ആദ്യം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഡയസിൽ നിന്നു താഴേക്കിറങ്ങി. പിന്നെ സഭയിൽ ഒരു കൂട്ടപ്പൊരിച്ചിൽ. സ്പീക്കറെ കടന്നാക്രമിച്ച് പ്രതിപക്ഷം. അവരെ കടിച്ചുകുടഞ്ഞും സ്പീക്കർക്കു പ്രതിരോധ കവചമൊരുക്കിയും ഭരണപക്ഷം. ഒടുവിൽ സ്വന്തം നിരപരാധിത്വം വിശദീകരിച്ചും പ്രതിപക്ഷ വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞും സ്പീക്കറുടെ ഉൗഴം. സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം എന്ന അത്യപൂർവ നടപടിക്കും പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ അവസാനനാളുകളിൽ സഭ സാക്ഷ്യം വഹിച്ചു.
അവിശ്വാസ പ്രമേയം പരിഗണനയ്ക്കെടുക്കുന്നതിനു മുമ്പേ തടസവാദവുമായി ഭരണപക്ഷത്തെ മുതിർന്ന അംഗമായ എസ്. ശർമ തന്നെ രംഗത്തെത്തി. തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെ, തെളിവുകളൊന്നുമില്ലാതെ സ്പീക്കറെ അപകീർത്തിപ്പെടുത്താനുള്ള പ്രമേയത്തിന് അനുമതി നൽകരുതെന്നായിരുന്നു ശർമയുടെ ആവശ്യം. മന്ത്രി ജി. സുധാകരനും ശർമയ്ക്കു പിന്തുണയുമായെത്തി. ശർമ ഉന്നയിച്ച വാദങ്ങൾ ശരിയാണെന്നും അക്കാര്യങ്ങൾ സ്പീക്കറും പരിഗണിച്ചിരുന്നു എന്നും സഭ നിയന്ത്രിച്ചിരുന്ന ഡപ്യൂട്ടി സ്പീക്കർ വി. ശശി ചൂണ്ടിക്കാട്ടി. എന്നാൽ, സാങ്കേതികത്വം പറഞ്ഞു പ്രമേയം തടയാതെ ധാർമികതയുടെ പേരിൽ അനുമതി നൽകാൻ തീരുമാനിക്കുകയായിരുന്നു എന്നും ഡപ്യൂട്ടി സ്പീക്കർ പറഞ്ഞു. ഇതോടെ പ്രമേയത്തിന്റെ അവതരണത്തിലേക്കു കടന്നു.
പ്രമേയത്തിന്റെ അവതരണാനുമതിക്ക് പിന്തുണ അറിയിക്കാൻ പറഞ്ഞപ്പോൾ പ്രതിപക്ഷവും ബിജെപി അംഗം ഒ. രാജഗോപാലും എഴുന്നേറ്റു. കോ- ലീ- ബി സഖ്യം എന്നു പറഞ്ഞു ഭരണപക്ഷം അപ്പോൾ തന്നെ ബഹളം തുടങ്ങി. സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിനു മുന്നിൽ പോയത് നിയമസഭയിലേക്കു പാസ് കൊടുക്കാനല്ലല്ലോ എന്ന് ഉമ്മർ ചോദിച്ചു. തങ്ങൾ ജനാധിപത്യ മര്യാദകൾ പാലിച്ചു മാത്രമാണ് പ്രമേയം കൊണ്ടുവന്നത്. മറ്റു ചിലരായിരുന്നെങ്കിൽ നേരേ സ്പീക്കറുടെ ഡയസിലേക്കു കയറി കസേര വലിച്ചു താഴെയിടുമായിരുന്നു എന്ന് ഉമ്മർ പറഞ്ഞത് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ തന്നെ ഉദ്ദേശിച്ചായിരുന്നു.
