രാഷ്ട്രീയ അസ്ഥിരത വീണ്ടും നേപ്പാളിനെ രൂക്ഷമായി ബാധിച്ചിരിക്കുന്നു. ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പാണ് ഇക്കുറി പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ചൈനയുടെ കാർമികത്വത്തിൽ 2018 മേയ് 17ന് പുതുതായി രൂപംകൊണ്ട നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലാണ് ഇപ്പോൾ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി ഡിസംബർ 20ന് പാർലമെന്റ് പിരിച്ചുവിടാൻ പ്രസിഡന്റ് ബിദ്യദേവി ഭണ്ഡാരിയോട് ശിപാർശ ചെയ്തു. പ്രസിഡന്റ് ഫെഡറൽ പാർലമെന്റിന്റെ അധോസഭയായ പ്രതിനിധി സഭ പിരിച്ചുവിടുകയും ഏപ്രിൽ-മേയ് മാസങ്ങളിലായി ഇടക്കാല തെരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിക്കുകയും ചെയ്തു. അതുവരെ ഒലി കാവൽ പ്രധാനമന്ത്രിയായി തുടരും. എന്നാൽ ഇതിനെതിരേ ഒലിയുടെ എതിരാളികൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇന്ത്യ-ചൈന അതിർത്തിക്കിടയിലെ തന്ത്രപ്രധാനമായ രാജ്യമാണ് നേപ്പാൾ. അതിനാൽത്തന്നെ അവിടെയുണ്ടാകുന്ന ചെറിയൊരു രാഷ്ട്രീയ ചലനംപോലും ഇന്ത്യയും ചൈനയും അതീവ ഗൗരവത്തോടെയും സൂക്ഷ്മതയോടെയുമാണ് നിരീക്ഷിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന രാഷ്ട്രീയ അസ്ഥിരതയും ഇരു രാജ്യങ്ങളും തന്ത്രപരമായാണ് കൈകാര്യം ചെയ്യുന്നതും. മുമ്പ് ഇന്ത്യയുടെ താത്പര്യങ്ങൾക്കനുസരിച്ചായിരുന്നു നേപ്പാളിലെ രാഷ്ട്രീയം ചലിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒരു പതിറ്റാണ്ടിലേറെയായി ചൈനയാണ് നേപ്പാൾ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. അതിനാൽ ഇപ്പോഴുണ്ടായിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി ചൈനയ്ക്കാണ് കൂടുതൽ തലവേദനയുണ്ടാക്കുന്നത്. ഭൂപടം മാറ്റിവരച്ചുപോലും ഇന്ത്യയെ പരസ്യമായി പ്രകോപിപ്പിച്ച പ്രധാനമന്ത്രിയാണ് ഒലി. ഇന്ത്യ-ചൈന അതിർത്തിത്തർക്കം സംഘർഷത്തിലേക്കുവരെ നീങ്ങിയപ്പോഴായിരുന്നു ഒലിയുടെ പ്രകോപനം. എന്നാൽ ഇന്ത്യ ശക്തമായ ഇടപെടലുകളാണ് നടത്തിയത്. അതോടെ ഇന്ത്യയുടെ പ്രതിഷേധം തണുപ്പിക്കാൻ ഒലി ശ്രമിച്ചിരുന്നു. അപ്പോഴേക്കും പാർട്ടിയിലും പ്രതിസന്ധികൾ ഉരുണ്ടുകൂടുകയും പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു.
