ഡല്‍ഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണു പഴഞ്ചൊല്ല്. കര്‍ഷകസമരത്തെക്കുറിച്ചു സുപ്രീംകോടതി ആദ്യം നടത്തിയ നിരീക്ഷണങ്ങള്‍ കേട്ടു പലരും സന്തോഷിച്ചു. കര്‍ഷകരും അവരുടെ സമരത്തെ തുണയ്ക്കുന്നവരും നിയമജ്ഞരും വരെ അദ്ഭുതപ്പെട്ടു. സമീപകാലത്തെ പല നടപടികളിലൂടെയും രാജ്യത്തെ ഉന്നത നീതിപീഠങ്ങളുടെ വിശ്വാസ്യതയിലുണ്ടായ ക്ഷീണം മാറ്റാന്‍ കര്‍ഷക സമരത്തെക്കുറിച്ചുള്ള പരമോന്നത കോടതിയുടെ സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനങ്ങളും ചില നിരീക്ഷണങ്ങളും കാരണമായി.
കേന്ദ്രസര്‍ക്കാരിനു വലിയ തിരിച്ചടി എന്നാണു പ്രമുഖ മാധ്യമങ്ങള്‍ പലതും സുപ്രീംകോടതിയുടെ നിലപാടിനെ ആദ്യം അന്നു വിശേഷിപ്പിച്ചത്. “നിങ്ങള്‍ സാഹചര്യം കൈകാര്യം ചെയ്യുന്ന രീതിയില്‍ ഞങ്ങള്‍ നിരാശരാണ്. വേണ്ടത്ര കൂടിയാലോചനകളില്ലാതെ നിങ്ങള്‍ ഒരു നിയമം ഉണ്ടാക്കി. അതാണു സമരത്തിനു കാരണമായത്. പല സംസ്ഥാനങ്ങളും നിങ്ങള്‍ക്കെതിരേ കലാപത്തിലാണ്. നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നു, സംസാരിക്കുന്നു. എന്തു സംസാരിക്കുന്നു? എന്താണു നടക്കുന്നത്?’’-കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകരോടു സുപ്രീംകോടതി നടത്തിയ ഈ പരാമര്‍ശങ്ങള്‍ അസാധാരണവും ശക്തവുമായിരുന്നു.
കര്‍ഷകരുമായി കൂടിയാലോചന നടത്താതെയും അവരുടെ അഭിപ്രായങ്ങള്‍ മാനിക്കാതെയുമാണു വിവാദ കാര്‍ഷിക നിയമങ്ങള്‍ തിരക്കിട്ടു പാസാക്കിയതെന്ന വിമര്‍ശനങ്ങളെ സാധൂകരിക്കുന്നതായിരുന്നു പരമോന്നത കോടതിയുടെ വാക്കുകള്‍. എന്നാല്‍, കര്‍ഷകരുടെ പ്രതീക്ഷകള്‍ തലകീഴ്മറിയാന്‍ മണിക്കൂറുകളേ വേണ്ടിവന്നുള്ളൂ. കോടതിയുടെ തന്നെ പ്രാരംഭ അഭിപ്രായങ്ങള്‍ ഒരു ദിവസത്തിനുശേഷം പാസാക്കിയ ഇടക്കാല ഉത്തരവുകളില്‍ പ്രതിഫലിച്ചിട്ടുണ്ടോയെന്നതാണു പ്രസക്തമായ ചോദ്യം.
പ്രതീക്ഷകള്‍ അസ്ഥാനത്തായി
കേന്ദ്രസര്‍ക്കാരിന്റെ പുതിയ മൂന്നു കാര്‍ഷികബന്ധ നിയമങ്ങള്‍ക്കെതിരായ നിരവധി പരാതികളില്‍ വാദം കേട്ട ശേഷം സുപ്രീംകോടതി സ്വമേധയാ നാലംഗ സമിതി രൂപീകരിച്ചതോടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ 11 പേജുള്ള ഇടക്കാല വിധി കര്‍ഷകരെ സഹായിക്കാനെന്നതിലേറെ, കേന്ദ്രസര്‍ക്കാരിന്റെ താത്പര്യം സംരക്ഷിക്കാൻ ആണെന്നു കരുതിയവരെ കുറ്റം പറയാനാകില്ല. വിവാദ നിയമങ്ങളെ പരസ്യമായി അനുകൂലിച്ച നാലു പേരെ മാത്രം സമിതിയില്‍ ഉള്‍പ്പെടുത്തിയതു കര്‍ഷകരോടുള്ള സ്നേഹമാകില്ലെന്നു തീര്‍ച്ച.
