പണി ആയുധങ്ങൾ ഒതുക്കിവച്ച് വിവാദ കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷകർക്കു പിന്തുണ അർപ്പിക്കാൻ ഒരുക്കിയ ഡിജിറ്റൽ പണിയായുധങ്ങളെ ചൊല്ലിയാണു രാജ്യത്തെ പുതിയ വിവാദം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ടൂൾ കിറ്റ് ആണ് പുതിയ വിവാദ താരം.
ടൂൾകിറ്റ് പങ്കുവച്ചതിന്റെ പേരിൽ ബംഗളുരുവിൽ നിന്നുള്ള 22 വയസുകാരി വിദ്യാർഥി ദിഷ രവി അറസ്റ്റിലായതോടെ ഈ വിഷയത്തിൽ രാജ്യവ്യാപക പ്രതിഷേധങ്ങളും ചർച്ചകളും മുറുകിയിരിക്കുന്നു. രാജ്യദ്രോഹ കുറ്റം ഉൾപ്പെടെ ചുമത്തി ദിഷ രവിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മുംബൈയിൽ നിന്നുള്ള ആക്ടിവിസ്റ്റും അഭിഭാഷകയുമായ നികിത ജേക്കബ്, ശാന്തനു എന്നിവർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് വാറന്റും ഇറങ്ങി. നാലാഴ്ചത്തേക്ക് അറസ്റ്റ് ഒഴിവാക്കണം എന്നാവശ്യപ്പെട്ടു നികിത ജേക്കബ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ടൂൾ കിറ്റ് കേസിൽ ആദ്യമായി അറസ്റ്റിലായ ദിഷ രവിയും പോയറ്റിക് ജസ്റ്റീസ് ഫൗണ്ടേ ഷൻ എന്ന സംഘടനയും റിപ്പബ്ലിക് ദിനത്തിലെ പ്രതിഷേധത്തിനു മുന്നോടിയായി ഒരു ട്വിറ്റർ കൊടുങ്കാറ്റ് തന്നെ സൃഷ്ടിക്കണം എന്നാവശ്യപ്പെട്ടു നികിത ജേക്കബിനെ സമീപിച്ചു എന്നാണ് ഡൽഹി പോലീസിന്റെ ആരോപണം.
ദിഷയുടെ അറസ്റ്റിനെ അപലപിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ദിഷയെ ഉടൻ വിട്ടയക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. തോക്കുമായി നടക്കുന്നവർ നിരായുധയായ ഒരു പെണ്കുട്ടിയെ ഭയക്കുന്നു. നിരായുധയായ ഒരു പെണ്കുട്ടി ധൈര്യത്തിന്റെയും പ്രതീക്ഷയുടെയും കിരണങ്ങൾ പരത്തുന്നു എന്ന ട്വീറ്റ് ഇന്ത്യ നിശബ്ദയാക്കപ്പെടുന്നു എന്ന ഹാഷ് ടാഗോടെ പ്രിയങ്ക ട്വീറ്റ് ചെയ്തു.
ദിഷയും അറസ്റ്റും വിവാദവും
ഡൽഹി കോടതിയിൽ ഹാജരാക്കിയ ദിഷയെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടതിനെതിരേ പ്രമുഖ നിയമ വിദഗ്ധർ രംഗത്തെത്തി. ശനിയാഴ്ച ബംഗളുരുവിൽ നിന്ന് അറസ്റ്റ് ചെയ്ത ദിഷയെ ട്രാൻസിറ്റ് റിമാൻഡ് പോലുമില്ലാതെയാണ് ഡൽഹി പോലീസ് തലസ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഞായറാഴ്ച ഹാജരാക്കിയപ്പോൾ ദിഷയ്ക്ക് വേണ്ടി ഹാജരാകാൻ അഭിഭാഷകരും ഉണ്ടായിരുന്നില്ല.
