തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങള്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് തകർത്തിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. ബഹുനില കെട്ടിടങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത പ്രദേശത്ത് ഇന്ന് നിലംപറ്റി നില്ക്കുന്ന ചെറിയ ഇരുമ്പ് കമ്പി കഷണങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. സ്ഫോടനാനന്തരം ഹോളി ഫെയ്ത്ത് എച്ച്ടുഒ, ആല്‍ഫ സെറീന്, ജെയിന് കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ നാല് ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്ക് സമീപത്തെയും അവശിഷ്ടങ്ങള്‍ ഇതിനോടകം നീക്കംചെയ്തു കഴിഞ്ഞു. എന്നാൽ, ഒരുവര്‍ഷമാകുമ്പോഴും സ്ഫോടനത്തിന്റെ നടുക്കവും നഷ്ടങ്ങളും ഫ്ലാറ്റ് നിവാസികളായിരുന്നവരെയും പ്രദേശവാസികളെയും വിട്ടുമാറിയിട്ടില്ല.
കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഫ്ലാറ്റുകളില്‍നിന്നു മാറി വാടകയ്ക്കും ബന്ധുമിത്രാദികളുടെ വിടുകളിലും താമസമാക്കിയ കുടുംബങ്ങള്‍ക്ക് ഇന്നും നഷ്ടപരിഹാരം എന്നത് വാക്കില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വിള്ളലുകള്‍ വീണ വീടുകള്‍, വൈദ്യുതി ബന്ധവും കുടിവെള്ളവും നിലച്ചതും ശുചിമുറി നഷ്പ്പെട്ടതുമായ അങ്കണവാടി തുടങ്ങിയവയെല്ലാം ചരിത്ര സ്ഫോടനത്തിന്റെ ബാക്കിപത്രങ്ങളായി ഇന്നും മരടില്‍ അവശേഷിക്കുന്നു.
വീടിനു പിന്നില്‍ ചെമ്മീന്‍കെട്ട് മണ്ണിട്ടു നികത്തി ഫ്ലാറ്റ് പണിതത് വീടിനു ഭീഷണിയായപ്പോഴാണ് ആനാംതുരുത്തില്‍ എന്‍.വി. ആന്റണിയെന്ന ചെലവന്നൂരുകാരന് നിയമ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്. തന്റെ പരിശ്രമങ്ങള്‍ ഫലം കണ്ടിട്ട് ഇന്നേക്ക് ഒരുവര്‍ഷം പിന്നിടുമ്പോഴും മരടിലും കൊച്ചിയിലുമായി ഇനിയും നിയമലംഘനങ്ങൾ നടത്തിയ ഒട്ടേറെ നിര്‍മാണങ്ങള്‍ ഉണ്ടെന്നാണ് ആന്റണിയുടെ കണ്ടെത്തല്‍. ഇത്തരം കെട്ടിടങ്ങള്ക്കെതിരേയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറയുന്നു.
അവശിഷ്ടങ്ങള്‍ കായലിലുണ്ടോ?
സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ തകര്‍ന്നു വീണപ്പോള്‍ സമീപത്തെ കായലില്‍ വീണ അവശിഷ്ടങ്ങള്‍ എത്രത്തോളം നീക്കിയെന്ന് ഇപ്പോഴും വ്യക്തമല്ല. കായലില്‍നിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതിന്റെ ലോഗ്ബുക് മരട് നഗരസഭ സൂക്ഷിച്ചിട്ടില്ലാത്തതിനാലാണിത്. അതുകൊണ്ടുതന്നെ എത്ര അവശിഷ്ടങ്ങള്‍ നീക്കിയെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡിനോ കമ്മിറ്റിക്കോ കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാതല സംയുക്തസമിതി ദേശീയ ഹരിത ട്രൈബ്യൂണലില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കരയില്‍നിന്നു കായലിലേക്കു ചെറിയ ബണ്ട് നിര്‍മിച്ചു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണു നഗരസഭ അവശിഷ്ടങ്ങള്‍ നീക്കിയത്. അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കിയോയെന്നു കണ്ടെത്താനായി ശാസ്ത്രീയ പരിശോധനകളും നഗരസഭ നടത്തിയിട്ടില്ല. അതിനാലാണ് ഇനിയും ബാക്കിയുണ്ടോ? പൂര്‍ണമായും തീര്‍ന്നോ? എന്നതില്‍ വ്യക്തതയില്ലാത്തത്.