അല്പായുസായി എൻസിപി
2015ൽ പുതിയ ഭരണഘടന നിലവിൽവന്നശേഷവും തുടർന്നുപോന്ന രാഷ്ട്രീയ അസ്ഥിരതയ്ക്കു പരിഹാരമുണ്ടാക്കാനും ഉറച്ച കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിക്കാനും അതുവഴി രാഷ്ട്രീയമായും സാമ്പത്തികമായും നേപ്പാളിനെ ആശ്രിതരാജ്യമാക്കാനുമാണ് ചൈന 2018ൽ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി(എൻസിപി)യുടെ രൂപീകരണത്തിന് ഒത്താശ ചെയ്തത്. ഇപ്പോഴത്തെ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(യുണൈറ്റഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ എന്ന പ്രചണ്ഡ നേതൃത്വം നൽകുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(മാവോയിസ്റ്റ് സെന്റർ) എന്നീ പാർട്ടികൾ യോജിച്ചാണ് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചത്. ലയനവേളയിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാംഗ് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: “ഒരു നല്ല അയൽക്കാരനും സുഹൃത്തും എന്ന നിലയിൽ സ്വന്തം ദേശീയ സാഹചര്യങ്ങൾക്ക് അനുയോജ്യമായ സാമൂഹിക വ്യവസ്ഥയ്ക്കും വികസന പാതയ്ക്കും നേപ്പാളിന്റെ സ്വതന്ത്ര തെരഞ്ഞെടുപ്പിനെ ചൈന പിന്തുണയ്ക്കുന്നു, രണ്ട് പാർട്ടികളും ലയിക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.’’ എന്നാൽ ഇപ്പോൾ ഇരു നേതാക്കളും പിണങ്ങി പാർട്ടി പിളർന്നതോടെ അനുരഞ്ജനത്തിനും ഒത്തുതീർപ്പിനുമായി നേപ്പാളിലെ ചൈനയുടെ അംബാസഡർ ഹു യാങ്കിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്റർനാഷണൽ ലെയ്സൻ ഡിപ്പാർട്ട്മെന്റിലെ വൈസ് മിനിസ്റ്റർ ഗു യെഷൊയും കാഡ്മണ്ഡുവിൽ ഏറെ പണിപ്പെട്ടു. എന്നാൽ ഒത്തുതീർപ്പ് ഇതുവരെ സാധ്യമായിട്ടില്ല.
ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും ലയിച്ചുണ്ടായ എൻസിപി പ്രബല രാഷ്ട്രീയ ശക്തിയായി മാറിയിരുന്നു. പ്രതിനിധി സഭയിലെ 275 അംഗങ്ങളിൽ 175 പേരും എൻസിപി അംഗങ്ങളായിരുന്നു. കൂടാതെ രാജ്യത്തെ ഏഴു പ്രവിശ്യകളിൽ ആറിടത്തും ഭരണം കിട്ടുകയും ചെയ്തു. പാർട്ടിയിലെ പിളർപ്പോടെ രണ്ടു പ്രവിശ്യ സർക്കാരുകളും അപകടത്തിലായിട്ടുണ്ട്. ഒലിയുടെ പല നീക്കങ്ങളോടും പ്രചണ്ഡ വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് തർക്കങ്ങൾ ഉടലെടുത്തത്. അഴിമതി നടത്തുന്നുവെന്നും പാർട്ടിയോട് ആലോചിക്കാതെ തീരുമാനങ്ങളെടുക്കുന്നുവെന്നും പ്രചണ്ഡ പാർട്ടി സെക്രട്ടേറിയറ്റിൽ കുറ്റപ്പെടുത്തി. നവംബറിൽ നടന്ന പാർട്ടി സെക്രട്ടേറിയറ്റിൽ 19 പേജുള്ള കുറ്റപത്രമാണ് പ്രചണ്ഡ അവതരിപ്പിച്ചത്. എന്നാൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ഒലി സർക്കാരിന് പ്രചണ്ഡ പിന്തുണ നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 38 പേജുള്ള രേഖയുമായാണ് തിരിച്ചടിച്ചത്. ഒലിയുടെ ഇന്ത്യാ വിരുദ്ധ നീക്കങ്ങളും തർക്കത്തിന് ആക്കംകൂട്ടി. ഭരണകാലാവധി പകുതിയാകുമ്പോൾ പ്രധാനമന്ത്രിപദം പ്രചണ്ഡയ്ക്കു കൈമാറാനുള്ള ധാരണ പാലിക്കാൻ ഒലി വിസമ്മതിച്ചതും പിളർപ്പിനു കാരണമാണ്.