പ്രതിപക്ഷ നേതാക്കൾക്കെതിരേയുള്ള അന്വേഷണത്തേക്കുറിച്ചു പറയാതെ പറഞ്ഞായിരുന്നു ഭരണപക്ഷത്തിന്റെ പ്രതിരോധമത്രയും. പ്രതിപക്ഷ നേതാക്കൾക്കെതിരേയുള്ള അഴിമതി കേസുകൾക്ക് അനുമതി നൽകിയതിനാലാണ് അവർ സ്പീക്കർക്കെതിരേ തിരിഞ്ഞതെന്ന് എസ്. ശർമ പറഞ്ഞു. യുഡിഎഫ്, ബിജെപി, അന്വേഷണ ഏജൻസികളുടെ മുക്കൂട്ടു മുന്നണിയാണിവിടെ രംഗത്തു വന്നിരിക്കുന്നതെന്നും ശർമ കുറ്റപ്പെടുത്തി. ഡോളർ കടത്തു കേസിൽ സ്പീക്കറെ സമ്മേളനം കഴിഞ്ഞാൽ ചോദ്യം ചെയ്യുമെന്നാണു വാർത്തകൾ എന്ന് പി.ടി. തോമസ് പറഞ്ഞു. സ്പീക്കറുടെ പക്ഷപാതപരമായ സമീപനവും സഭയിലെ നിർമാണ പ്രവർത്തനങ്ങളിൽ നടന്ന ക്രമക്കേടുകളും വിശദീകരിക്കുകയായിരുന്നു പി.ടി. തോമസ്.
യുഡിഎഫുകാർക്കെതിരേയുള്ള അഴിമതിക്കേസുകളുടെ വിശദാംശങ്ങളാണ് ഭരണപക്ഷത്തെ വീണാ ജോർജും ജയിംസ് മാത്യുവും നിരത്തിയത്. പ്രതിപക്ഷത്തിന്റെ മാനസികാരോഗ്യം മെച്ചപ്പെടണമെന്നു വരെ ജയിംസ് മാത്യു പറഞ്ഞുവച്ചു. സ്പീക്കറുടെ പദവിയേക്കുറിച്ച് ജവഹർലാൽ നെഹ്റുവിന്റെ ഉദ്ധരണികൾ സ്പീക്കറെ ന്യായീകരിച്ച മുല്ലക്കര രത്നാകരനും എതിർത്ത ഡോ. എം.കെ. മുനീറും ആയുധമാക്കി. ബിജെപി അംഗം ഒ. രാജഗോപാലും സ്പീക്കറെ എതിർത്തു സംസാരിച്ചു.
യോഗ്യത ഇല്ലാത്തയാൾ സ്പീക്കറായി വന്ന് പദവിക്കു നിരക്കാത്ത കാര്യങ്ങൾ ചെയ്തു എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. ശ്രീരാമകൃഷ്ണന് ആ കസേരയിൽ ഇരിക്കാനുള്ള യോഗ്യത നഷ്ടപ്പെട്ടെന്നും രമേശ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ പാപ്പരത്തം കൊണ്ടു കൊണ്ടുവന്ന പ്രമേയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. മോൻസ് ജോസഫ്, അനൂപ് ജേക്കബ്, സി.കെ. നാണു, എം. സ്വരാജ്, കോവൂർ കുഞ്ഞുമോൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
സഭയിൽ ഡപ്യൂട്ടി സ്പീക്കറുടെ സീറ്റിലിരുന്ന പി. ശ്രീരാമകൃഷ്ണൻ മറുപടി പറയാൻ എഴുന്നേറ്റപ്പോഴേ ഭരണപക്ഷം ഡസ്കിലടിച്ചു സ്വാഗതം ചെയ്തു. എണ്പതുകളിൽ താൻ സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ കൗതുകത്തോടെ നോക്കിക്കണ്ട കെഎസ്യു നേതാവായിരുന്ന രമേശ് ചെന്നിത്തല ആ നിലയിൽനിന്ന് ഒരുപടി പോലും വളർന്നിട്ടില്ലെന്നു പറഞ്ഞ ശ്രീരാമകൃഷ്ണൻ ഡോ. എം.കെ. മുനീറിനെ പകർന്നാട്ടക്കാരനായാണു വിശേഷിപ്പിച്ചത്.
ഭരണപക്ഷത്തുനിന്നു ചർച്ചയിൽ പങ്കെടുത്തവർ സ്പീക്കറെ ഉജ്വലമായി പ്രതിരോധിച്ചെങ്കിൽ സ്പീക്കറുടെ മറുപടിയിൽ നേരിയ പതർച്ചയാണു കണ്ടത്. സർക്കാരിനെ അടിക്കാൻ സാധിക്കാത്തതിനാൽ തന്നെ ആക്രമിക്കുന്ന പ്രതിപക്ഷത്തിനു നേരേ ഇതെല്ലാം ബൂമറാംഗ് ആയി തിരിച്ചു വരുമെന്നു ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഖുറാൻ വചനങ്ങൾ ധാരാളമായി ഉദ്ധരിച്ചുകൊണ്ട് ലീഗ് അംഗങ്ങളെ ഭയപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്നു. ആരോപണങ്ങൾ ഓരോന്നായി എടുത്ത് മറുപടി പറഞ്ഞ ശേഷമാണ് സ്പീക്കർ പ്രസംഗം അവസാനിപ്പിച്ചത്.
അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പിലേക്കു കടക്കുന്നതിനു തൊട്ടുമുമ്പു തന്നെ പ്രതിപക്ഷം വാക്കൗട്ട് പ്രഖ്യാപിച്ചു. ഒ. രാജഗോപാൽ ഒപ്പം കൂടിയപ്പോൾ അത് യുഡിഎഫ്- ബിജെപി കൂട്ടുകെട്ടായി വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു ഭരണപക്ഷക്കാർ. ഇതേ സ്പീക്കറെ തെരഞ്ഞെടുത്തപ്പോൾ രാജഗോപാൽ അദ്ദേഹത്തെ പിന്തുണച്ചിരുന്ന കാര്യം അവർ സൗകര്യപൂർവം മറന്നു.
കെ റെയിൽ പദ്ധതിയിൽ ജനങ്ങൾക്കുള്ള ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് മോൻസ് ജോസഫ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയെങ്കിലും മോൻസിന്റെ വാദങ്ങൾ മുഖവിലയ്ക്കെടുക്കാൻ പോലും മുഖ്യമന്ത്രി തയാറായില്ല. ജനവികാരം പദ്ധതിക്ക് അനുകൂലമാണെന്ന് ഉറപ്പുള്ള മുഖ്യമന്ത്രി ചെറിയൊരു വിട്ടുവീഴ്ച കാട്ടി. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരമാവധി ലഘൂകരിച്ചു പദ്ധതി നടപ്പിലാക്കാം. ഏതായാലും അതും പ്രതിപക്ഷ വാക്കൗട്ടിൽ കലാശിച്ചു. പിന്നീട് സ്പ്രിങ്ക്ളർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷനും പ്രതിപക്ഷ വാക്കൗട്ടിലാണു കലാശിച്ചത്.
സ്പീക്കർക്കെതിരായ അവിശ്വാസപ്രമേയവും ഉപധനാഭ്യർഥനകളുടെ ചർച്ചയും വോട്ട് ഓണ് അക്കൗണ്ടുമെല്ലാം ചർച്ച ചെയ്തു കഴിഞ്ഞപ്പോൾ സമയം ഏറെ വൈകിയിരുന്നു. നിയമസഭ ഇന്നു പിരിയും. പതിനാലാം കേരള നിയമസഭ സമ്മേളിക്കുന്ന അവസാനദിനമാകും ഇന്ന്.
സാബു ജോണ്
അവിശ്വാസ പ്രമേയം പരിഗണനയ്ക്കെടുക്കുന്നതിനു മുമ്പേ തടസവാദവുമായി ഭരണപക്ഷത്തെ മുതിർന്ന അംഗമായ എസ്. ശർമ തന്നെ രംഗത്തെത്തി. തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെ, തെളിവുകളൊന്നുമില്ലാതെ സ്പീക്കറെ അപകീർത്തിപ്പെടുത്താനുള്ള പ്രമേയത്തിന് അനുമതി നൽകരുതെന്നായിരുന്നു ശർമയുടെ ആവശ്യം. മന്ത്രി ജി. സുധാകരനും ശർമയ്ക്കു പിന്തുണയുമായെത്തി. ശർമ ഉന്നയിച്ച വാദങ്ങൾ ശരിയാണെന്നും അക്കാര്യങ്ങൾ സ്പീക്കറും പരിഗണിച്ചിരുന്നു എന്നും സഭ നിയന്ത്രിച്ചിരുന്ന ഡപ്യൂട്ടി സ്പീക്കർ വി. ശശി ചൂണ്ടിക്കാട്ടി. എന്നാൽ, സാങ്കേതികത്വം പറഞ്ഞു പ്രമേയം തടയാതെ ധാർമികതയുടെ പേരിൽ അനുമതി നൽകാൻ തീരുമാനിക്കുകയായിരുന്നു എന്നും ഡപ്യൂട്ടി സ്പീക്കർ പറഞ്ഞു. ഇതോടെ പ്രമേയത്തിന്റെ അവതരണത്തിലേക്കു കടന്നു.