വിവാദ കാര്‍ഷിക നിയമങ്ങള്‍ തത്കാലത്തേക്കു സ്റ്റേ ചെയ്തതും പ്രതിഷേധം തണുപ്പിക്കാന്‍ മാത്രം ലക്ഷ്യമിട്ടാകും. സുപ്രീംകോടതിയുടെ അടുത്ത ഉത്തരവു വരെയാണു ഈ സ്റ്റേ. എപ്പോള്‍ വേണമെങ്കിലും സ്റ്റേ മാറ്റാമെന്നു ചുരുക്കം. സമരം തണുപ്പിക്കാനൊരു പൊടിക്കൈ ആണ് ഈ സ്റ്റേയെന്നു സംശയിക്കാം. സമരം ചെയ്യുന്ന സിക്ക്, ജാട്ട് കര്‍ഷകരെ വീട്ടിലേക്കു തിരിച്ചയച്ചാല്‍ സര്‍ക്കാരിനു തലവേദനയില്ല.
വിവാദമായ മൂന്നു നിയമങ്ങളും റദ്ദാക്കണമെന്ന ആവശ്യമാണ് 53 ദിവസമായി ഡല്‍ഹിയിലെ തെരുവില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ഉന്നയിക്കുന്നത്. നിയമങ്ങളിലെ ഏതാനും വ്യവസ്ഥകളില്‍ മാറ്റം വരുത്താമെന്ന ഓഫര്‍ മാത്രമാണ് കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്രവും കര്‍ഷക പ്രതിനിധികളുമായി നടത്തിയ ഒമ്പതു റൗണ്ട് ചര്‍ച്ചകളും ഫലം കണ്ടില്ല. ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്ന വസ്തുത പക്ഷേ സര്‍ക്കാര്‍ സമ്മതിക്കില്ല.
അടുത്ത ചൊവ്വാഴ്ച അടുത്തൊരു റൗണ്ട് ചര്‍ച്ചകൂടി നടത്തിയാലും ഇരുഭാഗത്തും മാറ്റമുണ്ടാകുമെന്നു പ്രതീക്ഷയില്ല. കര്‍ഷകരുടെ പ്രശ്നങ്ങളോട് അനുഭാവമുണ്ടെന്നാണു കൃഷിമന്ത്രി നരേന്ദ്ര തോമര്‍ ആവര്‍ത്തിക്കുന്നത്. പ്രവൃത്തിയില്‍ അതു കാണാനില്ലെന്നു സമരക്കാര്‍ പറയുന്നു. മൂന്നു നിയമങ്ങളും പൂര്‍ണമായി പിന്‍വലിക്കുകയും താങ്ങുവിലകള്‍ കര്‍ഷകരുടെ അവകാശമായി അംഗീകരിക്കുകയും ചെയ്യാതെ സമരം തീരില്ലെന്നു കര്‍ഷക നേതാവ് ദര്ശന് പാല് ദീപികയോടു പറഞ്ഞു.
കനലായി കര്‍ഷകര്‍
സിംഗുവിലെയും ഗാസിപ്പൂരിലെയും അടക്കമുള്ള ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ അഴ്ചകളായി ആവേശം വിടാതെ സമരം ചെയ്യുന്ന കര്‍ഷകര്‍ കേരളത്തിലെ പതിവു സമരക്കാരില്‍നിന്നു വ്യത്യസ്തരാണ്. മൂന്നു മണിക്കൂര്‍ പോലും സമരം ചെയ്യാന്‍ മടിക്കുന്നവരുടെ കാലത്താണ് മാസങ്ങളോളം സമരം തുടരാന്‍ നെഞ്ചുറപ്പോടെ ലക്ഷത്തിലേറെ കര്‍ഷകര്‍ തയാറാകുന്നത്. അതിശൈത്യവും സർക്കാരിന്റെ പിടിവാശിയുമൊന്നും കര്‍ഷകരെ പിന്തിരിപ്പിക്കുന്നില്ല.
