കെഎസ്ആര്‍ടിസിയെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്ന പരമാര്‍ശങ്ങള്‍ പൂര്‍ണമായും ശരിയല്ല.
കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന ഷെഡ്യൂളുകളിലെ സിംഹഭാഗവും ജനതാത്പര്യം മുന്‍നിര്‍ത്തിയുള്ളതാണ്. പ്രൈവറ്റ് ബസുകള്‍ പെര്‍മിറ്റ് വാങ്ങാത്ത ഉള്‍പ്രദേശങ്ങളിലെ സാധാരണ ജനങ്ങളുടെ ആശ്രയമായ കെഎസ്ആര്‍ടിസി അവിടെ ലാഭം നോക്കിയല്ല പ്രവർത്തിക്കുന്നത്. ജനങ്ങളുടെയും സര്‍ക്കാരിന്റെയും താത്പര്യം കണക്കിലെടുത്താണ്, മാനേജ്മെന്റ് മിക്ക സര്‍വീസുകള്‍ക്കും അംഗീകാരം നല്‍കിയിട്ടുള്ളത്. ഇത് ഓപ്പറേറ്റ് ചെയ്യുന്ന ജോലി മാത്രമാണ് മിഡില്‍ മാനേജ്മെന്റ് നിര്‍വഹിക്കുന്നത്. ജനപ്രതിനിധികള്‍ക്കും സര്‍ക്കാരിനും താത്പര്യമുള്ള സ്ഥലങ്ങളില്‍ നടത്തുന്ന സര്‍വീസ് മിക്കതും നഷ്ടത്തിലാണ്. അവിടെ ലാഭമല്ല, ജനസേവനമാണ് മുന്നില്‍ കാണുന്നത്. പ്രൈവറ്റ് ബസ് സര്‍വീസ് ഉള്ള റൂട്ടുകളില്‍ പോലും രാത്രി എട്ടിനു ശേഷവും അതിരാവിലെയും അവര്‍ സര്‍വീസ് നടത്താറില്ല. ഈ സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ സര്‍വീസ് ഏറ്റെടുക്കുന്നത് കെഎസ്ആര്‍ടിസിയാണ്.
കെഎസ്ആര്‍ടിസി വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യം നല്‍കുന്നുണ്ട്. വികലാംഗര്‍ക്ക് യാത്ര സൗജന്യമാണ്. കാന്‍സര്‍ രോഗികള്‍, പത്രപ്രവര്‍ത്തകര്‍, എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍ മുതലായവര്‍ക്കും യാത്ര സൗജന്യമാണ്. ഇത് സര്‍ക്കാരിന്റെ നയതീരുമാനപ്രകാരമാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇങ്ങനെ പൊതുജനതാത്പര്യം മുന്‍നിര്‍ത്തി ഭൂരിഭാഗം സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുമ്പോള്‍ എങ്ങനെ ലാഭമുണ്ടാക്കാനാകും?
എന്നിട്ടും 2019-ലെ പൊതുമേഖലാസ്ഥാപനങ്ങളുടെ ഫെര്‍ഫോമന്‍സ് അനാലിസിസ് പ്രകാരം ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയിരിക്കുന്നത് കെഎസ്ആര്‍ടിസിയല്ല. വൈദ്യുതി ബോര്‍ഡാണ്. നഷ്ടക്കണക്കിൽ 514 കോടിയുമായി കെഎസ്ഇബി ഒന്നാം സ്ഥാനത്തും 398 കോടിയുമായി ജലഅതോററ്റി രണ്ടാമതും 214 കോടി രൂപയുമായി കെഎസ്ആര്‍ടിസി മൂന്നാം സ്ഥാനത്തുമാണ്. എന്നാല്‍, ഡീസല്‍ നികുതിയിനത്തില്‍ കെഎസ്ആര്‍ടിസി പ്രതിമാസം 45 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു നല്‍കുന്നുണ്ട്. ഇത് കൂടാതെയാണ് സെപ്യര്‍ പാര്‍ട്ട്സ് വാങ്ങുന്ന തിലെ ജിഎസ്ടിയും. ആശുപത്രിയും വിദ്യാഭ്യാസവും പോലെ ലാഭം നോക്കി മാത്രം നടത്തേണ്ടതല്ല, പൊതുജനയാത്ര സൗകര്യവും.