അഭിഭാഷകർ ഇല്ലാത്തപ്പോൾ ജുഡീഷൽ കസ്റ്റഡിയിൽ വിടുന്നിതിനു പകരം നേരെ പോലീസ് കസ്റ്റഡിയിലേക്ക് വിട്ട മജിസ്ട്രേറ്റിന്റെ നടപടി തെറ്റാണെന്നു ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷക റെബേക്ക ജോണ് രംഗത്തെത്തി. മറ്റൊരു അക്രമ സംഭവങ്ങളിലും പങ്കില്ലാതിരിക്കേ സോഷ്യൽ മീഡിയയിൽ ഒരു ടൂൾകിറ്റ് പങ്കുവച്ചതിന്റെ പേരിൽ ദിഷയെ അറസ്റ്റ് ചെയ്തതു തന്നെ നിയമവിരുദ്ധമാണെന്നാണ് മുതിർന്ന അഭിഭാഷകനായ കോളിൻ ഗോണ്സാൽവസ് ചൂണ്ടിക്കാട്ടിയത്.
ബംഗളുരു മൗണ്ട് കാർമൽ കോളജിൽ നിന്നു ബിരുദം പൂർത്തിയാക്കിയ ദിഷ രവി ഫ്രൈഡേ ഫോർ ഫ്യൂച്ചർ കാന്പയിൻ എന്ന പരിസ്ഥിതി പ്രസ്ഥാനത്തിന്റെ സഹസ്ഥാപകയാണ്. വെള്ളിയാഴ്ചകൾ പഠനം ഉപേക്ഷിച്ച് പരിസ്ഥിതി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയായിരുന്നു ഇവരുടെ രീതി. ദിഷ നിലവിൽ ഒരു ഭക്ഷ്യ സംസ്കരണ കന്പനിയുടെ മാനേജരാണ്. യുവ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ് പങ്കുവച്ച ടൂൾ കിറ്റ് എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു എന്നാണു ദിഷയ്ക്കെതിരേ ഡൽഹി പോലീസ് ആരോപിക്കുന്ന കുറ്റം.
തനിക്ക് ഒരു ഗൂഢാലോചനയിലും പങ്കില്ലെന്നും കർഷക സമരത്തെ പിന്തുണയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ടൂൾകിറ്റിൽ രണ്ടു വരിയിൽ മാറ്റം വരുത്തിയിരുന്നു എന്നും ദിഷ തന്നെ ഞായറാഴ്ച കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ, ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയിപ്പോൾ ദിഷയ്ക്കു വേണ്ടി കോടതിയിൽ അഭിഭാഷകർ ഹാജരായിരുന്നില്ല. ഏതു കോടതിയിലാണ് ഹാജരാക്കുക എന്ന് ദിഷയുടെ അഭിഭാഷകരെ പോലീസ് അറിയിച്ചിരുന്നുമില്ല.
എന്താണു ടൂൾ കിറ്റ്
ടൂൾ കിറ്റ് എന്നാൽ, ലളിതമായി പറഞ്ഞാൽ, ഒരു വിഷയത്തെയോ പ്രതിഷേധങ്ങളെയോ കുറിച്ചു വിശദീകരിക്കുന്ന ഡിജിറ്റൽ മാർഗനിർദേശങ്ങളാണ്. കർഷക സമരത്തിനു പിന്തുണ അർപ്പിച്ച് പ്രചരിച്ച ടൂൾകിറ്റ് ഗൂഗിൾ ഡോക്യുമെന്റായിരുന്നു. ഒരു പ്രശ്നത്തെ എങ്ങനെ സമീപിക്കാം എന്നതിനെക്കുറിച്ചോ പരാതികളെക്കുറിച്ചോ പ്രതിഷേധങ്ങളെക്കുറിച്ചോ വലിയ ജനകീയ മുറ്റേങ്ങളെക്കുറിച്ചോ ഉള്ള വിശദീകരണങ്ങളാണു ടൂൾ കിറ്റുകൾ. പ്രക്ഷോഭത്തിനു പിന്നിലെ കാരണങ്ങൾ. സമരത്തിൽ പങ്കെടുക്കേണ്ടതെങ്ങനെ, ഏതൊക്കെ തരത്തിൽ സമരപരിപാടികൾക്ക് പ്രചാരണം നൽകണം, ആഭ്യന്തര-ആഗോള തലത്തിൽ എങ്ങനെ പിന്തുണ നേടണം, സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തേണ്ട രീതികൾ എങ്ങനെ എന്നിവ അടക്കമുള്ള നിർദേശങ്ങളാണ് ഒരു ടൂൾ കിറ്റിന്റെ ഉള്ളടക്കം.
