ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിക്കു മുന്നിൽപ്പോലും മുട്ടുമടക്കാത്ത ജപ്പാന് കാലിടറുകയാണ്. രാജ്യത്ത് ഉയർന്നു വരുന്ന ആത്മഹത്യാ നിരക്കാണ് ജപ്പാനുമേൽ ഭീതിയുടെ കരിനിഴൽ പടർത്തുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം 2020ൽ 20,919 പേരാണ് ജപ്പാനിൽ ആത്മഹത്യ ചെയ്തത്. ഒക്ടോബറിലെ മാത്രം കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1765 ആണ്. അതേസമയം സ്വയം ജീവനെടുത്തത് 2158 പേരും. ഇതിൽ ബഹുഭൂരിപക്ഷവും നാൽപ്പതുവയസിൽ താഴെ പ്രായമുള്ള സ്ത്രീകളാണ്. കോവിഡ് പ്രതിസന്ധിമൂലമുണ്ടായിട്ടുള്ള മാനസിക സമ്മർദവും പിരിമുറുക്കങ്ങളുമാകാം സ്ത്രീകളെ ആത്മഹത്യയിലേക്കു തള്ളിവിടുന്നതെന്ന് വിദഗ്ധർ പറയുന്നു.
ഏകാന്തതയ്ക്കായി ഒരു മന്ത്രി
ഉയർന്നു വരുന്ന ആത്മഹത്യാ നിരക്ക് കണക്കിലെടുത്ത് ഏകാന്തതയും മാനസിക സമ്മർദവും അനുഭവിക്കുന്നവർക്കു തണലാകാൻ പുതിയ മന്ത്രാലയത്തിന് രൂപം നൽകിയിരിക്കുകയാണ് ജപ്പാൻ. റ്റെറ്റ്സുഷി സകാമോട്ടോയെ ജപ്പാന്റെ ഏകാന്തതാ മന്ത്രി (മിനിസ്റ്റർ ഓഫ് ലോൺലിനസ്) യായി പ്രധാനമന്ത്രി യോഷിഹിതെ സുഗ നിയമിച്ചു. പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് 14.5 ശതമാനം ഉയർന്നപ്പോൾ പുരുഷന്മാരുടേത് ഒരു ശതമാനം കുറഞ്ഞിട്ടുണ്ട്. 2020ൽ 6976 സ്ത്രീകളാണ് ജപ്പാനിൽ ആത്മഹത്യചെയ്തത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. പുരുഷന്മാരെക്കാളേറെ ഏകാന്തതയാൽ വേട്ടയാടപ്പെടുന്നത് സ്ത്രീകളാണെന്നും ആത്മഹത്യാ നിരക്കിലെ ഈ വർധന വിരൽ ചൂണ്ടുന്നതും ഇതേ വിഷയത്തിലേക്കാണെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.
എന്തുകൊണ്ട് സ്ത്രീകൾ?
2020ന്റെ ആരംഭത്തിൽ കുറഞ്ഞുവന്ന ആത്മഹത്യാനിരക്ക് ജൂലൈ മുതൽ മുകളിലേക്കു നീങ്ങിത്തുടങ്ങി. ഇതിനു പിന്നിലെ പ്രധാന വില്ലൻ കോവിഡ് തന്നെയെന്ന് നിസ്സംശയം പറയാം. എല്ലാവരെയും തളർത്തിയും തകർത്തുമാണ് ഒക്ടോബർ കടന്നുപോയത്. ഒക്ടോബറിൽ മാത്രം ആത്മഹത്യ ചെയ്തവരുടെ എണ്ണം 2,158 ആണ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിമാസ മരണനിരക്കാണിത്. ഇതിൽ 851 പേർ സ്ത്രീകളാണ്. 2019ലെ കണക്കുമായി താരതമ്യം ചെയ്യുന്പോൾ ഇവിടെ സ്ത്രീകളുടെ മരണനിരക്ക് 82.6 ശതമാനമായി ഉയർന്നിരിക്കുന്നു. ആത്മഹത്യ ചെയ്തവരിൽ സ്ത്രീകൾ മാത്രമല്ല കൗമാരക്കാരായ കുട്ടികളും ഉൾപ്പെടുന്നു എന്നത് തീർച്ചയായും ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. ""കോവിഡിന്റെ പരിണതഫലമായുണ്ടായ സാന്പത്തിക ഞെരുക്കം, തൊഴിൽ നഷ്ടം, മാനസിക സമ്മർദം തുടങ്ങിയവയാണ് മുതിർന്നവരിലെ ആത്മഹത്യക്കും ആത്മഹത്യാപ്രേരണയ്ക്കും കാരണമെന്ന് പഠനങ്ങൾ പറയുന്നു. അതേസമയം വിദ്യാലയങ്ങൾ അടച്ചുപൂട്ടിയതോടെ വീടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടേണ്ടി വന്നതും വീടിനുള്ളിലെ പ്രതികൂല സാഹചര്യങ്ങളുമാണ് കൗമാരക്കാർക്ക് വെല്ലുവിളിയാകുന്നത്.'' ടോക്കിയോ വാസേദ സർവകലാശാലയിലെ പ്രഫസറായ മിഷികോ ഉഏദ പറയുന്നു. ജപ്പാനിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏപ്രിൽ മുതൽ ഓൺലൈൻ പഠന സംവിധാനത്തിലേക്കു മാറി. കൗമാരക്കാർക്കിടയിൽ നടത്തിയ സർവേ പ്രകാരം 30 ശതമാനത്തോളം വിദ്യാർഥികൾ കടന്നു പോകുന്നത് മുതിർന്നവർ അനുഭവിക്കുന്ന അതേ മനസിക സമ്മർദത്തിലൂടെയാണ്.
