ഉളളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാക്കളുടെ സമീപകാല നീക്കങ്ങൾ പലരെയും അത്ഭുതപ്പെടുത്തുന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലോക്സഭയിലേക്കു വിജയിച്ച ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അസാധാരണമായ ഒരു നീക്കത്തിലൂടെ കെപിസിസി നേതൃത്വത്തെ പുനഃസഘടിപ്പിക്കാൻ കോൺഗ്രസ് നേതാക്കളോടു നിർദേശിച്ചു. അടുത്ത വർഷം ആദ്യ പകുതിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദേശീയ ജനറൽ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാൻ ഡിസംബർ 23 ന് ചേർന്ന ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അദ്ദേഹം ലോക്സഭയിൽനിന്ന് രാജിവയ്ക്കും.
ലീഗിന്റെ ആകസ്മികമായ ഈ നീക്കത്തിന് പാർട്ടിയിൽത്തന്നെ പൂർണ പിന്തുണയുണ്ടായില്ല. യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ പാണക്കാട് മോയിൻഅലി ശിഹാബ് തങ്ങൾ, ഈ തീരുമാനത്തെ അപ്രതീക്ഷിതമെന്നാണ് വിശേഷിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി തീരുമാനം പുനഃപരിശോധിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ചില റിപ്പോർട്ടുകൾ പ്രകാരം ലീഗ് ആസ്ഥാനത്തിനു മുന്നിൽ യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനവും നടത്തി. ലീഗ് നേതാക്കളിൽ ഒരു വിഭാഗവും തീരുമാനത്തിൽ അസംതൃപ്തരായിരുന്നു.
കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക്
കുഞ്ഞാപ്പ എന്ന് അടുപ്പക്കാർ സ്നേഹത്തോടെ വിളിക്കുന്ന കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിൽ തുടരാൻ ആഗ്രഹിച്ചതിനാലാണ് കഴിഞ്ഞപാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതും വിജയിച്ചതും. അന്നത്തെ റിപ്പോർട്ടുകൾ പ്രകാരം യുപിഎ ഭൂരിപക്ഷംനേടി അധികാരത്തിലെത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. കുഞ്ഞാലിക്കുട്ടിയെ തീർച്ചയായും കേന്ദ്ര മന്ത്രിസഭയിലേക്കു പരിഗണിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. അന്തരിച്ച ഇ. അഹമ്മദ് മരണം വരെ യുപിഎ മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം യുപിഎയ്ക്ക് എതിരായിരുന്നു. ഒരു വർഷത്തിലേറെയായി ന്യൂഡൽഹിയിൽ പ്രവർത്തിച്ച കുഞ്ഞാലിക്കുട്ടി ഇപ്പോൾ കേരളത്തിലേക്കു വരുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നും ഭരണത്തിൽ പ്രധാന പങ്കു വഹിക്കാൻ അവസരം കിട്ടുമെന്നുമുള്ള കണക്കുകൂട്ടലിലാണ്. അടുത്തിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രകടനം മോശമായിരുന്നെങ്കിലും മുസ്ലിം ലീഗ് വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
കേരളത്തിലെ ഇപ്പോഴത്തെ നേതൃത്വത്തിന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും കൈകാര്യം ചെയ്യാനാകുമെന്നാണ് പല ലീഗ് നേതാക്കളും കരുതുന്നത്. എന്നാൽ യുഡിഎഫ് പ്രചാരണത്തിന് നേതൃത്വം നൽകാൻ കുഞ്ഞാലിക്കുട്ടി ആഗ്രഹിക്കുന്നുവെന്നത് സുനിശ്ചിതമാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നതിന് കോൺഗ്രസിന്റെ നേതൃത്വത്തിൽ മാറ്റം വരുത്തണമെന്നുള്ള കുഞ്ഞാലിക്കുട്ടിയുടെ നിർദേശത്തോട് കോൺഗ്രസിനുള്ളിലും രഹസ്യമായ വിമർശനമുയർന്നു. അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ഉത്തരവാദികളായ നേതാക്കളെ നീക്കം ചെയ്യണമെന്ന, ഉന്നത പദവികൾ ലക്ഷ്യമിടുന്ന ചില കോൺഗ്രസ് നേതാക്കളുടെ ആവശ്യത്തെ പരോക്ഷമായി പിന്തുണയ്ക്കുകയായിരുന്നു കുഞ്ഞാപ്പ. ഇക്കാര്യം പഠിക്കാനും പാർട്ടിയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി നടപടികൾ നിർദേശിക്കാനും പ്രതിനിധി സംഘത്തെ അയയ്ക്കുന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ മുമ്പിൽ ഈ വിഷയമുണ്ട്. മുമ്പും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ലെന്ന് ഹൈക്കമാൻഡിന് അറിയാവുന്നതാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ വിഷയങ്ങൾ കൂടുതലായി പരിഗണിക്കപ്പെടുകയും പിണറായി സർക്കാർ കൂടുതൽ തീവ്രമായി വിലയിരുത്തപ്പെടുകയും ചെയ്യും.
