രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ തുടരുന്ന കർഷക സമരം നാലാം മാസത്തിലേക്കു കടക്കുന്പോൾ പ്രതിഷേധത്തിന്റെ രൂപവും ഭാവവും പാടേ മാറിയിരിക്കുന്നു. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന അനിഷ്ട സംഭവങ്ങൾക്കുശേഷമാണ് സമരത്തിൽ ഘടനാപരമായ മാറ്റം ഉണ്ടാകാൻ തുടങ്ങിയത്. അതിൽ ഏറ്റവും സുപ്രധാനം നാൽപ്പതിലേറെ കർഷക സംഘടനകൾ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം എന്ന നിലയിൽനിന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് നയിക്കുന്ന സമരം എന്ന നിലയിലേക്കു പ്രതിഷേധം മാറി എന്നതാണ്.
റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങൾക്കു പിന്നാലെ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ് ട്വിറ്ററിൽ പങ്കുവച്ച ടൂൾകിറ്റും മറ്റൊരു വിവാദത്തിനിട നൽകി. ടൂൾകിറ്റ് കേസിൽ ആദ്യമായി അറസ്റ്റിലായ ബാംഗളൂരുവിൽനിന്നുള്ള യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാൻ ഇരിക്കുന്നതേയുള്ളൂ. മുംബൈയിൽ നിന്നുള്ള നികിത ജേക്കബ്, ശാന്തനു മുലുക് എന്നിവരും കേസിൽ പ്രതിചേർക്കപ്പെട്ടിരിക്കുന്നു. കർഷക പ്രക്ഷോഭത്തിന് ഖാലിസ്ഥാനി പിൻതുണ ഉണ്ടെന്നു വരുത്തിത്തീർക്കാനുള്ള സർക്കാരിന്റെയും പോലീസിന്റെയും കഠിന ശ്രമങ്ങൾക്ക് കൂടുതൽ പിൻബലമേകാനുള്ള ആയുധമായി മാറിയിരിക്കുകയാണ് വിവാദ ടൂൾകിറ്റ് കേസ്.
നേതൃത്വത്തിൽ ടികായത്
ഇന്ത്യയിലെ ആദ്യകാല കർഷക നേതാവായിരുന്ന മഹേന്ദ്ര സിംഗ് ടികായത്തിന്റെ മൂത്ത പുത്രൻ രാകേഷ് ടികായത് ഒരൊറ്റ പൊട്ടിക്കരച്ചിലിലൂടെയാണ് കർഷക സമരത്തിന്റെ നായകത്വം തന്നിലേക്കു കേന്ദ്രീകരിച്ചത്. ടികായത് പൊട്ടിക്കരഞ്ഞതോടെ കർഷക സമരത്തിൽ പഞ്ചാബിന്റെ പ്രാമുഖ്യം കുറഞ്ഞു. പടിഞ്ഞാറൻ ഉത്തർപ്രദേശിൽനിന്നും ഹരിയാനയിൽനിന്നുമുള്ള ജാട്ട് വിഭാഗത്തിൽ പെട്ട കർഷകർ കൂടുതലായി സമരത്തിനെത്തുകയും ചെയ്തു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതു വരെ അനിശ്ചിത കാലത്തേക്ക് എന്ന പ്രഖ്യാപനവുമായി ആരംഭിച്ച കർഷക സമരം ഒക്ടോബർ രണ്ടുവരെ തുടരുമെന്ന് പ്രഖ്യാപിച്ച രാകേഷ് ടികായത് സമരം തലസ്ഥാന അതിർത്തികളിൽ നിന്നു രാജ്യവ്യാപകമാക്കാനുള്ള ശ്രമങ്ങളിലാണെന്നാണ് വിശദീകരിക്കുന്നത്. മഹാരാഷ്ട്രയിൽ അടക്കം പല സംസ്ഥാനങ്ങളിൽ അദ്ദേഹം കിസാൻ മഹാപഞ്ചായത്തുകളെ അഭിസംബോധന ചെയ്യുന്നു.
ഉത്തർപ്രദേശിൽ കർഷകരെ ബിജെപി പാളയത്തിലെത്തിക്കാൻ 2013 മുതൽ പരിശ്രമിക്കുന്നയാളാണ് രാകേഷ് ടികായത് എന്നതാണു വസ്തുത. ടികായത് വിളിച്ചുചേർത്ത കിസാൻ മഹാപഞ്ചായത്തുകളുടെ പിന്തുണയോടെയാണ് 2014ൽ 72 സീറ്റുകൾ യുപിയിൽ നിന്നു മാത്രം ബിജെപി നേടിയത്. ബിജെപിയുടെ വോട്ടുബാങ്കായി അന്നു മുതൽ മാറിക്കഴിഞ്ഞ ജാട്ട് സമുദായം ഇന്നും ടികായത്തിന്റെ വാക്കിന് കാതോർത്തു നിൽക്കുന്നുവെന്നതും പ്രധാനമാണ്. മുൻപും രാഷ്ട്രീയത്തിൽ കണ്ണുവച്ചിട്ടുള്ള രാകേഷ് ടികായത് ഇപ്പോൾ കർഷക സമരത്തെ നയിച്ചു കൊണ്ടുപോകുന്നതിൽ ചില വേറിട്ട കാഴ്ചകൾ ഉണ്ടെന്നാണ് തുടക്കം മുതൽ സമരത്തിന് നേതൃത്വം നൽകി സജീവമായിരുന്ന പഞ്ചാബിൽ നിന്നുള്ള ചില കർഷക നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
ചുവടയച്ച് കേന്ദ്ര സർക്കാർ
സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽനിന്ന് സമരം രാകേഷ് ടികായത്തിന്റെ കൈകളിലേക്ക് എത്തിയതിനു ശേഷമുണ്ടായ മാറ്റം പ്രകടമാണ്. ആഴ്ചയിൽ രണ്ടു തവണ യോഗം ചേർന്നിരുന്ന കർഷക സംഘടനകളുടെ യോഗം ഡൽഹി അതിർത്തിയിൽ തീരെ ഇല്ലാതായി. കഴിഞ്ഞ ജനുവരി അവസാന ആഴ്ചയ്ക്കു ശേഷം അത്തരത്തിൽ കൂട്ടായ ഒരു യോഗംതന്നെ നടന്നിട്ടില്ല. ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുർണാം സിംഗ് ചധൂണി ഉൾപ്പെടെ ടികായത്തിനോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
ഇപ്പോൾ കേന്ദ്ര സർക്കാരും കർഷകരുടെ ആവശ്യങ്ങളോട് പൊതുവെ അയഞ്ഞ സമീപനമാണ് സ്വീകരിക്കുന്നത്. ചർച്ചകൾ തുടരുന്നതു സംബന്ധിച്ചു കൂടുതൽ നടപടികളില്ല. ജനുവരി 22നാണ് അവസാനം ചർച്ച നടന്നത്. കർഷകരുടെ കാര്യത്തിൽ ഒരു ഫോണ് കോളിനപ്പുറം താൻ ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞതല്ലാതെ പിന്നീട് സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ചേർന്ന ബിജെപി ദേശീയ നേതൃ യോഗത്തിൽ കാർഷിക നിയമങ്ങൾ പാസാക്കിയ നരേന്ദ്ര മോദിക്കു വേണ്ടി പാർട്ടി നന്ദി പ്രമേയം അവതരിപ്പിക്കുകയാണ് ചെയ്തത്. ഇതേ നിലപാടുമായി രാജ്യവ്യാപകമായി സർക്കാരിന് അനുകൂലമായി പ്രചാരണം നടത്താനാണ് പാർട്ടി നേതാക്കൾക്കു ബിജെപി നൽകിയിരിക്കുന്ന നിർദേശവും.
സെബി മാത്യു
അമേരിക്കൻ പിന്തുണ
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കയിൽ നിന്നുള്ള 87 കർഷക സംഘടനകളാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. റോണൾഡ് റെയ്ഗൻ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് ഏർപ്പെടുത്തിയ കാർഷിക നയങ്ങൾ കർഷകരെ ദുരിതത്തിലാഴ്ത്തിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് 87 അമേരിക്കൻ കർഷക സംഘടനകൾ ഇന്ത്യയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ലോക ചരിത്രത്തിലെ ഏറ്റവും ഉൗർജസ്വലമായ സമരമെന്നാണ് കർഷക സമരത്തെ അമേരിക്കൻ സംഘടനകൾ വിശേഷിപ്പിച്ചത്. ഇന്ത്യയിലും അമേരിക്കയിലും കാർഷിക രംഗം എങ്ങനെ നവലിബറലിസത്തിന് നിർബന്ധിതമായി വിധേയമാകേണ്ടി വരുന്നു എന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ കർഷകരുടെ നിലവിളികൾ കണക്കിലെടുക്കാതെയും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെയും അവരുടെ അറിവോടുകൂടിയല്ലാതെയുമാണ് കേന്ദ്ര സർക്കാർ വിവാദ കാർഷിക നിയമങ്ങൾ പാസാക്കിയത്. തങ്ങളുടെ അവകാശങ്ങൾക്കും അന്തസിനും വേണ്ടി ശക്തമായി നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ കർഷകർക്ക് ലോകത്തെന്പാടും നിന്നുള്ള കർഷകർക്കുമൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്നും അമേരിക്കൻ സംഘടനകൾ വ്യക്തമാക്കി.
