ജനാധിപത്യമുന്നണിയുടെ പുത്തൻ കണ്വീനർ എം.എം. ഹസൻ ഒക്ടോബർ 20ന് ജമാഅത്തെ ഇസ്ലാമിയുടെ അമീർ എം.ഐ. അബ്ദുൾ അസീസിനെ അദ്ദേഹത്തിന്റെ നിലന്പൂരിലെ വസതിയിലെത്തി സന്ദർശിച്ചതും ചർച്ച നടത്തിയതും കേരളത്തിലെ ജനാധിപത്യമുന്നണി സ്വീകരിക്കാൻ പോകുന്ന രാഷ്ട്രീയ നിലാപാടിനെക്കുറിച്ചു വലിയ സന്ദേഹങ്ങളാണു മതേതര വിശ്വാസികളിൽ ഉയർത്തുന്നത്.
തികച്ചും രഹസ്യമാക്കി വയ്ക്കാൻ ഹസൻ ഉദ്ദേശിച്ച സന്ദർശനമായിരുന്നു അതെന്നാണു പ്രചാരണം. നിലന്പൂരിലെ കോണ്ഗ്രസ് നേതാവായ ആര്യാടൻ പോലും അറിയാതെയാണു ഹസൻ സന്ദർശനം ക്രമീകരിച്ചത് എന്നുവരെ പ്രചാരണമുണ്ട്. ഹസന്റെ മതേതര സമീപനങ്ങളെ സംശയമില്ലാത്തവർക്കുപോലും ഈ നടപടി മനംപുരട്ടലുണ്ടാക്കി.
അതുപോലെയാണു കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അഭിപ്രായപ്രകടനത്തെക്കുറിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പ്രതികരണവും. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രി കുറ്റപ്പെടുത്തിയതു ശരിയായില്ല എന്ന രാഹുലിന്റെ നിലപാടാണു രമേശിനെ ചൊടിപ്പിച്ചത്. ഇവിടത്തെ കാര്യങ്ങൾ പറയാൻ തങ്ങളുണ്ട് എന്ന മട്ടിലായിരുന്നു രമേശിന്റെ പ്രതികരണം. പണ്ട് ഇന്ദിരയുടെ കാലത്തായിരുന്നെങ്കിൽ ഇന്നു കേരളത്തിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തു വേറൊരാൾ ആകുമായിരുന്നു.
കർണാടക മുഖ്യമന്ത്രി ആയിരുന്ന ഗുണ്ടുറാവുവിന്റെ അനുഭവം ഓർമ വരുന്നു. ഒരു വിരുന്നിൽ വച്ച് ലഹരിപിടിച്ച് ഗുണ്ടുറാവു ഇന്ദിരയ്ക്കെതിരെ എന്തോ പറഞ്ഞത് ഒരു മാധ്യമ പ്രവർത്തകൻ റിപ്പോർട്ട് ചെയ്യുകയും സംഭവം അച്ചടിച്ചുവന്ന ഉടൻ ഗുണ്ടുറാവുവിനെ പുറത്താക്കുകയും ചെയ്തതായാണ് അക്കാലത്ത് പ്രചരിച്ച കഥകൾ. കോണ്ഗ്രസ് ഹൈക്കമാൻഡിന്റെ ഇന്നത്തെ സ്ഥിതിയുടെ ചിത്രമല്ലേ രമേശിന്റെ പ്രതികരണം തരുന്നത്?