കോൺഗ്രസിന്റെ ആശങ്ക
നേതൃത്വ പ്രശ്നത്തിൽ ലീഗ് നേരിട്ട് ഇടപെടുന്നത് ഭൂരിപക്ഷ സമുദായ വോട്ടുകൾ യുഡിഎഫിനു നഷ്ടപ്പെടുത്തുമെന്ന ആശങ്ക ചില കോൺഗ്രസ് നേതാക്കൾക്കുണ്ട്. ഹിന്ദുക്കൾ അടക്കമുള്ള മുന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തെ ലീഗ് എതിർത്തത് യുഡിഎഫിന് തെരഞ്ഞെടുപ്പിൽ വോട്ടു കുറയാൻ കാരണമായിട്ടുണ്ട്. ഹൈക്കമാൻഡിനെ ധിക്കരിച്ച് ചില മതമൗലികവാദ കക്ഷികളുമായി നടത്തിയ പ്രാദേശിക നീക്കുപോക്കുകളും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട്നഷ്ടമുണ്ടാക്കി.
കുഞ്ഞാലിക്കുട്ടി ഒരു മികച്ച തന്ത്രജ്ഞനും തെരഞ്ഞെടുപ്പ് പ്രചാരണതന്ത്രങ്ങൾ ഒരുക്കുന്നതിൽ വിദഗ്ധനുമാണെന്നതിൽ തർക്കമില്ല. എന്നാൽ അവയെല്ലാം പിന്നീട് ചെയ്യേണ്ടതായിരുന്നു. അദ്ദേഹത്തെ കേരളത്തിലേക്ക് മാറ്റാനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനമുണ്ടായതിനു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം വേണമെന്നു നിർദേശിച്ചതും യുഡിഎഫ് നേതാക്കളുമായി അനൗപചാരിക ആലോചനപോലും നടത്താതെ ലോക്സഭയിൽ നിന്ന് രാജിവയ്ക്കുമെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചതുമെല്ലാം നിരവധി കോൺഗ്രസ് നേതാക്കളുടെ നെറ്റിചുളിക്കാൻ കാരണമായിട്ടുണ്ട്.
ലീഗിന്റെ നീക്കം ഒരുമുഴം മുമ്പേ
കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനം അദ്ദേഹത്തിന്റെ പദവിക്കു നിരക്കുന്നതല്ലെന്നും വർഗീയതയുടെ സ്വരമാണെന്നും സമുദായങ്ങൾക്കിടയിൽ വോട്ടുകൾ വിഭജിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നു നിലപാടെടുക്കുമ്പോഴും കോൺഗ്രസിന്റെ നേതൃത്വ വിഷയത്തിൽ ഒരു പാർട്ടിയും ഇടപെടുകയും പേരുകൾ നിർദേശിക്കുകയും ചെയ്യേണ്ടതില്ലെന്ന അഭിപ്രായമാണ് കോൺഗ്രസിലുള്ളത്. ലീഗിന്റെ നീക്കങ്ങൾ ഒരുമുഴം മുമ്പേയുള്ള ഏറാണെന്ന ആശങ്കയുമുണ്ട്. സംസ്ഥാന കമ്മിറ്റി കഴിഞ്ഞയുടൻ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ലീഗിന് കൂടുതൽ നിയമസഭാ സീറ്റുകൾ ലഭിക്കണമെന്ന ആവശ്യം ഉയർന്നു! സാധാരണയായി ഇത്തരം വിഷയങ്ങൾ യുഡിഎഫ് മീറ്റിംഗുകളിൽ ഉന്നയിക്കപ്പെടുകയും വരുംവരായ്കകൾ ചർച്ചചെയ്തു തീരുമാനങ്ങളെടുക്കുകയുമാണ് ചെയ്യുന്നത്.
