ഭരണ- പ്രതിപക്ഷ മുന്നണികളുടെ രാഷ്ട്രീയ ഗ്രാഫിൽ നിരന്തരമായ ഉയർച്ച താഴ്ചകൾ കണ്ട അഞ്ചു വർഷമാണു കടന്നു പോകുന്നത്. ചടുലമായ രാഷ്ട്രീയ നീക്കങ്ങളും അപ്രതീക്ഷിതമായ സംഭവവികാസങ്ങളും സംസ്ഥാന രാഷ്ട്രീയത്തെ തികഞ്ഞ അനിശ്ചിതത്വത്തിലേക്കു തള്ളിവിട്ട അനുഭവങ്ങളും അതിനിടെ ഉണ്ടായി. ഇടതു സർക്കാർ കാലാവധി പൂർത്തിയാക്കി മറ്റൊരു തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്പോഴും സംസ്ഥാന രാഷ്ട്രീയത്തെ ചൂഴ്ന്നു നിൽക്കുന്നത് ഇതേ അനിശ്ചിതത്വം തന്നെ. ഇഞ്ചോടിഞ്ചു പോരാട്ടമാകും നടക്കുക എന്നു മാത്രമാണ് ഇപ്പോൾ പറയാൻ കഴിയുന്നത്.
കഴിഞ്ഞ അഞ്ചു വർഷം കേരള രാഷ്ട്രീയത്തിലുണ്ടായ പ്രധാന സംഭവവികാസങ്ങളും അവയുടെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും ഇങ്ങനെ:
സ്വപ്നതുല്യ വിജയം
ഇടതുമുന്നണിയെ പോലും അന്പരപ്പിച്ച സ്വപ്നതുല്യ വിജയമായിരുന്നു അവർക്കു ലഭിച്ചത്. 91 സീറ്റിലെ ആധികാരികജയവുമായി അവർ ഭരണത്തിലേറി. സർക്കാരിനെ ആരു നയിക്കും എന്ന ഉദ്വേഗത്തിനു പിണറായി വിജയൻ മറുപടിയായി. ഭരണതലത്തിൽ വലിയ പൊളിച്ചെഴുത്തിനു കളമൊരുങ്ങുന്നു എന്ന പ്രതീതി പരത്തിയാണ് പിണറായി ഭരണം തുടങ്ങിയത്. ഓരോ ഫയലിലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ ഓർമപ്പെടുത്തലിനു പൊതുസമൂഹത്തിൽ വലിയ സ്വീകാര്യതയാണു ലഭിച്ചത്.
മന്ത്രിമാരുടെ രാജി
സർക്കാർ അധികാരമേറ്റ് 143 ദിവസമായപ്പോൾ ആദ്യരാജി വന്നു. ബന്ധുനിയമന വിവാദത്തിൽ ആരോപണവിധേയനായ മന്ത്രി ഇ.പി. ജയരാജൻ രാജിവയ്ക്കാൻ നിർബന്ധിതനായി. ആറു മാസത്തിനു ശേഷം ഹണി ട്രാപ്പിൽ പെട്ട് മന്ത്രി എ.കെ. ശശീന്ദ്രനു രാജി വയ്ക്കേണ്ടി വന്നു. പകരം മന്ത്രിയായ തോമസ് ചാണ്ടിക്ക് ചുരുങ്ങിയ നാളുകൾ മാത്രമേ ആ സ്ഥാനത്തു തുടരാൻ സാധിച്ചുള്ളു. ഭൂമി വിവാദങ്ങളുടെ പേരിൽ അദ്ദേഹത്തിനും കസേര നഷ്ടമായി. മുന്നണിക്കുള്ളിൽ തന്നെ ഉയർന്ന കടുത്ത പ്രതിഷേധത്തിനൊടുവിലാണ് തോമസ് ചാണ്ടി രാജി സമർപ്പിക്കുന്നത്. ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും വൈകാതെ മന്ത്രിസഭയിൽ തിരിച്ചെത്തി. ഇ.പി. ജയരാജന്റെ രാജിയെത്തുടർന്ന് എം.എം. മണി മന്ത്രിപദവിയിലെത്തി. ജയരാജൻ മടങ്ങിയെത്തിയെങ്കിലും എം.എം. മണിയും തുടർന്നു. മൂന്നു മന്ത്രിമാരുടെ രാജി സർക്കാരിന്റെ പ്രതിച്ഛായയുടെ മേൽ കരിനിഴൽ പരത്തി.
