കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ വൈരുധ്യാത്മക ഭൗതികവാദത്തെപ്പറ്റി നടത്തിയ അഭിപ്രായപ്രകടനം ചർച്ചയ്ക്കു വഴിതെളിച്ചിരുന്നല്ലോ. അദ്ദേഹത്തിന്റെ നിലപാടുകളോടു വിയോജിക്കുകയാണ്.
കാറൽ മാർക്സ് ഒരു മനുഷ്യസ്നേഹിയായിരുന്നു. വ്യവസായ വിപ്ലവം മൂലം മനുഷ്യൻ അനുഭവിച്ചിരുന്ന ഭീകരയാതനകൾ വലിയ അപഗ്രഥന പാടവത്തോടെ തന്റെ മൂർച്ചയേറിയ പേനകൊണ്ട് വരച്ചുകാട്ടി. തിടുക്കത്തിൽ വിപ്ലവമുണ്ടായി. നിലവിലുള്ള അക്രമത്തെ എങ്ങനെ തൂത്തെറിയാമെന്ന് അദ്ദേഹം കൃത്യമായി ചൂണ്ടിക്കാണിച്ചു. എന്നാൽ, അതിനുശേഷം കാര്യങ്ങൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നു കാണിച്ചില്ല. അല്ലെങ്കിൽ അദ്ദേഹത്തിനു വ്യക്തതയുണ്ടായിരുന്നില്ല.
ഭരണവർഗത്തെ ഇല്ലാതാക്കുകയും ചക്രവർത്തിയുടെ സിംഹാസനം അടിച്ചുപൊളിക്കുകയും രാഷ്ട്രീയാധികാരം പിടിച്ചെടുക്കുകയും ഉത്പാദന മാർഗങ്ങളെ സമൂഹവത്കരിക്കുകയും ചെയ്യുന്പോൾ പുതിയ പ്രഭാതം പൊട്ടിവിരിയുമെന്ന് അദ്ദേഹം സങ്കല്പിച്ചു. അപ്പോൾ എല്ലാം ശരിയായ പാതയിലൂടെ മുന്നോട്ടു കുതിച്ചുചാടാനുള്ള വിപ്ലവശക്തി നേടുമെന്നു കരുതി. ആ വിപ്ലവ പോരാട്ടത്തിൽ എല്ലാം എല്ലാവരുടെതുമായിരിക്കും. എല്ലാവരും അന്യന് എന്താണു നല്ലതെന്നു കണ്ടു പ്രവർത്തിക്കാൻ ആഗ്രഹിക്കുമെന്നു മാർക്സ് വിശ്വസിച്ചു.
പക്ഷേ സംഭവിച്ചത് അങ്ങനെയല്ല. ഭയാനകമായ നാശത്തിന്റെ പരന്പരയാണുണ്ടായത്. അതു വർത്തമാനകാല ചരിത്രമാണ്. ഇതു വലിയ പിശകായിരുന്നു.
അതിനേക്കാൾ ആഴത്തിൽ കിടക്കുന്ന മറ്റൊരു പിശകുണ്ട്. മനുഷ്യൻ എപ്പോഴും മനുഷ്യനായിരിക്കുമെന്ന സത്യം മാർക്സ് മറന്നുപോയി. മനുഷ്യനു സ്വാതന്ത്ര്യമുണ്ടെന്നും നന്മയും തിന്മയും ചെയ്യാൻ അവൻ പ്രാപ്തനാണെന്നും കാണാൻ വിട്ടുപോയി. വിപ്ലവം വരച്ചിടുന്ന പാതയിലൂടെ മാത്രം അവൻ നടക്കുമെന്ന് ഉറപ്പില്ല. വിപ്ലവാദർശങ്ങളെ പാടേ നിരാകരിക്കുന്ന പാതയും അവൻ സ്വീകരിച്ചെന്നുവരും. സ്വാതന്ത്ര്യം എപ്പോഴും തിന്മ ചെയ്യാനുള്ള സ്വാതന്ത്ര്യംകൂടിയാണെന്ന കാര്യം മാർക്സ് വിപ്ലവലഹരിയിൽ മറന്നുപോയി.