നഷ്ടങ്ങള്‍ക്ക് പരിഹാരമായില്ല
ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനും അനുബന്ധ ചെലവുകള്‍ക്കുമായി ആകെ ചെലവഴിച്ചത് 3,59,93,529 രൂപയാണ്. ഇതില്‍ ഫ്ലാറ്റിലെ കുടുംബങ്ങളുടെ പുനരധിവാസത്തിനായി ചെലവഴിച്ച തുക ചേര്‍ത്തിട്ടില്ല. ഇതിനുള്ള ഫണ്ട് ചെലവഴിച്ചത് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് കെ.ബാലകൃഷ്ണന് നായര്‍ സമിതി മുഖേന ധനകാര്യവകുപ്പ് നേരിട്ടാണ്. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കും സ്ഫോടനാനന്തരം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം എന്നത് വാക്കാല്‍ ലഭിച്ച ഉറപ്പ് മാത്രമായി അവശേഷിക്കുകയാണ്.
ഫ്ലാറ്റില്‍ നിന്നു കുടിയൊഴിപ്പിക്കപ്പെട്ട നിരവധിയാളുകളാണ് ഇപ്പോഴും വാടക വീടുകളിലും മറ്റുമായി ജീവിതം തള്ളി നീക്കുന്നത്. സര്‍ക്കാരില്‍ നിന്നുലഭിച്ച ഇടക്കാല ആശ്വാസമായ 25 ലക്ഷം രൂപയൊഴിച്ചാല്‍ ഇവര്‍ക്ക് ബില്‍ഡര്‍മാര്‍ നല്‍കേണ്ട നഷ്ടപരിഹാരത്തിന് ഇപ്പോഴും തീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച സുപ്രീംകോടതി വിധിക്കായി കാത്തിരിക്കുകയാണ് ഇവര്‍.
സമാന അവസ്ഥയാണ് ആല്‍ഫ സെറീന് ഫ്ലാറ്റിന് സമീപത്ത് കേടുപാടുകൾ സംഭവിച്ച വീടുകളുടെയും. സ്ഫോടനങ്ങള്‍ക്ക് ശേഷവും ഇവര്‍ക്ക് ദുരിതമായിരുന്നു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുമ്പോഴുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തെത്തുടര്‍ന്ന് വീട് വിട്ട് വാടകയ്ക്ക് പോയവരുമുണ്ട് ഇക്കൂട്ടത്തില്‍. ആല്‍ഫ സെറീന് ഫ്ലാറ്റിന്റെ സമീപത്തെ കേടുപാടുകള്‍ സംഭവിച്ച വീടുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. നഷ്ടപരിഹാരം എന്നു ലഭിക്കുമെന്നത് ഉറപ്പില്ലാത്തതിനാല്‍ വാടക വീടുകളിലേക്ക് താമസം താത്കാലികമായി മാറിയ പലരും സ്വന്തം വീടുകളിലേക്ക് തിരികെ വന്നു.
19ലെ വിധി കാത്ത് ഓണേഴ്സ് അസോസിയേഷന്
ഫ്ലാറ്റ് ബില്‍ഡര്‍മാര്‍ നഷ്ടപരിഹാരമായി നല്‍കണമെന്ന് ജസ്റ്റീസ് ബാലകൃഷ്ണന് നായര്‍ കമ്മിറ്റി കണ്ടെത്തിയ തുക ഇനിയും ഇവര്‍ കൈമാറിയിട്ടില്ല. കമ്മീഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ നിലവില്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് നല്കിയ 25 ലക്ഷവും ഇതിനു പുറമേ ഒാരോ ഉടമകള്‍ക്കും കമ്മീഷന് നിശ്ചയിച്ച നഷ്ടപരിഹാരവും കൈമാറണമെന്നായിരുന്നു നിർദേശം. എന്നാല്‍ ഗോള്‍ഡന്‍ കായലോരം, ജെയിന് കോറല്‍ കോവ് എന്നീ ഫ്ലാറ്റ് നിര്‍മാതാക്കള്‍ നാല് കോടിയോളം രൂപ കൈമാറിയതൊഴിച്ചാല്‍ മറ്റാരും പണം നല്‍കിയിട്ടില്ല. ഇതു സംബന്ധിച്ച കേസ് സുപ്രീംകോടതി 19ന് പരിഗണിക്കുമ്പോള്‍ നഷ്ടപരിഹാരത്തില്‍ വ്യക്തത വരുമെന്നാണ് കരുതുന്നതെന്ന് ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷന് പ്രതിനിധി ഷംസുദ്ദീന് കരുനാഗപ്പള്ളി പറഞ്ഞു. ഫ്ലാറ്റ് നിര്‍മാതാക്കളുടെ ഫ്ലാറ്റുകള്‍ക്കും ഒന്നിലധികം ഫ്ലാറ്റ് ഉള്ളവര്‍ക്കും(ഒരു ഫ്ലാറ്റ് ഒഴികെ) കമ്മീഷന് നഷ്ടപരിഹാരം കണക്കാക്കിയിട്ടില്ല. നിലവില്‍ ഭൂരിഭാഗം ഫ്ലാറ്റ് ഉടമകളും വാടകയ്ക്ക് താമസിക്കുകയാണ്.
