രാജ്യത്തു മുഴങ്ങിയ പ്രതിഷേധങ്ങൾ ലോകശ്രദ്ധയിൽ ഇടംപിടിച്ച വർഷമാണ് 2020. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ഏറെ പ്രാധാന്യത്തോടെ അടയാളപ്പെടുത്താവുന്ന മൂന്നു സുപ്രധാന സംഭവങ്ങളാണ് 2020 ൽ ഉണ്ടായത്. ഒന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധം.
രണ്ടാമതായി കോവിഡ് പ്രതിസന്ധിക്കിടെ വിവിധ സംസ്ഥാനങ്ങളിൽനിന്നു തങ്ങളുടെ നാടുകളിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ ദുരിതം നിറഞ്ഞ കൂട്ടപ്പലായനം. മൂന്നാമതായി തലസ്ഥാന നഗരത്തിന്റെ അതിർത്തിയിൽ ഇന്നും തുടരുന്ന കർഷക സമരം. അടച്ചിട്ട സർവകലാശാലകളും കോളജുകളും സ്കൂളുകളും ഓണ്‍ലൈനിൽ മാത്രം നടക്കുന്ന പഠനങ്ങളും പരീക്ഷകളും ഇന്ത്യയിലെ വിദ്യാർഥികൾക്ക് കോവിഡ്കാല ചരിത്രം ഭാവിയിൽ പഠിക്കുന്പോൾ ഓർമയിൽ നിന്ന് മാഞ്ഞു പോകാതിരിക്കാനുള്ള മറ്റൊരു പാഠവുമാകുന്നു. ലോക്ക്ഡൗണ്‍ എന്ന വാക്ക് അക്ഷരാർഥത്തിൽ എല്ലാ മേഖലകളിലും കണ്ണടച്ചു പ്രയോഗിക്കാവുന്ന ഒരു വർഷമായാണ് 2020 ഇന്ത്യയേയും കടന്നു പോകുന്നത്.
മോടി കൂട്ടി മോദി
പ്രതിപക്ഷം അടക്കമുള്ളവരിൽനിന്ന് കടുത്ത വിമർശനങ്ങൾ ഉണ്ടായപ്പോഴും താടിയും മുടിയും നീട്ടി താപസ പരിവേഷത്തിലേക്കാണ് പ്രധാനമന്ത്രി 2020ൽ മുഖച്ഛായ മാറ്റിയത്. വ്യാപക വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ കൂടുതൽ വിജയം നേടാനും നരേന്ദ്ര മോദിക്കു കഴിഞ്ഞു. 2019 ൽ പ്രതിപക്ഷത്തെ തറപറ്റിച്ചാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ രണ്ടാമതും അധികാരത്തിൽ എത്തിയതെങ്കിൽ 2020ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൻഡിഎ മേൽക്കൈ നേടുകയും ചെയ്തു. ഇതുവഴി മോദി കൂടുതൽ ശക്തനായി.
കടന്നുപോകുന്ന വർഷത്തിലേക്കു നോക്കുന്പോൾ വർത്തമാന ഇന്ത്യൻ ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾക്കും വിമത ശബ്ദങ്ങൾക്കും വിമർശനങ്ങൾക്കും എത്രമാത്രം പരിമിതികൾ വന്നു ചേർന്നിരിക്കുന്നു എന്നു വ്യക്തമായി മനസിലാക്കാം. നിരവധിപ്പേർ കൊല്ലപ്പെടുകയും അതിലേറെപ്പേർക്കു വീടും സ്വത്തും നഷ്ടപ്പെടുകയും ചെയ്ത ഡൽഹിയിലെ കലാപം ഉൾപ്പെടെ മറ്റു നിരവധി സംഘർഷങ്ങൾക്കും 2020 സാക്ഷ്യംവഹിച്ചു.
അയോധ്യ കേസിലെ തർക്കഭൂമിയുടെ അവകാശം ഹിന്ദു വിഭാഗത്തിന് കിട്ടിയതും രാമക്ഷേത്രത്തിന് തറക്കല്ലിട്ടതും വലിയനേട്ടമായാണ് ബിജെപിയും കേന്ദ്ര സർക്കാരും കണക്കാക്കുന്നത്. അതിലേറെ ബാബറി മസ്ജിദ് തകർത്ത കേസിൽ ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി ഉത്തരവും മറ്റൊരു പ്രത്യേക വാർത്തയായി. ഏറ്റവും ഒടുവിൽ പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടതും 2020 ലെ ഓർത്തുവയ്ക്കാനുള്ള ദേശീയ വാർത്തയായി.