ശബരിമല വിഷയം
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി കേരളത്തിൽ അഭൂതപൂർവമായ പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്.
കോടതി വിധിയെ അനുകൂലിച്ച സർക്കാരിന്റെ നിലപാടിനെതിരേ വിവിധ ഹൈന്ദവസംഘടനകൾ രംഗത്തെത്തി. യുഡിഎഫും ബിജെപിയും ഇതിനു പിന്തുണയുമായി രംഗത്തെത്തി. സർക്കാർ ആകട്ടെ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ആവേശം കാട്ടി. നവോത്ഥാന സമിതി രൂപീകരിച്ച് വൻപ്രചാരണവും നടത്തി. നവോത്ഥാന സമിതിയുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ അണിനിരന്ന വനിതാ മതിൽ തീർത്തതിനടുത്ത ദിവസം പുലർച്ചെ രണ്ടു സ്ത്രീകൾ ശബരിമലയിലെത്തി ദർശനം നടത്തി. ഇതോടെ പ്രതിഷേധം അണപൊട്ടിയൊഴുകി. തൊട്ടുപിന്നാലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല പ്രധാന തെരഞ്ഞെടുപ്പു വിഷയമായി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ഇടതുപക്ഷം
ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നൊഴികെ മുഴുവൻ മണ്ഡലങ്ങളിലും ഇടതുമുന്നണി തകർന്നടിഞ്ഞു. ഇടതുകോട്ടകളിൽ പോലും യുഡിഎഫ് ഭൂരിപക്ഷം ലക്ഷവും കടന്നു പോയത് ഇടതുപക്ഷത്തെ ഞെട്ടിച്ചു. 12 ശതമാനത്തിലേറെ വോട്ടുകളുടെ മുൻതൂക്കമാണ് യുഡിഎഫ് നേടിയത്. എൽഡിഎഫിനു ലഭിച്ച 35.19 ശതമാനം വോട്ടുകൾ അവരുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടുവിഹിതമായി. ലോക്സഭാ തെരഞ്ഞെടുപ്പോടെ സർക്കാരും ഇടതുമുന്നണിയും ശബരിമല വിഷയത്തിലെ കടുംപിടിത്തം ഉപേക്ഷിച്ചു. നവോത്ഥാന സമിതിയും വിസ്മൃതിയിലേക്കു പോയി.
ഉപതെരഞ്ഞെടുപ്പുകളിലൂടെ തിരിച്ചു പിടിച്ച് ഇടതുപക്ഷം
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ നിന്ന് ഇടതുപക്ഷം കരകയറിയതും വളരെ പെട്ടെന്നായിരുന്നു. അഞ്ചു മാസം കഴിഞ്ഞു നടന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ കെ.എം. മാണിയുടെ തട്ടകത്തിൽ അവർ അട്ടിമറി വിജയം നേടി. തൊട്ടുപിന്നാലെ നടന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ അവർ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ കോന്നിയും വട്ടിയൂർക്കാവും പിടിച്ചെടുത്തു. അവരുടെ സിറ്റിംഗ് സീറ്റ് ആയ അരൂർ നഷ്ടപ്പെട്ടെങ്കിലും ഉപ തെരഞ്ഞെടുപ്പിലെ പ്രകടനം ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ അവരെ സഹായിച്ചു. നേരത്തേ വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും ചെങ്ങന്നൂരിൽ എൽഡിഎഫും സീറ്റ് നിലനിർത്തിയിരുന്നു.
