അനന്തപുരി / ദ്വിജൻ
ക്ലാസ് പരീക്ഷയ്ക്കു തോറ്റ കുട്ടി അവസാന പരീക്ഷയ്ക്കു നന്നായി ഒരുങ്ങുന്നതുപോലെ, ജനാധിപത്യമുന്നണി നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് നല്ല തയാറെടുപ്പുകൾക്ക് കോപ്പു കൂട്ടുകയാണ്. പുതുപ്പള്ളി മണ്ഡലത്തെ അന്‍പതു വർഷമായി കാക്കുന്ന ഉമ്മൻ ചാണ്ടി മണ്ഡലത്തിലാകെ പദയാത്ര നടത്തി. ഉമ്മൻ ചാണ്ടി ഏതു പദവിയിലും തിരിച്ചുവരുന്നതിനെ സ്വാഗതം ചെയ്യുന്നു എന്ന് രമേശ് ചെന്നിത്തല പരസ്യമായി പറഞ്ഞതും മാണിയുടെ പാർട്ടിയുടെ കുറവു നികത്താൻ എൻസിപി, ജനപക്ഷം, കേരള കോണ്‍ഗ്രസ് (തോമസ്) എന്നീ മൂന്നു പാർട്ടികളെ മുന്നണിയിൽ എത്തിക്കാൻ നീക്കം നടത്തുന്നതും ക്രൈസ്തവ സമുദായത്തിന്റെ പരിഭവങ്ങൾ തീർക്കാൻ ലീഗ് നേതാക്കളും
കോണ്‍ഗ്രസ് നേതാക്കളും ബിഷപ്സ് ഹൗസുകളിൽ എത്തുന്നതും, ഇനി വെൽഫെയറുകാരുമായി ബന്ധമേ ഇല്ല എന്ന് ഏറ്റുപറയുന്നതും ലൗ ജിഹാദ് ഇല്ലെന്നു പറയുന്പോഴും ക്രൈസ്തവ പെണ്‍കുട്ടികളെ വിവാഹം ചെയത് മുസ്ലിം തീവ്രവാദികൾ സിറിയയിൽ എത്തിച്ച സംഭവങ്ങൾ നമുക്കു മുന്നിലുണ്ടല്ലോ എന്നു യൂത്ത് ലീഗുകാർ തന്നെ ചോദിക്കുന്നതും തിരുത്തൽ വേണമെന്നും ഇങ്ങനെതന്നെ പോയാൽ രക്ഷപ്പെടില്ല എന്ന് വ്യക്തമായ തിരിച്ചറിവുണ്ടായതിന്റെ അടയാളങ്ങൾ തന്നെയാണ്. അതു നല്ല സൂചനകളുമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് കൂടുതൽ സീറ്റ് ചോദിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞയുടൻ തനിക്കറിയില്ല, പാർട്ടി തീരുമാനിച്ചിട്ടുമില്ല എന്നു കുഞ്ഞാലിക്കുട്ടി ചാടിപ്പറഞ്ഞത് വെറുതെയല്ല. അഞ്ചാം മന്ത്രി വിവാദത്തിലൂടെ അഴിച്ചുവിട്ട ജാതിഭൂതം ജനാധിപത്യമുന്നണിക്കു തന്നെ വിനയാകുന്നു എന്നു കുഞ്ഞാലിക്കുട്ടി തിരിച്ചറിയുന്നു. മലബാറിൽ മാത്രം ജയിച്ചതുകൊണ്ട് കേരളം പിടിക്കാനാവില്ല എന്നു കുഞ്ഞാലിക്കുട്ടിക്കറിയാം.
മ്മൻ ചാണ്ടി
കൃത്യമായ കണക്കുകൂട്ടലുകളോടെ കളിക്കുന്ന ഉമ്മൻ ചാണ്ടി പദയാത്രയ്ക്കു തുടക്കം കുറിച്ചതു വെറുതെയല്ല. അദ്ദേഹം പരസ്യമായി പറഞ്ഞതുമാത്രമാണ് ലക്ഷ്യം എന്ന് ആരും കരുതുന്നില്ല. ഏറെ വ്യത്യസ്തനായ നേതാവാണ് അദ്ദേഹം. ജനവികാരം അറിയുന്നയാൾ. എതിരാളികളുടെ കരുത്തറിയുന്നയാൾ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അദ്ദേഹത്തിന് കൃത്യമായി തിരിച്ചറിവുകൾ കൊടുത്തിട്ടുണ്ട്. അദ്ദേഹം തിരിച്ചു നേതൃത്വത്തിലേക്കു വരികയാണോ? ഘടകകക്ഷികളുടെ ആ ആവശ്യം ശരിക്കും പ്രതിപക്ഷ നേതാവ് രമേശിലുള്ള അവിശ്വാസമാണ്.
കപ്പിനും ചുണ്ടിനും ഇടയിലൂടെ മുഖ്യമന്ത്രിക്കസേര നഷ്ടപ്പെടുന്പോൾ തനിക്കല്ലെങ്കിൽ ആർക്കും വേണ്ട എന്ന് രമേശ് കരുതിയാലും അപകടമാണ്. ഡൽഹിയിലും ഒന്നും കിട്ടാനില്ല. പുതുപ്പള്ളി ഉറപ്പിക്കുകയാണ് ഉമ്മൻ ചാണ്ടി. അപകടകരമെന്ന് പറയാനാവില്ലെങ്കിലും അവിടത്തെ സ്ഥിതിയും മോശമാണ്. പരിഹാരക്രിയ വേണം. അതുകൊണ്ട് ഫലമുണ്ടാകുമെന്ന് അദ്ദേഹം കരുതുന്നു.
ഓർത്തഡോക്സുകാരനാണ് ഉമ്മൻ ചാണ്ടി. അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കുന്പോഴാണ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളിത്തർക്കം രൂക്ഷമായത്. യാക്കോബായ പള്ളികളെല്ലാം പിടിച്ചുകൊടുക്കാൻ ഓർത്തഡോക്സുകാർ അദ്ദേഹത്തെ സമിപിച്ചു. നിയമപരമായി ശരിയാണെങ്കിലും നൂറ്റാണ്ടുകളായി യാക്കോബായക്കാരുടെ കൈവശം ഇരിക്കുന്ന പള്ളികൾ പിടിച്ചെടുത്ത് ഓർത്തഡോക്സുകാർക്കു കൊടുക്കുന്നതു ശരിയല്ലെന്ന് അദ്ദേഹം നിലപാടെടുത്തു. സ്വന്തം സമുദായം എതിരായി. യാക്കോബായക്കാരും അദ്ദേഹത്തെ പിന്താങ്ങിയില്ല, രണ്ടു കൂട്ടരും ഇടതുമുന്നണിയെ സഹായിച്ചു. അക്കാരണംകൊണ്ട് മധ്യകേരളത്തിൽ പലയിടത്തും ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥികൾ തോറ്റു.
