വാർത്തയ്ക്കു പിന്നിൽ / ജോസ് ആൻഡ്രൂസ്
മതതീവ്രവാദികളുടെ കൂട്ടക്കുരുതിയാൽ നൈജീരിയ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ബോക്കോ ഹറാം ഉൾപ്പെടെയുള്ള തീവ്രവാദി ഗ്രൂപ്പുകൾ അഴിഞ്ഞാടുന്ന നൈജീരിയയിൽ സാധാരണക്കാരുടെ ജീവനു യാതൊരു വിലയുമില്ലെന്നു മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും നിരന്തരം ഓർമപ്പെടുത്തുന്നുണ്ടെങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നായിരുന്നു ഭരണാധികാരികളുടെ ആശ്വസിപ്പിക്കൽ. ആ പൊള്ളവാക്കുകളാണ് ശനിയാഴ്ച കൃഷിക്കാരുടെ ചോരയിൽ മുങ്ങിപ്പോയത്. വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ജോലി തേടിയോ മറ്റാവശ്യങ്ങൾക്കോ പുറത്തിറങ്ങിയാൽ തിരിച്ചുവരുമെന്ന് ഉറപ്പില്ല. എങ്ങും പോകാതെ വീട്ടിലിരുന്നാൽ പട്ടിണി കിടന്നു മരിക്കും. ഉറപ്പുള്ള കാര്യം മരണംതന്നെ.
ശനിയാഴ്ചയും സംഭവിച്ചത് അതാണ്. കഴുത്തറുക്കപ്പെട്ടും വെടിയേറ്റും കൊല്ലപ്പെട്ടത് 43 കൃഷിക്കാരാണെന്നായിരുന്നു ആദ്യവാർത്തകൾ. പിന്നീട് അത് 110 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചനകൾ. ആരാണ് കൊന്നത്, എന്തിനാണ് കൊന്നത് എന്നതിനെക്കുറിച്ച് സർക്കാരിനുപോലും ഉറപ്പില്ലെങ്കിലും വാർത്തകളിലെല്ലാം സംശയത്തിന്റെ മുന നീളുന്നത് ബോക്കോ ഹറാം എന്ന ഭീകരവാദ സംഘടനയിലേക്കാണ്. 110 പേർ മരിച്ചതായി പറഞ്ഞത് യുഎൻ ഹ്യൂമാനിറ്റേറിയൻ കോഓർഡിനേറ്റർ എഡ്വേർഡ് കാലോണ് ആണ്. പ്രസിഡന്റ് മുഹമ്മദ് ബുഹാരി ദുഃഖം രേഖപ്പെടുത്തി. ബോക്കോ ഹറാം സംഘടനയെ ഒതുക്കിയെന്ന് അവകാശപ്പെട്ടിട്ടുള്ള ഭരണാധികാരിയുടെതാണ് ഈ ദുഃഖമെന്നതാണ് പരിഹാസ്യം.
വയലിലെ നിലവിളി
ബോക്കോഹറാം ശക്തികേന്ദ്രമായ ബോർണോ സംസ്ഥാനത്ത് ഗാരിൻ ക്വേഷേബിലെ വയലിലാണ് കർഷകരുടെ കൂട്ടക്കൊലപാതകം അരങ്ങേറിയത്. വളഞ്ഞുവച്ച് വെടിയുതിർക്കുകയായിരുന്നു. ചിലരുടെ തലയറുത്തനിലയിലാണ്. മറ്റൊരു റിപ്പോർട്ട് പുറത്തുവരുന്നത്, നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ്. അതേക്കുറിച്ചും മൂന്നു ദിവസമായിട്ടും കൃത്യമായ വിവരമൊന്നുമില്ല. സ്ത്രീകളെ ഉൾപ്പെടെ തട്ടിക്കൊണ്ടുപോകുന്നതും ലൈംഗികമായി ചൂഷണം ചെയ്യുന്നതും സർക്കാരുമായി വിലപേശി കാര്യസാധ്യത്തിന് ഉപയോഗിക്കുന്നതുമൊക്കെ ബോക്കോ ഹറാം ശൈലിയായതിനാൽ സർക്കാർ ആ രീതിയിലും അന്വേഷണം നടത്തുകയാണ്.
ശനിയാഴ്ച കണ്ടെത്തിയ 43 മൃതദേഹങ്ങൾ ഞായറാഴ്ച സംസ്കരിച്ചിരുന്നു. കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. വടക്കു പടിഞ്ഞാറൻ നൈജീരിയിൽനിന്നു തൊഴിൽതേടി 1000 കിലോമീറ്റർ ദൂരെയെത്തിയവരാണ് കൊല്ലപ്പെട്ടതെന്നു ചില വാർത്തകളിൽ പറയുന്നു.
