ആഭ്യന്തര കലാപവും ഭക്ഷ്യക്ഷാമവും അതിരൂക്ഷമായ എത്യോപ്യയിലെ ടൈഗ്രെ മേഖലയിൽ 45 ലക്ഷത്തോളം പേർ ഗുരുതരമായ പ്രതിസന്ധിയലാണെന്നും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ പതിനായിരങ്ങൾ വിശന്നു മരിക്കുമെന്നും ഐക്യരാഷ്ട്ര സഭയടക്കം മുന്നറിയിപ്പു നൽകുന്നു. ഒരിടവേളയ്ക്കുശേഷം നവംബറിൽ വീണ്ടും ആഭ്യന്തര കലാപം രൂക്ഷമായതോടെ ടൈഗ്രെ മേഖലയിലേക്ക് എത്യോപ്യൻ ഫെഡറൽ സർക്കാരിന്റെ സഹായങ്ങളൊന്നും നൽകുന്നില്ല. ഇതാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയിരിക്കുന്നത്.
വാർത്താവിനിമയ ബന്ധങ്ങളൊന്നും കാര്യക്ഷമമല്ലാത്ത ടൈഗ്രെ മേഖലയിലെ ദുരിതങ്ങൾ പുറംലോകം ഏറെയൊന്നും അറിയുന്നുമില്ല. ഗ്രാമങ്ങളിൽ കുട്ടികളും സ്ത്രീകളുമെല്ലാം മരണത്തിന്റെ വക്കിലാണെന്നാണ് ദുരിതങ്ങൾ പുറംലോകത്തെ അറിയിച്ചവർ പറയുന്നത്. കടകളിലൊന്നും ഭക്ഷണസാധനങ്ങളില്ല. കൊള്ളയടിയും മാനഭംഗപ്പെടുത്തലും നിർബാധം നടക്കുന്നുണ്ട്. ആഭ്യന്തരകലാപത്തിനിടെ വെട്ടുക്കിളി ശല്യം രൂക്ഷമായതും ഭക്ഷ്യക്ഷാമത്തിന് ആക്കംകൂട്ടി.
ആഭ്യന്തര കലാപം
2019ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനജേതാവായ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് ഇപ്പോൾ ടൈഗ്രെയെലി പ്രാദേശിക ഭരണകൂടവുമായി ഭിന്നതയിലാണ്. പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടാണ് ടൈഗ്രെയിലെ പ്രാദേശിക സർക്കാരിന് നേതൃത്വം നൽകുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ഫെഡറൽ സർക്കാരിന്റെ നിർദേശം മാനിക്കാതെ സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടത്തിയാണ് പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് അധികാരമുറപ്പിച്ചത്. ഇതേത്തുടർന്ന് അബി അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഫെഡറൽ സർക്കാർ ടൈഗ്രെ മേഖലയിലേക്കുള്ള ഫണ്ട് വിതരണം തടഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വിതരണമടക്കം മുടങ്ങാൻ ഇതു കാരണമായി.
പട്ടിണി ഇല്ലാതാക്കാൻ നടപ്പാക്കിയിരുന്ന പ്രൊഡക്ടീവ് സെയ്ഫ്റ്റി നെറ്റ് പ്രോഗ്രാം അവതാളത്തിലായതാണ് സ്ഥിതിഗതികൾ രൂക്ഷമാക്കുന്നത്. മേഖലാ ഓഫീസുകൾ വഴിയായിരുന്നു പദ്ധതി നടപ്പാക്കിയിരുന്നത്. രാജ്യത്തെ മൊത്തം ഭക്ഷ്യോത്പാദനം വിലയിരുത്തി ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം ഉണ്ടാകാനുള്ള സാധ്യതകൾ കണക്കാക്കി ഫലപ്രദമായ ഇടപെടലുകൾ നടത്തിയിരുന്നത് പ്രൊഡക്ടീവ് സെയ്ഫ്റ്റി നെറ്റ് പ്രോഗ്രാം വഴിയായിരുന്നു. ഭക്ഷ്യവസ്തുക്കൾ കുറവുള്ള കുടുംബങ്ങളെ കണ്ടെത്തി പൊതുപ്പണിയിലൂടെ അവർക്ക് ഒരു നേരത്തെ ഭക്ഷണം എത്തിക്കുന്നതാണ് പദ്ധതി.
