""പുത്തനാണ്ട് പിറക്കുന്നു. പുണ്യങ്ങളൊക്കെയും പുത്തനാകണം. കർത്താവിന്റെ പുത്തൻ പിറവിയോടുകൂടെ ജീവിതത്തെയും പുത്തനാക്കണം.'' (വിശുദ്ധ ചാവറയച്ചൻ).
പുത്തനാണ്ടിൽ ജീവിതം പുത്തനാക്കാൻ ഉപദേശിച്ച പുണ്യപുരുഷനായ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ 150-ാം തിരുനാൾ ഇന്ന് ആഘോഷിക്കുന്നു. പുണ്യങ്ങളെ പുത്തനാക്കിയും ജീവിതത്തെ പുതുക്കിയും ഈ വിശുദ്ധ താപസൻ താൻ ജീവിച്ച കാലത്തെയും ലോകത്തെയും നവീകരിക്കാൻ തനിക്കാവുന്നതെല്ലാം ചെയ്തു. ജീവിച്ച വർഷത്തിന്റെ നീളംകൊണ്ടല്ല വർഷിച്ച ജീവിതത്തിന്റെ വലിപ്പംകൊണ്ടാണ് ചാവറയച്ചൻ ശ്രദ്ധേയനാകുന്നത്. മാമോദീസയിൽ ലഭിച്ച വിശുദ്ധി നഷ്ടമാക്കിയിട്ടില്ലെന്നു പറഞ്ഞ് 150 വർഷം മുന്പ് ഈ ലോകത്തോടു വിടപറഞ്ഞ ഈ കർമയോഗി സുകൃതങ്ങളെ സുഹൃത്തുക്കളാക്കണമെന്നു പ്രബോധിപ്പിച്ചു.
1805 ഫെബ്രുവരി പത്തിനു കൈനകരിയിൽ പിറന്ന് 1871 ജനുവരി മൂന്നിനു കൂനമ്മാവിൽ മരിക്കുന്പോൾ ചാവറയച്ചൻ "കേരളത്തിന്റെ കൊടി' ആയി മാറിക്കഴിഞ്ഞിരുന്നു. ചാവറ പിതാവിന്റെ മൃതസംസ്കാരവേളയിൽ ചരമസന്ദേശം നടത്തിയ കാപ്പിൽ മത്തായി മറിയം അച്ചൻ തന്റെ പ്രസംഗം തുടങ്ങിയതുതന്നെ ""ഇന്നു മലയാളത്തിന്റെ കൊടി വീണിരിക്കുന്നു'' എന്നു പറഞ്ഞുകൊണ്ടാണ്. മലയാളികൾ ആദരവോടെ നെഞ്ചിലേറ്റിയ മലയാളനാടിന്റെ അഭിമാനമായിരിക്കുന്നു ചാവറയച്ചനെന്ന ഈ സന്യാസ താപസ വൈദികൻ.
കേരളസഭയിലെ "നോഹിന്റെ പെട്ടക'വും "കൈസ്തവരുടെ എഴുത്തച്ഛനു'മായിരുന്നു സ്മര്യപുരുഷൻ. തിരുസഭയുടെ താങ്ങുതൂണും മാന്നാനത്തു വിരിഞ്ഞ പുഷ്പവും പ്രസംഗപീഠത്തിലെ സിംഹവുമായിരുന്ന ചാവറയച്ചനെ സമകാലികർ വിശേഷിപ്പിച്ചത് "ദൈവികമനുഷ്യ'നെന്നും "പരിശുദ്ധാത്മാവ് നിറഞ്ഞവൻ' എന്നും ആയിരുന്നു. "തിരുക്കുടുംബത്തിന്റെ കുര്യാക്കോസ് ഏലിയാ' എന്ന നവ നാമധേയത്തിലാണു വ്രതം ചെയ്ത് ചാവറയച്ചൻ സന്യാസിയായത്. കവി ഒ.എൻ.വി. കുറുപ്പിന്റെ ഭാഷയിൽ വിശുദ്ധനായ ചാവറയച്ചൻ "ജ്ഞാനത്തിൽ ഭാസുരദീപ'വും "ഞാനെന്ന പദമില്ലാ ഭാഷ'യുമാണ്.
