മനുഷ്യകുലം വലിയ പരീക്ഷണത്തെ നേരിട്ട വർഷമാണ് 2020. ചൈനയിലെ വുഹാനിൽനിന്നു പൊട്ടിപ്പുറപ്പെട്ട മഹാവ്യാധി ഭൂഗോളത്തിൽ മനുഷ്യസാന്നിധ്യമുള്ളിടത്തെല്ലാം എത്തി (ഡിസംബർ അവസാനത്തോടെ അന്റാർട്ടിക്കയിലും). ആഗോളതലത്തിൽ സാമൂഹ്യവും സാന്പത്തികവുമായ വലിയ പ്രത്യാഘാതങ്ങൾക്കു മഹാവ്യാധി കാരണമായി. ദുഃഖവും നിരാശയും നിറഞ്ഞ വർഷത്തിനൊടുവിൽ പ്രതിരോധമരുന്നുകൾക്കായുള്ള ശ്രമങ്ങൾ വിജയംകണ്ടത് പുതിയൊരു പുലരിക്കുള്ള പ്രതീക്ഷ സൃഷ്ടിക്കുന്നു.
അശുഭവാർത്തയിൽ തുടങ്ങിയ വർഷം ശുഭവാർത്തയിലാണ് അവസാനിക്കുന്നത്. 2021 പുതിയ പ്രതീക്ഷയുടെ വർഷമായി മാറുന്നു. അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, പശ്ചിമേഷ്യയിലെ സമാധാനനീക്കങ്ങൾ തുടങ്ങി ലോകം ശ്രദ്ധയോടെ വീക്ഷിച്ച സംഭവങ്ങളും 2020ലുണ്ടായി.
വാർത്തകളിൽ നിറഞ്ഞ് കോവിഡ്
സെൻട്രൽ ചൈനയിലെ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ ആദ്യം റിപ്പോർട്ട് ചെയ്ത രോഗം ചുരുങ്ങിയ കാലയളവിൽ ലോകത്തു മുഴുവൻ പടർന്നു. വുഹാനിലെ ഹുവാനാൻ മത്സ്യ മാർക്കറ്റിലെ കച്ചവടക്കാരന് 2019 ഡിസംബർ 10ന് രോഗം പിടിപെട്ടു.
മാർക്കറ്റുമായി ബന്ധപ്പെട്ട കൂടുതൽപേർ തുടർന്നുള്ള ദിവസങ്ങളിൽ രോഗബാധിതരായി. ഡിസംബർ അവസാനത്തോടെ വുഹാൻ നഗരത്തിലെ ആളുകൾക്കു ന്യൂമോണിയയ്ക്കു സമാനമായ രോഗം കണ്ടെത്തി. കൊറോണ കുടുംബത്തിൽപ്പെട്ട വൈറസാണ് പുതിയ രോഗത്തിന്റെ കാരണമെന്നു തിരിച്ചറിഞ്ഞു. നോവൽ കൊറോണ എന്നാണ് വൈറസിന് ആദ്യം പേരിട്ടത്. പിന്നീട് ലോകാരോഗ്യ സംഘടന വൈറസിന് സാർസ്-കോവ്-2 എന്നും രോഗത്തിന് കോവിഡ്-19 എന്നും പേരു നല്കി.
വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതായി ജനുവരിയിൽതന്നെ ചൈന പ്രഖ്യാപിച്ചു. കർശനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പകർച്ചവ്യാധി നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു. ജനുവരി 11നാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ തായ്ലൻഡ്, ദക്ഷിണ കൊറിയ, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ രോഗമെത്തി. ജനുവരി 30നാണ് ലോകാരോഗ്യ സംഘടന രോഗബാധ ആഗോള അടിയന്തരാവസ്ഥയാണെന്നു പ്രഖ്യാപിച്ചത്. അന്നുതന്നെ ഇന്ത്യയിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തു. വുഹാനിൽനിന്നു കേരളത്തിലെത്തിയ വിദ്യാർഥിനിക്കാണു രോഗം കണ്ടെത്തിയത്. ഇതിനിടെ രോഗം യൂറോപ്യൻ രാജ്യങ്ങളിലേക്കും എത്തി.
ഫെബ്രുവരിയിൽ ഈജിപ്ത് വഴി രോഗം ആഫ്രിക്കൻ ഭൂഖണ്ഡത്തിലെത്തി. അറബ് രാജ്യങ്ങളിലും ഇറ്റലിയിലും രോഗവ്യാപനം തുടങ്ങി. യൂറോപ്പിലെ രോഗകേന്ദ്രങ്ങളായി ഇറ്റലിയും സ്പെയിനും മാറി.
മാർച്ച് ഏഴിനു രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. മാർച്ച് 11ന് ലോകാരോഗ്യ സംഘടന രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. മാർച്ച് 14ന് ഇന്ത്യയിലെ ആദ്യമരണം കർണാടകത്തിലെ കലബുർഗിയിൽ.
ഇതിനിടെ, അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ കർശന ലോക്ക്ഡൗണിലേക്കു കടന്നു. രോഗം കണ്ടെത്തിയ രാജ്യങ്ങളിൽ ആഭ്യന്തരഗതാഗതം നിലച്ചുതുടങ്ങി. വ്യാപാരസ്ഥാപനങ്ങൾ തുറക്കാതായി. ലോകത്തിന്റെ നല്ലൊരു ശതമാനം ജനതയും പുറത്തിറങ്ങാതെ വീടുകൾക്കുള്ളിലായി.
ഇതോടൊപ്പം തന്നെ പ്രതിരോധ മരുന്നു ഗവേഷണവും ഉൗർജിതമായി. വികസിത രാജ്യങ്ങൾ വാക്സിൻ വികസനത്തിൽ മത്സരം കാഴ്ചവച്ചു. മാർച്ച് 16ന് യുഎസിലെ വാഷിംഗ്ടണ്‍ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വാക്സിൻ ആദ്യമായി മനുഷ്യരിൽ പരീക്ഷിച്ചു.
ഏപ്രിലിൽ മരണം ഒരു ലക്ഷം കടന്നു. ജൂണ്‍ അവസാനത്തോടെ രോഗികൾ ഒരു കോടിക്കും മരണം അഞ്ചുലക്ഷത്തിനും മുകളിലായി. തദ്ദേശീയമായി വികസിപ്പിച്ച വാക്സിന് റഷ്യ ഓഗസ്റ്റ് 11ന് അംഗീകാരം നല്കി. അമേരിക്കയിലെ ഫൈസർ കന്പനിയും ജർമനിയിലെ ബയോണ്‍ടെക്കും ചേർന്നു വികസിപ്പിച്ച വാക്സിൻ ജനങ്ങൾക്കു കുത്തിവയ്ക്കാനുള്ള അനുമതി ഡിസംബർ രണ്ടിന് ബ്രിട്ടൻ നല്കി. പരീക്ഷണം പൂർത്തിയായിട്ടില്ലാത്ത സ്പുട്നിക് വാക്സിൻ ഡിസംബർ അഞ്ചിന് റഷ്യൻ ജനതയ്ക്കു കുത്തിവച്ചു തുടങ്ങി. ഡിസംബർ എട്ടിന് ബ്രിട്ടനിൽ വാക്സിനേഷൻ തുടങ്ങി. ഒരു വർഷം കൊണ്ട് 8.16 കോടി പേർ കോവിഡ് ബാധിതരായി. 17.81 ലക്ഷം പേർ മരിച്ചു. 5.77 കോടി പേർ സുഖംപ്രാപിച്ചു. 2.2 കോടി പേർ ചികിത്സയിലാണ്.
ശമനമില്ലാതെ ഇസ്ലാമിക തീവ്രവാദം
2020 വർഷത്തിലും ഐഎസും ബൊക്കൊഹറാമും അടക്കമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ആക്രമണത്തിനു ശമനമുണ്ടായില്ല. കൂട്ടക്കൊലകളും ഒറ്റപ്പെട്ട ആക്രമണങ്ങളും നിരവധിയുണ്ടായി.