ഈ സ്ഥാപനത്തിലെ തൊഴിലാളികള്‍ പണിയെടുക്കുന്നില്ലയെന്നൊരാക്ഷേപം പരക്കുന്നുണ്ട്. ഇവര്‍ ആഴ്ചയില്‍ മൂന്നുദിവസം മാത്രമേ ജോലി ചെയ്യുന്നുള്ളൂവെന്ന ആക്ഷേപം പരിശോധിക്കാം. ഒരു ദിവസം ഒരു തൊഴിലാളിക്ക് എട്ടുമണിക്കൂറാണ് ജോലി. കണ്ടക്ടര്‍ - ഡ്രൈവര്‍ വിഭാഗങ്ങള്‍ തുടര്‍ച്ചയായി 16 മണിക്കൂര്‍ ജോലി ചെയ്യുന്നു. അങ്ങനെയാണ് മൂന്നുദിവസം കൊണ്ട് ആറ് ദിവസത്തെ ജോലി ചെയ്ത് ശമ്പളം വാങ്ങുന്നത്. അതും പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിശ്ചയിച്ച കൂലിയാണ് കൈപ്പറ്റിക്കൊണ്ടിരിക്കുന്നത്.
കുറ്റങ്ങളും കുറവുകളും ഇല്ലെന്നല്ല. വളരെ ചെറിയൊരു ന്യൂനപക്ഷം ജോലിയില്‍ അനാസ്ഥകാട്ടുന്നുണ്ട്. അതുകൊണ്ട് എലിയെ പേടിച്ച് ഇല്ലം ചുടാന്‍ ആകുമോ? ഇവരെനേരെയാക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം. സ്റ്റോര്‍ പര്‍ച്ചേസില്‍ അഴിമതി ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
സര്‍ക്കാര്‍ നയങ്ങളും മാനേജ്മെന്റും മിഡില്‍ മാനേജ്മെന്റും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കെഎസ്ആര്‍ടിസി കേരളജനതയുടെ അഭിമാനമാണ്, അതില്‍ ക്ഷതമേല്‍ക്കാതെ മുന്നോട്ടു കൊണ്ടുപോകുക തന്നെ വേണം.
പ്രതികരണം /എം. ജോൺസൺ റോച്ച്
കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന ഷെഡ്യൂളുകളിലെ സിംഹഭാഗവും ജനതാത്പര്യം മുന്‍നിര്‍ത്തിയുള്ളതാണ്. പ്രൈവറ്റ് ബസുകള്‍ പെര്‍മിറ്റ് വാങ്ങാത്ത ഉള്‍പ്രദേശങ്ങളിലെ സാധാരണ ജനങ്ങളുടെ ആശ്രയമായ കെഎസ്ആര്‍ടിസി അവിടെ ലാഭം നോക്കിയല്ല പ്രവർത്തിക്കുന്നത്. ജനങ്ങളുടെയും സര്‍ക്കാരിന്റെയും താത്പര്യം കണക്കിലെടുത്താണ്, മാനേജ്മെന്റ് മിക്ക സര്‍വീസുകള്‍ക്കും അംഗീകാരം നല്‍കിയിട്ടുള്ളത്. ഇത് ഓപ്പറേറ്റ് ചെയ്യുന്ന ജോലി മാത്രമാണ് മിഡില്‍ മാനേജ്മെന്റ് നിര്‍വഹിക്കുന്നത്. ജനപ്രതിനിധികള്‍ക്കും സര്‍ക്കാരിനും താത്പര്യമുള്ള സ്ഥലങ്ങളില്‍ നടത്തുന്ന സര്‍വീസ് മിക്കതും നഷ്ടത്തിലാണ്. അവിടെ ലാഭമല്ല, ജനസേവനമാണ് മുന്നില്‍ കാണുന്നത്. പ്രൈവറ്റ് ബസ് സര്‍വീസ് ഉള്ള റൂട്ടുകളില്‍ പോലും രാത്രി എട്ടിനു ശേഷവും അതിരാവിലെയും അവര്‍ സര്‍വീസ് നടത്താറില്ല. ഈ സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ സര്‍വീസ് ഏറ്റെടുക്കുന്നത് കെഎസ്ആര്‍ടിസിയാണ്.