അദാനിക്കും അംബാനിക്കും എതിരേയുള്ള സമരവേദികളിലെ പോസ്റ്ററുകളില്‍ കര്‍ഷകരുടെ രോഷം പ്രകടമാണ്. റിലയന്‍സ് ജിയോ മൊബൈല്‍ ടവറുകള്‍ക്കും അദാനിയുടെ ഉത്പന്നങ്ങള്ക്കുമെതിരേ പഞ്ചാബിലുണ്ടായ അക്രമങ്ങള്‍ ഈ രോഷത്തിന്റെ പ്രതിഫലനമാണ്. കരാര്‍ കൃഷിയില്‍ ഏര്‍പ്പെടാന്‍ ഉദ്ദേശ്യമില്ലെന്ന് അംബാനി, അദാനി ഗ്രൂപ്പുകള്‍ വിശദീകരണമിറക്കേണ്ടി വന്നു. കണ്ണില്‍ പൊടിയിടാനുള്ള കോര്‍പറേറ്റുകളുടെ വേലയാണിതെന്നാണു കര്‍ഷക നേതാക്കളുടെ ഭാഷ്യം. കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള പ്രശ്നത്തില്‍ രാജ്യത്തെ രണ്ടു വന്‍ കുത്തകകള്‍ക്കുള്ള പങ്കെന്താണെന്നു മനസിലാക്കാന്‍ ഇതൊക്കെ മതിയാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തില്‍നിന്നുള്ള അദാനിയും ഏഷ്യയിലെതന്നെ അതിസമ്പന്നരുടെ മുൻനിരയിലുള്ള അംബാനിയും ഇന്ത്യയിലെ പാവപ്പെട്ട കര്‍ഷകരുടെയും ഭാഗധേയം നിര്‍ണയിക്കുന്ന തലത്തിലേക്കു വളര്‍ന്നിരിക്കുന്നു. സാമ്പത്തിക വളര്‍ച്ചയുടെ നേട്ടം മുഴുവന്‍ വന്‍കിട കുത്തകകളും കേന്ദ്രം ഭരിക്കുന്നവരും പങ്കിടുന്നു. രാജ്യത്തെ അതിസമ്പന്നരും സാധാരണക്കാരും തമ്മിലുള്ള അസമത്വത്തിന്റെ അന്തരം കൂടുന്നതി ന്റെ അടയാളമാകും പുതിയ കാര്‍ഷിക നിയമങ്ങളും കര്‍ഷകരുടെ പ്രതിഷേധവും.
തൊഴിലാളികളും കര്‍ഷകരും സാധാരണക്കാരുമെല്ലാം സര്‍ക്കാരിന്റെയും വന്മുതലാളിമാരുടെയും കാരുണ്യത്തിനായി കേഴേണ്ടിവരുന്ന നില. ശമ്പളവര്‍ധനയോ നികുതി ഇളവോ ആവശ്യപ്പെട്ടല്ല കര്‍ഷകര്‍ സമരം ചെയ്യുന്നത്. മറിച്ച്, കുത്തകകളുടെ ചൂഷണത്തിനു വിധേയമാക്കരുതെന്ന അപേക്ഷയാണു കര്‍ഷകരുടെത്.
കുത്തകതാത്പര്യം വ്യക്തം
കൂടിയാലോചനകളും പാര്‍ലമെന്റില്‍ ചര്‍ച്ചയും കൂടാതെ പാസാക്കിയ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയാറാകാതിരിക്കുന്നതിനു പിന്നിലെ ദുഷ്ടലാക്ക് വ്യക്തം. ഏതാനും കുത്തകകളുടെ താത്പര്യം സംരക്ഷിക്കാനുള്ള തത്രപ്പാടില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അന്നം തരുന്നവരെ രാഷ്ട്രീയ, ഭരണ നേതൃത്വം അവഗണിച്ചുവെന്നതാണ് അപകട സൂചന. പൂജ്യം ഡിഗ്രിക്കടുത്തുള്ള മരംകോച്ചുന്ന കൊടുംതണുപ്പിലും രണ്ടു മാസത്തോളമായി തെരുവില്‍ രാജ്യത്തെ കര്‍ഷകര്‍ക്കു സമരം ചെയ്യേണ്ടി വരുന്നതു തന്നെ ദുരന്തമാണ്.
കര്‍ഷകര്‍ ആവശ്യപ്പെടാതെ ജനുവരി 12ന് സുപ്രീംകോടതി സ്വമേധയാ നിയമിച്ച സമിതിയെ ഉപയോഗപ്പെടുത്തി കര്‍ഷകസമരം പൊളിക്കാമെന്നാണു സര്‍ക്കാരിന്റെ വ്യാമോഹം.
