കടിഞ്ഞാണില്ലാതെ കൂടുന്ന ഇന്ധനവില ജനങ്ങൾക്കു കൊള്ളയായിത്തീരുന്നു. ശരാശരി ഇന്ത്യക്കാരന്റെ വരുമാനത്തിന്റെ 17 ശതമാനത്തിലധികമാണ് ഇന്ധനത്തിനായി നീക്കിവയ്ക്കേണ്ടി വരുന്നത്. 100 രൂപയുടെ പെട്രോൾ വാങ്ങുമ്പോൾ 63 രൂപ നികുതിയിനത്തിൽ കേന്ദ്ര-സംസ്ഥാന ഖജനാവുകളിലേക്കെത്തുന്നു. കോവിഡ് കാലഘട്ടത്തിൽ സർക്കാരിന് ജിഎസ്ടി വരുമാനത്തിൽ കുറവുണ്ടായപ്പോഴും കേന്ദ-സംസ്ഥാന സർക്കാരുകൾക്ക് ഇന്ധനവിലയിൽനിന്നുള്ള നികുതിവരുമാനത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഉത്പാദനച്ചെലവിനേക്കാൾ 300 ശതമാനം കൂടുതൽ വിലയാണ് രാജ്യത്ത് ജനങ്ങൾ പെട്രോളിനും ഡീസലിനും കൊടുക്കേണ്ടി വരുന്നത്. ഇന്ധനവിലയിൽ കേന്ദ്രത്തിന്റെ എക്സൈസ് ഡ്യൂട്ടിയും സംസ്ഥാനങ്ങളുടെ വാറ്റുമാണ് ജനങ്ങളുടെ വരുമാനം ചോർത്തിയെടുക്കുന്നത്.
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം 10-16 ശതമാനം കുറഞ്ഞപ്പോഴും നികുതിയിനത്തിൽ കോടിക്കണക്കിനു രൂപയാണ് സർക്കാരിലേക്ക് അധികവരവുണ്ടായിരിക്കുന്നത്. 2014ൽ 9.2 രൂപയായിരുന്നു ഒരു ലിറ്റർ പെട്രോളിന്മേലുള്ള കേന്ദ്ര എക്സൈസ് ഡ്യൂട്ടി. എന്നാൽ 2021 ജനുവരി ഒന്നിന് ഇത് 32.98 രൂപയാണ്.
രാജ്യത്ത് മുംബൈയിലാണ് പെട്രോളിന് കൂടിയ വില 92.04 രൂപ. സംസ്ഥാനങ്ങൾ ചുമത്തിയിരിക്കുന്ന വാറ്റിലെ അന്തരമാണ് ഈ വിലവ്യത്യാസത്തിനു കാരണം. ഈ മാസം അഞ്ച് തവണയാണ് എണ്ണക്കമ്പനികൾ വില കൂട്ടിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 25 നുശേഷം ഇതുവരെ പെട്രോളിന് 14.28 രൂപ വർധിപ്പിച്ചു. ആറു മാസത്തിനുള്ളിൽ ഡീസലിന് 14.17 രൂപയും കൂട്ടി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയനുസരിച്ച് പെട്രോൾ, ഡീസൽ വിലനിർണയം നടത്തുമെന്ന വാഗ്ദാനം സർക്കാരും എണ്ണക്കമ്പനികളും പാടെ അവഗണിച്ചു. ക്രൂഡ് വില കൂടുമ്പോൾ ഇന്ധനവില കൂട്ടുന്നതിന് മുടക്കം വന്നിട്ടില്ല. എന്നാൽ ക്രൂഡ് വില കുറഞ്ഞപ്പോഴൊക്കെ നികുതി കൂട്ടിക്കൊണ്ട് വില താഴ്ത്താതെ നിർത്തുന്നതാണ് അനുഭവം.
കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ ക്രൂഡ് ഓയിൽ വില ബാരലിന് 20 ഡോളറായി കുറഞ്ഞെങ്കിലും നികുതി കുത്തനെ കൂട്ടിയതിനാൽ വിലക്കുറവുണ്ടായില്ല. ആദ്യ ഭരണ കാലാവധിയിൽ മോദി സർക്കാർ 11 തവണയാണ് നികുതി കൂട്ടിയത്. കഴിഞ്ഞ വർഷം രണ്ടു ഘട്ടങ്ങളിലായി പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് കൂട്ടിയത്. നിലവിൽ പെട്രോളിന്റെയും ഡീസലിന്റെയും വിൽപ്പന വിലയുടെ 33 ശതാമനം മാത്രമാണ് ക്രൂഡ് വില ഉൾപ്പെടെയുള്ള ഉത്പാദനച്ചെലവ്. 40 ശതമാനം കേന്ദ്ര നികുതിയും 23 ശതമാനം സംസ്ഥാന നികുതിയും നാല് ശതമാനം കമ്മീഷനുമാണ്.
എട്ട് മാസംകൊണ്ട് 1.96 ലക്ഷം കോടി
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി വർധനയിലൂടെ കേന്ദ്ര സർക്കാർ കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെയുള്ള എട്ടു മാസംകൊണ്ട് നേടിയത് 1,96,342 കോടി രൂപയാണ്. ലോക്ക് ഡൗണിൽ രാജ്യം നിശ്ചലമായ കാലത്തും ഖജനാവ് നിറച്ചത് ഇന്ധനവിലയിലെ നികുതികളായിരുന്നു. ഇന്ധന നികുതി വരുമാനം മുൻ വർഷത്തെക്കാൾ 48 ശതമാനം അധികവരുമാനമാണ് ഇക്കാലയളവിൽ ഉണ്ടാക്കിയത്. രാജ്യത്ത് പെട്രോൾ, ഡീസൽ വിൽപ്പന വിലയുടെ 69 ശതമാനവും നികുതിയാണ്. ലിറ്ററിന് ഒരു രൂപ എക്സൈസ് ഡ്യൂട്ടി കൂട്ടിയാൽ കേന്ദ്രത്തിനു ലഭിക്കുന്നത് 14,500 കോടി രൂപയാണ്. എന്നാൽ കോവിഡ് മഹാമാരിയിൽ വരുമാനം ഗണ്യമായി കുറഞ്ഞ സാധാരണക്കാർക്ക് ഈ വരുമാനച്ചോർച്ച താങ്ങാവുന്നതിലും അധികമായിരിക്കുന്നു.
സബ്സിഡി നിലച്ച് പാചകവാതകം
ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില കഴിഞ്ഞ ഡിസംബറിൽ രണ്ടു തവണയായി 100 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ രണ്ടു വർഷത്തനിടെ ഗാർഹിക സിലിണ്ടറിന്റെ അടിസ്ഥാന വിലയിൽ ഇരുന്നൂറു രൂപയിലധികം വർധിപ്പിച്ചു. ഏപ്രിലിനുശേഷം സബ്സിഡിയും നിലച്ചിരിക്കുന്നു. കുറുക്കുവഴിയിലൂടെയാണ് സബ്സിഡി അവസാനിപ്പിച്ചിരിക്കുന്നത്.
2020 ഏപ്രിലിൽ ഗാർഹിക ഉപയോഗത്തിനുള്ള ഒരു സിലിണ്ടറിന് 169 രൂപയോളം സബ്സിഡി നൽകി. പിന്നീട് അത്രയും വില കുറച്ച് സബ്സിഡി നൽകേണ്ടാത്ത അവസ്ഥയിലെത്തിച്ചു. വില കുറഞ്ഞതോടെ ആളുകൾ സബ്സിഡിയെക്കുറിച്ച് ചിന്തിക്കാതെയായി. തുടർന്ന് ക്രമേണ വിലകൂട്ടിയിട്ടും സബ്സിഡ് നൽകാതായി. ഇപ്പോൾ ഗാർഹിക സിലിണ്ടറിന്റെ വില 713.50 രൂപയാണ്.
വില ഇങ്ങനെ
• 2021 ജനുവരി ഒന്നിന് ന്യൂഡൽഹി
•ബ്രെന്റ് കൂഡ് ഓയിൽ കടത്തുകൂലിയടക്കം
ബാരലിന് വില 52 ഡോളർ
•എക്സ്ചേഞ്ച് നിരക്കനുസരിച്ച് ഇന്ത്യൻ രൂപ 3801
•ഒരു ബാരൽ 159 ലിറ്റർ
•ഒരു ലിറ്റർ ക്രൂഡ് ഓയിൽ വില 23.90 രൂപ
•റിഫൈനറി ചെലവ് പെട്രോളിന് 3.84 രൂപ, ഡീസലിന് 4.76 രൂപ
•സംസ്കരണത്തിനുശേഷം പമ്പിലെത്തുമ്പോൾ വില
•പെട്രോളിന് 27.74 രൂപ ഡീസലിന് 28.66രൂപ
•കേന്ദ നികുതി പെട്രോളിന് 32.98 രൂപ ഡീസലിന് 31.83 രൂപ.
