ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കേന്ദ്രത്തിന്റെ ഇഡി മുറിയാണോ കേരള പോലീസിന്റെ ഇടി മുറിയാണോ ഭേദമെന്നു ചോദിച്ചാൽ കേരളത്തിലെ രാഷ്ട്രീയക്കാരിൽ പലരും കേരള പോലീസിന്റെ ഇടിമുറിക്കു വോട്ടു ചെയ്യും എന്നുള്ള കാര്യത്തിൽ സംശയമില്ല. പണ്ടൊക്കെ സിബിഐ എന്നു കേട്ടാലായിരുന്നു ഒരു പവറും ഗമയുമൊക്കെ. സിബിഐ ഒന്നു വന്നുകിട്ടിയാൽ കാര്യത്തിനു തീരുമാനമായി എന്ന മട്ടിലായിരുന്നു പോക്ക്.
സിനിമയിൽ ഡയറിക്കുറിപ്പും നേരറിയിക്കലുമൊക്കെയായി മമ്മൂട്ടിയുടെ സേതുരാമയ്യർകൂടി ലാൻഡ് ചെയ്തതോടെ സിബിഐയുടെ പെരുമ പിന്നെയും പെരുകി. ആരെങ്കിലും വിവാദത്തിൽ കുരുങ്ങിയാൽ ഉടൻ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത് ഒരു നാട്ടുനടപ്പായി മാറി. അതിനായി പ്രതിപക്ഷം രാവിലെയും വൈകിട്ടും ക്യാപ്സൂളുകൾ ഇറക്കി. എന്നാൽ, സിനിമയിലെ സേതുരാമയ്യരെപ്പോലെ കൈ പിറകിൽ കെട്ടി തെക്കുവടക്കു നടന്നാലൊന്നും കേസ് തെളിയില്ല എന്നു മലയാളിക്കു പിന്നീടു മനസിലായി.
സിബിഐ വന്നു നിരവധി കേസുകളുടെ വാലിലും തലയിലും പിടിച്ചെങ്കിലും കരപറ്റിയെന്നു പറയാൻ വിരലിൽ എണ്ണാവുന്നതു പോലുമില്ല. സിനിമയിലെ ഡമ്മി ടു ഡമ്മി പരീക്ഷണം പോലെ എളുപ്പമല്ല നാട്ടിലിറങ്ങിയുള്ള ഡമ്മി ടു ഡമ്മി അന്വേഷണമെന്നു നാട്ടുകാരും തിരിച്ചറിഞ്ഞു. അതുകൊണ്ടു സിബിഐ വരുന്നെന്നു കേട്ടാൽ ഇപ്പോൾ അധികമാരും ഞെട്ടാറില്ല.
സിബിഐ വരുന്നതിനെക്കാൾ ഇപ്പോൾ ഞെട്ടൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന ഇഡി വരുന്പോഴാണത്രേ. കേരളത്തിലെ ഉന്നതൻമാരിൽ പലരും ഇപ്പോൾ ഫയൽ കെട്ടുകളുമായി ഇഡി മുറിക്കു മുന്നിൽനിന്നു വിയർക്കുന്ന കഥകളാണ് പത്രങ്ങളിലേറെയും. ഈച്ച പോലും പേടിച്ചു പേടിച്ചു കയറിയിരുന്ന കോടിയേരി വീട്ടിൽ പോലും ഇടിച്ചുകയറിയതോടെയാണ് ഇഡി നാട്ടിൽ ചർച്ചയായത്.
ഉന്നതൻമാരുടെ ചോര കുടിക്കുന്ന ഇഡി യക്ഷിയെ ഈ വീട്ടിലിട്ടു പൂട്ടാമെന്നു കരുതി ചിലർ കൊടിയുംകുത്തി വീടിനു മുന്നിൽ ഹോമം നടത്തിയെങ്കിലും ഇനിയും പിടിവിടാൻ ഇഡി തയാറായിട്ടില്ല.
കൂട്ടിലടച്ച സിബിഐ തത്തയെപ്പോലും കടത്തിവെട്ടി ഇതെവിടുന്നാ ഇപ്പോൾ ഇഡി എന്നൊരു കേഡി പ്രത്യക്ഷപ്പെട്ടതെന്നു സംശയിക്കുന്നവർ നിരവധി. എന്നാൽ, ഈ ഇഡി അത്ര കൗമാര താരമൊന്നുമല്ല എന്നതാണ് സത്യം. വയസ് 64 കഴിഞ്ഞു, കൃത്യമായി പറഞ്ഞാൽ 1956 മേയ് ഒന്നിനാണ് ജനനം. സാന്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുക എന്നതായിരുന്നു അവതാര ലക്ഷ്യം. പിന്നെ ഇത്രയും കാലം എവിടെ ഒളിച്ചിരിക്കുകയായിരുന്നു എന്നു ചോദിച്ചാൽ എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ.. എന്നു മാത്രമേ പറയാൻ കഴിയൂ.
