ആര്‍സിഇപി അഥവാ (കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ്) സ്വതന്ത്ര വ്യാപാരക്കരാര്‍ അവസാനം യാഥാര്‍ത്ഥ്യമായി. 2012ല്‍ ആരംഭിച്ച് എട്ടുവര്‍ഷത്തെ തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കൊടുവില്‍ 15 അംഗരാജ്യങ്ങള്‍ പരപ്സരം കൈകോര്‍ത്തു. 46 ഉദ്യോഗസ്ഥ ചര്‍ച്ചകള്‍ക്കും 19 മന്ത്രിതല ചര്‍ച്ചകള്‍ക്കുമാണ് 2020 നവംബര്‍ 15ന് വിരാമമായത്. ആദ്യകാലം മുതല്‍ ചര്‍ച്ചകളില്‍ സജീവപങ്കാളിയായിരുന്ന ഇന്ത്യ കരാര്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ രാജ്യത്തിന് ദോഷമാണെന്നു വ്യക്തമാക്കിക്കൊണ്ട് 2019 നവംബര്‍ നാലിന് ആര്‍സിഇപിയില്‍നിന്നു പിന്മാറി. എങ്കിലും കഴിഞ്ഞ ദിവസം നടന്ന 15 അംഗ ആര്‍സിഇപി ഉച്ചകോടി ഇന്ത്യയെ ഉപേക്ഷിച്ചിട്ടില്ല. വാതിലുകള്‍ തുറന്നിട്ട് 130 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യൻ വിപണി കീഴടക്കാനുള്ള തന്ത്രങ്ങള്‍ അണിയറയില്‍ ഇപ്പോഴും ഒരുങ്ങുന്നുണ്ട്.
ഇന്ത്യക്കുവേണ്ടി മാത്രമായി
ഇന്ത്യക്ക് ഏതുസമയവും ആര്‍സിഇപിയില്‍ പങ്കാളിയാകാവുന്ന അവസരമൊരുക്കുന്നതാണ് ആര്‍സിഇപി ഉച്ചകോടി തീരുമാനം. ഒമ്പത് അംഗരാജ്യങ്ങള്‍ അംഗീകാരം നല്കി ആറ് മാസം കഴിഞ്ഞാല്‍ കരാര്‍ നിലവില്‍ വരും. അതിനുേശഷം 18 മാസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമെ മറ്റൊരു രാജ്യത്തിന് അംഗമാകാനാവൂ. എന്നാല്‍ ഇന്ത്യക്ക് ഇതു ബാധകമല്ലെന്ന് പ്രത്യേകം പറയുന്നു. പക്ഷേ, കരാറില്‍ അംഗമായാല്‍ അഞ്ചു വര്‍ഷത്തിനു ശേഷമേ നിബന്ധനകള്‍ സംബന്ധിച്ച് പുനഃപരിശോധന സാധ്യമാകൂ. ആസിയാന്‍ ഉള്‍പ്പെടെ ഇതര സ്വതന്ത്രവ്യാപാരക്കരാറുകളിലും ഇത്തരം നിബന്ധനകള്‍ ഉണ്ട്.
ചൈനയുടെ സ്വന്തം ആര്‍സിഇപി
ആര്‍സിഇപി സ്വതന്ത്രവ്യാപാരക്കരാറിന്റെ സ്റ്റിയറിംഗ് ചൈനയുടെ കൈകളിലാണ്. 2012 മുതല്‍ ആസിയാന്‍ രാജ്യങ്ങളെ മുന്‍നിര്‍ത്തി വ്യാപാരസാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ചുക്കാന്‍ തിരിച്ചത് ചൈനതന്നെ. ഇന്ത്യയിത് തിരിച്ചറിഞ്ഞെങ്കിലും ചര്‍ച്ചകളില്‍ പങ്കെടുത്തു. നിര്‍ദേശങ്ങള്‍ ഓരോന്നായി അട്ടിമറിക്കപ്പെട്ടപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ പിന്മാറ്റനിലപാടെടുത്തത്. അംഗരാജ്യങ്ങള്‍ പലതും ഇപ്പോള്‍ ഇന്ത്യയുമായി അത്ര നല്ല ബന്ധത്തിലുമല്ല. ആസിയാന്‍ കരാര്‍ മൂലവും ഇന്ത്യക്കു നഷ്ടമല്ലാതെ യാതൊരു ലാഭവുമില്ല.