പിളർപ്പുകൾ, മുന്നണി മാറ്റങ്ങൾ
എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള എൽജെഡി എൽഡിഎഫിലേക്കു മടങ്ങിയത് ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പായിരുന്നു. കെ.എം. മാണിയുടെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ ഒരു യുഗം അവസാനിക്കുകയായിരുന്നു. മാണിയുടെ മരണത്തിനു ശേഷം കേരള കോണ്ഗ്രസ് പിളർന്നു. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനു പാർട്ടി പേരും ചിഹ്നവും തെരഞ്ഞെടുപ്പു കമ്മീഷൻ അനുവദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്പ് ജോസ് കെ. മാണിയുടെ കേരള കോണ്ഗ്രസ് - എം ഇടതുമുന്നണിയിലെത്തി. രണ്ട് എംഎൽഎമാർ ജോസ് കെ. മാണിക്കൊപ്പം.
നിയമസഭാ തെരഞ്ഞെടുപ്പു പടിവാതിൽക്കലെത്തി നിൽക്കെ പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ തർക്കം മൂത്തു. മാണി സി. കാപ്പന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നാഷണലിസ്റ്റ് കോണ്ഗ്രസ് കേരള എന്ന പേരിൽ പാർട്ടി രൂപീകരിച്ച് യുഡിഎഫിൽ എത്തി. പാലായിൽ മാണി സി. കാപ്പന്റെ സ്ഥാനാർഥിത്വവും ഉറപ്പായി. മറുവശത്ത് ജോസ് കെ. മാണി മത്സരിക്കുമെന്നുറപ്പായതോടെ പാലാ ഒരു പ്രസ്റ്റീജ് മത്സരത്തിനു സാക്ഷ്യം വഹിക്കാൻ പോകുകയാണ്.
സ്വർണക്കടത്തും വിവാദപ്പെരുമഴയും
സ്വർണക്കടത്തു കേസ് പുറത്തു വന്നതിനു പിന്നാലെ സംസ്ഥാന സർക്കാർ തീർത്തും പ്രതിരോധത്തിലേക്കു പോകുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പ്രതിക്കൂട്ടിലാകുകയും കേന്ദ്ര അന്വേഷണ ഏജൻസികൾ സെക്രട്ടേറിയറ്റിൽ വരെ എത്തുകയും ചെയ്തതോടെ ആരൊക്കെ അകത്താകും എന്ന ചർച്ചകൾ ഉയർന്നു തുടങ്ങി. ഇതിനിടെ മയക്കുമരുന്നു കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ബംഗളൂരുവിൽ അറസ്റ്റിലാകുക കൂടി ചെയ്തതോടെ സിപിഎമ്മും സർക്കാരും തീർത്തും ദുർബലമായി. അത്യാവേശത്തോടെ അന്വേഷണം തുടങ്ങിയ കേന്ദ്ര ഏജൻസികൾ പിന്നീട് മെല്ലെ വലിയുന്നതാണു കാണുന്നത്. ഇത് രാഷ്ട്രീയ ഗോസിപ്പുകൾക്കു കാരണമാകുകയും ചെയ്യുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ്
സർക്കാർ വിവാദങ്ങളിൽ പൂണ്ടു കിടക്കുന്പോൾ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണപക്ഷം നില മെച്ചപ്പെടുത്തുകയാണു ചെയ്തത്. സർക്കാർ വിരുദ്ധ വികാരത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പു തൂത്തുവാരുമെന്ന പ്രതീക്ഷ പാടേ പാളി. ഇതോടെ ഭരണപക്ഷം വീണ്ടും ഭരണത്തുടർച്ച സ്വപ്നം കണ്ടു തുടങ്ങി. പരമാവധി ജനവിഭാഗങ്ങളെ തങ്ങൾക്കൊപ്പമെത്തിക്കാൻ നടപടികൾ സ്വീകരിച്ചും കൂടുതൽ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചും അവർ ഭരണത്തിന്റെ അവസാനാളുകൾ ആഘോഷമാക്കി.
