മഹാസഖ്യത്തെ വിജയത്തിനരികെയെത്തിച്ച തേജസ്വി യാദവ് ബിഹാർരാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചുവെന്നു നിസംശയം പറയാം. പിതാവ് ലാലു പ്രസാദ് യാദവിന്റെ നിഴലിൽനിന്നു മാറിയ, ഇരുത്തംവന്ന നേതാവിനെയാണ് ഇത്തവണ തേജസ്വി യാദവിൽ കണ്ടത്. ആർജെഡിയുടെ ഭാവി തേജസ്വിയിൽ ഭദ്രമാണെന്ന് തെരഞ്ഞെടുപ്പുഫലം തെളിയിച്ചു. നരേന്ദ്ര മോദി, നിതീഷ്കുമാർ തുടങ്ങിയ അതികായരോട് ഏറ്റുമുട്ടിയാണ് തേജസ്വി ആർജെഡിയെ വലിയ ഒറ്റക്കക്ഷിയാക്കിയത്.
പത്തു ലക്ഷം സർക്കാർ ജോലി എന്ന തേജസ്വിയുടെ വാഗ്ദാനം ആർജെഡിയുടെ തുറുപ്പുചീട്ടായിരുന്നു. കോവിഡ്മൂലം തൊഴിൽ നഷ്ടമായ 40 ലക്ഷത്തോളം പേർ മടങ്ങിയെത്തിയ സംസ്ഥാനമാണു ബിഹാർ. ലാലുവിന്റേതിൽനിന്നു വ്യത്യസ്തമായ ശൈലിയായിരുന്നു തേജസ്വിയുടേത്. ജനങ്ങളുടെ അടുത്ത് ഇടപഴകി, അവരുടെ ആവലാതികൾക്കു ചെവികൊടുക്കാൻ യുവനേതാവ് ബദ്ധശ്രദ്ധനായിരുന്നു. കോൺഗ്രസിന്റെ ദയനീയ പ്രകടനവും മുസ്ലിം പാർട്ടിയായ എംഐഎമ്മിന്റെ കടന്നുകയറ്റവുമാണു മഹാസഖ്യത്തിന്റെ മുന്നേറ്റത്തിനു തടയിട്ടത്.
തെരഞ്ഞെടുപ്പിനു മുന്‍പ് ലാലുകുടുംബത്തിലെ ഭിന്നതയ്ക്കാണു തേജസ്വി ആദ്യം പരിഹാരം കണ്ടത്. മൂത്ത സഹോദരൻ തേജ് പ്രതാപുമായി രമ്യതയിലായി. മഹാസഖ്യത്തിലെ രണ്ടാമത്തെ കക്ഷിയായ കോണ്‍ഗ്രസിന് അർഹിക്കുന്നതിലും ഏറെ സീറ്റ് നല്കി. ജനസ്വാധീനമുള്ള ഇടതു പാർട്ടിയായ സിപിഐ(എംഎൽ), ചില പോക്കറ്റുകളിലില്ലെങ്കിലും സ്വാധീനമുള്ള സിപിഐ, സിപിഎം കക്ഷികളെയും സഖ്യത്തിന്റെ ഭാഗമാക്കി. കൂടുതൽ സമ്മർദമുണ്ടാക്കിയിരുന്ന വിഐപി പോലെയുള്ള ചെറുകക്ഷികളെ അവഗണിച്ചു. പടലപ്പിണക്കമില്ലാത്ത, ശക്തമായ മുന്നണിയായിരുന്നു തേജസ്വി മഹാസഖ്യത്തെ നയിച്ചത്.