മാർക്സിന്റെ യഥാർഥ പിശക് ഭൗതികവാദമാണ്. മനുഷ്യൻ യഥാർഥത്തിൽ കേവലം സാന്പത്തികാവസ്ഥകളുടെ ഉത്പന്നമല്ല. അനുകൂലമായ സാന്പത്തിക സാഹചര്യം സൃഷ്ടിച്ചതുകൊണ്ടു മാത്രം പുറമേനിന്നു മനുഷ്യനെ രക്ഷിക്കാനാവില്ല. ഈശ്വരബോധവും ആ ബോധത്തിലധിഷ്ഠിതമായ ധാർമിക പഠനങ്ങളും തെറ്റുചെയ്യുന്പോൾ കുറ്റബോധവും അംഗീകരിക്കാതെ മനുഷ്യനെ ആത്യന്തികമായി സ്നേഹിക്കാനോ സാമൂഹികനീതി സൃഷ്ടിച്ച് അവനെ ഒരുപുതിയ പ്രഭാതത്തിലേക്കു നയിക്കാനോ സാധ്യമല്ല എന്ന സത്യം ഉൾക്കൊള്ളാതിരുന്നതാണ് മാർക്സിസത്തിനു പറ്റിയ ഏറ്റവും വലിയ തെറ്റ്.
എത്ര കഠിനമായ വിപ്ലവ നടപടികൾകൊണ്ടു തുടച്ചുനീക്കിയാലും മനുഷ്യഹൃദയത്തിൽ ഈശ്വരവിചാരം മാഞ്ഞുപോകുന്നതല്ല. മനുഷ്യൻ സ്വതന്ത്രമായി ചിന്തിക്കുന്നവനും സ്വാർഥമോഹങ്ങളുള്ളവനുമാകയാൽ ബലം പ്രയോഗിച്ച് സൃഷ്ടിച്ചെടുക്കുന്ന വർഗരഹിത സമൂഹം നിലനിൽക്കുകയില്ല. വീണ്ടും ഉള്ളവനും ഇല്ലാത്തവനുമായി സമൂഹം വേർതിരിയും. ആധ്യാത്മികാടിസ്ഥാനത്തിലുള്ള ധാർമിക പ്രബോധനങ്ങളിലൂടെയും നിയമംകൊണ്ടുള്ള നിയന്ത്രണങ്ങളിലൂടെയും ഉച്ചനീചത്വങ്ങളുടെ വിടവ് കുറയ്ക്കാൻ ശ്രമിക്കുകയാണു വേണ്ടത്.
വിരുദ്ധശക്തികളുടെ സമരവും ഐക്യവും സമൂഹത്തിലുടനീളം കാണാൻ കഴിയുമെന്നു മാർക്സ് നിരീക്ഷിച്ചതായി എം.വി.ഗോവിന്ദൻ എടുത്തുപറയുന്നു. മുതലാളിത്തവും തൊഴിലാളിവർഗവുമുള്ള സമൂഹത്തിൽ, ഈ വിരുദ്ധശക്തികളുടെ നിരന്തര സംഘട്ടനവും പരസ്പര പ്രവർത്തനവും തൊഴിലാളിവർഗ മേധാവിത്തത്തിലേക്കു നയിക്കുമെന്ന് എം.വി.ഗോവിന്ദൻ സമർഥിച്ചു.
