ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷം ഇന്നാണ്. തിന്മയുടെമേല് നന്മയുടെ വിജയത്തിന്റെ പ്രതീകമായാണു മണ്‍ചിരാതുകളും വിളക്കുകളും വൈദ്യുത ദീപങ്ങളും തെളിച്ചു നാടാകെ വെളിച്ചം പടര്‍ത്തുന്നത്. സമൂഹത്തില്‍ നന്മ പടര്‍ത്താന്‍ കഴിയട്ടെ. വായനക്കാര്‍ക്കു ദീപാവലി ആശംസകള്‍.
ഡല്‍ഹിയിലും പ്രധാന നഗരങ്ങളിലും ദീപാവലിക്കാലത്തു പടക്കങ്ങള്‍ പൊട്ടിക്കുന്നതിനു ദേശീയ ഹരിത ട്രൈബൂണല്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സുപ്രീംകോടതിയും ഇതു ശരിവച്ചു. അത്രയും നല്ലത്. ഉത്സവങ്ങളേക്കാള്‍ വലുതു മനുഷ്യജീവനാണെന്നും ജീവന്റെ സംരക്ഷണത്തില്‍ കവിഞ്ഞു മറ്റൊന്നിനും പ്രാധാന്യം നല്‍കാനാവില്ലെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ആഘോഷവേളകളില്‍ മലിനീകരണവും കോവിഡും വ്യാപിക്കുന്നതായി വ്യക്തമായിട്ടുണ്ട്.
പുകമാലിന്യവും ശബ്ദമാലിന്യവും ഉയര്‍ത്തുന്ന പടക്കങ്ങള്‍ ഇനി പാടില്ല. ക്ഷേത്രങ്ങള്‍, പള്ളികള്‍, മോസ്കുകള്‍ എന്നീ വ്യത്യാസമില്ലാതെ എല്ലാ ആഘോഷവേളകളിലും പടക്കങ്ങള്‍ നിരോധിക്കുകയും ജനങ്ങള്‍ സ്വയം ഒഴിവാക്കുകയും ചെയ്യേണ്ട കാലമെത്തി. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന പ്രശസ്തമായ നാടന്‍ പാട്ടിന്റെ ഈരടികള്ക്കൊപ്പിച്ച് മനസിലൊരീണം ആശങ്കയോടെ ഉയരുന്നു: ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ ശ്വാസം സാധ്യമോ?
ഗ്യാസ് ചേംബറായി ഡല്‍ഹി
ഡല്‍ഹിയില്‍ ഒരാഴ്ചയായിലേറെയായി അന്തരീക്ഷ മലിനീകരണം രൂക്ഷമാണ്. ശൈത്യകാലമാകുമ്പോഴേക്കും എല്ലാ വര്‍ഷവും ഇതാണു സ്ഥിതി. വായുവിലെ അതിസൂക്ഷ്മ വസ്തുക്കളുടെ (പിഎം2.5, പിഎം10) അളവ് 500 വരെയായി കൂടി. ശരാശരി പോലും 400ന് അടുത്താണ്. ഓസോണ്‍, നൈട്രജന്‍ ഡയോക്സൈഡ്, സള്‍ഫര്‍ ഡയോക്സൈഡ് തുടങ്ങിയവ അടക്കമുള്ള മറ്റു രാസ, വിഷവസ്തുക്കളുടെ സാന്നിധ്യവും കൂടുതലാണ്.
അന്തരീക്ഷ മലിനീകരണത്തോത് ആരോഗ്യത്തിനു ഹാനികരമാണെന്നു സര്‍ക്കാര്‍ തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ആസ്ത്മ അടക്കമുള്ള ശ്വാസകോശരോഗമുള്ളവരാണ് ഏറ്റവുമധികം വിഷമിക്കുക. ചില ദിവസങ്ങളില്‍ ഗുരുതരവും അപകടകരവുമായ നിലയിലേക്കു ഡല്‍ഹിയിലെ മലിനീകരണം കൂടാറുണ്ട്.