ഒറ്റപ്പെട്ട് ടൈഗ്രെ
ഫെഡറൽ സർക്കാരും പ്രാദേശിക ഭരണകൂടവും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ ഫെഡറൽ സർക്കാർ ടൈഗ്രെ മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈദ്യുതി, ഇന്റർനെറ്റ്, ടെലഫോൺ തുടങ്ങിയവയെല്ലാം വിശ്ചേദിച്ചു. ബാങ്കുകൾ അടച്ചിടാൻ നിർദേശിച്ചു. സൈനിക നടപടികളും തുടങ്ങി. മേഖലയിൽനിന്ന് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുള്ള റോഡുകൾ അടച്ചു. കൂടാതെ അയൽ രാജ്യങ്ങളായ എറിത്രിയ, ജിബൂട്ടി, സുഡാൻ എന്നിവയും അതിർത്തികൾ അടച്ചു. ഇതോടെയാണ് ടൈഗ്രെയിൽ പട്ടിണിയും ക്ഷാമവും രൂക്ഷമായിത്തുടങ്ങിയത്. നവംബർ നാലിന് ഏറ്റുമുട്ടൽ തുടങ്ങിയശേഷം ആയിരങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്. അമ്പതിനായിരം പേരെങ്കിലും സുഡാനിലേക്ക് പലായനം ചെയ്തു.
അഭയാർഥികൾക്കായി യുഎൻ നടത്തുന്ന ക്യാംപുകളിൽപ്പോലും ആക്രമണം ഉണ്ടാകുന്നുവെന്നാണ് ബ്രിട്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഡിഎക്സ് ഓപ്പൺ നെറ്റ്വർക് റിപ്പോർട്ട് ചെയ്യുന്നത്. ഷിമെൽബയിൽ 96,000 അഭയാർഥികളുള്ള ക്യാംപ് ആക്രമിച്ച സൈനികർ നാനൂറോളം സ്ട്രെച്ചറുകൾ നശിപ്പിച്ചതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 40 ആശുപത്രികളുള്ളതിൽ 35 എണ്ണവും ആക്രമിക്കപ്പെട്ടതായാണ് യുഎൻ പ്രതിനിധികൾ പറയുന്നത്.
കുടിക്കാൻ ശുദ്ധജലമില്ലാത്തണ് ടൈഗ്രെ നേരിടുന്ന മറ്റൊരു വെല്ലുവിളി. 1,40,000 പേർ അധിവസിക്കുന്ന അടിഗ്രറ്റ് നഗരത്തിൽ 21 കിണറുകളുള്ളതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വെള്ളമുള്ളതെന്ന് ഡിഎക്സ് ഓപ്പൺ നെറ്റ്വർക് റിപ്പോർട്ട്പറയുന്നു. പുഴകളിലെ വെള്ളമാണ് ആളുകൾ കുടിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ജലജന്യരോഗങ്ങളുമുണ്ടാക്കുന്നു.