വീണ്ടും വിവാദങ്ങൾ
ഭരണത്തിന്റെ അവസാനനാളുകളിൽ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു വന്ന വിവാദം സർക്കാരിനെ വെട്ടിലാക്കി. ഇഎംസിസി ഇന്റർനാഷണലുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കാൻ സർക്കാർ നിർബന്ധിതമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു വിട്ട ആരോപണം കുറിക്കുകൊണ്ടത് തങ്ങളുടെ വിജയമായി പ്രതിപക്ഷം അവകാശപ്പെട്ടു. പിഎസ്സി റാങ്ക് ഹോൾഡേഴ്സ് തുടങ്ങി വച്ച സമരം യൂത്ത് കോണ്ഗ്രസ് ഏറ്റെടുത്തു. ഇവിടെയും ചില തിരുത്തലുകൾ വരുത്താൻ സർക്കാർ നിർബന്ധിതമായി.
ഉണർന്ന് യുഡിഎഫ്
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി യുഡിഎഫിന്റെ കണ്ണുതുറപ്പിച്ചു. കോണ്ഗ്രസ് ഹൈക്കമാൻഡ് നേരിട്ടു കാര്യങ്ങൾ ഏറ്റെടുത്തു. ഉമ്മൻ ചാണ്ടിയെ സംസ്ഥാനത്തു നേതൃതലത്തിലേക്ക് എത്തിച്ചു. പാർട്ടിയിലെ ഗ്രൂപ്പുകൾ അഭിപ്രായഭിന്നതകൾ മാറ്റിവച്ച് ഐക്യത്തോടെ രംഗത്തെത്തി. ഇല്ലെങ്കിൽ പാർട്ടിയുടെ ഭാവി തന്നെ ചോദ്യചിഹ്നമായി മാറുമെന്നു നേതാക്കൾ ഭയപ്പെടുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയുടെ നേതൃത്വത്തിൽ നടത്തിയ ഐശ്വര്യ കേരള യാത്രയും രാഹുൽ ഗാന്ധിയുടെ ഇടപെടലുകളുമെല്ലാം യുഡിഎഫിനെ തെരഞ്ഞെടുപ്പു കളത്തിലേക്കു ശക്തമായി തിരികെയെത്തിച്ചു എന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിശ്വാസം.
ഏഴു മരണങ്ങൾ; എട്ട് ഉപതെരഞ്ഞെടുപ്പുകൾ
2016 ൽ നിലവിൽ വന്ന പതിനാലാം കേരള നിയമസഭയിലെ ഏഴ് അംഗങ്ങൾ സഭയുടെ കാലയളവിൽ മരിച്ചു. ഇക്കാലയളവിൽ എട്ട് ഉപതെരഞ്ഞെടുപ്പുകളും നടന്നു.
കെ.കെ. രാമചന്ദ്രൻ നായർ (ചെങ്ങന്നൂർ), പി.കെ. അബ്ദുൾ റസാഖ് (മഞ്ചേശ്വരം), കെ.എം. മാണി (പാലാ), തോമസ് ചാണ്ടി (കുട്ടനാട്), എൻ. വിജയൻ പിള്ള (ചവറ), സി.എഫ്. തോമസ് (ചങ്ങനാശേരി), കെ.വി. വിജയദാസ് (കോങ്ങാട്) എന്നിവരാണ് ഇക്കാലയളവിൽ മരണമടഞ്ഞത്.
ചെങ്ങന്നൂർ, പാലാ, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പു നടന്നു. എന്നാൽ കാലാവധി അവസാനിക്കാറായതിനാൽ കുട്ടനാട്, ചങ്ങനാശേരി, ചവറ, കോങ്ങാട് എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പിനു സമയമുണ്ടായിരുന്നില്ല. ഈ നാലു സീറ്റുകളിൽ ജനപ്രതിനിധികളില്ലാതെയാണ് പതിനാലാം നിയമസഭ കാലാവധി പൂർത്തിയാക്കുന്നത്.
പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചതിനെ തുടർന്ന് ഒഴിവു വന്ന വേങ്ങരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ കെ.എൻ.എ. ഖാദർ ജയിച്ചു. മഞ്ചേശ്വരത്ത് എം.സി. കമറുദ്ദീനും പാലായിൽ മാണി സി. കാപ്പനും ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച എംഎൽഎമാർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ വി.കെ. പ്രശാന്ത് - വട്ടിയൂർക്കാവ്, കെ.യു. ജനീഷ്കുമാർ - കോന്നി, ഷാനിമോൾ ഉസ്മാൻ - അരൂർ, ടി.ജെ. വിനോദ് - എറണാകുളം എന്നിവർ നിയമസഭയിലെത്തി.
കഴിഞ്ഞ അഞ്ചു വർഷം കേരള രാഷ്ട്രീയത്തിലുണ്ടായ പ്രധാന സംഭവവികാസങ്ങളും അവയുടെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും ഇങ്ങനെ:
സ്വപ്നതുല്യ വിജയം
ഇടതുമുന്നണിയെ പോലും അന്പരപ്പിച്ച സ്വപ്നതുല്യ വിജയമായിരുന്നു അവർക്കു ലഭിച്ചത്. 91 സീറ്റിലെ ആധികാരികജയവുമായി അവർ ഭരണത്തിലേറി. സർക്കാരിനെ ആരു നയിക്കും എന്ന ഉദ്വേഗത്തിനു പിണറായി വിജയൻ മറുപടിയായി. ഭരണതലത്തിൽ വലിയ പൊളിച്ചെഴുത്തിനു കളമൊരുങ്ങുന്നു എന്ന പ്രതീതി പരത്തിയാണ് പിണറായി ഭരണം തുടങ്ങിയത്. ഓരോ ഫയലിലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ ഓർമപ്പെടുത്തലിനു പൊതുസമൂഹത്തിൽ വലിയ സ്വീകാര്യതയാണു ലഭിച്ചത്.
മന്ത്രിമാരുടെ രാജി
സർക്കാർ അധികാരമേറ്റ് 143 ദിവസമായപ്പോൾ ആദ്യരാജി വന്നു. ബന്ധുനിയമന വിവാദത്തിൽ ആരോപണവിധേയനായ മന്ത്രി ഇ.പി. ജയരാജൻ രാജിവയ്ക്കാൻ നിർബന്ധിതനായി. ആറു മാസത്തിനു ശേഷം ഹണി ട്രാപ്പിൽ പെട്ട് മന്ത്രി എ.കെ. ശശീന്ദ്രനു രാജി വയ്ക്കേണ്ടി വന്നു. പകരം മന്ത്രിയായ തോമസ് ചാണ്ടിക്ക് ചുരുങ്ങിയ നാളുകൾ മാത്രമേ ആ സ്ഥാനത്തു തുടരാൻ സാധിച്ചുള്ളു. ഭൂമി വിവാദങ്ങളുടെ പേരിൽ അദ്ദേഹത്തിനും കസേര നഷ്ടമായി. മുന്നണിക്കുള്ളിൽ തന്നെ ഉയർന്ന കടുത്ത പ്രതിഷേധത്തിനൊടുവിലാണ് തോമസ് ചാണ്ടി രാജി സമർപ്പിക്കുന്നത്. ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും വൈകാതെ മന്ത്രിസഭയിൽ തിരിച്ചെത്തി. ഇ.പി. ജയരാജന്റെ രാജിയെത്തുടർന്ന് എം.എം. മണി മന്ത്രിപദവിയിലെത്തി. ജയരാജൻ മടങ്ങിയെത്തിയെങ്കിലും എം.എം. മണിയും തുടർന്നു. മൂന്നു മന്ത്രിമാരുടെ രാജി സർക്കാരിന്റെ പ്രതിച്ഛായയുടെ മേൽ കരിനിഴൽ പരത്തി.
ശബരിമല വിഷയം
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി കേരളത്തിൽ അഭൂതപൂർവമായ പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്.