മതേതരത്വത്തിന്റെ ദീർഘനിശ്വാസം
പാർലമെന്റിനകത്ത് പ്രതിപക്ഷത്തിന്റെയും പുറത്ത് ജനങ്ങളുടെയും പ്രതിഷേധത്തെ മറികടന്നാണ് സർക്കാർ പൗരത്വ നിയമ ഭേദഗതി പാസാക്കിയത്. നിയമം മുസ്ലിം സമുദായത്തോടു വിവേചനം കാട്ടുന്നു എന്നാരോപിച്ച് ലോക രാജ്യങ്ങളിൽ പലതും വിമർശനം ഉന്നയിച്ചു. രാജ്യവ്യാപകമായ പ്രതിഷേധം കോവിഡിന്റെ അതിവ്യാപനത്തോടെ ഒട്ടൊന്ന് അടങ്ങി പ്പോകുകയായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേ വിദ്യാർഥികളും യുവജനങ്ങളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും തെരുവിലിറങ്ങി. ഡൽഹി ഷഹീൻബാഗിലെ അമ്മമാരുടെ പൗരത്വ വിരുദ്ധ പ്രതിഷേധം ബിബിസിയും ന്യൂയോർക്ക് ടൈംസും അടക്കമുള്ള വിദേശ മാധ്യമങ്ങൾ ലോകശ്രദ്ധയിലേക്കെത്തിച്ചു.
കാലിടറിയ പ്രതിപക്ഷം
മുഖ്യ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കോണ്‍ഗ്രസ് കടുത്ത വെല്ലുവിളികളിലൂടെയാണ് 2020ൽ കടന്നു പോയത്. മധ്യപ്രദേശിൽ എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നതും കമൽനാഥ് സർക്കാർ കാലിടറി വീണതും പാർട്ടിക്കു വലിയ തിരിച്ചടിയായി. അതിനു പിന്നാലെയാണ് രാജസ്ഥാനിൽ വിമത ശബ്ദം ഉയർത്തി സച്ചിൻ പൈലറ്റ് ഹരിയാനയിൽ ബിജെപി ആതിഥ്യം സ്വീകരിച്ച് ദിവസങ്ങളോളം കഴിഞ്ഞ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ വെള്ളം കുടിപ്പിച്ചത്. ഹൈക്കമാൻഡ് ഇടപെട്ട് സച്ചിൻ പൈലറ്റിനെ പറഞ്ഞതൊക്കി തിരികെ രാജസ്ഥാനിൽ കോണ്‍ഗ്രസിന്റെ കൊടിക്കീഴിൽ തന്നെ എത്തിക്കുകയും ചെയ്തു. ബിഹാർ സംസ്ഥാന തെരഞ്ഞെടുപ്പിലും മറ്റു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും പരാജയത്തിന്റെ പടുകുഴിയിൽ വീണു കോണ്‍ഗ്രസ്.
എന്നാൽ, 135-ാം പിറന്നാൾ ആഘോഷിച്ചു നിൽക്കുന്ന കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പാർട്ടിക്കുള്ളിൽ നിന്നു നേരിടുന്ന വിമത ശബ്ദങ്ങളാണ്. പാർട്ടി സംഘടനാ തലത്തിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതി. അവരെ വിമർശിച്ച് രംഗത്തെത്തിയ മറ്റു മുതിർന്ന് നേതാക്കളും പരസ്പരം വാക്പയറ്റ് നടത്തി പാർട്ടിക്കുള്ളിലെ അപശബ്ദങ്ങളും അസ്വസ്ഥതകളും പുറംലോകത്തെ അറിയിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് രാഹുൽ ഗാന്ധി ഉറച്ചു പറഞ്ഞതോടെ മറ്റു നിവൃത്തികളില്ലെന്ന മട്ടിൽ സോണിയ ഗാന്ധിക്ക് ഒരു വട്ടം കൂടി അനാരോഗ്യം മറന്ന് ആ സ്ഥാനം ഏറ്റെടുക്കേണ്ടിവന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരു അധ്യക്ഷനെ കണ്ടെത്താനുള്ള പരിശ്രമങ്ങളായിരിക്കും വരും വർഷത്തിൽ കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന സുപ്രധാന വെല്ലുവിളി. മുൻരാഷ്ട്രപതി പ്രണബ് കുമാർ മുഖർജി, മുതിർന്ന നേതാവ് മോത്തിലാൽ വോറ, അഹമ്മദ് പട്ടേൽ, തരുൺ ഗൊഗോയി എന്നിവരുടെ വേർപാടുകളും കഴിഞ്ഞ വർഷത്തെ കോണ്‍ഗ്രസിന്റെ ദുഃഖങ്ങളാണ്.