•പമ്പുടമകളുടെ കമ്മീഷൻ പെട്രോളിന് 3.67 രൂപ ഡീസലിന് 2.53 രൂപ.
•സംസ്ഥാന നികുതി പെട്രോളിന് 19.32 രൂപ ഡീസലിന് 10.85 രൂപ.
•വിൽപ്പന വില പെട്രോളിന് 83.71 രൂപ, ഡീസലിന് 73.87 രൂപ.
സി.കെ. കുര്യാച്ചൻ
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം 10-16 ശതമാനം കുറഞ്ഞപ്പോഴും നികുതിയിനത്തിൽ കോടിക്കണക്കിനു രൂപയാണ് സർക്കാരിലേക്ക് അധികവരവുണ്ടായിരിക്കുന്നത്. 2014ൽ 9.2 രൂപയായിരുന്നു ഒരു ലിറ്റർ പെട്രോളിന്മേലുള്ള കേന്ദ്ര എക്സൈസ് ഡ്യൂട്ടി. എന്നാൽ 2021 ജനുവരി ഒന്നിന് ഇത് 32.98 രൂപയാണ്.
രാജ്യത്ത് മുംബൈയിലാണ് പെട്രോളിന് കൂടിയ വില 92.04 രൂപ. സംസ്ഥാനങ്ങൾ ചുമത്തിയിരിക്കുന്ന വാറ്റിലെ അന്തരമാണ് ഈ വിലവ്യത്യാസത്തിനു കാരണം. ഈ മാസം അഞ്ച് തവണയാണ് എണ്ണക്കമ്പനികൾ വില കൂട്ടിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 25 നുശേഷം ഇതുവരെ പെട്രോളിന് 14.28 രൂപ വർധിപ്പിച്ചു. ആറു മാസത്തിനുള്ളിൽ ഡീസലിന് 14.17 രൂപയും കൂട്ടി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയനുസരിച്ച് പെട്രോൾ, ഡീസൽ വിലനിർണയം നടത്തുമെന്ന വാഗ്ദാനം സർക്കാരും എണ്ണക്കമ്പനികളും പാടെ അവഗണിച്ചു. ക്രൂഡ് വില കൂടുമ്പോൾ ഇന്ധനവില കൂട്ടുന്നതിന് മുടക്കം വന്നിട്ടില്ല. എന്നാൽ ക്രൂഡ് വില കുറഞ്ഞപ്പോഴൊക്കെ നികുതി കൂട്ടിക്കൊണ്ട് വില താഴ്ത്താതെ നിർത്തുന്നതാണ് അനുഭവം.
കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ ക്രൂഡ് ഓയിൽ വില ബാരലിന് 20 ഡോളറായി കുറഞ്ഞെങ്കിലും നികുതി കുത്തനെ കൂട്ടിയതിനാൽ വിലക്കുറവുണ്ടായില്ല. ആദ്യ ഭരണ കാലാവധിയിൽ മോദി സർക്കാർ 11 തവണയാണ് നികുതി കൂട്ടിയത്. കഴിഞ്ഞ വർഷം രണ്ടു ഘട്ടങ്ങളിലായി പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് കൂട്ടിയത്. നിലവിൽ പെട്രോളിന്റെയും ഡീസലിന്റെയും വിൽപ്പന വിലയുടെ 33 ശതാമനം മാത്രമാണ് ക്രൂഡ് വില ഉൾപ്പെടെയുള്ള ഉത്പാദനച്ചെലവ്. 40 ശതമാനം കേന്ദ്ര നികുതിയും 23 ശതമാനം സംസ്ഥാന നികുതിയും നാല് ശതമാനം കമ്മീഷനുമാണ്.