വീടിനുള്ളിലെ അരക്ഷിതാവസ്ഥ
""പതിനഞ്ചാം വയസിലാണ് എന്റെ ജീവിതം മാറിയത്. സഹോദരനിൽനിന്നുള്ള പീഡനം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. അങ്ങനെ ഞാൻ വീടുവിട്ടിറങ്ങി. എന്നാൽ ഒറ്റപ്പെടൽ എത്ര ഭീകരമായ അവസ്ഥയാണെന്ന് ഞാനറിഞ്ഞു. ഒടുവിൽ എന്റെ മുന്നിൽ ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങളില്ലാതെയായി.''- ഒരു പതിനഞ്ചുകാരിയുടെ വാക്കുകളാണിത്. ജുൻ താഷിബാന എന്ന നാൽപതുകാരി നടത്തുന്ന ബോണ്ട് പ്രോജക്ട് എന്ന സ്ഥാപനത്തിന്റെ സംരക്ഷണത്തിലാണ് ആ കുട്ടി ഇപ്പോൾ. ആത്മഹത്യാ മനോഭാവം, മാനസിക സമ്മർദം, വിഷാദം തുടങ്ങിയ അവസ്ഥകളിലൂടെ കടന്നു പോകുന്ന സ്ത്രീകളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ജുൻ താഷിബാന ബോണ്ട് പ്രോജക്ടിന് രൂപം നൽകിയത്.
""തീർത്തും നിസ്സഹായാവസ്ഥയിലൂടെ കടന്നു പോകുന്ന സ്ത്രീകളുടെ മനസ് ആർക്കും പ്രവചിക്കാനാവില്ല. അവരുടെ ഉള്ളിലെ പ്രശ്നങ്ങളോ വേദനയോ മറ്റുള്ളവരോടു പറയാൻ പലപ്പോഴും അവർക്കു കഴിഞ്ഞെന്നു വരില്ല. ഇവിടെ അവർക്കാവശ്യം അവരെ കേട്ടിരിക്കാനൊരാളാണ്. അതുതന്നെയാണ് ബോണ്ട് പ്രോജക്ടിലൂടെ ഞങ്ങൾ ചെയ്യുന്നതും.''- താഷിബാന പറഞ്ഞു.
പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരുടെ അവസ്ഥ വഷളാക്കുകയാണ് കോവിഡ് ചെയ്തത്. സ്വന്തം വീടിനുള്ളിൽപ്പോലും ശാരീരിക- മാനസിക പീഡനങ്ങൾക്ക് ഇരയാകുന്നവർക്കു മുന്നിലേക്ക് ആത്മഹത്യചെയ്യാനുള്ള കാരണങ്ങൾ എറിഞ്ഞുകൊടുക്കുകയായിരുന്നു കോവിഡ് കാലം.
