ഇന്ന് മാർച്ച് ഒന്ന്: ലോക വിവേചനരഹിത ദിനം.“സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരേ യാതൊരു വിവേചനവും ഉണ്ടാകരുത് ” എന്നതാണ് 2021 ലെ ലോക വിവേചനരഹിത ദിനത്തിന്റെ പ്രതിപാദ്യവിഷയമായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്തിട്ടുള്ളത്. സ്ത്രീകളും പെൺകുട്ടികളും അവരുടെ എല്ലാ രംഗങ്ങളിലും നേരിടുന്ന വിവേചനത്തെ നേരിടാനുതകുന്ന അവബോധം വളർത്തുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്.
സ്ഥല-കാല-സമയ പരിധികളും പരിമിതികളും കൂടാതെ നിര്‍ഭയമായി സ്ത്രീകള്‍ക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയാണ് ഭരണകൂടത്തിന്റെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും നിയമവാഴ്ചയുടെയും ഉത്തരവാദിത്വം. വര്‍ഗപരവും സാമൂഹ്യവുമായ രൂക്ഷമായ അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്ന സ്ത്രീകളുടെ ജീവിതം, നവ ഉദാരവത്കരണത്തിലൂടെ കൂടുതല്‍ യാതനാപൂര്ണമായിരിക്കുന്നു. ലിംഗനീതി ഒരു വികസന പ്രശ്നമായി കണക്കാക്കിയാല്‍ മാത്രമേ ജനാധിപത്യം പൂര്‍ണമാകുകയുളളു.
ദൗര്‍ഭാഗ്യവശാല്‍ ജനജീവിതത്തിനുമേല്‍ ആധിപത്യം പുലര്‍ത്തുന്ന രാഷ്ട്രീയ, സാമൂഹിക, വിശ്വാസധാര പുരുഷാധിപത്യത്തില്‍ അധിഷ്ഠിതവും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണ്. അതിനെ ചോദ്യം ചെയ്യാതെ സ്ത്രീശക്തീകരണത്തെയും അവകാശങ്ങളെയും സുരക്ഷയെയും പറ്റി നടത്തുന്ന ജല്പനങ്ങള് തികഞ്ഞ വഞ്ചനയാണ്. അപകടകരമായ അസന്തുലിതാവസ്ഥയുടെ കാലത്ത് വിവേചനരഹിത സമൂഹസൃഷ്ടിക്ക് നാം ശ്രമിക്കേണ്ടിയിരിക്കുന്നു. അനാചാരങ്ങളും അതിക്രമങ്ങളും അനീതിയും നിറഞ്ഞുനിൽക്കുന്ന സമൂഹത്തെ അവയിൽനിന്നു മോചിപ്പിക്കണം. ദരിദ്രനെന്നോ സമ്പന്നനെന്നോ ഉയര്‍ന്നവനെന്നോ താഴ്ന്നവനെന്നോ വേര്‍ത്തിരിക്കാതെ എല്ലാവരോടും സമഭാവനയോടെ പെരുമാറാനും കഴിയണം.
മത, ജാതി, വര്‍ഗ, വര്‍ണ, ലിംഗ, ഭാഷാ, ദേശ വിവേചനങ്ങള്‍ ലോകത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പല രാജ്യങ്ങളിലും വംശവിവേചനം നിലനില്‍ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ വര്‍ണവിവേചനമാണ്. തദ്ദേശജനതകളെ വിവേചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളും നിരവധിയാണ്. മതവിവേചനത്തിനും പീഡനങ്ങള്‍ക്കും നേരേ കണ്ണടയ്ക്കുന്ന രാഷ്ട്രങ്ങളും ഇന്നു ലോകത്തുണ്ട്.
ലോക വിവേചനരഹിത ദിനം മുന്നോട്ടു വയ്ക്കുന്നത് അനുകമ്പയും സമാധാനവും, എല്ലാറ്റിനുമുപരിയായി, വലിയ ഒരു മാറ്റത്തിനു വേണ്ടിയുള്ള പ്രോത്സാഹനവുമാണ്.
ടോണി ചിറ്റിലപ്പിള്ളി
സ്ഥല-കാല-സമയ പരിധികളും പരിമിതികളും കൂടാതെ നിര്‍ഭയമായി സ്ത്രീകള്‍ക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയാണ് ഭരണകൂടത്തിന്റെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും നിയമവാഴ്ചയുടെയും ഉത്തരവാദിത്വം. വര്‍ഗപരവും സാമൂഹ്യവുമായ രൂക്ഷമായ അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്ന സ്ത്രീകളുടെ ജീവിതം, നവ ഉദാരവത്കരണത്തിലൂടെ കൂടുതല്‍ യാതനാപൂര്ണമായിരിക്കുന്നു. ലിംഗനീതി ഒരു വികസന പ്രശ്നമായി കണക്കാക്കിയാല്‍ മാത്രമേ ജനാധിപത്യം പൂര്‍ണമാകുകയുളളു.
ദൗര്‍ഭാഗ്യവശാല്‍ ജനജീവിതത്തിനുമേല്‍ ആധിപത്യം പുലര്‍ത്തുന്ന രാഷ്ട്രീയ, സാമൂഹിക, വിശ്വാസധാര പുരുഷാധിപത്യത്തില്‍ അധിഷ്ഠിതവും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണ്. അതിനെ ചോദ്യം ചെയ്യാതെ സ്ത്രീശക്തീകരണത്തെയും അവകാശങ്ങളെയും സുരക്ഷയെയും പറ്റി നടത്തുന്ന ജല്പനങ്ങള് തികഞ്ഞ വഞ്ചനയാണ്. അപകടകരമായ അസന്തുലിതാവസ്ഥയുടെ കാലത്ത് വിവേചനരഹിത സമൂഹസൃഷ്ടിക്ക് നാം ശ്രമിക്കേണ്ടിയിരിക്കുന്നു. അനാചാരങ്ങളും അതിക്രമങ്ങളും അനീതിയും നിറഞ്ഞുനിൽക്കുന്ന സമൂഹത്തെ അവയിൽനിന്നു മോചിപ്പിക്കണം. ദരിദ്രനെന്നോ സമ്പന്നനെന്നോ ഉയര്‍ന്നവനെന്നോ താഴ്ന്നവനെന്നോ വേര്‍ത്തിരിക്കാതെ എല്ലാവരോടും സമഭാവനയോടെ പെരുമാറാനും കഴിയണം.
മത, ജാതി, വര്‍ഗ, വര്‍ണ, ലിംഗ, ഭാഷാ, ദേശ വിവേചനങ്ങള്‍ ലോകത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പല രാജ്യങ്ങളിലും വംശവിവേചനം നിലനില്‍ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ വര്‍ണവിവേചനമാണ്. തദ്ദേശജനതകളെ വിവേചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളും നിരവധിയാണ്. മതവിവേചനത്തിനും പീഡനങ്ങള്‍ക്കും നേരേ കണ്ണടയ്ക്കുന്ന രാഷ്ട്രങ്ങളും ഇന്നു ലോകത്തുണ്ട്.
ലോക വിവേചനരഹിത ദിനം മുന്നോട്ടു വയ്ക്കുന്നത് അനുകമ്പയും സമാധാനവും, എല്ലാറ്റിനുമുപരിയായി, വലിയ ഒരു മാറ്റത്തിനു വേണ്ടിയുള്ള പ്രോത്സാഹനവുമാണ്.
ടോണി ചിറ്റിലപ്പിള്ളി