യുഗസ്രഷ്ടാവും ക്രാന്തദർശിയുമായ ചാവറയച്ചൻ, ചരിത്രകാരന്മാരുടെ വിലയിരുത്തലിൽ കേരളചരിത്രത്തിൽ അർഹമായ സ്ഥാനം കിട്ടാതെപോയ കാലത്തിനുമുന്പേ നടന്ന നവോത്ഥാന നായകനാണ്. ചാവറയച്ചന്റെ ചരമദിനത്തിൽ ആത്മീയ ഉപദേഷ്ടാവായിരുന്ന വിദേശ മിഷനറി ലെയോപോൾദ് കുറിച്ചുവച്ച പ്രാർഥന ഇപ്രകാരമായിരുന്നു: ഓ, പരിശുദ്ധവും മനോഹരവുമായ ആത്മാവേ, എനിക്കുവേണ്ടി അപേക്ഷിക്കണമേ.
ക്രിസ്തീയവിശ്വാസത്തിൽ 20 നൂറ്റാണ്ട് പിന്നിട്ട ഭാരതസഭയിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ വേദപാരംഗതൻ എന്ന സ്ഥാനത്തിനു പരിഗണിക്കപ്പെടാൻ തികച്ചും അർഹനാണെന്ന് ഏവരും വിശ്വസിക്കുന്നു. ചാവറപിതാവിനെ ഭാരതീയ ബനദിക്തോസ് എന്നും മാന്നാനം ആശ്രമത്തെ ഭാരതീയ മോന്തേകസിനോ എന്നുമാണ് അഭിവന്ദ്യ കുര്യാക്കോസ് കുന്നശേരിപ്പിതാവ് വിശേഷിപ്പിച്ചത്.
1924ൽ സീറോ മലബാർ സഭയുടെ ഹയരാർക്കി സ്ഥാപിതമായി. 1993 ജനുവരി 29നാണ് ഇന്നത്തെ രീതിയിൽ സീറോ മലബാർ സഭ ഒരു സ്വയംഭരണാധികാരമുള്ള സഭയായി ഉയർത്തപ്പെട്ടത്. ഈ പരിണാമശൃഖലയിൽ ആദ്യത്തെ കണ്ണിയായി നിലകൊള്ളുന്നത് വിശുദ്ധ ചാവറയച്ചനാണ്. വിശുദ്ധനും നീതിമാനും താപസനുമായിരുന്ന കുര്യാക്കോസ് ചാവറ സീറോ മലബാർ സഭയ്ക്കു ലഭിച്ച അതുല്യ ഭാഗ്യമാണ്. മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ വിലയിരുത്തലിൽ ആര്യചരിതനും പുണ്യചരിതനുമായ ചാവറപ്പുണ്യവാനെ ആസന്നഭാവിയിൽ സഭ വേദപാരംഗതരുടെ ഗണത്തിൽ ചേർക്കുമെന്നു ന്യായമായും അനുമാനിക്കാം.
ഏവർക്കും മധുരം പകർന്നിരുന്ന ഒരു മധുരിമ ചാവറപ്പിതാവിന്റെ വ്യക്തിത്വത്തിന്റെ മനോഹാരിതയായിരുന്നു. മധുരമാന്പഴങ്ങൾ ചാവറയച്ചൻ പലർക്കും സമ്മാനമായി നൽകിയിരുന്നു. കൂനമ്മാവിലെ സിഎംസി സിസ്റ്റേഴ്സിന് മാന്പഴങ്ങൾ കൊടുത്തയച്ച ചാവറയച്ചൻ അതിൽ ഒരു കുറിപ്പും വച്ചിരുന്നു: നിങ്ങൾ ഇതിന്റെ രുചി അറിഞ്ഞ് കിളിർപ്പിച്ച് ഉണ്ടാക്കുവാനായിട്ട് കൊടുത്തയയ്ക്കുന്നു. പൂളി, ഇതിന്റെ രുചി എല്ലാവരെയും അറിയിക്കണം.
കൂനമ്മാവ് ആശ്രമത്തിൽനിന്നു പ്രിയോരായ ചാവറയച്ചൻ അന്നുണ്ടായിരുന്ന വിവിധ ആശ്രമങ്ങളിലേക്ക് കൊടുത്തയച്ച മാവിൻതൈകൾ പ്രിയോർമാവ് എന്ന പേരിൽ ഇന്നും കേരളനാട്ടിൽ അറിയപ്പെടുന്നു. താൻ രുചിച്ചറിഞ്ഞ മാന്പഴത്തിന്റെ രുചി താൻ മാത്രം അനുഭവിച്ചാൽ പോരാ, മറ്റുള്ളവരും രുചിച്ചറിയണമെന്ന മധുരവിചാരമായിരുന്നു ഇതിനു പിന്നിൽ. ചാവറയച്ചന്റെ മധുരിമയും മധുരസംസ്കാരവും ഇന്നും ഏവർക്കും പ്രചോദനം പകരുന്നു.