ശൈത്യകാലത്തു കാറ്റിന്റെ ശക്തിയും ജലാംശവും കുറയുന്നതും മൂലം വിഷമാലിന്യങ്ങള്‍ അന്തരീക്ഷത്തില്‍ താഴ്ന്നു നില്ക്കും. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ ഗോതമ്പ്, നെല്‍ പാടങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതും ഡല്‍ഹിയിലെ മലിനീകരണം വർധിപ്പിക്കുന്നു. പക്ഷേ ഇതു താരതമ്യേന കുറവാണ്. മലിനീകരണത്തിന്റെ യഥാര്‍ഥ ഉറവിടം കണ്ടെത്തി പരിഹാരം കാണാന്‍ പക്ഷേ സര്‍ക്കാരുകള്‍ക്കു കഴിയാറില്ല.
സര്‍വവും വിഷമയം
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച 2018 ലെ പഠനറിപ്പോര്‍ട്ടില്‍ ലോകത്ത് ഏറ്റവും ദോഷകരമായി ബാധിച്ച രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 3780 കോടി ഡോളറിന്റെ നഷ്ടമാണ് ഇന്ത്യക്ക് 2018ല്‍ മാത്രം ഉണ്ടായത്. 2,081 ജീവനുകളും നഷ്ടമായി. ജപ്പാന്, ഫിലിപ്പീന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. പാക്കിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയേക്കാള്‍ ഭേദപ്പെട്ട നിലയിലാണ്.
പരിഹാരത്തിന് എളുപ്പവഴികളില്ല. വ്യവസായ ശാലകള്‍, കല്‍ക്കരി പോലെയുള്ള ഊര്‍ജ പ്ലാന്റുകള്‍, ലോറികളും ബസുകളും കാറുകളും അടക്കമുള്ള വാഹനങ്ങള്‍ തുടങ്ങിയവയില്‍നിന്നുള്ള മലിനീകരണം കാര്യമായി നിയന്ത്രിക്കാന്‍ ഇനിയും കഴിയാത്തതാണു സ്ഥിതി വഷളാക്കുന്നത്. ഇഷ്ടികഫാക്ടറികളില്നിന്നുയരുന്ന പുകയും രൂക്ഷമാണ്. മാലിന്യങ്ങള്‍ കത്തിക്കുന്നതും കെട്ടിട നിര്‍മാണം അടക്കമുള്ളവയില്നിന്നുള്ള പൊടിപടലങ്ങളും വ്യാപകമാണ്.
വായു, ജലം, ഭൂമി, ശബ്ദം, വെളിച്ചം മുതല്‍ പ്ലാസ്റ്റിക്കും റേഡിയോ ആക്ടീവ് ഉള്‍പ്പെടെയുള്ള രാസ, ഊര്‍ജ മലിനീകരണങ്ങളും ലോകമെമ്പാടും വ്യാപകമാണ്. ഭോപ്പാല്‍ വാതകദുരന്തം മുതല്‍ റഷ്യയിലെ ചെര്‍ണോബില്‍ ആണവദുരന്തം വരെ ലോകത്തെ നടുക്കിയ വന്‍ദുരന്തങ്ങളുടെ എത്രയോ ഇരട്ടിയാകും അധികമാരും അറിയാതെ തുടരുന്ന വിഷമാലിന്യങ്ങള്‍. ദിവസേന ഉപയോഗിക്കുന്ന പഴം, പച്ചക്കറികള്‍, മത്സ്യ മാംസാദികള്‍ അടക്കം സര്‍വതും വിഷമയമായിക്കഴിഞ്ഞു.
ശുദ്ധവായു പരമപ്രധാനം
ഇന്ത്യയിലെ വായുമലിനീകരണം നിയന്ത്രിക്കാനായി എയര്‍ ക്വാളിറ്റി കമ്മീഷന് (എക്യുസി) പുതുതായി രൂപീകരിച്ചെങ്കിലും ഇതുവരെ ഒന്നും ചെയ്യാനായിട്ടില്ല. സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്കും ദേശീയ ഹരിത ട്രൈബൂണലിനും ഫലപ്രദമായ ദീര്‍ഘകാല നടപടികളെടുക്കാന്‍ കഴിയുന്നില്ല. പലപ്പോഴും ഇവയെല്ലാം നോക്കുകുത്തികളെ പോലെയാകുന്നു. കൈക്കൂലിയും അഴിമതിയും വന്‍കിട മലിനീകരണങ്ങള്‍ തടയുന്നതിനു വിഘാതമാകുന്നു.