കോടതി വിധിയെ അനുകൂലിച്ച സർക്കാരിന്റെ നിലപാടിനെതിരേ വിവിധ ഹൈന്ദവസംഘടനകൾ രംഗത്തെത്തി. യുഡിഎഫും ബിജെപിയും ഇതിനു പിന്തുണയുമായി രംഗത്തെത്തി. സർക്കാർ ആകട്ടെ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ആവേശം കാട്ടി. നവോത്ഥാന സമിതി രൂപീകരിച്ച് വൻപ്രചാരണവും നടത്തി. നവോത്ഥാന സമിതിയുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ അണിനിരന്ന വനിതാ മതിൽ തീർത്തതിനടുത്ത ദിവസം പുലർച്ചെ രണ്ടു സ്ത്രീകൾ ശബരിമലയിലെത്തി ദർശനം നടത്തി. ഇതോടെ പ്രതിഷേധം അണപൊട്ടിയൊഴുകി. തൊട്ടുപിന്നാലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല പ്രധാന തെരഞ്ഞെടുപ്പു വിഷയമായി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ഇടതുപക്ഷം
ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നൊഴികെ മുഴുവൻ മണ്ഡലങ്ങളിലും ഇടതുമുന്നണി തകർന്നടിഞ്ഞു. ഇടതുകോട്ടകളിൽ പോലും യുഡിഎഫ് ഭൂരിപക്ഷം ലക്ഷവും കടന്നു പോയത് ഇടതുപക്ഷത്തെ ഞെട്ടിച്ചു. 12 ശതമാനത്തിലേറെ വോട്ടുകളുടെ മുൻതൂക്കമാണ് യുഡിഎഫ് നേടിയത്. എൽഡിഎഫിനു ലഭിച്ച 35.19 ശതമാനം വോട്ടുകൾ അവരുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടുവിഹിതമായി. ലോക്സഭാ തെരഞ്ഞെടുപ്പോടെ സർക്കാരും ഇടതുമുന്നണിയും ശബരിമല വിഷയത്തിലെ കടുംപിടിത്തം ഉപേക്ഷിച്ചു. നവോത്ഥാന സമിതിയും വിസ്മൃതിയിലേക്കു പോയി.
ഉപതെരഞ്ഞെടുപ്പുകളിലൂടെ തിരിച്ചു പിടിച്ച് ഇടതുപക്ഷം
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ നിന്ന് ഇടതുപക്ഷം കരകയറിയതും വളരെ പെട്ടെന്നായിരുന്നു. അഞ്ചു മാസം കഴിഞ്ഞു നടന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ കെ.എം. മാണിയുടെ തട്ടകത്തിൽ അവർ അട്ടിമറി വിജയം നേടി. തൊട്ടുപിന്നാലെ നടന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ അവർ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ കോന്നിയും വട്ടിയൂർക്കാവും പിടിച്ചെടുത്തു. അവരുടെ സിറ്റിംഗ് സീറ്റ് ആയ അരൂർ നഷ്ടപ്പെട്ടെങ്കിലും ഉപ തെരഞ്ഞെടുപ്പിലെ പ്രകടനം ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ അവരെ സഹായിച്ചു. നേരത്തേ വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും ചെങ്ങന്നൂരിൽ എൽഡിഎഫും സീറ്റ് നിലനിർത്തിയിരുന്നു.
പിളർപ്പുകൾ, മുന്നണി മാറ്റങ്ങൾ
എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള എൽജെഡി എൽഡിഎഫിലേക്കു മടങ്ങിയത് ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പായിരുന്നു. കെ.എം. മാണിയുടെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ ഒരു യുഗം അവസാനിക്കുകയായിരുന്നു. മാണിയുടെ മരണത്തിനു ശേഷം കേരള കോണ്ഗ്രസ് പിളർന്നു. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനു പാർട്ടി പേരും ചിഹ്നവും തെരഞ്ഞെടുപ്പു കമ്മീഷൻ അനുവദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്പ് ജോസ് കെ. മാണിയുടെ കേരള കോണ്ഗ്രസ് - എം ഇടതുമുന്നണിയിലെത്തി. രണ്ട് എംഎൽഎമാർ ജോസ് കെ. മാണിക്കൊപ്പം.