ടൂൾ കിറ്റിനുള്ളിലെ വിവാദം
സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ് കർഷകസമരത്തിനു പിന്തുണ അർപ്പിച്ച് ട്വിറ്ററിൽ പങ്കുവച്ച ടൂൾ കിറ്റാണ് ഇപ്പോൾ രാജ്യത്തു വിവാദ വിഷയമായിരിക്കുന്നത്. ഡൽഹിയിൽ നടന്നുവരുന്ന കർഷക സമരത്തെക്കുറിച്ച് അറിയാത്തവർക്ക് അതിന്റെ സാഹചര്യങ്ങൾ നന്നായി മനസിലാക്കി, എങ്ങനെ പിന്തുണ നൽകണമെന്നു സമഗ്രമായി വിശദീകരിക്കുന്ന ഗൂഗിൾ ഡോക്യുമെന്റായിരുന്നു ഈ ടൂൾ കിറ്റ്. കർഷകരെയും കാർഷികരംഗത്തെയും കോർപറേറ്റ് ചൂഷണങ്ങൾക്കു വിട്ടുകൊടുക്കുന്നതിനെപ്പറ്റിയും ഇതിൽ വിശദീകരിക്കുന്നു.
കർഷക സമരത്തെ പിന്തുണയ്ക്കാൻ ആഹ്വാനം ചെയ്യുന്ന ഈ ടൂൾ കിറ്റിന്റെ നിർമാണത്തിനു പിന്നിൽ പോയറ്റിക് ജസ്റ്റീസ് ഫൗണ്ടേഷൻ എന്ന ഖാലിസ്ഥാൻ അനുകൂല സംഘടന ആണെന്നാണ് ഡൽഹി പോലീസ് ആരോപിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കയറി അക്രമം നടത്തിയതുൾപ്പടെയുള്ള സംഭവങ്ങൾക്കു പിന്നിലെ ഗൂഢാലോചനയ്ക്കും ആസൂത്രണങ്ങൾക്കും ഈ ടൂൾകിറ്റുമായി ബന്ധമുണ്ടെ ന്നും പോലീസ് പറയുന്നു.
ഗ്രേറ്റ തൻബർഗ് ആദ്യം ട്വിറ്ററിൽ പങ്കുവച്ച ടൂൾ കിറ്റ് ഏറെ പ്രചാരം നേടുന്നതിനു മുമ്പേ സ്വയം ഡിലീറ്റ് ചെയ്തിരുന്നു. ജനുവരി 26നും അതിനു പിന്നാലെയും കർഷകർക്ക് അനുകൂലമായി ഒരു ഡിജിറ്റൽ പ്രക്ഷോഭം തന്നെ നടത്തണമെന്ന ആഹ്വാനമാണ് ഇതിൽ ഉണ്ടായിരുന്നതെന്ന് ഡൽഹി പോലീസ് പറയുന്നു. ജനുവരി 23 മുതൽ നടത്തേണ്ട നീക്കങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു എന്നാണ് ആരോപണം.
പിന്നീട് ഫെബ്രുവരി നാലിനു ഗ്രേറ്റ പങ്കുവച്ച രണ്ടാമത്തെ ടൂൾകിറ്റിൽ കർഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകളിലും പോസ്റ്റുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിനെയും ടാഗ് ചെയ്യണം എന്നതുൾപ്പടെയുള്ള നിർദേശങ്ങളായിരുന്നു.