ജപ്പാനിൽ ഇതാദ്യം
വിവിധ പ്രതിസന്ധികളിലൂടെ ജപ്പാൻ കടന്നുപോയപ്പോഴെല്ലാം അതു ബാധിച്ചത് പുരുഷന്മാരെയാണ്. അക്കാലങ്ങളിലെല്ലാം പുഷന്മാരുടെ ആത്മഹത്യാനിരക്ക് വളരെ കൂടുതലായിരുന്നു എന്ന് കണക്കുകൾ പറയുന്നു. എന്നാൽ കോവിഡ് കാലത്ത് സ്ഥിതി ആകെ മാറി. സ്ത്രീകളുടെ ആത്മഹത്യാനിരക്ക് ഇത്രയേറെ ഉയരുന്നത് ജപ്പാനിൽ ഇതാദ്യമായാണ്. സ്ത്രീകൾ പ്രധാനമായും ജോലി ചെയ്യുന്ന വിനോദ സഞ്ചാരം, ഭക്ഷ്യോത്പന്നം, ചില്ലറവ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളെയാണ് കോവിഡ് പ്രതികൂലമായി ബാധിച്ചത്. ഇതിന്റെ ഫലമായി നിരവധി സ്ത്രീകൾക്കു തൊഴിൽ നഷ്ടപ്പെട്ടു. കണക്കുകൾ പ്രകാരം ജപ്പാനിൽ വലിയൊരു വിഭാഗം സ്ത്രീകൾ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. ഇവരിൽ പലർക്കും സ്ഥിരമായ വരുമാനവുമില്ല. കോവിഡ് കാലത്ത് ജോലികൂടി നഷ്ടമാകുന്നത് ഇവരിലെ സമ്മർദം കൂട്ടുകയും ആത്മഹത്യപോലുള്ള മാർഗങ്ങൾ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
സെലിബ്രിറ്റി ആത്മഹത്യകളുടെ സ്വാധീനം
2020 സെപ്റ്റംബർ 27ന് ജപ്പാനിലെ പ്രമുഖ താരമായ യുകോ തക്യൂച്ചിയെ അവരുടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പിന്നീട് ഇത് ആത്മഹത്യയായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ആത്മഹത്യാ വാർത്ത വന്നതിനു തൊട്ടു പിന്നാലെയുള്ള പത്തു ദിവസങ്ങൾക്കുള്ളിൽ സ്വയം ജീവനൊടുക്കിയ സ്ത്രീകളുടെ എണ്ണം 207 ആണെന്ന് യസുയുകി ഷിമിസു എന്ന മുതിർന്ന മാധ്യമപ്രവർത്തകൻ പറയുന്നു. മരിച്ചവരിൽ പലർക്കും യുകോ തക്യൂച്ചിയോടടുത്ത് പ്രായമുണ്ടായിരുന്നു എന്നതും നമ്മെ ആശങ്കപ്പെടുത്തും. സെലിബ്രിറ്റി ആത്മഹത്യകളും തൊട്ടടുത്ത ദിവസങ്ങളിലായി സംഭവിച്ച ആത്മഹത്യകളും തമ്മിൽ ആഴ്ത്തിലുള്ള ബന്ധമുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
മൂന്നാം ഘട്ട കോവിഡ് വ്യാപനത്തിലൂടെ കടന്നു പോകുന്ന ജപ്പാനിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചിരിക്കുകയാണ്. ഹോട്ടലുകളുടെയും റസ്റ്ററന്റുകളുടെയുമെല്ലാം ഗേറ്റുകൾക്ക് പൂട്ടു വീണു. വീണ്ടും വീണ്ടും ആളുകൾ തൊഴിൽ നഷ്ടപ്പെട്ടു തെരുവിലേക്കിറങ്ങുന്നു.
കോവിഡ് വ്യാപനത്തിന്റെ തോതും നിയന്ത്രണങ്ങളും വളരെ കുറഞ്ഞു നിൽക്കുന്ന ജപ്പാനിലെ അവസ്ഥ ഇതാണെങ്കിൽ മറ്റു രാജ്യങ്ങളിലെ ജനങ്ങൾ എത്രത്തോളം കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാകും കടന്നു പോകുന്നത്? മാനസിക സമ്മർദത്തിന് നമ്മുടെ ചുറ്റുപാടുകൾ വലിയൊരു പങ്കുവഹിക്കുന്നു. കോവിഡ് 19 വൈറസുകളെ ചെറുക്കാൻ സർക്കാരുകൾ കാണിക്കുന്ന കരുതൽ നമ്മുടെ ജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും കാണിക്കേണ്ടതുണ്ട്.