ചൈനയ്ക്ക് അതൃപ്തി
ഇന്ത്യാവിരുദ്ധ നീക്കത്തിന് കൂടെനിന്ന ഒലിക്ക് തിരിച്ചടിയുണ്ടാകുന്നതും രാഷ്ട്രീയ അസ്ഥിരതയുണ്ടായാൽ തങ്ങളുടെ മുതൽമുടക്കുകൾക്ക് പ്രതീക്ഷിച്ച ഫലം ഉണ്ടാകാതെ പോകുമെന്നതുമാണ് ചൈനയെ അലട്ടുന്നത്. ചൈനയ്ക്കൊപ്പം അതിർത്തി പ്രശ്നത്തിൽ ഇന്ത്യയെ സമ്മർദത്തിലാക്കാൻ ഒലി ഭരണകൂടം കൂടെനിന്നു. ഉത്തരാഖണ്ഡിലെ ധാർചുല മുതൽ ഇന്ത്യ-ചൈന-നേപ്പാൾ ത്രിരാഷ്ട്ര ജംഗ്ഷൻ അതിർത്തി പോയിന്റായ ലിപുലേക്ക് പാസ് വരെ ഇന്ത്യ നിർമിക്കുന്ന 80 കിലോമീറ്റർ റോഡ് നേപ്പാളിലൂടെ കടന്നുപോകുന്നു എന്നാരോപിച്ച് ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാർ രംഗത്തെത്തിയിരുന്നു. കൂടാതെ കാലാപാനി, ലിപുലേക്ക് പാസ്, ലിംപി യാദുര തുടങ്ങിയ 400 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങൾ തങ്ങളുടേതാണെന്നു കാട്ടി നേപ്പാൾ പുതിയ ഭൂപടം നിർമിച്ചതും ചൈനയെ സന്തോഷിപ്പിക്കാനായിരുന്നു. എന്നാൽ ഇത്തരം ഇന്ത്യാവിരുദ്ധ നീക്കങ്ങൾക്ക് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൂർണ പിന്തുണ ഉണ്ടായിരുന്നില്ല. ഒലിയുടെ ഇന്ത്യാവിരുദ്ധ നീക്കങ്ങൾക്കെതിരേ പ്രചണ്ഡയടക്കം പല മുതിർന്ന അംഗങ്ങളും രംഗത്തുവരികയും ചെയ്തു. ഇപ്പോൾ ഒലി പുറത്തായാൽ ഇന്ത്യാവിരുദ്ധ നീക്കങ്ങൾ നിലയ്ക്കുമെന്നു ചൈനയ്ക്കറിയാം. അതിനാലാണ് എങ്ങനെയെങ്കിലും ഒത്തുതീർപ്പുണ്ടാക്കാൻ ചൈന ശ്രമിക്കുന്നത്.
സാമ്പത്തികമാണ് മറ്റൊരു വിഷയം. ഭൂകമ്പത്തിൽ തകർന്ന നേപ്പാളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 483 ദശലക്ഷം ഡോളർ നൽകിയ ചൈന തുടർന്നിങ്ങോട്ട് നിരവധി വികസന പദ്ധതികളിൽ മുതൽമുടക്കിയിട്ടുണ്ട്. റോഡ്, വൈദ്യുതി, റെയിൽവേ തുടങ്ങി ബൃഹത്തായ പദ്ധതികളാണ് ചൈന മുൻകൈയെടുത്ത് നടപ്പാക്കുന്നത്. ചൈനീസ് സർക്കാർ മാത്രമല്ല സ്വകാര്യ കമ്പനികളും നേപ്പാളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. രാഷ്ട്രീയ അസ്ഥിരത തുടരുകയും ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം അധികാരത്തിലെത്തുകയും ചെയ്താൽ ഇത്തരം പദ്ധതികളെ ദോഷകരമായി ബാധിക്കുമെന്നും ചൈന ആശങ്കപ്പെടുന്നു.
