ഒരു വാക്സിനുവേണ്ടി ലോകത്തെ 780 കോടി മനുഷ്യർ ഒരുപോലെ കാത്തിരുന്ന അവസരം മുന്പുണ്ടായിട്ടില്ല. ലോകം പ്രതീക്ഷിക്കുന്നതുപോലെ കോവിഡ് 19 വാക്സിൻ ഡിസംബറിലോ ജനുവരിയിലോ പുറത്തിറങ്ങിയാൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവരുടെ ഏറ്റവും സന്തോഷകരമായ പുതുവത്സരമായിരിക്കും 2021.
ഇതുസംബന്ധിച്ച വാർത്തകൾ മനുഷ്യർ ആകാംക്ഷയോടെയാണ് വായിക്കുകയും കേൾക്കുകയും ചെയ്യുന്നത്. അതൊന്നിറങ്ങിയിട്ടുവേണം ജീവിതം പഴയതുപോലെയാക്കുവാൻ. തൊഴിൽ, വ്യാപാരം, വിദ്യാഭ്യാസം, വിനോദം, മനഃസുഖം, ആത്മവിശ്വാസം എല്ലാം വീണ്ടെടുക്കണം.
വാക്സിൻ എന്ന് ഇറങ്ങുമെന്നു ചോദിച്ചാൽ കൃത്യമായ ഉത്തരം ഇപ്പോഴുമില്ല. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകമെങ്ങുമായി 170 ഇടങ്ങളിൽ ഗവേഷകർ വ്യത്യസ്ത പരീക്ഷണങ്ങളും ഗവേഷണങ്ങളുമായി ഉറക്കമിളയ്ക്കുകയാണ്. ഇതിൽ 44 എണ്ണം പരീക്ഷണഘട്ടങ്ങളിലാണ്. അതിൽതന്നെ 11 വാക്സിനുകൾ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്.
ഉടൻ വരുന്നൂ എന്ന പ്രഖ്യാപനവുമായി വിവിധ മരുന്നുകന്പനികൾ രംഗത്തെത്തിത്തുടങ്ങിയിരിക്കുന്നു എന്നത് പ്രതീക്ഷാജനകമാണ്. അടുത്തമാസം അവസാനത്തോടെ വാക്സിൻ വിതരണം ചെയ്യാനാകുമെന്നാണ് അവകാശവാദങ്ങൾ.
അസാധാരണ സംഭവം
വാക്സിനുകൾ സാധാരണയായി വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് അംഗീകാരം നേടുന്നത്. വൻതോതിൽ വിപണിയിലെത്തിക്കാൻ വീണ്ടും സമയമെടുക്കും. എന്നാൽ ഇത്തവണ 12 മുതൽ 18 മാസത്തിനകം മരുന്ന് പുറത്തിറക്കാൻ ശാസ്ത്രജ്ഞർ കിണഞ്ഞു പരിശ്രമിക്കുകയാണ്. സ്ഥിതി ഗുരുതരമെന്നതുതന്നെ കാരണം. അതേസമയം, എല്ലാ നടപടിക്രമങ്ങളും മുൻകരുതലുകളും പാലിക്കേണ്ടതുമുണ്ട്. കാരണം, വാക്സിൻ നല്കേണ്ടത് ഏതാനും പേർക്കല്ല, ആരോഗ്യമുള്ള കോടിക്കണക്കിനു മനുഷ്യർക്കാണ്. മനുഷ്യരാശിക്കാണ്. ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവം.
ഏറ്റവും ശ്രദ്ധേയമായ കാര്യം, മറ്റു വാക്സിനുകളെപ്പോലെ 100 ശതമാനം ഫലപ്രദമായിരിക്കില്ല കോവിഡ് വാക്സിൻ എന്നതാണ്. അതാണ് ശാസ്ത്രലോകം വിലയിരുത്തുന്നതെന്ന് ലോകാരോഗ്യസംഘടനയുടെ സൈറ്റിൽ തന്നെ പറയുന്നു. മറ്റു രണ്ടു പ്രധാന കാര്യങ്ങൾകൂടിയുണ്ട്. വാക്സിൻ എടുത്തയാൾക്ക് എത്ര കാലത്തേക്ക് പ്രതിരോധമുണ്ടാകും എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. അതുപോലെതന്നെ എത്ര ഡോസ് എടുക്കണമെന്ന കാര്യത്തിലും അന്തിമമായ ഉത്തരം ആയിട്ടില്ല. ഇതു രണ്ടും കൂടുതൽ നിരീക്ഷണത്തിലൂടെ അറിയേണ്ടതാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എങ്കിലും രണ്ടു ഡോസ് വാക്സിൻ നല്കാവുന്ന രീതിയിലാണ് കന്പനികൾ ഉത്പാദനം നടത്തുന്നത്.