ജപ്പാനിലെ കണക്കുകൾ നമുക്ക് നൽകുന്നത് ഒരു മുന്നറിയിപ്പാണ്. നമ്മുടെ സഹോദരങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുന്നതിൽ നമുക്കെല്ലാവർക്കും പങ്കുണ്ടെന്ന് ഈ കണക്കുകൾ നമ്മെ ഓർമിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഒപ്പമുള്ളവരോടു തുറന്നു സംസാരിക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് കാതോർക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. പരസ്പരം താങ്ങും തണലുമായി നിന്നാൽ മാത്രമേ കോവിഡ് ഉയർത്തുന്ന വെല്ലുവിളികൾ ജയിക്കാൻ സാധിക്കുകയുള്ളു എന്ന തിരിച്ചറിവിന് ഏറെ പ്രാധാന്യമുള്ള കാലം കൂടിയാണിപ്പോൾ.
അഞ്ജലി അനിൽകുമാർ
ഏകാന്തതയ്ക്കായി ഒരു മന്ത്രി
ഉയർന്നു വരുന്ന ആത്മഹത്യാ നിരക്ക് കണക്കിലെടുത്ത് ഏകാന്തതയും മാനസിക സമ്മർദവും അനുഭവിക്കുന്നവർക്കു തണലാകാൻ പുതിയ മന്ത്രാലയത്തിന് രൂപം നൽകിയിരിക്കുകയാണ് ജപ്പാൻ. റ്റെറ്റ്സുഷി സകാമോട്ടോയെ ജപ്പാന്റെ ഏകാന്തതാ മന്ത്രി (മിനിസ്റ്റർ ഓഫ് ലോൺലിനസ്) യായി പ്രധാനമന്ത്രി യോഷിഹിതെ സുഗ നിയമിച്ചു. പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് 14.5 ശതമാനം ഉയർന്നപ്പോൾ പുരുഷന്മാരുടേത് ഒരു ശതമാനം കുറഞ്ഞിട്ടുണ്ട്. 2020ൽ 6976 സ്ത്രീകളാണ് ജപ്പാനിൽ ആത്മഹത്യചെയ്തത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. പുരുഷന്മാരെക്കാളേറെ ഏകാന്തതയാൽ വേട്ടയാടപ്പെടുന്നത് സ്ത്രീകളാണെന്നും ആത്മഹത്യാ നിരക്കിലെ ഈ വർധന വിരൽ ചൂണ്ടുന്നതും ഇതേ വിഷയത്തിലേക്കാണെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.
എന്തുകൊണ്ട് സ്ത്രീകൾ?
2020ന്റെ ആരംഭത്തിൽ കുറഞ്ഞുവന്ന ആത്മഹത്യാനിരക്ക് ജൂലൈ മുതൽ മുകളിലേക്കു നീങ്ങിത്തുടങ്ങി. ഇതിനു പിന്നിലെ പ്രധാന വില്ലൻ കോവിഡ് തന്നെയെന്ന് നിസ്സംശയം പറയാം. എല്ലാവരെയും തളർത്തിയും തകർത്തുമാണ് ഒക്ടോബർ കടന്നുപോയത്. ഒക്ടോബറിൽ മാത്രം ആത്മഹത്യ ചെയ്തവരുടെ എണ്ണം 2,158 ആണ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിമാസ മരണനിരക്കാണിത്. ഇതിൽ 851 പേർ സ്ത്രീകളാണ്. 2019ലെ കണക്കുമായി താരതമ്യം ചെയ്യുന്പോൾ ഇവിടെ സ്ത്രീകളുടെ മരണനിരക്ക് 82.6 ശതമാനമായി ഉയർന്നിരിക്കുന്നു. ആത്മഹത്യ ചെയ്തവരിൽ സ്ത്രീകൾ മാത്രമല്ല കൗമാരക്കാരായ കുട്ടികളും ഉൾപ്പെടുന്നു എന്നത് തീർച്ചയായും ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. ""കോവിഡിന്റെ പരിണതഫലമായുണ്ടായ സാന്പത്തിക ഞെരുക്കം, തൊഴിൽ നഷ്ടം, മാനസിക സമ്മർദം തുടങ്ങിയവയാണ് മുതിർന്നവരിലെ ആത്മഹത്യക്കും ആത്മഹത്യാപ്രേരണയ്ക്കും കാരണമെന്ന് പഠനങ്ങൾ പറയുന്നു. അതേസമയം വിദ്യാലയങ്ങൾ അടച്ചുപൂട്ടിയതോടെ വീടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടേണ്ടി വന്നതും വീടിനുള്ളിലെ പ്രതികൂല സാഹചര്യങ്ങളുമാണ് കൗമാരക്കാർക്ക് വെല്ലുവിളിയാകുന്നത്.'' ടോക്കിയോ വാസേദ സർവകലാശാലയിലെ പ്രഫസറായ മിഷികോ ഉഏദ പറയുന്നു. ജപ്പാനിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏപ്രിൽ മുതൽ ഓൺലൈൻ പഠന സംവിധാനത്തിലേക്കു മാറി. കൗമാരക്കാർക്കിടയിൽ നടത്തിയ സർവേ പ്രകാരം 30 ശതമാനത്തോളം വിദ്യാർഥികൾ കടന്നു പോകുന്നത് മുതിർന്നവർ അനുഭവിക്കുന്ന അതേ മനസിക സമ്മർദത്തിലൂടെയാണ്.
