ഒരു സ്വതന്ത്ര റിപ്പബ്ലിക് ആയി ഇന്ത്യ മാറിയതിന്റെയും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെയും 71 വർഷം ഇന്ന് നമ്മൾ പിന്നിടുകയാണ്. നമ്മുടെ മഹത്തായ സ്വാതന്ത്ര്യസമരവും ലോകത്തെതന്നെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയും മറ്റേതു രാജ്യത്തിനും അനുകരണീയമാണ്. നാനാജാതി മതസ്ഥർ ജീവിക്കുന്ന നമ്മുടെ ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ദർശനം ലോകരാജ്യങ്ങൾക്കു മാതൃകയാണ്. ഈ മഹത്തായ ദർശനം പ്രതിഫലിപ്പിക്കുന്ന ശ്രേഷ്ഠ ഗ്രന്ഥമാണു നമ്മുടെ ഭരണഘടന. ഭരണഘടന ഉറപ്പുതരുന്ന ജീവിക്കാനുള്ള അവകാശവും ആവിഷ്കാര സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ഹനിക്കപ്പെടുന്ന ഒരു പ്രത്യേക സാഹചര്യത്തിലൂടെ ഇന്ന് ഇന്ത്യ കടന്നുപോകുമ്പോൾ റിപ്പബ്ലിക് ദിനാചരണം കൂടുതൽ ഉത്തരവാദിത്വങ്ങൾ പൗരന്മാർക്കു നൽകുന്നുണ്ട്.
അധികാരവര്‍ഗം വളരെ ഗൗരവപൂർവം നോക്കിക്കണ്ടിരുന്ന ഭൂതകാല ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. ജനാധിപത്യ പെരുമാറ്റചട്ടങ്ങള്‍, സ്ഥാപനങ്ങള്‍, മൂല്യങ്ങള്‍ എന്നിവ പരസ്യമായി തന്നെ ആക്രമിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന അവസ്ഥയാണിന്നുള്ളത്. മത ന്യൂനപക്ഷങ്ങൾ, കർഷകർ, ദലിതുകള്‍, ആദിവാസികള്‍ തുടങ്ങിയ അധഃസ്ഥിത വിഭാഗങ്ങൾ എന്നിവരെല്ലാം ഇന്ന് അതിജീവനത്തിനുവേണ്ടി കനത്ത പോരാട്ടത്തിലാണ്. തണുത്തുറഞ്ഞ ഡൽഹിയുടെ തെരുവുകൾ കർഷക രോഷത്തിന്റെ ചൂടേറ്റ് വല്ലാതെ അസ്വസ്ഥമാണ്. സ്ത്രീകൾക്കും പിഞ്ചു പെൺകുഞ്ഞുങ്ങൾക്കും എതിരെയുള്ള പീഡനങ്ങളുടെ വാർത്തകളാൽ മാധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണ്.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് ‘നമ്മള്, ഇന്ത്യയിലെ ജനങ്ങള്‍’ എന്ന മനോഹരമായ വാക്കുകളോടെയാണ്. ആമുഖം ഇങ്ങനെ വായിക്കാം: “നമ്മള്, ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും, ഭാരതത്തിലെ എല്ലാ പൗരര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും, വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയില് വച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു’’. ആമുഖം അവസാനിക്കുന്നതും “ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ സ്വീകരിച്ച് നിയമമാക്കി ഞങ്ങള്‍ക്ക് തന്നെ ഈ ഭരണഘടന നല്കുന്നു’’ എന്നാണ്. മഹത്തായ ഇന്ത്യ എന്ന രാജ്യത്തെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചും ഭരണഘടനാ ശിൽപികളുടെ മനസിന്റെ താക്കോലാണ് ആമുഖത്തിൽ പ്രതിഫലിക്കുന്നത് .
വർഗീയത കരിനിഴൽ വീഴ്ത്തിയ രാഷ്ട്രീയ സാഹചര്യങ്ങൾ ചുറ്റുപാടും പ്രകമ്പനങ്ങൾ സൃഷ്ടിച്ചപ്പോൾ, സമാധാനത്തിന്റെയും അഹിംസയുടെയും ലോകപ്രവാചകന്റെ ശുഷ്കമായ വാരിയെല്ലിൻകൂട്ടിലേക്ക് പാഞ്ഞുചെന്ന മൂന്നു വെടിയുണ്ടകൾ ആ വർഗീയവെറുപ്പിന്റെ ആഴം എത്ര രൂക്ഷമാണ് എന്നു വ്യക്തമാക്കിയപ്പോഴും സമ്മർദങ്ങളെയെല്ലാം നമ്മുടെ ഭരണഘടനാ ശിൽപ്പികൾ ധീരമായി നേരിട്ടു. ഭൂരിപക്ഷാധിപത്യമല്ല മറിച്ച് ന്യുനപക്ഷങ്ങൾക്ക് ഇതു തങ്ങളുടെ രാജ്യമാണ് എന്ന വിശ്വാസം ഉറപ്പുവരുത്തി ഭൂരിപക്ഷ- ന്യൂനപക്ഷ സഹവർത്തിത്വവും സമഭാവനയും പ്രഘോഷിക്കലാണ് നമ്മുടെ മതേതരത്വം എന്ന് അടിവരയിട്ടു പറയുകയാണ് ഭരണഘടനാ ശിൽപ്പികൾ ചെയ്തത്.