ഫാ. ആന്റണി ഞള്ളമ്പുഴ സിഎംഐ
പുത്തനാണ്ടിൽ ജീവിതം പുത്തനാക്കാൻ ഉപദേശിച്ച പുണ്യപുരുഷനായ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ 150-ാം തിരുനാൾ ഇന്ന് ആഘോഷിക്കുന്നു. പുണ്യങ്ങളെ പുത്തനാക്കിയും ജീവിതത്തെ പുതുക്കിയും ഈ വിശുദ്ധ താപസൻ താൻ ജീവിച്ച കാലത്തെയും ലോകത്തെയും നവീകരിക്കാൻ തനിക്കാവുന്നതെല്ലാം ചെയ്തു. ജീവിച്ച വർഷത്തിന്റെ നീളംകൊണ്ടല്ല വർഷിച്ച ജീവിതത്തിന്റെ വലിപ്പംകൊണ്ടാണ് ചാവറയച്ചൻ ശ്രദ്ധേയനാകുന്നത്. മാമോദീസയിൽ ലഭിച്ച വിശുദ്ധി നഷ്ടമാക്കിയിട്ടില്ലെന്നു പറഞ്ഞ് 150 വർഷം മുന്പ് ഈ ലോകത്തോടു വിടപറഞ്ഞ ഈ കർമയോഗി സുകൃതങ്ങളെ സുഹൃത്തുക്കളാക്കണമെന്നു പ്രബോധിപ്പിച്ചു.
1805 ഫെബ്രുവരി പത്തിനു കൈനകരിയിൽ പിറന്ന് 1871 ജനുവരി മൂന്നിനു കൂനമ്മാവിൽ മരിക്കുന്പോൾ ചാവറയച്ചൻ "കേരളത്തിന്റെ കൊടി' ആയി മാറിക്കഴിഞ്ഞിരുന്നു. ചാവറ പിതാവിന്റെ മൃതസംസ്കാരവേളയിൽ ചരമസന്ദേശം നടത്തിയ കാപ്പിൽ മത്തായി മറിയം അച്ചൻ തന്റെ പ്രസംഗം തുടങ്ങിയതുതന്നെ ""ഇന്നു മലയാളത്തിന്റെ കൊടി വീണിരിക്കുന്നു'' എന്നു പറഞ്ഞുകൊണ്ടാണ്. മലയാളികൾ ആദരവോടെ നെഞ്ചിലേറ്റിയ മലയാളനാടിന്റെ അഭിമാനമായിരിക്കുന്നു ചാവറയച്ചനെന്ന ഈ സന്യാസ താപസ വൈദികൻ.
കേരളസഭയിലെ "നോഹിന്റെ പെട്ടക'വും "കൈസ്തവരുടെ എഴുത്തച്ഛനു'മായിരുന്നു സ്മര്യപുരുഷൻ. തിരുസഭയുടെ താങ്ങുതൂണും മാന്നാനത്തു വിരിഞ്ഞ പുഷ്പവും പ്രസംഗപീഠത്തിലെ സിംഹവുമായിരുന്ന ചാവറയച്ചനെ സമകാലികർ വിശേഷിപ്പിച്ചത് "ദൈവികമനുഷ്യ'നെന്നും "പരിശുദ്ധാത്മാവ് നിറഞ്ഞവൻ' എന്നും ആയിരുന്നു. "തിരുക്കുടുംബത്തിന്റെ കുര്യാക്കോസ് ഏലിയാ' എന്ന നവ നാമധേയത്തിലാണു വ്രതം ചെയ്ത് ചാവറയച്ചൻ സന്യാസിയായത്. കവി ഒ.എൻ.വി. കുറുപ്പിന്റെ ഭാഷയിൽ വിശുദ്ധനായ ചാവറയച്ചൻ "ജ്ഞാനത്തിൽ ഭാസുരദീപ'വും "ഞാനെന്ന പദമില്ലാ ഭാഷ'യുമാണ്.
യുഗസ്രഷ്ടാവും ക്രാന്തദർശിയുമായ ചാവറയച്ചൻ, ചരിത്രകാരന്മാരുടെ വിലയിരുത്തലിൽ കേരളചരിത്രത്തിൽ അർഹമായ സ്ഥാനം കിട്ടാതെപോയ കാലത്തിനുമുന്പേ നടന്ന നവോത്ഥാന നായകനാണ്. ചാവറയച്ചന്റെ ചരമദിനത്തിൽ ആത്മീയ ഉപദേഷ്ടാവായിരുന്ന വിദേശ മിഷനറി ലെയോപോൾദ് കുറിച്ചുവച്ച പ്രാർഥന ഇപ്രകാരമായിരുന്നു: ഓ, പരിശുദ്ധവും മനോഹരവുമായ ആത്മാവേ, എനിക്കുവേണ്ടി അപേക്ഷിക്കണമേ.