പ്രമേയത്തിന്റെ അവതരണാനുമതിക്ക് പിന്തുണ അറിയിക്കാൻ പറഞ്ഞപ്പോൾ പ്രതിപക്ഷവും ബിജെപി അംഗം ഒ. രാജഗോപാലും എഴുന്നേറ്റു. കോ- ലീ- ബി സഖ്യം എന്നു പറഞ്ഞു ഭരണപക്ഷം അപ്പോൾ തന്നെ ബഹളം തുടങ്ങി. സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിനു മുന്നിൽ പോയത് നിയമസഭയിലേക്കു പാസ് കൊടുക്കാനല്ലല്ലോ എന്ന് ഉമ്മർ ചോദിച്ചു. തങ്ങൾ ജനാധിപത്യ മര്യാദകൾ പാലിച്ചു മാത്രമാണ് പ്രമേയം കൊണ്ടുവന്നത്. മറ്റു ചിലരായിരുന്നെങ്കിൽ നേരേ സ്പീക്കറുടെ ഡയസിലേക്കു കയറി കസേര വലിച്ചു താഴെയിടുമായിരുന്നു എന്ന് ഉമ്മർ പറഞ്ഞത് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ തന്നെ ഉദ്ദേശിച്ചായിരുന്നു.
പ്രതിപക്ഷ നേതാക്കൾക്കെതിരേയുള്ള അന്വേഷണത്തേക്കുറിച്ചു പറയാതെ പറഞ്ഞായിരുന്നു ഭരണപക്ഷത്തിന്റെ പ്രതിരോധമത്രയും. പ്രതിപക്ഷ നേതാക്കൾക്കെതിരേയുള്ള അഴിമതി കേസുകൾക്ക് അനുമതി നൽകിയതിനാലാണ് അവർ സ്പീക്കർക്കെതിരേ തിരിഞ്ഞതെന്ന് എസ്. ശർമ പറഞ്ഞു. യുഡിഎഫ്, ബിജെപി, അന്വേഷണ ഏജൻസികളുടെ മുക്കൂട്ടു മുന്നണിയാണിവിടെ രംഗത്തു വന്നിരിക്കുന്നതെന്നും ശർമ കുറ്റപ്പെടുത്തി. ഡോളർ കടത്തു കേസിൽ സ്പീക്കറെ സമ്മേളനം കഴിഞ്ഞാൽ ചോദ്യം ചെയ്യുമെന്നാണു വാർത്തകൾ എന്ന് പി.ടി. തോമസ് പറഞ്ഞു. സ്പീക്കറുടെ പക്ഷപാതപരമായ സമീപനവും സഭയിലെ നിർമാണ പ്രവർത്തനങ്ങളിൽ നടന്ന ക്രമക്കേടുകളും വിശദീകരിക്കുകയായിരുന്നു പി.ടി. തോമസ്.
യുഡിഎഫുകാർക്കെതിരേയുള്ള അഴിമതിക്കേസുകളുടെ വിശദാംശങ്ങളാണ് ഭരണപക്ഷത്തെ വീണാ ജോർജും ജയിംസ് മാത്യുവും നിരത്തിയത്. പ്രതിപക്ഷത്തിന്റെ മാനസികാരോഗ്യം മെച്ചപ്പെടണമെന്നു വരെ ജയിംസ് മാത്യു പറഞ്ഞുവച്ചു. സ്പീക്കറുടെ പദവിയേക്കുറിച്ച് ജവഹർലാൽ നെഹ്റുവിന്റെ ഉദ്ധരണികൾ സ്പീക്കറെ ന്യായീകരിച്ച മുല്ലക്കര രത്നാകരനും എതിർത്ത ഡോ. എം.കെ. മുനീറും ആയുധമാക്കി. ബിജെപി അംഗം ഒ. രാജഗോപാലും സ്പീക്കറെ എതിർത്തു സംസാരിച്ചു.