അഹിംസ പറഞ്ഞ് തുടക്കം
ജനസംഖ്യയുടെ കാര്യത്തിൽ ആഫ്രിക്കയിൽ ഒന്നാമതും ലോകത്ത് ഏഴാമതുമുള്ള രാജ്യമാണ് നൈജീരിയ.
2002-ൽ അഹിംസാ സിദ്ധാന്തത്തോടെ മുഹമ്മദ് യൂസഫ് സ്ഥാപിച്ച സംഘടന 2009 മുതൽ നയിക്കുന്നത് അബൂബക്കർ ഷെക്കാവു ആണ്. അന്നുമുതൽ സംഘടന അക്രമാസക്തമാണ്. 2015 മുതൽ ഇസ്ലാമിക സ്റ്റേറ്റുമായി സഹകരിച്ചാണ് പ്രവർത്തനം. ലക്ഷ്യം ഇസ്ലാമിക ഭരണംതന്നെ. കഴിഞ്ഞ 10 വർഷത്തിനിടെ പതിനായിരങ്ങൾ കൊല്ലപ്പെടുകയും 23 ലക്ഷത്തോളംപേർ നാടും വീടുമുപേക്ഷിക്കുകയും ചെയ്തു. ഒരു സമയത്ത് ലോകത്തെ ഏറ്റവും വലിയ ഭീകരപ്രസ്ഥാനമായി ഗ്ലോബൽ ടെററിസം ഇൻഡക്സ് ബോക്കോ ഹറാമിനെ രേഖപ്പെടുത്തിയിരുന്നു. 2011ൽ അബുജയിലെ യുഎൻ ഓഫീസിൽ ചാവേറാക്രമണം നടത്തിയതോടെ ബോക്കോ ഹറാമിനെ നേരിടാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പിന്നീട് വടക്കുകിഴക്കൻ പ്രദേശം പൂർണമായും അടിയന്തരാവസ്ഥയിലായി. ഇതോടെ പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമായി. ഒരു വശത്ത് ഇസ്ലാമിക തീവ്രവാദികളും മറുവശത്ത് പട്ടാളവും അതിക്രമങ്ങൾ പതിവാക്കി. കാമറൂണിലേക്കും നൈജറിലേക്കും ചാഡിലേക്കുമൊക്കെ ജനങ്ങൾ പലായനം ചെയ്തു.
ചിബോക്കിലെ വിദ്യാർഥിനികൾ
2014ൽ ചിബോക്കിലെ സ്കൂളിൽനിന്ന് ഭീകരവാദികൾ 276 പെണ്കുട്ടികളെ തട്ടിക്കൊണ്ടുപോയത് അന്തർദേശീയതലത്തിൽ വാർത്തയായിരുന്നു. മിക്കവരും ക്രിസ്ത്യൻ പെണ്കുട്ടികളായിരുന്നു. 57 പേർ ഭീകരരുടെ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു. മറ്റുള്ളവരിൽ കുറെപേരെ പട്ടാളം രക്ഷപ്പെടുത്തി. എല്ലാവരെയും രക്ഷപ്പെടുത്തിക്കഴിഞ്ഞെന്നു സർക്കാർ പറഞ്ഞെങ്കിലും കൃത്യമായ വിവരം ഇക്കാര്യത്തിലുമില്ല. മിക്കവരും ലൈംഗിക ചൂഷണത്തിനിരയായി. ചിലരൊക്കെ കുഞ്ഞുങ്ങളെയുമായിട്ടാണ് തിരികെയെത്തിയത്.
പാശ്ചാത്യ വിദ്യാഭ്യാസത്തിനെതിരെയാണ് ബോക്കോ ഹറാമിന്റെ പോരാട്ടം. അതുകൊണ്ടുതന്നെ സ്കൂളുകൾ ആക്രമിക്കുന്നതും വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകുന്നതും പതിവായി. പാശ്ചാത്യവിദ്യാഭ്യാസം ഇസ്ലാമിക മൂല്യങ്ങളെ ഇല്ലാതാക്കുമെന്നാണ് സംഘടനയുടെ വാദം. വിദ്യാഭ്യാസത്തിനെതിരേ തുടങ്ങിയ ആക്രമണങ്ങൾ ആർക്കെതിരേയും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന നിലയിലെത്തിയിരിക്കുന്നു.