കെഎസ്ആര്‍ടിസി വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യം നല്‍കുന്നുണ്ട്. വികലാംഗര്‍ക്ക് യാത്ര സൗജന്യമാണ്. കാന്‍സര്‍ രോഗികള്‍, പത്രപ്രവര്‍ത്തകര്‍, എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍ മുതലായവര്‍ക്കും യാത്ര സൗജന്യമാണ്. ഇത് സര്‍ക്കാരിന്റെ നയതീരുമാനപ്രകാരമാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇങ്ങനെ പൊതുജനതാത്പര്യം മുന്‍നിര്‍ത്തി ഭൂരിഭാഗം സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുമ്പോള്‍ എങ്ങനെ ലാഭമുണ്ടാക്കാനാകും?
എന്നിട്ടും 2019-ലെ പൊതുമേഖലാസ്ഥാപനങ്ങളുടെ ഫെര്‍ഫോമന്‍സ് അനാലിസിസ് പ്രകാരം ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയിരിക്കുന്നത് കെഎസ്ആര്‍ടിസിയല്ല. വൈദ്യുതി ബോര്‍ഡാണ്. നഷ്ടക്കണക്കിൽ 514 കോടിയുമായി കെഎസ്ഇബി ഒന്നാം സ്ഥാനത്തും 398 കോടിയുമായി ജലഅതോററ്റി രണ്ടാമതും 214 കോടി രൂപയുമായി കെഎസ്ആര്‍ടിസി മൂന്നാം സ്ഥാനത്തുമാണ്. എന്നാല്‍, ഡീസല്‍ നികുതിയിനത്തില്‍ കെഎസ്ആര്‍ടിസി പ്രതിമാസം 45 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു നല്‍കുന്നുണ്ട്. ഇത് കൂടാതെയാണ് സെപ്യര്‍ പാര്‍ട്ട്സ് വാങ്ങുന്ന തിലെ ജിഎസ്ടിയും. ആശുപത്രിയും വിദ്യാഭ്യാസവും പോലെ ലാഭം നോക്കി മാത്രം നടത്തേണ്ടതല്ല, പൊതുജനയാത്ര സൗകര്യവും.
ഈ സ്ഥാപനത്തിലെ തൊഴിലാളികള്‍ പണിയെടുക്കുന്നില്ലയെന്നൊരാക്ഷേപം പരക്കുന്നുണ്ട്. ഇവര്‍ ആഴ്ചയില്‍ മൂന്നുദിവസം മാത്രമേ ജോലി ചെയ്യുന്നുള്ളൂവെന്ന ആക്ഷേപം പരിശോധിക്കാം. ഒരു ദിവസം ഒരു തൊഴിലാളിക്ക് എട്ടുമണിക്കൂറാണ് ജോലി. കണ്ടക്ടര്‍ - ഡ്രൈവര്‍ വിഭാഗങ്ങള്‍ തുടര്‍ച്ചയായി 16 മണിക്കൂര്‍ ജോലി ചെയ്യുന്നു. അങ്ങനെയാണ് മൂന്നുദിവസം കൊണ്ട് ആറ് ദിവസത്തെ ജോലി ചെയ്ത് ശമ്പളം വാങ്ങുന്നത്. അതും പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിശ്ചയിച്ച കൂലിയാണ് കൈപ്പറ്റിക്കൊണ്ടിരിക്കുന്നത്.
കുറ്റങ്ങളും കുറവുകളും ഇല്ലെന്നല്ല. വളരെ ചെറിയൊരു ന്യൂനപക്ഷം ജോലിയില്‍ അനാസ്ഥകാട്ടുന്നുണ്ട്. അതുകൊണ്ട് എലിയെ പേടിച്ച് ഇല്ലം ചുടാന്‍ ആകുമോ? ഇവരെനേരെയാക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം. സ്റ്റോര്‍ പര്‍ച്ചേസില്‍ അഴിമതി ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
സര്‍ക്കാര്‍ നയങ്ങളും മാനേജ്മെന്റും മിഡില്‍ മാനേജ്മെന്റും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കെഎസ്ആര്‍ടിസി കേരളജനതയുടെ അഭിമാനമാണ്, അതില്‍ ക്ഷതമേല്‍ക്കാതെ മുന്നോട്ടു കൊണ്ടുപോകുക തന്നെ വേണം.
പ്രതികരണം /എം. ജോൺസൺ റോച്ച്