ഒരു പരീക്ഷാക്കാലം കൂടി വരവായി. പതിവിലും കൂടുതൽ ആശങ്കകളുണ്ട് ഇക്കുറി. ഒരു വലിയ മഹാമാരി ലോകം കീഴടക്കിയതിനു പിന്നാലെയുള്ള ഈ പരീക്ഷാക്കാലം രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഉൾപ്പെടെയുള്ള പൊതുസമൂഹവും വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. സാധാരണ അധ്യയന ദിനങ്ങൾ ഒന്നുമില്ലാതെ തീർത്തും പുതിയൊരു സാങ്കേതിക സംവിധാനത്തിലൂടെയുള്ള പഠനവും അതിനു ശേഷമുള്ള പരീക്ഷയും പൊതുവിദ്യാഭ്യാസ സംവിധാനത്തെ എങ്ങനെ ബാധിക്കുമെന്ന് പറയാറായിട്ടില്ല. മുപ്പതു ശതമാനം കുട്ടികൾ മാത്രമാണ് ഈ കാലയളവിൽ കാര്യമായ പഠനം നടത്തിയിട്ടുള്ളതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും കഴിഞ്ഞ രണ്ടു മാസമായി എസ്എസ്എൽസിക്കും പ്ലസ് ടുവിനും നേരിട്ടുള്ള അധ്യയനം സംഘടിപ്പിച്ചത് കുട്ടികൾക്ക് ഒരു വലിയ ആശ്വാസം തന്നെയാണ്.
പണ്ടുമുതലേ പൊതുപരീക്ഷകളിൽ വിജയം നേടേണ്ടതിന്റെ പ്രാധാന്യം മുതിർന്നവർ കുട്ടികൾക്കു പറഞ്ഞു മനസിലാക്കിക്കൊടുത്തിരുന്നു. മറ്റു പരീക്ഷകളിൽനിന്നു വ്യത്യസ്തമായി നടത്തിപ്പിൽ ചില പ്രത്യേകതകൾ ഉണ്ടെന്നതൊഴിച്ചാൽ പൊതുപരീക്ഷകളിൽ എന്താണ് ഭയക്കാനുള്ളത്? ഒന്നുമില്ല എന്നതാണ് യാഥാർഥ്യം. പക്ഷേ നമ്മുടെ പൂർവികരും നമ്മളുൾപ്പെടെയുള്ളവരും കുട്ടികളിൽ ഇങ്ങനെയൊരു ഭയാശങ്ക വളർത്തിക്കൊണ്ടുവന്നതല്ലേ? പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് ഉപരി വിദ്യാഭ്യാസത്തിനു പ്രയോജനം ചെയ്യുമെങ്കിലും ജീവിതവിജയം ഈ പരീക്ഷയുടെ മാർക്കിനെ അടിസ്ഥാനമാക്കി വിലയിരുത്തുവാൻ പാടില്ല. അത് നമ്മുടെ കുട്ടികളെ ബോധ്യപ്പെടുത്തുവാനുള്ള ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കണം. ഈ വേളകളിൽ കുട്ടികൾക്ക് ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും പകർന്നു നൽകുകയാണ് അധ്യാപകരും രക്ഷിതാക്കളും ചെയ്യേണ്ടത് . അല്ലാതെ അവരെ പറഞ്ഞു ഭയപ്പെടുത്തുകയല്ല. പൊതു പരീക്ഷകളിൽ വളരെ കുറഞ്ഞ നിലവാരം പുലർത്തിയ എത്രയോ പേർ പിൽക്കാലത്ത് ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്. എന്നിരുന്നാലും പരീക്ഷകൾക്ക് അർഹിക്കുന്ന ഗൗരവം കൊടുക്കാതിരുന്നുകൂടാ. കുട്ടികൾക്കു ചില മുന്നൊരുക്കങ്ങളും ആവശ്യമാണ്. പരീക്ഷയെ അഭിമുഖീകരിക്കാൻ തയാറെടുക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
പരീക്ഷയ്ക്കു മുൻപ്
* കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുവാൻ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കണം. ഓർക്കുക, അശ്രദ്ധ മൂലം അസുഖം പിടിപെട്ടാൽ ഒരു പക്ഷേ പരീക്ഷ എഴുതുവാനുള്ള അവസരമാണ് നഷ്ടപ്പെടുക.
