പ്രതികരണം /ഡോ. സി.സി. ജോർജ് തോമസ്
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ നിരുപാധികം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വടക്കേ ഇന്ത്യയില്‍ കര്‍ഷകര്‍ ജീവന്മരണ സമരത്തിലാണ്. ഒരു ന്യൂനപക്ഷത്തെ ഒഴിച്ചു നിര്‍ത്തിയാല്‍ ഭൂരിപക്ഷവും കര്‍ഷകരോടൊപ്പമാണ്. ബില്ലുകള്‍ക്ക് അനുകൂലമായിട്ടു നില്ക്കുന്നവര് രാഷ്ട്രീയം മാത്രം നോക്കി നുണകളും അര്‍ധസത്യങ്ങളും പ്രചരിപ്പിക്കുന്നത് കഷ്ടമാണ്. നിലവിലുള്ള താങ്ങുവില (എംഎസ്പി)വളരെ കൂടുതലാണ് എന്ന കുപ്രചരണം പരിശോധിക്കാം.
താങ്ങുവില എങ്ങനെയാണ് നിശ്ചയിക്കുക എന്നു കൃത്യമായ ബോധ്യമില്ലാത്തതുകൊണ്ടാണ് ഈ നുണ പ്രചരണം. കേന്ദ്രസര്‍ക്കാര്‍ 23 കാർഷിക ഉത്പന്നങ്ങൾക്കു മാത്രമാണു താങ്ങുവില പ്രഖ്യാപിക്കാറുള്ളത്. നെല്ല്, ഗോതമ്പ്, മക്കച്ചോളം, കമ്പം, റാഗി, ചോളം, ബാര്‍ലി എന്നീ ഏഴ് ധാന്യങ്ങള്‍, ഉഴുന്ന്, ചെറുപയര്‍, കടല, തുവര, മസൂര്‍ എന്നീ അഞ്ച് പയര്‍വര്‍ഗങ്ങള്‍ , നിലക്കടല, സോയാബീന്‍, സൂര്യകാന്തി, എള്ള്, നൈജര്‍വിത്ത്, കടുക്,സാഫ്ളവര്‍, കൊപ്ര എന്നീ എട്ട് എണ്ണക്കുരുക്കള്‍, കരിമ്പ്, പരുത്തി, ചണം എന്നീ മൂന്ന് വാണിജ്യവിളകള്‍ എന്നിവയാണിവ. കരിമ്പിന് മാത്രം എഫ്ആർപി( Fair and Remunerative Price) എന്നാണ് പറയുക. മണ്ഡി വഴിയല്ല ഫാക്ടറികള്‍ നേരിട്ടാണ് കരിമ്പ് വാങ്ങുന്നത്.
കമ്മീഷന് ഓഫ് അഗ്രിക്കള്‍ച്ചറല്‍ കോസ്റ്റ്സ് ആൻഡ് പ്രൈസസ് (സിഎസിപി) തിട്ടപ്പെടുത്തുന്ന ഉത്പാദനച്ചെലവിന്റെ അടിസ്ഥാനത്തിലാണ് താങ്ങുവില നിശ്ചയിക്കുന്നത്. ഇക്കാര്യത്തില്‍ എം. എസ്. സ്വാമിനാഥന് കമ്മീഷന് ശിപാര്‍ശ നടപ്പിലാക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കര്‍ഷകന്റെ ചെലവുകള്‍ പല തരത്തിലാണ്. പണിക്കൂലി, വിത്ത്, വളം, ജലസേചനച്ചെലവ്, കീടനാശിനി, ഡീസല്‍ ചാര്‍ജ്, വൈദ്യുതി, ഇന്‍ഷ്വറന്‍സ് പ്രീമിയം, ഭൂമിയുടെ പാട്ടം അഥവാ വാടക, യന്ത്ര സാമഗ്രികള്‍, പണിയായുധങ്ങള്‍, മുതലിന്റെ പലിശ തുടങ്ങിയ ചെലവുകളുണ്ട്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്തുവേണം കുറഞ്ഞ താങ്ങുവില