ജോസഫ് റോബിനെറ്റ് ബൈഡൻ ജൂനിയർ എന്ന ജോ ബൈഡൻ (77) യുഎസ് ഭരണകൂടത്തിന്റെ തലപ്പത്തെത്തുന്നതു തിടുക്കമേതുമില്ലാതെയാണ്. അരനൂറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയജീവിതത്തിലെ ഏറ്റവും സുപ്രധാനപദവിയിലേക്കുള്ള യാത്ര ഒട്ടും സുഗമമായിരുന്നില്ല. വ്യക്തിപരമായും രാഷ്ട്രീയരംഗത്തും നേരിടേണ്ടിവന്ന അനവധി വെല്ലുവിളികൾ അതിജീവിച്ചായിരുന്നു ജോ ബൈഡന്റെ യാത്ര.
ഒന്നിലേറെത്തവണ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ബൈഡന് അവസരം ലഭിച്ചുവെങ്കിലും അവസാന നിമിഷം വഴിമാറിക്കൊടുക്കേണ്ടിവന്നു. ആദ്യഭാര്യയും മകളും വാഹനാപകടത്തിൽ മരിച്ചതും അന്ന് അപകടത്തിൽപ്പെട്ട മകൻ പിന്നീട് രോഗബാധിതനായി അകാലത്തിൽ വിടപറഞ്ഞതുമെല്ലാം പൊതുജീവിതത്തിലെ തിരക്കുകളിലൂടെ മറക്കുകയായിരുന്നു ബൈഡനെന്ന് അടുപ്പക്കാർ പറയുന്നു.
1942 നവംബർ 20 നു പെൻസിൽവേനിയയിലെ സ്ക്രാന്റണിലാണു ജോ ബൈഡന്റെ ജനനം. പത്താംവയസിൽ ഡെലാവറിലേക്കു കുടുംബം കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ചരിത്രവും രാഷ്ട്രമീംമാസയും പഠിച്ച് ഡെലാവർ സർവകാശാലയിൽനിന്നു ബിരുദം. തുടർന്ന് സിറാക്യൂസ് സർവകലാശാലയിൽ നിന്ന് 1968 ൽ നിയമബിരുദം നേടി കുറച്ചുകാലം അഭിഭാഷകനായി. ഇതിനിടെ നിയമപഠനകാലത്തെ സഹപാഠിയായ നീലിയ ഹണ്ടറിനെ ജീവിതസഖിയാക്കി. പഠനകാലത്ത് ജോൺ എഫ്. കെന്നഡിയുടെ പ്രസംഗംകേട്ട് രാഷ്ട്രീയത്തിൽ ആകൃഷ്ടനായ ബൈഡൻ 33ാം വയസിൽ 1972 ല്‍ ഡെലാവറില്നിന്നു സെനറ്റിലേക്കു വിജയിച്ചു. ഈ പദവിയിലെത്തുന്ന രാജ്യത്തെ അഞ്ചാമത്തെ പ്രായംകുറഞ്ഞയാളെന്ന ബഹുമതിയും സ്വന്തമാക്കി. ആദ്യ തെരഞ്ഞെടുപ്പ് വിജയത്തിന് ആഴ്ചകൾക്കുള്ളിൽ ഭാര്യ നീലിയയും മകൾ നയോമിയും ക്രിസ്മസ് ഷോപ്പിംഗിനിടെ വാഹനാപകടത്തിൽ മരിച്ചു. മക്കളായ ഹണ്ടറിനും ബ്യൂവിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സെനറ്ററിന്റെ തിരക്കേറിയ ജീവിതത്തിനിടെ ഇരുവരുടെയും പരിചരണം ഏറെ ശ്രമകരമായിരുന്നു. ഈ കുട്ടികളിൽ ബ്യൂ പിന്നീട് ഡെലാവർ അറ്റോണി ജനറൽവരെയായി വളർന്നു. യുവ ഡെമോക്രാറ്റുകളിലെ ഉയരുന്ന താരമായിരുന്ന ഇദ്ദേഹം 46ാം വയസിൽ മസ്തിഷ്ക കാൻസർ ബാധിച്ചു മരിച്ചു. 2015ലായിരുന്നു ഇത്.