കാര്‍ഷിക ബില്ലുകളെ പരസ്യമായി അനുകൂലിച്ച നാലു വിദഗ്ധരെ വളരെ വിഷമിച്ചാണു കോടതി കണ്ടെത്തിയത്. ഇവരില്‍ പ്രമുഖനും കര്‍ഷക നേതാവും മുന്‍ എംപിയുമായ ഭൂപീന്ദര്‍ സിംഗ് മന് രാജിവച്ചു. പകരം ആരെയും ഇന്നലെവരെ നിയോഗിച്ചിട്ടില്ല. കര്‍ഷകരോടൊപ്പം ആണെന്നാണ് ശേഷിച്ചവരില്‍ ചിലരുടെ ഗീര്‍വാണം.
കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാനാണു രാജിവച്ചതെന്നു ഭാരതീയ കിസാന്‍ യൂണിയന് പ്രസിഡന്റായ മന് പറഞ്ഞു. സുപ്രീംകോടതിയുടെ സമിതിക്കെതിരേ രാജ്യത്താകെ വിമര്‍ശനം ഉണ്ടായെങ്കിലും കോടതി കുലുങ്ങിയില്ല. സര്‍ക്കാരിന്റെയും കോര്‍പറേറ്റുകളുടെയും താത്പര്യം കാക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ക്കു പക്ഷേ ആശങ്കയില്ല. സമിതിയെ നിയമിച്ചതിന്റെ ലക്ഷ്യംതന്നെ സംശയിക്കപ്പെട്ടതിന് ആരെയും കുറ്റപ്പെടുത്താനാകില്ല. പ്രശ്നപരിഹാരം ഉണ്ടാകില്ലെന്നു വ്യക്തമായിട്ടും സമയം നീട്ടി കര്‍ഷകരെ വിഷമിപ്പിക്കുന്നതില്നിന്നു സര്‍ക്കാരും കോടതിയും പിന്മാറുന്നില്ല.
കഞ്ഞിയില്‍ കല്ലിടുന്ന സമിതി
കഴിഞ്ഞ ദിവസം കിട്ടിയ ഒരു ചെറുകഥ പറയാം. വെറും തമാശയല്ലിത്. ചെറിയ ഭേദഗതികളോടെ ആ കഥയിതാ: ഒരു രാജ്യത്തു കുറെ മുട്ടക്കോഴികള്‍ താമസിച്ചിരുന്നു. മുട്ട വിറ്റാണ് അവര്‍ ജീവിതം പോറ്റിയിരുന്നത്. കോഴികളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അവരുടെ നാട്ടിലെ രാജാവിന് ഒരു മോഹം. കോഴികളെ സഹായിക്കാനെന്നു പ്രഖ്യാപിച്ച് അവിടെ ഒരു ഇറച്ചിക്കടയ്ക്ക് ലൈസന്‍സ് കൊടുക്കാന്‍ രാജാവ് തീരുമാനിച്ചു.
കോഴിയിറച്ചി കൂടി വില്ക്കാന് കഴിഞ്ഞാല്‍ പാവം കോഴികള്‍ക്കു വരുമാനം കൂടുതല്‍ കിട്ടുമെന്നു രാജാവ് അറിയിച്ചു. കോഴികളുടെ വരുമാനം അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയാക്കാമെന്ന തന്റെ പഴയ വാഗ്ദാനം നിറവേറ്റുമെന്നു രാജാവ് ആവര്‍ത്തിച്ചു.
കോഴികള്‍ പക്ഷേ, അപകടം മണത്തു. പ്രാണരക്ഷാര്‍ഥം അവര്‍ സമരം തുടങ്ങി. കോഴികളുടെ സമരം തീര്‍ക്കാന്‍ രാജാവിന്റെ ഉറ്റസുഹൃത്തായ ചക്രവര്‍ത്തി രംഗത്തെത്തി. ഇറച്ചിക്കടയുടെ ലൈസന്‍സ് തത്കാലത്തേക്കു സ്റ്റേ ചെയ്യാന്‍ ചക്രവര്‍ത്തി ഉത്തരവായി. കോഴികളുടെ പ്രയാസങ്ങള്‍ പഠിക്കാന്‍ നാല് അറവുകാരെ പ്രത്യേക സമിതിയായി നിയോഗിച്ചു!
കഥ കഴിഞ്ഞു.
ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണു പഴഞ്ചൊല്ല്. കര്‍ഷകസമരത്തെക്കുറിച്ചു സുപ്രീംകോടതി ആദ്യം നടത്തിയ നിരീക്ഷണങ്ങള്‍ കേട്ടു പലരും സന്തോഷിച്ചു. കര്‍ഷകരും അവരുടെ സമരത്തെ തുണയ്ക്കുന്നവരും നിയമജ്ഞരും വരെ അദ്ഭുതപ്പെട്ടു. സമീപകാലത്തെ പല നടപടികളിലൂടെയും രാജ്യത്തെ ഉന്നത നീതിപീഠങ്ങളുടെ വിശ്വാസ്യതയിലുണ്ടായ ക്ഷീണം മാറ്റാന്‍ കര്‍ഷക സമരത്തെക്കുറിച്ചുള്ള പരമോന്നത കോടതിയുടെ സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനങ്ങളും ചില നിരീക്ഷണങ്ങളും കാരണമായി.
കേന്ദ്രസര്‍ക്കാരിനു വലിയ തിരിച്ചടി എന്നാണു പ്രമുഖ മാധ്യമങ്ങള്‍ പലതും സുപ്രീംകോടതിയുടെ നിലപാടിനെ ആദ്യം അന്നു വിശേഷിപ്പിച്ചത്. “നിങ്ങള്‍ സാഹചര്യം കൈകാര്യം ചെയ്യുന്ന രീതിയില്‍ ഞങ്ങള്‍ നിരാശരാണ്. വേണ്ടത്ര കൂടിയാലോചനകളില്ലാതെ നിങ്ങള്‍ ഒരു നിയമം ഉണ്ടാക്കി. അതാണു സമരത്തിനു കാരണമായത്. പല സംസ്ഥാനങ്ങളും നിങ്ങള്‍ക്കെതിരേ കലാപത്തിലാണ്. നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നു, സംസാരിക്കുന്നു. എന്തു സംസാരിക്കുന്നു? എന്താണു നടക്കുന്നത്?’’-കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകരോടു സുപ്രീംകോടതി നടത്തിയ ഈ പരാമര്‍ശങ്ങള്‍ അസാധാരണവും ശക്തവുമായിരുന്നു.
കര്‍ഷകരുമായി കൂടിയാലോചന നടത്താതെയും അവരുടെ അഭിപ്രായങ്ങള്‍ മാനിക്കാതെയുമാണു വിവാദ കാര്‍ഷിക നിയമങ്ങള്‍ തിരക്കിട്ടു പാസാക്കിയതെന്ന വിമര്‍ശനങ്ങളെ സാധൂകരിക്കുന്നതായിരുന്നു പരമോന്നത കോടതിയുടെ വാക്കുകള്‍. എന്നാല്‍, കര്‍ഷകരുടെ പ്രതീക്ഷകള്‍ തലകീഴ്മറിയാന്‍ മണിക്കൂറുകളേ വേണ്ടിവന്നുള്ളൂ. കോടതിയുടെ തന്നെ പ്രാരംഭ അഭിപ്രായങ്ങള്‍ ഒരു ദിവസത്തിനുശേഷം പാസാക്കിയ ഇടക്കാല ഉത്തരവുകളില്‍ പ്രതിഫലിച്ചിട്ടുണ്ടോയെന്നതാണു പ്രസക്തമായ ചോദ്യം.
പ്രതീക്ഷകള്‍ അസ്ഥാനത്തായി
കേന്ദ്രസര്‍ക്കാരിന്റെ പുതിയ മൂന്നു കാര്‍ഷികബന്ധ നിയമങ്ങള്‍ക്കെതിരായ നിരവധി പരാതികളില്‍ വാദം കേട്ട ശേഷം സുപ്രീംകോടതി സ്വമേധയാ നാലംഗ സമിതി രൂപീകരിച്ചതോടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ 11 പേജുള്ള ഇടക്കാല വിധി കര്‍ഷകരെ സഹായിക്കാനെന്നതിലേറെ, കേന്ദ്രസര്‍ക്കാരിന്റെ താത്പര്യം സംരക്ഷിക്കാൻ ആണെന്നു കരുതിയവരെ കുറ്റം പറയാനാകില്ല. വിവാദ നിയമങ്ങളെ പരസ്യമായി അനുകൂലിച്ച നാലു പേരെ മാത്രം സമിതിയില്‍ ഉള്‍പ്പെടുത്തിയതു കര്‍ഷകരോടുള്ള സ്നേഹമാകില്ലെന്നു തീര്‍ച്ച.