കേന്ദ്രത്തിൽ മോദിജി വന്നതോടെയാണ് ഇഡിക്കൊരു മോടിയും മോചനവും കിട്ടിയതത്രേ. ധനകാര്യ മന്ത്രാലയത്തിലെ പാലമരത്തിൽ പതിറ്റാണ്ടുകൾ ആണിയടിച്ചു തളച്ചിരുന്ന ഇഡിയെ കേന്ദ്രസർക്കാർ തുറന്നുവിട്ടു. പ്രതികാരദാഹിയായി മാറിയ അവൾ പാഞ്ഞതു പ്രതിപക്ഷ നിരയ്ക്കു നേരേ. ഇതിനകം പല രാഷ്ട്രീയ പ്രമുഖരുടെയും ചോര കുടിച്ചു. പലർക്കും ഉറക്കമില്ലാതായി. കേരളത്തിലേക്കുള്ള അവളുടെ വരവ് അല്പം വൈകി എന്നു വേണം പറയാൻ. സ്വപ്നമാഡത്തിന്റെ സ്വർണ ഏലസ് പൊട്ടി വീണതോടെയാണ് അവസരം കാത്തിരുന്ന അവൾ കേരളത്തിലേക്കു കുതിച്ചത്. ഈ യക്ഷി ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ ചോര മാത്രമേ കുടിക്കുകയുള്ളോയെന്നു ചിലർ ചോദിക്കുന്നുണ്ട്. മണിച്ചിത്രത്താഴിലെ ഡോ.സണ്ണി രാഷ്ട്രീയത്തിൽ ഇറങ്ങുന്നതുവരെ ഇനി ഇതൊക്കെ സഹിക്കുകയേ നിവൃത്തിയുള്ളെന്നാണ് പ്രശ്നവശാൽ കാണുന്നത്!
മിസ്ഡ് കോൾ
=കോവിഡ് ബാധിച്ചവർക്കും
വോട്ടുചെയ്യാൻ അവസരം.
- വാർത്ത
=വരാതിരിക്കില്ല, പിപിഇ കിറ്റിട്ട
കള്ളവോട്ടുകൾ!
കേന്ദ്രത്തിന്റെ ഇഡി മുറിയാണോ കേരള പോലീസിന്റെ ഇടി മുറിയാണോ ഭേദമെന്നു ചോദിച്ചാൽ കേരളത്തിലെ രാഷ്ട്രീയക്കാരിൽ പലരും കേരള പോലീസിന്റെ ഇടിമുറിക്കു വോട്ടു ചെയ്യും എന്നുള്ള കാര്യത്തിൽ സംശയമില്ല. പണ്ടൊക്കെ സിബിഐ എന്നു കേട്ടാലായിരുന്നു ഒരു പവറും ഗമയുമൊക്കെ. സിബിഐ ഒന്നു വന്നുകിട്ടിയാൽ കാര്യത്തിനു തീരുമാനമായി എന്ന മട്ടിലായിരുന്നു പോക്ക്.
സിനിമയിൽ ഡയറിക്കുറിപ്പും നേരറിയിക്കലുമൊക്കെയായി മമ്മൂട്ടിയുടെ സേതുരാമയ്യർകൂടി ലാൻഡ് ചെയ്തതോടെ സിബിഐയുടെ പെരുമ പിന്നെയും പെരുകി. ആരെങ്കിലും വിവാദത്തിൽ കുരുങ്ങിയാൽ ഉടൻ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത് ഒരു നാട്ടുനടപ്പായി മാറി. അതിനായി പ്രതിപക്ഷം രാവിലെയും വൈകിട്ടും ക്യാപ്സൂളുകൾ ഇറക്കി. എന്നാൽ, സിനിമയിലെ സേതുരാമയ്യരെപ്പോലെ കൈ പിറകിൽ കെട്ടി തെക്കുവടക്കു നടന്നാലൊന്നും കേസ് തെളിയില്ല എന്നു മലയാളിക്കു പിന്നീടു മനസിലായി.
സിബിഐ വന്നു നിരവധി കേസുകളുടെ വാലിലും തലയിലും പിടിച്ചെങ്കിലും കരപറ്റിയെന്നു പറയാൻ വിരലിൽ എണ്ണാവുന്നതു പോലുമില്ല. സിനിമയിലെ ഡമ്മി ടു ഡമ്മി പരീക്ഷണം പോലെ എളുപ്പമല്ല നാട്ടിലിറങ്ങിയുള്ള ഡമ്മി ടു ഡമ്മി അന്വേഷണമെന്നു നാട്ടുകാരും തിരിച്ചറിഞ്ഞു. അതുകൊണ്ടു സിബിഐ വരുന്നെന്നു കേട്ടാൽ ഇപ്പോൾ അധികമാരും ഞെട്ടാറില്ല.