ഇങ്ങനെ ഉദ്ദേശിച്ചേക്കില്ലെങ്കിലും, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ലീഗിന്റെ അത്തരം പെട്ടെന്നുള്ള ആശ്ചര്യകരമായ നീക്കങ്ങൾ ചില കോൺഗ്രസ് നേതാക്കളെ അമ്പരിപ്പിച്ചു. എന്നാൽ അവർ പരസ്യമായി രംഗത്തുവരാൻ തയാറുമല്ല. ഇതിനകംതന്നെ പ്രശ്നങ്ങളിൽപ്പെട്ടിരിക്കുന്ന കോൺഗ്രസിന് ഇത് അപ്രതീക്ഷിത തിരിച്ചടിയായി.
യുഡിഎഫ് അധികാരത്തിൽ വന്നാൽ പ്രമുഖ സ്ഥാനങ്ങൾ നേടാനും ഭരണത്തിൽ മികച്ച പങ്കാളിത്തമുണ്ടാക്കാനും ലീഗ് ആഗ്രഹിക്കുന്നുവെന്നത് വ്യക്തമാണ്. എല്ലാത്തിനുമുപരി, കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള ഒരു മുതിർന്ന നേതാവിനെ കേരളത്തിലേക്കു മടക്കിവിളിക്കുന്നത് അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ മാത്രമായിരിക്കില്ല. ഒരുപക്ഷേ ലീഗ് നേതൃത്വം പാർട്ടിക്കുള്ളിൽനിന്നും കോൺഗ്രസിലെ മധ്യനിര നേതാക്കളിൽനിന്നും എതിർപ്പ് പ്രതീക്ഷിച്ചിരുന്നില്ല. ചുരുക്കത്തിൽ, മുസ്ലിം ലീഗിന്റെ നീക്കങ്ങൾ ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്, എന്നിരുന്നാലും ഇരു പാർട്ടികളുടെയും ഉന്നത നേതാക്കൾ തൽക്കാലം ഇക്കാര്യത്തിൽ നിശബ്ദത പാലിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുറിവേറ്റ വികാരങ്ങളെ ശമിപ്പിക്കാൻ ഇതുവഴി കഴിഞ്ഞേക്കാം.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാക്കളുടെ സമീപകാല നീക്കങ്ങൾ പലരെയും അത്ഭുതപ്പെടുത്തുന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലോക്സഭയിലേക്കു വിജയിച്ച ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അസാധാരണമായ ഒരു നീക്കത്തിലൂടെ കെപിസിസി നേതൃത്വത്തെ പുനഃസഘടിപ്പിക്കാൻ കോൺഗ്രസ് നേതാക്കളോടു നിർദേശിച്ചു. അടുത്ത വർഷം ആദ്യ പകുതിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദേശീയ ജനറൽ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാൻ ഡിസംബർ 23 ന് ചേർന്ന ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അദ്ദേഹം ലോക്സഭയിൽനിന്ന് രാജിവയ്ക്കും.
ലീഗിന്റെ ആകസ്മികമായ ഈ നീക്കത്തിന് പാർട്ടിയിൽത്തന്നെ പൂർണ പിന്തുണയുണ്ടായില്ല. യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ പാണക്കാട് മോയിൻഅലി ശിഹാബ് തങ്ങൾ, ഈ തീരുമാനത്തെ അപ്രതീക്ഷിതമെന്നാണ് വിശേഷിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി തീരുമാനം പുനഃപരിശോധിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ചില റിപ്പോർട്ടുകൾ പ്രകാരം ലീഗ് ആസ്ഥാനത്തിനു മുന്നിൽ യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനവും നടത്തി. ലീഗ് നേതാക്കളിൽ ഒരു വിഭാഗവും തീരുമാനത്തിൽ അസംതൃപ്തരായിരുന്നു.
കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക്
കുഞ്ഞാപ്പ എന്ന് അടുപ്പക്കാർ സ്നേഹത്തോടെ വിളിക്കുന്ന കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിൽ തുടരാൻ ആഗ്രഹിച്ചതിനാലാണ് കഴിഞ്ഞപാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതും വിജയിച്ചതും. അന്നത്തെ റിപ്പോർട്ടുകൾ പ്രകാരം യുപിഎ ഭൂരിപക്ഷംനേടി അധികാരത്തിലെത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. കുഞ്ഞാലിക്കുട്ടിയെ തീർച്ചയായും കേന്ദ്ര മന്ത്രിസഭയിലേക്കു പരിഗണിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. അന്തരിച്ച ഇ. അഹമ്മദ് മരണം വരെ യുപിഎ മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം യുപിഎയ്ക്ക് എതിരായിരുന്നു. ഒരു വർഷത്തിലേറെയായി ന്യൂഡൽഹിയിൽ പ്രവർത്തിച്ച കുഞ്ഞാലിക്കുട്ടി ഇപ്പോൾ കേരളത്തിലേക്കു വരുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നും ഭരണത്തിൽ പ്രധാന പങ്കു വഹിക്കാൻ അവസരം കിട്ടുമെന്നുമുള്ള കണക്കുകൂട്ടലിലാണ്. അടുത്തിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രകടനം മോശമായിരുന്നെങ്കിലും മുസ്ലിം ലീഗ് വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
കേരളത്തിലെ ഇപ്പോഴത്തെ നേതൃത്വത്തിന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും കൈകാര്യം ചെയ്യാനാകുമെന്നാണ് പല ലീഗ് നേതാക്കളും കരുതുന്നത്. എന്നാൽ യുഡിഎഫ് പ്രചാരണത്തിന് നേതൃത്വം നൽകാൻ കുഞ്ഞാലിക്കുട്ടി ആഗ്രഹിക്കുന്നുവെന്നത് സുനിശ്ചിതമാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നതിന് കോൺഗ്രസിന്റെ നേതൃത്വത്തിൽ മാറ്റം വരുത്തണമെന്നുള്ള കുഞ്ഞാലിക്കുട്ടിയുടെ നിർദേശത്തോട് കോൺഗ്രസിനുള്ളിലും രഹസ്യമായ വിമർശനമുയർന്നു. അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ഉത്തരവാദികളായ നേതാക്കളെ നീക്കം ചെയ്യണമെന്ന, ഉന്നത പദവികൾ ലക്ഷ്യമിടുന്ന ചില കോൺഗ്രസ് നേതാക്കളുടെ ആവശ്യത്തെ പരോക്ഷമായി പിന്തുണയ്ക്കുകയായിരുന്നു കുഞ്ഞാപ്പ. ഇക്കാര്യം പഠിക്കാനും പാർട്ടിയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി നടപടികൾ നിർദേശിക്കാനും പ്രതിനിധി സംഘത്തെ അയയ്ക്കുന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ മുമ്പിൽ ഈ വിഷയമുണ്ട്. മുമ്പും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ലെന്ന് ഹൈക്കമാൻഡിന് അറിയാവുന്നതാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ വിഷയങ്ങൾ കൂടുതലായി പരിഗണിക്കപ്പെടുകയും പിണറായി സർക്കാർ കൂടുതൽ തീവ്രമായി വിലയിരുത്തപ്പെടുകയും ചെയ്യും.
കോൺഗ്രസിന്റെ ആശങ്ക
നേതൃത്വ പ്രശ്നത്തിൽ ലീഗ് നേരിട്ട് ഇടപെടുന്നത് ഭൂരിപക്ഷ സമുദായ വോട്ടുകൾ യുഡിഎഫിനു നഷ്ടപ്പെടുത്തുമെന്ന ആശങ്ക ചില കോൺഗ്രസ് നേതാക്കൾക്കുണ്ട്. ഹിന്ദുക്കൾ അടക്കമുള്ള മുന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തെ ലീഗ് എതിർത്തത് യുഡിഎഫിന് തെരഞ്ഞെടുപ്പിൽ വോട്ടു കുറയാൻ കാരണമായിട്ടുണ്ട്. ഹൈക്കമാൻഡിനെ ധിക്കരിച്ച് ചില മതമൗലികവാദ കക്ഷികളുമായി നടത്തിയ പ്രാദേശിക നീക്കുപോക്കുകളും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട്നഷ്ടമുണ്ടാക്കി.