ഒരു വ്യാപാരക്കരാറുമില്ലാതെ ലോകവ്യാപാര സംഘടന കരാറിന്റെ പശ്ചാത്തലത്തില്‍മാത്രം ഇന്ത്യയുടെ ആഭ്യന്തര വ്യാപാരവിപണിയുടെ 24 ശതമാനം ചൈന കീഴടക്കിയിരിക്കുന്നത് കാണാതെ പോകരുത്.
ചൈനയുടെ കൈകളിലെ കളിപ്പാട്ടങ്ങളായ പത്ത് ആസിയാന്‍ രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാരം 2009 ഓഗസ്റ്റില്‍ ഒപ്പിട്ട് 2010 ജനുവരി ഒന്നു മുതല്‍ ഇന്ത്യ നടപ്പിലാക്കി. 2019 ഡിസംബര്‍ 31ന് 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ചൈനയും ആസിയാന്‍ രാജ്യങ്ങളുമായുള്ള 2018-19ലെ വ്യാപാരക്കമ്മി 10,500 കോടി ഡോളര്‍. ഇതില്‍ 5378 കോടി ഡോളറും ചൈനയുമായുള്ളത്.
അംഗരാജ്യങ്ങളുടെ കുതന്ത്രങ്ങള്‍
ഇന്ത്യക്ക് പങ്കാളിത്തമില്ലാത്ത ആര്‍സിഇപിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് ആവര്‍ത്തിച്ചുപറഞ്ഞ ജപ്പാന് ഇപ്പോള്‍ കരാറില്‍ സജീവപങ്കാളിയാണ്. ഇന്ത്യ പങ്കാളിയാകണമെന്ന് ഇപ്പോള്‍ ആവര്‍ത്തിക്കുന്നത് ഇന്ത്യയോടുള്ള താത്പര്യംകൊണ്ടാണെന്ന് കരുതിയാല്‍ തെറ്റി. എന്നും കച്ചവടക്കണ്ണോടെ ഇന്ത്യയെ കണ്ട ജപ്പാന് 130 കോടി ജനങ്ങളുടെ മണ്ണ് സ്വന്തം വ്യാപാരത്തിന് ആര്സിഇപിയിലൂടെ തുറന്നുകിട്ടുന്നില്ലെങ്കില് കരാര്‍ ഒരു രീതിയിലും തങ്ങള്‍ക്ക് ഗുണംചെയ്യില്ലെന്നറിയാം.
കരാറിന്റെ പ്രധാനഘടകമായ ബൗദ്ധിക സ്വത്തവകാശത്തില്‍ സമ്പൂര്‍ണ അഴിച്ചുപണിയാണ് ജപ്പാന് ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക്സിനോടൊപ്പം ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ കൈപ്പിടിയിലൊതുക്കി മരുന്നുത്പന്നങ്ങള്വച്ച് മനുഷ്യജീവന് വിലപേശുന്ന തന്ത്രമാണ് ജപ്പാന് ഇന്ത്യയുടെ പിന്മാറ്റത്തിലൂടെ നഷ്ടപ്പെട്ടത്. പ്രത്യേകിച്ച് കോവിഡ് 19ന്റെ സാഹചര്യത്തില്‍ ഇന്ത്യയിലെ വിപണി സാധ്യതകള്‍ ജപ്പാന് തിരിച്ചറിയുന്നു. ചൈനയുമായുള്ള കരാര്‍ ജപ്പാന് നേട്ടമുണ്ടാക്കില്ല.