അദ്ദേഹം പക്ഷേ ഓർത്തഡോക്സ് കോട്ടയായ പുതുപ്പള്ളിയിൽ ജയിച്ചു. കത്തോലിക്കാ കേന്ദ്രങ്ങളിലൊക്കെ ഒ.സി എന്ന ഉമ്മൻ ചാണ്ടി നിറഞ്ഞുനിന്നു. ആ വിശ്വാസം വല്ലാതെ ചോർന്നിട്ടുണ്ട്. പള്ളിക്കേസിൽ ഓർത്തഡോക്സുകാർ പ്രതീക്ഷിച്ച സഹായം പിണറായിയിൽനിന്നു കിട്ടിയില്ല. ഒരു മുഖ്യമന്ത്രിക്കും കൊടുക്കാനും സാധിക്കില്ല. അതുകൊണ്ട് പഴയ വാശി ഓർത്തഡോക്സുകാർക്ക് ഇനി ഉമ്മൻ ചാണ്ടിയോട് ഉണ്ടാകണമെന്നില്ല.
ആത്മാർഥമോ ഈ അഭ്യാസങ്ങൾ?
കോണ്‍ഗ്രസും ലീഗും കാണിക്കുന്ന സൂചനകളൊക്കെ ആത്മാർഥമാണോ? അതിൽ പകുതി ആത്മാർഥത 2016 ൽ ഉണ്ടായിരുന്നെങ്കിൽ ഇന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രി തന്നെ കേരളം ഭരിക്കുമായിരുന്നില്ലേ എന്ന് നിരീക്ഷകർ ചോദിച്ചുപോകുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആകാനല്ല, രമേശ് പ്രതിപക്ഷ നേതാവാകാനാണ് കോണ്‍ഗ്രസ് അന്നു പടക്കളത്തിൽ പ്രവർത്തിച്ചത് എന്നു വിശ്വസിക്കുന്ന കോണ്ഗ്രസുകാരില്ലേ? പിടിവിട്ടു പോകുന്നു എന്നു വന്നപ്പോൾ അപായസൂചന മനസിലാക്കുന്നു എന്നത് നല്ലകാര്യംതന്നെയാണ്. തനിക്കില്ലെങ്കിലും ആർക്കും വേണ്ട എന്ന മട്ടിൽ കളിക്കുന്ന കോണ്‍ഗ്രസുകാർ ഏറെയുണ്ട്. പാർട്ടിക്ക് അവരെ കാര്യമായി നിയന്ത്രിക്കാനും സാധിക്കില്ല. സൂചനകൾ തരുന്ന ദിശാബോധമനുസരിച്ചു പ്രവർത്തിച്ചാൽ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പു ഫലത്തിൽനിന്നു വ്യത്യസ്തമായ നിയമസഭാ തെരഞ്ഞെടുപ്പുഫലം ഉണ്ടാക്കാനാവും. ഈ ദിശയിൽ ഇന്ന് മുന്നിൽ ഓടുന്നതു കോണ്‍ഗ്രസ് തന്നെയാണ്.
ഇടതുമുന്നണി
ഇടതുമുന്നണി മുയലിനെപ്പോലെ ഉറക്കത്തിലാണെന്ന മട്ടിലാണ് കാര്യങ്ങൾ. വളരെ പ്രതികൂലമായ സാഹചര്യങ്ങളിൽ മത്സരിച്ചിട്ടും ജനം ഇടതുമുന്നണിക്കു വൻ വിജയം കൊടുത്തു. മുങ്ങുന്ന കപ്പലെന്നു ചിത്രീകരിക്കപ്പെട്ട ഇടതുമുന്നണിയിൽ ജോസ് കെ. മാണിയും പാർട്ടിയും ചേർന്നതാണ് ഈ വിജയത്തിനു ശക്തമായ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അത് അംഗീകരിക്കാത്തവർ ഇടതുമുന്നണിയിലും വലതുമുന്നണിയിലുമുണ്ട് എന്നതു സത്യമാണ്. ജോസ് കെ. മാണിയുടെ വരവ് വലിയ ചലനം ഉണ്ടാക്കിയില്ല എന്നു സമർഥിക്കാൻ ഇക്കൂട്ടർ നടത്തുന്ന ശ്രമം പോലും ജനങ്ങളുടെ മനസിൽ ഉണ്ടാക്കുന്ന ചിന്ത ജോസിന് അനുകൂലമാണ്. വിരണ്ടുപോയവരുടെ വെപ്രാളം എന്നു കരുതുന്നവർ ഏറെയുണ്ട്.
ജോസ് അടക്കമുള്ള ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പുഫലം മികച്ചത് എന്ന് മൊത്തത്തിൽ പറയാമെങ്കിലും താഴേത്തട്ടിലേക്ക് എത്തുന്പോൾ അത്ര ശോഭനമല്ല ചിത്രം.
ജയിക്കും എന്നുള്ളതുകൊണ്ട് ജനപിന്തുണ ഇല്ലാത്തവരും സീറ്റുകൾക്കു വേണ്ടി വാദിച്ച് അലന്പുണ്ടാക്കുന്നുണ്ട്. ഓരോ പാർട്ടിക്കും കിട്ടിയ സീറ്റും അവർക്ക് ആ വർഡിൽ സ്വന്തമായുള്ള വോട്ടും കണക്കിലെടുത്തു വേണം പാർട്ടികളുടെ ശക്തി നിശ്ചയിക്കാനും നിയമസഭാ സീറ്റുകൾ പങ്കിടാനും. മണ്ഡലം പിടിച്ചെടുക്കാൻ ഒരു പാർട്ടിയെ മറ്റു പാർട്ടികൾ സഹായിക്കുക എന്നതാവണം സമീപനം. മറ്റു കക്ഷികൾക്കാണ് കൂടുതൽ വോട്ടർമാർ എന്ന് അറിയുന്ന മണ്ഡലങ്ങൾ പോലും പിടിച്ചുമേടിച്ച സംഭവങ്ങളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടി ജയിച്ച എത്രയോ സീറ്റുകൾ മറ്റു കക്ഷികൾ തട്ടിപ്പറിച്ചു തോറ്റു.
വോട്ടുകച്ചവടമോ?