മഞ്ഞുകാലത്തും മാറാതെ ചൈന
പോയ വർഷം അതിർത്തിയിൽ ചൈനയുമായുളള സംഘർഷത്തിൽ കൊല്ലപ്പെട്ട കേണൽ സന്തോഷ് ബാബു അടക്കമുള്ള 20 സൈനികരാണ് രാജ്യത്തിന്റെ മറ്റൊരു വേദന. കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്്വരയിലും പാങ്ങോംഗ് തടാകത്തിന്റെ വശങ്ങളിലും യഥാർഥ നിയന്ത്രണ രേഖ മറികടന്നു ചൈന നടത്തിയ പ്രകോപനങ്ങൾക്ക് പിന്നീട് ഇന്ത്യൻ സൈന്യം ഉചിതമായ മറുപടി നൽകുകയും ചെയ്തു. എന്നാലും ഇരുപക്ഷത്തു നിന്നുമുള്ള പൂർണ സൈനിക പിൻമാറ്റം ഇനിയും യാഥാർഥ്യമായിട്ടില്ല.
പലായനത്തിന്റെ പടുവഴികൾ
ആഭ്യന്തര അഭയാർഥി ജീവിതത്തിന്റെ കണ്ണീരും കെട്ടടങ്ങിയ കിനാവുകളും രാജ്യം കണ്ടറിഞ്ഞത് കോവിഡ് പ്രതിസന്ധി മൂലം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്ത് തൊഴിൽ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനത്തിൽ നിന്നാണ്. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽനിന്ന് ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കുമുള്ള തൊഴിലാളികളുടെ പലായനം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സമാനതകൾ ഇല്ലാത്ത വേദനയായി മാറി.
കുടിയേറിയ നഗരങ്ങളിൽനിന്ന് കൈയിൽ കിട്ടാവുന്നതു മാത്രമെടുത്ത് ഒക്കത്ത് കുഞ്ഞു കുട്ടികളുമായി നൂറുകണക്കിന് കിലോമീറ്റർ നടന്നുപോയ കുടിയേറ്റത്തൊഴിലാളികൾ സർക്കാരിനെ വിമർശനങ്ങളുടെ മുൾമുനയിൽ നിർത്തി. പട്ടിണിയെങ്കിലും സ്വന്തം വീട്ടിൽ ചെന്നു വിശന്നിരിക്കാമെന്ന പ്രതീക്ഷ പോലും നഷ്ടപ്പെട്ട് പലായനത്തിന്റെ വഴിയിൽ മരിച്ചുപോയവരും നിരവധിയാണ്.
ബിഹാറിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ ട്രെയിൻ യാത്രക്കിടയിൽ റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ചു കിടക്കുന്ന അമ്മയുടെ അരികിൽ അവർ മരിച്ചതറിയാതെ മുഖത്തെ പുതപ്പ് വലിച്ചു നീക്കാൻ ശ്രമിക്കുന്ന കുരുന്നു ബാലന്റെ ദൃശ്യം കോവിഡ്കാല ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്ത ചിത്രമായി മാറി. ഏറെ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശേഷമാണ് കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും കുടിയേറ്റത്തൊഴിലാളികളുടെ മടക്കയാത്രയ്ക്കായി പ്രത്യേക ട്രെയിനുകൾ ഉൾപ്പെടെ വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. അപ്പോഴേക്കും അവരിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ ജീവിതത്തിൽ വന്നു ചേരേണ്ടതില്ലാത്ത ഒരു നരകയാത്രയുടെ വഴികളിൽ ചുട്ടുപൊള്ളി ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു.