ഓസ്ട്രേലിയയും ഇന്ത്യയെ സ്നേഹിക്കുന്നത് സ്വന്തം വാണിജ്യലോകം വ്യാപിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. ഉഭയകക്ഷി കരാറുകള്‍ക്കപ്പുറം വ്യാപാരമേഖലയില്‍ സ്വതന്ത്രവ്യാപാരക്കരാറുകള്‍ ഓസ്ട്രേലിയയുമായി ഇന്ത്യക്ക് നിലവിലില്ല. ആര്‍സിഇപിയില്‍ നിന്നുള്ള അപ്രതീക്ഷിതമായ ഇന്ത്യയുടെ പിന്മാറ്റത്തിലൂടെ അട്ടിമറിക്കപ്പെട്ടത് അംഗരാജ്യങ്ങളുടെ സ്വപ്നങ്ങളാണ്. ഇതിനു പരിഹാരമാണ് ഇപ്പോള്‍ തുറന്നിട്ടിരിക്കുന്ന വാതിലുകള്‍.
ഇന്ത്യ അകത്തേക്കുകയറുമോ?
2019 നവംബര്‍ നാലിന് ബാങ്കോക്കില്‍ ചേര്‍ന്ന ആര്‍സിഇപി ഉച്ചകോടിയില്‍ ഗാന്ധിസൂക്തങ്ങളും മനഃസാക്ഷിയും ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി വികാരാധീനനായി വിളംബരംചെയ്ത ആര്‍സിഇപി സ്വതന്ത്രവ്യാപാരക്കരാറില്‍ നിന്നുള്ള പിന്മാറ്റം അട്ടിമറിക്കപ്പെടുന്നതിന്റെ സൂചനകള്‍ വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെപ്പോലും നിഷ്പ്രഭമാക്കുന്ന ബ്യൂറോക്രാറ്റുകള്‍ ഇന്ത്യയുടെ ഭരണതലത്തില്‍ അതിശക്തന്മാരായി മാറിയോ? കരാര്‍ പിന്മാറ്റം പ്രഖ്യാപിച്ചിട്ടും 2012 മുതല്‍ എട്ടുവര്‍ഷക്കാലം നടത്തിയ കരാര്‍ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിടാത്തതെന്ത്? ആര്സിഇപിക്കു ബദലായി ലക്ഷ്യംവയ്ക്കുന്ന ഇന്ത്യ-പസഫിക് കരാറുകളും അണിയറയിലൊരുങ്ങുന്ന ഇന്ത്യ യുഎസ്കരാറും വ്യാപാരമേഖലയും സമ്പദ്ഘടനയും ശക്തിപ്പെടുത്തുമോ? സ്വതന്ത്രവ്യാപാരത്തിലൂടെ കുതിച്ചുയര്‍ന്ന ഇറക്കുമതി സൃഷ്ടിച്ച വന്‍ വ്യാപാരക്കമ്മിയില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കാത്തതെന്ത്? കാര്‍ഷിക വ്യവസായ മേഖലയില്‍ ഉത്പാദനക്ഷമതയുയര്ത്തി മത്സരക്ഷമത കൈവരിക്കാന്‍ പ്രഖ്യാപിച്ച പദ്ധതികളും പരിപാടികളും ലക്ഷ്യം കാണുമോ?
വിദേശശക്തികള്‍ക്ക് ഇന്ത്യന്‍ വിപണി തീറെഴുതിക്കൊടുത്തിട്ട് മെയ്ക്ക് ഇന്‍ ഇന്ത്യ പ്രഖ്യാപിക്കുകയല്ല മറിച്ച് ജനങ്ങളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാതെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സമ്പദ്ഘടന ശക്തിപ്പെടുത്തുവാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നിരിക്കെ വീണ്ടും ആര്‍സിഇപിയിലേക്കുള്ള മടക്കം തിരിച്ചടിയാകും.
ഇന്ത്യയുടെ എതിര്‍പ്പുകള്‍
2019 നവംബര്‍ നാലുവരെ നടന്ന ആര്‍സിഇപി ചര്‍ച്ചകളില്‍ ഇന്ത്യ ഉയര്‍ത്തിയ പല എതിര്‍പ്പുകളും പരിഹരിക്കപ്പെടാതെ ഇപ്പോഴും തുടരുന്നു.
