തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നു എന്നാണു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. അഴിമതിയിൽ മുങ്ങിക്കുളിച്ചത് ഇപ്പോഴത്തെ ഭരണപക്ഷമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കരുതുന്നു. ഏതായാലും നിയമസഭാംഗങ്ങൾക്കെതിരായ വിജിലൻസ് അന്വേഷണത്തേക്കുറിച്ച് നിയമസഭയിൽ ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടി ഭരണ- പ്രതിപക്ഷ പോരിലും വെല്ലുവിളിയിലുമാണ് അവസാനിച്ചത്.
ചോദ്യോത്തരവേളയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രതിപക്ഷാംഗങ്ങൾക്കെതിരായ വിജിലൻസ് അന്വേഷണത്തേക്കുറിച്ച് ഭരണപക്ഷത്തെ ഏതാനും പേർ ഉന്നയിച്ച ചോദ്യത്തിന്റെ ഒൗചിത്യം കെ.സി. ജോസഫ് തുടക്കത്തിലേ ചോദ്യം ചെയ്തു. ഏതായാലും അന്വേഷണങ്ങളുടെ വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നന്നായി വിശദീകരിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണപക്ഷത്തേപ്പോലെയാണു പ്രതിപക്ഷവുമെന്നു വരുത്തിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നു എന്നാണു മുഖ്യമന്ത്രി ഇതിനു മറുപടി പറഞ്ഞത്. ഇപ്പോൾ എൽഡിഎഫ് ഭരണത്തിൽ കേരളം അഴിമതിയില്ലാത്ത നാട് എന്ന യശസ് നേടിക്കഴിഞ്ഞു എന്നും മുഖ്യമന്ത്രിക്ക് ഉറപ്പാണ്. എന്ത് അന്വേഷണം നടത്തിയാലും ഒരു ചുക്കും സംഭവിക്കില്ലെന്നു രമേശും പറഞ്ഞു.
ചോദ്യോത്തരവേളയും കഴിഞ്ഞ് ശൂന്യവേളയും പിന്നിട്ടപ്പോൾ പി.ടി. തോമസ് വ്യക്തിപരമായ വിശദീകരണവുമായി വന്നു. പി.ടി. തോമസിനെതിരായ അന്വേഷണത്തേക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ മുഖ്യമന്ത്രിയെയും ആരോപണം ഉന്നയിച്ചവരെയും വെല്ലുവിളിക്കുകയായിരുന്നു പി.ടി. തോമസ്. പിണറായി വിജയനും കൂട്ടരും ഓലപ്പാന്പു കാണിച്ചാൽ വിരളുന്നവനല്ല താൻ എന്നും തോമസ് പറഞ്ഞു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയിലേക്കു കടന്നതോടെ ഭരണപക്ഷത്തിനു നല്ല ഉശിരായി. തദ്ദേശതെരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആവേശമത്രയും പ്രകടിപ്പിക്കുന്നതായിരുന്നു അവരുടെ പ്രകടനം. മാത്രമല്ല വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തേക്കുറിച്ച് അവർക്കിനി അശേഷം സംശയമില്ല. തുടർഭരണം ഉറപ്പാണത്രേ.
ഭരണപക്ഷത്തു നിന്ന് എസ്. ശർമയാണ് നന്ദിപ്രമേയം അവതരിപ്പിച്ച് ആദ്യം പ്രസംഗിച്ചത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരായ കോണ്ഗ്രസ് പലയിടത്തും ബിജെപിയുമായും എസ്ഡിപിഐയുമായും കൂട്ടുകൂടിയെന്നും ശർമ ആരോപിച്ചു. സർക്കാരിനെതിരേ പ്രതിപക്ഷം ഉയർത്തിക്കൊണ്ടു വന്ന ആരോപണങ്ങൾക്കു ജനം നല്ല മറുപടി നൽകിയെന്നും ശർമ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടു മുന്പ് കിഫ്ബിക്കെതിരായി രംഗത്തു വന്നവർക്കൊപ്പം കൂടിയ പ്രതിപക്ഷത്തെ ജനം മൂലയ്ക്കിരുത്തിയെന്നു കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു.