ഈ സിദ്ധാന്തം എന്നേ ചോദ്യംചെയ്യപ്പെട്ടുകഴിഞ്ഞു. പാശ്ചാത്യരാജ്യങ്ങളിൽ നിലനിന്നിരുന്ന മുതലാളി-തൊഴിലാളി ബന്ധങ്ങളെയും ലാഭങ്ങളെയും അതിൻമേലുള്ള മിച്ചമൂല്യങ്ങളെയും വിലയിരുത്തി കാൾ മാർക്സ് എഴുതിയുണ്ടാക്കിയ പ്രത്യശാസ്ത്രത്തിന് ഇന്നത്തെ ലോകത്തിൽ എന്താണു പ്രസക്തി? മുതലാളി-തൊഴിലാളി ബന്ധങ്ങളുടെ സ്വഭാവവും നിലനിൽപും രീതിയും പാടേ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. വിവിധ മേഖലകളിലെ പുത്തൻ ടെക്നോളജികളുടെ ലോകത്തിൽ, അന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ എഴുതിയുണ്ടാക്കിയ പ്രത്യയശാസ്ത്രത്തിന് ഇന്ന് ഒരർഥവുമില്ല.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമനുസരിച്ച് ചൂഷിതർ സംഘടിച്ച് ചൂഷകർക്കെതിരേ വിപ്ലവത്തിലൂടെ അധികാരം കൈയടക്കുകയെന്നതാണു ദൗത്യം. മുതലാളിത്തവും തൊഴിലാളിവർഗവുമുള്ള സമൂഹത്തിൽ ഈ വിരുദ്ധശക്തികളുടെ നിരന്തര സംഘട്ടനവും പരസ്പര പ്രവർത്തനവും തൊഴിലാളിവർഗ മേധാവിത്തത്തിലേക്കു നയിക്കുമെന്ന് എം.വി.ഗോവിന്ദൻ വിശ്വസിക്കുന്നു. ഇനി എന്നാണ് ഈ തൊഴിലാളിവർഗ മേധാവിത്തം ഉണ്ടാകുക? മാർക്സ് മരിച്ചിട്ട് ഏതാണ്ട് 140 വർഷമാകുന്നില്ലേ?
സമൂഹംതന്നെയും എന്തുമാത്രം മാറിക്കഴിഞ്ഞിരിക്കുന്നു? തൊഴിലാളി സൗഹാർദവ്യവസ്ഥിതിയല്ലേ ഇന്നു പൊതുവേ എല്ലാ രാജ്യങ്ങളും വളർത്തിയെടുക്കുന്നത്? മാർക്സിന്റെ കാലത്ത് തൊഴിലാളിവർഗം അനുഭവിച്ച സാമൂഹ്യതിന്മകൾ ഇന്ന് എവിടെയെങ്കിലും നിലനിൽക്കുന്നുണ്ടോ?
ഇന്നു സംവാദത്തിലൂടെയും വിട്ടുവീഴ്ചകളിലൂടെയും സംഘർഷരഹിതമായ സാമൂഹികവ്യവസ്ഥിതിയിലേക്കു നീങ്ങാനല്ലേ ലോകരാഷ്ട്രങ്ങൾ ആഗ്രഹിക്കുന്നത്? കടുത്ത മാർക്സിയൻ പഠനങ്ങൾ നടപ്പാക്കിയിരുന്ന കമ്യൂണിസ്റ്റ് രാജ്യങ്ങൾപോലും നിയന്ത്രണവിധേയമായ മുതലാളിത്ത സംവിധാനത്തിലേക്കല്ലേ നീങ്ങുന്നത്? തൊഴിലാളിവർഗ മേധാവിത്വ ഭരണരീതികളല്ലല്ലോ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
സാമൂഹിക മുന്നേറ്റങ്ങളെ ഒന്നിപ്പിക്കാൻ മാർക്സിയൻ സിദ്ധാന്തമല്ലാതെ ഇന്ന് മറ്റൊന്നില്ല എന്ന പഠനം ഇന്നത്തെ മാറുന്ന സാമൂഹികബന്ധങ്ങളിൽ എങ്ങനെ അംഗീകരിക്കാനാവും? മുതലാളിത്തവും തൊഴിലാളിവർഗവും തമ്മിലുള്ള സംഘർഷമാണു സാമൂഹിക വിപ്ലവത്തിന്റെ ചാലകശക്തിയായി മാർക്സ് കണ്ടതെങ്കിൽ, ഇന്ന് ആ സംഘർഷം സംവാദത്തിലൂടെയും മനുഷ്യബന്ധങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെയും പശ്ചാത്തലത്തിൽ വസ്തുതാപരമായി ചിന്തിക്കുന്ന മാർക്സിസ്റ്റ് ചിന്തകർപോലും ഒരു പുനർവായനയ്ക്കു തയാറായിക്കൊണ്ടിരിക്കുകയല്ലേ?