ഇസ്ലാമിക തീവ്രവാദി ഫ്രാൻസിൽ അധ്യാപകന്റെ കഴുത്തറുത്ത സംഭവം ലോകത്തെയാകമാനം ഞെട്ടിച്ചു. തുർക്കിയിലെ ഇസ്താംബൂളിലുള്ള ഹാഗിയ സോഫിയ കത്തീഡ്രൽ മ്യൂസിയമായിരുന്നത് മോസ്കാക്കി മാറ്റാൻ പ്രസിഡന്റ് എർദോഗൻ കൈക്കൊണ്ട തീരുമാനവും ലോകമെങ്ങും പ്രതിഷേധമുയർത്തുന്നതായിരുന്നു. ജൂലൈ പത്തിനായിരുന്നു ഉത്തരവുണ്ടായത്. ജനുവരി 9ന് നൈജീരിയയിൽ ബോക്കോ ഹറാം ഇസ്ലാമിക തീവ്രവാദികൾ ഒരു സൈനിക താവളം ആക്രമിച്ച് 89 പട്ടാളക്കാരെയാണു വധിച്ചത്. ഇതിന്റെ തുടർച്ചയായി ഫ്രാൻസിന്റെ സഹായത്തോടെ 77 ഭീകരരെയും സൈന്യം കൊലപ്പെടുത്തി.
ജനുവരി18ന് ആഭ്യന്തരയുദ്ധം നടക്കുന്ന യെമനിലെ മാരിബിലെ മിലിട്ടറി ക്യാന്പിനു സമീപം ഉണ്ടായ ഡ്രോണ്‍, മിസൈൽ ആക്രമണങ്ങളിൽ 111 യെമനി പട്ടാളക്കാരും അഞ്ചു സിവിലിയന്മാരും കൊല്ലപ്പെട്ടു. ഒക്ടോബർ 16 നായിരുന്നു ഫ്രാൻസിൽ അധ്യാപകന്റെ കഴുത്തറുത്ത സംഭവമുണ്ടായത്.
അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചു ക്ലാസ് എടുത്ത ഫ്രഞ്ച് അധ്യാപകൻ സാമുവൽ പാറ്റിയെ ചെച്ചൻ വംശജനായ ഇസ്ലാമിക തീവ്രവാദി കഴുത്തുറുത്തു കൊല്ലുകയായിരുന്നു. ഒക്ടോബർ 29ന് ഫ്രാൻസിലെതന്നെ നോട്ടർ ഡാമിൽ മൂന്നുപേരെ കൊലപ്പെടുത്തിയതിനു പിന്നിലും ഇസ്ലാമിക തീവ്രവാദികളായിരുന്നു. നവംബർ രണ്ടിന് ഓസ്ട്രിയയിലെ വിയന്നയിൽ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പ് നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. നവംബർ 28ന് നൈജീരിയയിൽ ബൊക്കോ ഹറാം നടത്തിയ ആക്രമണത്തിൽ 110 പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കൃഷിക്കാരുമായിരുന്നു കൊല്ലപ്പെട്ടവരിൽ ഏറെയും.
സുലൈമാനിയുടെ മരണം
ഇറേനിയൻ സൈനിക ജനറൽ ഖ്വാസിം സുലൈമാനിയെ യുഎസ് സേന ഡ്രോണ്‍ ഉപയോഗിച്ചു വധിച്ചത് വർഷാരംഭത്തിൽ ആശങ്ക വിതച്ച സംഭവമായിരുന്നു. വിശിഷ്ട സേനാ വിഭാഗമായ റെവല്യൂഷനറി ഗാർഡിന്റെ വിദേശ ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്ന ഖുദ്സ് ഫോഴ്സിന്റെ മേധാവിയായിരുന്നു സുലൈമാനി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുമതിയോടെയായിരുന്നു വധം.
സുലൈമാനി ജനുവരി മൂന്നിന് ഇറാക്കി തലസ്ഥാനമായ ബാഗ്ദാദിൽ വിമാനമിറങ്ങി കാറിൽ പുറപ്പെടുന്പോഴാണ് ആക്രമണത്തിനിരയായത്. ഇറാന്റെ പിന്തുണയോടെ ഇറാക്കിൽ പ്രവർത്തിക്കുന്ന പ്രാദേശിക സേനയായ പിഎംഎഫിന്റെ കമാൻഡർ അബു മുഹന്ദിസ് അടക്കം മറ്റു നാലു പേരും കൊല്ലപ്പെട്ടു. ഇറാനിൽ വീരപരിവേഷമുള്ള സുലൈമാനിയുടെ മരണം പുതിയ സംഘർഷത്തിന്റെ തുടക്കമായേക്കുമെന്ന ഭയമുണ്ടായി. ഇറാക്കിലെ രണ്ട് അമേരിക്കൻ സൈനിക താവളങ്ങൾക്കു നേർക്ക് മിസൈൽ ആക്രമണം നടത്തിയതൊഴിച്ചാൽ ഇറാൻ പ്രത്യക്ഷത്തിൽ മറ്റാക്രമണങ്ങൾക്കു മുതിർന്നില്ല. മിസൈൽ ആക്രമണത്തിൽ നിരവധിപ്പേർക്കു പരിക്കേറ്റു.
ജനുവരി ഏഴിനു നടന്ന സുലൈമാനിയുടെ സംസ്കാരച്ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 56 പേർ മരിച്ചു. വധത്തിന് ഉത്തരവിട്ടതിന്റെ പേരിൽ ട്രംപിനെതിരേ ഇറാൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ജനുവരി എട്ടിന് ടെഹ്റാനിൽനിന്നു പുറപ്പെട്ട യുക്രെയ്ൻ യാത്രാവിമാനം അബദ്ധത്തിൽ ഇറാൻ വെടിവച്ചിട്ടു. 176 പേരാണ് മരിച്ചത്.
ഫ്ളോയ്ഡിന്റെ മരണം
അമേരിക്കയിൽ പോലീസിന്റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട കറുത്തവംശജൻ ജോർജ് ഫ്ളോയ്ഡിന്റെ മരണം ലോകം മുഴുവൻ അലയടിക്കപ്പെട്ട പ്രതിഷേധത്തിന്റെ തുടക്കമായി. മേയ് 25ന് മിന്നസോട്ട സംസ്ഥാനത്തെ മിനിയാപോളീസ് നഗരത്തിലാണ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടത്. സിഗരറ്റ് വാങ്ങിച്ചിട്ടു നല്കിയ 20 ഡോളർ കള്ളനോട്ടാണെന്നു വ്യാപാരി പരാതിപ്പെട്ടതിനെത്തുടർന്നാണു പോലീസ് എത്തിയത്.
ഡെറിക് ഷോവിൻ എന്ന പോലീസുകാരൻ ഫ്ളോയ്ഡിനെ നിലത്തു കമിഴ്ത്തിക്കിടത്തി കഴുത്തിൽ മുട്ടുകാലുകുത്തി എട്ടു മിനിട്ട് 46 സെക്കൻഡ് നിന്നു. അവസാന മൂന്നു മിനിട്ടിൽ ഫ്ളോയ്ഡിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടിരുന്നു. ഡാർനെല്ല ഫ്രേസിയർ എന്ന ദൃക്സാക്ഷി ഫോണിൽ പകർത്തിയ വീഡിയോ പ്രചരിക്കപ്പെട്ടു.