പവിത്രമായ ഭരണഘടനയിൽ വലിയ പോറലുകൾ ഏൽപ്പിക്കപ്പെടുന്നു എന്നാണ് വർത്തമാനകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഒരു രാജ്യത്ത് പൗരസ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെടുക എന്നാൽ ഭരണഘടന തന്നെ വെല്ലുവിളിക്കപ്പെടുന്നു എന്നാണ് അർഥം. റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ മൺമറഞ്ഞുപോയ നമ്മുടെ ഭരണഘടനാ ശിൽപ്പികളും മഹത്തായ ഈ രാജ്യവും നമ്മളോട് ആവശ്യപ്പെടുന്നത് ഒരു വലിയ പോരാട്ടത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കണമെന്നാണ്.
പ്രഫ. റോണി കെ. ബേബി
അധികാരവര്‍ഗം വളരെ ഗൗരവപൂർവം നോക്കിക്കണ്ടിരുന്ന ഭൂതകാല ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. ജനാധിപത്യ പെരുമാറ്റചട്ടങ്ങള്‍, സ്ഥാപനങ്ങള്‍, മൂല്യങ്ങള്‍ എന്നിവ പരസ്യമായി തന്നെ ആക്രമിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന അവസ്ഥയാണിന്നുള്ളത്. മത ന്യൂനപക്ഷങ്ങൾ, കർഷകർ, ദലിതുകള്‍, ആദിവാസികള്‍ തുടങ്ങിയ അധഃസ്ഥിത വിഭാഗങ്ങൾ എന്നിവരെല്ലാം ഇന്ന് അതിജീവനത്തിനുവേണ്ടി കനത്ത പോരാട്ടത്തിലാണ്. തണുത്തുറഞ്ഞ ഡൽഹിയുടെ തെരുവുകൾ കർഷക രോഷത്തിന്റെ ചൂടേറ്റ് വല്ലാതെ അസ്വസ്ഥമാണ്. സ്ത്രീകൾക്കും പിഞ്ചു പെൺകുഞ്ഞുങ്ങൾക്കും എതിരെയുള്ള പീഡനങ്ങളുടെ വാർത്തകളാൽ മാധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണ്.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് ‘നമ്മള്, ഇന്ത്യയിലെ ജനങ്ങള്‍’ എന്ന മനോഹരമായ വാക്കുകളോടെയാണ്. ആമുഖം ഇങ്ങനെ വായിക്കാം: “നമ്മള്, ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും, ഭാരതത്തിലെ എല്ലാ പൗരര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും, വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയില് വച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു’’. ആമുഖം അവസാനിക്കുന്നതും “ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ സ്വീകരിച്ച് നിയമമാക്കി ഞങ്ങള്‍ക്ക് തന്നെ ഈ ഭരണഘടന നല്കുന്നു’’ എന്നാണ്. മഹത്തായ ഇന്ത്യ എന്ന രാജ്യത്തെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചും ഭരണഘടനാ ശിൽപികളുടെ മനസിന്റെ താക്കോലാണ് ആമുഖത്തിൽ പ്രതിഫലിക്കുന്നത് .
വർഗീയത കരിനിഴൽ വീഴ്ത്തിയ രാഷ്ട്രീയ സാഹചര്യങ്ങൾ ചുറ്റുപാടും പ്രകമ്പനങ്ങൾ സൃഷ്ടിച്ചപ്പോൾ, സമാധാനത്തിന്റെയും അഹിംസയുടെയും ലോകപ്രവാചകന്റെ ശുഷ്കമായ വാരിയെല്ലിൻകൂട്ടിലേക്ക് പാഞ്ഞുചെന്ന മൂന്നു വെടിയുണ്ടകൾ ആ വർഗീയവെറുപ്പിന്റെ ആഴം എത്ര രൂക്ഷമാണ് എന്നു വ്യക്തമാക്കിയപ്പോഴും സമ്മർദങ്ങളെയെല്ലാം നമ്മുടെ ഭരണഘടനാ ശിൽപ്പികൾ ധീരമായി നേരിട്ടു. ഭൂരിപക്ഷാധിപത്യമല്ല മറിച്ച് ന്യുനപക്ഷങ്ങൾക്ക് ഇതു തങ്ങളുടെ രാജ്യമാണ് എന്ന വിശ്വാസം ഉറപ്പുവരുത്തി ഭൂരിപക്ഷ- ന്യൂനപക്ഷ സഹവർത്തിത്വവും സമഭാവനയും പ്രഘോഷിക്കലാണ് നമ്മുടെ മതേതരത്വം എന്ന് അടിവരയിട്ടു പറയുകയാണ് ഭരണഘടനാ ശിൽപ്പികൾ ചെയ്തത്.
പവിത്രമായ ഭരണഘടനയിൽ വലിയ പോറലുകൾ ഏൽപ്പിക്കപ്പെടുന്നു എന്നാണ് വർത്തമാനകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഒരു രാജ്യത്ത് പൗരസ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെടുക എന്നാൽ ഭരണഘടന തന്നെ വെല്ലുവിളിക്കപ്പെടുന്നു എന്നാണ് അർഥം. റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ മൺമറഞ്ഞുപോയ നമ്മുടെ ഭരണഘടനാ ശിൽപ്പികളും മഹത്തായ ഈ രാജ്യവും നമ്മളോട് ആവശ്യപ്പെടുന്നത് ഒരു വലിയ പോരാട്ടത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കണമെന്നാണ്.
പ്രഫ. റോണി കെ. ബേബി