ക്രിസ്തുവിജ്ഞാനീയത്തിലും സഭാപിതാക്കന്മാരെ സംബന്ധിച്ചുള്ള ദൈവശാസ്ത്ര വിജ്ഞാനീയത്തിലും അഗാധമായ പാണ്ഡിത്യമുള്ള മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മല്പാൻ വന്ദ്യനായ ഡോ. ഗീവർഗീസ് ചേടിയത്തച്ചന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു. വന്ദ്യ മല്പാനച്ചനെ ദൈവം പറുദീസയുടെ അനുഭവത്തിൽ സ്ഥിരീകരിക്കട്ടെയെന്നു പ്രാർഥിക്കുന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗം മലങ്കര സുറിയാനി കത്തോലിക്കാസഭയ്ക്ക് മാത്രമല്ല ആഗോളസഭയ്ക്കു മുഴുവനും വലിയ നഷ്ടമാണ്.
അപരിചിതമായിരുന്ന ദൈവശാസ്ത്രമേഖലകളെ കേരളസഭയ്ക്കു പരിചയപ്പെടുത്തുകയും അനർഘനിക്ഷേപങ്ങൾ ഉൾക്കൊള്ളുന്ന പൗരസ്ത്യപിതാക്കന്മാരുടെ ജീവിതത്തെയും പ്രബോധനങ്ങളെയും സരളവും ഹൃദ്യവുമായ ഭാഷയിൽ മലയാളത്തിൽ അവതരിപ്പിക്കുകയും ചെയ്ത മഹാമനീഷിയായിരുന്നു അദ്ദേഹം. അറിയുന്തോറും കൂടുതൽ അറിയാനും അടുക്കുന്തോറും കൂടുതൽ അടുക്കാനും നമ്മെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് അച്ചനിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സൗമ്യമായ പുഞ്ചിരിയും സമീപനവും ഒരു പൗരസ്ത്യസുറിയാനി പിതാവിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. 76 വർഷം നീണ്ടുനിന്ന ആ ധന്യജീവിതം കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും മാതൃകയും പാഠശാലയുമായിരുന്നു.
പത്തനംതിട്ട ജില്ലയിലെ അതിരുങ്കൽ എന്ന ഗ്രാമത്തിൽ ജനിച്ചുവളർന്ന ഈ ശ്രേഷ്ഠപുരോഹിതൻ റോമിലെ അഗസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യകാല ഗവേഷക വിദ്യാർഥികളിൽ ഒരാളായിരുന്നു. മാർ ബാബായി എന്ന പൗരസ്ത്യ സുറിയാനി സഭാപിതാവിന്റെ ക്രിസ്തുദർശനത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. 1979 മുതൽ അദ്ദേഹം കോട്ടയം വടവാതൂർ സെമിനാരിയിൽ അധ്യാപകനായി. 1993 മുതൽ തിരുവനന്തപുരം മൈനർ സെമിനാരി റെക്ടറായും 1995 മുതൽ തിരുവനന്തപുരം മലങ്കര മേജർ സെമിനാരിയിൽ റെസിഡന്റ് പ്രഫസറായും സേവനമനുഷ്ഠിച്ചു. നൂറുകണക്കിന് വൈദികരുടെയും അനേകം പിതാക്കന്മാരുടെയും പൗരോഹിത്യപരിശീലന പന്ഥാവിൽ നിർലോഭമായ പ്രോത്സാഹനം നൽകി. മൂന്നു പതിറ്റാണ്ടിലധികം വിവിധ സെമിനാരികളിൽ ശുശ്രൂഷിച്ച വന്ദ്യ ചേടിയത്തച്ചൻ അവസാനകാലം ചെലവഴിച്ചത് പത്തനംതിട്ട രൂപതയുടെ മൈനർ സെമിനാരിയിലാണ്.