1. ഇ-കൊമേഴ്സും ഡേറ്റാ ശേഖരവും- ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ തങ്ങളുടെ ഡേറ്റ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന നിലപാട് അംഗരാജ്യങ്ങള്‍ അംഗീകരിച്ചില്ല. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യവും വളരെ രഹസ്യവുമായ വിവരങ്ങള്‍ അതിര്‍ത്തിക്കപ്പുറത്തേക്കു പോകുന്നത് വലിയ ഭവിഷ്യത്തുണ്ടാക്കും.
2. അവകാശ വ്യവസ്ഥ (ഓട്ടോ ട്രിഗര്‍)-അനിയന്ത്രിതമായ ഇറക്കുമതി ആഭ്യന്തരവിപണിക്ക് ക്ഷതമേല്പ്പിക്കുമെങ്കില് തടയുന്നതിനുള്ള വ്യവസ്ഥയാണിത്. വാണിജ്യമന്ത്രാലയത്തിന്റെ ഒരു തന്ത്രമായി മാത്രമേ ഇന്ത്യ ഉയര്‍ത്തിക്കാട്ടുന്ന ഈ വ്യവസ്ഥയെ കാണാനാവൂ. അംഗരാജ്യങ്ങളോ ലോകവ്യാപാരസംഘടനയോ ഈ വ്യവസ്ഥയെ അംഗീകരിക്കില്ല. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങള്‍ക്ക് 200 ദിവസം വരെ ഈ രീതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ആവശ്യത്തിലും തീരുമാനമുണ്ടായില്ല.
3. ഉത്ഭവകേന്ദ്രം വ്യക്തതയില്ല - ഉത്പന്നങ്ങളുടെ പ്രഭവസ്ഥാനം അഥവാ ഉത്ഭവകേന്ദ്രം സംബന്ധിച്ച് വ്യവസ്ഥകളില്‍ വ്യക്തതയില്ല. ഒരു രാജ്യത്തുനിന്നു വാങ്ങിയ ഉത്പന്നം മറ്റൊരു രാജ്യം അതേരീതിയില്‍ കയറ്റുമതി ചെയ്യാന്‍ പാടില്ല. മൂല്യവര്‍ധന വരുത്തുന്നത് പരിഗണിക്കാം. ഈ നിലപാടിലും തീരുമാനമായില്ല.
4. തര്‍ക്കങ്ങളിലെ പരിഹാരം- തര്‍ക്കപരിഹാര ഫോറങ്ങളില്‍ ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വിദേശനിക്ഷേപകര്‍ക്ക് അംഗരാജ്യങ്ങള്‍ക്കെതിരെ രാജ്യാന്തര തര്‍ക്കപരിഹാര ട്രൈബ്യൂണലുകളെ സമീപിക്കാന്‍ അനുമതി നല്കുന്ന ഇന്‍വെസ്റ്റര്‍ സ്റ്റേറ്റ് ഡിസ്പ്യൂട്ട് സെറ്റില്‍മെന്റ് സംവിധാനം അംഗീകരിക്കില്ലെന്ന് ഇന്ത്യ തുറന്നുപറഞ്ഞു.
5. തീരുവ നിര്ണയവര്ഷം- തീരുവ നിര്‍ണയിക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസമുണ്ട്. കരാറിന്റെ ആദ്യറൗണ്ട് ചര്‍ച്ച നടന്ന 2013 അടിസ്ഥാനമാക്കണമെന്ന് മറ്റ് അംഗരാജ്യങ്ങള്‍ പറയുമ്പോള്‍ കരാര്‍ ചര്‍ച്ചകള്‍ സമാപിക്കുന്ന വര്‍ഷം മതിയെന്ന് ഇന്ത്യയും വാദിക്കുന്നു. 2013നു ശേഷം ഒട്ടേറെ ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഇന്ത്യ ഉയര്‍ത്തിയിരുന്നു.
6. ഒരേ ഇനത്തിന് ഒരേ നികുതി- ഒരു രാജ്യത്തുനിന്നുള്ള ഉത്പന്നത്തിന് അനുവദിക്കുന്ന കുറഞ്ഞ തീരുവ അതേ ഉത്പന്നത്തിന് മറ്റു രാജ്യങ്ങള്‍ക്കും വേണമെന്ന വാദത്തിന് ഇന്ത്യക്ക് അഭിപ്രായവ്യത്യാസമുണ്ട്.