ഇല്ലാത്ത കിടപ്പാടത്തിന് ലോണ്‍ അടയ്ക്കുന്നവര്‍
കോടതിവിധിയെത്തുടര്‍ന്ന് ആരംഭിച്ച ദുരിതം ഇന്നും പലര്‍ക്കും അവസാനിച്ചിട്ടില്ല. ബാങ്ക് ലോണ്‍ തരപ്പെടുത്തിയും കടം വാങ്ങിയും സ്വന്തമാക്കിയ കിടപ്പാടം മണ്ണടിഞ്ഞിട്ടും അതിന്റെ പേരിലുള്ള കടം തീര്‍ക്കാന്‍ നെട്ടോട്ടമോടുകയാണ് ഫ്ലാറ്റ് ഉടമകള്‍. അതിനിടെ കോവിഡ് പ്രതിസന്ധി വന്നതും ഇവര്‍ക്ക് തിരിച്ചടിയായി. വാടകയ്ക്കും, ബന്ധുവീടുകളിലേക്കും താമസം മാറ്റിയ പലരും സാമ്പത്തികമായും മാനസികമായും കടുത്ത സമ്മര്‍ദത്തിലാണ്. വീടുകള്‍ പൊളിച്ചതിനെത്തുടര്‍ന്ന് കൊച്ചി കേന്ദ്രീകരിച്ച് ജോലി ചെയ്തിരുന്നവരും ബിസിനസ് നടത്തുന്നവരും മാത്രമാണ് ഇപ്പോഴും നഗരത്തിലുള്ളത്. മറ്റുള്ളവര്‍ സ്വദേശത്തേക്കു മടങ്ങി.
കൊച്ചിയില്‍ വേരുറപ്പിച്ച ഭൂരിഭാഗം ആളുകളും വാടകയ്ക്കാണ് താമസം. ജോലിയില്‍നിന്നു വിരമിച്ചപ്പോള്‍ കിട്ടിയ മുഴുവന്‍ തുകയും ചെലവഴിച്ച് ഫ്ളാറ്റ് സ്വന്തമാക്കിയ വയോജനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഫ്ലാറ്റ് സ്ഥിതി ചെയ്തിരുന്ന പ്രദേശം ഇപ്പോഴും ഫ്ലാറ്റ് ഉടമകളുടെ പേരില്‍ തന്നെയാണ്.
ജെറി എം. തോമസ്
കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഫ്ലാറ്റുകളില്‍നിന്നു മാറി വാടകയ്ക്കും ബന്ധുമിത്രാദികളുടെ വിടുകളിലും താമസമാക്കിയ കുടുംബങ്ങള്‍ക്ക് ഇന്നും നഷ്ടപരിഹാരം എന്നത് വാക്കില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വിള്ളലുകള്‍ വീണ വീടുകള്‍, വൈദ്യുതി ബന്ധവും കുടിവെള്ളവും നിലച്ചതും ശുചിമുറി നഷ്പ്പെട്ടതുമായ അങ്കണവാടി തുടങ്ങിയവയെല്ലാം ചരിത്ര സ്ഫോടനത്തിന്റെ ബാക്കിപത്രങ്ങളായി ഇന്നും മരടില്‍ അവശേഷിക്കുന്നു.
വീടിനു പിന്നില്‍ ചെമ്മീന്‍കെട്ട് മണ്ണിട്ടു നികത്തി ഫ്ലാറ്റ് പണിതത് വീടിനു ഭീഷണിയായപ്പോഴാണ് ആനാംതുരുത്തില്‍ എന്‍.വി. ആന്റണിയെന്ന ചെലവന്നൂരുകാരന് നിയമ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്. തന്റെ പരിശ്രമങ്ങള്‍ ഫലം കണ്ടിട്ട് ഇന്നേക്ക് ഒരുവര്‍ഷം പിന്നിടുമ്പോഴും മരടിലും കൊച്ചിയിലുമായി ഇനിയും നിയമലംഘനങ്ങൾ നടത്തിയ ഒട്ടേറെ നിര്‍മാണങ്ങള്‍ ഉണ്ടെന്നാണ് ആന്റണിയുടെ കണ്ടെത്തല്‍. ഇത്തരം കെട്ടിടങ്ങള്ക്കെതിരേയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറയുന്നു.