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ രേഖപ്പെടുത്തിയിരിക്കുന്നത് “സമൂഹത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രം വർഗസമരത്തിന്റെ ചരിത്രമാണ്’’ എന്നാണ്. ഇന്നും അതെങ്ങനെ ആവർത്തിക്കാനാവും? മാർക്സ് ജീവിച്ചിരുന്ന കാലത്തെ സാന്പത്തിക, സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടുകളെ അദ്ദേഹം നിരൂപണബുദ്ധ്യാ നിരീക്ഷിച്ചത് എക്കാലത്തേക്കുമുള്ള ഒരു ഔഷധവിധിയായി കാണേണ്ടതല്ല. അത് എക്കാലത്തെയും മരുന്നുകുറിപ്പടിയായി അംഗീകരിക്കണമെന്ന നിലപാടാണ് എം.വി.ഗോവിന്ദന്റെതെന്നാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിൽനിന്നു മനസിലാക്കേണ്ടത്.
ഓരോ പ്രദേശത്തിന്റെയും പ്രത്യേക സാഹചര്യങ്ങളും ജനങ്ങളുടെ സാമൂഹിക-സാംസ്കാരിക നിലപാടുകളും കണക്കിലെടുത്തുവേണം തന്റെ പഠനങ്ങൾ പ്രായോഗികതലത്തിൽ കൊണ്ടുവരേണ്ടതെന്ന മാർക്സിന്റെ നിർദേശം അവഗണിച്ച് കണ്ണുമടച്ച് വൈരുധ്യാത്മക ഭൗതികവാദം അടിച്ചേൽപിക്കാൻ ശ്രമിച്ചത് ആ മനുഷ്യസ്നേഹിയോടു കാണിച്ച വലിയ ദ്രോഹമാണെന്നു പറയേണ്ടിയിരിക്കുന്നു.
മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അന്തർലീനമായ വൈരുധ്യങ്ങളുടെ അനിവാര്യമായ സംഘർഷം മൂലമാണ് പത്തെഴുപത് വർഷങ്ങൾക്കുള്ളിൽ അതു പൊട്ടിത്തെറിച്ച് നാമാവശേഷമായത്. ആ വൈരുധ്യങ്ങൾ മനുഷ്യന്റെ ബുദ്ധിയെയും മനസിനെയും വൈകാരിക വ്യാപാരങ്ങളെയും മർദനമാർഗങ്ങളിലൂടെ കീഴ്പ്പെടുത്തിവയ്ക്കാനാവില്ല എന്ന സത്യമാണു വർത്തമാനകാല ചരിത്രം. ഈ സത്യം അംഗീകരിച്ച് പുതിയ പാത വെട്ടിത്തുറക്കാതെ കേരളസമൂഹത്തെ സ്ഥായിയായ നവോത്ഥാനത്തിലേക്കു നയിക്കാനാവില്ലെന്നു മാത്രമല്ല, കേരളത്തിലും ആശയപരമായ പൊട്ടിത്തെറിയിലൂടെ ഇന്നല്ലെങ്കിൽ നാളെ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം അപ്രസക്തമാകുമെന്നു തിരിച്ചറിയാത്തതു കഷ്ടമാണ്.