ഗ്രേറ്റ തൻബർഗ് പങ്കുവച്ച ടൂൾകിറ്റിലൂടെ രാജ്യത്തിനെതിരായ ഗൂഢാലോചന പുറത്തായെന്നാണ് കേന്ദ്ര സർക്കാരും മന്ത്രിമാരും ആരോപിക്കുന്നത്. നേരത്തേ തന്നെ ടൂൾ കിറ്റിന്റെ പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ആവശ്യപ്പെട്ട് ഡൽഹി പോലീസ് ഗൂഗിൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങളുടെ സ്ഥിരം വേദിയാണെന്നും മറ്റുമുള്ള ആരോപണങ്ങൾ ടൂൾ കിറ്റിലുണ്ടെ ന്നും പോലീസ് പറയുന്നു.
കിറ്റിൽ കാര്യമുണ്ടോ?
ടൂൾ കിറ്റിന്റെ മറവിൽ പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാരും ഡൽഹി പോലീസും നടത്തുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ദിഷ രവിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെ പി. ചിദംബരവും വിമർശനവുമായി രംഗത്തെത്തി. ഇന്ത്യൻ മണ്ണിലേക്ക് ചൈനീസ് സൈന്യം കടന്നുകയറുന്നതിലും വലുതാണോ കർഷക സമരത്തെ പിൻതുണയ്ക്കുന്ന ഒരു ടൂൾ കിറ്റ് എന്നാണ് ചിദംബരം ചോദിച്ചത്. 22 വയസുള്ള ഒരു പെണ്കുട്ടി എങ്ങനെയാണ് രാജ്യത്തിനു ഭീഷണിയായി മാറുന്നതെന്നും ദിഷയുടെ അറസ്റ്റിനെ ചൂണ്ടി ചിദംബരം ചോദിച്ചു.
ദിഷയെ ഉടൻ വിട്ടയക്കണം എന്നാവശ്യപ്പെട്ട് പരിസ്ഥിതി, സാമൂഹ്യ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
സെബി മാത്യു
ടൂൾകിറ്റ് പങ്കുവച്ചതിന്റെ പേരിൽ ബംഗളുരുവിൽ നിന്നുള്ള 22 വയസുകാരി വിദ്യാർഥി ദിഷ രവി അറസ്റ്റിലായതോടെ ഈ വിഷയത്തിൽ രാജ്യവ്യാപക പ്രതിഷേധങ്ങളും ചർച്ചകളും മുറുകിയിരിക്കുന്നു. രാജ്യദ്രോഹ കുറ്റം ഉൾപ്പെടെ ചുമത്തി ദിഷ രവിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മുംബൈയിൽ നിന്നുള്ള ആക്ടിവിസ്റ്റും അഭിഭാഷകയുമായ നികിത ജേക്കബ്, ശാന്തനു എന്നിവർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് വാറന്റും ഇറങ്ങി. നാലാഴ്ചത്തേക്ക് അറസ്റ്റ് ഒഴിവാക്കണം എന്നാവശ്യപ്പെട്ടു നികിത ജേക്കബ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ടൂൾ കിറ്റ് കേസിൽ ആദ്യമായി അറസ്റ്റിലായ ദിഷ രവിയും പോയറ്റിക് ജസ്റ്റീസ് ഫൗണ്ടേ ഷൻ എന്ന സംഘടനയും റിപ്പബ്ലിക് ദിനത്തിലെ പ്രതിഷേധത്തിനു മുന്നോടിയായി ഒരു ട്വിറ്റർ കൊടുങ്കാറ്റ് തന്നെ സൃഷ്ടിക്കണം എന്നാവശ്യപ്പെട്ടു നികിത ജേക്കബിനെ സമീപിച്ചു എന്നാണ് ഡൽഹി പോലീസിന്റെ ആരോപണം.