അവശിഷ്ടങ്ങള്‍ കായലിലുണ്ടോ?
സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ തകര്‍ന്നു വീണപ്പോള്‍ സമീപത്തെ കായലില്‍ വീണ അവശിഷ്ടങ്ങള്‍ എത്രത്തോളം നീക്കിയെന്ന് ഇപ്പോഴും വ്യക്തമല്ല. കായലില്‍നിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതിന്റെ ലോഗ്ബുക് മരട് നഗരസഭ സൂക്ഷിച്ചിട്ടില്ലാത്തതിനാലാണിത്. അതുകൊണ്ടുതന്നെ എത്ര അവശിഷ്ടങ്ങള്‍ നീക്കിയെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡിനോ കമ്മിറ്റിക്കോ കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാതല സംയുക്തസമിതി ദേശീയ ഹരിത ട്രൈബ്യൂണലില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കരയില്‍നിന്നു കായലിലേക്കു ചെറിയ ബണ്ട് നിര്‍മിച്ചു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണു നഗരസഭ അവശിഷ്ടങ്ങള്‍ നീക്കിയത്. അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കിയോയെന്നു കണ്ടെത്താനായി ശാസ്ത്രീയ പരിശോധനകളും നഗരസഭ നടത്തിയിട്ടില്ല. അതിനാലാണ് ഇനിയും ബാക്കിയുണ്ടോ? പൂര്‍ണമായും തീര്‍ന്നോ? എന്നതില്‍ വ്യക്തതയില്ലാത്തത്.
നഷ്ടങ്ങള്‍ക്ക് പരിഹാരമായില്ല
ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനും അനുബന്ധ ചെലവുകള്‍ക്കുമായി ആകെ ചെലവഴിച്ചത് 3,59,93,529 രൂപയാണ്. ഇതില്‍ ഫ്ലാറ്റിലെ കുടുംബങ്ങളുടെ പുനരധിവാസത്തിനായി ചെലവഴിച്ച തുക ചേര്‍ത്തിട്ടില്ല. ഇതിനുള്ള ഫണ്ട് ചെലവഴിച്ചത് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് കെ.ബാലകൃഷ്ണന് നായര്‍ സമിതി മുഖേന ധനകാര്യവകുപ്പ് നേരിട്ടാണ്. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കും സ്ഫോടനാനന്തരം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം എന്നത് വാക്കാല്‍ ലഭിച്ച ഉറപ്പ് മാത്രമായി അവശേഷിക്കുകയാണ്.
ഫ്ലാറ്റില്‍ നിന്നു കുടിയൊഴിപ്പിക്കപ്പെട്ട നിരവധിയാളുകളാണ് ഇപ്പോഴും വാടക വീടുകളിലും മറ്റുമായി ജീവിതം തള്ളി നീക്കുന്നത്. സര്‍ക്കാരില്‍ നിന്നുലഭിച്ച ഇടക്കാല ആശ്വാസമായ 25 ലക്ഷം രൂപയൊഴിച്ചാല്‍ ഇവര്‍ക്ക് ബില്‍ഡര്‍മാര്‍ നല്‍കേണ്ട നഷ്ടപരിഹാരത്തിന് ഇപ്പോഴും തീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച സുപ്രീംകോടതി വിധിക്കായി കാത്തിരിക്കുകയാണ് ഇവര്‍.
സമാന അവസ്ഥയാണ് ആല്‍ഫ സെറീന് ഫ്ലാറ്റിന് സമീപത്ത് കേടുപാടുകൾ സംഭവിച്ച വീടുകളുടെയും. സ്ഫോടനങ്ങള്‍ക്ക് ശേഷവും ഇവര്‍ക്ക് ദുരിതമായിരുന്നു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുമ്പോഴുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തെത്തുടര്‍ന്ന് വീട് വിട്ട് വാടകയ്ക്ക് പോയവരുമുണ്ട് ഇക്കൂട്ടത്തില്‍. ആല്‍ഫ സെറീന് ഫ്ലാറ്റിന്റെ സമീപത്തെ കേടുപാടുകള്‍ സംഭവിച്ച വീടുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. നഷ്ടപരിഹാരം എന്നു ലഭിക്കുമെന്നത് ഉറപ്പില്ലാത്തതിനാല്‍ വാടക വീടുകളിലേക്ക് താമസം താത്കാലികമായി മാറിയ പലരും സ്വന്തം വീടുകളിലേക്ക് തിരികെ വന്നു.