എനിക്കു ശ്വാസം മുട്ടുന്നുവെന്ന് ഫ്ളോയ്ഡ് പറയുന്നത് വീഡിയോയിൽ കേൾക്കാം. വംശീയവിവേചനത്തിനെതിരായ പ്രക്ഷോഭത്തിന്റെ തുടക്കമായി ഈ സംഭവം മാറി. മിന്നിയാപോളീസിൽ ആരംഭിച്ച പ്രതിഷേധപ്രകടനങ്ങൾ യുഎസിലെ നൂറുകണക്കിനു നഗരങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും പടർന്നു. കറുത്തവംശജർ പോലീസിൽനിന്നു നേരിട്ട സമാന ക്രൂരതകളുടെ തെളിവുകൾ കൂടുതലായി പുറത്തുവന്നു. അടിമത്തവുമായി ബന്ധമുള്ളവരുടെയും വംശീയ വിവേചന നിലപാടുകൾ സ്വീകരിച്ചവരുടെയും പ്രതിമകൾ പലരാജ്യങ്ങളിലും വ്യാപകമായി നീക്കം ചെയ്യപ്പെട്ടു. യുഎസിലെ പ്രതിഷേധപ്രകടനങ്ങളിൽ വ്യാപകമായി അക്രമം ഉണ്ടായി.
മറ്റു പ്രധാന സംഭവങ്ങൾ
ജനുവരി 10 - ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ്(79) അന്തരിച്ചു. ഹെയ്തം ബിൻ താരീഖ് പിൻഗാമി.
ഫെബ്രുവരി 29- പൊതുഗതാഗതം സൗജന്യമാക്കിയ ആദ്യ രാജ്യമായി ലക്സംബർഗ്.
അമേരിക്കയും താലിബാനും തമ്മിൽ സമാധാന ധാരണയിൽ ഒപ്പുവച്ചു.
ഏപ്രിൽ 20- ഇസ്രയേലിൽ ഒരു വർഷത്തിലേറെ നീണ്ട രാഷ് ട്രീയ അനിശ്ചിതത്വത്തിനു വിരാമമിട്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ബ്ലൂവൈറ്റ് പാർട്ടി നേതാവ് ബെന്നി ഗാന്റ്സും സഖ്യകക്ഷി സർക്കാർ രൂപീകരിക്കാൻ ധാരണ. ആദ്യ 18 മാസം നെതന്യാഹു ഭരിക്കും. തുടർന്ന് ഗാന്റ്സ്.
ഏപ്രിൽ 26- സൗദിയിൽ പ്രായപൂർത്തിയാകാത്തവർക്ക് വധശിക്ഷ ഒഴിവാക്കി. വടികൊണ്ടുള്ള അടിശിക്ഷ നിർത്തലാക്കി.
മേയ് 22- പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാനം കറാച്ചിയിൽ തകർന്നുവീണ് 97 മരണം.
മേയ് 30- സ്വകാര്യ കന്പനിയായ സ്പേസ് എക്സിന്റെ ഡ്രാഗൻ-2 കാപ്സ്യൂൾ രണ്ട് നാസാ ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ എത്തിച്ചു. 2011ൽ സ്പേസ് ഷട്ടിൽ പദ്ധതി നിർത്തലാക്കിയശേഷം ആദ്യമായിട്ടാണ് യുഎസിൽനിന്ന് മനുഷ്യനുമായി ബഹിരാകാശ വാഹനം വിക്ഷേപിക്കുന്നത്.
ജൂലൈ 2 -മ്യാൻമറിലെ കച്ചിൻ സംസ്ഥാനത്തെ ഖനിയിൽ മണ്ണിടിഞ്ഞ് 174 മരണം.
ജൂലൈ 12 - ജൂണ്‍ മുതലുള്ള വെള്ളപ്പൊക്കത്തിൽ 141 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തതായി ചൈന അറിയിച്ചു.
ജൂലൈ 28 - മലേഷ്യയിലെ മുൻ പ്രധാനമന്ത്രി നജീബ് റസാഖ് അഴിമതിക്കേസിൽ കുറ്റക്കാരനെന്നു കോടതി, 12 വർഷം തടവു ശിക്ഷ.
ഓഗസ്റ്റ് 1- യുഎഇയിലെ ബറാക് ന്യൂക്ലിയർ പവർ പ്ലാന്റ് പ്രവർത്തനം തുടങ്ങി. അറബി നാട്ടിലെ ആദ്യ അണുശക്തി ഉൗർജനിലയം
ഓഗസ്റ്റ് 5 - യുഎസ് ഹെൽത്ത് സെക്രട്ടറി അലക്സ് അസാർ തായ് വാൻ സന്ദർശിച്ചു. 40 വർഷത്തിനിടെ തായ് വാനിലെത്തുന്ന ആദ്യ ഉന്നത യുഎസ് ഉദ്യോഗസ്ഥൻ. ചൈനയ്ക്കു കടുത്ത പ്രതിഷേധം.
ഓഗസ്റ്റ് 9 - ബെലാറൂസിൽ പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെങ്കോ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതോടെ രാജ്യം കണ്ടതിൽവച്ചേറ്റവും വലിയ പ്രതിഷേധ പ്രകടനങ്ങൾ ആരംഭിക്കുന്നു.
ഓഗസ്റ്റ് 26 - ആമസോണ്‍ മേധാവി ജെഫ് ബെസോസ് ആസ്തി 200 ബില്യൺ (20,000 കോടി) കടക്കുന്ന ആദ്യ വ്യക്തിയെന്ന് ഫോബ്സ് മാഗസിൻ.
ഓഗസ്റ്റ് 28 - ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി ആബെ ഷിൻസോ ആരോഗ്യകാരണങ്ങൾ മൂലം രാജി പ്രഖ്യാപിച്ചു.
സെപ്റ്റംബർ 16 - യോഷിഹിഡെ സുഗ ജപ്പാന്റെ പുതിയ പ്രധാനമന്ത്രി.
സെപ്റ്റംബർ 29 - കുവൈറ്റ് അമീർ ഷെയ്ഖ് സാബാ അൽസാബാ(91) അന്തരിച്ചു. കിരീടാവകാശി നവാഫ് അൽ അഹമ്മദ് അൽ ജാബൽ അൽസബാ പുതിയ അമീർ.
ഓക്ടോബർ 15 - കിർഗിസ്ഥാനിൽ ഒക്ടോബറിലെ പാർലമെന്റ് തെരഞ്ഞെടുപ്പിനു പിന്നാലെ ആരംഭിച്ച പ്രക്ഷോഭത്തിനൊടുവിൽ പ്രസിഡന്റ് സുരാൻബേ ജീൻബക്കോവ് രാജിവച്ചു. പ്രതിപക്ഷ നേതാവ് സിഡിർ ജപ്പാറോവ് ആക്ടിംഗ് പ്രസിഡന്റും പ്രധാനമന്ത്രിയും.
ഓക്ടോബർ 17 - ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസിൻഡ ആർഡേണ്‍ തകർപ്പൻ ജയത്തോടെ അധികാരം നിലനിർത്തി.
ഓക്ടോബർ 30 - തുർക്കിയിൽ ഭൂചലനം, 81 മരണം.
നവംബർ 3 - സെൻട്രൽ അമേരിക്കൻ രാജ്യങ്ങളിൽ വീശിയ ഈറ്റാ ചുഴലിക്കൊടുങ്കാറ്റ് നൂറിലധികം പേരുടെ ജീവനെടുത്തു.
നവംബർ 27 - ഇറാനിലെ ആണവശാസ്ത്രജ്ഞൻ മൊഹ്സെൻ ഫഖ്രിസാദേ വധിക്കപ്പെട്ടു.
നവംബർ 24 - ബ്രെക്സിറ്റിനുശേഷമുള്ള വ്യാപാര കരാറിന് ബ്രിട്ടനും യൂറോപ്യൻ യൂണിയനും ധാരണയിൽ.