ദിഷയുടെ അറസ്റ്റിനെ അപലപിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ദിഷയെ ഉടൻ വിട്ടയക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. തോക്കുമായി നടക്കുന്നവർ നിരായുധയായ ഒരു പെണ്കുട്ടിയെ ഭയക്കുന്നു. നിരായുധയായ ഒരു പെണ്കുട്ടി ധൈര്യത്തിന്റെയും പ്രതീക്ഷയുടെയും കിരണങ്ങൾ പരത്തുന്നു എന്ന ട്വീറ്റ് ഇന്ത്യ നിശബ്ദയാക്കപ്പെടുന്നു എന്ന ഹാഷ് ടാഗോടെ പ്രിയങ്ക ട്വീറ്റ് ചെയ്തു.
ദിഷയും അറസ്റ്റും വിവാദവും
ഡൽഹി കോടതിയിൽ ഹാജരാക്കിയ ദിഷയെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടതിനെതിരേ പ്രമുഖ നിയമ വിദഗ്ധർ രംഗത്തെത്തി. ശനിയാഴ്ച ബംഗളുരുവിൽ നിന്ന് അറസ്റ്റ് ചെയ്ത ദിഷയെ ട്രാൻസിറ്റ് റിമാൻഡ് പോലുമില്ലാതെയാണ് ഡൽഹി പോലീസ് തലസ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഞായറാഴ്ച ഹാജരാക്കിയപ്പോൾ ദിഷയ്ക്ക് വേണ്ടി ഹാജരാകാൻ അഭിഭാഷകരും ഉണ്ടായിരുന്നില്ല.
അഭിഭാഷകർ ഇല്ലാത്തപ്പോൾ ജുഡീഷൽ കസ്റ്റഡിയിൽ വിടുന്നിതിനു പകരം നേരെ പോലീസ് കസ്റ്റഡിയിലേക്ക് വിട്ട മജിസ്ട്രേറ്റിന്റെ നടപടി തെറ്റാണെന്നു ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷക റെബേക്ക ജോണ് രംഗത്തെത്തി. മറ്റൊരു അക്രമ സംഭവങ്ങളിലും പങ്കില്ലാതിരിക്കേ സോഷ്യൽ മീഡിയയിൽ ഒരു ടൂൾകിറ്റ് പങ്കുവച്ചതിന്റെ പേരിൽ ദിഷയെ അറസ്റ്റ് ചെയ്തതു തന്നെ നിയമവിരുദ്ധമാണെന്നാണ് മുതിർന്ന അഭിഭാഷകനായ കോളിൻ ഗോണ്സാൽവസ് ചൂണ്ടിക്കാട്ടിയത്.
ബംഗളുരു മൗണ്ട് കാർമൽ കോളജിൽ നിന്നു ബിരുദം പൂർത്തിയാക്കിയ ദിഷ രവി ഫ്രൈഡേ ഫോർ ഫ്യൂച്ചർ കാന്പയിൻ എന്ന പരിസ്ഥിതി പ്രസ്ഥാനത്തിന്റെ സഹസ്ഥാപകയാണ്. വെള്ളിയാഴ്ചകൾ പഠനം ഉപേക്ഷിച്ച് പരിസ്ഥിതി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയായിരുന്നു ഇവരുടെ രീതി. ദിഷ നിലവിൽ ഒരു ഭക്ഷ്യ സംസ്കരണ കന്പനിയുടെ മാനേജരാണ്. യുവ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ് പങ്കുവച്ച ടൂൾ കിറ്റ് എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു എന്നാണു ദിഷയ്ക്കെതിരേ ഡൽഹി പോലീസ് ആരോപിക്കുന്ന കുറ്റം.