കനലായി വന്നു കത്തിയ കർഷകർ
കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾ തങ്ങളുടെ കഞ്ഞികുടി മുട്ടിക്കുമെന്നു തിരിച്ചറിഞ്ഞ് പ്രതിഷേധത്തിന്റെ കനലായി വന്ന് രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ പ്രതിഷേധച്ചൂടിൽ ഉറച്ചു നിൽക്കുന്ന കർഷകരാണ് കടന്നു പോകുന്ന വർഷത്തെ മറ്റൊരു വേറിട്ട കാഴ്ച. പ്രധാനമന്ത്രിയും ബിജെപിയും തങ്ങളുടെ ചങ്ങാതിമാരായ കുത്തക വ്യവസായികൾക്കുവേണ്ടി പാർലമെന്റ് ചട്ടങ്ങളെ തന്നെ അട്ടിമറിച്ചു പാസാക്കിയ നിയമങ്ങളാണ് മൂന്നു കാർഷിക നിയമങ്ങളെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.
കർഷകരാകട്ടെ തങ്ങളുടെ പ്രതിഷേധത്തിൽ ഒരു തരത്തിലുള്ള രാഷ്ട്രീയനിറവും കലരാതിരിക്കാൻ ജാഗ്രതയിലാണ്.
എല്ലാ രാഷ്ട്രീയ പാർട്ടികളെയും കരുതലിന്റെ സാമൂഹിക അകലത്തിൽ നിർത്തിയാണ് കർഷക സമരം തുടരുന്നത്. പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർക്ക് ഐക്യദാർഢ്യവുമായി എല്ലാ സംസ്ഥാനങ്ങളിൽനിന്നും കർഷകരും യുവാക്കളും എത്തിയിട്ടുണ്ട്. ഡൽഹി-ഹരിയാന അതിർത്തികളിൽ പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് കർഷകർ സർക്കാർ വിവാദ നിയമങ്ങൾ പിൻവലിക്കുംവരെ അതിശൈത്യം ഉൾപ്പെടെയുള്ള എല്ലാ പ്രതിബന്ധങ്ങളെയും നേരിടാൻ എല്ലാവിധ കരുതലോടെയുമാണ് എത്തിയിരിക്കുന്നത്.
പ്രതിഷേധം മൂർച്ഛിച്ചു കൊണ്ടിരിക്കുന്പോഴും കാർഷിക നിയമങ്ങൾ കർഷകരുടെ നന്മയെ കരുതി മാത്രമാണ് എന്ന ന്യായീകരണവുമായി മുന്നോട്ടു പോകുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും. ഇതിനായി ബിജെപി നൂറു പത്രസമ്മേളനങ്ങളും 700 യോഗങ്ങളും വരെ ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു.
സെബി മാത്യു
രണ്ടാമതായി കോവിഡ് പ്രതിസന്ധിക്കിടെ വിവിധ സംസ്ഥാനങ്ങളിൽനിന്നു തങ്ങളുടെ നാടുകളിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ ദുരിതം നിറഞ്ഞ കൂട്ടപ്പലായനം. മൂന്നാമതായി തലസ്ഥാന നഗരത്തിന്റെ അതിർത്തിയിൽ ഇന്നും തുടരുന്ന കർഷക സമരം. അടച്ചിട്ട സർവകലാശാലകളും കോളജുകളും സ്കൂളുകളും ഓണ്‍ലൈനിൽ മാത്രം നടക്കുന്ന പഠനങ്ങളും പരീക്ഷകളും ഇന്ത്യയിലെ വിദ്യാർഥികൾക്ക് കോവിഡ്കാല ചരിത്രം ഭാവിയിൽ പഠിക്കുന്പോൾ ഓർമയിൽ നിന്ന് മാഞ്ഞു പോകാതിരിക്കാനുള്ള മറ്റൊരു പാഠവുമാകുന്നു. ലോക്ക്ഡൗണ്‍ എന്ന വാക്ക് അക്ഷരാർഥത്തിൽ എല്ലാ മേഖലകളിലും കണ്ണടച്ചു പ്രയോഗിക്കാവുന്ന ഒരു വർഷമായാണ് 2020 ഇന്ത്യയേയും കടന്നു പോകുന്നത്.
മോടി കൂട്ടി മോദി
പ്രതിപക്ഷം അടക്കമുള്ളവരിൽനിന്ന് കടുത്ത വിമർശനങ്ങൾ ഉണ്ടായപ്പോഴും താടിയും മുടിയും നീട്ടി താപസ പരിവേഷത്തിലേക്കാണ് പ്രധാനമന്ത്രി 2020ൽ മുഖച്ഛായ മാറ്റിയത്. വ്യാപക വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ കൂടുതൽ വിജയം നേടാനും നരേന്ദ്ര മോദിക്കു കഴിഞ്ഞു. 2019 ൽ പ്രതിപക്ഷത്തെ തറപറ്റിച്ചാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ രണ്ടാമതും അധികാരത്തിൽ എത്തിയതെങ്കിൽ 2020ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൻഡിഎ മേൽക്കൈ നേടുകയും ചെയ്തു. ഇതുവഴി മോദി കൂടുതൽ ശക്തനായി.