മേഖലയിൽ ലൈംഗികാതിക്രമങ്ങൾ പെരുകുന്നതായും യുഎൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സൈനികർ അതീവ ക്രൂരമായാണ് പെരുമാറുന്നത്. ക്ഷാമം പിടിമുറുക്കാൻ തുടങ്ങിയതോടെ കടകൾ കൊള്ളയടിക്കുന്നത് പതിവായിരിക്കുന്നു. യുഎൻ പ്രവർത്തകരടക്കം കുട്ടികളുടെ ദൈന്യത അതീവ സങ്കടകരമാണെന്ന് വ്യക്തമാക്കുന്നു. തങ്ങൾ ചെല്ലുന്നയിടങ്ങളിലെല്ലാം ഓടിക്കൂടുന്ന കുട്ടികൾ ഒരു ബിസ്കറ്റ് തരുമോ എന്നാണ് ചോദിക്കുന്നതെന്നും ഇവർ വിശദീകരിക്കുന്നു.
വാർത്താവിനിമയ ബന്ധങ്ങളൊന്നും കാര്യക്ഷമമല്ലാത്ത ടൈഗ്രെ മേഖലയിലെ ദുരിതങ്ങൾ പുറംലോകം ഏറെയൊന്നും അറിയുന്നുമില്ല. ഗ്രാമങ്ങളിൽ കുട്ടികളും സ്ത്രീകളുമെല്ലാം മരണത്തിന്റെ വക്കിലാണെന്നാണ് ദുരിതങ്ങൾ പുറംലോകത്തെ അറിയിച്ചവർ പറയുന്നത്. കടകളിലൊന്നും ഭക്ഷണസാധനങ്ങളില്ല. കൊള്ളയടിയും മാനഭംഗപ്പെടുത്തലും നിർബാധം നടക്കുന്നുണ്ട്. ആഭ്യന്തരകലാപത്തിനിടെ വെട്ടുക്കിളി ശല്യം രൂക്ഷമായതും ഭക്ഷ്യക്ഷാമത്തിന് ആക്കംകൂട്ടി.
ആഭ്യന്തര കലാപം
2019ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനജേതാവായ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് ഇപ്പോൾ ടൈഗ്രെയെലി പ്രാദേശിക ഭരണകൂടവുമായി ഭിന്നതയിലാണ്. പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടാണ് ടൈഗ്രെയിലെ പ്രാദേശിക സർക്കാരിന് നേതൃത്വം നൽകുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ഫെഡറൽ സർക്കാരിന്റെ നിർദേശം മാനിക്കാതെ സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടത്തിയാണ് പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് അധികാരമുറപ്പിച്ചത്. ഇതേത്തുടർന്ന് അബി അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഫെഡറൽ സർക്കാർ ടൈഗ്രെ മേഖലയിലേക്കുള്ള ഫണ്ട് വിതരണം തടഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വിതരണമടക്കം മുടങ്ങാൻ ഇതു കാരണമായി.
പട്ടിണി ഇല്ലാതാക്കാൻ നടപ്പാക്കിയിരുന്ന പ്രൊഡക്ടീവ് സെയ്ഫ്റ്റി നെറ്റ് പ്രോഗ്രാം അവതാളത്തിലായതാണ് സ്ഥിതിഗതികൾ രൂക്ഷമാക്കുന്നത്. മേഖലാ ഓഫീസുകൾ വഴിയായിരുന്നു പദ്ധതി നടപ്പാക്കിയിരുന്നത്. രാജ്യത്തെ മൊത്തം ഭക്ഷ്യോത്പാദനം വിലയിരുത്തി ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം ഉണ്ടാകാനുള്ള സാധ്യതകൾ കണക്കാക്കി ഫലപ്രദമായ ഇടപെടലുകൾ നടത്തിയിരുന്നത് പ്രൊഡക്ടീവ് സെയ്ഫ്റ്റി നെറ്റ് പ്രോഗ്രാം വഴിയായിരുന്നു. ഭക്ഷ്യവസ്തുക്കൾ കുറവുള്ള കുടുംബങ്ങളെ കണ്ടെത്തി പൊതുപ്പണിയിലൂടെ അവർക്ക് ഒരു നേരത്തെ ഭക്ഷണം എത്തിക്കുന്നതാണ് പദ്ധതി.