വാഹനങ്ങളുടെ ഇന്ധനം കത്തുന്ന പുക മൂലമുള്ള മലിനീകരണം 80-90 ശതമാനം വരെ കുറയ്ക്കുന്നതില്‍ ഭാരത് സ്റ്റേജ് ആറ് പ്രകാരമുള്ള പുതിയ വാഹനങ്ങള്‍ക്കു കഴിയുന്നുണ്ട്. പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളുടെ ഗുണനിലവാരം കൂടിയതും ശുഭകരമാണ്. പക്ഷേ പഴയ ലോറികളും ബസുകളും കാറുകളും ഇപ്പോഴും വ്യാപകമാണ്.
വായുമലിനീകരണത്തിനു പ്രധാന കാരണങ്ങളിലൊന്നായ കല്‍ക്കരി ഉപയോഗം പൂര്‍ണമായി നിരോധിക്കുന്നതിനു പക്ഷേ വ്യവസായ, സ്വകാര്യ ഖനി ലോബികളും അഴിമതിക്കാരായ മന്ത്രിമാരും ഉദ്യോഗസ്ഥരും അനുവദിക്കില്ല. പുതിയ കല്‍ക്കരി പാടങ്ങള്‍ ഇപ്പോഴും സര്‍ക്കാരുകള്‍ ലേലം ചെയ്യുന്നുണ്ട്.
ഊര്‍ജ ഉറവിടം മാറണം
കോവിഡിനെത്തുടര്‍ന്നു രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ നാം കണ്ട നീലാകാശം മനസിനെ കുളിര്‍പ്പിച്ചു. താരതമ്യേന ശുദ്ധമായ വായു ശ്വസിക്കാനും ശബ്ദമലിനീകരണത്തില്നിന്നു മോചനം നേടാനും നമുക്കു ഭാഗ്യമുണ്ടായി. സമ്പദ്ഘടനയും ജീവിതമാര്‍ഗങ്ങളും വഴിമുട്ടിയെങ്കിലും മലിനീകരണം കുറയ്ക്കാനായതും കുടുംബബന്ധങ്ങള്‍ ഊഷ്മളമായതും ലോക്ക്ഡൗണ്‍ കാലത്തെ നന്മകളാണ്.
പലതരത്തിലുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനായി ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കേണ്ടതുണ്ട്. പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനം പോലും ഫലപ്രദമായി നടപ്പാകുന്നില്ല. സ്വച്ഛ് ഭാരത് അഭിയാന് എന്നു പേരിട്ടു വന്‍തുക ചെലവഴിച്ചിട്ടും ഡല്‍ഹിയിലും ഉത്തേരേന്ത്യന്‍ നഗരങ്ങളിലും എവിടെയും മാലിന്യങ്ങള്‍ കുന്നുകൂടുന്നു.
അത്യാധുനിക മാലിന്യസംസ്കരണ സംവിധാനങ്ങള്‍ രാജ്യത്തെ എല്ലാ നഗരസഭകളും പഞ്ചായത്തുകളും സമയബന്ധിതമായി നടപ്പാക്കിയേ മതിയാകൂ. ഇതിനാവശ്യമായ ഫണ്ടും സാങ്കേതികവിദ്യയും ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു കഴിയണം.
സൗരോര്‍ജവും കാറ്റില്‍നിന്നുള്ള വൈദ്യുതിയും അടക്കം പാരമ്പര്യേതര ഊര്‍ജമാര്‍ഗങ്ങളിലേക്ക് ഏതാണ്ടു പൂര്‍ണമായി മാറേണ്ടത് അനിവാര്യമാണ്. അല്ലാതെ ഇനി രക്ഷയില്ല. പ്രകൃതിവാതക ഉപയോഗം വ്യാപകമാക്കുകയാണു തത്കാലം ഫലപ്രദമായ മറ്റൊരു മാര്‍ഗം. ചെലവുകുറഞ്ഞ ശുദ്ധ ഇന്ധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൃത്യമായ പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ട്.
വേണം, നയങ്ങളും നിയമവും
ഡല്‍ഹിയിലെ ബസ്, ലോറി, ടാക്സികള്‍ അടക്കം എല്ലാ പൊതുവാഹനങ്ങളും മൂന്നിലൊന്നോളം സ്വകാര്യ വാഹനങ്ങളും സിഎന്‍ജിയിലേക്കു മാറ്റിയതിനെ ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയും ആദരിച്ചിരുന്നു. എന്നാല്‍ കൊച്ചിയിലടക്കം രാജ്യത്തെ മറ്റു നഗരങ്ങളില്‍ സിഎന്‍ജി ഉപയോഗം വ്യാപകമാക്കാനായിട്ടില്ല.