വിവാദ കാര്‍ഷിക നിയമങ്ങള്‍ തത്കാലത്തേക്കു സ്റ്റേ ചെയ്തതും പ്രതിഷേധം തണുപ്പിക്കാന്‍ മാത്രം ലക്ഷ്യമിട്ടാകും. സുപ്രീംകോടതിയുടെ അടുത്ത ഉത്തരവു വരെയാണു ഈ സ്റ്റേ. എപ്പോള്‍ വേണമെങ്കിലും സ്റ്റേ മാറ്റാമെന്നു ചുരുക്കം. സമരം തണുപ്പിക്കാനൊരു പൊടിക്കൈ ആണ് ഈ സ്റ്റേയെന്നു സംശയിക്കാം. സമരം ചെയ്യുന്ന സിക്ക്, ജാട്ട് കര്‍ഷകരെ വീട്ടിലേക്കു തിരിച്ചയച്ചാല്‍ സര്‍ക്കാരിനു തലവേദനയില്ല.
വിവാദമായ മൂന്നു നിയമങ്ങളും റദ്ദാക്കണമെന്ന ആവശ്യമാണ് 53 ദിവസമായി ഡല്‍ഹിയിലെ തെരുവില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ഉന്നയിക്കുന്നത്. നിയമങ്ങളിലെ ഏതാനും വ്യവസ്ഥകളില്‍ മാറ്റം വരുത്താമെന്ന ഓഫര്‍ മാത്രമാണ് കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്രവും കര്‍ഷക പ്രതിനിധികളുമായി നടത്തിയ ഒമ്പതു റൗണ്ട് ചര്‍ച്ചകളും ഫലം കണ്ടില്ല. ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്ന വസ്തുത പക്ഷേ സര്‍ക്കാര്‍ സമ്മതിക്കില്ല.
അടുത്ത ചൊവ്വാഴ്ച അടുത്തൊരു റൗണ്ട് ചര്‍ച്ചകൂടി നടത്തിയാലും ഇരുഭാഗത്തും മാറ്റമുണ്ടാകുമെന്നു പ്രതീക്ഷയില്ല. കര്‍ഷകരുടെ പ്രശ്നങ്ങളോട് അനുഭാവമുണ്ടെന്നാണു കൃഷിമന്ത്രി നരേന്ദ്ര തോമര്‍ ആവര്‍ത്തിക്കുന്നത്. പ്രവൃത്തിയില്‍ അതു കാണാനില്ലെന്നു സമരക്കാര്‍ പറയുന്നു. മൂന്നു നിയമങ്ങളും പൂര്‍ണമായി പിന്‍വലിക്കുകയും താങ്ങുവിലകള്‍ കര്‍ഷകരുടെ അവകാശമായി അംഗീകരിക്കുകയും ചെയ്യാതെ സമരം തീരില്ലെന്നു കര്‍ഷക നേതാവ് ദര്ശന് പാല് ദീപികയോടു പറഞ്ഞു.
കനലായി കര്‍ഷകര്‍
സിംഗുവിലെയും ഗാസിപ്പൂരിലെയും അടക്കമുള്ള ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ അഴ്ചകളായി ആവേശം വിടാതെ സമരം ചെയ്യുന്ന കര്‍ഷകര്‍ കേരളത്തിലെ പതിവു സമരക്കാരില്‍നിന്നു വ്യത്യസ്തരാണ്. മൂന്നു മണിക്കൂര്‍ പോലും സമരം ചെയ്യാന്‍ മടിക്കുന്നവരുടെ കാലത്താണ് മാസങ്ങളോളം സമരം തുടരാന്‍ നെഞ്ചുറപ്പോടെ ലക്ഷത്തിലേറെ കര്‍ഷകര്‍ തയാറാകുന്നത്. അതിശൈത്യവും സർക്കാരിന്റെ പിടിവാശിയുമൊന്നും കര്‍ഷകരെ പിന്തിരിപ്പിക്കുന്നില്ല.
