+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

500 കോടിക്കു മുകളിൽ ജിഎസ്ടി ഇ-ഇൻവോയ്സ് നിർബന്ധം

ജിഎസ്ടി നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി ഒക്ടോബർ ഒന്നുമുതൽ 500 കോടിയിലേറെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ ബിസിനസ് ടു ബിസിനസ് ഇടപാടുകൾക്ക് ഇ
500 കോടിക്കു മുകളിൽ ജിഎസ്ടി ഇ-ഇൻവോയ്സ് നിർബന്ധം
ജിഎസ്ടി നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി ഒക്ടോബർ ഒന്നുമുതൽ 500 കോടിയിലേറെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ ബിസിനസ് ടു ബിസിനസ് ഇടപാടുകൾക്ക് ഇ-ഇൻവോയ്സ് നിർബന്ധമാക്കി. മൂന്നു വർഷങ്ങൾക്കുമുന്പ് ജിഎസ്ടി രാജ്യവ്യാപകമായി നടപ്പിലാക്കിയതിനുശേഷം വരുത്തിയ ഏറ്റവും സുപ്രധാനമായ പരിഷ്കാരമാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്ന ഇ-ഇൻവോയ്സ്. ജനുവരി ഒന്നുമുതൽ 100 കോടിയിലധികം വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കും ഏപ്രിൽ ഒന്നുമുതൽ മറ്റ് ഇടത്തര ചെറുകിട സ്ഥാപനങ്ങൾക്കും ഇ-ഇൻവോയ്സ് ബാധകമാക്കാൻ ലക്ഷ്യമിടുന്നു. ഇതുമൂലം ഇത്തരം സ്ഥാപനങ്ങളുടെ റിട്ടേണ്‍ ഫയലിംഗ് ലളിതവും സുതാര്യവുമാകുന്നു.

ഇ-ഇൻവോയ്സ്

പൊതുവെ ധരിച്ചിരിക്കുന്നതുപോലെ ഗവണ്‍മെന്‍റ് പോർട്ടലിൽ ഇൻവോയ്സ് സൃഷ്ടിക്കുകയല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് ബിസിനസ് സ്ഥാപനങ്ങൾ സപ്ലൈ നടത്തുന്പോൾ സോഫ്റ്റ് വെയറിൽ നിർമിക്കുന്ന ഇൻവോയ്സ് നിർദിഷ്ട രജിസ്ട്രേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക എന്നതാണ്. ഇപ്രകാരം രജിസ്റ്റർ ചെയ്യുന്ന ഇൻവോയ്സുകൾക്ക് ഒരു റഫറൻസ് നന്പർ നൽകുകയും അതോടൊപ്പം ഒരു ക്യു ആർ കോഡ് രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇതിനുശേഷം ജിഎസ്ടി പോർട്ടലിലേക്ക് ഇൻവോയ്സുകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നു.

നേട്ടങ്ങൾ

1. വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും റിയൽ ടൈമിൽ വിൽപ്പനയെ സംബന്ധിച്ചും നികുതിയെ സംബന്ധിച്ചും വിവരങ്ങൾ ലഭ്യമാകുന്നു.

2. ചരക്കു ഗതാഗതത്തിനായി ഏർപ്പെടുത്തിയിട്ടുള്ള ഇവേ ബിൽ ആവശ്യമില്ലാതാവും.

3. നികുതിദായകർക്ക് തന്‍റെ പേരിലുള്ള ഇൻപുട്ട് ക്രെഡിറ്റ് തടസമില്ലാതെ ലഭ്യമാകുന്നു.

4. നികുതി റിട്ടേണിലെ വിവരങ്ങൾ സ്വയം സൃഷ്ടിക്കപ്പെടുകയും നികുതിദായകർക്കു ലഭ്യമാകുകയും ചെയ്യും. ഇതു നികുതി റിട്ടേണ്‍ തയാറാക്കുന്നതു ലളിതമാക്കുന്നു.

5. എല്ലാ ഇൻവോയ്സുകളും ഒരു പ്രത്യേക പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതുമൂലം സുതാര്യത ഉറപ്പാക്കുകയും സാന്പത്തിക ഇടപാടുകളിലെ കാലതാമസം ഒഴിവാകുകയും ചെയ്യുന്നു. ഇതു പ്രവർത്തന മൂലധന ലഭ്യത വർധിക്കാൻ ഇടയാക്കുന്നു.

6. ബാങ്കുകളും മറ്റു പണമിടപാടു സ്ഥാപനങ്ങളും ഇൻവോയ്സ് അടിസ്ഥാനത്തിലുള്ള ടേണ്‍ ഓവറിന്മേൽ വായ്പകൾ അനുവദിക്കുന്നു.

7. പ്രതിവർഷം ഫയൽ ചെയ്യേണ്ട റിട്ടേണുകളുടെ എണ്ണം 24-ൽനിന്നും 12 ആയി ചുരുങ്ങും.
ഇ-ഇൻവോയ്സ് നിർബന്ധമാക്കിയ ഒക്ടോബർ ഒന്നിനുശേഷമുള്ള ഏഴു ദിവസങ്ങൾക്കുള്ളിൽ 69.5 ലക്ഷം ഇ-ഇൻവോയ്സുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിദിന രജിസ്ട്രേഷൻ ഒമ്പത് ലക്ഷത്തിൽനിന്നും 13.69 ലക്ഷമായി ഉയർത്തുന്നതും കാണാം.

റിട്ടേണ്‍ ഫയലിംഗിലെ സങ്കീർണതകൾമൂലം കഷ്ടപ്പെടുന്ന വ്യാപാരി സമൂഹത്തിന് പ്രതീക്ഷയേകുകയാണ് ഈ ഇൻവോയ്സിലേക്കുള്ള ചുവടുമാറ്റം.

കെ.കെ. ജോസ് (ചാർട്ടേഡ് അക്കൗണ്ടന്‍റ് ആലുവ)