ഇന്ത്യയിൽ
ലോകത്തെ പ്രമുഖ വാക്സിൻ നിർമാതാക്കളായ അസ്ട്രാസെനക കന്പനിയുമായി ചേർന്ന് ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവി ഷീൽഡ് വാക്സിൻ ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കും. അവസാനഘട്ട പരീക്ഷണങ്ങളുടെ ഫലം അനുകൂലമായാൽ ഉടൻ ഉപയോഗിക്കാനുള്ള അനുമതിയും ലഭിക്കും. 100 കോടി ഡോസാണ് ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. ഡിസംബറോടെ 10 കോടി ഡോസ് തയാറാകുമെന്നാണ് സെറം സിഇഒ അഡാർ പൂനവാല അറിയിച്ചത്. നാലുകോടി ഡോസ് ഇവർ ഉത്പാദിപ്പിച്ചുകഴിഞ്ഞു.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും (ആർഡിഐഎഫ്) റഷ്യയുടെ കോവിഡ് 19 വാക്സിന്റെ അവസാനഘട്ട പരീക്ഷണം നടത്താൻ അനുമതി നേടിയെന്നാണ് അവർ കഴിഞ്ഞദിവസം അറിയിച്ചത്. 95 ശതമാനം ഫലപ്രദമാണെന്നാണ് അവർ അവകാശപ്പെടുന്നത്. ദിവസങ്ങൾക്കകം വാക്സിൻ പരീക്ഷണത്തിനായി ഇന്ത്യയിലെത്തിക്കും.
വാക്സിന്റെ വില
കോവിഡ് വാക്സിന്റെ വില സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ല. 450 മുതൽ 5500 രൂപവരെ വില വന്നേക്കാമെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. അമേരിക്കൻ കന്പനിയായ മോഡേണ പുറത്തിറക്കുന്ന വാക്സിൻ ഒരു ഡോസിന് 2700 രൂപയാകും. എന്തായാലും സാന്പത്തികമായി തകർന്ന രാജ്യങ്ങളിലെ സാധാരണക്കാർക്കു താങ്ങാനാവുന്ന വിലയല്ല കന്പനികൾ ഈടാക്കാനിരിക്കുന്നത്.
ഇന്ത്യയിൽ വാക്സിന് ആദ്യത്തെ ഒരു വർഷം സബ്സിഡി നല്കാനാണ് നീക്കം. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിന്റെ രണ്ടു ഡോസിന് 700 മുതൽ 2000 രൂപവരെ വിലയായേക്കും. ഗവേഷണങ്ങൾക്കും നിർമാണത്തിനും വിവിധ ഘട്ടങ്ങളായുള്ള പരീക്ഷണങ്ങൾക്കും ചെലവായ തുകയെ അടിസ്ഥാനമാക്കിയാണു വില നിശ്ചയിക്കുന്നത്.
"സീറോ പേഷ്യന്റ്'
ലോകത്തെയാകെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 വൈറസിന്റെ ആദ്യ ഇര ആരാണ്? ഈ ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. കോവിഡ്19 എന്നു പിന്നീടു പേരിടപ്പെട്ട പുതിയ സാർസ് വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാൻ മാർക്കറ്റിൽനിന്നാണെന്ന് ഉറപ്പിക്കുമ്പോഴും ആദ്യ ഇരയെക്കുറിച്ച് വ്യക്തമായ വിവരമില്ല. ആദ്യ വൈറസ് ബാധിതനെ വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത് "സീറോ പേഷ്യന്റ്' എന്നാണ്. ഈ സീറോ പേഷ്യന്റിന്റെ വിവരം കൃത്യമായി കിട്ടിയാൽ പല സംശയങ്ങളും ദൂരീകരിക്കപ്പെടുമായിരുന്നു. പ്രത്യേകിച്ച് ചൈനയുടെമേലുള്ള ആരോപണങ്ങൾക്ക്. എന്നിട്ടും എന്തുകൊണ്ടാണ് ചൈന വ്യക്തമായ ഉത്തരം നൽകാത്തത് എന്നതും ദുരൂഹമാണ്.