പട്ടാളം പോരാ
നൈജീരിയയെക്കുറിച്ചുള്ള വസ്തുനിഷ്ഠപഠനങ്ങളൊക്കെ പറയുന്നത് ബോക്കോ ഹറാമിനെ തകർക്കാൻ പട്ടാളത്തെ ഉപയോഗിച്ചുമാത്രം സാധ്യമല്ല എന്നാണ്. ഏറ്റവും പ്രധാനം തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാനുള്ള ബഹുമുഖ പദ്ധതികൾ തയാറാക്കുകയും സമയബന്ധിതമായി നടപ്പാക്കുകയുമാണ്. ബന്ധപ്പെട്ട പ്രദേശങ്ങളിൽ വികസന പദ്ധതികൾ നടപ്പാക്കുകയും ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഒരുക്കുകയും വേണം. അഴിമതിയിൽനിന്ന് സർക്കാർ ഓഫീസുകളെ വിമുക്തമാക്കുകയും പട്ടാളത്തിന്റെ അതിക്രമങ്ങൾ അവസാനിപ്പിക്കുകയും ചെയ്ത് ജനങ്ങളുടെ വിശ്വാസമാർജിക്കേണ്ടതുണ്ട്.
ബോക്കോ ഹറാം ക്യാന്പുകൾ തകർത്തെന്ന് 2015-ൽ സർക്കാരും പട്ടാളവും അവകാശപ്പെട്ടെങ്കിലും ആക്രമണങ്ങളും കൂട്ടക്കൊലപാതകവും തുടരുകയാണ്. 2019-ൽ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഇത്തിരി തിരുത്തലോടെ പറഞ്ഞത് ബോക്കോ ഹറാമിനെ സാങ്കേതികമായി ഇല്ലാതാക്കി എന്നാണ്. അതേ ബോക്കോ ഹറാമിനെയാണ് ശനിയാഴ്ചത്തെ കൂട്ടക്കൊലയുടെപേരിൽ സർക്കാർതന്നെ പ്രതിസ്ഥാനത്തു നിർത്തിയിരിക്കുന്നത്. തീവ്രവാദം ഏതാനും വ്യക്തികളുടെയും സംഘടനകളുടെയും ഉള്ളിൽ മാത്രമല്ലെന്നും അത് നിർബാധം വേരു പടർത്തിക്കൊണ്ടിരിക്കുന്ന ആശയമാണെന്നും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവോളം വെടിയൊച്ചകൾ മുഴങ്ങിക്കൊണ്ടേയിരിക്കും.
മതതീവ്രവാദികളുടെ കൂട്ടക്കുരുതിയാൽ നൈജീരിയ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ബോക്കോ ഹറാം ഉൾപ്പെടെയുള്ള തീവ്രവാദി ഗ്രൂപ്പുകൾ അഴിഞ്ഞാടുന്ന നൈജീരിയയിൽ സാധാരണക്കാരുടെ ജീവനു യാതൊരു വിലയുമില്ലെന്നു മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും നിരന്തരം ഓർമപ്പെടുത്തുന്നുണ്ടെങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നായിരുന്നു ഭരണാധികാരികളുടെ ആശ്വസിപ്പിക്കൽ. ആ പൊള്ളവാക്കുകളാണ് ശനിയാഴ്ച കൃഷിക്കാരുടെ ചോരയിൽ മുങ്ങിപ്പോയത്. വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ജോലി തേടിയോ മറ്റാവശ്യങ്ങൾക്കോ പുറത്തിറങ്ങിയാൽ തിരിച്ചുവരുമെന്ന് ഉറപ്പില്ല. എങ്ങും പോകാതെ വീട്ടിലിരുന്നാൽ പട്ടിണി കിടന്നു മരിക്കും. ഉറപ്പുള്ള കാര്യം മരണംതന്നെ.
ശനിയാഴ്ചയും സംഭവിച്ചത് അതാണ്. കഴുത്തറുക്കപ്പെട്ടും വെടിയേറ്റും കൊല്ലപ്പെട്ടത് 43 കൃഷിക്കാരാണെന്നായിരുന്നു ആദ്യവാർത്തകൾ. പിന്നീട് അത് 110 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചനകൾ. ആരാണ് കൊന്നത്, എന്തിനാണ് കൊന്നത് എന്നതിനെക്കുറിച്ച് സർക്കാരിനുപോലും ഉറപ്പില്ലെങ്കിലും വാർത്തകളിലെല്ലാം സംശയത്തിന്റെ മുന നീളുന്നത് ബോക്കോ ഹറാം എന്ന ഭീകരവാദ സംഘടനയിലേക്കാണ്. 110 പേർ മരിച്ചതായി പറഞ്ഞത് യുഎൻ ഹ്യൂമാനിറ്റേറിയൻ കോഓർഡിനേറ്റർ എഡ്വേർഡ് കാലോണ് ആണ്. പ്രസിഡന്റ് മുഹമ്മദ് ബുഹാരി ദുഃഖം രേഖപ്പെടുത്തി. ബോക്കോ ഹറാം സംഘടനയെ ഒതുക്കിയെന്ന് അവകാശപ്പെട്ടിട്ടുള്ള ഭരണാധികാരിയുടെതാണ് ഈ ദുഃഖമെന്നതാണ് പരിഹാസ്യം.