കടന്നുപോകുന്ന വർഷത്തിലേക്കു നോക്കുന്പോൾ വർത്തമാന ഇന്ത്യൻ ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾക്കും വിമത ശബ്ദങ്ങൾക്കും വിമർശനങ്ങൾക്കും എത്രമാത്രം പരിമിതികൾ വന്നു ചേർന്നിരിക്കുന്നു എന്നു വ്യക്തമായി മനസിലാക്കാം. നിരവധിപ്പേർ കൊല്ലപ്പെടുകയും അതിലേറെപ്പേർക്കു വീടും സ്വത്തും നഷ്ടപ്പെടുകയും ചെയ്ത ഡൽഹിയിലെ കലാപം ഉൾപ്പെടെ മറ്റു നിരവധി സംഘർഷങ്ങൾക്കും 2020 സാക്ഷ്യംവഹിച്ചു.
അയോധ്യ കേസിലെ തർക്കഭൂമിയുടെ അവകാശം ഹിന്ദു വിഭാഗത്തിന് കിട്ടിയതും രാമക്ഷേത്രത്തിന് തറക്കല്ലിട്ടതും വലിയനേട്ടമായാണ് ബിജെപിയും കേന്ദ്ര സർക്കാരും കണക്കാക്കുന്നത്. അതിലേറെ ബാബറി മസ്ജിദ് തകർത്ത കേസിൽ ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി ഉത്തരവും മറ്റൊരു പ്രത്യേക വാർത്തയായി. ഏറ്റവും ഒടുവിൽ പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടതും 2020 ലെ ഓർത്തുവയ്ക്കാനുള്ള ദേശീയ വാർത്തയായി.
മതേതരത്വത്തിന്റെ ദീർഘനിശ്വാസം
പാർലമെന്റിനകത്ത് പ്രതിപക്ഷത്തിന്റെയും പുറത്ത് ജനങ്ങളുടെയും പ്രതിഷേധത്തെ മറികടന്നാണ് സർക്കാർ പൗരത്വ നിയമ ഭേദഗതി പാസാക്കിയത്. നിയമം മുസ്ലിം സമുദായത്തോടു വിവേചനം കാട്ടുന്നു എന്നാരോപിച്ച് ലോക രാജ്യങ്ങളിൽ പലതും വിമർശനം ഉന്നയിച്ചു. രാജ്യവ്യാപകമായ പ്രതിഷേധം കോവിഡിന്റെ അതിവ്യാപനത്തോടെ ഒട്ടൊന്ന് അടങ്ങി പ്പോകുകയായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേ വിദ്യാർഥികളും യുവജനങ്ങളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും തെരുവിലിറങ്ങി. ഡൽഹി ഷഹീൻബാഗിലെ അമ്മമാരുടെ പൗരത്വ വിരുദ്ധ പ്രതിഷേധം ബിബിസിയും ന്യൂയോർക്ക് ടൈംസും അടക്കമുള്ള വിദേശ മാധ്യമങ്ങൾ ലോകശ്രദ്ധയിലേക്കെത്തിച്ചു.
കാലിടറിയ പ്രതിപക്ഷം
മുഖ്യ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കോണ്‍ഗ്രസ് കടുത്ത വെല്ലുവിളികളിലൂടെയാണ് 2020ൽ കടന്നു പോയത്. മധ്യപ്രദേശിൽ എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നതും കമൽനാഥ് സർക്കാർ കാലിടറി വീണതും പാർട്ടിക്കു വലിയ തിരിച്ചടിയായി. അതിനു പിന്നാലെയാണ് രാജസ്ഥാനിൽ വിമത ശബ്ദം ഉയർത്തി സച്ചിൻ പൈലറ്റ് ഹരിയാനയിൽ ബിജെപി ആതിഥ്യം സ്വീകരിച്ച് ദിവസങ്ങളോളം കഴിഞ്ഞ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ വെള്ളം കുടിപ്പിച്ചത്. ഹൈക്കമാൻഡ് ഇടപെട്ട് സച്ചിൻ പൈലറ്റിനെ പറഞ്ഞതൊക്കി തിരികെ രാജസ്ഥാനിൽ കോണ്‍ഗ്രസിന്റെ കൊടിക്കീഴിൽ തന്നെ എത്തിക്കുകയും ചെയ്തു. ബിഹാർ സംസ്ഥാന തെരഞ്ഞെടുപ്പിലും മറ്റു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും പരാജയത്തിന്റെ പടുകുഴിയിൽ വീണു കോണ്‍ഗ്രസ്.