ഇംപീച്ച്മെന്റിനെ അതിജീവിച്ച് ട്രംപ്
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടി നടത്തിയ ഇംപീച്ച്മെന്റ് നീക്കം പരാജയപ്പെട്ടു. ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും അദ്ദേഹത്തിന്റെ മകൻ ഹണ്ടർ ബൈഡനും എതിരേ അന്വേഷണം നടത്താൻ യുക്രെയിനു മേൽ സമ്മർദം ചെലുത്തിയ ട്രംപ് അധികാര ദുർവിനിയോഗം നടത്തി, കോണ്‍ഗ്രസിന്റെ പ്രവർത്തനം തടസപ്പെടുത്തി എന്നീ രണ്ടു കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടത്. ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ 2019 ഡിസംബറിൽ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. പക്ഷേ, ഭരണപക്ഷ റിപ്പബ്ലിക്കന്മാർക്കു ഭൂരിപക്ഷമുള്ള സെനറ്റിൽ ഫെബ്രുവരി അഞ്ചിന് നടന്ന വോട്ടെടുപ്പിൽ ട്രംപ് കുറ്റവിമുക്തനാക്കപ്പെട്ടു.
സർവശക്തനായ പുടിൻ
രണ്ടു ദശകമായി പ്രധാനമന്ത്രിയും പ്രസിഡന്റുമായി വ്ളാദിമിർ പുടിൻ റഷ്യയുടെ ഭാഗധേയം നിയന്ത്രിക്കുന്നു. 63 വയസുള്ള അദ്ദേഹത്തിന് 2036 വരെ പ്രസിഡന്റാകാൻ കഴിയുന്ന വിധത്തിലുള്ള ഭരണഘടനാ ഭേദഗതി ജൂലൈ ഒന്നിനു ജനഹിത പരിശോധനയിൽ പാസാക്കപ്പെട്ടു. പ്രസിഡന്റിനു തുടർച്ചയായി രണ്ടു കാലാവധിയേ അധികാരത്തിൽ ഇരിക്കാനാവൂ എന്ന നിയമമാണു മാറ്റപ്പെട്ടത്. ജോസഫ് സ്റ്റാലിൻ കഴിഞ്ഞാൽ റഷ്യയെ ഏറ്റവും കൂടുതൽ കാലം ഭരിച്ചത് പുടിനാണ്. 2036ൽ പുടിന് 83 വയസാകും. റഷ്യൻ ജനതയ്ക്ക് ദൈവത്തിലുള്ള വിശ്വാസം ഏറ്റുപറയുന്ന വകുപ്പു കൂടി ഭരണഘടനയിൽ ഉൾപ്പെടുത്തപ്പെട്ടു.
ബൈഡൻ പ്രസിഡന്റ്
വർഷത്തിൽ ഏറ്റവും കൂടുതൽ മാധ്യമശ്രദ്ധ കിട്ടിയ സംഭവം യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പായിരുന്നു. വീറും വാശിയുമേറിയ പോരാട്ടത്തിനുശേഷം നവംബർ മൂന്നിനു നടന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെ പ്രതിപക്ഷ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോസഫ് ബൈഡൻ തോൽപിച്ചു. കോവിഡ് മൂലം വ്യാപകമായി ഉപയോഗിക്കപ്പെട്ട തപാൽ വോട്ടുകൾ എണ്ണിത്തീർക്കാനുണ്ടായ താമസം തെരഞ്ഞെടുപ്പിനെത്തുടർന്നുള്ള ദിവസങ്ങളിൽ അനിശ്ചിതത്വവും നാടകങ്ങളും സൃഷ്ടിച്ചു. ഫലപ്രഖ്യാപനത്തിനു മുന്‍പേ ട്രംപ് നടത്തിയ വിജയപ്രഖ്യാപനം ഇതിലൊന്നാണ്. തോറ്റെന്നു വ്യക്തമായിട്ടും അത് അംഗീകരിക്കാതെ ട്രംപ് കോടതികൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ വംശജ കമലാ ഹാരീസ് ആണ്. നിലവിലെ വൈസ് പ്രസിഡന്റ് മൈക് പെൻസാണ് തോറ്റത്. യുഎസിൽ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത, ആഫ്രിക്കൻ- ഏഷ്യൻ വംശജരിൽനിന്നുള്ള ആദ്യ വ്യക്തി തുടങ്ങിയ ബഹുമതികൾ കമലയ്ക്കു സ്വന്തം.
ബെയ്റൂട്ട് സ്ഫോടനം
ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ തുറമുഖത്തെ ഒരു ഗോഡൗണിൽ മുൻകരുതലില്ലാതെ സൂക്ഷിച്ചിരുന്ന 2,750 ടണ്‍ അമോണിയം നൈട്രേറ്റിനു തീപിടിച്ച് അത്യുഗ്രൻ സ്ഫോടനമുണ്ടായി. 204 പേർ മരിച്ചു. 6,500 പേർക്കു പരിക്കേറ്റു. മൂന്നു ലക്ഷം പേർ ഭവനരഹിതരായി.
സ്ഫോടനം റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി. 240 കിലോമീറ്റർ അകലെയുള്ള സൈപ്രസിൽവരെ ശബ്ദം കേട്ടു. 10 കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങൾക്കുവരെ കേടുപാടുണ്ടായി.
2013ൽ റഷ്യയിൽനിന്ന് ആഫ്രിക്കയിലേക്കുപോയ കപ്പൽ ബെയ്റൂട്ടിൽ നങ്കൂരമിടവേ അനധികൃതമെന്നുകണ്ടു പിടിച്ചെടുത്തു. ഇതിൽനിന്ന് ഇറക്കി സൂക്ഷിച്ചതായിരുന്നു അമോണിയം നൈട്രേറ്റ്. മുൻകരുതലില്ലാതെ സൂക്ഷിക്കുന്നതിനെക്കുറിച്ച് തുറമുഖ അധികൃതർ പലവട്ടം സർക്കാരിനു മുന്നറിയിപ്പു നല്‍കിയിരുന്നു. സാന്പത്തികപ്രതിസന്ധിയും കോവിഡും തളർത്തിയ ലബനൻകാർക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു സ്ഫോടനം. ജനം തെരുവിലിറങ്ങി. പ്രധാനമന്ത്രി ഹസൻ ദിയാബിന്റെ സർക്കാർ രാജിവയ്ക്കേണ്ടിവന്നു. ഇപ്പോൾ കാവൽ പ്രധാനമന്ത്രിയായി തുടരുന്നു.
ഹോങ്കോംഗിനെ വരിഞ്ഞുമുറുക്കി ചൈന
ഹോങ്കോംഗിനെ വരുതിയിലാക്കാനുള്ള ഹോങ്കോംഗ് ദേശീയ സുരക്ഷാ ബിൽ ചൈനീസ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോണ്‍ഗ്രസ് മേയ് 27നു പാസാക്കി. നാഷണൽ പീപ്പിൾസ് കോണ്‍ഗ്രസിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ജൂണ്‍ 30ന് ബിൽ ഏകകണ്ഠമായി പാസാക്കി വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിൽവന്നു.
ഹോങ്കോംഗിൽനിന്നുള്ള കുറ്റവാളികളെ ശിക്ഷിക്കൻ ചൈനയ്ക്ക് നിയമത്തിലൂടെ അധികാരം ലഭിക്കുന്നു. ഹോങ്കോംഗിൽ അട്ടിമറി, വിഘടനവാദം, ഭീകരപ്രവർത്തനം, വിദേശ ഇടപെടൽ മുതലായവ ഇല്ലാതാക്കാൻ വേണ്ടിയാണ് നിയമമെന്ന് ചൈന വാദിക്കുന്നു. യഥാർഥത്തിൽ ചൈനയ്ക്കെതിരേ നിരന്തരം പ്രതിഷേധിക്കുന്ന ജനാധിപത്യ പ്രക്ഷോഭകരെ അമർച്ചചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.