തനിക്ക് ഒരു ഗൂഢാലോചനയിലും പങ്കില്ലെന്നും കർഷക സമരത്തെ പിന്തുണയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ടൂൾകിറ്റിൽ രണ്ടു വരിയിൽ മാറ്റം വരുത്തിയിരുന്നു എന്നും ദിഷ തന്നെ ഞായറാഴ്ച കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ, ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയിപ്പോൾ ദിഷയ്ക്കു വേണ്ടി കോടതിയിൽ അഭിഭാഷകർ ഹാജരായിരുന്നില്ല. ഏതു കോടതിയിലാണ് ഹാജരാക്കുക എന്ന് ദിഷയുടെ അഭിഭാഷകരെ പോലീസ് അറിയിച്ചിരുന്നുമില്ല.
എന്താണു ടൂൾ കിറ്റ്
ടൂൾ കിറ്റ് എന്നാൽ, ലളിതമായി പറഞ്ഞാൽ, ഒരു വിഷയത്തെയോ പ്രതിഷേധങ്ങളെയോ കുറിച്ചു വിശദീകരിക്കുന്ന ഡിജിറ്റൽ മാർഗനിർദേശങ്ങളാണ്. കർഷക സമരത്തിനു പിന്തുണ അർപ്പിച്ച് പ്രചരിച്ച ടൂൾകിറ്റ് ഗൂഗിൾ ഡോക്യുമെന്റായിരുന്നു. ഒരു പ്രശ്നത്തെ എങ്ങനെ സമീപിക്കാം എന്നതിനെക്കുറിച്ചോ പരാതികളെക്കുറിച്ചോ പ്രതിഷേധങ്ങളെക്കുറിച്ചോ വലിയ ജനകീയ മുറ്റേങ്ങളെക്കുറിച്ചോ ഉള്ള വിശദീകരണങ്ങളാണു ടൂൾ കിറ്റുകൾ. പ്രക്ഷോഭത്തിനു പിന്നിലെ കാരണങ്ങൾ. സമരത്തിൽ പങ്കെടുക്കേണ്ടതെങ്ങനെ, ഏതൊക്കെ തരത്തിൽ സമരപരിപാടികൾക്ക് പ്രചാരണം നൽകണം, ആഭ്യന്തര-ആഗോള തലത്തിൽ എങ്ങനെ പിന്തുണ നേടണം, സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തേണ്ട രീതികൾ എങ്ങനെ എന്നിവ അടക്കമുള്ള നിർദേശങ്ങളാണ് ഒരു ടൂൾ കിറ്റിന്റെ ഉള്ളടക്കം.
ടൂൾ കിറ്റിനുള്ളിലെ വിവാദം
സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ് കർഷകസമരത്തിനു പിന്തുണ അർപ്പിച്ച് ട്വിറ്ററിൽ പങ്കുവച്ച ടൂൾ കിറ്റാണ് ഇപ്പോൾ രാജ്യത്തു വിവാദ വിഷയമായിരിക്കുന്നത്. ഡൽഹിയിൽ നടന്നുവരുന്ന കർഷക സമരത്തെക്കുറിച്ച് അറിയാത്തവർക്ക് അതിന്റെ സാഹചര്യങ്ങൾ നന്നായി മനസിലാക്കി, എങ്ങനെ പിന്തുണ നൽകണമെന്നു സമഗ്രമായി വിശദീകരിക്കുന്ന ഗൂഗിൾ ഡോക്യുമെന്റായിരുന്നു ഈ ടൂൾ കിറ്റ്. കർഷകരെയും കാർഷികരംഗത്തെയും കോർപറേറ്റ് ചൂഷണങ്ങൾക്കു വിട്ടുകൊടുക്കുന്നതിനെപ്പറ്റിയും ഇതിൽ വിശദീകരിക്കുന്നു.