എന്നാൽ, 135-ാം പിറന്നാൾ ആഘോഷിച്ചു നിൽക്കുന്ന കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പാർട്ടിക്കുള്ളിൽ നിന്നു നേരിടുന്ന വിമത ശബ്ദങ്ങളാണ്. പാർട്ടി സംഘടനാ തലത്തിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതി. അവരെ വിമർശിച്ച് രംഗത്തെത്തിയ മറ്റു മുതിർന്ന് നേതാക്കളും പരസ്പരം വാക്പയറ്റ് നടത്തി പാർട്ടിക്കുള്ളിലെ അപശബ്ദങ്ങളും അസ്വസ്ഥതകളും പുറംലോകത്തെ അറിയിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് രാഹുൽ ഗാന്ധി ഉറച്ചു പറഞ്ഞതോടെ മറ്റു നിവൃത്തികളില്ലെന്ന മട്ടിൽ സോണിയ ഗാന്ധിക്ക് ഒരു വട്ടം കൂടി അനാരോഗ്യം മറന്ന് ആ സ്ഥാനം ഏറ്റെടുക്കേണ്ടിവന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരു അധ്യക്ഷനെ കണ്ടെത്താനുള്ള പരിശ്രമങ്ങളായിരിക്കും വരും വർഷത്തിൽ കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന സുപ്രധാന വെല്ലുവിളി. മുൻരാഷ്ട്രപതി പ്രണബ് കുമാർ മുഖർജി, മുതിർന്ന നേതാവ് മോത്തിലാൽ വോറ, അഹമ്മദ് പട്ടേൽ, തരുൺ ഗൊഗോയി എന്നിവരുടെ വേർപാടുകളും കഴിഞ്ഞ വർഷത്തെ കോണ്‍ഗ്രസിന്റെ ദുഃഖങ്ങളാണ്.
മഞ്ഞുകാലത്തും മാറാതെ ചൈന
പോയ വർഷം അതിർത്തിയിൽ ചൈനയുമായുളള സംഘർഷത്തിൽ കൊല്ലപ്പെട്ട കേണൽ സന്തോഷ് ബാബു അടക്കമുള്ള 20 സൈനികരാണ് രാജ്യത്തിന്റെ മറ്റൊരു വേദന. കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്്വരയിലും പാങ്ങോംഗ് തടാകത്തിന്റെ വശങ്ങളിലും യഥാർഥ നിയന്ത്രണ രേഖ മറികടന്നു ചൈന നടത്തിയ പ്രകോപനങ്ങൾക്ക് പിന്നീട് ഇന്ത്യൻ സൈന്യം ഉചിതമായ മറുപടി നൽകുകയും ചെയ്തു. എന്നാലും ഇരുപക്ഷത്തു നിന്നുമുള്ള പൂർണ സൈനിക പിൻമാറ്റം ഇനിയും യാഥാർഥ്യമായിട്ടില്ല.
പലായനത്തിന്റെ പടുവഴികൾ
ആഭ്യന്തര അഭയാർഥി ജീവിതത്തിന്റെ കണ്ണീരും കെട്ടടങ്ങിയ കിനാവുകളും രാജ്യം കണ്ടറിഞ്ഞത് കോവിഡ് പ്രതിസന്ധി മൂലം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്ത് തൊഴിൽ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനത്തിൽ നിന്നാണ്. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽനിന്ന് ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കുമുള്ള തൊഴിലാളികളുടെ പലായനം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സമാനതകൾ ഇല്ലാത്ത വേദനയായി മാറി.