ഹോങ്കോംഗിനു സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കാൻ വ്യവസ്ഥ ചെയ്യുന്ന മറ്റൊരു നിയമം സ്റ്റാൻഡിംഗ് കമ്മിറ്റി നവംബർ 11നു പാസാക്കി. തൊട്ടുപിന്നാലെ നിയമം പ്രയോഗിച്ച് ഹോങ്കോംഗ് പാർലമെന്റിലെ നാലു പേരെ അയോഗ്യരാക്കി. ഇവർക്കു പിന്തുണയുമായി 15 പാർലെന്റ് അംഗങ്ങൾ രാജിവച്ചു. ഇതോടെ 70 അംഗ ഹോങ്കോംഗ് പാർലമെന്റിൽ ജനാധിപത്യവാദികളുടെ സാന്നിധ്യം അസ്തമിച്ചു.
സുരേഷ് വർഗീസ്
അശുഭവാർത്തയിൽ തുടങ്ങിയ വർഷം ശുഭവാർത്തയിലാണ് അവസാനിക്കുന്നത്. 2021 പുതിയ പ്രതീക്ഷയുടെ വർഷമായി മാറുന്നു. അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, പശ്ചിമേഷ്യയിലെ സമാധാനനീക്കങ്ങൾ തുടങ്ങി ലോകം ശ്രദ്ധയോടെ വീക്ഷിച്ച സംഭവങ്ങളും 2020ലുണ്ടായി.
വാർത്തകളിൽ നിറഞ്ഞ് കോവിഡ്
സെൻട്രൽ ചൈനയിലെ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ ആദ്യം റിപ്പോർട്ട് ചെയ്ത രോഗം ചുരുങ്ങിയ കാലയളവിൽ ലോകത്തു മുഴുവൻ പടർന്നു. വുഹാനിലെ ഹുവാനാൻ മത്സ്യ മാർക്കറ്റിലെ കച്ചവടക്കാരന് 2019 ഡിസംബർ 10ന് രോഗം പിടിപെട്ടു.
മാർക്കറ്റുമായി ബന്ധപ്പെട്ട കൂടുതൽപേർ തുടർന്നുള്ള ദിവസങ്ങളിൽ രോഗബാധിതരായി. ഡിസംബർ അവസാനത്തോടെ വുഹാൻ നഗരത്തിലെ ആളുകൾക്കു ന്യൂമോണിയയ്ക്കു സമാനമായ രോഗം കണ്ടെത്തി. കൊറോണ കുടുംബത്തിൽപ്പെട്ട വൈറസാണ് പുതിയ രോഗത്തിന്റെ കാരണമെന്നു തിരിച്ചറിഞ്ഞു. നോവൽ കൊറോണ എന്നാണ് വൈറസിന് ആദ്യം പേരിട്ടത്. പിന്നീട് ലോകാരോഗ്യ സംഘടന വൈറസിന് സാർസ്-കോവ്-2 എന്നും രോഗത്തിന് കോവിഡ്-19 എന്നും പേരു നല്കി.
വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതായി ജനുവരിയിൽതന്നെ ചൈന പ്രഖ്യാപിച്ചു. കർശനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പകർച്ചവ്യാധി നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു. ജനുവരി 11നാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ തായ്ലൻഡ്, ദക്ഷിണ കൊറിയ, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ രോഗമെത്തി. ജനുവരി 30നാണ് ലോകാരോഗ്യ സംഘടന രോഗബാധ ആഗോള അടിയന്തരാവസ്ഥയാണെന്നു പ്രഖ്യാപിച്ചത്. അന്നുതന്നെ ഇന്ത്യയിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തു. വുഹാനിൽനിന്നു കേരളത്തിലെത്തിയ വിദ്യാർഥിനിക്കാണു രോഗം കണ്ടെത്തിയത്. ഇതിനിടെ രോഗം യൂറോപ്യൻ രാജ്യങ്ങളിലേക്കും എത്തി.
ഫെബ്രുവരിയിൽ ഈജിപ്ത് വഴി രോഗം ആഫ്രിക്കൻ ഭൂഖണ്ഡത്തിലെത്തി. അറബ് രാജ്യങ്ങളിലും ഇറ്റലിയിലും രോഗവ്യാപനം തുടങ്ങി. യൂറോപ്പിലെ രോഗകേന്ദ്രങ്ങളായി ഇറ്റലിയും സ്പെയിനും മാറി.
മാർച്ച് ഏഴിനു രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. മാർച്ച് 11ന് ലോകാരോഗ്യ സംഘടന രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. മാർച്ച് 14ന് ഇന്ത്യയിലെ ആദ്യമരണം കർണാടകത്തിലെ കലബുർഗിയിൽ.
ഇതിനിടെ, അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ കർശന ലോക്ക്ഡൗണിലേക്കു കടന്നു. രോഗം കണ്ടെത്തിയ രാജ്യങ്ങളിൽ ആഭ്യന്തരഗതാഗതം നിലച്ചുതുടങ്ങി. വ്യാപാരസ്ഥാപനങ്ങൾ തുറക്കാതായി. ലോകത്തിന്റെ നല്ലൊരു ശതമാനം ജനതയും പുറത്തിറങ്ങാതെ വീടുകൾക്കുള്ളിലായി.
ഇതോടൊപ്പം തന്നെ പ്രതിരോധ മരുന്നു ഗവേഷണവും ഉൗർജിതമായി. വികസിത രാജ്യങ്ങൾ വാക്സിൻ വികസനത്തിൽ മത്സരം കാഴ്ചവച്ചു. മാർച്ച് 16ന് യുഎസിലെ വാഷിംഗ്ടണ്‍ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വാക്സിൻ ആദ്യമായി മനുഷ്യരിൽ പരീക്ഷിച്ചു.
ഏപ്രിലിൽ മരണം ഒരു ലക്ഷം കടന്നു. ജൂണ്‍ അവസാനത്തോടെ രോഗികൾ ഒരു കോടിക്കും മരണം അഞ്ചുലക്ഷത്തിനും മുകളിലായി. തദ്ദേശീയമായി വികസിപ്പിച്ച വാക്സിന് റഷ്യ ഓഗസ്റ്റ് 11ന് അംഗീകാരം നല്കി. അമേരിക്കയിലെ ഫൈസർ കന്പനിയും ജർമനിയിലെ ബയോണ്‍ടെക്കും ചേർന്നു വികസിപ്പിച്ച വാക്സിൻ ജനങ്ങൾക്കു കുത്തിവയ്ക്കാനുള്ള അനുമതി ഡിസംബർ രണ്ടിന് ബ്രിട്ടൻ നല്കി. പരീക്ഷണം പൂർത്തിയായിട്ടില്ലാത്ത സ്പുട്നിക് വാക്സിൻ ഡിസംബർ അഞ്ചിന് റഷ്യൻ ജനതയ്ക്കു കുത്തിവച്ചു തുടങ്ങി. ഡിസംബർ എട്ടിന് ബ്രിട്ടനിൽ വാക്സിനേഷൻ തുടങ്ങി. ഒരു വർഷം കൊണ്ട് 8.16 കോടി പേർ കോവിഡ് ബാധിതരായി. 17.81 ലക്ഷം പേർ മരിച്ചു. 5.77 കോടി പേർ സുഖംപ്രാപിച്ചു. 2.2 കോടി പേർ ചികിത്സയിലാണ്.
ശമനമില്ലാതെ ഇസ്ലാമിക തീവ്രവാദം
2020 വർഷത്തിലും ഐഎസും ബൊക്കൊഹറാമും അടക്കമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ആക്രമണത്തിനു ശമനമുണ്ടായില്ല. കൂട്ടക്കൊലകളും ഒറ്റപ്പെട്ട ആക്രമണങ്ങളും നിരവധിയുണ്ടായി.