പ്രതിപക്ഷത്തെ വി.ടി. ബൽറാം പ്രസംഗിക്കുന്പോഴേക്കും ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണം ശരിവച്ച ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ സഭയിലും എത്തിയിരുന്നു. അഴിമതിയേക്കുറിച്ച് മുഖ്യമന്ത്രി സഭയിൽ വാചലനായതിന്റെ പിന്നാലെ ലൈഫ് അഴിമതിയിൽ ഹൈക്കോടതി വിധി വന്നിരിക്കുകയാണെന്നു ബൽറാം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു വിജയം അഴിമതിക്കുള്ള അംഗീകാരമായാണോ കാണുന്നതെന്ന് ബൽറാം ചോദിച്ചു. ഒരു വശത്തു ബിജെപിയെയും മറുവശത്ത് എസ്ഡിപിഐയെയും നിർത്തി അപകടകരമായ വർഗീയ വിഭജനത്തിനാണു സിപിഎം കളിക്കുന്നത്. ഈ വർഗീയ വിഭജനം ശക്തിപ്പെടുത്താനുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ബൽറാം കുറ്റപ്പെടുത്തി.
എല്ലാ വാഗ്ദാനങ്ങളും പാലിച്ചു എന്നു വീന്പിളക്കുന്ന സർക്കാർ, അയ്യായിരം കോടിയുടെ ഇടുക്കി പാക്കേജിനായി ഒരു രൂപയെങ്കിലും ചെലവഴിച്ചോ എന്ന് പി.ജെ. ജോസഫ് ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു ചില നേട്ടങ്ങളുണ്ടായി എന്ന് അംഗീകരിക്കുന്പോഴും കോട്ടയവും തൊടുപുഴയുമൊക്കെ എൽഡിഎഫ് പിടിച്ചു എന്ന പ്രചാരണം അംഗീകരിച്ചു കൊടുക്കാൻ അദ്ദേഹം തയാറായില്ല.
ബിജെപിയെ വളർത്തിയാൽ ഫാസിസം ത്രിപുരയേപ്പോലെ വിഴുങ്ങുമെന്ന മുന്നറിയിപ്പാണ് ഇടതുപക്ഷത്തിന് എൻ. ഷംസുദ്ദീൻ നൽകിയത്. തദ്ദേശതെരഞ്ഞെടുപ്പിൽ രണ്ടു ശതമാനം വോട്ട് വ്യത്യാസമേയുള്ളു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് 25 ലക്ഷം വോട്ട് അധികം നേടിയിരുന്നു എന്ന് ഓർക്കണമെന്നും ഷംസുദ്ദീൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇഡിയും മറ്റ് അന്വേഷണ ഏജൻസികളുമൊക്കെ എവിടെപ്പോയെന്നായിരുന്നു ഐഷ പോറ്റിയുടെ ചോദ്യം.
പ്രളയത്തിൽ വീടു നഷ്ടപ്പെട്ട തന്റെ മണ്ഡലത്തിലെ ഒരാൾക്കെങ്കിലും പിണറായി സർക്കാർ വീടുവച്ചു നൽകിയെന്നു തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നായിരുന്നു അനിൽ അക്കരയുടെ വെല്ലുവിളി. എന്തു നഷ്ടമുണ്ടായാലും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അനിൽ പറഞ്ഞു. ഉമ്മൻ ചാണ്ടി പകുതി വച്ച് ഉപേക്ഷിച്ച ശബരി റെയിൽ പദ്ധതിയുമായി പിണറായി സർക്കാർ മുന്നോട്ടു പോകുന്നതിൽ സന്തോഷം പ്രകടിപ്പിച്ച പി.സി. ജോർജ്, പക്ഷേ എരുമേലി വിമാനത്താവളത്തേക്കുറിച്ച് നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശമില്ലാത്തതിൽ സംശയം പ്രകടിപ്പിച്ചു. ഏതായാലും ഗവർണറുടെ നയപ്രഖ്യാപനത്തിനു നന്ദി പ്രകടിപ്പിക്കുന്ന പ്രമേയത്തെ അനുകൂലിക്കാനോ എതിർക്കാനോ ജോർജ് തയാറായില്ല. അടുത്ത പതിനഞ്ചാം വർഷം ബിജെപിയെ എതിർക്കാൻ യുഡിഎഫിനെ തെരഞ്ഞ് എൽഡിഎഫ് വരുമെന്നൊരു പ്രവചനം കെ.എൻ.എ. ഖാദർ നടത്തി. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന പ്രവചനം താൻ മുപ്പതു വർഷം മുന്പു നടത്തിയിരുന്നു എന്നാണ് ഖാദറിന്റെ അവകാശവാദം.