7. ഉത്പന്നങ്ങളുടെ ഇറക്കുമതി ശതമാനം, നികുതി കുറയ്ക്കാന്‍ കാലാവധി എന്നീ കാര്യങ്ങളില്‍ ചൈന, ആസിയാന്‍, മറ്റു രാജ്യങ്ങള്‍ എന്നിങ്ങനെ മൂന്നായി വേര്‍തിരിച്ചുള്ള ത്രീടയര്‍ നിബന്ധനകളിലും നടത്തിപ്പ് കാലാവധിയിലും അഭിപ്രായവ്യത്യാസമുണ്ട്.
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
ഇന്ത്യക്കുവേണ്ടി മാത്രമായി
ഇന്ത്യക്ക് ഏതുസമയവും ആര്‍സിഇപിയില്‍ പങ്കാളിയാകാവുന്ന അവസരമൊരുക്കുന്നതാണ് ആര്‍സിഇപി ഉച്ചകോടി തീരുമാനം. ഒമ്പത് അംഗരാജ്യങ്ങള്‍ അംഗീകാരം നല്കി ആറ് മാസം കഴിഞ്ഞാല്‍ കരാര്‍ നിലവില്‍ വരും. അതിനുേശഷം 18 മാസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമെ മറ്റൊരു രാജ്യത്തിന് അംഗമാകാനാവൂ. എന്നാല്‍ ഇന്ത്യക്ക് ഇതു ബാധകമല്ലെന്ന് പ്രത്യേകം പറയുന്നു. പക്ഷേ, കരാറില്‍ അംഗമായാല്‍ അഞ്ചു വര്‍ഷത്തിനു ശേഷമേ നിബന്ധനകള്‍ സംബന്ധിച്ച് പുനഃപരിശോധന സാധ്യമാകൂ. ആസിയാന്‍ ഉള്‍പ്പെടെ ഇതര സ്വതന്ത്രവ്യാപാരക്കരാറുകളിലും ഇത്തരം നിബന്ധനകള്‍ ഉണ്ട്.
ചൈനയുടെ സ്വന്തം ആര്‍സിഇപി
ആര്‍സിഇപി സ്വതന്ത്രവ്യാപാരക്കരാറിന്റെ സ്റ്റിയറിംഗ് ചൈനയുടെ കൈകളിലാണ്. 2012 മുതല്‍ ആസിയാന്‍ രാജ്യങ്ങളെ മുന്‍നിര്‍ത്തി വ്യാപാരസാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ചുക്കാന്‍ തിരിച്ചത് ചൈനതന്നെ. ഇന്ത്യയിത് തിരിച്ചറിഞ്ഞെങ്കിലും ചര്‍ച്ചകളില്‍ പങ്കെടുത്തു. നിര്‍ദേശങ്ങള്‍ ഓരോന്നായി അട്ടിമറിക്കപ്പെട്ടപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ പിന്മാറ്റനിലപാടെടുത്തത്. അംഗരാജ്യങ്ങള്‍ പലതും ഇപ്പോള്‍ ഇന്ത്യയുമായി അത്ര നല്ല ബന്ധത്തിലുമല്ല. ആസിയാന്‍ കരാര്‍ മൂലവും ഇന്ത്യക്കു നഷ്ടമല്ലാതെ യാതൊരു ലാഭവുമില്ല.
ഒരു വ്യാപാരക്കരാറുമില്ലാതെ ലോകവ്യാപാര സംഘടന കരാറിന്റെ പശ്ചാത്തലത്തില്‍മാത്രം ഇന്ത്യയുടെ ആഭ്യന്തര വ്യാപാരവിപണിയുടെ 24 ശതമാനം ചൈന കീഴടക്കിയിരിക്കുന്നത് കാണാതെ പോകരുത്.