ഇസ്ലാമിക തീവ്രവാദി ഫ്രാൻസിൽ അധ്യാപകന്റെ കഴുത്തറുത്ത സംഭവം ലോകത്തെയാകമാനം ഞെട്ടിച്ചു. തുർക്കിയിലെ ഇസ്താംബൂളിലുള്ള ഹാഗിയ സോഫിയ കത്തീഡ്രൽ മ്യൂസിയമായിരുന്നത് മോസ്കാക്കി മാറ്റാൻ പ്രസിഡന്റ് എർദോഗൻ കൈക്കൊണ്ട തീരുമാനവും ലോകമെങ്ങും പ്രതിഷേധമുയർത്തുന്നതായിരുന്നു. ജൂലൈ പത്തിനായിരുന്നു ഉത്തരവുണ്ടായത്. ജനുവരി 9ന് നൈജീരിയയിൽ ബോക്കോ ഹറാം ഇസ്ലാമിക തീവ്രവാദികൾ ഒരു സൈനിക താവളം ആക്രമിച്ച് 89 പട്ടാളക്കാരെയാണു വധിച്ചത്. ഇതിന്റെ തുടർച്ചയായി ഫ്രാൻസിന്റെ സഹായത്തോടെ 77 ഭീകരരെയും സൈന്യം കൊലപ്പെടുത്തി.
ജനുവരി18ന് ആഭ്യന്തരയുദ്ധം നടക്കുന്ന യെമനിലെ മാരിബിലെ മിലിട്ടറി ക്യാന്പിനു സമീപം ഉണ്ടായ ഡ്രോണ്‍, മിസൈൽ ആക്രമണങ്ങളിൽ 111 യെമനി പട്ടാളക്കാരും അഞ്ചു സിവിലിയന്മാരും കൊല്ലപ്പെട്ടു. ഒക്ടോബർ 16 നായിരുന്നു ഫ്രാൻസിൽ അധ്യാപകന്റെ കഴുത്തറുത്ത സംഭവമുണ്ടായത്.
അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചു ക്ലാസ് എടുത്ത ഫ്രഞ്ച് അധ്യാപകൻ സാമുവൽ പാറ്റിയെ ചെച്ചൻ വംശജനായ ഇസ്ലാമിക തീവ്രവാദി കഴുത്തുറുത്തു കൊല്ലുകയായിരുന്നു. ഒക്ടോബർ 29ന് ഫ്രാൻസിലെതന്നെ നോട്ടർ ഡാമിൽ മൂന്നുപേരെ കൊലപ്പെടുത്തിയതിനു പിന്നിലും ഇസ്ലാമിക തീവ്രവാദികളായിരുന്നു. നവംബർ രണ്ടിന് ഓസ്ട്രിയയിലെ വിയന്നയിൽ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പ് നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. നവംബർ 28ന് നൈജീരിയയിൽ ബൊക്കോ ഹറാം നടത്തിയ ആക്രമണത്തിൽ 110 പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കൃഷിക്കാരുമായിരുന്നു കൊല്ലപ്പെട്ടവരിൽ ഏറെയും.
സുലൈമാനിയുടെ മരണം
ഇറേനിയൻ സൈനിക ജനറൽ ഖ്വാസിം സുലൈമാനിയെ യുഎസ് സേന ഡ്രോണ്‍ ഉപയോഗിച്ചു വധിച്ചത് വർഷാരംഭത്തിൽ ആശങ്ക വിതച്ച സംഭവമായിരുന്നു. വിശിഷ്ട സേനാ വിഭാഗമായ റെവല്യൂഷനറി ഗാർഡിന്റെ വിദേശ ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്ന ഖുദ്സ് ഫോഴ്സിന്റെ മേധാവിയായിരുന്നു സുലൈമാനി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുമതിയോടെയായിരുന്നു വധം.
സുലൈമാനി ജനുവരി മൂന്നിന് ഇറാക്കി തലസ്ഥാനമായ ബാഗ്ദാദിൽ വിമാനമിറങ്ങി കാറിൽ പുറപ്പെടുന്പോഴാണ് ആക്രമണത്തിനിരയായത്. ഇറാന്റെ പിന്തുണയോടെ ഇറാക്കിൽ പ്രവർത്തിക്കുന്ന പ്രാദേശിക സേനയായ പിഎംഎഫിന്റെ കമാൻഡർ അബു മുഹന്ദിസ് അടക്കം മറ്റു നാലു പേരും കൊല്ലപ്പെട്ടു. ഇറാനിൽ വീരപരിവേഷമുള്ള സുലൈമാനിയുടെ മരണം പുതിയ സംഘർഷത്തിന്റെ തുടക്കമായേക്കുമെന്ന ഭയമുണ്ടായി. ഇറാക്കിലെ രണ്ട് അമേരിക്കൻ സൈനിക താവളങ്ങൾക്കു നേർക്ക് മിസൈൽ ആക്രമണം നടത്തിയതൊഴിച്ചാൽ ഇറാൻ പ്രത്യക്ഷത്തിൽ മറ്റാക്രമണങ്ങൾക്കു മുതിർന്നില്ല. മിസൈൽ ആക്രമണത്തിൽ നിരവധിപ്പേർക്കു പരിക്കേറ്റു.
ജനുവരി ഏഴിനു നടന്ന സുലൈമാനിയുടെ സംസ്കാരച്ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 56 പേർ മരിച്ചു. വധത്തിന് ഉത്തരവിട്ടതിന്റെ പേരിൽ ട്രംപിനെതിരേ ഇറാൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ജനുവരി എട്ടിന് ടെഹ്റാനിൽനിന്നു പുറപ്പെട്ട യുക്രെയ്ൻ യാത്രാവിമാനം അബദ്ധത്തിൽ ഇറാൻ വെടിവച്ചിട്ടു. 176 പേരാണ് മരിച്ചത്.
ഫ്ളോയ്ഡിന്റെ മരണം
അമേരിക്കയിൽ പോലീസിന്റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട കറുത്തവംശജൻ ജോർജ് ഫ്ളോയ്ഡിന്റെ മരണം ലോകം മുഴുവൻ അലയടിക്കപ്പെട്ട പ്രതിഷേധത്തിന്റെ തുടക്കമായി. മേയ് 25ന് മിന്നസോട്ട സംസ്ഥാനത്തെ മിനിയാപോളീസ് നഗരത്തിലാണ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടത്. സിഗരറ്റ് വാങ്ങിച്ചിട്ടു നല്കിയ 20 ഡോളർ കള്ളനോട്ടാണെന്നു വ്യാപാരി പരാതിപ്പെട്ടതിനെത്തുടർന്നാണു പോലീസ് എത്തിയത്.
ഡെറിക് ഷോവിൻ എന്ന പോലീസുകാരൻ ഫ്ളോയ്ഡിനെ നിലത്തു കമിഴ്ത്തിക്കിടത്തി കഴുത്തിൽ മുട്ടുകാലുകുത്തി എട്ടു മിനിട്ട് 46 സെക്കൻഡ് നിന്നു. അവസാന മൂന്നു മിനിട്ടിൽ ഫ്ളോയ്ഡിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടിരുന്നു. ഡാർനെല്ല ഫ്രേസിയർ എന്ന ദൃക്സാക്ഷി ഫോണിൽ പകർത്തിയ വീഡിയോ പ്രചരിക്കപ്പെട്ടു.
എനിക്കു ശ്വാസം മുട്ടുന്നുവെന്ന് ഫ്ളോയ്ഡ് പറയുന്നത് വീഡിയോയിൽ കേൾക്കാം. വംശീയവിവേചനത്തിനെതിരായ പ്രക്ഷോഭത്തിന്റെ തുടക്കമായി ഈ സംഭവം മാറി. മിന്നിയാപോളീസിൽ ആരംഭിച്ച പ്രതിഷേധപ്രകടനങ്ങൾ യുഎസിലെ നൂറുകണക്കിനു നഗരങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും പടർന്നു. കറുത്തവംശജർ പോലീസിൽനിന്നു നേരിട്ട സമാന ക്രൂരതകളുടെ തെളിവുകൾ കൂടുതലായി പുറത്തുവന്നു. അടിമത്തവുമായി ബന്ധമുള്ളവരുടെയും വംശീയ വിവേചന നിലപാടുകൾ സ്വീകരിച്ചവരുടെയും പ്രതിമകൾ പലരാജ്യങ്ങളിലും വ്യാപകമായി നീക്കം ചെയ്യപ്പെട്ടു. യുഎസിലെ പ്രതിഷേധപ്രകടനങ്ങളിൽ വ്യാപകമായി അക്രമം ഉണ്ടായി.