വീടിനുള്ളിലെ അരക്ഷിതാവസ്ഥ
""പതിനഞ്ചാം വയസിലാണ് എന്റെ ജീവിതം മാറിയത്. സഹോദരനിൽനിന്നുള്ള പീഡനം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. അങ്ങനെ ഞാൻ വീടുവിട്ടിറങ്ങി. എന്നാൽ ഒറ്റപ്പെടൽ എത്ര ഭീകരമായ അവസ്ഥയാണെന്ന് ഞാനറിഞ്ഞു. ഒടുവിൽ എന്റെ മുന്നിൽ ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങളില്ലാതെയായി.''- ഒരു പതിനഞ്ചുകാരിയുടെ വാക്കുകളാണിത്. ജുൻ താഷിബാന എന്ന നാൽപതുകാരി നടത്തുന്ന ബോണ്ട് പ്രോജക്ട് എന്ന സ്ഥാപനത്തിന്റെ സംരക്ഷണത്തിലാണ് ആ കുട്ടി ഇപ്പോൾ. ആത്മഹത്യാ മനോഭാവം, മാനസിക സമ്മർദം, വിഷാദം തുടങ്ങിയ അവസ്ഥകളിലൂടെ കടന്നു പോകുന്ന സ്ത്രീകളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ജുൻ താഷിബാന ബോണ്ട് പ്രോജക്ടിന് രൂപം നൽകിയത്.
""തീർത്തും നിസ്സഹായാവസ്ഥയിലൂടെ കടന്നു പോകുന്ന സ്ത്രീകളുടെ മനസ് ആർക്കും പ്രവചിക്കാനാവില്ല. അവരുടെ ഉള്ളിലെ പ്രശ്നങ്ങളോ വേദനയോ മറ്റുള്ളവരോടു പറയാൻ പലപ്പോഴും അവർക്കു കഴിഞ്ഞെന്നു വരില്ല. ഇവിടെ അവർക്കാവശ്യം അവരെ കേട്ടിരിക്കാനൊരാളാണ്. അതുതന്നെയാണ് ബോണ്ട് പ്രോജക്ടിലൂടെ ഞങ്ങൾ ചെയ്യുന്നതും.''- താഷിബാന പറഞ്ഞു.
പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരുടെ അവസ്ഥ വഷളാക്കുകയാണ് കോവിഡ് ചെയ്തത്. സ്വന്തം വീടിനുള്ളിൽപ്പോലും ശാരീരിക- മാനസിക പീഡനങ്ങൾക്ക് ഇരയാകുന്നവർക്കു മുന്നിലേക്ക് ആത്മഹത്യചെയ്യാനുള്ള കാരണങ്ങൾ എറിഞ്ഞുകൊടുക്കുകയായിരുന്നു കോവിഡ് കാലം.