യോഗ്യത ഇല്ലാത്തയാൾ സ്പീക്കറായി വന്ന് പദവിക്കു നിരക്കാത്ത കാര്യങ്ങൾ ചെയ്തു എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. ശ്രീരാമകൃഷ്ണന് ആ കസേരയിൽ ഇരിക്കാനുള്ള യോഗ്യത നഷ്ടപ്പെട്ടെന്നും രമേശ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ പാപ്പരത്തം കൊണ്ടു കൊണ്ടുവന്ന പ്രമേയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. മോൻസ് ജോസഫ്, അനൂപ് ജേക്കബ്, സി.കെ. നാണു, എം. സ്വരാജ്, കോവൂർ കുഞ്ഞുമോൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
സഭയിൽ ഡപ്യൂട്ടി സ്പീക്കറുടെ സീറ്റിലിരുന്ന പി. ശ്രീരാമകൃഷ്ണൻ മറുപടി പറയാൻ എഴുന്നേറ്റപ്പോഴേ ഭരണപക്ഷം ഡസ്കിലടിച്ചു സ്വാഗതം ചെയ്തു. എണ്പതുകളിൽ താൻ സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ കൗതുകത്തോടെ നോക്കിക്കണ്ട കെഎസ്യു നേതാവായിരുന്ന രമേശ് ചെന്നിത്തല ആ നിലയിൽനിന്ന് ഒരുപടി പോലും വളർന്നിട്ടില്ലെന്നു പറഞ്ഞ ശ്രീരാമകൃഷ്ണൻ ഡോ. എം.കെ. മുനീറിനെ പകർന്നാട്ടക്കാരനായാണു വിശേഷിപ്പിച്ചത്.
ഭരണപക്ഷത്തുനിന്നു ചർച്ചയിൽ പങ്കെടുത്തവർ സ്പീക്കറെ ഉജ്വലമായി പ്രതിരോധിച്ചെങ്കിൽ സ്പീക്കറുടെ മറുപടിയിൽ നേരിയ പതർച്ചയാണു കണ്ടത്. സർക്കാരിനെ അടിക്കാൻ സാധിക്കാത്തതിനാൽ തന്നെ ആക്രമിക്കുന്ന പ്രതിപക്ഷത്തിനു നേരേ ഇതെല്ലാം ബൂമറാംഗ് ആയി തിരിച്ചു വരുമെന്നു ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഖുറാൻ വചനങ്ങൾ ധാരാളമായി ഉദ്ധരിച്ചുകൊണ്ട് ലീഗ് അംഗങ്ങളെ ഭയപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്നു. ആരോപണങ്ങൾ ഓരോന്നായി എടുത്ത് മറുപടി പറഞ്ഞ ശേഷമാണ് സ്പീക്കർ പ്രസംഗം അവസാനിപ്പിച്ചത്.
അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പിലേക്കു കടക്കുന്നതിനു തൊട്ടുമുമ്പു തന്നെ പ്രതിപക്ഷം വാക്കൗട്ട് പ്രഖ്യാപിച്ചു. ഒ. രാജഗോപാൽ ഒപ്പം കൂടിയപ്പോൾ അത് യുഡിഎഫ്- ബിജെപി കൂട്ടുകെട്ടായി വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു ഭരണപക്ഷക്കാർ. ഇതേ സ്പീക്കറെ തെരഞ്ഞെടുത്തപ്പോൾ രാജഗോപാൽ അദ്ദേഹത്തെ പിന്തുണച്ചിരുന്ന കാര്യം അവർ സൗകര്യപൂർവം മറന്നു.
കെ റെയിൽ പദ്ധതിയിൽ ജനങ്ങൾക്കുള്ള ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് മോൻസ് ജോസഫ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയെങ്കിലും മോൻസിന്റെ വാദങ്ങൾ മുഖവിലയ്ക്കെടുക്കാൻ പോലും മുഖ്യമന്ത്രി തയാറായില്ല. ജനവികാരം പദ്ധതിക്ക് അനുകൂലമാണെന്ന് ഉറപ്പുള്ള മുഖ്യമന്ത്രി ചെറിയൊരു വിട്ടുവീഴ്ച കാട്ടി. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരമാവധി ലഘൂകരിച്ചു പദ്ധതി നടപ്പിലാക്കാം. ഏതായാലും അതും പ്രതിപക്ഷ വാക്കൗട്ടിൽ കലാശിച്ചു. പിന്നീട് സ്പ്രിങ്ക്ളർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷനും പ്രതിപക്ഷ വാക്കൗട്ടിലാണു കലാശിച്ചത്.
സ്പീക്കർക്കെതിരായ അവിശ്വാസപ്രമേയവും ഉപധനാഭ്യർഥനകളുടെ ചർച്ചയും വോട്ട് ഓണ് അക്കൗണ്ടുമെല്ലാം ചർച്ച ചെയ്തു കഴിഞ്ഞപ്പോൾ സമയം ഏറെ വൈകിയിരുന്നു. നിയമസഭ ഇന്നു പിരിയും. പതിനാലാം കേരള നിയമസഭ സമ്മേളിക്കുന്ന അവസാനദിനമാകും ഇന്ന്.
സാബു ജോണ്