ജനാധിപത്യമുന്നണി മൂന്നാം സ്ഥാനത്തായതുകൊണ്ട് ബിജെപി തെരഞ്ഞെടുപ്പിൽ ജയിച്ച പഞ്ചായത്തുകളുണ്ട്. ഇടതുമുന്നണി ഇങ്ങനെ മൂന്നാം സ്ഥാനത്തു പോയ വാർഡുകളുമുണ്ട്. പാലായിലെ മുത്തോലി പഞ്ചായത്ത് ഉദാഹരണമാണ്. അവിടത്തെ കേരള കോണ്‍ഗ്രസ് നേതാവ് സോഷ്യൽ മീഡിയയിൽ ഇട്ട കുറിപ്പിൽ ഓരോ പാർട്ടിക്കും ഓരോ വാർഡിലും കിട്ടിയ വോട്ടുകളുടെ കണക്കുണ്ടായിരുന്നു. ബിജപി മുന്നിൽ നിന്ന പഞ്ചായത്ത് വാർഡിൽ യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി വൻ ഭൂരിപക്ഷം നേടിയ കണക്കുണ്ടായിരുന്നു. പാലായിലെ ക്രൈസ്തവവരുടെ ഈ കേന്ദ്രത്തിൽ ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്താൻ കോണ്‍ഗ്രസിന് ഇടതുമുന്നണി നിരുപാധികം പിന്തുണ വാഗ്ദാനം ചെയ്തെങ്കിലും സ്വീകരിക്കാതെ അവർ ബിജെപിക്കൊപ്പം നിന്നു എന്ന് അദ്ദേഹം ആക്ഷേപിച്ചു. കോണ്‍ഗ്രസ് വോട്ട് മറിച്ചതോ ക്രൈസ്തവർക്കിടയിൽ ബിജെപിയോടു വരുന്ന മനംമാറ്റമോ എന്ന ചോദ്യം പ്രസക്തമാവുകയാണ്.
അത്തരം ചോദ്യങ്ങൾ തേടാതെ, റാന്നിയിൽ ബിജെപി പിന്തുണയോടെ ജയിച്ച കേരള കോണ്ഗ്രസുകാരൻ പ്രസിഡന്റ് എന്തേ രാജിവയ്ക്കുന്നില്ല എന്ന് ഏറെ പഞ്ചായത്തുകളിലെ ഇത്തരം വിജയം വേണ്ടെന്നു വച്ച സിപിഎം പ്രതിനിധികളോട് ചാനലിലെ വിചാരണക്കാർ ചോദിച്ചു മടുപ്പിക്കുന്നതു കാണാറുണ്ട്. കോണ്‍ഗ്രസിന്റെ ബന്ധങ്ങളെക്കുറിച്ച് അവർക്ക് ആ ആവേശം കാണാറില്ല.
1979ലെ തെരഞ്ഞെടുപ്പിൽ സാക്ഷാൽ കെ. കരുണാകരൻ കേരളത്തിൽ പരസ്യമായി ഈ കളി നടത്തിയതാണ്. അന്ന് ദേശീയ തലത്തിൽ കോണ്‍ഗ്രസും ജനതാ പാർട്ടിയും തമ്മിലായിരുന്നു മത്സരം. എന്നാൽ, കേരളത്തിലെ ജനതാ പാർട്ടി കോണ്‍ഗ്രസിനൊപ്പം ഇടതുമുന്നണിക്ക് എതിരായിരുന്നു. എം. കമലവും ഗോപാലേട്ടനും ഒക്കെയായിരുന്നു നേതൃത്വം. ഇത്തരം രഹസ്യ ബന്ധങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാവാം. അവയെ എങ്ങനെ നേരിടണം എന്നതുപോലുള്ള നീക്കങ്ങൾ ഇടതുമുന്നണിക്കും കണ്ടെത്തേണ്ടിവരും. എതിരാളി ജയിച്ചുകഴിയുന്പോൾ അദ്ദേഹം ബിജെപിയുടെകൂടി വോട്ട് നേടിയാണ് ജയിച്ചത് എന്ന് പരിഭവം പറയാമെന്നു മാത്രം. ജയിക്കുന്നതിനു മുന്‍പാണു കളി വേണ്ടത്. പഞ്ചായത്തിലേക്കു നടന്ന അത്തരം കളികൾ നിയമസഭയിലേക്കു വ്യാപകമായി നടത്തുവാൻ ബിജെപി കേന്ദ്ര നേതൃത്വം അനുവദിക്കണമെന്നില്ല. എങ്കിലും അപകടങ്ങൾ ഉണ്ടാകാം.
മുസ്ലിം പ്രീണനം
കേരള രാഷ്ട്രീയത്തിൽ മുസ്ലിം സമുദായം നേടുന്ന അനർഹമായ സർക്കാർ നേട്ടങ്ങളെക്കുറിച്ചു ക്രൈസ്തവർക്കിടയിലുള്ള ആശങ്ക, ജോസിനും പാർട്ടിക്കും ഇടതുമുന്നണിയിലെത്തുന്പോഴും സ്വന്തം അണികളെ കൂടെനിർത്താൻ വലിയ സഹായമായി എന്നല്ലാതെ കോണ്‍ഗ്രസുകാരായ ക്രൈസ്തവരിൽ വലിയ പങ്ക് മാറി വോട്ടു ചെയ്തു എന്നു കരുതുന്നത് ശരിയാവില്ല. ജനാധിപത്യമുന്നണി വന്നാൽ ന്യൂനപക്ഷ ആനുകൂല്യങ്ങളെല്ലാം മുസ്ലിം സമുദായം കൊണ്ടുപോകും എന്ന തിരിച്ചറിവ് ക്രൈസ്തവർക്കിടയിൽ ഇന്നും ശക്തമാണ്. ആ ചിന്ത ഇടതുമുന്നണിയെ സഹായിച്ചിട്ടുമുണ്ട്. ന്യൂനപക്ഷ ആനുകൂല്യങ്ങൾ 80:20 അനുപാതത്തിൽ വിഭജിക്കാതെ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ജനസംഖ്യാനുപാതികമായി വിഭജിക്കാനുള്ള നീതിപൂർവമായ ഉത്തരവ് പുറപ്പെടുവിപ്പിക്കാൻ സർക്കാരിനാവുമോ എന്നതാണ് വിഷയം.
ജനാധിപത്യമുന്നണിയുടെ മതേതരത്വത്തെക്കുറിച്ച് ക്രൈസ്തവരെ ഓർമിപ്പിക്കാൻ തീർഥാടനം നടത്തുന്നവർക്ക് സർക്കാരിനോട് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നതിന് ആവശ്യപ്പെടാനുള്ള നീതിബോധം ഉണ്ടോ എന്നതാണ് വിഷയം. ഞങ്ങൾ വന്നാൽ ചെയ്യാം എന്നു പറയാതെ, പിണറായിയോട് ആ ഉത്തരവിടാൻ ആവശ്യപ്പെടാനുള്ള ആത്മാർഥതയാണു വേണ്ടത്. പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും സർക്കാർ തയാറാവുന്നില്ലെങ്കിൽ അവരുടെ ആത്മാർഥതയും ജനം മനസിലാക്കും. ഇനി പ്രതിപക്ഷം ആവശ്യപ്പെടാതെ തന്നെ അത്തരം ഒരുത്തരവുണ്ടായാൽ ഇടതുമുന്നണിക്കാണ് കൂടുതൽ നീതിബോധം എന്നും മനസിലാകും.
മാധ്യമങ്ങൾ
അന്തിച്ചർച്ചകളുടെ ഇപ്പോഴത്തെ നില അനുസരിച്ച് മാധ്യമങ്ങൾ മൊത്തത്തിൽ പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങൾ ഇടതുമുന്നണിക്ക് എതിരായ നിലപാടാണ് എടുക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഉമ്മൻ ചാണ്ടിയോട് കൈക്കൊണ്ട അതേ സമിപനം. തെരഞ്ഞെടുപ്പുഫലം വരുന്ന അന്ന് വേറെ മാർഗമില്ലാത്തതുകൊണ്ട് സത്യം പറയുന്നു.