ഇന്ത്യൻ നിലപാട്
ഇപ്പോൾ ഇന്ത്യയോട് അനുകൂല നിലപാടെടുക്കുന്ന പ്രചണ്ഡ പ്രധാനമന്ത്രിയായ 2008 മുതലാണ് നേപ്പാൾ ചൈനയോട് അടുക്കാൻ തുടങ്ങിയത്. 2015ൽ പുതിയ ഭരണഘടന നിലവിൽവന്നപ്പോൾ മാധേസി, തരു സമുദായങ്ങളോട് നീതിപുലർത്തിയില്ല എന്ന ആക്ഷേപമുയർന്നപ്പോൾ ഇന്ത്യ പെട്രോളിയത്തിന്റെയും അവശ്യസാധനങ്ങളുടെയും നീക്കം തടഞ്ഞ് ഉപരോധമേർപ്പെടുത്തി എന്ന ആരോപണം ശക്തമായി. ഈ അവസരങ്ങളെല്ലാം ചൈന മുതലെടുക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴുണ്ടായിരിക്കുന്ന അസ്ഥിരത ഇന്ത്യക്ക് അനുകൂലമാണെങ്കിലും അത് നേപ്പാളിന്റെ ആഭ്യന്തര കാര്യമാണെന്നും ഇന്ത്യ തത്കാലം ഇടപെടാനില്ലെന്നുമുള്ള നിലാപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യാവിരുദ്ധ നീക്കങ്ങളിൽനിന്ന് കുറച്ചു മാസങ്ങളായി വിട്ടുനിൽക്കുന്ന ഒലി മുറിവുണക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഇന്ത്യൻ കരസേനാമേധാവിയും വിദേശകാര്യ സെക്രട്ടറിയും അടുത്തിടെ കാഠ്മണ്ഡു സന്ദർശിച്ചിരുന്നു. നേപ്പാളിലെ ഭരണകൂട പ്രതിസന്ധി ഇന്ത്യയുടെ നയതന്ത്രവിജയമായി ചിത്രീകരിക്കുന്ന നിരീക്ഷകരുമുണ്ട്.
സുപ്രീം കോടതിയിലേക്ക്
ഇപ്പോഴത്തെ പ്രതിസന്ധിയുടെ ക്ലെെമാക്സ് സുപ്രീം കോടതി വിധിയോടെയേ വ്യക്തമാകൂ എന്നതാണ് അവസ്ഥ. പാർലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന നിലപാടിലാണ് പ്രചണ്ഡ പക്ഷം. ഇതുസംബന്ധിച്ച് 13 പരാതികളാണ് സുപ്രീം കോടതിക്കു മുന്നിലെത്തിയിരിക്കുന്നത്. ഡിസംബർ 25നു തന്നെ പരാതികളിൾ കോടതി പ്രാഥമിക വാദം കേൾക്കുകയും വിശദമായ വാദം കേൾക്കാനായി മാറ്റുകയും ചെയ്തു. ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇന്നലെ മുതൽ വാദംകേട്ടുതുടങ്ങിയത്. 18 മാസംകൂടി കാലാവധി ശേഷിക്കെ പാർലമെന്റ് പിരിച്ചുവിട്ടതിനെയാണ് പരാതിക്കാർ ചോദ്യംചെയ്തിരിക്കുന്നത്. കേസിൽ വാദം നീണ്ടുപോകുമെന്നും വിധിവരാൻ ദിവസങ്ങളെടുക്കുമെന്നുമാണ് നിയമവിദഗ്ധർ കരുതുന്നത്. ബദൽ സർക്കാർ രൂപവത്കരിക്കാൻ ശ്രമിക്കാതെയും സാവകാശം നൽകാതെയും പാർലമെന്റ് പിരിച്ചുവിട്ടതിനെതിരേ കാഠ്മണ്ഡുവിൽ പ്രക്ഷോഭവും തുടരുന്നുണ്ട്. പ്രക്ഷോഭകർ ഇന്നലെ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ റാന്തൽ വിളക്കുകളുമായി പ്രകടനം നടത്തി.