* സാനിറ്റൈസറും മാസ്കും കൂടെ കരുതുക.
* നിർബന്ധമായും വ്യക്തികൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം പാലിക്കുക.
* ഏകാഗ്രതയ്ക്കും മനശ്ശാന്തിക്കും ദിവസവും പത്തുമിനിറ്റ് പ്രാണായാമം നടത്തുക.
* പഠനത്തിലും സമയക്രമത്തിലും പഠന മേശയിലും അടുക്കും ചിട്ടയും പാലിക്കുക.
* മടി ഒഴിവാക്കാൻ, പരീക്ഷയിൽ ഉന്നത വിജയം നേടിയാലുണ്ടാകുന്ന പ്രയോജനങ്ങളെകുറിച്ച് ചിന്തിക്കുക.
* പഠനമുറിയിൽ ശുദ്ധവായുവും നല്ല വെളിച്ചവും ഉറപ്പാക്കുക.
* പതിവിൽ കൂടുതൽ സമയം ഉറക്കമൊഴിക്കുന്നത് ഒഴിവാക്കുക.
* പരീക്ഷയിൽ നല്ല വിജയം നേടുന്ന രംഗം മനസിൽ എപ്പോഴും കാണുക.
* മാതൃകാ ചോദ്യങ്ങൾ കൂടുതൽ പരിശീലിക്കുക.
* ഓരോ മണിക്കൂറിലും അഞ്ചു മിനിറ്റ് ഇടവേള എടുക്കുകയും ഇളം ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.
* ഈ കാലയളവിൽ പുറത്തുനിന്നുള്ളതും ദഹിക്കാൻ പ്രയാസമുള്ളതുമായ ഭക്ഷണം ഒഴിവാക്കുക.
* മൊബൈലിൽനിന്നും ടിവിയിൽനിന്നും പൂർണമായും ഒഴിഞ്ഞു നിൽക്കുക.
* മറവി ഒഴിവാക്കുവാൻ, ഓരോ ദിവസവും മുൻപ് പഠിച്ച പാഠഭാഗങ്ങളുടെ ചെറു കുറിപ്പുകൾ മറിച്ച് നോക്കുക. (ഓരോ വിഷയത്തിന്റെയും പ്രധാനപ്പെട്ട ഭാഗങ്ങൾ ചെറുകുറിപ്പുകളായി തയാറാക്കുക).
* ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.
ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിക്കുന്നതിനെക്കാൾ നല്ലത് പഠിച്ച ഭാഗങ്ങൾ കൂടുതൽ ഹൃദിസ്ഥമാക്കുന്നതാകും.
* അവസാന സമയങ്ങളിൽ പുതിയ ഗൈഡുകളോ മറ്റു പഠനസഹായികളോ ഉപയോഗിക്കരുത്.
പഠിക്കേണ്ടത് ഒന്നും നാളത്തേക്കു മാറ്റിവയ്ക്കാതിരിക്കുക.
* അധ്യാപകർ വിഷയങ്ങൾ പഠിപ്പിക്കുന്ന രംഗങ്ങൾ പരിശീലിക്കുക.
ഈ സമയങ്ങളിൽ, കൂട്ടുകാരുമായി "എന്തൊക്കെ പഠിച്ചു ഏതുവരെ പഠിച്ചു'എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഒഴിവാക്കുക.
പരീക്ഷാസമയം
* എന്നും എഴുന്നേൽക്കുന്ന സമയത്ത് എഴുന്നേ ൽക്കുക.
* പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് സ്കൂളിലെത്തുക. (ഗതാഗത ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ).