മാർക്സിസത്തിൽ അവശേഷിക്കുന്ന എല്ലാ നന്മകളും അതോടെ സമൂഹത്തിനു നഷ്ടമാകും.
ഡോ. ഫെർഡിനാൻഡ് കായാവിൽ
കാറൽ മാർക്സ് ഒരു മനുഷ്യസ്നേഹിയായിരുന്നു. വ്യവസായ വിപ്ലവം മൂലം മനുഷ്യൻ അനുഭവിച്ചിരുന്ന ഭീകരയാതനകൾ വലിയ അപഗ്രഥന പാടവത്തോടെ തന്റെ മൂർച്ചയേറിയ പേനകൊണ്ട് വരച്ചുകാട്ടി. തിടുക്കത്തിൽ വിപ്ലവമുണ്ടായി. നിലവിലുള്ള അക്രമത്തെ എങ്ങനെ തൂത്തെറിയാമെന്ന് അദ്ദേഹം കൃത്യമായി ചൂണ്ടിക്കാണിച്ചു. എന്നാൽ, അതിനുശേഷം കാര്യങ്ങൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നു കാണിച്ചില്ല. അല്ലെങ്കിൽ അദ്ദേഹത്തിനു വ്യക്തതയുണ്ടായിരുന്നില്ല.
ഭരണവർഗത്തെ ഇല്ലാതാക്കുകയും ചക്രവർത്തിയുടെ സിംഹാസനം അടിച്ചുപൊളിക്കുകയും രാഷ്ട്രീയാധികാരം പിടിച്ചെടുക്കുകയും ഉത്പാദന മാർഗങ്ങളെ സമൂഹവത്കരിക്കുകയും ചെയ്യുന്പോൾ പുതിയ പ്രഭാതം പൊട്ടിവിരിയുമെന്ന് അദ്ദേഹം സങ്കല്പിച്ചു. അപ്പോൾ എല്ലാം ശരിയായ പാതയിലൂടെ മുന്നോട്ടു കുതിച്ചുചാടാനുള്ള വിപ്ലവശക്തി നേടുമെന്നു കരുതി. ആ വിപ്ലവ പോരാട്ടത്തിൽ എല്ലാം എല്ലാവരുടെതുമായിരിക്കും. എല്ലാവരും അന്യന് എന്താണു നല്ലതെന്നു കണ്ടു പ്രവർത്തിക്കാൻ ആഗ്രഹിക്കുമെന്നു മാർക്സ് വിശ്വസിച്ചു.
പക്ഷേ സംഭവിച്ചത് അങ്ങനെയല്ല. ഭയാനകമായ നാശത്തിന്റെ പരന്പരയാണുണ്ടായത്. അതു വർത്തമാനകാല ചരിത്രമാണ്. ഇതു വലിയ പിശകായിരുന്നു.
അതിനേക്കാൾ ആഴത്തിൽ കിടക്കുന്ന മറ്റൊരു പിശകുണ്ട്. മനുഷ്യൻ എപ്പോഴും മനുഷ്യനായിരിക്കുമെന്ന സത്യം മാർക്സ് മറന്നുപോയി. മനുഷ്യനു സ്വാതന്ത്ര്യമുണ്ടെന്നും നന്മയും തിന്മയും ചെയ്യാൻ അവൻ പ്രാപ്തനാണെന്നും കാണാൻ വിട്ടുപോയി. വിപ്ലവം വരച്ചിടുന്ന പാതയിലൂടെ മാത്രം അവൻ നടക്കുമെന്ന് ഉറപ്പില്ല. വിപ്ലവാദർശങ്ങളെ പാടേ നിരാകരിക്കുന്ന പാതയും അവൻ സ്വീകരിച്ചെന്നുവരും. സ്വാതന്ത്ര്യം എപ്പോഴും തിന്മ ചെയ്യാനുള്ള സ്വാതന്ത്ര്യംകൂടിയാണെന്ന കാര്യം മാർക്സ് വിപ്ലവലഹരിയിൽ മറന്നുപോയി.