കുഞ്ഞാലിക്കുട്ടി ഒരു മികച്ച തന്ത്രജ്ഞനും തെരഞ്ഞെടുപ്പ് പ്രചാരണതന്ത്രങ്ങൾ ഒരുക്കുന്നതിൽ വിദഗ്ധനുമാണെന്നതിൽ തർക്കമില്ല. എന്നാൽ അവയെല്ലാം പിന്നീട് ചെയ്യേണ്ടതായിരുന്നു. അദ്ദേഹത്തെ കേരളത്തിലേക്ക് മാറ്റാനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനമുണ്ടായതിനു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം വേണമെന്നു നിർദേശിച്ചതും യുഡിഎഫ് നേതാക്കളുമായി അനൗപചാരിക ആലോചനപോലും നടത്താതെ ലോക്സഭയിൽ നിന്ന് രാജിവയ്ക്കുമെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചതുമെല്ലാം നിരവധി കോൺഗ്രസ് നേതാക്കളുടെ നെറ്റിചുളിക്കാൻ കാരണമായിട്ടുണ്ട്.
ലീഗിന്റെ നീക്കം ഒരുമുഴം മുമ്പേ
കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനം അദ്ദേഹത്തിന്റെ പദവിക്കു നിരക്കുന്നതല്ലെന്നും വർഗീയതയുടെ സ്വരമാണെന്നും സമുദായങ്ങൾക്കിടയിൽ വോട്ടുകൾ വിഭജിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നു നിലപാടെടുക്കുമ്പോഴും കോൺഗ്രസിന്റെ നേതൃത്വ വിഷയത്തിൽ ഒരു പാർട്ടിയും ഇടപെടുകയും പേരുകൾ നിർദേശിക്കുകയും ചെയ്യേണ്ടതില്ലെന്ന അഭിപ്രായമാണ് കോൺഗ്രസിലുള്ളത്. ലീഗിന്റെ നീക്കങ്ങൾ ഒരുമുഴം മുമ്പേയുള്ള ഏറാണെന്ന ആശങ്കയുമുണ്ട്. സംസ്ഥാന കമ്മിറ്റി കഴിഞ്ഞയുടൻ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ലീഗിന് കൂടുതൽ നിയമസഭാ സീറ്റുകൾ ലഭിക്കണമെന്ന ആവശ്യം ഉയർന്നു! സാധാരണയായി ഇത്തരം വിഷയങ്ങൾ യുഡിഎഫ് മീറ്റിംഗുകളിൽ ഉന്നയിക്കപ്പെടുകയും വരുംവരായ്കകൾ ചർച്ചചെയ്തു തീരുമാനങ്ങളെടുക്കുകയുമാണ് ചെയ്യുന്നത്.
ഇങ്ങനെ ഉദ്ദേശിച്ചേക്കില്ലെങ്കിലും, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ലീഗിന്റെ അത്തരം പെട്ടെന്നുള്ള ആശ്ചര്യകരമായ നീക്കങ്ങൾ ചില കോൺഗ്രസ് നേതാക്കളെ അമ്പരിപ്പിച്ചു. എന്നാൽ അവർ പരസ്യമായി രംഗത്തുവരാൻ തയാറുമല്ല. ഇതിനകംതന്നെ പ്രശ്നങ്ങളിൽപ്പെട്ടിരിക്കുന്ന കോൺഗ്രസിന് ഇത് അപ്രതീക്ഷിത തിരിച്ചടിയായി.
യുഡിഎഫ് അധികാരത്തിൽ വന്നാൽ പ്രമുഖ സ്ഥാനങ്ങൾ നേടാനും ഭരണത്തിൽ മികച്ച പങ്കാളിത്തമുണ്ടാക്കാനും ലീഗ് ആഗ്രഹിക്കുന്നുവെന്നത് വ്യക്തമാണ്. എല്ലാത്തിനുമുപരി, കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള ഒരു മുതിർന്ന നേതാവിനെ കേരളത്തിലേക്കു മടക്കിവിളിക്കുന്നത് അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ മാത്രമായിരിക്കില്ല. ഒരുപക്ഷേ ലീഗ് നേതൃത്വം പാർട്ടിക്കുള്ളിൽനിന്നും കോൺഗ്രസിലെ മധ്യനിര നേതാക്കളിൽനിന്നും എതിർപ്പ് പ്രതീക്ഷിച്ചിരുന്നില്ല. ചുരുക്കത്തിൽ, മുസ്ലിം ലീഗിന്റെ നീക്കങ്ങൾ ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്, എന്നിരുന്നാലും ഇരു പാർട്ടികളുടെയും ഉന്നത നേതാക്കൾ തൽക്കാലം ഇക്കാര്യത്തിൽ നിശബ്ദത പാലിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുറിവേറ്റ വികാരങ്ങളെ ശമിപ്പിക്കാൻ ഇതുവഴി കഴിഞ്ഞേക്കാം.