മറ്റു പ്രധാന സംഭവങ്ങൾ
ജനുവരി 10 - ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ്(79) അന്തരിച്ചു. ഹെയ്തം ബിൻ താരീഖ് പിൻഗാമി.
ഫെബ്രുവരി 29- പൊതുഗതാഗതം സൗജന്യമാക്കിയ ആദ്യ രാജ്യമായി ലക്സംബർഗ്.
അമേരിക്കയും താലിബാനും തമ്മിൽ സമാധാന ധാരണയിൽ ഒപ്പുവച്ചു.
ഏപ്രിൽ 20- ഇസ്രയേലിൽ ഒരു വർഷത്തിലേറെ നീണ്ട രാഷ് ട്രീയ അനിശ്ചിതത്വത്തിനു വിരാമമിട്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ബ്ലൂവൈറ്റ് പാർട്ടി നേതാവ് ബെന്നി ഗാന്റ്സും സഖ്യകക്ഷി സർക്കാർ രൂപീകരിക്കാൻ ധാരണ. ആദ്യ 18 മാസം നെതന്യാഹു ഭരിക്കും. തുടർന്ന് ഗാന്റ്സ്.
ഏപ്രിൽ 26- സൗദിയിൽ പ്രായപൂർത്തിയാകാത്തവർക്ക് വധശിക്ഷ ഒഴിവാക്കി. വടികൊണ്ടുള്ള അടിശിക്ഷ നിർത്തലാക്കി.
മേയ് 22- പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാനം കറാച്ചിയിൽ തകർന്നുവീണ് 97 മരണം.
മേയ് 30- സ്വകാര്യ കന്പനിയായ സ്പേസ് എക്സിന്റെ ഡ്രാഗൻ-2 കാപ്സ്യൂൾ രണ്ട് നാസാ ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ എത്തിച്ചു. 2011ൽ സ്പേസ് ഷട്ടിൽ പദ്ധതി നിർത്തലാക്കിയശേഷം ആദ്യമായിട്ടാണ് യുഎസിൽനിന്ന് മനുഷ്യനുമായി ബഹിരാകാശ വാഹനം വിക്ഷേപിക്കുന്നത്.
ജൂലൈ 2 -മ്യാൻമറിലെ കച്ചിൻ സംസ്ഥാനത്തെ ഖനിയിൽ മണ്ണിടിഞ്ഞ് 174 മരണം.
ജൂലൈ 12 - ജൂണ്‍ മുതലുള്ള വെള്ളപ്പൊക്കത്തിൽ 141 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തതായി ചൈന അറിയിച്ചു.
ജൂലൈ 28 - മലേഷ്യയിലെ മുൻ പ്രധാനമന്ത്രി നജീബ് റസാഖ് അഴിമതിക്കേസിൽ കുറ്റക്കാരനെന്നു കോടതി, 12 വർഷം തടവു ശിക്ഷ.
ഓഗസ്റ്റ് 1- യുഎഇയിലെ ബറാക് ന്യൂക്ലിയർ പവർ പ്ലാന്റ് പ്രവർത്തനം തുടങ്ങി. അറബി നാട്ടിലെ ആദ്യ അണുശക്തി ഉൗർജനിലയം
ഓഗസ്റ്റ് 5 - യുഎസ് ഹെൽത്ത് സെക്രട്ടറി അലക്സ് അസാർ തായ് വാൻ സന്ദർശിച്ചു. 40 വർഷത്തിനിടെ തായ് വാനിലെത്തുന്ന ആദ്യ ഉന്നത യുഎസ് ഉദ്യോഗസ്ഥൻ. ചൈനയ്ക്കു കടുത്ത പ്രതിഷേധം.
ഓഗസ്റ്റ് 9 - ബെലാറൂസിൽ പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെങ്കോ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതോടെ രാജ്യം കണ്ടതിൽവച്ചേറ്റവും വലിയ പ്രതിഷേധ പ്രകടനങ്ങൾ ആരംഭിക്കുന്നു.
ഓഗസ്റ്റ് 26 - ആമസോണ്‍ മേധാവി ജെഫ് ബെസോസ് ആസ്തി 200 ബില്യൺ (20,000 കോടി) കടക്കുന്ന ആദ്യ വ്യക്തിയെന്ന് ഫോബ്സ് മാഗസിൻ.
ഓഗസ്റ്റ് 28 - ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി ആബെ ഷിൻസോ ആരോഗ്യകാരണങ്ങൾ മൂലം രാജി പ്രഖ്യാപിച്ചു.
സെപ്റ്റംബർ 16 - യോഷിഹിഡെ സുഗ ജപ്പാന്റെ പുതിയ പ്രധാനമന്ത്രി.
സെപ്റ്റംബർ 29 - കുവൈറ്റ് അമീർ ഷെയ്ഖ് സാബാ അൽസാബാ(91) അന്തരിച്ചു. കിരീടാവകാശി നവാഫ് അൽ അഹമ്മദ് അൽ ജാബൽ അൽസബാ പുതിയ അമീർ.
ഓക്ടോബർ 15 - കിർഗിസ്ഥാനിൽ ഒക്ടോബറിലെ പാർലമെന്റ് തെരഞ്ഞെടുപ്പിനു പിന്നാലെ ആരംഭിച്ച പ്രക്ഷോഭത്തിനൊടുവിൽ പ്രസിഡന്റ് സുരാൻബേ ജീൻബക്കോവ് രാജിവച്ചു. പ്രതിപക്ഷ നേതാവ് സിഡിർ ജപ്പാറോവ് ആക്ടിംഗ് പ്രസിഡന്റും പ്രധാനമന്ത്രിയും.
ഓക്ടോബർ 17 - ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസിൻഡ ആർഡേണ്‍ തകർപ്പൻ ജയത്തോടെ അധികാരം നിലനിർത്തി.
ഓക്ടോബർ 30 - തുർക്കിയിൽ ഭൂചലനം, 81 മരണം.
നവംബർ 3 - സെൻട്രൽ അമേരിക്കൻ രാജ്യങ്ങളിൽ വീശിയ ഈറ്റാ ചുഴലിക്കൊടുങ്കാറ്റ് നൂറിലധികം പേരുടെ ജീവനെടുത്തു.
നവംബർ 27 - ഇറാനിലെ ആണവശാസ്ത്രജ്ഞൻ മൊഹ്സെൻ ഫഖ്രിസാദേ വധിക്കപ്പെട്ടു.
നവംബർ 24 - ബ്രെക്സിറ്റിനുശേഷമുള്ള വ്യാപാര കരാറിന് ബ്രിട്ടനും യൂറോപ്യൻ യൂണിയനും ധാരണയിൽ.
ഇംപീച്ച്മെന്റിനെ അതിജീവിച്ച് ട്രംപ്
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടി നടത്തിയ ഇംപീച്ച്മെന്റ് നീക്കം പരാജയപ്പെട്ടു. ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും അദ്ദേഹത്തിന്റെ മകൻ ഹണ്ടർ ബൈഡനും എതിരേ അന്വേഷണം നടത്താൻ യുക്രെയിനു മേൽ സമ്മർദം ചെലുത്തിയ ട്രംപ് അധികാര ദുർവിനിയോഗം നടത്തി, കോണ്‍ഗ്രസിന്റെ പ്രവർത്തനം തടസപ്പെടുത്തി എന്നീ രണ്ടു കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടത്. ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ 2019 ഡിസംബറിൽ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. പക്ഷേ, ഭരണപക്ഷ റിപ്പബ്ലിക്കന്മാർക്കു ഭൂരിപക്ഷമുള്ള സെനറ്റിൽ ഫെബ്രുവരി അഞ്ചിന് നടന്ന വോട്ടെടുപ്പിൽ ട്രംപ് കുറ്റവിമുക്തനാക്കപ്പെട്ടു.