എട്ട് മാസംകൊണ്ട് 1.96 ലക്ഷം കോടി
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി വർധനയിലൂടെ കേന്ദ്ര സർക്കാർ കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെയുള്ള എട്ടു മാസംകൊണ്ട് നേടിയത് 1,96,342 കോടി രൂപയാണ്. ലോക്ക് ഡൗണിൽ രാജ്യം നിശ്ചലമായ കാലത്തും ഖജനാവ് നിറച്ചത് ഇന്ധനവിലയിലെ നികുതികളായിരുന്നു. ഇന്ധന നികുതി വരുമാനം മുൻ വർഷത്തെക്കാൾ 48 ശതമാനം അധികവരുമാനമാണ് ഇക്കാലയളവിൽ ഉണ്ടാക്കിയത്. രാജ്യത്ത് പെട്രോൾ, ഡീസൽ വിൽപ്പന വിലയുടെ 69 ശതമാനവും നികുതിയാണ്. ലിറ്ററിന് ഒരു രൂപ എക്സൈസ് ഡ്യൂട്ടി കൂട്ടിയാൽ കേന്ദ്രത്തിനു ലഭിക്കുന്നത് 14,500 കോടി രൂപയാണ്. എന്നാൽ കോവിഡ് മഹാമാരിയിൽ വരുമാനം ഗണ്യമായി കുറഞ്ഞ സാധാരണക്കാർക്ക് ഈ വരുമാനച്ചോർച്ച താങ്ങാവുന്നതിലും അധികമായിരിക്കുന്നു.
സബ്സിഡി നിലച്ച് പാചകവാതകം
ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില കഴിഞ്ഞ ഡിസംബറിൽ രണ്ടു തവണയായി 100 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ രണ്ടു വർഷത്തനിടെ ഗാർഹിക സിലിണ്ടറിന്റെ അടിസ്ഥാന വിലയിൽ ഇരുന്നൂറു രൂപയിലധികം വർധിപ്പിച്ചു. ഏപ്രിലിനുശേഷം സബ്സിഡിയും നിലച്ചിരിക്കുന്നു. കുറുക്കുവഴിയിലൂടെയാണ് സബ്സിഡി അവസാനിപ്പിച്ചിരിക്കുന്നത്.
2020 ഏപ്രിലിൽ ഗാർഹിക ഉപയോഗത്തിനുള്ള ഒരു സിലിണ്ടറിന് 169 രൂപയോളം സബ്സിഡി നൽകി. പിന്നീട് അത്രയും വില കുറച്ച് സബ്സിഡി നൽകേണ്ടാത്ത അവസ്ഥയിലെത്തിച്ചു. വില കുറഞ്ഞതോടെ ആളുകൾ സബ്സിഡിയെക്കുറിച്ച് ചിന്തിക്കാതെയായി. തുടർന്ന് ക്രമേണ വിലകൂട്ടിയിട്ടും സബ്സിഡ് നൽകാതായി. ഇപ്പോൾ ഗാർഹിക സിലിണ്ടറിന്റെ വില 713.50 രൂപയാണ്.
വില ഇങ്ങനെ
• 2021 ജനുവരി ഒന്നിന് ന്യൂഡൽഹി
•ബ്രെന്റ് കൂഡ് ഓയിൽ കടത്തുകൂലിയടക്കം
ബാരലിന് വില 52 ഡോളർ
•എക്സ്ചേഞ്ച് നിരക്കനുസരിച്ച് ഇന്ത്യൻ രൂപ 3801
•ഒരു ബാരൽ 159 ലിറ്റർ
•ഒരു ലിറ്റർ ക്രൂഡ് ഓയിൽ വില 23.90 രൂപ
•റിഫൈനറി ചെലവ് പെട്രോളിന് 3.84 രൂപ, ഡീസലിന് 4.76 രൂപ
•സംസ്കരണത്തിനുശേഷം പമ്പിലെത്തുമ്പോൾ വില
•പെട്രോളിന് 27.74 രൂപ ഡീസലിന് 28.66രൂപ
•കേന്ദ നികുതി പെട്രോളിന് 32.98 രൂപ ഡീസലിന് 31.83 രൂപ.
•പമ്പുടമകളുടെ കമ്മീഷൻ പെട്രോളിന് 3.67 രൂപ ഡീസലിന് 2.53 രൂപ.
•സംസ്ഥാന നികുതി പെട്രോളിന് 19.32 രൂപ ഡീസലിന് 10.85 രൂപ.
•വിൽപ്പന വില പെട്രോളിന് 83.71 രൂപ, ഡീസലിന് 73.87 രൂപ.
സി.കെ. കുര്യാച്ചൻ