ക്രിസ്തീയവിശ്വാസത്തിൽ 20 നൂറ്റാണ്ട് പിന്നിട്ട ഭാരതസഭയിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ വേദപാരംഗതൻ എന്ന സ്ഥാനത്തിനു പരിഗണിക്കപ്പെടാൻ തികച്ചും അർഹനാണെന്ന് ഏവരും വിശ്വസിക്കുന്നു. ചാവറപിതാവിനെ ഭാരതീയ ബനദിക്തോസ് എന്നും മാന്നാനം ആശ്രമത്തെ ഭാരതീയ മോന്തേകസിനോ എന്നുമാണ് അഭിവന്ദ്യ കുര്യാക്കോസ് കുന്നശേരിപ്പിതാവ് വിശേഷിപ്പിച്ചത്.
1924ൽ സീറോ മലബാർ സഭയുടെ ഹയരാർക്കി സ്ഥാപിതമായി. 1993 ജനുവരി 29നാണ് ഇന്നത്തെ രീതിയിൽ സീറോ മലബാർ സഭ ഒരു സ്വയംഭരണാധികാരമുള്ള സഭയായി ഉയർത്തപ്പെട്ടത്. ഈ പരിണാമശൃഖലയിൽ ആദ്യത്തെ കണ്ണിയായി നിലകൊള്ളുന്നത് വിശുദ്ധ ചാവറയച്ചനാണ്. വിശുദ്ധനും നീതിമാനും താപസനുമായിരുന്ന കുര്യാക്കോസ് ചാവറ സീറോ മലബാർ സഭയ്ക്കു ലഭിച്ച അതുല്യ ഭാഗ്യമാണ്. മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ വിലയിരുത്തലിൽ ആര്യചരിതനും പുണ്യചരിതനുമായ ചാവറപ്പുണ്യവാനെ ആസന്നഭാവിയിൽ സഭ വേദപാരംഗതരുടെ ഗണത്തിൽ ചേർക്കുമെന്നു ന്യായമായും അനുമാനിക്കാം.
ഏവർക്കും മധുരം പകർന്നിരുന്ന ഒരു മധുരിമ ചാവറപ്പിതാവിന്റെ വ്യക്തിത്വത്തിന്റെ മനോഹാരിതയായിരുന്നു. മധുരമാന്പഴങ്ങൾ ചാവറയച്ചൻ പലർക്കും സമ്മാനമായി നൽകിയിരുന്നു. കൂനമ്മാവിലെ സിഎംസി സിസ്റ്റേഴ്സിന് മാന്പഴങ്ങൾ കൊടുത്തയച്ച ചാവറയച്ചൻ അതിൽ ഒരു കുറിപ്പും വച്ചിരുന്നു: നിങ്ങൾ ഇതിന്റെ രുചി അറിഞ്ഞ് കിളിർപ്പിച്ച് ഉണ്ടാക്കുവാനായിട്ട് കൊടുത്തയയ്ക്കുന്നു. പൂളി, ഇതിന്റെ രുചി എല്ലാവരെയും അറിയിക്കണം.
കൂനമ്മാവ് ആശ്രമത്തിൽനിന്നു പ്രിയോരായ ചാവറയച്ചൻ അന്നുണ്ടായിരുന്ന വിവിധ ആശ്രമങ്ങളിലേക്ക് കൊടുത്തയച്ച മാവിൻതൈകൾ പ്രിയോർമാവ് എന്ന പേരിൽ ഇന്നും കേരളനാട്ടിൽ അറിയപ്പെടുന്നു. താൻ രുചിച്ചറിഞ്ഞ മാന്പഴത്തിന്റെ രുചി താൻ മാത്രം അനുഭവിച്ചാൽ പോരാ, മറ്റുള്ളവരും രുചിച്ചറിയണമെന്ന മധുരവിചാരമായിരുന്നു ഇതിനു പിന്നിൽ. ചാവറയച്ചന്റെ മധുരിമയും മധുരസംസ്കാരവും ഇന്നും ഏവർക്കും പ്രചോദനം പകരുന്നു.
ഫാ. ആന്റണി ഞള്ളമ്പുഴ സിഎംഐ