നിയമസഭാ തെരഞ്ഞെടുപ്പു പടിവാതിൽക്കലെത്തി നിൽക്കെ പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ തർക്കം മൂത്തു. മാണി സി. കാപ്പന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നാഷണലിസ്റ്റ് കോണ്ഗ്രസ് കേരള എന്ന പേരിൽ പാർട്ടി രൂപീകരിച്ച് യുഡിഎഫിൽ എത്തി. പാലായിൽ മാണി സി. കാപ്പന്റെ സ്ഥാനാർഥിത്വവും ഉറപ്പായി. മറുവശത്ത് ജോസ് കെ. മാണി മത്സരിക്കുമെന്നുറപ്പായതോടെ പാലാ ഒരു പ്രസ്റ്റീജ് മത്സരത്തിനു സാക്ഷ്യം വഹിക്കാൻ പോകുകയാണ്.
സ്വർണക്കടത്തും വിവാദപ്പെരുമഴയും
സ്വർണക്കടത്തു കേസ് പുറത്തു വന്നതിനു പിന്നാലെ സംസ്ഥാന സർക്കാർ തീർത്തും പ്രതിരോധത്തിലേക്കു പോകുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പ്രതിക്കൂട്ടിലാകുകയും കേന്ദ്ര അന്വേഷണ ഏജൻസികൾ സെക്രട്ടേറിയറ്റിൽ വരെ എത്തുകയും ചെയ്തതോടെ ആരൊക്കെ അകത്താകും എന്ന ചർച്ചകൾ ഉയർന്നു തുടങ്ങി. ഇതിനിടെ മയക്കുമരുന്നു കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ബംഗളൂരുവിൽ അറസ്റ്റിലാകുക കൂടി ചെയ്തതോടെ സിപിഎമ്മും സർക്കാരും തീർത്തും ദുർബലമായി. അത്യാവേശത്തോടെ അന്വേഷണം തുടങ്ങിയ കേന്ദ്ര ഏജൻസികൾ പിന്നീട് മെല്ലെ വലിയുന്നതാണു കാണുന്നത്. ഇത് രാഷ്ട്രീയ ഗോസിപ്പുകൾക്കു കാരണമാകുകയും ചെയ്യുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ്
സർക്കാർ വിവാദങ്ങളിൽ പൂണ്ടു കിടക്കുന്പോൾ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണപക്ഷം നില മെച്ചപ്പെടുത്തുകയാണു ചെയ്തത്. സർക്കാർ വിരുദ്ധ വികാരത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പു തൂത്തുവാരുമെന്ന പ്രതീക്ഷ പാടേ പാളി. ഇതോടെ ഭരണപക്ഷം വീണ്ടും ഭരണത്തുടർച്ച സ്വപ്നം കണ്ടു തുടങ്ങി. പരമാവധി ജനവിഭാഗങ്ങളെ തങ്ങൾക്കൊപ്പമെത്തിക്കാൻ നടപടികൾ സ്വീകരിച്ചും കൂടുതൽ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചും അവർ ഭരണത്തിന്റെ അവസാനാളുകൾ ആഘോഷമാക്കി.
വീണ്ടും വിവാദങ്ങൾ
ഭരണത്തിന്റെ അവസാനനാളുകളിൽ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു വന്ന വിവാദം സർക്കാരിനെ വെട്ടിലാക്കി. ഇഎംസിസി ഇന്റർനാഷണലുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കാൻ സർക്കാർ നിർബന്ധിതമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു വിട്ട ആരോപണം കുറിക്കുകൊണ്ടത് തങ്ങളുടെ വിജയമായി പ്രതിപക്ഷം അവകാശപ്പെട്ടു. പിഎസ്സി റാങ്ക് ഹോൾഡേഴ്സ് തുടങ്ങി വച്ച സമരം യൂത്ത് കോണ്ഗ്രസ് ഏറ്റെടുത്തു. ഇവിടെയും ചില തിരുത്തലുകൾ വരുത്താൻ സർക്കാർ നിർബന്ധിതമായി.