അദാനിക്കും അംബാനിക്കും എതിരേയുള്ള സമരവേദികളിലെ പോസ്റ്ററുകളില്‍ കര്‍ഷകരുടെ രോഷം പ്രകടമാണ്. റിലയന്‍സ് ജിയോ മൊബൈല്‍ ടവറുകള്‍ക്കും അദാനിയുടെ ഉത്പന്നങ്ങള്ക്കുമെതിരേ പഞ്ചാബിലുണ്ടായ അക്രമങ്ങള്‍ ഈ രോഷത്തിന്റെ പ്രതിഫലനമാണ്. കരാര്‍ കൃഷിയില്‍ ഏര്‍പ്പെടാന്‍ ഉദ്ദേശ്യമില്ലെന്ന് അംബാനി, അദാനി ഗ്രൂപ്പുകള്‍ വിശദീകരണമിറക്കേണ്ടി വന്നു. കണ്ണില്‍ പൊടിയിടാനുള്ള കോര്‍പറേറ്റുകളുടെ വേലയാണിതെന്നാണു കര്‍ഷക നേതാക്കളുടെ ഭാഷ്യം. കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള പ്രശ്നത്തില്‍ രാജ്യത്തെ രണ്ടു വന്‍ കുത്തകകള്‍ക്കുള്ള പങ്കെന്താണെന്നു മനസിലാക്കാന്‍ ഇതൊക്കെ മതിയാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തില്‍നിന്നുള്ള അദാനിയും ഏഷ്യയിലെതന്നെ അതിസമ്പന്നരുടെ മുൻനിരയിലുള്ള അംബാനിയും ഇന്ത്യയിലെ പാവപ്പെട്ട കര്‍ഷകരുടെയും ഭാഗധേയം നിര്‍ണയിക്കുന്ന തലത്തിലേക്കു വളര്‍ന്നിരിക്കുന്നു. സാമ്പത്തിക വളര്‍ച്ചയുടെ നേട്ടം മുഴുവന്‍ വന്‍കിട കുത്തകകളും കേന്ദ്രം ഭരിക്കുന്നവരും പങ്കിടുന്നു. രാജ്യത്തെ അതിസമ്പന്നരും സാധാരണക്കാരും തമ്മിലുള്ള അസമത്വത്തിന്റെ അന്തരം കൂടുന്നതി ന്റെ അടയാളമാകും പുതിയ കാര്‍ഷിക നിയമങ്ങളും കര്‍ഷകരുടെ പ്രതിഷേധവും.
തൊഴിലാളികളും കര്‍ഷകരും സാധാരണക്കാരുമെല്ലാം സര്‍ക്കാരിന്റെയും വന്മുതലാളിമാരുടെയും കാരുണ്യത്തിനായി കേഴേണ്ടിവരുന്ന നില. ശമ്പളവര്‍ധനയോ നികുതി ഇളവോ ആവശ്യപ്പെട്ടല്ല കര്‍ഷകര്‍ സമരം ചെയ്യുന്നത്. മറിച്ച്, കുത്തകകളുടെ ചൂഷണത്തിനു വിധേയമാക്കരുതെന്ന അപേക്ഷയാണു കര്‍ഷകരുടെത്.
കുത്തകതാത്പര്യം വ്യക്തം
കൂടിയാലോചനകളും പാര്‍ലമെന്റില്‍ ചര്‍ച്ചയും കൂടാതെ പാസാക്കിയ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയാറാകാതിരിക്കുന്നതിനു പിന്നിലെ ദുഷ്ടലാക്ക് വ്യക്തം. ഏതാനും കുത്തകകളുടെ താത്പര്യം സംരക്ഷിക്കാനുള്ള തത്രപ്പാടില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അന്നം തരുന്നവരെ രാഷ്ട്രീയ, ഭരണ നേതൃത്വം അവഗണിച്ചുവെന്നതാണ് അപകട സൂചന. പൂജ്യം ഡിഗ്രിക്കടുത്തുള്ള മരംകോച്ചുന്ന കൊടുംതണുപ്പിലും രണ്ടു മാസത്തോളമായി തെരുവില്‍ രാജ്യത്തെ കര്‍ഷകര്‍ക്കു സമരം ചെയ്യേണ്ടി വരുന്നതു തന്നെ ദുരന്തമാണ്.
കര്‍ഷകര്‍ ആവശ്യപ്പെടാതെ ജനുവരി 12ന് സുപ്രീംകോടതി സ്വമേധയാ നിയമിച്ച സമിതിയെ ഉപയോഗപ്പെടുത്തി കര്‍ഷകസമരം പൊളിക്കാമെന്നാണു സര്‍ക്കാരിന്റെ വ്യാമോഹം.
