഞ്ഞങ്ങാട്
മന്ത്രി ഇ. ചന്ദ്രശേഖരന് മൂന്നാമതൊരു അവസരം കൂടി നൽകുമ്പോൾ വൻവിജയത്തിൽ കുറഞ്ഞതൊന്നും സിപിഐയെ തൃപ്തിപ്പെടുത്തില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഭൂരിപക്ഷമായിരുന്ന 26,011 വോട്ടിനായിരുന്നു ചന്ദ്രശേഖരന്റെ വിജയം. മടിക്കൈ, കോടോം-ബേളൂർ, കിനാനൂർ-കരിന്തളം തുടങ്ങിയ ചെങ്കോട്ടകളാണ് എൽഡിഎഫിന്റെ കരുത്ത്. മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള കാഞ്ഞങ്ങാട്ടും അജാനൂരിലും എൽഡിഎഫിന് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.
അതേസമയം സ്ഥാനാർഥിനിർണയത്തിലെ പാളിച്ചകളാണ് തങ്ങൾക്ക് വിനയാകാറുള്ളതെന്നും ഇത്തവണ ചരിത്രം തിരുത്തിയെഴുതുമെന്നും യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നു. ഡിസിസി ജനറൽ സെക്രട്ടറി പി.വി. സുരേഷാണ് സ്ഥാനാർഥി. ചന്ദ്രശേഖരന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സിപിഐക്കുള്ളിലുള്ള എതിർപ്പ് തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് എം. ബൽരാജാണ് ബിജെപി സ്ഥാനാർഥി.
1987ൽ നേടിയ 59 വോട്ടിന്റെ വിജയം മാത്രമാണ് യുഡിഎഫിന് ഇവിടെ ആശ്വസിക്കാനുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം 2,221 ആയി ചുരുങ്ങിയിരുന്നു. എന്നാൽ തദ്ദേശതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 24,211 ആക്കി എൽഡിഎഫ് തിരിച്ചടിച്ചു.
തൃക്കരിപ്പൂർ
സിപിഎമ്മിനെ മാത്രം വിജയിപ്പിച്ചിട്ടുള്ള മണ്ഡലമാണ് തൃക്കരിപ്പൂർ. ഇത്തവണ കെ.എം. മാണിയുടെ മകളുടെ ഭർത്താവും റിട്ട.ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.പി. ജോസഫ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനുവേണ്ടി കളത്തിലിറങ്ങുമ്പോൾ സംസ്ഥാനരാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമായി ഇതു മാറുന്നു. തുടക്കക്കാരന്റെ പരിഭ്രമങ്ങളൊന്നുമില്ലാതെ വന്നനാൾ മുതൽ ജോസഫ് മണ്ഡലത്തിൽ സജീവമായി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വോട്ടർ പട്ടികയിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ 1053 ഇരട്ടവോട്ടുകൾ കണ്ടുപിടിച്ചിരുന്നു.
കയ്യൂർ-ചീമേനി, പിലിക്കോട്, ചെറുവത്തൂർ, നീലേശ്വരം തുടങ്ങിയ ചെങ്കോട്ടകളാണ് സിറ്റിംഗ് എംഎൽഎ എം. രാജഗോപാലന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. എന്നാൽ മലയോരത്തും തീരദേശമേഖലയിലും കോൺഗ്രസിനും മുസ്ലിം ലീഗിനും കേരള കോൺഗ്രസിനുമുള്ള സ്വാധീനം അട്ടിമറിവിജയം സമ്മാനിക്കുമെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നു. ഹിന്ദു ഐക്യവേദി സെക്രട്ടറി ടി.വി. ഷിബിൻ ആണ് ബിജെപി സ്ഥാനാർഥി.
16,959 വോട്ടിനാണ് എൽഡിഎഫ് കഴിഞ്ഞവട്ടം ഇവിടെ ജയിച്ചുകയറിയത്. പക്ഷേ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഡ് വെറും 1,899ൽ ഒതുങ്ങി. എന്നാൽ തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം 19,387 ആയി വർധിച്ചു.