നാലു ദശാബ്ദങ്ങൾക്കു മുൻപ് അമേരിക്കയിലെ കർഷകർ നേരിടേണ്ടിവന്ന അതേ ദുരവസ്ഥ തന്നെയാണ് ഇന്ന് ഇന്ത്യയിലെ കർഷകരും നേരിടുന്നത്. ഫെഡറൽ നയങ്ങളിൽ വരുത്തിയ മാറ്റങ്ങളോടെ റോണൾഡ് റെയ്ഗന്റെ കാലത്ത് അവിടെ കർഷക ജീവിതം കൂടുതൽ ദുരിത പൂർണമായി. ഒന്നുകിൽ മൊത്തത്തിൽ കിട്ടുക, അല്ലെങ്കിൽ പുറത്താക്കുക എന്നായിരുന്നു കർഷകരോടുള്ള സർക്കാർ സമീപനം. ഇതര വരുമാനമില്ലാതെ പരന്പരാഗത ചെറുകിട കർഷകർക്ക് ജീവിതം തള്ളിനീക്കാനാകാത്ത സ്ഥിതിവിശേഷം വന്നു. അതിന്റെ നിർഭാഗ്യകരമായ ഫലമെന്നോണം അമേരിക്കയുടെ ഗ്രാമീണ മേഖലകളിൽ കർഷക ആത്മഹത്യകൾ 45 ശതമാനത്തോളം വർധിച്ചുവെന്നും അമേരിക്കൻ കാർഷിക സംഘടനകൾ അയച്ച കത്തിൽ വ്യക്തമാക്കുന്നു. സംയുക്ത കിസാൻ മോർച്ച നടത്തുന്ന ഐക്യരൂപത്തിലുള്ള സമരത്തോട് അങ്ങേയറ്റം ബഹുമാനം പ്രകടിപ്പിക്കുന്നുവെന്നും അവർക്കൊപ്പം നിൽക്കുന്നുവെന്നും പിന്തുണ അറിയിച്ചു കൊണ്ടുള്ള കത്തിൽ അമേരിക്കൻ സംഘടനകൾ വ്യക്തമാക്കി.
റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങൾക്കു പിന്നാലെ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ് ട്വിറ്ററിൽ പങ്കുവച്ച ടൂൾകിറ്റും മറ്റൊരു വിവാദത്തിനിട നൽകി. ടൂൾകിറ്റ് കേസിൽ ആദ്യമായി അറസ്റ്റിലായ ബാംഗളൂരുവിൽനിന്നുള്ള യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാൻ ഇരിക്കുന്നതേയുള്ളൂ. മുംബൈയിൽ നിന്നുള്ള നികിത ജേക്കബ്, ശാന്തനു മുലുക് എന്നിവരും കേസിൽ പ്രതിചേർക്കപ്പെട്ടിരിക്കുന്നു. കർഷക പ്രക്ഷോഭത്തിന് ഖാലിസ്ഥാനി പിൻതുണ ഉണ്ടെന്നു വരുത്തിത്തീർക്കാനുള്ള സർക്കാരിന്റെയും പോലീസിന്റെയും കഠിന ശ്രമങ്ങൾക്ക് കൂടുതൽ പിൻബലമേകാനുള്ള ആയുധമായി മാറിയിരിക്കുകയാണ് വിവാദ ടൂൾകിറ്റ് കേസ്.