നിരത്തുകളിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതും ആവശ്യമായി വരും. സിംഗപ്പൂര്‍ പോലുള്ള വന്‍നഗരങ്ങളില്‍ വാഹനം കുറയ്ക്കുന്നതിനു സ്വീകരിച്ച പല നടപടികളും വിജയിച്ചു. സൈക്കിള്‍ ഉപയോഗവും നടത്തവും പ്രോല്സാഹിപ്പിക്കണമെങ്കില് നിരത്തുകളുടെ വശങ്ങളില് വിശാലവും സുരക്ഷിതവുമായ സൈക്കിള്‍ പാതയും നടപ്പാതയും ഉണ്ടാകേണ്ടതുണ്ട്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇക്കാര്യത്തില്‍ നമുക്കു മാതൃകയാണ്.
മലിനീകരണം തടയുന്നതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു വ്യക്തമായ നയങ്ങളും നിയമങ്ങളും പദ്ധതികളും ആവശ്യമാണ്. ഇതിനുള്ള നിശ്ചയദാര്‍ഢ്യവും ഉറച്ച തീരുമാനങ്ങളും വേണം. ത്രിതല പഞ്ചായത്തുകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ മാത്രമേ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം നിയന്ത്രിക്കാനാകൂ. സര്‍ക്കാരുകള്‍ ചെയ്യേണ്ടതു ചെയ്യാതെ പൗരന്മാരുടെ കടമകളെക്കുറിച്ചു പഠിപ്പിച്ചിട്ടു കാര്യമില്ല.
വരുംതലമുറ ജീവിക്കണം
പ്രകൃതിയും മനുഷ്യനും തമ്മിലുള്ളത് ആത്മബന്ധമാണ്, അമ്മയും മക്കളും പോലെയാണ്. അമ്മയെ സ്നേഹിക്കുന്നതു പോലെ പ്രകൃതിയെ സ്നേഹിക്കാന്‍ നമുക്കു കടമയുണ്ട്. പൂര്‍വികര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വികസനവും സുഖലോലുപതകളും കൂടിയപ്പോള്‍ പ്രകൃതിയുടെ ചൂഷണം പരിധി വിട്ടതാണ് അപകടമായത്. പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ ചില സന്നദ്ധ സംഘടനകളുടെ പേരില്‍ ചിലര്‍ നടത്തുന്ന കാപട്യം കൂടിയായപ്പോള്‍ ഈ മേഖലയില്‍ അഴിമതിയും വ്യാപകമായി.
നഗരങ്ങളിലേക്കു കുടിയേറി പ്രകൃതിയെ മുച്ചൂടും നശിപ്പിച്ചവര്‍ മലിനീകരണം വ്യാപകമാക്കുന്നതിലും വലിയ പങ്കു വഹിക്കുന്നുണ്ട്. നഗരങ്ങളിലെ ശീതീകരിച്ച മുറികളിലിരുന്നു രാഷ്ട്രീയ, ഉദ്യോഗസ്ഥ ഭരണവര്‍ഗം അപകടം കൂട്ടുന്നു. ജൈവവൈവിധ്യം കാക്കുന്നതിലും പരിസ്ഥിതി സംരക്ഷണത്തിലും മാലിന്യ സംസ്കരണത്തിലും വായു, ജല മലിനീകരണം നിയന്ത്രിക്കുന്നതിലുമെല്ലാം ഭരണസംവിധാനത്തിന്റെ വീഴ്ചകളും പോരായ്മകളുമാണു മുഖ്യപ്രശ്നം.
പ്രകൃതിയെ സ്നേഹിക്കുന്ന കര്‍ഷകരാണു രാജ്യത്തെ ഏറ്റവും നല്ല പ്രകൃതിസ്നേഹികള്‍. കര്‍ഷകരെ സംരക്ഷിക്കുന്നതിലും അവര്‍ക്കു ജീവിക്കാനാവശ്യമായ വരുമാനം ഉറപ്പാക്കുന്നതിലും വന്യമൃഗങ്ങളില്‍നിന്നു രക്ഷിക്കുന്നതിനും ഫലപ്രദമായ പദ്ധതികളും നടപടികളും ആണ് ആവശ്യം. പരിസ്ഥിതിയും മനുഷ്യന്റെ ആരോഗ്യവും സംരക്ഷിക്കുന്നതിലൂടെ വരുംതലമുറകളോടു നീതി ചെയ്യാം.