ഫലം മാറിമറിയാം
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് തലത്തിലെങ്കിലും മത്സരിക്കുന്ന സ്ഥാനാർഥിയുടെ വ്യക്തി ബന്ധങ്ങൾ ഫലത്തെ മാറ്റി മറിക്കാം. കുടുംബബന്ധങ്ങൾ പോലും. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു കിട്ടിയ വോട്ട് പാർട്ടിക്കു കിട്ടണമെന്നില്ല. അതുപോലെ ഒരു പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ ജയിച്ച മുന്നണിക്ക് അവിടെ ഭൂരിപക്ഷം ഉണ്ടാകണമെന്നും നിർബന്ധമില്ല. അവരുടെ തോറ്റ സ്ഥാനാർഥികളുടെ ഭൂരിപക്ഷം വളരെ നിസാരവും ജയിച്ചവരുടെ ഭൂരിപക്ഷം വളരെ ഉയർന്നതാകുന്നതുമാണ് കാരണം.
അതുകൊണ്ട് പഞ്ചായത്തുകളിലെയോ മുനിസിപ്പാലിറ്റികളിലെയോ ഭൂരിപക്ഷം കൊണ്ട് അതേ രീതിയിലുള്ള ഫലം നിയമസഭയിൽ ഉണ്ടാകണമെന്നില്ല. എന്നാൽ, പഞ്ചായത്തുകളിൽ ലഭിച്ച വോട്ടുകൾ ആകെ കൂട്ടി നിയസഭയിലെ നില നോക്കുന്പോൾ കിട്ടുന്ന കണക്ക് കുറേക്കൂടി വ്യക്തമാണ്. അങ്ങനെ നോക്കുന്പോഴും 140 അംഗ നിയമസഭയിൽ 98 സീറ്റ് ലീഡ് ഇടതുമുന്നണിക്കുണ്ട് എന്നതു കണക്കിലെടുക്കേണ്ട കാര്യം തന്നെയാണ്.
പുതുപ്പള്ളിയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നേരിയ വോട്ടുകൾക്കു യുഡിഎഫ് പിന്നിലാണ്. എന്നാൽ ആ കുറവ് ഉമ്മൻ ചാണ്ടി എന്ന വ്യക്തി സ്ഥാനാർഥിയാകുന്പോൾ തന്നെ മാറും. അന്‍പതു വർഷത്തിനിടെ അദ്ദേഹത്തിന്റെ സഹായം നേടിയവർ അത്രമാത്രം ഉണ്ടാവും അവിടെ. എന്നാൽ പാലായിൽ ഇടതുമുന്നണി ചെയ്തതുപോലെ, മാണി സി. കാപ്പനെപ്പോലെ ജനാധിപത്യമുന്നണിയിലെ കോണ്‍ഗ്രസുകാരുടെ വോട്ട് ചോർത്താൻ കഴിവുള്ള ഒരാളെ ഇടതുമുന്നണി സ്ഥാനാർഥിയാക്കുകയും അദ്ദേഹത്തിന് വ്യക്തിപരമായി ഉമ്മൻ ചാണ്ടിയുടെ ഓർത്തഡോക്സ്, യാക്കോബായ വോട്ടുകളിൽ കാര്യമായ ചോർത്തൽ നടത്താനാവുകയും ചെയ്താൽ പാലായിലെപ്പോലെ അട്ടിമറിവിജയം സാധിക്കും. വന്പന്മാരുടെയൊക്കെ മണ്ഡലങ്ങളിൽ ഈ തന്ത്രം ഫലം ചെയ്യും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ വിജയത്തിന് ഒരു കാരണമായത് ഈ തന്ത്രവുമാണ്.
എന്നാൽ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ കണക്കുകൾ വിലയിരുത്തി കോണ്‍ഗ്രസിനാണു കൂടുതൽ ജനപിന്തുണ എന്നൊരു കണക്കുണ്ടാക്കിയിട്ടുണ്ട്. ഒരു രാഹുൽ ബ്രിഗേഡ്. ഇതാണ് അവരുടെ വൈഭവം! ഹൈക്കമാൻഡ് ശക്തമായിരുന്നെങ്കിൽ ഇവരുടെ കണക്കുകളിൽ തന്നെ കളി നടക്കുമായിരുന്നു. കെ. മുരളീധരൻ അതേക്കുറിച്ചു കൃത്യമായി പ്രതികരിച്ചു. ആരോഗ്യത്തിനു കുഴപ്പമില്ല, ആളു വെന്റിലേറ്ററിലാണ് എന്നു മാത്രം. 1990 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇതിലും ദയനീയമായി പരാജയപ്പെട്ടെങ്കിലും 1991 ൽ തിരിച്ചു വന്നതിനെക്കുറിച്ച് ചില കോണ്‍ഗ്രസുകാർ ഉൗറ്റംകൊണ്ടതായി കണ്ടു. ചരിത്രം പഠിക്കാത്തവരാകണം അത്.
1991 ൽ കാലാവധി പൂർത്തിയാകുന്നതിനും ഒരു വർഷം മുന്‍പേ, തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം കണ്ട് നിയമസഭ പിരിച്ചുവിട്ട് ഇടതുമുന്നണി നിയമസഭാ തെരഞ്ഞെടുപ്പിനു പോയത് ഉറച്ച വിജയപ്രതീക്ഷയോടെ തന്നെ ആയിരുന്നു. എന്നാൽ ശ്രീപെരുന്പദൂരിൽ രാജീവ് ഗാന്ധി വധിക്കപ്പെട്ടത് കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ ആകെ ഗതി മാറ്റിയ സംഭവമായി. ആ ദുരന്തമാണ് 1991 ലെ കേരളത്തിലെ വിജയത്തിന് യഥാർഥ കാരണം. ഇനിയും ബലി കൊടുക്കാൻ കോണ്‍ഗ്രസിന് ഒരു രാജീവില്ലല്ലോ? മോദിയുടെ ബിജെപി സർക്കാർ കേന്ദ്രത്തിൽ 2014ൽ അധികാരത്തിൽ വന്നപ്പോൾ 1976ലെ ജനതാ ഭരണത്തെ ഓർമിപ്പിച്ച് പ്രത്യാശ നേടിയ കോണ്‍ഗ്രസ് നേതാക്കളുണ്ടായികുന്നു. അന്ന് ദ്വിജൻ എഴുതി: 1976 ൽ ഇന്ദിരയുണ്ടായിരുന്നു പടനയിക്കാൻ, ഇന്നവരില്ല, അതുകൊണ്ടുതന്നെ ആ പ്രത്യാശയ്ക്ക് അടിത്തറയില്ല. ഇനിയും കോണ്‍ഗ്രസിന് ഒരു രാജീവ് ഇല്ല. അത്തരം ബലി ഉണ്ടാവുകയും അരുത്.