ഷൈബിൻ ജോസഫ്
മൂന്നു പതിറ്റാണ്ടായി കോൺഗ്രസിന് എംഎൽഎ ഇല്ലാത്ത ജില്ലയാണ് കാസർഗോഡ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ ചരിത്രവിജയം യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമ്പോൾ തദ്ദേശതെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന്റെ ആവേശത്തിലാണ് എൽഡിഎഫ്. കഴിഞ്ഞപ്രാവശ്യം നിസാരവോട്ടിന് കൈവിട്ട മഞ്ചേശ്വരത്ത് ഇത്തവണ താമര വിരിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
മഞ്ചേശ്വരം
സംസ്ഥാനം ഉറ്റുനോക്കുന്ന ത്രികോണപ്പോരാട്ടത്തിന് ഇത്തവണയും മഞ്ചേശ്വരം വേദിയാകും. മൂന്നു മുന്നണികളും തങ്ങളുടെ കരുത്തരായ സ്ഥാനാർഥികളെയാണ് ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗിന്റെ സിറ്റിംഗ് എംഎൽഎ എം.സി. കമറുദ്ദീന് ഇക്കുറി അവസരം നഷ്ടമായപ്പോൾ യൂത്ത് ലീഗ് നേതാവ് എ.കെ.എം. അഷ്റഫിന് കന്നിപ്പോരാട്ടത്തിനു വഴിതെളിഞ്ഞു.
മുസ്ലിം ലീഗ് ഇവിടെ മത്സരിപ്പിക്കുന്ന മഞ്ചേശ്വരംകാരനായ ആദ്യ സ്ഥാനാർഥിയാണ് അഷ്റഫ്. ബിജെപി ജയിക്കുമെന്ന പ്രതീതിയുണ്ടാകുന്നത് മണ്ഡലത്തിലെ 53 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ടുകൾ തങ്ങൾക്കനുകൂലമായി ധ്രുവീകരിക്കപ്പെടാൻ സഹായിക്കുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. ഈയൊരു ഭീതി ബിജെപിക്കുമുണ്ട്. അതിനാൽത്തന്നെ ദേശീയ നേതാക്കളെ കൊണ്ടുവന്നുള്ള വലിയ പ്രചാരണകോലാഹലങ്ങൾക്കൊന്നും നിൽക്കാതെ താഴെത്തട്ടിലുള്ള പ്രചാരണമാണ് അവർ നടത്തിവരുന്നത്.
ലോക്സഭാതെരഞ്ഞെടുപ്പിൽ ഇവിടെ നേടിയ 11,113 വോട്ടിന്റെയും സിറ്റിംഗ് എംഎൽഎ പി.ബി.അബ്ദുൾ റസാഖിന്റെ നിര്യാണത്തെ തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ നേടിയ 7,923 വോട്ടിന്റെയും ഭൂരിപക്ഷമാണ് യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്.
2016ൽ ലീഗിനെ വിറപ്പിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതന്നെയാണ് ഇക്കുറിയും ബിജെപി രംഗത്തിറക്കിയിട്ടുള്ളത്. അന്ന് അട്ടിമറിവിജയം വെറും 89 വോട്ടിന് നഷ്ടമായെങ്കിലും ഇത്തവണ ജയിച്ചുകയറുമെന്ന് അവർ കണക്കുകൂട്ടുന്നു. കന്നട ഭാഷാന്യൂനപക്ഷവിഭാഗമാണ് അവരുടെ വോട്ടുബാങ്ക്. കൊങ്കിണി ക്രൈസ്തവരുടെ വോട്ടും ബിജെപി ലക്ഷ്യമിടുന്നു.
2006ൽ എൽഡിഎഫ് നേടിയ അട്ടിമറിവിജയം ആവർത്തിക്കുകയെന്ന ലക്ഷ്യവുമായി മുൻ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശനെയാണ് സിപിഎം കളത്തിലിറക്കിയിരിക്കുന്നത്. തദ്ദേശതെഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ നേടിയ മുന്നേറ്റം കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്നതിന്റെ സൂചനയാണെന്ന് സിപിഎം അവകാശപ്പെടുന്നു.
ഉദുമ
കോൺഗ്രസിനെ എന്നും മോഹിപ്പിച്ചിട്ടുള്ള മണ്ഡലമാണ് ഉദുമ. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും ചോര വീണ കല്യോട്ട് പ്രദേശം ഉൾപ്പെടുന്ന ഈ മണ്ഡലത്തിലെ വിജയം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നമാണ്. മറുഭാഗത്ത് തങ്ങളുടെ രാഷ്ട്രീയ എതിരാളികൾക്ക് ചുട്ട മറുപടി കൊടുക്കാൻ ജയം ആവർത്തിക്കാനായി സിപിഎം സർവസന്നാഹങ്ങളുമായി കളത്തിലിറങ്ങുമ്പോൾ മഞ്ചേശ്വരത്തെ വെല്ലുന്ന പോരാട്ടത്തിനാകും ഉദുമ സാക്ഷ്യം വഹിക്കുക.