സിബിഐ വരുന്നതിനെക്കാൾ ഇപ്പോൾ ഞെട്ടൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന ഇഡി വരുന്പോഴാണത്രേ. കേരളത്തിലെ ഉന്നതൻമാരിൽ പലരും ഇപ്പോൾ ഫയൽ കെട്ടുകളുമായി ഇഡി മുറിക്കു മുന്നിൽനിന്നു വിയർക്കുന്ന കഥകളാണ് പത്രങ്ങളിലേറെയും. ഈച്ച പോലും പേടിച്ചു പേടിച്ചു കയറിയിരുന്ന കോടിയേരി വീട്ടിൽ പോലും ഇടിച്ചുകയറിയതോടെയാണ് ഇഡി നാട്ടിൽ ചർച്ചയായത്.
ഉന്നതൻമാരുടെ ചോര കുടിക്കുന്ന ഇഡി യക്ഷിയെ ഈ വീട്ടിലിട്ടു പൂട്ടാമെന്നു കരുതി ചിലർ കൊടിയുംകുത്തി വീടിനു മുന്നിൽ ഹോമം നടത്തിയെങ്കിലും ഇനിയും പിടിവിടാൻ ഇഡി തയാറായിട്ടില്ല.
കൂട്ടിലടച്ച സിബിഐ തത്തയെപ്പോലും കടത്തിവെട്ടി ഇതെവിടുന്നാ ഇപ്പോൾ ഇഡി എന്നൊരു കേഡി പ്രത്യക്ഷപ്പെട്ടതെന്നു സംശയിക്കുന്നവർ നിരവധി. എന്നാൽ, ഈ ഇഡി അത്ര കൗമാര താരമൊന്നുമല്ല എന്നതാണ് സത്യം. വയസ് 64 കഴിഞ്ഞു, കൃത്യമായി പറഞ്ഞാൽ 1956 മേയ് ഒന്നിനാണ് ജനനം. സാന്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുക എന്നതായിരുന്നു അവതാര ലക്ഷ്യം. പിന്നെ ഇത്രയും കാലം എവിടെ ഒളിച്ചിരിക്കുകയായിരുന്നു എന്നു ചോദിച്ചാൽ എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ.. എന്നു മാത്രമേ പറയാൻ കഴിയൂ.
കേന്ദ്രത്തിൽ മോദിജി വന്നതോടെയാണ് ഇഡിക്കൊരു മോടിയും മോചനവും കിട്ടിയതത്രേ. ധനകാര്യ മന്ത്രാലയത്തിലെ പാലമരത്തിൽ പതിറ്റാണ്ടുകൾ ആണിയടിച്ചു തളച്ചിരുന്ന ഇഡിയെ കേന്ദ്രസർക്കാർ തുറന്നുവിട്ടു. പ്രതികാരദാഹിയായി മാറിയ അവൾ പാഞ്ഞതു പ്രതിപക്ഷ നിരയ്ക്കു നേരേ. ഇതിനകം പല രാഷ്ട്രീയ പ്രമുഖരുടെയും ചോര കുടിച്ചു. പലർക്കും ഉറക്കമില്ലാതായി. കേരളത്തിലേക്കുള്ള അവളുടെ വരവ് അല്പം വൈകി എന്നു വേണം പറയാൻ. സ്വപ്നമാഡത്തിന്റെ സ്വർണ ഏലസ് പൊട്ടി വീണതോടെയാണ് അവസരം കാത്തിരുന്ന അവൾ കേരളത്തിലേക്കു കുതിച്ചത്. ഈ യക്ഷി ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ ചോര മാത്രമേ കുടിക്കുകയുള്ളോയെന്നു ചിലർ ചോദിക്കുന്നുണ്ട്. മണിച്ചിത്രത്താഴിലെ ഡോ.സണ്ണി രാഷ്ട്രീയത്തിൽ ഇറങ്ങുന്നതുവരെ ഇനി ഇതൊക്കെ സഹിക്കുകയേ നിവൃത്തിയുള്ളെന്നാണ് പ്രശ്നവശാൽ കാണുന്നത്!
മിസ്ഡ് കോൾ
=കോവിഡ് ബാധിച്ചവർക്കും
വോട്ടുചെയ്യാൻ അവസരം.
- വാർത്ത
=വരാതിരിക്കില്ല, പിപിഇ കിറ്റിട്ട
കള്ളവോട്ടുകൾ!