ക്ലാസ് പരീക്ഷയ്ക്കു തോറ്റ കുട്ടി അവസാന പരീക്ഷയ്ക്കു നന്നായി ഒരുങ്ങുന്നതുപോലെ, ജനാധിപത്യമുന്നണി നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് നല്ല തയാറെടുപ്പുകൾക്ക് കോപ്പു കൂട്ടുകയാണ്. പുതുപ്പള്ളി മണ്ഡലത്തെ അന്‍പതു വർഷമായി കാക്കുന്ന ഉമ്മൻ ചാണ്ടി മണ്ഡലത്തിലാകെ പദയാത്ര നടത്തി. ഉമ്മൻ ചാണ്ടി ഏതു പദവിയിലും തിരിച്ചുവരുന്നതിനെ സ്വാഗതം ചെയ്യുന്നു എന്ന് രമേശ് ചെന്നിത്തല പരസ്യമായി പറഞ്ഞതും മാണിയുടെ പാർട്ടിയുടെ കുറവു നികത്താൻ എൻസിപി, ജനപക്ഷം, കേരള കോണ്‍ഗ്രസ് (തോമസ്) എന്നീ മൂന്നു പാർട്ടികളെ മുന്നണിയിൽ എത്തിക്കാൻ നീക്കം നടത്തുന്നതും ക്രൈസ്തവ സമുദായത്തിന്റെ പരിഭവങ്ങൾ തീർക്കാൻ ലീഗ് നേതാക്കളും
കോണ്‍ഗ്രസ് നേതാക്കളും ബിഷപ്സ് ഹൗസുകളിൽ എത്തുന്നതും, ഇനി വെൽഫെയറുകാരുമായി ബന്ധമേ ഇല്ല എന്ന് ഏറ്റുപറയുന്നതും ലൗ ജിഹാദ് ഇല്ലെന്നു പറയുന്പോഴും ക്രൈസ്തവ പെണ്‍കുട്ടികളെ വിവാഹം ചെയത് മുസ്ലിം തീവ്രവാദികൾ സിറിയയിൽ എത്തിച്ച സംഭവങ്ങൾ നമുക്കു മുന്നിലുണ്ടല്ലോ എന്നു യൂത്ത് ലീഗുകാർ തന്നെ ചോദിക്കുന്നതും തിരുത്തൽ വേണമെന്നും ഇങ്ങനെതന്നെ പോയാൽ രക്ഷപ്പെടില്ല എന്ന് വ്യക്തമായ തിരിച്ചറിവുണ്ടായതിന്റെ അടയാളങ്ങൾ തന്നെയാണ്. അതു നല്ല സൂചനകളുമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് കൂടുതൽ സീറ്റ് ചോദിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞയുടൻ തനിക്കറിയില്ല, പാർട്ടി തീരുമാനിച്ചിട്ടുമില്ല എന്നു കുഞ്ഞാലിക്കുട്ടി ചാടിപ്പറഞ്ഞത് വെറുതെയല്ല. അഞ്ചാം മന്ത്രി വിവാദത്തിലൂടെ അഴിച്ചുവിട്ട ജാതിഭൂതം ജനാധിപത്യമുന്നണിക്കു തന്നെ വിനയാകുന്നു എന്നു കുഞ്ഞാലിക്കുട്ടി തിരിച്ചറിയുന്നു. മലബാറിൽ മാത്രം ജയിച്ചതുകൊണ്ട് കേരളം പിടിക്കാനാവില്ല എന്നു കുഞ്ഞാലിക്കുട്ടിക്കറിയാം.
മ്മൻ ചാണ്ടി
കൃത്യമായ കണക്കുകൂട്ടലുകളോടെ കളിക്കുന്ന ഉമ്മൻ ചാണ്ടി പദയാത്രയ്ക്കു തുടക്കം കുറിച്ചതു വെറുതെയല്ല. അദ്ദേഹം പരസ്യമായി പറഞ്ഞതുമാത്രമാണ് ലക്ഷ്യം എന്ന് ആരും കരുതുന്നില്ല. ഏറെ വ്യത്യസ്തനായ നേതാവാണ് അദ്ദേഹം. ജനവികാരം അറിയുന്നയാൾ. എതിരാളികളുടെ കരുത്തറിയുന്നയാൾ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അദ്ദേഹത്തിന് കൃത്യമായി തിരിച്ചറിവുകൾ കൊടുത്തിട്ടുണ്ട്. അദ്ദേഹം തിരിച്ചു നേതൃത്വത്തിലേക്കു വരികയാണോ? ഘടകകക്ഷികളുടെ ആ ആവശ്യം ശരിക്കും പ്രതിപക്ഷ നേതാവ് രമേശിലുള്ള അവിശ്വാസമാണ്.
കപ്പിനും ചുണ്ടിനും ഇടയിലൂടെ മുഖ്യമന്ത്രിക്കസേര നഷ്ടപ്പെടുന്പോൾ തനിക്കല്ലെങ്കിൽ ആർക്കും വേണ്ട എന്ന് രമേശ് കരുതിയാലും അപകടമാണ്. ഡൽഹിയിലും ഒന്നും കിട്ടാനില്ല. പുതുപ്പള്ളി ഉറപ്പിക്കുകയാണ് ഉമ്മൻ ചാണ്ടി. അപകടകരമെന്ന് പറയാനാവില്ലെങ്കിലും അവിടത്തെ സ്ഥിതിയും മോശമാണ്. പരിഹാരക്രിയ വേണം. അതുകൊണ്ട് ഫലമുണ്ടാകുമെന്ന് അദ്ദേഹം കരുതുന്നു.
ഓർത്തഡോക്സുകാരനാണ് ഉമ്മൻ ചാണ്ടി. അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കുന്പോഴാണ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളിത്തർക്കം രൂക്ഷമായത്. യാക്കോബായ പള്ളികളെല്ലാം പിടിച്ചുകൊടുക്കാൻ ഓർത്തഡോക്സുകാർ അദ്ദേഹത്തെ സമിപിച്ചു. നിയമപരമായി ശരിയാണെങ്കിലും നൂറ്റാണ്ടുകളായി യാക്കോബായക്കാരുടെ കൈവശം ഇരിക്കുന്ന പള്ളികൾ പിടിച്ചെടുത്ത് ഓർത്തഡോക്സുകാർക്കു കൊടുക്കുന്നതു ശരിയല്ലെന്ന് അദ്ദേഹം നിലപാടെടുത്തു. സ്വന്തം സമുദായം എതിരായി. യാക്കോബായക്കാരും അദ്ദേഹത്തെ പിന്താങ്ങിയില്ല, രണ്ടു കൂട്ടരും ഇടതുമുന്നണിയെ സഹായിച്ചു. അക്കാരണംകൊണ്ട് മധ്യകേരളത്തിൽ പലയിടത്തും ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥികൾ തോറ്റു.