ഡൽഹിഡയറി/ ജോര്‍ജ് കള്ളിവയലില്‍
ഡല്‍ഹിയിലും പ്രധാന നഗരങ്ങളിലും ദീപാവലിക്കാലത്തു പടക്കങ്ങള്‍ പൊട്ടിക്കുന്നതിനു ദേശീയ ഹരിത ട്രൈബൂണല്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സുപ്രീംകോടതിയും ഇതു ശരിവച്ചു. അത്രയും നല്ലത്. ഉത്സവങ്ങളേക്കാള്‍ വലുതു മനുഷ്യജീവനാണെന്നും ജീവന്റെ സംരക്ഷണത്തില്‍ കവിഞ്ഞു മറ്റൊന്നിനും പ്രാധാന്യം നല്‍കാനാവില്ലെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ആഘോഷവേളകളില്‍ മലിനീകരണവും കോവിഡും വ്യാപിക്കുന്നതായി വ്യക്തമായിട്ടുണ്ട്.
പുകമാലിന്യവും ശബ്ദമാലിന്യവും ഉയര്‍ത്തുന്ന പടക്കങ്ങള്‍ ഇനി പാടില്ല. ക്ഷേത്രങ്ങള്‍, പള്ളികള്‍, മോസ്കുകള്‍ എന്നീ വ്യത്യാസമില്ലാതെ എല്ലാ ആഘോഷവേളകളിലും പടക്കങ്ങള്‍ നിരോധിക്കുകയും ജനങ്ങള്‍ സ്വയം ഒഴിവാക്കുകയും ചെയ്യേണ്ട കാലമെത്തി. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന പ്രശസ്തമായ നാടന്‍ പാട്ടിന്റെ ഈരടികള്ക്കൊപ്പിച്ച് മനസിലൊരീണം ആശങ്കയോടെ ഉയരുന്നു: ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ ശ്വാസം സാധ്യമോ?
ഗ്യാസ് ചേംബറായി ഡല്‍ഹി
ഡല്‍ഹിയില്‍ ഒരാഴ്ചയായിലേറെയായി അന്തരീക്ഷ മലിനീകരണം രൂക്ഷമാണ്. ശൈത്യകാലമാകുമ്പോഴേക്കും എല്ലാ വര്‍ഷവും ഇതാണു സ്ഥിതി. വായുവിലെ അതിസൂക്ഷ്മ വസ്തുക്കളുടെ (പിഎം2.5, പിഎം10) അളവ് 500 വരെയായി കൂടി. ശരാശരി പോലും 400ന് അടുത്താണ്. ഓസോണ്‍, നൈട്രജന്‍ ഡയോക്സൈഡ്, സള്‍ഫര്‍ ഡയോക്സൈഡ് തുടങ്ങിയവ അടക്കമുള്ള മറ്റു രാസ, വിഷവസ്തുക്കളുടെ സാന്നിധ്യവും കൂടുതലാണ്.
അന്തരീക്ഷ മലിനീകരണത്തോത് ആരോഗ്യത്തിനു ഹാനികരമാണെന്നു സര്‍ക്കാര്‍ തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ആസ്ത്മ അടക്കമുള്ള ശ്വാസകോശരോഗമുള്ളവരാണ് ഏറ്റവുമധികം വിഷമിക്കുക. ചില ദിവസങ്ങളില്‍ ഗുരുതരവും അപകടകരവുമായ നിലയിലേക്കു ഡല്‍ഹിയിലെ മലിനീകരണം കൂടാറുണ്ട്.
ശൈത്യകാലത്തു കാറ്റിന്റെ ശക്തിയും ജലാംശവും കുറയുന്നതും മൂലം വിഷമാലിന്യങ്ങള്‍ അന്തരീക്ഷത്തില്‍ താഴ്ന്നു നില്ക്കും. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ ഗോതമ്പ്, നെല്‍ പാടങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതും ഡല്‍ഹിയിലെ മലിനീകരണം വർധിപ്പിക്കുന്നു. പക്ഷേ ഇതു താരതമ്യേന കുറവാണ്. മലിനീകരണത്തിന്റെ യഥാര്‍ഥ ഉറവിടം കണ്ടെത്തി പരിഹാരം കാണാന്‍ പക്ഷേ സര്‍ക്കാരുകള്‍ക്കു കഴിയാറില്ല.