1989 നവംബർ ഒന്‍പതിനാണു തേജസ്വി ജനിച്ചത്. അതോടെയാണു ലാലുപ്രസാദ് യാദവിന്റെ രാശി തെളിഞ്ഞതെന്നു പറയാം. തേജസ്വിക്കു നാലു മാസം പ്രായമുള്ളപ്പോഴാണു ലാലു പ്രസാദ് യാദവ് ആദ്യമായി ബിഹാർ മുഖ്യമന്ത്രിയായത്. അന്ന് 42 വയസായിരുന്നു ലാലുവിന്. പിന്നിടങ്ങോട്ട് 2005 വരെ ബിഹാർഭരണം ലാലുകുടുംബത്തിന്റെ കുത്തകയായിരുന്നു. 2005ൽ നിതീഷ്കുമാർ ബിജെപിയുടെ സഹായത്തോടെ ബിഹാർ പിടിച്ചതോടെ ലാലുവിന്റെ പിടി അയഞ്ഞു.
രാഷ്ട്രീയം തേജസ്വിയുടെ പരിഗണനയിലുള്ള വിഷയ0മേയല്ലായിരുന്നു. ക്രിക്കറ്റായിരുന്നു ലാലുവിന്റെ ഇളയ സന്താനത്തിനു താത്പര്യം. ഡൽഹി ആർകെ പുരത്തെ ഡൽഹി പബ്ലിക് സ്കൂളിൽനിന്നു പത്താംതരം പാസാകാതെ പഠനം അവസാനിപ്പിച്ച തേജസ്വി ക്രീസിൽ ചുവടുറപ്പിക്കാൻ ശ്രമിച്ചു. മികച്ച കവർ ഡ്രൈവ് ഷോട്ടുകൾ കളിക്കുന്ന വലംകൈയൻ മധ്യനിര ബാറ്റ്സ്മാനായിരുന്ന തേജസ്വി, സാക്ഷാൽ വിരാട് കോഹ് ലിക്കൊപ്പം ഡൽഹിയുടെ അണ്ടർ-19 ടീമിൽ അംഗമായിരുന്നു. ഒരു സീസണിൽ ജാർഖണ്ഡിനായി ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിൽ കളിച്ചു. രണ്ട് ഇന്നിംഗ്സുകളുമായി 20 റണ്‍സാണ് സന്പാദ്യം. ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുള്ള വരുണ്‍ ആരോണ്‍, സൗരഭ് തിവാരി എന്നിവർ അന്നു ജാർഖണ്ഡ് ടീമിലുണ്ടായിരുന്നു. 2008 മുതൽ നാല് ഐപിഎൽ സീസണുകളിൽ ഡൽഹി ഡെയർഡെവിൾസ് താരമായിരുന്നു.
റിസർവ് ബെഞ്ചിലിരിക്കാനായിരുന്നു വിധി. 2012ൽ രാഷ് ട്രീയമാണു തന്റെ വഴിയെന്നു തേജസ്വി തീരുമാനിച്ചു. 2010ൽ ലാലു പ്രസാദ് യാദവിനു വേണ്ടി തേജസ്വി പ്രചാരണത്തിനിറങ്ങി. തന്റെ അനന്തരാവകാശി ഇളയ മകൻ തേജസ്വിയാണെന്ന് അന്നേ ലാലു പ്രസാദ് തീരുമാനിച്ചിരുന്നു. വർഷങ്ങൾക്കുശേഷം ലാലു അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.
2013ൽ ലാലു പ്രസാദ് യാദവ് അറസ്റ്റിലായതോടെ ആർജെഡിയെ ഇനി ആരു നയിക്കുമെന്ന ചോദ്യമുയർന്നു. തേജസ്വിയെ നേതാവായി അംഗീകരിക്കാൻ അന്നു പാർട്ടിനേതാക്കൾക്കു പൂർണസമ്മതമായിരുന്നില്ല. . 25 വയസ് പൂർത്തിയാകാത്തതിനെത്തുടർന്ന് 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ തേജസ്വി മത്സരിച്ചില്ല. അമ്മ റാബ്റി ദേവിയും സഹോദരി മിസാ ഭാരതിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റു. നാലു സീറ്റ് മാത്രമാണ് ആർജെഡിക്കു ലഭിച്ചത്.