സി.കെ. കുര്യാച്ചൻ
ഇന്ത്യ-ചൈന അതിർത്തിക്കിടയിലെ തന്ത്രപ്രധാനമായ രാജ്യമാണ് നേപ്പാൾ. അതിനാൽത്തന്നെ അവിടെയുണ്ടാകുന്ന ചെറിയൊരു രാഷ്ട്രീയ ചലനംപോലും ഇന്ത്യയും ചൈനയും അതീവ ഗൗരവത്തോടെയും സൂക്ഷ്മതയോടെയുമാണ് നിരീക്ഷിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന രാഷ്ട്രീയ അസ്ഥിരതയും ഇരു രാജ്യങ്ങളും തന്ത്രപരമായാണ് കൈകാര്യം ചെയ്യുന്നതും. മുമ്പ് ഇന്ത്യയുടെ താത്പര്യങ്ങൾക്കനുസരിച്ചായിരുന്നു നേപ്പാളിലെ രാഷ്ട്രീയം ചലിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒരു പതിറ്റാണ്ടിലേറെയായി ചൈനയാണ് നേപ്പാൾ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. അതിനാൽ ഇപ്പോഴുണ്ടായിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി ചൈനയ്ക്കാണ് കൂടുതൽ തലവേദനയുണ്ടാക്കുന്നത്. ഭൂപടം മാറ്റിവരച്ചുപോലും ഇന്ത്യയെ പരസ്യമായി പ്രകോപിപ്പിച്ച പ്രധാനമന്ത്രിയാണ് ഒലി. ഇന്ത്യ-ചൈന അതിർത്തിത്തർക്കം സംഘർഷത്തിലേക്കുവരെ നീങ്ങിയപ്പോഴായിരുന്നു ഒലിയുടെ പ്രകോപനം. എന്നാൽ ഇന്ത്യ ശക്തമായ ഇടപെടലുകളാണ് നടത്തിയത്. അതോടെ ഇന്ത്യയുടെ പ്രതിഷേധം തണുപ്പിക്കാൻ ഒലി ശ്രമിച്ചിരുന്നു. അപ്പോഴേക്കും പാർട്ടിയിലും പ്രതിസന്ധികൾ ഉരുണ്ടുകൂടുകയും പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു.