കാര്‍ഷിക ബില്ലുകളെ പരസ്യമായി അനുകൂലിച്ച നാലു വിദഗ്ധരെ വളരെ വിഷമിച്ചാണു കോടതി കണ്ടെത്തിയത്. ഇവരില്‍ പ്രമുഖനും കര്‍ഷക നേതാവും മുന്‍ എംപിയുമായ ഭൂപീന്ദര്‍ സിംഗ് മന് രാജിവച്ചു. പകരം ആരെയും ഇന്നലെവരെ നിയോഗിച്ചിട്ടില്ല. കര്‍ഷകരോടൊപ്പം ആണെന്നാണ് ശേഷിച്ചവരില്‍ ചിലരുടെ ഗീര്‍വാണം.
കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാനാണു രാജിവച്ചതെന്നു ഭാരതീയ കിസാന്‍ യൂണിയന് പ്രസിഡന്റായ മന് പറഞ്ഞു. സുപ്രീംകോടതിയുടെ സമിതിക്കെതിരേ രാജ്യത്താകെ വിമര്‍ശനം ഉണ്ടായെങ്കിലും കോടതി കുലുങ്ങിയില്ല. സര്‍ക്കാരിന്റെയും കോര്‍പറേറ്റുകളുടെയും താത്പര്യം കാക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ക്കു പക്ഷേ ആശങ്കയില്ല. സമിതിയെ നിയമിച്ചതിന്റെ ലക്ഷ്യംതന്നെ സംശയിക്കപ്പെട്ടതിന് ആരെയും കുറ്റപ്പെടുത്താനാകില്ല. പ്രശ്നപരിഹാരം ഉണ്ടാകില്ലെന്നു വ്യക്തമായിട്ടും സമയം നീട്ടി കര്‍ഷകരെ വിഷമിപ്പിക്കുന്നതില്നിന്നു സര്‍ക്കാരും കോടതിയും പിന്മാറുന്നില്ല.
കഞ്ഞിയില്‍ കല്ലിടുന്ന സമിതി
കഴിഞ്ഞ ദിവസം കിട്ടിയ ഒരു ചെറുകഥ പറയാം. വെറും തമാശയല്ലിത്. ചെറിയ ഭേദഗതികളോടെ ആ കഥയിതാ: ഒരു രാജ്യത്തു കുറെ മുട്ടക്കോഴികള്‍ താമസിച്ചിരുന്നു. മുട്ട വിറ്റാണ് അവര്‍ ജീവിതം പോറ്റിയിരുന്നത്. കോഴികളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അവരുടെ നാട്ടിലെ രാജാവിന് ഒരു മോഹം. കോഴികളെ സഹായിക്കാനെന്നു പ്രഖ്യാപിച്ച് അവിടെ ഒരു ഇറച്ചിക്കടയ്ക്ക് ലൈസന്‍സ് കൊടുക്കാന്‍ രാജാവ് തീരുമാനിച്ചു.
കോഴിയിറച്ചി കൂടി വില്ക്കാന് കഴിഞ്ഞാല്‍ പാവം കോഴികള്‍ക്കു വരുമാനം കൂടുതല്‍ കിട്ടുമെന്നു രാജാവ് അറിയിച്ചു. കോഴികളുടെ വരുമാനം അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയാക്കാമെന്ന തന്റെ പഴയ വാഗ്ദാനം നിറവേറ്റുമെന്നു രാജാവ് ആവര്‍ത്തിച്ചു.
കോഴികള്‍ പക്ഷേ, അപകടം മണത്തു. പ്രാണരക്ഷാര്‍ഥം അവര്‍ സമരം തുടങ്ങി. കോഴികളുടെ സമരം തീര്‍ക്കാന്‍ രാജാവിന്റെ ഉറ്റസുഹൃത്തായ ചക്രവര്‍ത്തി രംഗത്തെത്തി. ഇറച്ചിക്കടയുടെ ലൈസന്‍സ് തത്കാലത്തേക്കു സ്റ്റേ ചെയ്യാന്‍ ചക്രവര്‍ത്തി ഉത്തരവായി. കോഴികളുടെ പ്രയാസങ്ങള്‍ പഠിക്കാന്‍ നാല് അറവുകാരെ പ്രത്യേക സമിതിയായി നിയോഗിച്ചു!
കഥ കഴിഞ്ഞു.