നിതീഷ്കുമാർ എൻഡിഎ വിട്ട് ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. ബിജെപി പിന്തുണ പിൻവലിച്ച ജെഡി-യുവിന് ആർജെഡിയും കോണ്‍ഗ്രസും പിന്തുണ നല്കി. അതോടെ ബിഹാറിൽ ബിജെപിക്കെതിരെ മഹാസഖ്യം ഉടലെടുത്തു. സോഷ്യലിസ്റ്റ് അതികായരായ നിതീഷ്കുമാറും ലാലുപസാദ് യാദവും 2015ൽ കോണ്‍ഗ്രിനെയും കൂട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വൻ വിജയം നേടി. ആർജെഡി 80 സീറ്റുമായി വലിയ ഒറ്റക്കക്ഷിയായി. 71 സീറ്റു കിട്ടിയ നിതീഷിനു മുഖ്യമന്ത്രിസ്ഥാനം നല്കി. 26-ാം വയസിൽ തേജസ്വി യാദവ് ബിഹാർ ഉപമുഖ്യമന്ത്രിയായി.
ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും സഖ്യത്തിൽ കല്ലുകടി തുടങ്ങി. ബിനാമി സ്വത്തുകേസിൽ തേജസ്വി യാദവിനെതിരെ സിബിഐ കേസെടുത്തതോടെ ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം വഷളായി. തേജസ്വി രാജിവയ്ക്കുകയോ വിശദീകരണം നല്‍കുകയോ വേണമെന്നായിരുന്നു നിതീഷ്കുമാറിന്റെ ആവശ്യം. എന്നാൽ, രാജിവയ്ക്കില്ലെന്ന് ഉറച്ച നിലപാടിലായിരുന്നു ആർജെഡി. അനുനയശ്രമവുമായി സോണിയഗാന്ധി രംഗത്തെത്തിയിരുന്നു.
എന്നാൽ 2017 ജൂലൈയിൽ നിതീഷ്കുമാർ രാജിവച്ചു. എൻഡിഎയിലേക്കു പോയ നിതീഷ് ബിജെപിയുടെ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർജെഡിസഖ്യം സന്പൂർണ പരാജയം നേരിട്ടു. പിന്നീട് 18 മാസംകൊണ്ടാണ് തേജസ്വി ആർജെഡിയുടെ അടിത്തറ വീണ്ടെടുത്തത്.
ബിജോ മാത്യു
പത്തു ലക്ഷം സർക്കാർ ജോലി എന്ന തേജസ്വിയുടെ വാഗ്ദാനം ആർജെഡിയുടെ തുറുപ്പുചീട്ടായിരുന്നു. കോവിഡ്മൂലം തൊഴിൽ നഷ്ടമായ 40 ലക്ഷത്തോളം പേർ മടങ്ങിയെത്തിയ സംസ്ഥാനമാണു ബിഹാർ. ലാലുവിന്റേതിൽനിന്നു വ്യത്യസ്തമായ ശൈലിയായിരുന്നു തേജസ്വിയുടേത്. ജനങ്ങളുടെ അടുത്ത് ഇടപഴകി, അവരുടെ ആവലാതികൾക്കു ചെവികൊടുക്കാൻ യുവനേതാവ് ബദ്ധശ്രദ്ധനായിരുന്നു. കോൺഗ്രസിന്റെ ദയനീയ പ്രകടനവും മുസ്ലിം പാർട്ടിയായ എംഐഎമ്മിന്റെ കടന്നുകയറ്റവുമാണു മഹാസഖ്യത്തിന്റെ മുന്നേറ്റത്തിനു തടയിട്ടത്.