* കൂട്ടുകാരുമായിട്ടുള്ള താരതമ്യ പഠനം. ചർച്ച ഇവ ഒഴിവാക്കുക.
* ആദ്യ ബെല്ലിനു പത്തു മിനിറ്റ് മുൻപേ പാഠപുസ്തകം അടച്ചുവയ്ക്കുക.
* ഉത്സവാഘോഷ വേളകളിൽ നമുക്കുണ്ടാകുന്ന അതേ മാനസികാവസ്ഥയോടെ, പുഞ്ചിരിക്കുന്ന മുഖവുമായി പരീക്ഷാഹാളിലേക്കു പ്രവേശിക്കുക.
* അഞ്ചു മിനിറ്റ് കണ്ണടച്ചിരുന്ന് മനസിനെ ഏകാഗ്രമാക്കുക.
* പരീക്ഷയ്ക്കു മുന്നേ ലഭിക്കുന്ന പതിനഞ്ചു മിനിറ്റും പ്രയോജപ്പെടുത്തുക. അതിനായി ചോദ്യപേപ്പർ കിട്ടിയ ഉടൻ മനസിരുത്തി വായിക്കുക.
* ഏറ്റവും നല്ലവണ്ണം അറിയാവുന്ന ചോദ്യങ്ങൾ പെൻസിൽ കൊണ്ട് നമ്പരിടുക .
* ഓരോ ചോദ്യത്തിനും മാർക്കിന്റെ അടിസ്ഥാനത്തിൽ സമയം വീതിച്ച് നൽകുക. (ചില കുട്ടികൾ കുറഞ്ഞ മാർക്കിന്റെ ചോദ്യങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കുന്നതിലൂടെ കൂടുതൽ മാർക്കിനുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ സമയം ലഭിക്കാതെ വരുന്നു).
* ആദ്യ പേജിൽ ഏറ്റവും നല്ലവണ്ണം അറിയാവുന്ന ചോദ്യം ഏറ്റവും വൃത്തിയായി എഴുതുക.
പരീക്ഷയിൽ മാത്രം ശ്രദ്ധിക്കുക. മറ്റുള്ളവരെ ശ്രദ്ധിക്കാതിരിക്കുക.
* അവസാന പരീക്ഷ കഴിയുന്നതുവരെ ഒരു കാരണവശാലും കൂട്ടുകാരുമായി, നടന്ന പരീക്ഷകളുടെ "പോസ്റ്റ്മാർട്ടം' നടത്താതിരിക്കുക.
സുഗതൻ എൽ. ശൂരനാട്
എല്ലാ കൂട്ടുകാർക്കും പരീക്ഷയിൽ തിളങ്ങാൻ കഴിയട്ടെഎന്നാശംസിക്കുന്നു.
(ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവാണ് ലേഖകൻ)
പണ്ടുമുതലേ പൊതുപരീക്ഷകളിൽ വിജയം നേടേണ്ടതിന്റെ പ്രാധാന്യം മുതിർന്നവർ കുട്ടികൾക്കു പറഞ്ഞു മനസിലാക്കിക്കൊടുത്തിരുന്നു. മറ്റു പരീക്ഷകളിൽനിന്നു വ്യത്യസ്തമായി നടത്തിപ്പിൽ ചില പ്രത്യേകതകൾ ഉണ്ടെന്നതൊഴിച്ചാൽ പൊതുപരീക്ഷകളിൽ എന്താണ് ഭയക്കാനുള്ളത്? ഒന്നുമില്ല എന്നതാണ് യാഥാർഥ്യം. പക്ഷേ നമ്മുടെ പൂർവികരും നമ്മളുൾപ്പെടെയുള്ളവരും കുട്ടികളിൽ ഇങ്ങനെയൊരു ഭയാശങ്ക വളർത്തിക്കൊണ്ടുവന്നതല്ലേ? പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് ഉപരി വിദ്യാഭ്യാസത്തിനു പ്രയോജനം ചെയ്യുമെങ്കിലും ജീവിതവിജയം ഈ പരീക്ഷയുടെ മാർക്കിനെ അടിസ്ഥാനമാക്കി വിലയിരുത്തുവാൻ പാടില്ല. അത് നമ്മുടെ കുട്ടികളെ ബോധ്യപ്പെടുത്തുവാനുള്ള ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കണം. ഈ വേളകളിൽ കുട്ടികൾക്ക് ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും പകർന്നു നൽകുകയാണ് അധ്യാപകരും രക്ഷിതാക്കളും ചെയ്യേണ്ടത് . അല്ലാതെ അവരെ പറഞ്ഞു ഭയപ്പെടുത്തുകയല്ല. പൊതു പരീക്ഷകളിൽ വളരെ കുറഞ്ഞ നിലവാരം പുലർത്തിയ എത്രയോ പേർ പിൽക്കാലത്ത് ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്. എന്നിരുന്നാലും പരീക്ഷകൾക്ക് അർഹിക്കുന്ന ഗൗരവം കൊടുക്കാതിരുന്നുകൂടാ. കുട്ടികൾക്കു ചില മുന്നൊരുക്കങ്ങളും ആവശ്യമാണ്. പരീക്ഷയെ അഭിമുഖീകരിക്കാൻ തയാറെടുക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
പരീക്ഷയ്ക്കു മുൻപ്
* കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുവാൻ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കണം. ഓർക്കുക, അശ്രദ്ധ മൂലം അസുഖം പിടിപെട്ടാൽ ഒരു പക്ഷേ പരീക്ഷ എഴുതുവാനുള്ള അവസരമാണ് നഷ്ടപ്പെടുക.
* സാനിറ്റൈസറും മാസ്കും കൂടെ കരുതുക.
* നിർബന്ധമായും വ്യക്തികൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം പാലിക്കുക.
* ഏകാഗ്രതയ്ക്കും മനശ്ശാന്തിക്കും ദിവസവും പത്തുമിനിറ്റ് പ്രാണായാമം നടത്തുക.
* പഠനത്തിലും സമയക്രമത്തിലും പഠന മേശയിലും അടുക്കും ചിട്ടയും പാലിക്കുക.
* മടി ഒഴിവാക്കാൻ, പരീക്ഷയിൽ ഉന്നത വിജയം നേടിയാലുണ്ടാകുന്ന പ്രയോജനങ്ങളെകുറിച്ച് ചിന്തിക്കുക.
* പഠനമുറിയിൽ ശുദ്ധവായുവും നല്ല വെളിച്ചവും ഉറപ്പാക്കുക.
* പതിവിൽ കൂടുതൽ സമയം ഉറക്കമൊഴിക്കുന്നത് ഒഴിവാക്കുക.
* പരീക്ഷയിൽ നല്ല വിജയം നേടുന്ന രംഗം മനസിൽ എപ്പോഴും കാണുക.
* മാതൃകാ ചോദ്യങ്ങൾ കൂടുതൽ പരിശീലിക്കുക.
* ഓരോ മണിക്കൂറിലും അഞ്ചു മിനിറ്റ് ഇടവേള എടുക്കുകയും ഇളം ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.
* ഈ കാലയളവിൽ പുറത്തുനിന്നുള്ളതും ദഹിക്കാൻ പ്രയാസമുള്ളതുമായ ഭക്ഷണം ഒഴിവാക്കുക.
* മൊബൈലിൽനിന്നും ടിവിയിൽനിന്നും പൂർണമായും ഒഴിഞ്ഞു നിൽക്കുക.
* മറവി ഒഴിവാക്കുവാൻ, ഓരോ ദിവസവും മുൻപ് പഠിച്ച പാഠഭാഗങ്ങളുടെ ചെറു കുറിപ്പുകൾ മറിച്ച് നോക്കുക. (ഓരോ വിഷയത്തിന്റെയും പ്രധാനപ്പെട്ട ഭാഗങ്ങൾ ചെറുകുറിപ്പുകളായി തയാറാക്കുക).
* ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.
ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിക്കുന്നതിനെക്കാൾ നല്ലത് പഠിച്ച ഭാഗങ്ങൾ കൂടുതൽ ഹൃദിസ്ഥമാക്കുന്നതാകും.
* അവസാന സമയങ്ങളിൽ പുതിയ ഗൈഡുകളോ മറ്റു പഠനസഹായികളോ ഉപയോഗിക്കരുത്.
പഠിക്കേണ്ടത് ഒന്നും നാളത്തേക്കു മാറ്റിവയ്ക്കാതിരിക്കുക.
* അധ്യാപകർ വിഷയങ്ങൾ പഠിപ്പിക്കുന്ന രംഗങ്ങൾ പരിശീലിക്കുക.
ഈ സമയങ്ങളിൽ, കൂട്ടുകാരുമായി "എന്തൊക്കെ പഠിച്ചു ഏതുവരെ പഠിച്ചു'എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഒഴിവാക്കുക.
പരീക്ഷാസമയം
* എന്നും എഴുന്നേൽക്കുന്ന സമയത്ത് എഴുന്നേ ൽക്കുക.
* പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് സ്കൂളിലെത്തുക. (ഗതാഗത ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ).
* കൂട്ടുകാരുമായിട്ടുള്ള താരതമ്യ പഠനം. ചർച്ച ഇവ ഒഴിവാക്കുക.
* ആദ്യ ബെല്ലിനു പത്തു മിനിറ്റ് മുൻപേ പാഠപുസ്തകം അടച്ചുവയ്ക്കുക.
* ഉത്സവാഘോഷ വേളകളിൽ നമുക്കുണ്ടാകുന്ന അതേ മാനസികാവസ്ഥയോടെ, പുഞ്ചിരിക്കുന്ന മുഖവുമായി പരീക്ഷാഹാളിലേക്കു പ്രവേശിക്കുക.
* അഞ്ചു മിനിറ്റ് കണ്ണടച്ചിരുന്ന് മനസിനെ ഏകാഗ്രമാക്കുക.
* പരീക്ഷയ്ക്കു മുന്നേ ലഭിക്കുന്ന പതിനഞ്ചു മിനിറ്റും പ്രയോജപ്പെടുത്തുക. അതിനായി ചോദ്യപേപ്പർ കിട്ടിയ ഉടൻ മനസിരുത്തി വായിക്കുക.
* ഏറ്റവും നല്ലവണ്ണം അറിയാവുന്ന ചോദ്യങ്ങൾ പെൻസിൽ കൊണ്ട് നമ്പരിടുക .
* ഓരോ ചോദ്യത്തിനും മാർക്കിന്റെ അടിസ്ഥാനത്തിൽ സമയം വീതിച്ച് നൽകുക. (ചില കുട്ടികൾ കുറഞ്ഞ മാർക്കിന്റെ ചോദ്യങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കുന്നതിലൂടെ കൂടുതൽ മാർക്കിനുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ സമയം ലഭിക്കാതെ വരുന്നു).
* ആദ്യ പേജിൽ ഏറ്റവും നല്ലവണ്ണം അറിയാവുന്ന ചോദ്യം ഏറ്റവും വൃത്തിയായി എഴുതുക.
പരീക്ഷയിൽ മാത്രം ശ്രദ്ധിക്കുക. മറ്റുള്ളവരെ ശ്രദ്ധിക്കാതിരിക്കുക.
* അവസാന പരീക്ഷ കഴിയുന്നതുവരെ ഒരു കാരണവശാലും കൂട്ടുകാരുമായി, നടന്ന പരീക്ഷകളുടെ "പോസ്റ്റ്മാർട്ടം' നടത്താതിരിക്കുക.
സുഗതൻ എൽ. ശൂരനാട്
എല്ലാ കൂട്ടുകാർക്കും പരീക്ഷയിൽ തിളങ്ങാൻ കഴിയട്ടെഎന്നാശംസിക്കുന്നു.
(ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവാണ് ലേഖകൻ)