സര്‍വവും വിഷമയം
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച 2018 ലെ പഠനറിപ്പോര്‍ട്ടില്‍ ലോകത്ത് ഏറ്റവും ദോഷകരമായി ബാധിച്ച രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 3780 കോടി ഡോളറിന്റെ നഷ്ടമാണ് ഇന്ത്യക്ക് 2018ല്‍ മാത്രം ഉണ്ടായത്. 2,081 ജീവനുകളും നഷ്ടമായി. ജപ്പാന്, ഫിലിപ്പീന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. പാക്കിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയേക്കാള്‍ ഭേദപ്പെട്ട നിലയിലാണ്.
പരിഹാരത്തിന് എളുപ്പവഴികളില്ല. വ്യവസായ ശാലകള്‍, കല്‍ക്കരി പോലെയുള്ള ഊര്‍ജ പ്ലാന്റുകള്‍, ലോറികളും ബസുകളും കാറുകളും അടക്കമുള്ള വാഹനങ്ങള്‍ തുടങ്ങിയവയില്‍നിന്നുള്ള മലിനീകരണം കാര്യമായി നിയന്ത്രിക്കാന്‍ ഇനിയും കഴിയാത്തതാണു സ്ഥിതി വഷളാക്കുന്നത്. ഇഷ്ടികഫാക്ടറികളില്നിന്നുയരുന്ന പുകയും രൂക്ഷമാണ്. മാലിന്യങ്ങള്‍ കത്തിക്കുന്നതും കെട്ടിട നിര്‍മാണം അടക്കമുള്ളവയില്നിന്നുള്ള പൊടിപടലങ്ങളും വ്യാപകമാണ്.
വായു, ജലം, ഭൂമി, ശബ്ദം, വെളിച്ചം മുതല്‍ പ്ലാസ്റ്റിക്കും റേഡിയോ ആക്ടീവ് ഉള്‍പ്പെടെയുള്ള രാസ, ഊര്‍ജ മലിനീകരണങ്ങളും ലോകമെമ്പാടും വ്യാപകമാണ്. ഭോപ്പാല്‍ വാതകദുരന്തം മുതല്‍ റഷ്യയിലെ ചെര്‍ണോബില്‍ ആണവദുരന്തം വരെ ലോകത്തെ നടുക്കിയ വന്‍ദുരന്തങ്ങളുടെ എത്രയോ ഇരട്ടിയാകും അധികമാരും അറിയാതെ തുടരുന്ന വിഷമാലിന്യങ്ങള്‍. ദിവസേന ഉപയോഗിക്കുന്ന പഴം, പച്ചക്കറികള്‍, മത്സ്യ മാംസാദികള്‍ അടക്കം സര്‍വതും വിഷമയമായിക്കഴിഞ്ഞു.
ശുദ്ധവായു പരമപ്രധാനം
ഇന്ത്യയിലെ വായുമലിനീകരണം നിയന്ത്രിക്കാനായി എയര്‍ ക്വാളിറ്റി കമ്മീഷന് (എക്യുസി) പുതുതായി രൂപീകരിച്ചെങ്കിലും ഇതുവരെ ഒന്നും ചെയ്യാനായിട്ടില്ല. സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്കും ദേശീയ ഹരിത ട്രൈബൂണലിനും ഫലപ്രദമായ ദീര്‍ഘകാല നടപടികളെടുക്കാന്‍ കഴിയുന്നില്ല. പലപ്പോഴും ഇവയെല്ലാം നോക്കുകുത്തികളെ പോലെയാകുന്നു. കൈക്കൂലിയും അഴിമതിയും വന്‍കിട മലിനീകരണങ്ങള്‍ തടയുന്നതിനു വിഘാതമാകുന്നു.
വാഹനങ്ങളുടെ ഇന്ധനം കത്തുന്ന പുക മൂലമുള്ള മലിനീകരണം 80-90 ശതമാനം വരെ കുറയ്ക്കുന്നതില്‍ ഭാരത് സ്റ്റേജ് ആറ് പ്രകാരമുള്ള പുതിയ വാഹനങ്ങള്‍ക്കു കഴിയുന്നുണ്ട്. പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളുടെ ഗുണനിലവാരം കൂടിയതും ശുഭകരമാണ്. പക്ഷേ പഴയ ലോറികളും ബസുകളും കാറുകളും ഇപ്പോഴും വ്യാപകമാണ്.