ഒറ്റപ്പെട്ട് ടൈഗ്രെ
ഫെഡറൽ സർക്കാരും പ്രാദേശിക ഭരണകൂടവും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ ഫെഡറൽ സർക്കാർ ടൈഗ്രെ മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈദ്യുതി, ഇന്റർനെറ്റ്, ടെലഫോൺ തുടങ്ങിയവയെല്ലാം വിശ്ചേദിച്ചു. ബാങ്കുകൾ അടച്ചിടാൻ നിർദേശിച്ചു. സൈനിക നടപടികളും തുടങ്ങി. മേഖലയിൽനിന്ന് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുള്ള റോഡുകൾ അടച്ചു. കൂടാതെ അയൽ രാജ്യങ്ങളായ എറിത്രിയ, ജിബൂട്ടി, സുഡാൻ എന്നിവയും അതിർത്തികൾ അടച്ചു. ഇതോടെയാണ് ടൈഗ്രെയിൽ പട്ടിണിയും ക്ഷാമവും രൂക്ഷമായിത്തുടങ്ങിയത്. നവംബർ നാലിന് ഏറ്റുമുട്ടൽ തുടങ്ങിയശേഷം ആയിരങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്. അമ്പതിനായിരം പേരെങ്കിലും സുഡാനിലേക്ക് പലായനം ചെയ്തു.
അഭയാർഥികൾക്കായി യുഎൻ നടത്തുന്ന ക്യാംപുകളിൽപ്പോലും ആക്രമണം ഉണ്ടാകുന്നുവെന്നാണ് ബ്രിട്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഡിഎക്സ് ഓപ്പൺ നെറ്റ്വർക് റിപ്പോർട്ട് ചെയ്യുന്നത്. ഷിമെൽബയിൽ 96,000 അഭയാർഥികളുള്ള ക്യാംപ് ആക്രമിച്ച സൈനികർ നാനൂറോളം സ്ട്രെച്ചറുകൾ നശിപ്പിച്ചതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 40 ആശുപത്രികളുള്ളതിൽ 35 എണ്ണവും ആക്രമിക്കപ്പെട്ടതായാണ് യുഎൻ പ്രതിനിധികൾ പറയുന്നത്.
കുടിക്കാൻ ശുദ്ധജലമില്ലാത്തണ് ടൈഗ്രെ നേരിടുന്ന മറ്റൊരു വെല്ലുവിളി. 1,40,000 പേർ അധിവസിക്കുന്ന അടിഗ്രറ്റ് നഗരത്തിൽ 21 കിണറുകളുള്ളതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വെള്ളമുള്ളതെന്ന് ഡിഎക്സ് ഓപ്പൺ നെറ്റ്വർക് റിപ്പോർട്ട്പറയുന്നു. പുഴകളിലെ വെള്ളമാണ് ആളുകൾ കുടിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ജലജന്യരോഗങ്ങളുമുണ്ടാക്കുന്നു.
മേഖലയിൽ ലൈംഗികാതിക്രമങ്ങൾ പെരുകുന്നതായും യുഎൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സൈനികർ അതീവ ക്രൂരമായാണ് പെരുമാറുന്നത്. ക്ഷാമം പിടിമുറുക്കാൻ തുടങ്ങിയതോടെ കടകൾ കൊള്ളയടിക്കുന്നത് പതിവായിരിക്കുന്നു. യുഎൻ പ്രവർത്തകരടക്കം കുട്ടികളുടെ ദൈന്യത അതീവ സങ്കടകരമാണെന്ന് വ്യക്തമാക്കുന്നു. തങ്ങൾ ചെല്ലുന്നയിടങ്ങളിലെല്ലാം ഓടിക്കൂടുന്ന കുട്ടികൾ ഒരു ബിസ്കറ്റ് തരുമോ എന്നാണ് ചോദിക്കുന്നതെന്നും ഇവർ വിശദീകരിക്കുന്നു.