ചൈനയുടെ കൈകളിലെ കളിപ്പാട്ടങ്ങളായ പത്ത് ആസിയാന്‍ രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാരം 2009 ഓഗസ്റ്റില്‍ ഒപ്പിട്ട് 2010 ജനുവരി ഒന്നു മുതല്‍ ഇന്ത്യ നടപ്പിലാക്കി. 2019 ഡിസംബര്‍ 31ന് 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ചൈനയും ആസിയാന്‍ രാജ്യങ്ങളുമായുള്ള 2018-19ലെ വ്യാപാരക്കമ്മി 10,500 കോടി ഡോളര്‍. ഇതില്‍ 5378 കോടി ഡോളറും ചൈനയുമായുള്ളത്.
അംഗരാജ്യങ്ങളുടെ കുതന്ത്രങ്ങള്‍
ഇന്ത്യക്ക് പങ്കാളിത്തമില്ലാത്ത ആര്‍സിഇപിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് ആവര്‍ത്തിച്ചുപറഞ്ഞ ജപ്പാന് ഇപ്പോള്‍ കരാറില്‍ സജീവപങ്കാളിയാണ്. ഇന്ത്യ പങ്കാളിയാകണമെന്ന് ഇപ്പോള്‍ ആവര്‍ത്തിക്കുന്നത് ഇന്ത്യയോടുള്ള താത്പര്യംകൊണ്ടാണെന്ന് കരുതിയാല്‍ തെറ്റി. എന്നും കച്ചവടക്കണ്ണോടെ ഇന്ത്യയെ കണ്ട ജപ്പാന് 130 കോടി ജനങ്ങളുടെ മണ്ണ് സ്വന്തം വ്യാപാരത്തിന് ആര്സിഇപിയിലൂടെ തുറന്നുകിട്ടുന്നില്ലെങ്കില് കരാര്‍ ഒരു രീതിയിലും തങ്ങള്‍ക്ക് ഗുണംചെയ്യില്ലെന്നറിയാം.
കരാറിന്റെ പ്രധാനഘടകമായ ബൗദ്ധിക സ്വത്തവകാശത്തില്‍ സമ്പൂര്‍ണ അഴിച്ചുപണിയാണ് ജപ്പാന് ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക്സിനോടൊപ്പം ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ കൈപ്പിടിയിലൊതുക്കി മരുന്നുത്പന്നങ്ങള്വച്ച് മനുഷ്യജീവന് വിലപേശുന്ന തന്ത്രമാണ് ജപ്പാന് ഇന്ത്യയുടെ പിന്മാറ്റത്തിലൂടെ നഷ്ടപ്പെട്ടത്. പ്രത്യേകിച്ച് കോവിഡ് 19ന്റെ സാഹചര്യത്തില്‍ ഇന്ത്യയിലെ വിപണി സാധ്യതകള്‍ ജപ്പാന് തിരിച്ചറിയുന്നു. ചൈനയുമായുള്ള കരാര്‍ ജപ്പാന് നേട്ടമുണ്ടാക്കില്ല.
ഓസ്ട്രേലിയയും ഇന്ത്യയെ സ്നേഹിക്കുന്നത് സ്വന്തം വാണിജ്യലോകം വ്യാപിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. ഉഭയകക്ഷി കരാറുകള്‍ക്കപ്പുറം വ്യാപാരമേഖലയില്‍ സ്വതന്ത്രവ്യാപാരക്കരാറുകള്‍ ഓസ്ട്രേലിയയുമായി ഇന്ത്യക്ക് നിലവിലില്ല. ആര്‍സിഇപിയില്‍ നിന്നുള്ള അപ്രതീക്ഷിതമായ ഇന്ത്യയുടെ പിന്മാറ്റത്തിലൂടെ അട്ടിമറിക്കപ്പെട്ടത് അംഗരാജ്യങ്ങളുടെ സ്വപ്നങ്ങളാണ്. ഇതിനു പരിഹാരമാണ് ഇപ്പോള്‍ തുറന്നിട്ടിരിക്കുന്ന വാതിലുകള്‍.
ഇന്ത്യ അകത്തേക്കുകയറുമോ?