സ്വപ്ന സുന്ദരിമാർ സ്വന്തം ഓഫീസിൽ ആടിത്തിമിർത്തപ്പോൾ അതൊന്നും താൻ അറിഞ്ഞില്ലെന്നാണ് പിണറായി വിജയൻ പറയുന്നതെന്നാണ് പി.ടി. തോമസ് പറയുന്നത്. എങ്കിൽ പിന്നെ എന്തിനാണ് ആ സീറ്റിൽ ഇരിക്കുന്നതെന്നാണു തോമസിന്റെ ചോദ്യം. മുസ്്ലിം ലീഗിന്റെ എംഎൽഎമാർ ജയിലിലും ജയിലിലേക്കുള്ള യാത്രയിലുമാണെന്ന് എം. സ്വരാജ് പറഞ്ഞു. അവർ വെറുക്കപ്പെട്ടവരായി മാറിക്കഴിഞ്ഞു എന്നും സ്വരാജ് പറഞ്ഞു.
പിഎസ്്സി ലിസ്റ്റിൽ നിന്നു നിയമനം നടത്താതെ പിൻവാതിൽ നിയമനവും കണ്സൾട്ടൻസി നിയമനവും നടത്തുന്നതു ചൂണ്ടിക്കാട്ടി ഷാഫി പറന്പിൽ ശുന്യവേളയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ പിൻവാതിൽ നിയമനങ്ങളേക്കുറിച്ച് മുഖ്യമന്ത്രിയും ഈ സർക്കാരിന്റെ കാലത്തെ നിയമനങ്ങളേക്കുറിച്ച് പ്രതിപക്ഷ നേതാവും വിസ്തരിച്ചു പറഞ്ഞപ്പോൾ കേട്ടിരുന്നവർക്ക് കാര്യങ്ങളുടെ കിടപ്പു മനസിലായി. ചലച്ചിത്ര അക്കാദമിയിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനായി ചെയർമാൻ കമൽ നൽകിയ കത്തും രമേശ് പുറത്തു വിട്ടു. അവർ ഇടതുപക്ഷ അനുഭാവികളാണെന്നും അവരെ സ്ഥിരപ്പെടുത്തുന്നത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താൻ സഹായിക്കുമെന്നുമാണ് കമൽ കത്തിൽ എഴുതിയിരിക്കുന്നത്. ഏതായാലും അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചർച്ച പതിവു പോലെ പ്രതിപക്ഷ വാക്കൗട്ടിൽ കലാശിച്ചു.നന്ദി പ്രമേയത്തിന്മേലുള്ള ചർച്ച ഇന്നും തുടരും.
സാബു ജോണ്
ചോദ്യോത്തരവേളയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രതിപക്ഷാംഗങ്ങൾക്കെതിരായ വിജിലൻസ് അന്വേഷണത്തേക്കുറിച്ച് ഭരണപക്ഷത്തെ ഏതാനും പേർ ഉന്നയിച്ച ചോദ്യത്തിന്റെ ഒൗചിത്യം കെ.സി. ജോസഫ് തുടക്കത്തിലേ ചോദ്യം ചെയ്തു. ഏതായാലും അന്വേഷണങ്ങളുടെ വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നന്നായി വിശദീകരിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണപക്ഷത്തേപ്പോലെയാണു പ്രതിപക്ഷവുമെന്നു വരുത്തിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നു എന്നാണു മുഖ്യമന്ത്രി ഇതിനു മറുപടി പറഞ്ഞത്. ഇപ്പോൾ എൽഡിഎഫ് ഭരണത്തിൽ കേരളം അഴിമതിയില്ലാത്ത നാട് എന്ന യശസ് നേടിക്കഴിഞ്ഞു എന്നും മുഖ്യമന്ത്രിക്ക് ഉറപ്പാണ്. എന്ത് അന്വേഷണം നടത്തിയാലും ഒരു ചുക്കും സംഭവിക്കില്ലെന്നു രമേശും പറഞ്ഞു.