വായുമലിനീകരണത്തിനു പ്രധാന കാരണങ്ങളിലൊന്നായ കല്‍ക്കരി ഉപയോഗം പൂര്‍ണമായി നിരോധിക്കുന്നതിനു പക്ഷേ വ്യവസായ, സ്വകാര്യ ഖനി ലോബികളും അഴിമതിക്കാരായ മന്ത്രിമാരും ഉദ്യോഗസ്ഥരും അനുവദിക്കില്ല. പുതിയ കല്‍ക്കരി പാടങ്ങള്‍ ഇപ്പോഴും സര്‍ക്കാരുകള്‍ ലേലം ചെയ്യുന്നുണ്ട്.
ഊര്‍ജ ഉറവിടം മാറണം
കോവിഡിനെത്തുടര്‍ന്നു രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ നാം കണ്ട നീലാകാശം മനസിനെ കുളിര്‍പ്പിച്ചു. താരതമ്യേന ശുദ്ധമായ വായു ശ്വസിക്കാനും ശബ്ദമലിനീകരണത്തില്നിന്നു മോചനം നേടാനും നമുക്കു ഭാഗ്യമുണ്ടായി. സമ്പദ്ഘടനയും ജീവിതമാര്‍ഗങ്ങളും വഴിമുട്ടിയെങ്കിലും മലിനീകരണം കുറയ്ക്കാനായതും കുടുംബബന്ധങ്ങള്‍ ഊഷ്മളമായതും ലോക്ക്ഡൗണ്‍ കാലത്തെ നന്മകളാണ്.
പലതരത്തിലുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനായി ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കേണ്ടതുണ്ട്. പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനം പോലും ഫലപ്രദമായി നടപ്പാകുന്നില്ല. സ്വച്ഛ് ഭാരത് അഭിയാന് എന്നു പേരിട്ടു വന്‍തുക ചെലവഴിച്ചിട്ടും ഡല്‍ഹിയിലും ഉത്തേരേന്ത്യന്‍ നഗരങ്ങളിലും എവിടെയും മാലിന്യങ്ങള്‍ കുന്നുകൂടുന്നു.
അത്യാധുനിക മാലിന്യസംസ്കരണ സംവിധാനങ്ങള്‍ രാജ്യത്തെ എല്ലാ നഗരസഭകളും പഞ്ചായത്തുകളും സമയബന്ധിതമായി നടപ്പാക്കിയേ മതിയാകൂ. ഇതിനാവശ്യമായ ഫണ്ടും സാങ്കേതികവിദ്യയും ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു കഴിയണം.
സൗരോര്‍ജവും കാറ്റില്‍നിന്നുള്ള വൈദ്യുതിയും അടക്കം പാരമ്പര്യേതര ഊര്‍ജമാര്‍ഗങ്ങളിലേക്ക് ഏതാണ്ടു പൂര്‍ണമായി മാറേണ്ടത് അനിവാര്യമാണ്. അല്ലാതെ ഇനി രക്ഷയില്ല. പ്രകൃതിവാതക ഉപയോഗം വ്യാപകമാക്കുകയാണു തത്കാലം ഫലപ്രദമായ മറ്റൊരു മാര്‍ഗം. ചെലവുകുറഞ്ഞ ശുദ്ധ ഇന്ധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൃത്യമായ പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ട്.
വേണം, നയങ്ങളും നിയമവും
ഡല്‍ഹിയിലെ ബസ്, ലോറി, ടാക്സികള്‍ അടക്കം എല്ലാ പൊതുവാഹനങ്ങളും മൂന്നിലൊന്നോളം സ്വകാര്യ വാഹനങ്ങളും സിഎന്‍ജിയിലേക്കു മാറ്റിയതിനെ ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയും ആദരിച്ചിരുന്നു. എന്നാല്‍ കൊച്ചിയിലടക്കം രാജ്യത്തെ മറ്റു നഗരങ്ങളില്‍ സിഎന്‍ജി ഉപയോഗം വ്യാപകമാക്കാനായിട്ടില്ല.