നാട്ടുകാരനായ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയെയാണ് ‘മിഷൻ ഉദുമ’യ്ക്കായി കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. 2006ൽ സിപിഎമ്മിന് മഞ്ചേശ്വരത്ത് അട്ടിമറിവിജയം നേടിക്കൊടുത്ത സി.എച്ച്. കുഞ്ഞമ്പുവാണ് എതിരാളി. മണ്ഡലത്തിലെ പാർട്ടി കോട്ടകൾ തങ്ങളെ ഇക്കുറിയും കാക്കുമെന്ന ഉറച്ചപ്രതീക്ഷയിലാണ് ഇടതുപക്ഷം. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധനെയാണ് ബിജെപി കളത്തിലിറക്കുന്നത്.
1987ൽ കെ.പി.കുഞ്ഞിക്കണ്ണൻ ഇവിടെ മത്സരിച്ച് 7,845 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എംഎൽഎയായത്. എന്നാൽ പിന്നീടു നടന്ന തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് ഇവിടെ പച്ചതൊട്ടിട്ടില്ല. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 835 വോട്ടിന്റെ ലീഡ് നേടി. ഈ സാഹചര്യം മുതലാക്കാനാണ് കോൺഗ്രസ് തങ്ങളുടെ കരുത്തനായ സ്ഥാനാർഥി കെ. സുധാകരനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രംഗത്തിറക്കിയത്. എന്നാൽ സിറ്റിംഗ് എംഎൽഎ കെ. കുഞ്ഞിരാമനോട് തോറ്റു. എങ്കിലും 11,380 എന്ന ഭൂരിപക്ഷം 3,832 ആക്കി കുറയ്ക്കാൻ സുധാകരനു സാധിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കല്യോട്ട് ഇരട്ടക്കൊലപാതകത്തെ തുടർന്ന് കോൺഗ്രസ് അനുകൂലതരംഗം ആഞ്ഞടിച്ചപ്പോൾ യുഡിഎഫിന്റെ ലീഡ് 8,937 ആയി ഉയർന്നു. ഇതാണ് മണ്ഡലത്തിൽ കോൺഗ്രസിന്റെ പ്രതീക്ഷയും വർധിപ്പിക്കുന്നത്. എന്നാൽ സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള മണ്ണാണിത്. തദ്ദേശതെരഞ്ഞെടുപ്പിൽ അവർ ഇവിടെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
കാസർഗോഡ്
മുസ്ലിം ലീഗും ബിജെപിയും നേർക്കുനേർ പോരാടുകയും കോൺഗ്രസും സിപിഎമ്മും ഏറെക്കുറെ കാഴ്ചക്കാരുടെ റോളിലേക്ക് ഒതുങ്ങുകയും ചെയ്യുന്ന മണ്ഡലമാണ് കാസർഗോഡ്.
മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡലത്തിൽ തുടർച്ചയായ മൂന്നാം വിജയം എന്ന സ്വപ്നവുമായി ഇറങ്ങുന്ന എൻ.എ. നെല്ലിക്കുന്ന് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ലീഗ് സ്ഥാനാർഥികളെ മാത്രം വിജയിപ്പിച്ചിട്ടുള്ള മണ്ഡലമാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 8,607 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചതെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 23,160 ആയി വർധിച്ചു. തദ്ദേശതെരഞ്ഞെടുപ്പിലും യുഡിഎഫിനു തന്നെയായിരുന്നു മേധാവിത്വം. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണിത്. മധൂർ, കാറഡുക്ക, ബെള്ളൂർ എന്നീ മൂന്നു പഞ്ചായത്തുകൾ ഇവിടെ ബിജെപി ഭരിക്കുന്നുണ്ട്. കന്നട ഭാഷാന്യൂനപക്ഷ വിഭാഗമാണ് ഇവിടെയും അവരുടെ കരുത്ത്. ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്തന്നെ മത്സരരംഗത്തിറങ്ങുമ്പോൾ ശക്തമായ പോരാട്ടം തന്നെയാണ് അവർ ലക്ഷ്യമിടുന്നത്. ഐഎൻഎലിലെ എം.എ. ലത്തീഫാണ് ഇടതുസ്ഥാനാർഥി.