ജമാ അത്തെ ഇസ്ലാമി ബന്ധം
ഹസന്റെ യാത്രയും ചർച്ചകളും വിവാദമായപ്പോൾ താൻ രാഷ്ട്രീയ ചർച്ചകൾ നടത്തിയില്ലെന്നും കരാറൊന്നും ഉണ്ടാക്കിയില്ലെന്നും തന്റേത് സൗഹൃദ സന്ദർശനമായിരുന്നു എന്നും ഹസൻ വിശദീകരിച്ചു. എന്നാൽ, സിപിഎമ്മിനോടും ബിജെപിയോടും മാത്രമാണ് ജനാധിപത്യമുന്നണിക്ക് അസ്പൃശ്യത ഉള്ളതെന്നു കൂട്ടിച്ചേർക്കാനും ഹസൻ മറന്നില്ല. വെൽഫെയർ പാർട്ടിയുമായി ധാരണകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നു ഹസൻ പറഞ്ഞപ്പോൾ, ജനാധിപത്യമുന്നണി നേതാക്കൾ തങ്ങളുമായി തെരഞ്ഞെടുപ്പു ചർച്ചകൾ നടത്തി എന്നു വെൽഫയർ പാർട്ടിയുടെ നേതാക്കൾ വെളിപ്പെടുത്തി. തന്റെ അറിവോടും സമ്മതത്തോടുംകൂടിയാണ് ഹസൻ അമീറിനെ കാണാൻ പോയത് എന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻതന്നെ ഏറ്റുപറഞ്ഞതോടെ അത്ര വിശുദ്ധമല്ലല്ലോ കാര്യങ്ങൾ എന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം തോന്നി.
പണ്ടു സോളാർ വിവാദം നിന്ന കാലത്ത് ജനാധിപത്യമുന്നണിയിലെ ഒരു എംഎൽഎ വിവാദനായികയുമായി രാത്രി 120 മിനിറ്റോളം സംസാരിച്ചതായി വാർത്ത പുറത്തുവന്നപ്പോൾ കെ. മുരളീധരൻ ചോദിച്ചത്, രാത്രി അവർക്കു ഭാഗവതം വായിച്ചു കൊടുക്കുകയായിരുന്നോ ആ നേതാവ് എന്നാണ്. അതുപോലെ ഹസൻ ഖുറാൻ പഠിക്കാനാണോ നിലന്പൂരിൽ അമീറിനെ കാണാൻ പോയത് എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു.
വെൽഫെയർ പാർട്ടിയുമായി തെരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കുന്നതിനെ താൻ സ്വാഗതം ചെയ്യുന്നതായി കെപിസിസിയുടെ വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞുകഴിഞ്ഞു. കെ. മുരളീധരനും വെൽഫയർ പാർട്ടിയോടു ചങ്ങാത്തം കൂടുന്നതിന് അനുകൂലമാണ്. വടകരയിലെ അദ്ദേഹത്തിന്റെ വിജയത്തിനു പിന്നിൽ അവരുടെ സഹായം ഉണ്ടായിരുന്നത്രെ. വെൽഫെയർ പാർട്ടിയുമായി തെരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിട്ടുണ്ട്. അതോടെ ഹസൻ പറയുന്നതിൽ ഉള്ളതിനെക്കാൾ സത്യം ഒളിച്ചുവയ്ക്കപ്പെടുന്നു എന്ന ചിന്ത ശക്തമാവുകയായി.
കോണ്ഗ്രസിനൊപ്പം മുസ്ലിം ലീഗ് വലിയ ആധിപത്യം പുലർത്തുന്ന ജനാധിപത്യമുന്നണി വെൽഫയർ പാർട്ടിയുമായിക്കൂടി സഖ്യമുണ്ടാക്കിയാൽ ബിജെപിയുടെ ദേശീയ ജനാധിപത്യ സഖ്യം ഹിന്ദു വർഗീയമുന്നണിയായി ചിത്രീകരിക്കപ്പെടുന്നതുപോലെ ജനാധിപത്യ മുന്നണിയെ മുസ്ലിം വർഗീയമുന്നണിയായി ചിത്രീകരിക്കാൻ വിമർശകർക്കു സാധിക്കും. അങ്ങനെയാകുന്നതിനെ ഭയപ്പെടുന്നവർക്കു ബിജെപി മുന്നണിയിലോ ഇടതുമുന്നണിയിലോ കൂടേണ്ടിയും വരും.