വയലിലെ നിലവിളി
ബോക്കോഹറാം ശക്തികേന്ദ്രമായ ബോർണോ സംസ്ഥാനത്ത് ഗാരിൻ ക്വേഷേബിലെ വയലിലാണ് കർഷകരുടെ കൂട്ടക്കൊലപാതകം അരങ്ങേറിയത്. വളഞ്ഞുവച്ച് വെടിയുതിർക്കുകയായിരുന്നു. ചിലരുടെ തലയറുത്തനിലയിലാണ്. മറ്റൊരു റിപ്പോർട്ട് പുറത്തുവരുന്നത്, നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ്. അതേക്കുറിച്ചും മൂന്നു ദിവസമായിട്ടും കൃത്യമായ വിവരമൊന്നുമില്ല. സ്ത്രീകളെ ഉൾപ്പെടെ തട്ടിക്കൊണ്ടുപോകുന്നതും ലൈംഗികമായി ചൂഷണം ചെയ്യുന്നതും സർക്കാരുമായി വിലപേശി കാര്യസാധ്യത്തിന് ഉപയോഗിക്കുന്നതുമൊക്കെ ബോക്കോ ഹറാം ശൈലിയായതിനാൽ സർക്കാർ ആ രീതിയിലും അന്വേഷണം നടത്തുകയാണ്.
ശനിയാഴ്ച കണ്ടെത്തിയ 43 മൃതദേഹങ്ങൾ ഞായറാഴ്ച സംസ്കരിച്ചിരുന്നു. കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. വടക്കു പടിഞ്ഞാറൻ നൈജീരിയിൽനിന്നു തൊഴിൽതേടി 1000 കിലോമീറ്റർ ദൂരെയെത്തിയവരാണ് കൊല്ലപ്പെട്ടതെന്നു ചില വാർത്തകളിൽ പറയുന്നു.
അഹിംസ പറഞ്ഞ് തുടക്കം
ജനസംഖ്യയുടെ കാര്യത്തിൽ ആഫ്രിക്കയിൽ ഒന്നാമതും ലോകത്ത് ഏഴാമതുമുള്ള രാജ്യമാണ് നൈജീരിയ.
2002-ൽ അഹിംസാ സിദ്ധാന്തത്തോടെ മുഹമ്മദ് യൂസഫ് സ്ഥാപിച്ച സംഘടന 2009 മുതൽ നയിക്കുന്നത് അബൂബക്കർ ഷെക്കാവു ആണ്. അന്നുമുതൽ സംഘടന അക്രമാസക്തമാണ്. 2015 മുതൽ ഇസ്ലാമിക സ്റ്റേറ്റുമായി സഹകരിച്ചാണ് പ്രവർത്തനം. ലക്ഷ്യം ഇസ്ലാമിക ഭരണംതന്നെ. കഴിഞ്ഞ 10 വർഷത്തിനിടെ പതിനായിരങ്ങൾ കൊല്ലപ്പെടുകയും 23 ലക്ഷത്തോളംപേർ നാടും വീടുമുപേക്ഷിക്കുകയും ചെയ്തു. ഒരു സമയത്ത് ലോകത്തെ ഏറ്റവും വലിയ ഭീകരപ്രസ്ഥാനമായി ഗ്ലോബൽ ടെററിസം ഇൻഡക്സ് ബോക്കോ ഹറാമിനെ രേഖപ്പെടുത്തിയിരുന്നു. 2011ൽ അബുജയിലെ യുഎൻ ഓഫീസിൽ ചാവേറാക്രമണം നടത്തിയതോടെ ബോക്കോ ഹറാമിനെ നേരിടാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പിന്നീട് വടക്കുകിഴക്കൻ പ്രദേശം പൂർണമായും അടിയന്തരാവസ്ഥയിലായി. ഇതോടെ പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമായി. ഒരു വശത്ത് ഇസ്ലാമിക തീവ്രവാദികളും മറുവശത്ത് പട്ടാളവും അതിക്രമങ്ങൾ പതിവാക്കി. കാമറൂണിലേക്കും നൈജറിലേക്കും ചാഡിലേക്കുമൊക്കെ ജനങ്ങൾ പലായനം ചെയ്തു.