കാഞ്ഞങ്ങാട്
മന്ത്രി ഇ. ചന്ദ്രശേഖരന് മൂന്നാമതൊരു അവസരം കൂടി നൽകുമ്പോൾ വൻവിജയത്തിൽ കുറഞ്ഞതൊന്നും സിപിഐയെ തൃപ്തിപ്പെടുത്തില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഭൂരിപക്ഷമായിരുന്ന 26,011 വോട്ടിനായിരുന്നു ചന്ദ്രശേഖരന്റെ വിജയം. മടിക്കൈ, കോടോം-ബേളൂർ, കിനാനൂർ-കരിന്തളം തുടങ്ങിയ ചെങ്കോട്ടകളാണ് എൽഡിഎഫിന്റെ കരുത്ത്. മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള കാഞ്ഞങ്ങാട്ടും അജാനൂരിലും എൽഡിഎഫിന് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.
അതേസമയം സ്ഥാനാർഥിനിർണയത്തിലെ പാളിച്ചകളാണ് തങ്ങൾക്ക് വിനയാകാറുള്ളതെന്നും ഇത്തവണ ചരിത്രം തിരുത്തിയെഴുതുമെന്നും യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നു. ഡിസിസി ജനറൽ സെക്രട്ടറി പി.വി. സുരേഷാണ് സ്ഥാനാർഥി. ചന്ദ്രശേഖരന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സിപിഐക്കുള്ളിലുള്ള എതിർപ്പ് തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് എം. ബൽരാജാണ് ബിജെപി സ്ഥാനാർഥി.
1987ൽ നേടിയ 59 വോട്ടിന്റെ വിജയം മാത്രമാണ് യുഡിഎഫിന് ഇവിടെ ആശ്വസിക്കാനുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം 2,221 ആയി ചുരുങ്ങിയിരുന്നു. എന്നാൽ തദ്ദേശതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 24,211 ആക്കി എൽഡിഎഫ് തിരിച്ചടിച്ചു.
തൃക്കരിപ്പൂർ
സിപിഎമ്മിനെ മാത്രം വിജയിപ്പിച്ചിട്ടുള്ള മണ്ഡലമാണ് തൃക്കരിപ്പൂർ. ഇത്തവണ കെ.എം. മാണിയുടെ മകളുടെ ഭർത്താവും റിട്ട.ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.പി. ജോസഫ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനുവേണ്ടി കളത്തിലിറങ്ങുമ്പോൾ സംസ്ഥാനരാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമായി ഇതു മാറുന്നു. തുടക്കക്കാരന്റെ പരിഭ്രമങ്ങളൊന്നുമില്ലാതെ വന്നനാൾ മുതൽ ജോസഫ് മണ്ഡലത്തിൽ സജീവമായി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വോട്ടർ പട്ടികയിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ 1053 ഇരട്ടവോട്ടുകൾ കണ്ടുപിടിച്ചിരുന്നു.
കയ്യൂർ-ചീമേനി, പിലിക്കോട്, ചെറുവത്തൂർ, നീലേശ്വരം തുടങ്ങിയ ചെങ്കോട്ടകളാണ് സിറ്റിംഗ് എംഎൽഎ എം. രാജഗോപാലന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. എന്നാൽ മലയോരത്തും തീരദേശമേഖലയിലും കോൺഗ്രസിനും മുസ്ലിം ലീഗിനും കേരള കോൺഗ്രസിനുമുള്ള സ്വാധീനം അട്ടിമറിവിജയം സമ്മാനിക്കുമെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നു. ഹിന്ദു ഐക്യവേദി സെക്രട്ടറി ടി.വി. ഷിബിൻ ആണ് ബിജെപി സ്ഥാനാർഥി.
16,959 വോട്ടിനാണ് എൽഡിഎഫ് കഴിഞ്ഞവട്ടം ഇവിടെ ജയിച്ചുകയറിയത്. പക്ഷേ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഡ് വെറും 1,899ൽ ഒതുങ്ങി. എന്നാൽ തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം 19,387 ആയി വർധിച്ചു.
ഷൈബിൻ ജോസഫ്