സർവശക്തനായ പുടിൻ
രണ്ടു ദശകമായി പ്രധാനമന്ത്രിയും പ്രസിഡന്റുമായി വ്ളാദിമിർ പുടിൻ റഷ്യയുടെ ഭാഗധേയം നിയന്ത്രിക്കുന്നു. 63 വയസുള്ള അദ്ദേഹത്തിന് 2036 വരെ പ്രസിഡന്റാകാൻ കഴിയുന്ന വിധത്തിലുള്ള ഭരണഘടനാ ഭേദഗതി ജൂലൈ ഒന്നിനു ജനഹിത പരിശോധനയിൽ പാസാക്കപ്പെട്ടു. പ്രസിഡന്റിനു തുടർച്ചയായി രണ്ടു കാലാവധിയേ അധികാരത്തിൽ ഇരിക്കാനാവൂ എന്ന നിയമമാണു മാറ്റപ്പെട്ടത്. ജോസഫ് സ്റ്റാലിൻ കഴിഞ്ഞാൽ റഷ്യയെ ഏറ്റവും കൂടുതൽ കാലം ഭരിച്ചത് പുടിനാണ്. 2036ൽ പുടിന് 83 വയസാകും. റഷ്യൻ ജനതയ്ക്ക് ദൈവത്തിലുള്ള വിശ്വാസം ഏറ്റുപറയുന്ന വകുപ്പു കൂടി ഭരണഘടനയിൽ ഉൾപ്പെടുത്തപ്പെട്ടു.
ബൈഡൻ പ്രസിഡന്റ്
വർഷത്തിൽ ഏറ്റവും കൂടുതൽ മാധ്യമശ്രദ്ധ കിട്ടിയ സംഭവം യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പായിരുന്നു. വീറും വാശിയുമേറിയ പോരാട്ടത്തിനുശേഷം നവംബർ മൂന്നിനു നടന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെ പ്രതിപക്ഷ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോസഫ് ബൈഡൻ തോൽപിച്ചു. കോവിഡ് മൂലം വ്യാപകമായി ഉപയോഗിക്കപ്പെട്ട തപാൽ വോട്ടുകൾ എണ്ണിത്തീർക്കാനുണ്ടായ താമസം തെരഞ്ഞെടുപ്പിനെത്തുടർന്നുള്ള ദിവസങ്ങളിൽ അനിശ്ചിതത്വവും നാടകങ്ങളും സൃഷ്ടിച്ചു. ഫലപ്രഖ്യാപനത്തിനു മുന്‍പേ ട്രംപ് നടത്തിയ വിജയപ്രഖ്യാപനം ഇതിലൊന്നാണ്. തോറ്റെന്നു വ്യക്തമായിട്ടും അത് അംഗീകരിക്കാതെ ട്രംപ് കോടതികൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ വംശജ കമലാ ഹാരീസ് ആണ്. നിലവിലെ വൈസ് പ്രസിഡന്റ് മൈക് പെൻസാണ് തോറ്റത്. യുഎസിൽ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത, ആഫ്രിക്കൻ- ഏഷ്യൻ വംശജരിൽനിന്നുള്ള ആദ്യ വ്യക്തി തുടങ്ങിയ ബഹുമതികൾ കമലയ്ക്കു സ്വന്തം.
ബെയ്റൂട്ട് സ്ഫോടനം
ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ തുറമുഖത്തെ ഒരു ഗോഡൗണിൽ മുൻകരുതലില്ലാതെ സൂക്ഷിച്ചിരുന്ന 2,750 ടണ്‍ അമോണിയം നൈട്രേറ്റിനു തീപിടിച്ച് അത്യുഗ്രൻ സ്ഫോടനമുണ്ടായി. 204 പേർ മരിച്ചു. 6,500 പേർക്കു പരിക്കേറ്റു. മൂന്നു ലക്ഷം പേർ ഭവനരഹിതരായി.
സ്ഫോടനം റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി. 240 കിലോമീറ്റർ അകലെയുള്ള സൈപ്രസിൽവരെ ശബ്ദം കേട്ടു. 10 കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങൾക്കുവരെ കേടുപാടുണ്ടായി.
2013ൽ റഷ്യയിൽനിന്ന് ആഫ്രിക്കയിലേക്കുപോയ കപ്പൽ ബെയ്റൂട്ടിൽ നങ്കൂരമിടവേ അനധികൃതമെന്നുകണ്ടു പിടിച്ചെടുത്തു. ഇതിൽനിന്ന് ഇറക്കി സൂക്ഷിച്ചതായിരുന്നു അമോണിയം നൈട്രേറ്റ്. മുൻകരുതലില്ലാതെ സൂക്ഷിക്കുന്നതിനെക്കുറിച്ച് തുറമുഖ അധികൃതർ പലവട്ടം സർക്കാരിനു മുന്നറിയിപ്പു നല്‍കിയിരുന്നു. സാന്പത്തികപ്രതിസന്ധിയും കോവിഡും തളർത്തിയ ലബനൻകാർക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു സ്ഫോടനം. ജനം തെരുവിലിറങ്ങി. പ്രധാനമന്ത്രി ഹസൻ ദിയാബിന്റെ സർക്കാർ രാജിവയ്ക്കേണ്ടിവന്നു. ഇപ്പോൾ കാവൽ പ്രധാനമന്ത്രിയായി തുടരുന്നു.
ഹോങ്കോംഗിനെ വരിഞ്ഞുമുറുക്കി ചൈന
ഹോങ്കോംഗിനെ വരുതിയിലാക്കാനുള്ള ഹോങ്കോംഗ് ദേശീയ സുരക്ഷാ ബിൽ ചൈനീസ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോണ്‍ഗ്രസ് മേയ് 27നു പാസാക്കി. നാഷണൽ പീപ്പിൾസ് കോണ്‍ഗ്രസിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ജൂണ്‍ 30ന് ബിൽ ഏകകണ്ഠമായി പാസാക്കി വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിൽവന്നു.
ഹോങ്കോംഗിൽനിന്നുള്ള കുറ്റവാളികളെ ശിക്ഷിക്കൻ ചൈനയ്ക്ക് നിയമത്തിലൂടെ അധികാരം ലഭിക്കുന്നു. ഹോങ്കോംഗിൽ അട്ടിമറി, വിഘടനവാദം, ഭീകരപ്രവർത്തനം, വിദേശ ഇടപെടൽ മുതലായവ ഇല്ലാതാക്കാൻ വേണ്ടിയാണ് നിയമമെന്ന് ചൈന വാദിക്കുന്നു. യഥാർഥത്തിൽ ചൈനയ്ക്കെതിരേ നിരന്തരം പ്രതിഷേധിക്കുന്ന ജനാധിപത്യ പ്രക്ഷോഭകരെ അമർച്ചചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.
ഹോങ്കോംഗിനു സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കാൻ വ്യവസ്ഥ ചെയ്യുന്ന മറ്റൊരു നിയമം സ്റ്റാൻഡിംഗ് കമ്മിറ്റി നവംബർ 11നു പാസാക്കി. തൊട്ടുപിന്നാലെ നിയമം പ്രയോഗിച്ച് ഹോങ്കോംഗ് പാർലമെന്റിലെ നാലു പേരെ അയോഗ്യരാക്കി. ഇവർക്കു പിന്തുണയുമായി 15 പാർലെന്റ് അംഗങ്ങൾ രാജിവച്ചു. ഇതോടെ 70 അംഗ ഹോങ്കോംഗ് പാർലമെന്റിൽ ജനാധിപത്യവാദികളുടെ സാന്നിധ്യം അസ്തമിച്ചു.
സുരേഷ് വർഗീസ്