ഹുബെ പ്രവശ്യയിലെ വുഹാനിലെ ആദ്യ 41 രോഗബാധിതരെക്കുറിച്ചുള്ള പഠന റിപ്പോർട്ട് 2020 ജനുവരിയിൽ പ്രശസ്ത മെഡിക്കൽ ജേർണൽ ലാൻസെറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോർട്ടിൽ പറയുന്നത് 2019 ഡിസംബർ ഒന്നിനാണ് ആദ്യമായി വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നാണ്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടനുസരിച്ച് ഡിസംബർ എട്ടിനാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ വൈറസ് മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പകരുന്നുവെന്ന് ജനുവരി 20ന് ചൈനീസ് അധികൃതരും ലോകാരോഗ്യ സംഘടനയും സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ സീറോ പേഷ്യന്റിനെ സംബന്ധിച്ച് പല അഭ്യൂഹങ്ങളുമുണ്ട്. അതിൽ ഏറ്റവും വിശ്വസനീയമായത് 2019 നവംബർ 17നാണ് ആദ്യമായി കോവിഡ്19 വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് എന്നതാണ്.
ചൈനീസ് സർക്കാരിന്റെ പ്രസിദ്ധീകരിക്കപ്പെടാത്ത റിപ്പോർട്ട് അനുസരിച്ച് 2019 നവംബർ 17ന് ഹുബേ പ്രവശ്യയിലെ 55 വയസുള്ള ആളിലാണ് ആദ്യമായി വൈറസ് ബാധ കാണപ്പെട്ടത്. 2019 നവംബറിൽത്തന്നെ നാലു പുരിഷ്ന്മാരിലും അഞ്ചു സ്ത്രീകളിലും വൈറസ് ബാധ ഉണ്ടായി. എന്നാൽ സീറോ പേഷ്ന്റ് ആരാണെന്നു മാത്രം ചൈനീസ് അധികൃതർ വ്യക്തമാക്കുകയോ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല. സർക്കാർ റിപ്പോർട്ടുകളെ ഉദ്ധരിച്ച് ഹോങ്കോംഗിലെ ഇംഗ്ലീഷ് ദിനപത്രമായ സൗത്ത് ചൈന മോണിംഗ് പോസ്റ്റും നവംബർ 17നാണ് ആദ്യ രോഗബാധ കണ്ടെത്തിയതെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജോസ് ആൻഡ്രൂസ്
ഇതുസംബന്ധിച്ച വാർത്തകൾ മനുഷ്യർ ആകാംക്ഷയോടെയാണ് വായിക്കുകയും കേൾക്കുകയും ചെയ്യുന്നത്. അതൊന്നിറങ്ങിയിട്ടുവേണം ജീവിതം പഴയതുപോലെയാക്കുവാൻ. തൊഴിൽ, വ്യാപാരം, വിദ്യാഭ്യാസം, വിനോദം, മനഃസുഖം, ആത്മവിശ്വാസം എല്ലാം വീണ്ടെടുക്കണം.
വാക്സിൻ എന്ന് ഇറങ്ങുമെന്നു ചോദിച്ചാൽ കൃത്യമായ ഉത്തരം ഇപ്പോഴുമില്ല. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകമെങ്ങുമായി 170 ഇടങ്ങളിൽ ഗവേഷകർ വ്യത്യസ്ത പരീക്ഷണങ്ങളും ഗവേഷണങ്ങളുമായി ഉറക്കമിളയ്ക്കുകയാണ്. ഇതിൽ 44 എണ്ണം പരീക്ഷണഘട്ടങ്ങളിലാണ്. അതിൽതന്നെ 11 വാക്സിനുകൾ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്.
ഉടൻ വരുന്നൂ എന്ന പ്രഖ്യാപനവുമായി വിവിധ മരുന്നുകന്പനികൾ രംഗത്തെത്തിത്തുടങ്ങിയിരിക്കുന്നു എന്നത് പ്രതീക്ഷാജനകമാണ്. അടുത്തമാസം അവസാനത്തോടെ വാക്സിൻ വിതരണം ചെയ്യാനാകുമെന്നാണ് അവകാശവാദങ്ങൾ.