കർഷക സമരത്തെ പിന്തുണയ്ക്കാൻ ആഹ്വാനം ചെയ്യുന്ന ഈ ടൂൾ കിറ്റിന്റെ നിർമാണത്തിനു പിന്നിൽ പോയറ്റിക് ജസ്റ്റീസ് ഫൗണ്ടേഷൻ എന്ന ഖാലിസ്ഥാൻ അനുകൂല സംഘടന ആണെന്നാണ് ഡൽഹി പോലീസ് ആരോപിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കയറി അക്രമം നടത്തിയതുൾപ്പടെയുള്ള സംഭവങ്ങൾക്കു പിന്നിലെ ഗൂഢാലോചനയ്ക്കും ആസൂത്രണങ്ങൾക്കും ഈ ടൂൾകിറ്റുമായി ബന്ധമുണ്ടെ ന്നും പോലീസ് പറയുന്നു.
ഗ്രേറ്റ തൻബർഗ് ആദ്യം ട്വിറ്ററിൽ പങ്കുവച്ച ടൂൾ കിറ്റ് ഏറെ പ്രചാരം നേടുന്നതിനു മുമ്പേ സ്വയം ഡിലീറ്റ് ചെയ്തിരുന്നു. ജനുവരി 26നും അതിനു പിന്നാലെയും കർഷകർക്ക് അനുകൂലമായി ഒരു ഡിജിറ്റൽ പ്രക്ഷോഭം തന്നെ നടത്തണമെന്ന ആഹ്വാനമാണ് ഇതിൽ ഉണ്ടായിരുന്നതെന്ന് ഡൽഹി പോലീസ് പറയുന്നു. ജനുവരി 23 മുതൽ നടത്തേണ്ട നീക്കങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു എന്നാണ് ആരോപണം.
പിന്നീട് ഫെബ്രുവരി നാലിനു ഗ്രേറ്റ പങ്കുവച്ച രണ്ടാമത്തെ ടൂൾകിറ്റിൽ കർഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകളിലും പോസ്റ്റുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിനെയും ടാഗ് ചെയ്യണം എന്നതുൾപ്പടെയുള്ള നിർദേശങ്ങളായിരുന്നു.
ഗ്രേറ്റ തൻബർഗ് പങ്കുവച്ച ടൂൾകിറ്റിലൂടെ രാജ്യത്തിനെതിരായ ഗൂഢാലോചന പുറത്തായെന്നാണ് കേന്ദ്ര സർക്കാരും മന്ത്രിമാരും ആരോപിക്കുന്നത്. നേരത്തേ തന്നെ ടൂൾ കിറ്റിന്റെ പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ആവശ്യപ്പെട്ട് ഡൽഹി പോലീസ് ഗൂഗിൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങളുടെ സ്ഥിരം വേദിയാണെന്നും മറ്റുമുള്ള ആരോപണങ്ങൾ ടൂൾ കിറ്റിലുണ്ടെ ന്നും പോലീസ് പറയുന്നു.
കിറ്റിൽ കാര്യമുണ്ടോ?
ടൂൾ കിറ്റിന്റെ മറവിൽ പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാരും ഡൽഹി പോലീസും നടത്തുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ദിഷ രവിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെ പി. ചിദംബരവും വിമർശനവുമായി രംഗത്തെത്തി. ഇന്ത്യൻ മണ്ണിലേക്ക് ചൈനീസ് സൈന്യം കടന്നുകയറുന്നതിലും വലുതാണോ കർഷക സമരത്തെ പിൻതുണയ്ക്കുന്ന ഒരു ടൂൾ കിറ്റ് എന്നാണ് ചിദംബരം ചോദിച്ചത്. 22 വയസുള്ള ഒരു പെണ്കുട്ടി എങ്ങനെയാണ് രാജ്യത്തിനു ഭീഷണിയായി മാറുന്നതെന്നും ദിഷയുടെ അറസ്റ്റിനെ ചൂണ്ടി ചിദംബരം ചോദിച്ചു.
ദിഷയെ ഉടൻ വിട്ടയക്കണം എന്നാവശ്യപ്പെട്ട് പരിസ്ഥിതി, സാമൂഹ്യ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
സെബി മാത്യു