മാർക്സിന്റെ യഥാർഥ പിശക് ഭൗതികവാദമാണ്. മനുഷ്യൻ യഥാർഥത്തിൽ കേവലം സാന്പത്തികാവസ്ഥകളുടെ ഉത്പന്നമല്ല. അനുകൂലമായ സാന്പത്തിക സാഹചര്യം സൃഷ്ടിച്ചതുകൊണ്ടു മാത്രം പുറമേനിന്നു മനുഷ്യനെ രക്ഷിക്കാനാവില്ല. ഈശ്വരബോധവും ആ ബോധത്തിലധിഷ്ഠിതമായ ധാർമിക പഠനങ്ങളും തെറ്റുചെയ്യുന്പോൾ കുറ്റബോധവും അംഗീകരിക്കാതെ മനുഷ്യനെ ആത്യന്തികമായി സ്നേഹിക്കാനോ സാമൂഹികനീതി സൃഷ്ടിച്ച് അവനെ ഒരുപുതിയ പ്രഭാതത്തിലേക്കു നയിക്കാനോ സാധ്യമല്ല എന്ന സത്യം ഉൾക്കൊള്ളാതിരുന്നതാണ് മാർക്സിസത്തിനു പറ്റിയ ഏറ്റവും വലിയ തെറ്റ്.
എത്ര കഠിനമായ വിപ്ലവ നടപടികൾകൊണ്ടു തുടച്ചുനീക്കിയാലും മനുഷ്യഹൃദയത്തിൽ ഈശ്വരവിചാരം മാഞ്ഞുപോകുന്നതല്ല. മനുഷ്യൻ സ്വതന്ത്രമായി ചിന്തിക്കുന്നവനും സ്വാർഥമോഹങ്ങളുള്ളവനുമാകയാൽ ബലം പ്രയോഗിച്ച് സൃഷ്ടിച്ചെടുക്കുന്ന വർഗരഹിത സമൂഹം നിലനിൽക്കുകയില്ല. വീണ്ടും ഉള്ളവനും ഇല്ലാത്തവനുമായി സമൂഹം വേർതിരിയും. ആധ്യാത്മികാടിസ്ഥാനത്തിലുള്ള ധാർമിക പ്രബോധനങ്ങളിലൂടെയും നിയമംകൊണ്ടുള്ള നിയന്ത്രണങ്ങളിലൂടെയും ഉച്ചനീചത്വങ്ങളുടെ വിടവ് കുറയ്ക്കാൻ ശ്രമിക്കുകയാണു വേണ്ടത്.
വിരുദ്ധശക്തികളുടെ സമരവും ഐക്യവും സമൂഹത്തിലുടനീളം കാണാൻ കഴിയുമെന്നു മാർക്സ് നിരീക്ഷിച്ചതായി എം.വി.ഗോവിന്ദൻ എടുത്തുപറയുന്നു. മുതലാളിത്തവും തൊഴിലാളിവർഗവുമുള്ള സമൂഹത്തിൽ, ഈ വിരുദ്ധശക്തികളുടെ നിരന്തര സംഘട്ടനവും പരസ്പര പ്രവർത്തനവും തൊഴിലാളിവർഗ മേധാവിത്തത്തിലേക്കു നയിക്കുമെന്ന് എം.വി.ഗോവിന്ദൻ സമർഥിച്ചു.