നേതൃത്വത്തിൽ ടികായത്
ഇന്ത്യയിലെ ആദ്യകാല കർഷക നേതാവായിരുന്ന മഹേന്ദ്ര സിംഗ് ടികായത്തിന്റെ മൂത്ത പുത്രൻ രാകേഷ് ടികായത് ഒരൊറ്റ പൊട്ടിക്കരച്ചിലിലൂടെയാണ് കർഷക സമരത്തിന്റെ നായകത്വം തന്നിലേക്കു കേന്ദ്രീകരിച്ചത്. ടികായത് പൊട്ടിക്കരഞ്ഞതോടെ കർഷക സമരത്തിൽ പഞ്ചാബിന്റെ പ്രാമുഖ്യം കുറഞ്ഞു. പടിഞ്ഞാറൻ ഉത്തർപ്രദേശിൽനിന്നും ഹരിയാനയിൽനിന്നുമുള്ള ജാട്ട് വിഭാഗത്തിൽ പെട്ട കർഷകർ കൂടുതലായി സമരത്തിനെത്തുകയും ചെയ്തു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതു വരെ അനിശ്ചിത കാലത്തേക്ക് എന്ന പ്രഖ്യാപനവുമായി ആരംഭിച്ച കർഷക സമരം ഒക്ടോബർ രണ്ടുവരെ തുടരുമെന്ന് പ്രഖ്യാപിച്ച രാകേഷ് ടികായത് സമരം തലസ്ഥാന അതിർത്തികളിൽ നിന്നു രാജ്യവ്യാപകമാക്കാനുള്ള ശ്രമങ്ങളിലാണെന്നാണ് വിശദീകരിക്കുന്നത്. മഹാരാഷ്ട്രയിൽ അടക്കം പല സംസ്ഥാനങ്ങളിൽ അദ്ദേഹം കിസാൻ മഹാപഞ്ചായത്തുകളെ അഭിസംബോധന ചെയ്യുന്നു.
ഉത്തർപ്രദേശിൽ കർഷകരെ ബിജെപി പാളയത്തിലെത്തിക്കാൻ 2013 മുതൽ പരിശ്രമിക്കുന്നയാളാണ് രാകേഷ് ടികായത് എന്നതാണു വസ്തുത. ടികായത് വിളിച്ചുചേർത്ത കിസാൻ മഹാപഞ്ചായത്തുകളുടെ പിന്തുണയോടെയാണ് 2014ൽ 72 സീറ്റുകൾ യുപിയിൽ നിന്നു മാത്രം ബിജെപി നേടിയത്. ബിജെപിയുടെ വോട്ടുബാങ്കായി അന്നു മുതൽ മാറിക്കഴിഞ്ഞ ജാട്ട് സമുദായം ഇന്നും ടികായത്തിന്റെ വാക്കിന് കാതോർത്തു നിൽക്കുന്നുവെന്നതും പ്രധാനമാണ്. മുൻപും രാഷ്ട്രീയത്തിൽ കണ്ണുവച്ചിട്ടുള്ള രാകേഷ് ടികായത് ഇപ്പോൾ കർഷക സമരത്തെ നയിച്ചു കൊണ്ടുപോകുന്നതിൽ ചില വേറിട്ട കാഴ്ചകൾ ഉണ്ടെന്നാണ് തുടക്കം മുതൽ സമരത്തിന് നേതൃത്വം നൽകി സജീവമായിരുന്ന പഞ്ചാബിൽ നിന്നുള്ള ചില കർഷക നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
ചുവടയച്ച് കേന്ദ്ര സർക്കാർ
സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽനിന്ന് സമരം രാകേഷ് ടികായത്തിന്റെ കൈകളിലേക്ക് എത്തിയതിനു ശേഷമുണ്ടായ മാറ്റം പ്രകടമാണ്. ആഴ്ചയിൽ രണ്ടു തവണ യോഗം ചേർന്നിരുന്ന കർഷക സംഘടനകളുടെ യോഗം ഡൽഹി അതിർത്തിയിൽ തീരെ ഇല്ലാതായി. കഴിഞ്ഞ ജനുവരി അവസാന ആഴ്ചയ്ക്കു ശേഷം അത്തരത്തിൽ കൂട്ടായ ഒരു യോഗംതന്നെ നടന്നിട്ടില്ല. ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുർണാം സിംഗ് ചധൂണി ഉൾപ്പെടെ ടികായത്തിനോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
ഇപ്പോൾ കേന്ദ്ര സർക്കാരും കർഷകരുടെ ആവശ്യങ്ങളോട് പൊതുവെ അയഞ്ഞ സമീപനമാണ് സ്വീകരിക്കുന്നത്. ചർച്ചകൾ തുടരുന്നതു സംബന്ധിച്ചു കൂടുതൽ നടപടികളില്ല. ജനുവരി 22നാണ് അവസാനം ചർച്ച നടന്നത്. കർഷകരുടെ കാര്യത്തിൽ ഒരു ഫോണ് കോളിനപ്പുറം താൻ ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞതല്ലാതെ പിന്നീട് സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ചേർന്ന ബിജെപി ദേശീയ നേതൃ യോഗത്തിൽ കാർഷിക നിയമങ്ങൾ പാസാക്കിയ നരേന്ദ്ര മോദിക്കു വേണ്ടി പാർട്ടി നന്ദി പ്രമേയം അവതരിപ്പിക്കുകയാണ് ചെയ്തത്. ഇതേ നിലപാടുമായി രാജ്യവ്യാപകമായി സർക്കാരിന് അനുകൂലമായി പ്രചാരണം നടത്താനാണ് പാർട്ടി നേതാക്കൾക്കു ബിജെപി നൽകിയിരിക്കുന്ന നിർദേശവും.