നിശ്ചയിക്കാന്‍. സമഗ്ര ഉത്പാദനചെലവിനൊപ്പം (comprehensive cost) അതിന്റെ 50 ശതമാനവും (C2+50) കൂട്ടിയുള്ള താങ്ങുവിലയാണ് വേണ്ടതെന്ന് സ്വാമിനാഥന് കമ്മീഷന് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ ഉത്പാദനച്ചെലവായി കണക്കിലെടുക്കുന്നത് A2+FL മാത്രമാണ്. A2 എന്നത് പണമായും സാധനങ്ങളായുമുള്ള ആകെ ചെലവാണ്. ഇതിനോടൊപ്പം FL(family labour), കുടുംബാംഗങ്ങളുടെ പണിക്കൂലി കൂടി കൂട്ടും. പലപ്പോഴും ഇങ്ങനെ നിശ്ചയിക്കുന്ന താങ്ങുവില മിക്ക സംസ്ഥാനങ്ങളിലെയും ഉത്പാദനചെലവിലും തഴെയാണ്! യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്ത ഈ എംഎസ്പി എന്തോ ഭയങ്കര സംഭവമെന്ന മട്ടിലാണ് ചിലരുടെ പ്രചാരണം. കര്‍ഷകര്‍ക്ക് എംഎസ്പി നിരക്കില്‍ സംഭരണം എന്നത് വലിയ ഔദാര്യമൊന്നുമല്ല!
ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ എംഎസ്പിയെക്കാളും അധിക വിലയ്ക്കാണ് ധാന്യങ്ങള്‍ സംഭരിക്കുന്നത്. ഇതില്‍ ഏറ്റവും ഉയർന്ന വില നല്‍കുന്നത് കേരളമാണ്. നെല്ലിന് കേന്ദ്രം നിശ്ചയിച്ച താങ്ങുവില ക്വിന്റലിന് 1868 രൂപയാണ്. കേരളത്തിലെ ഉയർന്ന ഉത്പാദനചെലവിന്റെ അടിസ്ഥാനത്തില്‍ ഇത് അപര്യാപ്തമായതിനാല്‍ സംസ്ഥാന ബോണസായി 880 രൂപ കൂടി ചേർത്ത് 2748 രൂപയ്ക്കാണു കേരളത്തിലെ സംഭരണം. മാത്രമല്ല, വിത്ത് സബ്സിഡി, ഉത്പാദന ബോണസ്, പമ്പിംഗ് സബ്സിഡി, റോയല്‍റ്റി തുടങ്ങി വിപണി വിലയെ ബാധിക്കാത്ത സബ്സിഡികള്‍ വേറെയും! ഇത്രയൊക്കെ ഉണ്ടായിട്ടും കേരളത്തില്‍ നെല്‍കൃഷി ചെയ്യാന്‍ ആളില്ല. അപ്പോഴാണ് ഈ കുറഞ്ഞ എംഎസ്പി തന്നെ കൂടുതലെന്ന് വാദിക്കുന്നത്!
കാര്‍ഷികോത്പന്നങ്ങളുടെ വില ആരാണ് നിശ്ചയിക്കുന്നത്? പല കാര്‍ഷികോത്പന്നങ്ങളുടെയും മാര്‍ക്കറ്റ് വില താഴ്ന്നു നില്‍ക്കുന്നത് സര്‍ക്കാരിന്റെ പൊതുവിതരണ സംവിധാനത്തില്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ കിട്ടും എന്നതുകൊണ്ടാണ്. ഇക്കാരണംകൊണ്ടു കൂടിയാണ് താങ്ങുവില വേണ്ടിവരുന്നത്. ഇപ്പോഴത്തെ രീതി പ്രകാരം സര്‍ക്കാര്‍ നിശ്ചയിക്കുന്ന കുറഞ്ഞ താങ്ങുവിലയെ ആശ്രയിക്കാനേ കര്‍ഷകര്‍ക്കു സാധിക്കൂ.
കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കുള്ളില്‍ നെല്ല്, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കുറഞ്ഞ താങ്ങുവിലയില്‍ ഏകദേശം 20 മടങ്ങ് മാത്രം വര്‍ധനവുണ്ടായപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സ്വകാര്യ കമ്പനി ജീവനക്കാരുടെയും ശമ്പളത്തില്‍ ഏകദേശം 100 മുതല്‍ 300 വരെ മടങ്ങ് വര്‍ധനവാണ് ഉണ്ടായത്! അംബാനി, അദാനി തുടങ്ങിയ വ്യവസായികളുടെ വരുമാന വര്‍ധനവുകൂടി താരതമ്യം ചെയ്തുനോക്കണം! കർഷകരുടെ വരുമാനം സർക്കാർ ഉദ്യോഗസ്ഥരുടേതിനു തുല്യമായിരിക്കണമെന്ന് സ്വാമിനാഥന് കമ്മീഷന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
പല രാജ്യങ്ങളും കൃഷിക്ക് നല്ല തോതില്‍ സബ്സിഡി നല്‍കുന്നുണ്ട്. കര്‍ഷകരെ ഈ തൊഴിലില്‍ തന്നെ പിടിച്ച് നിര്‍ത്തുക എന്നതാണ് ഉദ്ദേശ്യം. ഭാരതത്തിലെ ഉത്പാദനം കുറഞ്ഞാലും പ്രശ്നമില്ല, ഇറക്കുമതി ചെയ്യാം എന്നൊക്കെ പറയുന്നത് എല്ലാം ആലോചിച്ചിട്ടു തന്നെയാണോ? 1960 കളില്‍ ഇന്ത്യ ഇറക്കുമതിയിലൂടെയായിരുന്നു സ്വന്തം ജനങ്ങള്‍ക്ക് ആഹാരം നല്‍കിയിരുന്നത് എന്നതു മറക്കണ്ട! ഇങ്ങനെ പോയാല്‍ താമസിയാതെ കരിഞ്ചന്തയുടെയും പൂഴ്ത്തിവയ്പിന്റെയും പട്ടിണിയുടെയും നാളുകൾ തിരിച്ചുവരാന്‍ അധിക കാലമൊന്നും വേണ്ട!
(കേരള കാർഷിക സർവകലാശാല മുൻ ഡീനാണ് ലേഖകൻ)
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ നിരുപാധികം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വടക്കേ ഇന്ത്യയില്‍ കര്‍ഷകര്‍ ജീവന്മരണ സമരത്തിലാണ്. ഒരു ന്യൂനപക്ഷത്തെ ഒഴിച്ചു നിര്‍ത്തിയാല്‍ ഭൂരിപക്ഷവും കര്‍ഷകരോടൊപ്പമാണ്. ബില്ലുകള്‍ക്ക് അനുകൂലമായിട്ടു നില്ക്കുന്നവര് രാഷ്ട്രീയം മാത്രം നോക്കി നുണകളും അര്‍ധസത്യങ്ങളും പ്രചരിപ്പിക്കുന്നത് കഷ്ടമാണ്. നിലവിലുള്ള താങ്ങുവില (എംഎസ്പി)വളരെ കൂടുതലാണ് എന്ന കുപ്രചരണം പരിശോധിക്കാം.
താങ്ങുവില എങ്ങനെയാണ് നിശ്ചയിക്കുക എന്നു കൃത്യമായ ബോധ്യമില്ലാത്തതുകൊണ്ടാണ് ഈ നുണ പ്രചരണം. കേന്ദ്രസര്‍ക്കാര്‍ 23 കാർഷിക ഉത്പന്നങ്ങൾക്കു മാത്രമാണു താങ്ങുവില പ്രഖ്യാപിക്കാറുള്ളത്. നെല്ല്, ഗോതമ്പ്, മക്കച്ചോളം, കമ്പം, റാഗി, ചോളം, ബാര്‍ലി എന്നീ ഏഴ് ധാന്യങ്ങള്‍, ഉഴുന്ന്, ചെറുപയര്‍, കടല, തുവര, മസൂര്‍ എന്നീ അഞ്ച് പയര്‍വര്‍ഗങ്ങള്‍ , നിലക്കടല, സോയാബീന്‍, സൂര്യകാന്തി, എള്ള്, നൈജര്‍വിത്ത്, കടുക്,സാഫ്ളവര്‍, കൊപ്ര എന്നീ എട്ട് എണ്ണക്കുരുക്കള്‍, കരിമ്പ്, പരുത്തി, ചണം എന്നീ മൂന്ന് വാണിജ്യവിളകള്‍ എന്നിവയാണിവ. കരിമ്പിന് മാത്രം എഫ്ആർപി( Fair and Remunerative Price) എന്നാണ് പറയുക. മണ്ഡി വഴിയല്ല ഫാക്ടറികള്‍ നേരിട്ടാണ് കരിമ്പ് വാങ്ങുന്നത്.