2019 നവംബര്‍ നാലിന് ബാങ്കോക്കില്‍ ചേര്‍ന്ന ആര്‍സിഇപി ഉച്ചകോടിയില്‍ ഗാന്ധിസൂക്തങ്ങളും മനഃസാക്ഷിയും ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി വികാരാധീനനായി വിളംബരംചെയ്ത ആര്‍സിഇപി സ്വതന്ത്രവ്യാപാരക്കരാറില്‍ നിന്നുള്ള പിന്മാറ്റം അട്ടിമറിക്കപ്പെടുന്നതിന്റെ സൂചനകള്‍ വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെപ്പോലും നിഷ്പ്രഭമാക്കുന്ന ബ്യൂറോക്രാറ്റുകള്‍ ഇന്ത്യയുടെ ഭരണതലത്തില്‍ അതിശക്തന്മാരായി മാറിയോ? കരാര്‍ പിന്മാറ്റം പ്രഖ്യാപിച്ചിട്ടും 2012 മുതല്‍ എട്ടുവര്‍ഷക്കാലം നടത്തിയ കരാര്‍ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിടാത്തതെന്ത്? ആര്സിഇപിക്കു ബദലായി ലക്ഷ്യംവയ്ക്കുന്ന ഇന്ത്യ-പസഫിക് കരാറുകളും അണിയറയിലൊരുങ്ങുന്ന ഇന്ത്യ യുഎസ്കരാറും വ്യാപാരമേഖലയും സമ്പദ്ഘടനയും ശക്തിപ്പെടുത്തുമോ? സ്വതന്ത്രവ്യാപാരത്തിലൂടെ കുതിച്ചുയര്‍ന്ന ഇറക്കുമതി സൃഷ്ടിച്ച വന്‍ വ്യാപാരക്കമ്മിയില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കാത്തതെന്ത്? കാര്‍ഷിക വ്യവസായ മേഖലയില്‍ ഉത്പാദനക്ഷമതയുയര്ത്തി മത്സരക്ഷമത കൈവരിക്കാന്‍ പ്രഖ്യാപിച്ച പദ്ധതികളും പരിപാടികളും ലക്ഷ്യം കാണുമോ?
വിദേശശക്തികള്‍ക്ക് ഇന്ത്യന്‍ വിപണി തീറെഴുതിക്കൊടുത്തിട്ട് മെയ്ക്ക് ഇന്‍ ഇന്ത്യ പ്രഖ്യാപിക്കുകയല്ല മറിച്ച് ജനങ്ങളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാതെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സമ്പദ്ഘടന ശക്തിപ്പെടുത്തുവാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നിരിക്കെ വീണ്ടും ആര്‍സിഇപിയിലേക്കുള്ള മടക്കം തിരിച്ചടിയാകും.
ഇന്ത്യയുടെ എതിര്‍പ്പുകള്‍
2019 നവംബര്‍ നാലുവരെ നടന്ന ആര്‍സിഇപി ചര്‍ച്ചകളില്‍ ഇന്ത്യ ഉയര്‍ത്തിയ പല എതിര്‍പ്പുകളും പരിഹരിക്കപ്പെടാതെ ഇപ്പോഴും തുടരുന്നു.
1. ഇ-കൊമേഴ്സും ഡേറ്റാ ശേഖരവും- ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ തങ്ങളുടെ ഡേറ്റ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന നിലപാട് അംഗരാജ്യങ്ങള്‍ അംഗീകരിച്ചില്ല. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യവും വളരെ രഹസ്യവുമായ വിവരങ്ങള്‍ അതിര്‍ത്തിക്കപ്പുറത്തേക്കു പോകുന്നത് വലിയ ഭവിഷ്യത്തുണ്ടാക്കും.