അസാധാരണ സംഭവം
വാക്സിനുകൾ സാധാരണയായി വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് അംഗീകാരം നേടുന്നത്. വൻതോതിൽ വിപണിയിലെത്തിക്കാൻ വീണ്ടും സമയമെടുക്കും. എന്നാൽ ഇത്തവണ 12 മുതൽ 18 മാസത്തിനകം മരുന്ന് പുറത്തിറക്കാൻ ശാസ്ത്രജ്ഞർ കിണഞ്ഞു പരിശ്രമിക്കുകയാണ്. സ്ഥിതി ഗുരുതരമെന്നതുതന്നെ കാരണം. അതേസമയം, എല്ലാ നടപടിക്രമങ്ങളും മുൻകരുതലുകളും പാലിക്കേണ്ടതുമുണ്ട്. കാരണം, വാക്സിൻ നല്കേണ്ടത് ഏതാനും പേർക്കല്ല, ആരോഗ്യമുള്ള കോടിക്കണക്കിനു മനുഷ്യർക്കാണ്. മനുഷ്യരാശിക്കാണ്. ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവം.
ഏറ്റവും ശ്രദ്ധേയമായ കാര്യം, മറ്റു വാക്സിനുകളെപ്പോലെ 100 ശതമാനം ഫലപ്രദമായിരിക്കില്ല കോവിഡ് വാക്സിൻ എന്നതാണ്. അതാണ് ശാസ്ത്രലോകം വിലയിരുത്തുന്നതെന്ന് ലോകാരോഗ്യസംഘടനയുടെ സൈറ്റിൽ തന്നെ പറയുന്നു. മറ്റു രണ്ടു പ്രധാന കാര്യങ്ങൾകൂടിയുണ്ട്. വാക്സിൻ എടുത്തയാൾക്ക് എത്ര കാലത്തേക്ക് പ്രതിരോധമുണ്ടാകും എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. അതുപോലെതന്നെ എത്ര ഡോസ് എടുക്കണമെന്ന കാര്യത്തിലും അന്തിമമായ ഉത്തരം ആയിട്ടില്ല. ഇതു രണ്ടും കൂടുതൽ നിരീക്ഷണത്തിലൂടെ അറിയേണ്ടതാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എങ്കിലും രണ്ടു ഡോസ് വാക്സിൻ നല്കാവുന്ന രീതിയിലാണ് കന്പനികൾ ഉത്പാദനം നടത്തുന്നത്.
ഇന്ത്യയിൽ
ലോകത്തെ പ്രമുഖ വാക്സിൻ നിർമാതാക്കളായ അസ്ട്രാസെനക കന്പനിയുമായി ചേർന്ന് ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവി ഷീൽഡ് വാക്സിൻ ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കും. അവസാനഘട്ട പരീക്ഷണങ്ങളുടെ ഫലം അനുകൂലമായാൽ ഉടൻ ഉപയോഗിക്കാനുള്ള അനുമതിയും ലഭിക്കും. 100 കോടി ഡോസാണ് ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. ഡിസംബറോടെ 10 കോടി ഡോസ് തയാറാകുമെന്നാണ് സെറം സിഇഒ അഡാർ പൂനവാല അറിയിച്ചത്. നാലുകോടി ഡോസ് ഇവർ ഉത്പാദിപ്പിച്ചുകഴിഞ്ഞു.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും (ആർഡിഐഎഫ്) റഷ്യയുടെ കോവിഡ് 19 വാക്സിന്റെ അവസാനഘട്ട പരീക്ഷണം നടത്താൻ അനുമതി നേടിയെന്നാണ് അവർ കഴിഞ്ഞദിവസം അറിയിച്ചത്. 95 ശതമാനം ഫലപ്രദമാണെന്നാണ് അവർ അവകാശപ്പെടുന്നത്. ദിവസങ്ങൾക്കകം വാക്സിൻ പരീക്ഷണത്തിനായി ഇന്ത്യയിലെത്തിക്കും.
വാക്സിന്റെ വില
കോവിഡ് വാക്സിന്റെ വില സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ല. 450 മുതൽ 5500 രൂപവരെ വില വന്നേക്കാമെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. അമേരിക്കൻ കന്പനിയായ മോഡേണ പുറത്തിറക്കുന്ന വാക്സിൻ ഒരു ഡോസിന് 2700 രൂപയാകും. എന്തായാലും സാന്പത്തികമായി തകർന്ന രാജ്യങ്ങളിലെ സാധാരണക്കാർക്കു താങ്ങാനാവുന്ന വിലയല്ല കന്പനികൾ ഈടാക്കാനിരിക്കുന്നത്.