1977 ൽ ബൈഡന്റെ ജീവിതസഖിയായി ജിൽ എത്തി. ആഷ്ലി എന്ന മകൾ ഈ ബന്ധത്തിലുള്ളതാണ്. 1972 ലെ വിജയത്തിനുശേഷം 1978 ലും സെനറ്റിലേക്കുള്ള വിജയം ആവർത്തിച്ചു. തുടർന്ന് 1984, 1990, 1996, 2002 വർഷങ്ങളിലും ഒടുവിൽ 2008 ലും ഡെലാവറിൽനിന്നു മറ്റൊരു പ്രതിനിധിയുണ്ടായിട്ടില്ല. വൈസ് പ്രസിഡന്റ് പദവിയിലെത്തിയതോടെ 2009ലാണു സെനറ്റ് അംഗത്വം ഒഴിഞ്ഞത്.
ട്രംപിനോടുള്ള അസംതൃപ്തിയും തന്റെ അരനൂറ്റാണ്ടു നീളുന്ന പൊതുപ്രവര്‍ത്തനവും വോട്ടാക്കി മാറ്റിയതോടെയാണു ബൈഡന്റെ ശുക്രൻ ഉദിച്ചത്. അന്പതുവർഷം നീണ്ട പൊതുജീവിതത്തിൽ ഏറ്റവും സുപ്രധാന നേട്ടമായി അദ്ദേഹം കരുതുന്നത്, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള വിഎഡബ്ലിയുഎ നിയമ നിർമാണമാണ്. അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കു നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനൊപ്പം നീതിന്യായ വകുപ്പിനു കീഴിൽ പ്രത്യേക സംവിധാനവും തുടങ്ങിയത് ഇതുവഴിയാണ്. 1994 ലാണു നിയമം യുഎസ് കോൺഗ്രസിനു മുന്‍പാകെ എത്തിയത്.
ഇന്ത്യയും ബൈഡനും
വാഷിംഗ്ടണിലെ ഭരണമാറ്റം ഇന്ത്യ-യുഎസ് ബന്ധത്തില്‍ കാര്യമായ വ്യതിയാനം സൃഷ്ടിക്കില്ല എന്നതാണു പൊതുവെയുള്ള നിരീക്ഷണം. പ്രതിരോധ-ഭീകരവിരുദ്ധ വിഷയങ്ങളിലെ ഉഭയകക്ഷി കരാറുകള്‍ മാറ്റമില്ലാതെ തുടരുമെന്ന സൂചനയാണു വിദേശകാര്യവിദഗ്ധരുടേത്. പൊതുശത്രുവായ ചൈനയെ നേരിടുന്നതിലും കാര്യമായ മാറ്റം ഉണ്ടാകാനിടയില്ല. ഇന്ത്യോ-പസഫിക് മേഖലയിലെ യുഎസിന്റെ സാന്നിധ്യം ഉറപ്പാക്കുക യുഎസിന്റെ ആവശ്യമാണ്. അതിനാൽ പ്രസിഡന്റ് പദവി ഡെമോക്രാറ്റുകൾക്കു ലഭിച്ചാലും റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധിക്കായാലും ഇന്ത്യയുമായുള്ള പ്രതിരോധ മേഖലയിലെ സൗഹൃദം കാത്തുസൂക്ഷിക്കേണ്ടിവരും.