ഉണർന്ന് യുഡിഎഫ്
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി യുഡിഎഫിന്റെ കണ്ണുതുറപ്പിച്ചു. കോണ്ഗ്രസ് ഹൈക്കമാൻഡ് നേരിട്ടു കാര്യങ്ങൾ ഏറ്റെടുത്തു. ഉമ്മൻ ചാണ്ടിയെ സംസ്ഥാനത്തു നേതൃതലത്തിലേക്ക് എത്തിച്ചു. പാർട്ടിയിലെ ഗ്രൂപ്പുകൾ അഭിപ്രായഭിന്നതകൾ മാറ്റിവച്ച് ഐക്യത്തോടെ രംഗത്തെത്തി. ഇല്ലെങ്കിൽ പാർട്ടിയുടെ ഭാവി തന്നെ ചോദ്യചിഹ്നമായി മാറുമെന്നു നേതാക്കൾ ഭയപ്പെടുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയുടെ നേതൃത്വത്തിൽ നടത്തിയ ഐശ്വര്യ കേരള യാത്രയും രാഹുൽ ഗാന്ധിയുടെ ഇടപെടലുകളുമെല്ലാം യുഡിഎഫിനെ തെരഞ്ഞെടുപ്പു കളത്തിലേക്കു ശക്തമായി തിരികെയെത്തിച്ചു എന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിശ്വാസം.
ഏഴു മരണങ്ങൾ; എട്ട് ഉപതെരഞ്ഞെടുപ്പുകൾ
2016 ൽ നിലവിൽ വന്ന പതിനാലാം കേരള നിയമസഭയിലെ ഏഴ് അംഗങ്ങൾ സഭയുടെ കാലയളവിൽ മരിച്ചു. ഇക്കാലയളവിൽ എട്ട് ഉപതെരഞ്ഞെടുപ്പുകളും നടന്നു.
കെ.കെ. രാമചന്ദ്രൻ നായർ (ചെങ്ങന്നൂർ), പി.കെ. അബ്ദുൾ റസാഖ് (മഞ്ചേശ്വരം), കെ.എം. മാണി (പാലാ), തോമസ് ചാണ്ടി (കുട്ടനാട്), എൻ. വിജയൻ പിള്ള (ചവറ), സി.എഫ്. തോമസ് (ചങ്ങനാശേരി), കെ.വി. വിജയദാസ് (കോങ്ങാട്) എന്നിവരാണ് ഇക്കാലയളവിൽ മരണമടഞ്ഞത്.
ചെങ്ങന്നൂർ, പാലാ, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പു നടന്നു. എന്നാൽ കാലാവധി അവസാനിക്കാറായതിനാൽ കുട്ടനാട്, ചങ്ങനാശേരി, ചവറ, കോങ്ങാട് എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പിനു സമയമുണ്ടായിരുന്നില്ല. ഈ നാലു സീറ്റുകളിൽ ജനപ്രതിനിധികളില്ലാതെയാണ് പതിനാലാം നിയമസഭ കാലാവധി പൂർത്തിയാക്കുന്നത്.
പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചതിനെ തുടർന്ന് ഒഴിവു വന്ന വേങ്ങരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ കെ.എൻ.എ. ഖാദർ ജയിച്ചു. മഞ്ചേശ്വരത്ത് എം.സി. കമറുദ്ദീനും പാലായിൽ മാണി സി. കാപ്പനും ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച എംഎൽഎമാർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ വി.കെ. പ്രശാന്ത് - വട്ടിയൂർക്കാവ്, കെ.യു. ജനീഷ്കുമാർ - കോന്നി, ഷാനിമോൾ ഉസ്മാൻ - അരൂർ, ടി.ജെ. വിനോദ് - എറണാകുളം എന്നിവർ നിയമസഭയിലെത്തി.