ഇന്ത്യയിൽ വാക്സിന് ആദ്യത്തെ ഒരു വർഷം സബ്സിഡി നല്കാനാണ് നീക്കം. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിന്റെ രണ്ടു ഡോസിന് 700 മുതൽ 2000 രൂപവരെ വിലയായേക്കും. ഗവേഷണങ്ങൾക്കും നിർമാണത്തിനും വിവിധ ഘട്ടങ്ങളായുള്ള പരീക്ഷണങ്ങൾക്കും ചെലവായ തുകയെ അടിസ്ഥാനമാക്കിയാണു വില നിശ്ചയിക്കുന്നത്.
"സീറോ പേഷ്യന്റ്'
ലോകത്തെയാകെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 വൈറസിന്റെ ആദ്യ ഇര ആരാണ്? ഈ ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. കോവിഡ്19 എന്നു പിന്നീടു പേരിടപ്പെട്ട പുതിയ സാർസ് വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാൻ മാർക്കറ്റിൽനിന്നാണെന്ന് ഉറപ്പിക്കുമ്പോഴും ആദ്യ ഇരയെക്കുറിച്ച് വ്യക്തമായ വിവരമില്ല. ആദ്യ വൈറസ് ബാധിതനെ വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത് "സീറോ പേഷ്യന്റ്' എന്നാണ്. ഈ സീറോ പേഷ്യന്റിന്റെ വിവരം കൃത്യമായി കിട്ടിയാൽ പല സംശയങ്ങളും ദൂരീകരിക്കപ്പെടുമായിരുന്നു. പ്രത്യേകിച്ച് ചൈനയുടെമേലുള്ള ആരോപണങ്ങൾക്ക്. എന്നിട്ടും എന്തുകൊണ്ടാണ് ചൈന വ്യക്തമായ ഉത്തരം നൽകാത്തത് എന്നതും ദുരൂഹമാണ്.
ഹുബെ പ്രവശ്യയിലെ വുഹാനിലെ ആദ്യ 41 രോഗബാധിതരെക്കുറിച്ചുള്ള പഠന റിപ്പോർട്ട് 2020 ജനുവരിയിൽ പ്രശസ്ത മെഡിക്കൽ ജേർണൽ ലാൻസെറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോർട്ടിൽ പറയുന്നത് 2019 ഡിസംബർ ഒന്നിനാണ് ആദ്യമായി വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നാണ്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടനുസരിച്ച് ഡിസംബർ എട്ടിനാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ വൈറസ് മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പകരുന്നുവെന്ന് ജനുവരി 20ന് ചൈനീസ് അധികൃതരും ലോകാരോഗ്യ സംഘടനയും സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ സീറോ പേഷ്യന്റിനെ സംബന്ധിച്ച് പല അഭ്യൂഹങ്ങളുമുണ്ട്. അതിൽ ഏറ്റവും വിശ്വസനീയമായത് 2019 നവംബർ 17നാണ് ആദ്യമായി കോവിഡ്19 വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് എന്നതാണ്.
ചൈനീസ് സർക്കാരിന്റെ പ്രസിദ്ധീകരിക്കപ്പെടാത്ത റിപ്പോർട്ട് അനുസരിച്ച് 2019 നവംബർ 17ന് ഹുബേ പ്രവശ്യയിലെ 55 വയസുള്ള ആളിലാണ് ആദ്യമായി വൈറസ് ബാധ കാണപ്പെട്ടത്. 2019 നവംബറിൽത്തന്നെ നാലു പുരിഷ്ന്മാരിലും അഞ്ചു സ്ത്രീകളിലും വൈറസ് ബാധ ഉണ്ടായി. എന്നാൽ സീറോ പേഷ്ന്റ് ആരാണെന്നു മാത്രം ചൈനീസ് അധികൃതർ വ്യക്തമാക്കുകയോ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല. സർക്കാർ റിപ്പോർട്ടുകളെ ഉദ്ധരിച്ച് ഹോങ്കോംഗിലെ ഇംഗ്ലീഷ് ദിനപത്രമായ സൗത്ത് ചൈന മോണിംഗ് പോസ്റ്റും നവംബർ 17നാണ് ആദ്യ രോഗബാധ കണ്ടെത്തിയതെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജോസ് ആൻഡ്രൂസ്