118 ഗ്രന്ഥങ്ങളുടെ കർത്താവാണ് ചേടിയത്ത് അച്ചൻ. ദൈവശാസ്ത്ര വിഷയങ്ങളിൽ, പ്രത്യേകിച്ചു സഭാചരിത്രത്തിലും സഭാപിതാക്കന്മാരെ സംബന്ധിച്ച ദൈവശാസ്ത്ര വിജഞാനീയത്തിലും രചിച്ചവയാണിവ. എഴുത്തിലൂടെയും അധ്യാപനത്തിലൂടെയും സുറിയാനി സഭയുടെ മഹത്വം അദ്ദേഹം വെളിവാക്കി. ധാരാളം വായിക്കാനും വായിക്കുന്നതെല്ലാം സ്വന്തമാക്കാനും അതു മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനുമുള്ള അദമ്യമായ ആഗ്രഹത്തിന്റെ പരിണതഫലമാണ് കേരളസഭയ്ക്ക് ലഭിച്ച 118 സദ്ഗ്രന്ഥങ്ങളെന്ന് നിസ്തർക്കം പറയാം. അതോടൊപ്പം ഇരുനൂറിലധികം ലേഖനങ്ങളെഴുതിയ ബഹുഭാഷാ പണ്ഡിതനായ അച്ചന്റെ പുസ്തകങ്ങൾ ഇംഗ്ലീഷ്, ജർമ്മൻ, ഇറ്റാലിയൻ, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ദൈവശാസ്ത്ര വിഷയങ്ങളുടെ വിവിധ മേഖലകളിൽ സഭയ്ക്ക് പുതിയ ബോധ്യങ്ങൾ ഉണ്ടാകണമെന്ന് അച്ചൻ അഭിലഷിച്ചിരുന്നു. ഇതു സാധ്യമാകുന്നത് വൈദികർ ഈ വിഷയങ്ങളിൽ ശരിയായ അവഗാഹം നേടുന്നതിലൂടെയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഉപരിപ്ലവമായ വാഗ്ധോരണികളും ദീർഘമായ പ്രഭാഷണങ്ങളുമല്ല സഭയുടെ കെട്ടുറപ്പിന് ആവശ്യമെന്ന് നന്നായി അറിഞ്ഞിരുന്ന അദ്ദേഹം ചരിത്രത്തെ മുഖ്യവിചാരധാരയാക്കി മാറ്റി അതുവഴി സഭയെ അറിഞ്ഞ് സ്നേഹിക്കണമെന്ന സന്ദേശം പകർന്നു തന്നു. കാലാകാലങ്ങളിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ അപ്പോളജെറ്റിക്ക് ശൈലിയിൽ നേരിടാൻ അച്ചൻ ശ്രദ്ധിച്ചിരുന്നു. പൗരസ്ത്യ കാതോലിക്കേറ്റിന്റെ സ്ഥാപന ചരിത്രം വിശദമാക്കി അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങളും ലേഖനങ്ങളും, അതുപോലതന്നെ പെന്തക്കോസ്ത് പഠനങ്ങൾക്കെതിരെ തിരുസഭയുടെ സത്യവിശ്വാസത്തിലധിഷ്ഠിതമായി അദ്ദേഹമെഴുതിയ പുസ്തകങ്ങളും, സഭാത്മക ജീവിതത്തിൽ അദ്ദേഹം പുലർത്തിയ ബോധ്യങ്ങളുടെ പ്രത്യക്ഷോദാഹരണങ്ങളാണ്.
നിരവധി അന്താരാഷ്ട്രവേദികളിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയെ പ്രതിനിധീകരിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. അവിടെയെല്ലാം സഭയുടെ അനന്യതയും ശ്രേഷ്ഠതയും വ്യക്തിത്വവും വ്യക്തതയോടെ അദ്ദേഹം അവതരിപ്പിച്ചു. സഭൈക്യമേഖലകളിൽ വിവിധ വത്തിക്കാൻ കമ്മീഷനുകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പൗരസ്ത്യസഭാശാസ്ത്രം അദ്ദേഹത്തിന് ഏറെ താൽപര്യമുള്ള വിഷയവും മേഖലയുമായിരുന്നു. 1980കൾ മുതൽ കാതോലിക്കാസിംഹാസന പുനഃസ്ഥാപനം, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നൈയാമിക സ്വയംഭരണാവകാശം, സഭയുടെ വളർച്ച എന്നിങ്ങനെ വിവിധ വിഷയങ്ങളെപ്പറ്റി അദ്ദേഹം നിരന്തരം സംസാരിച്ചിരുന്നു. അത്തരം ചർച്ചകളുടെ ചരിത്രപരമായ പൂർണതയാണ് പിൽക്കാലത്ത് സഭയ്ക്ക് സംലഭ്യമായ വിവിധ പദവികളെന്ന് പറയുന്പോൾ അദ്ദേഹത്തിന്റെ ക്രാന്തദർശനവും സഭാസ്നേഹവും എത്ര ആഴമുള്ളതാണെന്ന് നാം മനസിലാക്കുന്നു.