കമ്മീഷന് ഓഫ് അഗ്രിക്കള്‍ച്ചറല്‍ കോസ്റ്റ്സ് ആൻഡ് പ്രൈസസ് (സിഎസിപി) തിട്ടപ്പെടുത്തുന്ന ഉത്പാദനച്ചെലവിന്റെ അടിസ്ഥാനത്തിലാണ് താങ്ങുവില നിശ്ചയിക്കുന്നത്. ഇക്കാര്യത്തില്‍ എം. എസ്. സ്വാമിനാഥന് കമ്മീഷന് ശിപാര്‍ശ നടപ്പിലാക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കര്‍ഷകന്റെ ചെലവുകള്‍ പല തരത്തിലാണ്. പണിക്കൂലി, വിത്ത്, വളം, ജലസേചനച്ചെലവ്, കീടനാശിനി, ഡീസല്‍ ചാര്‍ജ്, വൈദ്യുതി, ഇന്‍ഷ്വറന്‍സ് പ്രീമിയം, ഭൂമിയുടെ പാട്ടം അഥവാ വാടക, യന്ത്ര സാമഗ്രികള്‍, പണിയായുധങ്ങള്‍, മുതലിന്റെ പലിശ തുടങ്ങിയ ചെലവുകളുണ്ട്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്തുവേണം കുറഞ്ഞ താങ്ങുവില നിശ്ചയിക്കാന്‍. സമഗ്ര ഉത്പാദനചെലവിനൊപ്പം (comprehensive cost) അതിന്റെ 50 ശതമാനവും (C2+50) കൂട്ടിയുള്ള താങ്ങുവിലയാണ് വേണ്ടതെന്ന് സ്വാമിനാഥന് കമ്മീഷന് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ ഉത്പാദനച്ചെലവായി കണക്കിലെടുക്കുന്നത് A2+FL മാത്രമാണ്. A2 എന്നത് പണമായും സാധനങ്ങളായുമുള്ള ആകെ ചെലവാണ്. ഇതിനോടൊപ്പം FL(family labour), കുടുംബാംഗങ്ങളുടെ പണിക്കൂലി കൂടി കൂട്ടും. പലപ്പോഴും ഇങ്ങനെ നിശ്ചയിക്കുന്ന താങ്ങുവില മിക്ക സംസ്ഥാനങ്ങളിലെയും ഉത്പാദനചെലവിലും തഴെയാണ്! യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്ത ഈ എംഎസ്പി എന്തോ ഭയങ്കര സംഭവമെന്ന മട്ടിലാണ് ചിലരുടെ പ്രചാരണം. കര്‍ഷകര്‍ക്ക് എംഎസ്പി നിരക്കില്‍ സംഭരണം എന്നത് വലിയ ഔദാര്യമൊന്നുമല്ല!
ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ എംഎസ്പിയെക്കാളും അധിക വിലയ്ക്കാണ് ധാന്യങ്ങള്‍ സംഭരിക്കുന്നത്. ഇതില്‍ ഏറ്റവും ഉയർന്ന വില നല്‍കുന്നത് കേരളമാണ്. നെല്ലിന് കേന്ദ്രം നിശ്ചയിച്ച താങ്ങുവില ക്വിന്റലിന് 1868 രൂപയാണ്. കേരളത്തിലെ ഉയർന്ന ഉത്പാദനചെലവിന്റെ അടിസ്ഥാനത്തില്‍ ഇത് അപര്യാപ്തമായതിനാല്‍ സംസ്ഥാന ബോണസായി 880 രൂപ കൂടി ചേർത്ത് 2748 രൂപയ്ക്കാണു കേരളത്തിലെ സംഭരണം. മാത്രമല്ല, വിത്ത് സബ്സിഡി, ഉത്പാദന ബോണസ്, പമ്പിംഗ് സബ്സിഡി, റോയല്‍റ്റി തുടങ്ങി വിപണി വിലയെ ബാധിക്കാത്ത സബ്സിഡികള്‍ വേറെയും! ഇത്രയൊക്കെ ഉണ്ടായിട്ടും കേരളത്തില്‍ നെല്‍കൃഷി ചെയ്യാന്‍ ആളില്ല. അപ്പോഴാണ് ഈ കുറഞ്ഞ എംഎസ്പി തന്നെ കൂടുതലെന്ന് വാദിക്കുന്നത്!
കാര്‍ഷികോത്പന്നങ്ങളുടെ വില ആരാണ് നിശ്ചയിക്കുന്നത്? പല കാര്‍ഷികോത്പന്നങ്ങളുടെയും മാര്‍ക്കറ്റ് വില താഴ്ന്നു നില്‍ക്കുന്നത് സര്‍ക്കാരിന്റെ പൊതുവിതരണ സംവിധാനത്തില്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ കിട്ടും എന്നതുകൊണ്ടാണ്. ഇക്കാരണംകൊണ്ടു കൂടിയാണ് താങ്ങുവില വേണ്ടിവരുന്നത്. ഇപ്പോഴത്തെ രീതി പ്രകാരം സര്‍ക്കാര്‍ നിശ്ചയിക്കുന്ന കുറഞ്ഞ താങ്ങുവിലയെ ആശ്രയിക്കാനേ കര്‍ഷകര്‍ക്കു സാധിക്കൂ.
കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കുള്ളില്‍ നെല്ല്, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കുറഞ്ഞ താങ്ങുവിലയില്‍ ഏകദേശം 20 മടങ്ങ് മാത്രം വര്‍ധനവുണ്ടായപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സ്വകാര്യ കമ്പനി ജീവനക്കാരുടെയും ശമ്പളത്തില്‍ ഏകദേശം 100 മുതല്‍ 300 വരെ മടങ്ങ് വര്‍ധനവാണ് ഉണ്ടായത്! അംബാനി, അദാനി തുടങ്ങിയ വ്യവസായികളുടെ വരുമാന വര്‍ധനവുകൂടി താരതമ്യം ചെയ്തുനോക്കണം! കർഷകരുടെ വരുമാനം സർക്കാർ ഉദ്യോഗസ്ഥരുടേതിനു തുല്യമായിരിക്കണമെന്ന് സ്വാമിനാഥന് കമ്മീഷന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
പല രാജ്യങ്ങളും കൃഷിക്ക് നല്ല തോതില്‍ സബ്സിഡി നല്‍കുന്നുണ്ട്. കര്‍ഷകരെ ഈ തൊഴിലില്‍ തന്നെ പിടിച്ച് നിര്‍ത്തുക എന്നതാണ് ഉദ്ദേശ്യം. ഭാരതത്തിലെ ഉത്പാദനം കുറഞ്ഞാലും പ്രശ്നമില്ല, ഇറക്കുമതി ചെയ്യാം എന്നൊക്കെ പറയുന്നത് എല്ലാം ആലോചിച്ചിട്ടു തന്നെയാണോ? 1960 കളില്‍ ഇന്ത്യ ഇറക്കുമതിയിലൂടെയായിരുന്നു സ്വന്തം ജനങ്ങള്‍ക്ക് ആഹാരം നല്‍കിയിരുന്നത് എന്നതു മറക്കണ്ട! ഇങ്ങനെ പോയാല്‍ താമസിയാതെ കരിഞ്ചന്തയുടെയും പൂഴ്ത്തിവയ്പിന്റെയും പട്ടിണിയുടെയും നാളുകൾ തിരിച്ചുവരാന്‍ അധിക കാലമൊന്നും വേണ്ട!
(കേരള കാർഷിക സർവകലാശാല മുൻ ഡീനാണ് ലേഖകൻ)