യുഎസില്‍ ജോലിക്കു ശ്രമിക്കുന്ന ഇന്ത്യന്‍ ടെക്കികള്‍ക്ക് സഹായകരമായ നിലപാടായിരിക്കും എച്ച് 1 ബി വീസയുടെ കാര്യത്തില്‍ ബൈഡന്റേത് എന്നു വിലയിരുത്തപ്പെടുന്നു. ഇന്ത്യ-യുഎസ് ബന്ധം ഏറെ മെച്ചപ്പെട്ട ബറാക് ഒബാമ ഭരണകാലത്തെല്ലാം വൈസ്പ്രസിഡന്റ് പദവിയില്‍ ബൈഡന് ഉണ്ടായിരുന്നു.
എ.വി. സുനിൽ
ഒന്നിലേറെത്തവണ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ബൈഡന് അവസരം ലഭിച്ചുവെങ്കിലും അവസാന നിമിഷം വഴിമാറിക്കൊടുക്കേണ്ടിവന്നു. ആദ്യഭാര്യയും മകളും വാഹനാപകടത്തിൽ മരിച്ചതും അന്ന് അപകടത്തിൽപ്പെട്ട മകൻ പിന്നീട് രോഗബാധിതനായി അകാലത്തിൽ വിടപറഞ്ഞതുമെല്ലാം പൊതുജീവിതത്തിലെ തിരക്കുകളിലൂടെ മറക്കുകയായിരുന്നു ബൈഡനെന്ന് അടുപ്പക്കാർ പറയുന്നു.
1942 നവംബർ 20 നു പെൻസിൽവേനിയയിലെ സ്ക്രാന്റണിലാണു ജോ ബൈഡന്റെ ജനനം. പത്താംവയസിൽ ഡെലാവറിലേക്കു കുടുംബം കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ചരിത്രവും രാഷ്ട്രമീംമാസയും പഠിച്ച് ഡെലാവർ സർവകാശാലയിൽനിന്നു ബിരുദം. തുടർന്ന് സിറാക്യൂസ് സർവകലാശാലയിൽ നിന്ന് 1968 ൽ നിയമബിരുദം നേടി കുറച്ചുകാലം അഭിഭാഷകനായി. ഇതിനിടെ നിയമപഠനകാലത്തെ സഹപാഠിയായ നീലിയ ഹണ്ടറിനെ ജീവിതസഖിയാക്കി. പഠനകാലത്ത് ജോൺ എഫ്. കെന്നഡിയുടെ പ്രസംഗംകേട്ട് രാഷ്ട്രീയത്തിൽ ആകൃഷ്ടനായ ബൈഡൻ 33ാം വയസിൽ 1972 ല്‍ ഡെലാവറില്നിന്നു സെനറ്റിലേക്കു വിജയിച്ചു. ഈ പദവിയിലെത്തുന്ന രാജ്യത്തെ അഞ്ചാമത്തെ പ്രായംകുറഞ്ഞയാളെന്ന ബഹുമതിയും സ്വന്തമാക്കി. ആദ്യ തെരഞ്ഞെടുപ്പ് വിജയത്തിന് ആഴ്ചകൾക്കുള്ളിൽ ഭാര്യ നീലിയയും മകൾ നയോമിയും ക്രിസ്മസ് ഷോപ്പിംഗിനിടെ വാഹനാപകടത്തിൽ മരിച്ചു. മക്കളായ ഹണ്ടറിനും ബ്യൂവിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സെനറ്ററിന്റെ തിരക്കേറിയ ജീവിതത്തിനിടെ ഇരുവരുടെയും പരിചരണം ഏറെ ശ്രമകരമായിരുന്നു. ഈ കുട്ടികളിൽ ബ്യൂ പിന്നീട് ഡെലാവർ അറ്റോണി ജനറൽവരെയായി വളർന്നു. യുവ ഡെമോക്രാറ്റുകളിലെ ഉയരുന്ന താരമായിരുന്ന ഇദ്ദേഹം 46ാം വയസിൽ മസ്തിഷ്ക കാൻസർ ബാധിച്ചു മരിച്ചു. 2015ലായിരുന്നു ഇത്.