സുറിയാനി സഭ അടിസ്ഥാനപരമായി സന്ന്യാസസഭയാണ്. സന്ന്യാസ ചൈതന്യമാണ് ഈ സഭയുടെ മുഖ്യമായ അന്തർധാര. അദ്ദേഹം എഴുതിയ പത്തോളം ഗ്രന്ഥങ്ങൾ സന്ന്യാസ ചൈതന്യത്തെ സംബന്ധിച്ചുള്ളവയായിരുന്നു. അതോടൊപ്പം അന്ത്യോക്യൻ ആരാധനക്രമത്തെക്കുറിച്ചുള്ള അനേകം രചനകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തനതു ചരിത്രം ഇന്നു നാം മനസിലാക്കുന്ന രീതിയിൽ രൂപപ്പെടുന്നതിൽ ചേടിയത്തച്ചൻ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. സുറിയാനി സഭകൾ പരസ്പരം ആശയസംവേദനം നടത്തിയിരുന്ന അന്താരാഷ്ട്ര ചർച്ചാ വേദിയായ പ്രോ ഓറിയന്തെയിലും കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ സഭൈക്യ ചർച്ചാ വേദികളിലും ചരിത്രസത്യങ്ങളെ തമസ്ക്കരിക്കുന്ന തീവ്രമായ നൂതന ചിന്താധാരകൾക്കെതിരെ ധീരവും സുവ്യക്തവുമായ നിലപാടുകൾ എടുക്കാനും അതിൽ ഉറച്ചുനിൽക്കാനും അദ്ദേഹം സദാ പ്രതിജ്ഞാബദ്ധനായിരുന്നു.
നെസ്തോറിയൻ പാഷണ്ഡത ഇന്നത്തെ അസീറിയൻ സഭ പിൻതുടരുന്നില്ലായെന്ന കണ്ടെത്തലിന് മാർ ബാബായിയുടെ പഠനം അദ്ദേഹത്തെ സഹായിച്ചു. 1994ൽ പരിശുദ്ധ ജോണ്പോൾ രണ്ടാമൻ മാർപാപ്പയും അസീറിയൻ സഭയും ഒന്നിച്ചുചേർന്ന് ഒരു സംയുക്ത ദൈവശാസ്ത്രപ്രഖ്യാപനം നടത്തുന്നതിലേക്ക് നയിച്ച അടിസ്ഥാനപരമായ കാഴ്ചപ്പാടുകൾ മാർ ബാബായിയുടെ ദൈവശാസ്ത്രത്തെ അധികരിച്ച് 1970 കളിൽ ചേടിയത്തച്ചൻ നടത്തിയ ഗവേഷണ സപര്യയുടെ വിദൂരഫലമാണെന്നത് നമുക്ക് എന്നും അഭിമാനം നൽകുന്ന വസ്തുതയാണ്.
കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ
(മേജർ ആർച്ച് ബിഷപ്, മലങ്കര കത്തോലിക്കാ സുറിയാനി സഭ)
അപരിചിതമായിരുന്ന ദൈവശാസ്ത്രമേഖലകളെ കേരളസഭയ്ക്കു പരിചയപ്പെടുത്തുകയും അനർഘനിക്ഷേപങ്ങൾ ഉൾക്കൊള്ളുന്ന പൗരസ്ത്യപിതാക്കന്മാരുടെ ജീവിതത്തെയും പ്രബോധനങ്ങളെയും സരളവും ഹൃദ്യവുമായ ഭാഷയിൽ മലയാളത്തിൽ അവതരിപ്പിക്കുകയും ചെയ്ത മഹാമനീഷിയായിരുന്നു അദ്ദേഹം. അറിയുന്തോറും കൂടുതൽ അറിയാനും അടുക്കുന്തോറും കൂടുതൽ അടുക്കാനും നമ്മെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് അച്ചനിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സൗമ്യമായ പുഞ്ചിരിയും സമീപനവും ഒരു പൗരസ്ത്യസുറിയാനി പിതാവിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. 76 വർഷം നീണ്ടുനിന്ന ആ ധന്യജീവിതം കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും മാതൃകയും പാഠശാലയുമായിരുന്നു.