ചോദ്യോത്തരവേളയും കഴിഞ്ഞ് ശൂന്യവേളയും പിന്നിട്ടപ്പോൾ പി.ടി. തോമസ് വ്യക്തിപരമായ വിശദീകരണവുമായി വന്നു. പി.ടി. തോമസിനെതിരായ അന്വേഷണത്തേക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ മുഖ്യമന്ത്രിയെയും ആരോപണം ഉന്നയിച്ചവരെയും വെല്ലുവിളിക്കുകയായിരുന്നു പി.ടി. തോമസ്. പിണറായി വിജയനും കൂട്ടരും ഓലപ്പാന്പു കാണിച്ചാൽ വിരളുന്നവനല്ല താൻ എന്നും തോമസ് പറഞ്ഞു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയിലേക്കു കടന്നതോടെ ഭരണപക്ഷത്തിനു നല്ല ഉശിരായി. തദ്ദേശതെരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആവേശമത്രയും പ്രകടിപ്പിക്കുന്നതായിരുന്നു അവരുടെ പ്രകടനം. മാത്രമല്ല വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തേക്കുറിച്ച് അവർക്കിനി അശേഷം സംശയമില്ല. തുടർഭരണം ഉറപ്പാണത്രേ.
ഭരണപക്ഷത്തു നിന്ന് എസ്. ശർമയാണ് നന്ദിപ്രമേയം അവതരിപ്പിച്ച് ആദ്യം പ്രസംഗിച്ചത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരായ കോണ്ഗ്രസ് പലയിടത്തും ബിജെപിയുമായും എസ്ഡിപിഐയുമായും കൂട്ടുകൂടിയെന്നും ശർമ ആരോപിച്ചു. സർക്കാരിനെതിരേ പ്രതിപക്ഷം ഉയർത്തിക്കൊണ്ടു വന്ന ആരോപണങ്ങൾക്കു ജനം നല്ല മറുപടി നൽകിയെന്നും ശർമ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടു മുന്പ് കിഫ്ബിക്കെതിരായി രംഗത്തു വന്നവർക്കൊപ്പം കൂടിയ പ്രതിപക്ഷത്തെ ജനം മൂലയ്ക്കിരുത്തിയെന്നു കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു.
പ്രതിപക്ഷത്തെ വി.ടി. ബൽറാം പ്രസംഗിക്കുന്പോഴേക്കും ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണം ശരിവച്ച ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ സഭയിലും എത്തിയിരുന്നു. അഴിമതിയേക്കുറിച്ച് മുഖ്യമന്ത്രി സഭയിൽ വാചലനായതിന്റെ പിന്നാലെ ലൈഫ് അഴിമതിയിൽ ഹൈക്കോടതി വിധി വന്നിരിക്കുകയാണെന്നു ബൽറാം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു വിജയം അഴിമതിക്കുള്ള അംഗീകാരമായാണോ കാണുന്നതെന്ന് ബൽറാം ചോദിച്ചു. ഒരു വശത്തു ബിജെപിയെയും മറുവശത്ത് എസ്ഡിപിഐയെയും നിർത്തി അപകടകരമായ വർഗീയ വിഭജനത്തിനാണു സിപിഎം കളിക്കുന്നത്. ഈ വർഗീയ വിഭജനം ശക്തിപ്പെടുത്താനുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ബൽറാം കുറ്റപ്പെടുത്തി.
എല്ലാ വാഗ്ദാനങ്ങളും പാലിച്ചു എന്നു വീന്പിളക്കുന്ന സർക്കാർ, അയ്യായിരം കോടിയുടെ ഇടുക്കി പാക്കേജിനായി ഒരു രൂപയെങ്കിലും ചെലവഴിച്ചോ എന്ന് പി.ജെ. ജോസഫ് ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു ചില നേട്ടങ്ങളുണ്ടായി എന്ന് അംഗീകരിക്കുന്പോഴും കോട്ടയവും തൊടുപുഴയുമൊക്കെ എൽഡിഎഫ് പിടിച്ചു എന്ന പ്രചാരണം അംഗീകരിച്ചു കൊടുക്കാൻ അദ്ദേഹം തയാറായില്ല.
ബിജെപിയെ വളർത്തിയാൽ ഫാസിസം ത്രിപുരയേപ്പോലെ വിഴുങ്ങുമെന്ന മുന്നറിയിപ്പാണ് ഇടതുപക്ഷത്തിന് എൻ. ഷംസുദ്ദീൻ നൽകിയത്. തദ്ദേശതെരഞ്ഞെടുപ്പിൽ രണ്ടു ശതമാനം വോട്ട് വ്യത്യാസമേയുള്ളു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് 25 ലക്ഷം വോട്ട് അധികം നേടിയിരുന്നു എന്ന് ഓർക്കണമെന്നും ഷംസുദ്ദീൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇഡിയും മറ്റ് അന്വേഷണ ഏജൻസികളുമൊക്കെ എവിടെപ്പോയെന്നായിരുന്നു ഐഷ പോറ്റിയുടെ ചോദ്യം.