1977 ൽ ബൈഡന്റെ ജീവിതസഖിയായി ജിൽ എത്തി. ആഷ്ലി എന്ന മകൾ ഈ ബന്ധത്തിലുള്ളതാണ്. 1972 ലെ വിജയത്തിനുശേഷം 1978 ലും സെനറ്റിലേക്കുള്ള വിജയം ആവർത്തിച്ചു. തുടർന്ന് 1984, 1990, 1996, 2002 വർഷങ്ങളിലും ഒടുവിൽ 2008 ലും ഡെലാവറിൽനിന്നു മറ്റൊരു പ്രതിനിധിയുണ്ടായിട്ടില്ല. വൈസ് പ്രസിഡന്റ് പദവിയിലെത്തിയതോടെ 2009ലാണു സെനറ്റ് അംഗത്വം ഒഴിഞ്ഞത്.
ട്രംപിനോടുള്ള അസംതൃപ്തിയും തന്റെ അരനൂറ്റാണ്ടു നീളുന്ന പൊതുപ്രവര്‍ത്തനവും വോട്ടാക്കി മാറ്റിയതോടെയാണു ബൈഡന്റെ ശുക്രൻ ഉദിച്ചത്. അന്പതുവർഷം നീണ്ട പൊതുജീവിതത്തിൽ ഏറ്റവും സുപ്രധാന നേട്ടമായി അദ്ദേഹം കരുതുന്നത്, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള വിഎഡബ്ലിയുഎ നിയമ നിർമാണമാണ്. അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കു നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനൊപ്പം നീതിന്യായ വകുപ്പിനു കീഴിൽ പ്രത്യേക സംവിധാനവും തുടങ്ങിയത് ഇതുവഴിയാണ്. 1994 ലാണു നിയമം യുഎസ് കോൺഗ്രസിനു മുന്‍പാകെ എത്തിയത്.
ഇന്ത്യയും ബൈഡനും
വാഷിംഗ്ടണിലെ ഭരണമാറ്റം ഇന്ത്യ-യുഎസ് ബന്ധത്തില്‍ കാര്യമായ വ്യതിയാനം സൃഷ്ടിക്കില്ല എന്നതാണു പൊതുവെയുള്ള നിരീക്ഷണം. പ്രതിരോധ-ഭീകരവിരുദ്ധ വിഷയങ്ങളിലെ ഉഭയകക്ഷി കരാറുകള്‍ മാറ്റമില്ലാതെ തുടരുമെന്ന സൂചനയാണു വിദേശകാര്യവിദഗ്ധരുടേത്. പൊതുശത്രുവായ ചൈനയെ നേരിടുന്നതിലും കാര്യമായ മാറ്റം ഉണ്ടാകാനിടയില്ല. ഇന്ത്യോ-പസഫിക് മേഖലയിലെ യുഎസിന്റെ സാന്നിധ്യം ഉറപ്പാക്കുക യുഎസിന്റെ ആവശ്യമാണ്. അതിനാൽ പ്രസിഡന്റ് പദവി ഡെമോക്രാറ്റുകൾക്കു ലഭിച്ചാലും റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധിക്കായാലും ഇന്ത്യയുമായുള്ള പ്രതിരോധ മേഖലയിലെ സൗഹൃദം കാത്തുസൂക്ഷിക്കേണ്ടിവരും.
യുഎസില്‍ ജോലിക്കു ശ്രമിക്കുന്ന ഇന്ത്യന്‍ ടെക്കികള്‍ക്ക് സഹായകരമായ നിലപാടായിരിക്കും എച്ച് 1 ബി വീസയുടെ കാര്യത്തില്‍ ബൈഡന്റേത് എന്നു വിലയിരുത്തപ്പെടുന്നു. ഇന്ത്യ-യുഎസ് ബന്ധം ഏറെ മെച്ചപ്പെട്ട ബറാക് ഒബാമ ഭരണകാലത്തെല്ലാം വൈസ്പ്രസിഡന്റ് പദവിയില്‍ ബൈഡന് ഉണ്ടായിരുന്നു.
എ.വി. സുനിൽ