ഈ സിദ്ധാന്തം എന്നേ ചോദ്യംചെയ്യപ്പെട്ടുകഴിഞ്ഞു. പാശ്ചാത്യരാജ്യങ്ങളിൽ നിലനിന്നിരുന്ന മുതലാളി-തൊഴിലാളി ബന്ധങ്ങളെയും ലാഭങ്ങളെയും അതിൻമേലുള്ള മിച്ചമൂല്യങ്ങളെയും വിലയിരുത്തി കാൾ മാർക്സ് എഴുതിയുണ്ടാക്കിയ പ്രത്യശാസ്ത്രത്തിന് ഇന്നത്തെ ലോകത്തിൽ എന്താണു പ്രസക്തി? മുതലാളി-തൊഴിലാളി ബന്ധങ്ങളുടെ സ്വഭാവവും നിലനിൽപും രീതിയും പാടേ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. വിവിധ മേഖലകളിലെ പുത്തൻ ടെക്നോളജികളുടെ ലോകത്തിൽ, അന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ എഴുതിയുണ്ടാക്കിയ പ്രത്യയശാസ്ത്രത്തിന് ഇന്ന് ഒരർഥവുമില്ല.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമനുസരിച്ച് ചൂഷിതർ സംഘടിച്ച് ചൂഷകർക്കെതിരേ വിപ്ലവത്തിലൂടെ അധികാരം കൈയടക്കുകയെന്നതാണു ദൗത്യം. മുതലാളിത്തവും തൊഴിലാളിവർഗവുമുള്ള സമൂഹത്തിൽ ഈ വിരുദ്ധശക്തികളുടെ നിരന്തര സംഘട്ടനവും പരസ്പര പ്രവർത്തനവും തൊഴിലാളിവർഗ മേധാവിത്തത്തിലേക്കു നയിക്കുമെന്ന് എം.വി.ഗോവിന്ദൻ വിശ്വസിക്കുന്നു. ഇനി എന്നാണ് ഈ തൊഴിലാളിവർഗ മേധാവിത്തം ഉണ്ടാകുക? മാർക്സ് മരിച്ചിട്ട് ഏതാണ്ട് 140 വർഷമാകുന്നില്ലേ?
സമൂഹംതന്നെയും എന്തുമാത്രം മാറിക്കഴിഞ്ഞിരിക്കുന്നു? തൊഴിലാളി സൗഹാർദവ്യവസ്ഥിതിയല്ലേ ഇന്നു പൊതുവേ എല്ലാ രാജ്യങ്ങളും വളർത്തിയെടുക്കുന്നത്? മാർക്സിന്റെ കാലത്ത് തൊഴിലാളിവർഗം അനുഭവിച്ച സാമൂഹ്യതിന്മകൾ ഇന്ന് എവിടെയെങ്കിലും നിലനിൽക്കുന്നുണ്ടോ?
ഇന്നു സംവാദത്തിലൂടെയും വിട്ടുവീഴ്ചകളിലൂടെയും സംഘർഷരഹിതമായ സാമൂഹികവ്യവസ്ഥിതിയിലേക്കു നീങ്ങാനല്ലേ ലോകരാഷ്ട്രങ്ങൾ ആഗ്രഹിക്കുന്നത്? കടുത്ത മാർക്സിയൻ പഠനങ്ങൾ നടപ്പാക്കിയിരുന്ന കമ്യൂണിസ്റ്റ് രാജ്യങ്ങൾപോലും നിയന്ത്രണവിധേയമായ മുതലാളിത്ത സംവിധാനത്തിലേക്കല്ലേ നീങ്ങുന്നത്? തൊഴിലാളിവർഗ മേധാവിത്വ ഭരണരീതികളല്ലല്ലോ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
സാമൂഹിക മുന്നേറ്റങ്ങളെ ഒന്നിപ്പിക്കാൻ മാർക്സിയൻ സിദ്ധാന്തമല്ലാതെ ഇന്ന് മറ്റൊന്നില്ല എന്ന പഠനം ഇന്നത്തെ മാറുന്ന സാമൂഹികബന്ധങ്ങളിൽ എങ്ങനെ അംഗീകരിക്കാനാവും? മുതലാളിത്തവും തൊഴിലാളിവർഗവും തമ്മിലുള്ള സംഘർഷമാണു സാമൂഹിക വിപ്ലവത്തിന്റെ ചാലകശക്തിയായി മാർക്സ് കണ്ടതെങ്കിൽ, ഇന്ന് ആ സംഘർഷം സംവാദത്തിലൂടെയും മനുഷ്യബന്ധങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെയും പശ്ചാത്തലത്തിൽ വസ്തുതാപരമായി ചിന്തിക്കുന്ന മാർക്സിസ്റ്റ് ചിന്തകർപോലും ഒരു പുനർവായനയ്ക്കു തയാറായിക്കൊണ്ടിരിക്കുകയല്ലേ?