അല്പായുസായി എൻസിപി
2015ൽ പുതിയ ഭരണഘടന നിലവിൽവന്നശേഷവും തുടർന്നുപോന്ന രാഷ്ട്രീയ അസ്ഥിരതയ്ക്കു പരിഹാരമുണ്ടാക്കാനും ഉറച്ച കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിക്കാനും അതുവഴി രാഷ്ട്രീയമായും സാമ്പത്തികമായും നേപ്പാളിനെ ആശ്രിതരാജ്യമാക്കാനുമാണ് ചൈന 2018ൽ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി(എൻസിപി)യുടെ രൂപീകരണത്തിന് ഒത്താശ ചെയ്തത്. ഇപ്പോഴത്തെ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(യുണൈറ്റഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ എന്ന പ്രചണ്ഡ നേതൃത്വം നൽകുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(മാവോയിസ്റ്റ് സെന്റർ) എന്നീ പാർട്ടികൾ യോജിച്ചാണ് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചത്. ലയനവേളയിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാംഗ് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: “ഒരു നല്ല അയൽക്കാരനും സുഹൃത്തും എന്ന നിലയിൽ സ്വന്തം ദേശീയ സാഹചര്യങ്ങൾക്ക് അനുയോജ്യമായ സാമൂഹിക വ്യവസ്ഥയ്ക്കും വികസന പാതയ്ക്കും നേപ്പാളിന്റെ സ്വതന്ത്ര തെരഞ്ഞെടുപ്പിനെ ചൈന പിന്തുണയ്ക്കുന്നു, രണ്ട് പാർട്ടികളും ലയിക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.’’ എന്നാൽ ഇപ്പോൾ ഇരു നേതാക്കളും പിണങ്ങി പാർട്ടി പിളർന്നതോടെ അനുരഞ്ജനത്തിനും ഒത്തുതീർപ്പിനുമായി നേപ്പാളിലെ ചൈനയുടെ അംബാസഡർ ഹു യാങ്കിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്റർനാഷണൽ ലെയ്സൻ ഡിപ്പാർട്ട്മെന്റിലെ വൈസ് മിനിസ്റ്റർ ഗു യെഷൊയും കാഡ്മണ്ഡുവിൽ ഏറെ പണിപ്പെട്ടു. എന്നാൽ ഒത്തുതീർപ്പ് ഇതുവരെ സാധ്യമായിട്ടില്ല.
ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും ലയിച്ചുണ്ടായ എൻസിപി പ്രബല രാഷ്ട്രീയ ശക്തിയായി മാറിയിരുന്നു. പ്രതിനിധി സഭയിലെ 275 അംഗങ്ങളിൽ 175 പേരും എൻസിപി അംഗങ്ങളായിരുന്നു. കൂടാതെ രാജ്യത്തെ ഏഴു പ്രവിശ്യകളിൽ ആറിടത്തും ഭരണം കിട്ടുകയും ചെയ്തു. പാർട്ടിയിലെ പിളർപ്പോടെ രണ്ടു പ്രവിശ്യ സർക്കാരുകളും അപകടത്തിലായിട്ടുണ്ട്. ഒലിയുടെ പല നീക്കങ്ങളോടും പ്രചണ്ഡ വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് തർക്കങ്ങൾ ഉടലെടുത്തത്. അഴിമതി നടത്തുന്നുവെന്നും പാർട്ടിയോട് ആലോചിക്കാതെ തീരുമാനങ്ങളെടുക്കുന്നുവെന്നും പ്രചണ്ഡ പാർട്ടി സെക്രട്ടേറിയറ്റിൽ കുറ്റപ്പെടുത്തി. നവംബറിൽ നടന്ന പാർട്ടി സെക്രട്ടേറിയറ്റിൽ 19 പേജുള്ള കുറ്റപത്രമാണ് പ്രചണ്ഡ അവതരിപ്പിച്ചത്. എന്നാൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ഒലി സർക്കാരിന് പ്രചണ്ഡ പിന്തുണ നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 38 പേജുള്ള രേഖയുമായാണ് തിരിച്ചടിച്ചത്. ഒലിയുടെ ഇന്ത്യാ വിരുദ്ധ നീക്കങ്ങളും തർക്കത്തിന് ആക്കംകൂട്ടി. ഭരണകാലാവധി പകുതിയാകുമ്പോൾ പ്രധാനമന്ത്രിപദം പ്രചണ്ഡയ്ക്കു കൈമാറാനുള്ള ധാരണ പാലിക്കാൻ ഒലി വിസമ്മതിച്ചതും പിളർപ്പിനു കാരണമാണ്.