ജപ്പാനിൽ ഇതാദ്യം
വിവിധ പ്രതിസന്ധികളിലൂടെ ജപ്പാൻ കടന്നുപോയപ്പോഴെല്ലാം അതു ബാധിച്ചത് പുരുഷന്മാരെയാണ്. അക്കാലങ്ങളിലെല്ലാം പുഷന്മാരുടെ ആത്മഹത്യാനിരക്ക് വളരെ കൂടുതലായിരുന്നു എന്ന് കണക്കുകൾ പറയുന്നു. എന്നാൽ കോവിഡ് കാലത്ത് സ്ഥിതി ആകെ മാറി. സ്ത്രീകളുടെ ആത്മഹത്യാനിരക്ക് ഇത്രയേറെ ഉയരുന്നത് ജപ്പാനിൽ ഇതാദ്യമായാണ്. സ്ത്രീകൾ പ്രധാനമായും ജോലി ചെയ്യുന്ന വിനോദ സഞ്ചാരം, ഭക്ഷ്യോത്പന്നം, ചില്ലറവ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളെയാണ് കോവിഡ് പ്രതികൂലമായി ബാധിച്ചത്. ഇതിന്റെ ഫലമായി നിരവധി സ്ത്രീകൾക്കു തൊഴിൽ നഷ്ടപ്പെട്ടു. കണക്കുകൾ പ്രകാരം ജപ്പാനിൽ വലിയൊരു വിഭാഗം സ്ത്രീകൾ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. ഇവരിൽ പലർക്കും സ്ഥിരമായ വരുമാനവുമില്ല. കോവിഡ് കാലത്ത് ജോലികൂടി നഷ്ടമാകുന്നത് ഇവരിലെ സമ്മർദം കൂട്ടുകയും ആത്മഹത്യപോലുള്ള മാർഗങ്ങൾ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
സെലിബ്രിറ്റി ആത്മഹത്യകളുടെ സ്വാധീനം
2020 സെപ്റ്റംബർ 27ന് ജപ്പാനിലെ പ്രമുഖ താരമായ യുകോ തക്യൂച്ചിയെ അവരുടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പിന്നീട് ഇത് ആത്മഹത്യയായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ആത്മഹത്യാ വാർത്ത വന്നതിനു തൊട്ടു പിന്നാലെയുള്ള പത്തു ദിവസങ്ങൾക്കുള്ളിൽ സ്വയം ജീവനൊടുക്കിയ സ്ത്രീകളുടെ എണ്ണം 207 ആണെന്ന് യസുയുകി ഷിമിസു എന്ന മുതിർന്ന മാധ്യമപ്രവർത്തകൻ പറയുന്നു. മരിച്ചവരിൽ പലർക്കും യുകോ തക്യൂച്ചിയോടടുത്ത് പ്രായമുണ്ടായിരുന്നു എന്നതും നമ്മെ ആശങ്കപ്പെടുത്തും. സെലിബ്രിറ്റി ആത്മഹത്യകളും തൊട്ടടുത്ത ദിവസങ്ങളിലായി സംഭവിച്ച ആത്മഹത്യകളും തമ്മിൽ ആഴ്ത്തിലുള്ള ബന്ധമുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
മൂന്നാം ഘട്ട കോവിഡ് വ്യാപനത്തിലൂടെ കടന്നു പോകുന്ന ജപ്പാനിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചിരിക്കുകയാണ്. ഹോട്ടലുകളുടെയും റസ്റ്ററന്റുകളുടെയുമെല്ലാം ഗേറ്റുകൾക്ക് പൂട്ടു വീണു. വീണ്ടും വീണ്ടും ആളുകൾ തൊഴിൽ നഷ്ടപ്പെട്ടു തെരുവിലേക്കിറങ്ങുന്നു.
കോവിഡ് വ്യാപനത്തിന്റെ തോതും നിയന്ത്രണങ്ങളും വളരെ കുറഞ്ഞു നിൽക്കുന്ന ജപ്പാനിലെ അവസ്ഥ ഇതാണെങ്കിൽ മറ്റു രാജ്യങ്ങളിലെ ജനങ്ങൾ എത്രത്തോളം കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാകും കടന്നു പോകുന്നത്? മാനസിക സമ്മർദത്തിന് നമ്മുടെ ചുറ്റുപാടുകൾ വലിയൊരു പങ്കുവഹിക്കുന്നു. കോവിഡ് 19 വൈറസുകളെ ചെറുക്കാൻ സർക്കാരുകൾ കാണിക്കുന്ന കരുതൽ നമ്മുടെ ജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും കാണിക്കേണ്ടതുണ്ട്.
ജപ്പാനിലെ കണക്കുകൾ നമുക്ക് നൽകുന്നത് ഒരു മുന്നറിയിപ്പാണ്. നമ്മുടെ സഹോദരങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുന്നതിൽ നമുക്കെല്ലാവർക്കും പങ്കുണ്ടെന്ന് ഈ കണക്കുകൾ നമ്മെ ഓർമിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഒപ്പമുള്ളവരോടു തുറന്നു സംസാരിക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് കാതോർക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. പരസ്പരം താങ്ങും തണലുമായി നിന്നാൽ മാത്രമേ കോവിഡ് ഉയർത്തുന്ന വെല്ലുവിളികൾ ജയിക്കാൻ സാധിക്കുകയുള്ളു എന്ന തിരിച്ചറിവിന് ഏറെ പ്രാധാന്യമുള്ള കാലം കൂടിയാണിപ്പോൾ.
അഞ്ജലി അനിൽകുമാർ