അദ്ദേഹം പക്ഷേ ഓർത്തഡോക്സ് കോട്ടയായ പുതുപ്പള്ളിയിൽ ജയിച്ചു. കത്തോലിക്കാ കേന്ദ്രങ്ങളിലൊക്കെ ഒ.സി എന്ന ഉമ്മൻ ചാണ്ടി നിറഞ്ഞുനിന്നു. ആ വിശ്വാസം വല്ലാതെ ചോർന്നിട്ടുണ്ട്. പള്ളിക്കേസിൽ ഓർത്തഡോക്സുകാർ പ്രതീക്ഷിച്ച സഹായം പിണറായിയിൽനിന്നു കിട്ടിയില്ല. ഒരു മുഖ്യമന്ത്രിക്കും കൊടുക്കാനും സാധിക്കില്ല. അതുകൊണ്ട് പഴയ വാശി ഓർത്തഡോക്സുകാർക്ക് ഇനി ഉമ്മൻ ചാണ്ടിയോട് ഉണ്ടാകണമെന്നില്ല.
ആത്മാർഥമോ ഈ അഭ്യാസങ്ങൾ?
കോണ്‍ഗ്രസും ലീഗും കാണിക്കുന്ന സൂചനകളൊക്കെ ആത്മാർഥമാണോ? അതിൽ പകുതി ആത്മാർഥത 2016 ൽ ഉണ്ടായിരുന്നെങ്കിൽ ഇന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രി തന്നെ കേരളം ഭരിക്കുമായിരുന്നില്ലേ എന്ന് നിരീക്ഷകർ ചോദിച്ചുപോകുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആകാനല്ല, രമേശ് പ്രതിപക്ഷ നേതാവാകാനാണ് കോണ്‍ഗ്രസ് അന്നു പടക്കളത്തിൽ പ്രവർത്തിച്ചത് എന്നു വിശ്വസിക്കുന്ന കോണ്ഗ്രസുകാരില്ലേ? പിടിവിട്ടു പോകുന്നു എന്നു വന്നപ്പോൾ അപായസൂചന മനസിലാക്കുന്നു എന്നത് നല്ലകാര്യംതന്നെയാണ്. തനിക്കില്ലെങ്കിലും ആർക്കും വേണ്ട എന്ന മട്ടിൽ കളിക്കുന്ന കോണ്‍ഗ്രസുകാർ ഏറെയുണ്ട്. പാർട്ടിക്ക് അവരെ കാര്യമായി നിയന്ത്രിക്കാനും സാധിക്കില്ല. സൂചനകൾ തരുന്ന ദിശാബോധമനുസരിച്ചു പ്രവർത്തിച്ചാൽ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പു ഫലത്തിൽനിന്നു വ്യത്യസ്തമായ നിയമസഭാ തെരഞ്ഞെടുപ്പുഫലം ഉണ്ടാക്കാനാവും. ഈ ദിശയിൽ ഇന്ന് മുന്നിൽ ഓടുന്നതു കോണ്‍ഗ്രസ് തന്നെയാണ്.
ഇടതുമുന്നണി
ഇടതുമുന്നണി മുയലിനെപ്പോലെ ഉറക്കത്തിലാണെന്ന മട്ടിലാണ് കാര്യങ്ങൾ. വളരെ പ്രതികൂലമായ സാഹചര്യങ്ങളിൽ മത്സരിച്ചിട്ടും ജനം ഇടതുമുന്നണിക്കു വൻ വിജയം കൊടുത്തു. മുങ്ങുന്ന കപ്പലെന്നു ചിത്രീകരിക്കപ്പെട്ട ഇടതുമുന്നണിയിൽ ജോസ് കെ. മാണിയും പാർട്ടിയും ചേർന്നതാണ് ഈ വിജയത്തിനു ശക്തമായ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അത് അംഗീകരിക്കാത്തവർ ഇടതുമുന്നണിയിലും വലതുമുന്നണിയിലുമുണ്ട് എന്നതു സത്യമാണ്. ജോസ് കെ. മാണിയുടെ വരവ് വലിയ ചലനം ഉണ്ടാക്കിയില്ല എന്നു സമർഥിക്കാൻ ഇക്കൂട്ടർ നടത്തുന്ന ശ്രമം പോലും ജനങ്ങളുടെ മനസിൽ ഉണ്ടാക്കുന്ന ചിന്ത ജോസിന് അനുകൂലമാണ്. വിരണ്ടുപോയവരുടെ വെപ്രാളം എന്നു കരുതുന്നവർ ഏറെയുണ്ട്.
ജോസ് അടക്കമുള്ള ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പുഫലം മികച്ചത് എന്ന് മൊത്തത്തിൽ പറയാമെങ്കിലും താഴേത്തട്ടിലേക്ക് എത്തുന്പോൾ അത്ര ശോഭനമല്ല ചിത്രം.
ജയിക്കും എന്നുള്ളതുകൊണ്ട് ജനപിന്തുണ ഇല്ലാത്തവരും സീറ്റുകൾക്കു വേണ്ടി വാദിച്ച് അലന്പുണ്ടാക്കുന്നുണ്ട്. ഓരോ പാർട്ടിക്കും കിട്ടിയ സീറ്റും അവർക്ക് ആ വർഡിൽ സ്വന്തമായുള്ള വോട്ടും കണക്കിലെടുത്തു വേണം പാർട്ടികളുടെ ശക്തി നിശ്ചയിക്കാനും നിയമസഭാ സീറ്റുകൾ പങ്കിടാനും. മണ്ഡലം പിടിച്ചെടുക്കാൻ ഒരു പാർട്ടിയെ മറ്റു പാർട്ടികൾ സഹായിക്കുക എന്നതാവണം സമീപനം. മറ്റു കക്ഷികൾക്കാണ് കൂടുതൽ വോട്ടർമാർ എന്ന് അറിയുന്ന മണ്ഡലങ്ങൾ പോലും പിടിച്ചുമേടിച്ച സംഭവങ്ങളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടി ജയിച്ച എത്രയോ സീറ്റുകൾ മറ്റു കക്ഷികൾ തട്ടിപ്പറിച്ചു തോറ്റു.
വോട്ടുകച്ചവടമോ?