ചൈനയ്ക്ക് അതൃപ്തി
ഇന്ത്യാവിരുദ്ധ നീക്കത്തിന് കൂടെനിന്ന ഒലിക്ക് തിരിച്ചടിയുണ്ടാകുന്നതും രാഷ്ട്രീയ അസ്ഥിരതയുണ്ടായാൽ തങ്ങളുടെ മുതൽമുടക്കുകൾക്ക് പ്രതീക്ഷിച്ച ഫലം ഉണ്ടാകാതെ പോകുമെന്നതുമാണ് ചൈനയെ അലട്ടുന്നത്. ചൈനയ്ക്കൊപ്പം അതിർത്തി പ്രശ്നത്തിൽ ഇന്ത്യയെ സമ്മർദത്തിലാക്കാൻ ഒലി ഭരണകൂടം കൂടെനിന്നു. ഉത്തരാഖണ്ഡിലെ ധാർചുല മുതൽ ഇന്ത്യ-ചൈന-നേപ്പാൾ ത്രിരാഷ്ട്ര ജംഗ്ഷൻ അതിർത്തി പോയിന്റായ ലിപുലേക്ക് പാസ് വരെ ഇന്ത്യ നിർമിക്കുന്ന 80 കിലോമീറ്റർ റോഡ് നേപ്പാളിലൂടെ കടന്നുപോകുന്നു എന്നാരോപിച്ച് ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാർ രംഗത്തെത്തിയിരുന്നു. കൂടാതെ കാലാപാനി, ലിപുലേക്ക് പാസ്, ലിംപി യാദുര തുടങ്ങിയ 400 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങൾ തങ്ങളുടേതാണെന്നു കാട്ടി നേപ്പാൾ പുതിയ ഭൂപടം നിർമിച്ചതും ചൈനയെ സന്തോഷിപ്പിക്കാനായിരുന്നു. എന്നാൽ ഇത്തരം ഇന്ത്യാവിരുദ്ധ നീക്കങ്ങൾക്ക് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൂർണ പിന്തുണ ഉണ്ടായിരുന്നില്ല. ഒലിയുടെ ഇന്ത്യാവിരുദ്ധ നീക്കങ്ങൾക്കെതിരേ പ്രചണ്ഡയടക്കം പല മുതിർന്ന അംഗങ്ങളും രംഗത്തുവരികയും ചെയ്തു. ഇപ്പോൾ ഒലി പുറത്തായാൽ ഇന്ത്യാവിരുദ്ധ നീക്കങ്ങൾ നിലയ്ക്കുമെന്നു ചൈനയ്ക്കറിയാം. അതിനാലാണ് എങ്ങനെയെങ്കിലും ഒത്തുതീർപ്പുണ്ടാക്കാൻ ചൈന ശ്രമിക്കുന്നത്.
സാമ്പത്തികമാണ് മറ്റൊരു വിഷയം. ഭൂകമ്പത്തിൽ തകർന്ന നേപ്പാളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 483 ദശലക്ഷം ഡോളർ നൽകിയ ചൈന തുടർന്നിങ്ങോട്ട് നിരവധി വികസന പദ്ധതികളിൽ മുതൽമുടക്കിയിട്ടുണ്ട്. റോഡ്, വൈദ്യുതി, റെയിൽവേ തുടങ്ങി ബൃഹത്തായ പദ്ധതികളാണ് ചൈന മുൻകൈയെടുത്ത് നടപ്പാക്കുന്നത്. ചൈനീസ് സർക്കാർ മാത്രമല്ല സ്വകാര്യ കമ്പനികളും നേപ്പാളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. രാഷ്ട്രീയ അസ്ഥിരത തുടരുകയും ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം അധികാരത്തിലെത്തുകയും ചെയ്താൽ ഇത്തരം പദ്ധതികളെ ദോഷകരമായി ബാധിക്കുമെന്നും ചൈന ആശങ്കപ്പെടുന്നു.