പ്രളയത്തിൽ വീടു നഷ്ടപ്പെട്ട തന്റെ മണ്ഡലത്തിലെ ഒരാൾക്കെങ്കിലും പിണറായി സർക്കാർ വീടുവച്ചു നൽകിയെന്നു തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നായിരുന്നു അനിൽ അക്കരയുടെ വെല്ലുവിളി. എന്തു നഷ്ടമുണ്ടായാലും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അനിൽ പറഞ്ഞു. ഉമ്മൻ ചാണ്ടി പകുതി വച്ച് ഉപേക്ഷിച്ച ശബരി റെയിൽ പദ്ധതിയുമായി പിണറായി സർക്കാർ മുന്നോട്ടു പോകുന്നതിൽ സന്തോഷം പ്രകടിപ്പിച്ച പി.സി. ജോർജ്, പക്ഷേ എരുമേലി വിമാനത്താവളത്തേക്കുറിച്ച് നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശമില്ലാത്തതിൽ സംശയം പ്രകടിപ്പിച്ചു. ഏതായാലും ഗവർണറുടെ നയപ്രഖ്യാപനത്തിനു നന്ദി പ്രകടിപ്പിക്കുന്ന പ്രമേയത്തെ അനുകൂലിക്കാനോ എതിർക്കാനോ ജോർജ് തയാറായില്ല. അടുത്ത പതിനഞ്ചാം വർഷം ബിജെപിയെ എതിർക്കാൻ യുഡിഎഫിനെ തെരഞ്ഞ് എൽഡിഎഫ് വരുമെന്നൊരു പ്രവചനം കെ.എൻ.എ. ഖാദർ നടത്തി. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന പ്രവചനം താൻ മുപ്പതു വർഷം മുന്പു നടത്തിയിരുന്നു എന്നാണ് ഖാദറിന്റെ അവകാശവാദം.
സ്വപ്ന സുന്ദരിമാർ സ്വന്തം ഓഫീസിൽ ആടിത്തിമിർത്തപ്പോൾ അതൊന്നും താൻ അറിഞ്ഞില്ലെന്നാണ് പിണറായി വിജയൻ പറയുന്നതെന്നാണ് പി.ടി. തോമസ് പറയുന്നത്. എങ്കിൽ പിന്നെ എന്തിനാണ് ആ സീറ്റിൽ ഇരിക്കുന്നതെന്നാണു തോമസിന്റെ ചോദ്യം. മുസ്്ലിം ലീഗിന്റെ എംഎൽഎമാർ ജയിലിലും ജയിലിലേക്കുള്ള യാത്രയിലുമാണെന്ന് എം. സ്വരാജ് പറഞ്ഞു. അവർ വെറുക്കപ്പെട്ടവരായി മാറിക്കഴിഞ്ഞു എന്നും സ്വരാജ് പറഞ്ഞു.
പിഎസ്്സി ലിസ്റ്റിൽ നിന്നു നിയമനം നടത്താതെ പിൻവാതിൽ നിയമനവും കണ്സൾട്ടൻസി നിയമനവും നടത്തുന്നതു ചൂണ്ടിക്കാട്ടി ഷാഫി പറന്പിൽ ശുന്യവേളയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ പിൻവാതിൽ നിയമനങ്ങളേക്കുറിച്ച് മുഖ്യമന്ത്രിയും ഈ സർക്കാരിന്റെ കാലത്തെ നിയമനങ്ങളേക്കുറിച്ച് പ്രതിപക്ഷ നേതാവും വിസ്തരിച്ചു പറഞ്ഞപ്പോൾ കേട്ടിരുന്നവർക്ക് കാര്യങ്ങളുടെ കിടപ്പു മനസിലായി. ചലച്ചിത്ര അക്കാദമിയിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനായി ചെയർമാൻ കമൽ നൽകിയ കത്തും രമേശ് പുറത്തു വിട്ടു. അവർ ഇടതുപക്ഷ അനുഭാവികളാണെന്നും അവരെ സ്ഥിരപ്പെടുത്തുന്നത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താൻ സഹായിക്കുമെന്നുമാണ് കമൽ കത്തിൽ എഴുതിയിരിക്കുന്നത്. ഏതായാലും അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചർച്ച പതിവു പോലെ പ്രതിപക്ഷ വാക്കൗട്ടിൽ കലാശിച്ചു.നന്ദി പ്രമേയത്തിന്മേലുള്ള ചർച്ച ഇന്നും തുടരും.
സാബു ജോണ്