ജനാധിപത്യമുന്നണി മൂന്നാം സ്ഥാനത്തായതുകൊണ്ട് ബിജെപി തെരഞ്ഞെടുപ്പിൽ ജയിച്ച പഞ്ചായത്തുകളുണ്ട്. ഇടതുമുന്നണി ഇങ്ങനെ മൂന്നാം സ്ഥാനത്തു പോയ വാർഡുകളുമുണ്ട്. പാലായിലെ മുത്തോലി പഞ്ചായത്ത് ഉദാഹരണമാണ്. അവിടത്തെ കേരള കോണ്‍ഗ്രസ് നേതാവ് സോഷ്യൽ മീഡിയയിൽ ഇട്ട കുറിപ്പിൽ ഓരോ പാർട്ടിക്കും ഓരോ വാർഡിലും കിട്ടിയ വോട്ടുകളുടെ കണക്കുണ്ടായിരുന്നു. ബിജപി മുന്നിൽ നിന്ന പഞ്ചായത്ത് വാർഡിൽ യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി വൻ ഭൂരിപക്ഷം നേടിയ കണക്കുണ്ടായിരുന്നു. പാലായിലെ ക്രൈസ്തവവരുടെ ഈ കേന്ദ്രത്തിൽ ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്താൻ കോണ്‍ഗ്രസിന് ഇടതുമുന്നണി നിരുപാധികം പിന്തുണ വാഗ്ദാനം ചെയ്തെങ്കിലും സ്വീകരിക്കാതെ അവർ ബിജെപിക്കൊപ്പം നിന്നു എന്ന് അദ്ദേഹം ആക്ഷേപിച്ചു. കോണ്‍ഗ്രസ് വോട്ട് മറിച്ചതോ ക്രൈസ്തവർക്കിടയിൽ ബിജെപിയോടു വരുന്ന മനംമാറ്റമോ എന്ന ചോദ്യം പ്രസക്തമാവുകയാണ്.
അത്തരം ചോദ്യങ്ങൾ തേടാതെ, റാന്നിയിൽ ബിജെപി പിന്തുണയോടെ ജയിച്ച കേരള കോണ്ഗ്രസുകാരൻ പ്രസിഡന്റ് എന്തേ രാജിവയ്ക്കുന്നില്ല എന്ന് ഏറെ പഞ്ചായത്തുകളിലെ ഇത്തരം വിജയം വേണ്ടെന്നു വച്ച സിപിഎം പ്രതിനിധികളോട് ചാനലിലെ വിചാരണക്കാർ ചോദിച്ചു മടുപ്പിക്കുന്നതു കാണാറുണ്ട്. കോണ്‍ഗ്രസിന്റെ ബന്ധങ്ങളെക്കുറിച്ച് അവർക്ക് ആ ആവേശം കാണാറില്ല.
1979ലെ തെരഞ്ഞെടുപ്പിൽ സാക്ഷാൽ കെ. കരുണാകരൻ കേരളത്തിൽ പരസ്യമായി ഈ കളി നടത്തിയതാണ്. അന്ന് ദേശീയ തലത്തിൽ കോണ്‍ഗ്രസും ജനതാ പാർട്ടിയും തമ്മിലായിരുന്നു മത്സരം. എന്നാൽ, കേരളത്തിലെ ജനതാ പാർട്ടി കോണ്‍ഗ്രസിനൊപ്പം ഇടതുമുന്നണിക്ക് എതിരായിരുന്നു. എം. കമലവും ഗോപാലേട്ടനും ഒക്കെയായിരുന്നു നേതൃത്വം. ഇത്തരം രഹസ്യ ബന്ധങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാവാം. അവയെ എങ്ങനെ നേരിടണം എന്നതുപോലുള്ള നീക്കങ്ങൾ ഇടതുമുന്നണിക്കും കണ്ടെത്തേണ്ടിവരും. എതിരാളി ജയിച്ചുകഴിയുന്പോൾ അദ്ദേഹം ബിജെപിയുടെകൂടി വോട്ട് നേടിയാണ് ജയിച്ചത് എന്ന് പരിഭവം പറയാമെന്നു മാത്രം. ജയിക്കുന്നതിനു മുന്‍പാണു കളി വേണ്ടത്. പഞ്ചായത്തിലേക്കു നടന്ന അത്തരം കളികൾ നിയമസഭയിലേക്കു വ്യാപകമായി നടത്തുവാൻ ബിജെപി കേന്ദ്ര നേതൃത്വം അനുവദിക്കണമെന്നില്ല. എങ്കിലും അപകടങ്ങൾ ഉണ്ടാകാം.
മുസ്ലിം പ്രീണനം
കേരള രാഷ്ട്രീയത്തിൽ മുസ്ലിം സമുദായം നേടുന്ന അനർഹമായ സർക്കാർ നേട്ടങ്ങളെക്കുറിച്ചു ക്രൈസ്തവർക്കിടയിലുള്ള ആശങ്ക, ജോസിനും പാർട്ടിക്കും ഇടതുമുന്നണിയിലെത്തുന്പോഴും സ്വന്തം അണികളെ കൂടെനിർത്താൻ വലിയ സഹായമായി എന്നല്ലാതെ കോണ്‍ഗ്രസുകാരായ ക്രൈസ്തവരിൽ വലിയ പങ്ക് മാറി വോട്ടു ചെയ്തു എന്നു കരുതുന്നത് ശരിയാവില്ല. ജനാധിപത്യമുന്നണി വന്നാൽ ന്യൂനപക്ഷ ആനുകൂല്യങ്ങളെല്ലാം മുസ്ലിം സമുദായം കൊണ്ടുപോകും എന്ന തിരിച്ചറിവ് ക്രൈസ്തവർക്കിടയിൽ ഇന്നും ശക്തമാണ്. ആ ചിന്ത ഇടതുമുന്നണിയെ സഹായിച്ചിട്ടുമുണ്ട്. ന്യൂനപക്ഷ ആനുകൂല്യങ്ങൾ 80:20 അനുപാതത്തിൽ വിഭജിക്കാതെ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ജനസംഖ്യാനുപാതികമായി വിഭജിക്കാനുള്ള നീതിപൂർവമായ ഉത്തരവ് പുറപ്പെടുവിപ്പിക്കാൻ സർക്കാരിനാവുമോ എന്നതാണ് വിഷയം.
ജനാധിപത്യമുന്നണിയുടെ മതേതരത്വത്തെക്കുറിച്ച് ക്രൈസ്തവരെ ഓർമിപ്പിക്കാൻ തീർഥാടനം നടത്തുന്നവർക്ക് സർക്കാരിനോട് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നതിന് ആവശ്യപ്പെടാനുള്ള നീതിബോധം ഉണ്ടോ എന്നതാണ് വിഷയം. ഞങ്ങൾ വന്നാൽ ചെയ്യാം എന്നു പറയാതെ, പിണറായിയോട് ആ ഉത്തരവിടാൻ ആവശ്യപ്പെടാനുള്ള ആത്മാർഥതയാണു വേണ്ടത്. പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും സർക്കാർ തയാറാവുന്നില്ലെങ്കിൽ അവരുടെ ആത്മാർഥതയും ജനം മനസിലാക്കും. ഇനി പ്രതിപക്ഷം ആവശ്യപ്പെടാതെ തന്നെ അത്തരം ഒരുത്തരവുണ്ടായാൽ ഇടതുമുന്നണിക്കാണ് കൂടുതൽ നീതിബോധം എന്നും മനസിലാകും.
മാധ്യമങ്ങൾ
അന്തിച്ചർച്ചകളുടെ ഇപ്പോഴത്തെ നില അനുസരിച്ച് മാധ്യമങ്ങൾ മൊത്തത്തിൽ പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങൾ ഇടതുമുന്നണിക്ക് എതിരായ നിലപാടാണ് എടുക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഉമ്മൻ ചാണ്ടിയോട് കൈക്കൊണ്ട അതേ സമിപനം. തെരഞ്ഞെടുപ്പുഫലം വരുന്ന അന്ന് വേറെ മാർഗമില്ലാത്തതുകൊണ്ട് സത്യം പറയുന്നു.