ഇന്ത്യൻ നിലപാട്
ഇപ്പോൾ ഇന്ത്യയോട് അനുകൂല നിലപാടെടുക്കുന്ന പ്രചണ്ഡ പ്രധാനമന്ത്രിയായ 2008 മുതലാണ് നേപ്പാൾ ചൈനയോട് അടുക്കാൻ തുടങ്ങിയത്. 2015ൽ പുതിയ ഭരണഘടന നിലവിൽവന്നപ്പോൾ മാധേസി, തരു സമുദായങ്ങളോട് നീതിപുലർത്തിയില്ല എന്ന ആക്ഷേപമുയർന്നപ്പോൾ ഇന്ത്യ പെട്രോളിയത്തിന്റെയും അവശ്യസാധനങ്ങളുടെയും നീക്കം തടഞ്ഞ് ഉപരോധമേർപ്പെടുത്തി എന്ന ആരോപണം ശക്തമായി. ഈ അവസരങ്ങളെല്ലാം ചൈന മുതലെടുക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴുണ്ടായിരിക്കുന്ന അസ്ഥിരത ഇന്ത്യക്ക് അനുകൂലമാണെങ്കിലും അത് നേപ്പാളിന്റെ ആഭ്യന്തര കാര്യമാണെന്നും ഇന്ത്യ തത്കാലം ഇടപെടാനില്ലെന്നുമുള്ള നിലാപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യാവിരുദ്ധ നീക്കങ്ങളിൽനിന്ന് കുറച്ചു മാസങ്ങളായി വിട്ടുനിൽക്കുന്ന ഒലി മുറിവുണക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഇന്ത്യൻ കരസേനാമേധാവിയും വിദേശകാര്യ സെക്രട്ടറിയും അടുത്തിടെ കാഠ്മണ്ഡു സന്ദർശിച്ചിരുന്നു. നേപ്പാളിലെ ഭരണകൂട പ്രതിസന്ധി ഇന്ത്യയുടെ നയതന്ത്രവിജയമായി ചിത്രീകരിക്കുന്ന നിരീക്ഷകരുമുണ്ട്.
സുപ്രീം കോടതിയിലേക്ക്
ഇപ്പോഴത്തെ പ്രതിസന്ധിയുടെ ക്ലെെമാക്സ് സുപ്രീം കോടതി വിധിയോടെയേ വ്യക്തമാകൂ എന്നതാണ് അവസ്ഥ. പാർലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന നിലപാടിലാണ് പ്രചണ്ഡ പക്ഷം. ഇതുസംബന്ധിച്ച് 13 പരാതികളാണ് സുപ്രീം കോടതിക്കു മുന്നിലെത്തിയിരിക്കുന്നത്. ഡിസംബർ 25നു തന്നെ പരാതികളിൾ കോടതി പ്രാഥമിക വാദം കേൾക്കുകയും വിശദമായ വാദം കേൾക്കാനായി മാറ്റുകയും ചെയ്തു. ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇന്നലെ മുതൽ വാദംകേട്ടുതുടങ്ങിയത്. 18 മാസംകൂടി കാലാവധി ശേഷിക്കെ പാർലമെന്റ് പിരിച്ചുവിട്ടതിനെയാണ് പരാതിക്കാർ ചോദ്യംചെയ്തിരിക്കുന്നത്. കേസിൽ വാദം നീണ്ടുപോകുമെന്നും വിധിവരാൻ ദിവസങ്ങളെടുക്കുമെന്നുമാണ് നിയമവിദഗ്ധർ കരുതുന്നത്. ബദൽ സർക്കാർ രൂപവത്കരിക്കാൻ ശ്രമിക്കാതെയും സാവകാശം നൽകാതെയും പാർലമെന്റ് പിരിച്ചുവിട്ടതിനെതിരേ കാഠ്മണ്ഡുവിൽ പ്രക്ഷോഭവും തുടരുന്നുണ്ട്. പ്രക്ഷോഭകർ ഇന്നലെ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ റാന്തൽ വിളക്കുകളുമായി പ്രകടനം നടത്തി.
സി.കെ. കുര്യാച്ചൻ