ചിബോക്കിലെ വിദ്യാർഥിനികൾ
2014ൽ ചിബോക്കിലെ സ്കൂളിൽനിന്ന് ഭീകരവാദികൾ 276 പെണ്കുട്ടികളെ തട്ടിക്കൊണ്ടുപോയത് അന്തർദേശീയതലത്തിൽ വാർത്തയായിരുന്നു. മിക്കവരും ക്രിസ്ത്യൻ പെണ്കുട്ടികളായിരുന്നു. 57 പേർ ഭീകരരുടെ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു. മറ്റുള്ളവരിൽ കുറെപേരെ പട്ടാളം രക്ഷപ്പെടുത്തി. എല്ലാവരെയും രക്ഷപ്പെടുത്തിക്കഴിഞ്ഞെന്നു സർക്കാർ പറഞ്ഞെങ്കിലും കൃത്യമായ വിവരം ഇക്കാര്യത്തിലുമില്ല. മിക്കവരും ലൈംഗിക ചൂഷണത്തിനിരയായി. ചിലരൊക്കെ കുഞ്ഞുങ്ങളെയുമായിട്ടാണ് തിരികെയെത്തിയത്.
പാശ്ചാത്യ വിദ്യാഭ്യാസത്തിനെതിരെയാണ് ബോക്കോ ഹറാമിന്റെ പോരാട്ടം. അതുകൊണ്ടുതന്നെ സ്കൂളുകൾ ആക്രമിക്കുന്നതും വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകുന്നതും പതിവായി. പാശ്ചാത്യവിദ്യാഭ്യാസം ഇസ്ലാമിക മൂല്യങ്ങളെ ഇല്ലാതാക്കുമെന്നാണ് സംഘടനയുടെ വാദം. വിദ്യാഭ്യാസത്തിനെതിരേ തുടങ്ങിയ ആക്രമണങ്ങൾ ആർക്കെതിരേയും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന നിലയിലെത്തിയിരിക്കുന്നു.
പട്ടാളം പോരാ
നൈജീരിയയെക്കുറിച്ചുള്ള വസ്തുനിഷ്ഠപഠനങ്ങളൊക്കെ പറയുന്നത് ബോക്കോ ഹറാമിനെ തകർക്കാൻ പട്ടാളത്തെ ഉപയോഗിച്ചുമാത്രം സാധ്യമല്ല എന്നാണ്. ഏറ്റവും പ്രധാനം തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാനുള്ള ബഹുമുഖ പദ്ധതികൾ തയാറാക്കുകയും സമയബന്ധിതമായി നടപ്പാക്കുകയുമാണ്. ബന്ധപ്പെട്ട പ്രദേശങ്ങളിൽ വികസന പദ്ധതികൾ നടപ്പാക്കുകയും ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഒരുക്കുകയും വേണം. അഴിമതിയിൽനിന്ന് സർക്കാർ ഓഫീസുകളെ വിമുക്തമാക്കുകയും പട്ടാളത്തിന്റെ അതിക്രമങ്ങൾ അവസാനിപ്പിക്കുകയും ചെയ്ത് ജനങ്ങളുടെ വിശ്വാസമാർജിക്കേണ്ടതുണ്ട്.
ബോക്കോ ഹറാം ക്യാന്പുകൾ തകർത്തെന്ന് 2015-ൽ സർക്കാരും പട്ടാളവും അവകാശപ്പെട്ടെങ്കിലും ആക്രമണങ്ങളും കൂട്ടക്കൊലപാതകവും തുടരുകയാണ്. 2019-ൽ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഇത്തിരി തിരുത്തലോടെ പറഞ്ഞത് ബോക്കോ ഹറാമിനെ സാങ്കേതികമായി ഇല്ലാതാക്കി എന്നാണ്. അതേ ബോക്കോ ഹറാമിനെയാണ് ശനിയാഴ്ചത്തെ കൂട്ടക്കൊലയുടെപേരിൽ സർക്കാർതന്നെ പ്രതിസ്ഥാനത്തു നിർത്തിയിരിക്കുന്നത്. തീവ്രവാദം ഏതാനും വ്യക്തികളുടെയും സംഘടനകളുടെയും ഉള്ളിൽ മാത്രമല്ലെന്നും അത് നിർബാധം വേരു പടർത്തിക്കൊണ്ടിരിക്കുന്ന ആശയമാണെന്നും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവോളം വെടിയൊച്ചകൾ മുഴങ്ങിക്കൊണ്ടേയിരിക്കും.