തെരഞ്ഞെടുപ്പിനു മുന്‍പ് ലാലുകുടുംബത്തിലെ ഭിന്നതയ്ക്കാണു തേജസ്വി ആദ്യം പരിഹാരം കണ്ടത്. മൂത്ത സഹോദരൻ തേജ് പ്രതാപുമായി രമ്യതയിലായി. മഹാസഖ്യത്തിലെ രണ്ടാമത്തെ കക്ഷിയായ കോണ്‍ഗ്രസിന് അർഹിക്കുന്നതിലും ഏറെ സീറ്റ് നല്കി. ജനസ്വാധീനമുള്ള ഇടതു പാർട്ടിയായ സിപിഐ(എംഎൽ), ചില പോക്കറ്റുകളിലില്ലെങ്കിലും സ്വാധീനമുള്ള സിപിഐ, സിപിഎം കക്ഷികളെയും സഖ്യത്തിന്റെ ഭാഗമാക്കി. കൂടുതൽ സമ്മർദമുണ്ടാക്കിയിരുന്ന വിഐപി പോലെയുള്ള ചെറുകക്ഷികളെ അവഗണിച്ചു. പടലപ്പിണക്കമില്ലാത്ത, ശക്തമായ മുന്നണിയായിരുന്നു തേജസ്വി മഹാസഖ്യത്തെ നയിച്ചത്.
1989 നവംബർ ഒന്‍പതിനാണു തേജസ്വി ജനിച്ചത്. അതോടെയാണു ലാലുപ്രസാദ് യാദവിന്റെ രാശി തെളിഞ്ഞതെന്നു പറയാം. തേജസ്വിക്കു നാലു മാസം പ്രായമുള്ളപ്പോഴാണു ലാലു പ്രസാദ് യാദവ് ആദ്യമായി ബിഹാർ മുഖ്യമന്ത്രിയായത്. അന്ന് 42 വയസായിരുന്നു ലാലുവിന്. പിന്നിടങ്ങോട്ട് 2005 വരെ ബിഹാർഭരണം ലാലുകുടുംബത്തിന്റെ കുത്തകയായിരുന്നു. 2005ൽ നിതീഷ്കുമാർ ബിജെപിയുടെ സഹായത്തോടെ ബിഹാർ പിടിച്ചതോടെ ലാലുവിന്റെ പിടി അയഞ്ഞു.
രാഷ്ട്രീയം തേജസ്വിയുടെ പരിഗണനയിലുള്ള വിഷയ0മേയല്ലായിരുന്നു. ക്രിക്കറ്റായിരുന്നു ലാലുവിന്റെ ഇളയ സന്താനത്തിനു താത്പര്യം. ഡൽഹി ആർകെ പുരത്തെ ഡൽഹി പബ്ലിക് സ്കൂളിൽനിന്നു പത്താംതരം പാസാകാതെ പഠനം അവസാനിപ്പിച്ച തേജസ്വി ക്രീസിൽ ചുവടുറപ്പിക്കാൻ ശ്രമിച്ചു. മികച്ച കവർ ഡ്രൈവ് ഷോട്ടുകൾ കളിക്കുന്ന വലംകൈയൻ മധ്യനിര ബാറ്റ്സ്മാനായിരുന്ന തേജസ്വി, സാക്ഷാൽ വിരാട് കോഹ് ലിക്കൊപ്പം ഡൽഹിയുടെ അണ്ടർ-19 ടീമിൽ അംഗമായിരുന്നു. ഒരു സീസണിൽ ജാർഖണ്ഡിനായി ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിൽ കളിച്ചു. രണ്ട് ഇന്നിംഗ്സുകളുമായി 20 റണ്‍സാണ് സന്പാദ്യം. ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുള്ള വരുണ്‍ ആരോണ്‍, സൗരഭ് തിവാരി എന്നിവർ അന്നു ജാർഖണ്ഡ് ടീമിലുണ്ടായിരുന്നു. 2008 മുതൽ നാല് ഐപിഎൽ സീസണുകളിൽ ഡൽഹി ഡെയർഡെവിൾസ് താരമായിരുന്നു.