19ലെ വിധി കാത്ത് ഓണേഴ്സ് അസോസിയേഷന്
ഫ്ലാറ്റ് ബില്‍ഡര്‍മാര്‍ നഷ്ടപരിഹാരമായി നല്‍കണമെന്ന് ജസ്റ്റീസ് ബാലകൃഷ്ണന് നായര്‍ കമ്മിറ്റി കണ്ടെത്തിയ തുക ഇനിയും ഇവര്‍ കൈമാറിയിട്ടില്ല. കമ്മീഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ നിലവില്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് നല്കിയ 25 ലക്ഷവും ഇതിനു പുറമേ ഒാരോ ഉടമകള്‍ക്കും കമ്മീഷന് നിശ്ചയിച്ച നഷ്ടപരിഹാരവും കൈമാറണമെന്നായിരുന്നു നിർദേശം. എന്നാല്‍ ഗോള്‍ഡന്‍ കായലോരം, ജെയിന് കോറല്‍ കോവ് എന്നീ ഫ്ലാറ്റ് നിര്‍മാതാക്കള്‍ നാല് കോടിയോളം രൂപ കൈമാറിയതൊഴിച്ചാല്‍ മറ്റാരും പണം നല്‍കിയിട്ടില്ല. ഇതു സംബന്ധിച്ച കേസ് സുപ്രീംകോടതി 19ന് പരിഗണിക്കുമ്പോള്‍ നഷ്ടപരിഹാരത്തില്‍ വ്യക്തത വരുമെന്നാണ് കരുതുന്നതെന്ന് ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷന് പ്രതിനിധി ഷംസുദ്ദീന് കരുനാഗപ്പള്ളി പറഞ്ഞു. ഫ്ലാറ്റ് നിര്‍മാതാക്കളുടെ ഫ്ലാറ്റുകള്‍ക്കും ഒന്നിലധികം ഫ്ലാറ്റ് ഉള്ളവര്‍ക്കും(ഒരു ഫ്ലാറ്റ് ഒഴികെ) കമ്മീഷന് നഷ്ടപരിഹാരം കണക്കാക്കിയിട്ടില്ല. നിലവില്‍ ഭൂരിഭാഗം ഫ്ലാറ്റ് ഉടമകളും വാടകയ്ക്ക് താമസിക്കുകയാണ്.
ഇല്ലാത്ത കിടപ്പാടത്തിന് ലോണ്‍ അടയ്ക്കുന്നവര്‍
കോടതിവിധിയെത്തുടര്‍ന്ന് ആരംഭിച്ച ദുരിതം ഇന്നും പലര്‍ക്കും അവസാനിച്ചിട്ടില്ല. ബാങ്ക് ലോണ്‍ തരപ്പെടുത്തിയും കടം വാങ്ങിയും സ്വന്തമാക്കിയ കിടപ്പാടം മണ്ണടിഞ്ഞിട്ടും അതിന്റെ പേരിലുള്ള കടം തീര്‍ക്കാന്‍ നെട്ടോട്ടമോടുകയാണ് ഫ്ലാറ്റ് ഉടമകള്‍. അതിനിടെ കോവിഡ് പ്രതിസന്ധി വന്നതും ഇവര്‍ക്ക് തിരിച്ചടിയായി. വാടകയ്ക്കും, ബന്ധുവീടുകളിലേക്കും താമസം മാറ്റിയ പലരും സാമ്പത്തികമായും മാനസികമായും കടുത്ത സമ്മര്‍ദത്തിലാണ്. വീടുകള്‍ പൊളിച്ചതിനെത്തുടര്‍ന്ന് കൊച്ചി കേന്ദ്രീകരിച്ച് ജോലി ചെയ്തിരുന്നവരും ബിസിനസ് നടത്തുന്നവരും മാത്രമാണ് ഇപ്പോഴും നഗരത്തിലുള്ളത്. മറ്റുള്ളവര്‍ സ്വദേശത്തേക്കു മടങ്ങി.
കൊച്ചിയില്‍ വേരുറപ്പിച്ച ഭൂരിഭാഗം ആളുകളും വാടകയ്ക്കാണ് താമസം. ജോലിയില്‍നിന്നു വിരമിച്ചപ്പോള്‍ കിട്ടിയ മുഴുവന്‍ തുകയും ചെലവഴിച്ച് ഫ്ളാറ്റ് സ്വന്തമാക്കിയ വയോജനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഫ്ലാറ്റ് സ്ഥിതി ചെയ്തിരുന്ന പ്രദേശം ഇപ്പോഴും ഫ്ലാറ്റ് ഉടമകളുടെ പേരില്‍ തന്നെയാണ്.
ജെറി എം. തോമസ്