പത്തനംതിട്ട ജില്ലയിലെ അതിരുങ്കൽ എന്ന ഗ്രാമത്തിൽ ജനിച്ചുവളർന്ന ഈ ശ്രേഷ്ഠപുരോഹിതൻ റോമിലെ അഗസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യകാല ഗവേഷക വിദ്യാർഥികളിൽ ഒരാളായിരുന്നു. മാർ ബാബായി എന്ന പൗരസ്ത്യ സുറിയാനി സഭാപിതാവിന്റെ ക്രിസ്തുദർശനത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. 1979 മുതൽ അദ്ദേഹം കോട്ടയം വടവാതൂർ സെമിനാരിയിൽ അധ്യാപകനായി. 1993 മുതൽ തിരുവനന്തപുരം മൈനർ സെമിനാരി റെക്ടറായും 1995 മുതൽ തിരുവനന്തപുരം മലങ്കര മേജർ സെമിനാരിയിൽ റെസിഡന്റ് പ്രഫസറായും സേവനമനുഷ്ഠിച്ചു. നൂറുകണക്കിന് വൈദികരുടെയും അനേകം പിതാക്കന്മാരുടെയും പൗരോഹിത്യപരിശീലന പന്ഥാവിൽ നിർലോഭമായ പ്രോത്സാഹനം നൽകി. മൂന്നു പതിറ്റാണ്ടിലധികം വിവിധ സെമിനാരികളിൽ ശുശ്രൂഷിച്ച വന്ദ്യ ചേടിയത്തച്ചൻ അവസാനകാലം ചെലവഴിച്ചത് പത്തനംതിട്ട രൂപതയുടെ മൈനർ സെമിനാരിയിലാണ്.
118 ഗ്രന്ഥങ്ങളുടെ കർത്താവാണ് ചേടിയത്ത് അച്ചൻ. ദൈവശാസ്ത്ര വിഷയങ്ങളിൽ, പ്രത്യേകിച്ചു സഭാചരിത്രത്തിലും സഭാപിതാക്കന്മാരെ സംബന്ധിച്ച ദൈവശാസ്ത്ര വിജഞാനീയത്തിലും രചിച്ചവയാണിവ. എഴുത്തിലൂടെയും അധ്യാപനത്തിലൂടെയും സുറിയാനി സഭയുടെ മഹത്വം അദ്ദേഹം വെളിവാക്കി. ധാരാളം വായിക്കാനും വായിക്കുന്നതെല്ലാം സ്വന്തമാക്കാനും അതു മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനുമുള്ള അദമ്യമായ ആഗ്രഹത്തിന്റെ പരിണതഫലമാണ് കേരളസഭയ്ക്ക് ലഭിച്ച 118 സദ്ഗ്രന്ഥങ്ങളെന്ന് നിസ്തർക്കം പറയാം. അതോടൊപ്പം ഇരുനൂറിലധികം ലേഖനങ്ങളെഴുതിയ ബഹുഭാഷാ പണ്ഡിതനായ അച്ചന്റെ പുസ്തകങ്ങൾ ഇംഗ്ലീഷ്, ജർമ്മൻ, ഇറ്റാലിയൻ, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ദൈവശാസ്ത്ര വിഷയങ്ങളുടെ വിവിധ മേഖലകളിൽ സഭയ്ക്ക് പുതിയ ബോധ്യങ്ങൾ ഉണ്ടാകണമെന്ന് അച്ചൻ അഭിലഷിച്ചിരുന്നു. ഇതു സാധ്യമാകുന്നത് വൈദികർ ഈ വിഷയങ്ങളിൽ ശരിയായ അവഗാഹം നേടുന്നതിലൂടെയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഉപരിപ്ലവമായ വാഗ്ധോരണികളും ദീർഘമായ പ്രഭാഷണങ്ങളുമല്ല സഭയുടെ കെട്ടുറപ്പിന് ആവശ്യമെന്ന് നന്നായി അറിഞ്ഞിരുന്ന അദ്ദേഹം ചരിത്രത്തെ മുഖ്യവിചാരധാരയാക്കി മാറ്റി അതുവഴി സഭയെ അറിഞ്ഞ് സ്നേഹിക്കണമെന്ന സന്ദേശം പകർന്നു തന്നു. കാലാകാലങ്ങളിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ അപ്പോളജെറ്റിക്ക് ശൈലിയിൽ നേരിടാൻ അച്ചൻ ശ്രദ്ധിച്ചിരുന്നു. പൗരസ്ത്യ കാതോലിക്കേറ്റിന്റെ സ്ഥാപന ചരിത്രം വിശദമാക്കി അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങളും ലേഖനങ്ങളും, അതുപോലതന്നെ പെന്തക്കോസ്ത് പഠനങ്ങൾക്കെതിരെ തിരുസഭയുടെ സത്യവിശ്വാസത്തിലധിഷ്ഠിതമായി അദ്ദേഹമെഴുതിയ പുസ്തകങ്ങളും, സഭാത്മക ജീവിതത്തിൽ അദ്ദേഹം പുലർത്തിയ ബോധ്യങ്ങളുടെ പ്രത്യക്ഷോദാഹരണങ്ങളാണ്.