സെബി മാത്യു
അമേരിക്കൻ പിന്തുണ
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കയിൽ നിന്നുള്ള 87 കർഷക സംഘടനകളാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. റോണൾഡ് റെയ്ഗൻ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് ഏർപ്പെടുത്തിയ കാർഷിക നയങ്ങൾ കർഷകരെ ദുരിതത്തിലാഴ്ത്തിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് 87 അമേരിക്കൻ കർഷക സംഘടനകൾ ഇന്ത്യയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ലോക ചരിത്രത്തിലെ ഏറ്റവും ഉൗർജസ്വലമായ സമരമെന്നാണ് കർഷക സമരത്തെ അമേരിക്കൻ സംഘടനകൾ വിശേഷിപ്പിച്ചത്. ഇന്ത്യയിലും അമേരിക്കയിലും കാർഷിക രംഗം എങ്ങനെ നവലിബറലിസത്തിന് നിർബന്ധിതമായി വിധേയമാകേണ്ടി വരുന്നു എന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ കർഷകരുടെ നിലവിളികൾ കണക്കിലെടുക്കാതെയും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെയും അവരുടെ അറിവോടുകൂടിയല്ലാതെയുമാണ് കേന്ദ്ര സർക്കാർ വിവാദ കാർഷിക നിയമങ്ങൾ പാസാക്കിയത്. തങ്ങളുടെ അവകാശങ്ങൾക്കും അന്തസിനും വേണ്ടി ശക്തമായി നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ കർഷകർക്ക് ലോകത്തെന്പാടും നിന്നുള്ള കർഷകർക്കുമൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്നും അമേരിക്കൻ സംഘടനകൾ വ്യക്തമാക്കി.
നാലു ദശാബ്ദങ്ങൾക്കു മുൻപ് അമേരിക്കയിലെ കർഷകർ നേരിടേണ്ടിവന്ന അതേ ദുരവസ്ഥ തന്നെയാണ് ഇന്ന് ഇന്ത്യയിലെ കർഷകരും നേരിടുന്നത്. ഫെഡറൽ നയങ്ങളിൽ വരുത്തിയ മാറ്റങ്ങളോടെ റോണൾഡ് റെയ്ഗന്റെ കാലത്ത് അവിടെ കർഷക ജീവിതം കൂടുതൽ ദുരിത പൂർണമായി. ഒന്നുകിൽ മൊത്തത്തിൽ കിട്ടുക, അല്ലെങ്കിൽ പുറത്താക്കുക എന്നായിരുന്നു കർഷകരോടുള്ള സർക്കാർ സമീപനം. ഇതര വരുമാനമില്ലാതെ പരന്പരാഗത ചെറുകിട കർഷകർക്ക് ജീവിതം തള്ളിനീക്കാനാകാത്ത സ്ഥിതിവിശേഷം വന്നു. അതിന്റെ നിർഭാഗ്യകരമായ ഫലമെന്നോണം അമേരിക്കയുടെ ഗ്രാമീണ മേഖലകളിൽ കർഷക ആത്മഹത്യകൾ 45 ശതമാനത്തോളം വർധിച്ചുവെന്നും അമേരിക്കൻ കാർഷിക സംഘടനകൾ അയച്ച കത്തിൽ വ്യക്തമാക്കുന്നു. സംയുക്ത കിസാൻ മോർച്ച നടത്തുന്ന ഐക്യരൂപത്തിലുള്ള സമരത്തോട് അങ്ങേയറ്റം ബഹുമാനം പ്രകടിപ്പിക്കുന്നുവെന്നും അവർക്കൊപ്പം നിൽക്കുന്നുവെന്നും പിന്തുണ അറിയിച്ചു കൊണ്ടുള്ള കത്തിൽ അമേരിക്കൻ സംഘടനകൾ വ്യക്തമാക്കി.