നിരത്തുകളിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതും ആവശ്യമായി വരും. സിംഗപ്പൂര്‍ പോലുള്ള വന്‍നഗരങ്ങളില്‍ വാഹനം കുറയ്ക്കുന്നതിനു സ്വീകരിച്ച പല നടപടികളും വിജയിച്ചു. സൈക്കിള്‍ ഉപയോഗവും നടത്തവും പ്രോല്സാഹിപ്പിക്കണമെങ്കില് നിരത്തുകളുടെ വശങ്ങളില് വിശാലവും സുരക്ഷിതവുമായ സൈക്കിള്‍ പാതയും നടപ്പാതയും ഉണ്ടാകേണ്ടതുണ്ട്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇക്കാര്യത്തില്‍ നമുക്കു മാതൃകയാണ്.
മലിനീകരണം തടയുന്നതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു വ്യക്തമായ നയങ്ങളും നിയമങ്ങളും പദ്ധതികളും ആവശ്യമാണ്. ഇതിനുള്ള നിശ്ചയദാര്‍ഢ്യവും ഉറച്ച തീരുമാനങ്ങളും വേണം. ത്രിതല പഞ്ചായത്തുകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ മാത്രമേ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം നിയന്ത്രിക്കാനാകൂ. സര്‍ക്കാരുകള്‍ ചെയ്യേണ്ടതു ചെയ്യാതെ പൗരന്മാരുടെ കടമകളെക്കുറിച്ചു പഠിപ്പിച്ചിട്ടു കാര്യമില്ല.
വരുംതലമുറ ജീവിക്കണം
പ്രകൃതിയും മനുഷ്യനും തമ്മിലുള്ളത് ആത്മബന്ധമാണ്, അമ്മയും മക്കളും പോലെയാണ്. അമ്മയെ സ്നേഹിക്കുന്നതു പോലെ പ്രകൃതിയെ സ്നേഹിക്കാന്‍ നമുക്കു കടമയുണ്ട്. പൂര്‍വികര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വികസനവും സുഖലോലുപതകളും കൂടിയപ്പോള്‍ പ്രകൃതിയുടെ ചൂഷണം പരിധി വിട്ടതാണ് അപകടമായത്. പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ ചില സന്നദ്ധ സംഘടനകളുടെ പേരില്‍ ചിലര്‍ നടത്തുന്ന കാപട്യം കൂടിയായപ്പോള്‍ ഈ മേഖലയില്‍ അഴിമതിയും വ്യാപകമായി.
നഗരങ്ങളിലേക്കു കുടിയേറി പ്രകൃതിയെ മുച്ചൂടും നശിപ്പിച്ചവര്‍ മലിനീകരണം വ്യാപകമാക്കുന്നതിലും വലിയ പങ്കു വഹിക്കുന്നുണ്ട്. നഗരങ്ങളിലെ ശീതീകരിച്ച മുറികളിലിരുന്നു രാഷ്ട്രീയ, ഉദ്യോഗസ്ഥ ഭരണവര്‍ഗം അപകടം കൂട്ടുന്നു. ജൈവവൈവിധ്യം കാക്കുന്നതിലും പരിസ്ഥിതി സംരക്ഷണത്തിലും മാലിന്യ സംസ്കരണത്തിലും വായു, ജല മലിനീകരണം നിയന്ത്രിക്കുന്നതിലുമെല്ലാം ഭരണസംവിധാനത്തിന്റെ വീഴ്ചകളും പോരായ്മകളുമാണു മുഖ്യപ്രശ്നം.
പ്രകൃതിയെ സ്നേഹിക്കുന്ന കര്‍ഷകരാണു രാജ്യത്തെ ഏറ്റവും നല്ല പ്രകൃതിസ്നേഹികള്‍. കര്‍ഷകരെ സംരക്ഷിക്കുന്നതിലും അവര്‍ക്കു ജീവിക്കാനാവശ്യമായ വരുമാനം ഉറപ്പാക്കുന്നതിലും വന്യമൃഗങ്ങളില്‍നിന്നു രക്ഷിക്കുന്നതിനും ഫലപ്രദമായ പദ്ധതികളും നടപടികളും ആണ് ആവശ്യം. പരിസ്ഥിതിയും മനുഷ്യന്റെ ആരോഗ്യവും സംരക്ഷിക്കുന്നതിലൂടെ വരുംതലമുറകളോടു നീതി ചെയ്യാം.
ഡൽഹിഡയറി/ ജോര്‍ജ് കള്ളിവയലില്‍