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ രേഖപ്പെടുത്തിയിരിക്കുന്നത് “സമൂഹത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രം വർഗസമരത്തിന്റെ ചരിത്രമാണ്’’ എന്നാണ്. ഇന്നും അതെങ്ങനെ ആവർത്തിക്കാനാവും? മാർക്സ് ജീവിച്ചിരുന്ന കാലത്തെ സാന്പത്തിക, സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടുകളെ അദ്ദേഹം നിരൂപണബുദ്ധ്യാ നിരീക്ഷിച്ചത് എക്കാലത്തേക്കുമുള്ള ഒരു ഔഷധവിധിയായി കാണേണ്ടതല്ല. അത് എക്കാലത്തെയും മരുന്നുകുറിപ്പടിയായി അംഗീകരിക്കണമെന്ന നിലപാടാണ് എം.വി.ഗോവിന്ദന്റെതെന്നാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിൽനിന്നു മനസിലാക്കേണ്ടത്.
ഓരോ പ്രദേശത്തിന്റെയും പ്രത്യേക സാഹചര്യങ്ങളും ജനങ്ങളുടെ സാമൂഹിക-സാംസ്കാരിക നിലപാടുകളും കണക്കിലെടുത്തുവേണം തന്റെ പഠനങ്ങൾ പ്രായോഗികതലത്തിൽ കൊണ്ടുവരേണ്ടതെന്ന മാർക്സിന്റെ നിർദേശം അവഗണിച്ച് കണ്ണുമടച്ച് വൈരുധ്യാത്മക ഭൗതികവാദം അടിച്ചേൽപിക്കാൻ ശ്രമിച്ചത് ആ മനുഷ്യസ്നേഹിയോടു കാണിച്ച വലിയ ദ്രോഹമാണെന്നു പറയേണ്ടിയിരിക്കുന്നു.
മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അന്തർലീനമായ വൈരുധ്യങ്ങളുടെ അനിവാര്യമായ സംഘർഷം മൂലമാണ് പത്തെഴുപത് വർഷങ്ങൾക്കുള്ളിൽ അതു പൊട്ടിത്തെറിച്ച് നാമാവശേഷമായത്. ആ വൈരുധ്യങ്ങൾ മനുഷ്യന്റെ ബുദ്ധിയെയും മനസിനെയും വൈകാരിക വ്യാപാരങ്ങളെയും മർദനമാർഗങ്ങളിലൂടെ കീഴ്പ്പെടുത്തിവയ്ക്കാനാവില്ല എന്ന സത്യമാണു വർത്തമാനകാല ചരിത്രം. ഈ സത്യം അംഗീകരിച്ച് പുതിയ പാത വെട്ടിത്തുറക്കാതെ കേരളസമൂഹത്തെ സ്ഥായിയായ നവോത്ഥാനത്തിലേക്കു നയിക്കാനാവില്ലെന്നു മാത്രമല്ല, കേരളത്തിലും ആശയപരമായ പൊട്ടിത്തെറിയിലൂടെ ഇന്നല്ലെങ്കിൽ നാളെ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം അപ്രസക്തമാകുമെന്നു തിരിച്ചറിയാത്തതു കഷ്ടമാണ്.
മാർക്സിസത്തിൽ അവശേഷിക്കുന്ന എല്ലാ നന്മകളും അതോടെ സമൂഹത്തിനു നഷ്ടമാകും.
ഡോ. ഫെർഡിനാൻഡ് കായാവിൽ