കുടിയേറിയ നഗരങ്ങളിൽനിന്ന് കൈയിൽ കിട്ടാവുന്നതു മാത്രമെടുത്ത് ഒക്കത്ത് കുഞ്ഞു കുട്ടികളുമായി നൂറുകണക്കിന് കിലോമീറ്റർ നടന്നുപോയ കുടിയേറ്റത്തൊഴിലാളികൾ സർക്കാരിനെ വിമർശനങ്ങളുടെ മുൾമുനയിൽ നിർത്തി. പട്ടിണിയെങ്കിലും സ്വന്തം വീട്ടിൽ ചെന്നു വിശന്നിരിക്കാമെന്ന പ്രതീക്ഷ പോലും നഷ്ടപ്പെട്ട് പലായനത്തിന്റെ വഴിയിൽ മരിച്ചുപോയവരും നിരവധിയാണ്.
ബിഹാറിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ ട്രെയിൻ യാത്രക്കിടയിൽ റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ചു കിടക്കുന്ന അമ്മയുടെ അരികിൽ അവർ മരിച്ചതറിയാതെ മുഖത്തെ പുതപ്പ് വലിച്ചു നീക്കാൻ ശ്രമിക്കുന്ന കുരുന്നു ബാലന്റെ ദൃശ്യം കോവിഡ്കാല ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്ത ചിത്രമായി മാറി. ഏറെ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശേഷമാണ് കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും കുടിയേറ്റത്തൊഴിലാളികളുടെ മടക്കയാത്രയ്ക്കായി പ്രത്യേക ട്രെയിനുകൾ ഉൾപ്പെടെ വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. അപ്പോഴേക്കും അവരിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ ജീവിതത്തിൽ വന്നു ചേരേണ്ടതില്ലാത്ത ഒരു നരകയാത്രയുടെ വഴികളിൽ ചുട്ടുപൊള്ളി ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു.
കനലായി വന്നു കത്തിയ കർഷകർ
കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾ തങ്ങളുടെ കഞ്ഞികുടി മുട്ടിക്കുമെന്നു തിരിച്ചറിഞ്ഞ് പ്രതിഷേധത്തിന്റെ കനലായി വന്ന് രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ പ്രതിഷേധച്ചൂടിൽ ഉറച്ചു നിൽക്കുന്ന കർഷകരാണ് കടന്നു പോകുന്ന വർഷത്തെ മറ്റൊരു വേറിട്ട കാഴ്ച. പ്രധാനമന്ത്രിയും ബിജെപിയും തങ്ങളുടെ ചങ്ങാതിമാരായ കുത്തക വ്യവസായികൾക്കുവേണ്ടി പാർലമെന്റ് ചട്ടങ്ങളെ തന്നെ അട്ടിമറിച്ചു പാസാക്കിയ നിയമങ്ങളാണ് മൂന്നു കാർഷിക നിയമങ്ങളെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.
കർഷകരാകട്ടെ തങ്ങളുടെ പ്രതിഷേധത്തിൽ ഒരു തരത്തിലുള്ള രാഷ്ട്രീയനിറവും കലരാതിരിക്കാൻ ജാഗ്രതയിലാണ്.
എല്ലാ രാഷ്ട്രീയ പാർട്ടികളെയും കരുതലിന്റെ സാമൂഹിക അകലത്തിൽ നിർത്തിയാണ് കർഷക സമരം തുടരുന്നത്. പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർക്ക് ഐക്യദാർഢ്യവുമായി എല്ലാ സംസ്ഥാനങ്ങളിൽനിന്നും കർഷകരും യുവാക്കളും എത്തിയിട്ടുണ്ട്. ഡൽഹി-ഹരിയാന അതിർത്തികളിൽ പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് കർഷകർ സർക്കാർ വിവാദ നിയമങ്ങൾ പിൻവലിക്കുംവരെ അതിശൈത്യം ഉൾപ്പെടെയുള്ള എല്ലാ പ്രതിബന്ധങ്ങളെയും നേരിടാൻ എല്ലാവിധ കരുതലോടെയുമാണ് എത്തിയിരിക്കുന്നത്.
പ്രതിഷേധം മൂർച്ഛിച്ചു കൊണ്ടിരിക്കുന്പോഴും കാർഷിക നിയമങ്ങൾ കർഷകരുടെ നന്മയെ കരുതി മാത്രമാണ് എന്ന ന്യായീകരണവുമായി മുന്നോട്ടു പോകുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും. ഇതിനായി ബിജെപി നൂറു പത്രസമ്മേളനങ്ങളും 700 യോഗങ്ങളും വരെ ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു.
സെബി മാത്യു