റിസർവ് ബെഞ്ചിലിരിക്കാനായിരുന്നു വിധി. 2012ൽ രാഷ് ട്രീയമാണു തന്റെ വഴിയെന്നു തേജസ്വി തീരുമാനിച്ചു. 2010ൽ ലാലു പ്രസാദ് യാദവിനു വേണ്ടി തേജസ്വി പ്രചാരണത്തിനിറങ്ങി. തന്റെ അനന്തരാവകാശി ഇളയ മകൻ തേജസ്വിയാണെന്ന് അന്നേ ലാലു പ്രസാദ് തീരുമാനിച്ചിരുന്നു. വർഷങ്ങൾക്കുശേഷം ലാലു അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.
2013ൽ ലാലു പ്രസാദ് യാദവ് അറസ്റ്റിലായതോടെ ആർജെഡിയെ ഇനി ആരു നയിക്കുമെന്ന ചോദ്യമുയർന്നു. തേജസ്വിയെ നേതാവായി അംഗീകരിക്കാൻ അന്നു പാർട്ടിനേതാക്കൾക്കു പൂർണസമ്മതമായിരുന്നില്ല. . 25 വയസ് പൂർത്തിയാകാത്തതിനെത്തുടർന്ന് 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ തേജസ്വി മത്സരിച്ചില്ല. അമ്മ റാബ്റി ദേവിയും സഹോദരി മിസാ ഭാരതിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റു. നാലു സീറ്റ് മാത്രമാണ് ആർജെഡിക്കു ലഭിച്ചത്.
നിതീഷ്കുമാർ എൻഡിഎ വിട്ട് ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. ബിജെപി പിന്തുണ പിൻവലിച്ച ജെഡി-യുവിന് ആർജെഡിയും കോണ്‍ഗ്രസും പിന്തുണ നല്കി. അതോടെ ബിഹാറിൽ ബിജെപിക്കെതിരെ മഹാസഖ്യം ഉടലെടുത്തു. സോഷ്യലിസ്റ്റ് അതികായരായ നിതീഷ്കുമാറും ലാലുപസാദ് യാദവും 2015ൽ കോണ്‍ഗ്രിനെയും കൂട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വൻ വിജയം നേടി. ആർജെഡി 80 സീറ്റുമായി വലിയ ഒറ്റക്കക്ഷിയായി. 71 സീറ്റു കിട്ടിയ നിതീഷിനു മുഖ്യമന്ത്രിസ്ഥാനം നല്കി. 26-ാം വയസിൽ തേജസ്വി യാദവ് ബിഹാർ ഉപമുഖ്യമന്ത്രിയായി.
ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും സഖ്യത്തിൽ കല്ലുകടി തുടങ്ങി. ബിനാമി സ്വത്തുകേസിൽ തേജസ്വി യാദവിനെതിരെ സിബിഐ കേസെടുത്തതോടെ ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം വഷളായി. തേജസ്വി രാജിവയ്ക്കുകയോ വിശദീകരണം നല്‍കുകയോ വേണമെന്നായിരുന്നു നിതീഷ്കുമാറിന്റെ ആവശ്യം. എന്നാൽ, രാജിവയ്ക്കില്ലെന്ന് ഉറച്ച നിലപാടിലായിരുന്നു ആർജെഡി. അനുനയശ്രമവുമായി സോണിയഗാന്ധി രംഗത്തെത്തിയിരുന്നു.
എന്നാൽ 2017 ജൂലൈയിൽ നിതീഷ്കുമാർ രാജിവച്ചു. എൻഡിഎയിലേക്കു പോയ നിതീഷ് ബിജെപിയുടെ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർജെഡിസഖ്യം സന്പൂർണ പരാജയം നേരിട്ടു. പിന്നീട് 18 മാസംകൊണ്ടാണ് തേജസ്വി ആർജെഡിയുടെ അടിത്തറ വീണ്ടെടുത്തത്.
ബിജോ മാത്യു