നിരവധി അന്താരാഷ്ട്രവേദികളിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയെ പ്രതിനിധീകരിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. അവിടെയെല്ലാം സഭയുടെ അനന്യതയും ശ്രേഷ്ഠതയും വ്യക്തിത്വവും വ്യക്തതയോടെ അദ്ദേഹം അവതരിപ്പിച്ചു. സഭൈക്യമേഖലകളിൽ വിവിധ വത്തിക്കാൻ കമ്മീഷനുകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പൗരസ്ത്യസഭാശാസ്ത്രം അദ്ദേഹത്തിന് ഏറെ താൽപര്യമുള്ള വിഷയവും മേഖലയുമായിരുന്നു. 1980കൾ മുതൽ കാതോലിക്കാസിംഹാസന പുനഃസ്ഥാപനം, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നൈയാമിക സ്വയംഭരണാവകാശം, സഭയുടെ വളർച്ച എന്നിങ്ങനെ വിവിധ വിഷയങ്ങളെപ്പറ്റി അദ്ദേഹം നിരന്തരം സംസാരിച്ചിരുന്നു. അത്തരം ചർച്ചകളുടെ ചരിത്രപരമായ പൂർണതയാണ് പിൽക്കാലത്ത് സഭയ്ക്ക് സംലഭ്യമായ വിവിധ പദവികളെന്ന് പറയുന്പോൾ അദ്ദേഹത്തിന്റെ ക്രാന്തദർശനവും സഭാസ്നേഹവും എത്ര ആഴമുള്ളതാണെന്ന് നാം മനസിലാക്കുന്നു.
സുറിയാനി സഭ അടിസ്ഥാനപരമായി സന്ന്യാസസഭയാണ്. സന്ന്യാസ ചൈതന്യമാണ് ഈ സഭയുടെ മുഖ്യമായ അന്തർധാര. അദ്ദേഹം എഴുതിയ പത്തോളം ഗ്രന്ഥങ്ങൾ സന്ന്യാസ ചൈതന്യത്തെ സംബന്ധിച്ചുള്ളവയായിരുന്നു. അതോടൊപ്പം അന്ത്യോക്യൻ ആരാധനക്രമത്തെക്കുറിച്ചുള്ള അനേകം രചനകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തനതു ചരിത്രം ഇന്നു നാം മനസിലാക്കുന്ന രീതിയിൽ രൂപപ്പെടുന്നതിൽ ചേടിയത്തച്ചൻ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. സുറിയാനി സഭകൾ പരസ്പരം ആശയസംവേദനം നടത്തിയിരുന്ന അന്താരാഷ്ട്ര ചർച്ചാ വേദിയായ പ്രോ ഓറിയന്തെയിലും കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ സഭൈക്യ ചർച്ചാ വേദികളിലും ചരിത്രസത്യങ്ങളെ തമസ്ക്കരിക്കുന്ന തീവ്രമായ നൂതന ചിന്താധാരകൾക്കെതിരെ ധീരവും സുവ്യക്തവുമായ നിലപാടുകൾ എടുക്കാനും അതിൽ ഉറച്ചുനിൽക്കാനും അദ്ദേഹം സദാ പ്രതിജ്ഞാബദ്ധനായിരുന്നു.
നെസ്തോറിയൻ പാഷണ്ഡത ഇന്നത്തെ അസീറിയൻ സഭ പിൻതുടരുന്നില്ലായെന്ന കണ്ടെത്തലിന് മാർ ബാബായിയുടെ പഠനം അദ്ദേഹത്തെ സഹായിച്ചു. 1994ൽ പരിശുദ്ധ ജോണ്പോൾ രണ്ടാമൻ മാർപാപ്പയും അസീറിയൻ സഭയും ഒന്നിച്ചുചേർന്ന് ഒരു സംയുക്ത ദൈവശാസ്ത്രപ്രഖ്യാപനം നടത്തുന്നതിലേക്ക് നയിച്ച അടിസ്ഥാനപരമായ കാഴ്ചപ്പാടുകൾ മാർ ബാബായിയുടെ ദൈവശാസ്ത്രത്തെ അധികരിച്ച് 1970 കളിൽ ചേടിയത്തച്ചൻ നടത്തിയ ഗവേഷണ സപര്യയുടെ വിദൂരഫലമാണെന്നത് നമുക്ക് എന്നും അഭിമാനം നൽകുന്ന വസ്തുതയാണ്.
കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ
(മേജർ ആർച്ച് ബിഷപ്, മലങ്കര കത്തോലിക്കാ സുറിയാനി സഭ)