2. അവകാശ വ്യവസ്ഥ (ഓട്ടോ ട്രിഗര്‍)-അനിയന്ത്രിതമായ ഇറക്കുമതി ആഭ്യന്തരവിപണിക്ക് ക്ഷതമേല്പ്പിക്കുമെങ്കില് തടയുന്നതിനുള്ള വ്യവസ്ഥയാണിത്. വാണിജ്യമന്ത്രാലയത്തിന്റെ ഒരു തന്ത്രമായി മാത്രമേ ഇന്ത്യ ഉയര്‍ത്തിക്കാട്ടുന്ന ഈ വ്യവസ്ഥയെ കാണാനാവൂ. അംഗരാജ്യങ്ങളോ ലോകവ്യാപാരസംഘടനയോ ഈ വ്യവസ്ഥയെ അംഗീകരിക്കില്ല. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങള്‍ക്ക് 200 ദിവസം വരെ ഈ രീതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ആവശ്യത്തിലും തീരുമാനമുണ്ടായില്ല.
3. ഉത്ഭവകേന്ദ്രം വ്യക്തതയില്ല - ഉത്പന്നങ്ങളുടെ പ്രഭവസ്ഥാനം അഥവാ ഉത്ഭവകേന്ദ്രം സംബന്ധിച്ച് വ്യവസ്ഥകളില്‍ വ്യക്തതയില്ല. ഒരു രാജ്യത്തുനിന്നു വാങ്ങിയ ഉത്പന്നം മറ്റൊരു രാജ്യം അതേരീതിയില്‍ കയറ്റുമതി ചെയ്യാന്‍ പാടില്ല. മൂല്യവര്‍ധന വരുത്തുന്നത് പരിഗണിക്കാം. ഈ നിലപാടിലും തീരുമാനമായില്ല.
4. തര്‍ക്കങ്ങളിലെ പരിഹാരം- തര്‍ക്കപരിഹാര ഫോറങ്ങളില്‍ ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വിദേശനിക്ഷേപകര്‍ക്ക് അംഗരാജ്യങ്ങള്‍ക്കെതിരെ രാജ്യാന്തര തര്‍ക്കപരിഹാര ട്രൈബ്യൂണലുകളെ സമീപിക്കാന്‍ അനുമതി നല്കുന്ന ഇന്‍വെസ്റ്റര്‍ സ്റ്റേറ്റ് ഡിസ്പ്യൂട്ട് സെറ്റില്‍മെന്റ് സംവിധാനം അംഗീകരിക്കില്ലെന്ന് ഇന്ത്യ തുറന്നുപറഞ്ഞു.
5. തീരുവ നിര്ണയവര്ഷം- തീരുവ നിര്‍ണയിക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസമുണ്ട്. കരാറിന്റെ ആദ്യറൗണ്ട് ചര്‍ച്ച നടന്ന 2013 അടിസ്ഥാനമാക്കണമെന്ന് മറ്റ് അംഗരാജ്യങ്ങള്‍ പറയുമ്പോള്‍ കരാര്‍ ചര്‍ച്ചകള്‍ സമാപിക്കുന്ന വര്‍ഷം മതിയെന്ന് ഇന്ത്യയും വാദിക്കുന്നു. 2013നു ശേഷം ഒട്ടേറെ ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഇന്ത്യ ഉയര്‍ത്തിയിരുന്നു.
6. ഒരേ ഇനത്തിന് ഒരേ നികുതി- ഒരു രാജ്യത്തുനിന്നുള്ള ഉത്പന്നത്തിന് അനുവദിക്കുന്ന കുറഞ്ഞ തീരുവ അതേ ഉത്പന്നത്തിന് മറ്റു രാജ്യങ്ങള്‍ക്കും വേണമെന്ന വാദത്തിന് ഇന്ത്യക്ക് അഭിപ്രായവ്യത്യാസമുണ്ട്.
7. ഉത്പന്നങ്ങളുടെ ഇറക്കുമതി ശതമാനം, നികുതി കുറയ്ക്കാന്‍ കാലാവധി എന്നീ കാര്യങ്ങളില്‍ ചൈന, ആസിയാന്‍, മറ്റു രാജ്യങ്ങള്‍ എന്നിങ്ങനെ മൂന്നായി വേര്‍തിരിച്ചുള്ള ത്രീടയര്‍ നിബന്ധനകളിലും നടത്തിപ്പ് കാലാവധിയിലും അഭിപ്രായവ്യത്യാസമുണ്ട്.
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