ഫലം മാറിമറിയാം
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് തലത്തിലെങ്കിലും മത്സരിക്കുന്ന സ്ഥാനാർഥിയുടെ വ്യക്തി ബന്ധങ്ങൾ ഫലത്തെ മാറ്റി മറിക്കാം. കുടുംബബന്ധങ്ങൾ പോലും. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു കിട്ടിയ വോട്ട് പാർട്ടിക്കു കിട്ടണമെന്നില്ല. അതുപോലെ ഒരു പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ ജയിച്ച മുന്നണിക്ക് അവിടെ ഭൂരിപക്ഷം ഉണ്ടാകണമെന്നും നിർബന്ധമില്ല. അവരുടെ തോറ്റ സ്ഥാനാർഥികളുടെ ഭൂരിപക്ഷം വളരെ നിസാരവും ജയിച്ചവരുടെ ഭൂരിപക്ഷം വളരെ ഉയർന്നതാകുന്നതുമാണ് കാരണം.
അതുകൊണ്ട് പഞ്ചായത്തുകളിലെയോ മുനിസിപ്പാലിറ്റികളിലെയോ ഭൂരിപക്ഷം കൊണ്ട് അതേ രീതിയിലുള്ള ഫലം നിയമസഭയിൽ ഉണ്ടാകണമെന്നില്ല. എന്നാൽ, പഞ്ചായത്തുകളിൽ ലഭിച്ച വോട്ടുകൾ ആകെ കൂട്ടി നിയസഭയിലെ നില നോക്കുന്പോൾ കിട്ടുന്ന കണക്ക് കുറേക്കൂടി വ്യക്തമാണ്. അങ്ങനെ നോക്കുന്പോഴും 140 അംഗ നിയമസഭയിൽ 98 സീറ്റ് ലീഡ് ഇടതുമുന്നണിക്കുണ്ട് എന്നതു കണക്കിലെടുക്കേണ്ട കാര്യം തന്നെയാണ്.
പുതുപ്പള്ളിയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നേരിയ വോട്ടുകൾക്കു യുഡിഎഫ് പിന്നിലാണ്. എന്നാൽ ആ കുറവ് ഉമ്മൻ ചാണ്ടി എന്ന വ്യക്തി സ്ഥാനാർഥിയാകുന്പോൾ തന്നെ മാറും. അന്‍പതു വർഷത്തിനിടെ അദ്ദേഹത്തിന്റെ സഹായം നേടിയവർ അത്രമാത്രം ഉണ്ടാവും അവിടെ. എന്നാൽ പാലായിൽ ഇടതുമുന്നണി ചെയ്തതുപോലെ, മാണി സി. കാപ്പനെപ്പോലെ ജനാധിപത്യമുന്നണിയിലെ കോണ്‍ഗ്രസുകാരുടെ വോട്ട് ചോർത്താൻ കഴിവുള്ള ഒരാളെ ഇടതുമുന്നണി സ്ഥാനാർഥിയാക്കുകയും അദ്ദേഹത്തിന് വ്യക്തിപരമായി ഉമ്മൻ ചാണ്ടിയുടെ ഓർത്തഡോക്സ്, യാക്കോബായ വോട്ടുകളിൽ കാര്യമായ ചോർത്തൽ നടത്താനാവുകയും ചെയ്താൽ പാലായിലെപ്പോലെ അട്ടിമറിവിജയം സാധിക്കും. വന്പന്മാരുടെയൊക്കെ മണ്ഡലങ്ങളിൽ ഈ തന്ത്രം ഫലം ചെയ്യും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ വിജയത്തിന് ഒരു കാരണമായത് ഈ തന്ത്രവുമാണ്.
എന്നാൽ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ കണക്കുകൾ വിലയിരുത്തി കോണ്‍ഗ്രസിനാണു കൂടുതൽ ജനപിന്തുണ എന്നൊരു കണക്കുണ്ടാക്കിയിട്ടുണ്ട്. ഒരു രാഹുൽ ബ്രിഗേഡ്. ഇതാണ് അവരുടെ വൈഭവം! ഹൈക്കമാൻഡ് ശക്തമായിരുന്നെങ്കിൽ ഇവരുടെ കണക്കുകളിൽ തന്നെ കളി നടക്കുമായിരുന്നു. കെ. മുരളീധരൻ അതേക്കുറിച്ചു കൃത്യമായി പ്രതികരിച്ചു. ആരോഗ്യത്തിനു കുഴപ്പമില്ല, ആളു വെന്റിലേറ്ററിലാണ് എന്നു മാത്രം. 1990 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇതിലും ദയനീയമായി പരാജയപ്പെട്ടെങ്കിലും 1991 ൽ തിരിച്ചു വന്നതിനെക്കുറിച്ച് ചില കോണ്‍ഗ്രസുകാർ ഉൗറ്റംകൊണ്ടതായി കണ്ടു. ചരിത്രം പഠിക്കാത്തവരാകണം അത്.
1991 ൽ കാലാവധി പൂർത്തിയാകുന്നതിനും ഒരു വർഷം മുന്‍പേ, തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം കണ്ട് നിയമസഭ പിരിച്ചുവിട്ട് ഇടതുമുന്നണി നിയമസഭാ തെരഞ്ഞെടുപ്പിനു പോയത് ഉറച്ച വിജയപ്രതീക്ഷയോടെ തന്നെ ആയിരുന്നു. എന്നാൽ ശ്രീപെരുന്പദൂരിൽ രാജീവ് ഗാന്ധി വധിക്കപ്പെട്ടത് കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ ആകെ ഗതി മാറ്റിയ സംഭവമായി. ആ ദുരന്തമാണ് 1991 ലെ കേരളത്തിലെ വിജയത്തിന് യഥാർഥ കാരണം. ഇനിയും ബലി കൊടുക്കാൻ കോണ്‍ഗ്രസിന് ഒരു രാജീവില്ലല്ലോ? മോദിയുടെ ബിജെപി സർക്കാർ കേന്ദ്രത്തിൽ 2014ൽ അധികാരത്തിൽ വന്നപ്പോൾ 1976ലെ ജനതാ ഭരണത്തെ ഓർമിപ്പിച്ച് പ്രത്യാശ നേടിയ കോണ്‍ഗ്രസ് നേതാക്കളുണ്ടായികുന്നു. അന്ന് ദ്വിജൻ എഴുതി: 1976 ൽ ഇന്ദിരയുണ്ടായിരുന്നു പടനയിക്കാൻ, ഇന്നവരില്ല, അതുകൊണ്ടുതന്നെ ആ പ്രത്യാശയ്ക്ക് അടിത്തറയില്ല. ഇനിയും കോണ്‍ഗ്രസിന് ഒരു രാജീവ് ഇല്ല. അത്തരം ബലി ഉണ്ടാവുകയും അരുത്.