ജനാധിപത്യമുന്നണിയിൽ തന്നെ സംഭവം പ്രശ്നമായി. മുസ്ലിം സംഘടനയായ സമസ്തയുടെ നേതാക്കൾ ലീഗ് നേതാക്കളെ കണ്ട് ജമാഅത്തെക്കാരുടെ പാർട്ടിയുമായി ബന്ധം പാടില്ല എന്നു പറഞ്ഞിരിക്കുകയാണ്. യൂത്ത് ലീഗും ഈ നിലപാടിലാണ്. ആരു പറഞ്ഞാലും വെൽഫെയർ പാർട്ടിയുമായി ബന്ധം ഉണ്ടാക്കുമെന്നു കുറേക്കാലം മുന്പ് ലീഗ് നേതാവ് കെ.പി.എ. മജീദ് പറഞ്ഞിരുന്നു. ജനാധിപത്യ മുന്നണിയുടെ തീരുമാനമാവും അതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വർഗീയ കൂട്ടുകെട്ടുകൾ
പ്രതിസന്ധിയുടെ നാളുകളിൽ ഏതു പ്രസ്ഥാനവുമായി കൂട്ടുകൂടാനും കേരളത്തിലെ കോണ്ഗ്രസ് ശ്രമിച്ചിട്ടുണ്ട്. 1979ൽ അടിയന്തരാവസ്ഥയുടെ പാപഭാരം പേറിയ ഇന്ദിരാ കോണ്ഗ്രസിൽനിന്ന് ആന്റണിയുടെ നേതൃത്വത്തിൽ വലിയ വിഭാഗം പുറത്തു പോവുകയും കരുണാകരനും കെ.എം. ചാണ്ടിയും നേതൃത്വം കൊടുത്ത കോണ്ഗ്രസ് കേരള രാഷ്ട്രീയത്തിൽ അസ്പൃശ്യരാകുകയും ചെയ്ത കാലത്ത് എൻഎസ്എസിന്റെ രാഷ്ട്രീയ പാർട്ടി ആയിരുന്ന എൻഡിപിയെയും എസ്എൻഡി പിയുടെ പാർട്ടിയായിരുന്ന എസ്ആർപിയെയും എല്ലാം കൂട്ടി പിടിച്ചുനിൽക്കാൻ കരുണാകരൻ ശ്രമിച്ചിട്ടുണ്ട്. പിന്നീട് ഇടതുമുന്നണിയിൽനിന്നു പല അടവുകളിലൂടെ ആന്റണിയെയും മാണിയെയും പുറത്തുചാടിച്ചു കൂടെക്കൂട്ടി നില ഭദ്രമാക്കിയ കരുണാകരൻ ഒരു തെരഞ്ഞെടുപ്പ് കഴിയുന്നതിനു മുന്പു തന്നെ എൻഡിപിയെയും എസ്ആർപിയെയും എല്ലാം ഇല്ലാതാക്കി എന്നതും ചരിത്രം.
എന്നാൽ, ഈ പരിപ്പു വേകുന്ന കലമല്ല മുസ്ലിം പാർട്ടികൾ. ഏതു മുന്നണികൊണ്ടും അവർ വളരുകയായിരുന്നു. അതിന് കുറേയെങ്കിലും വിപരീതം സംഭവിച്ചത് ഇടതുമുന്നണിയിൽ മാത്രമാണ്. ചത്ത കുതിര എന്നു കോണ്ഗ്രസ് ചിത്രീകരിച്ച ലീഗിന് ജീവശ്വാസം കൊടുത്തത് 1960ൽ കോണ്ഗ്രസാണെങ്കിലും അധികാരത്തിൽ പങ്കാളിത്തം കൊടുത്തത് മാർക്സിസ്റ്റ് ആചാര്യൻ ഇ.എം.എസായിരുന്നു. എന്നാൽ, 1969ലെ ചതിക്കു ശേഷം അദ്ദേഹം വളരെ സൂക്ഷിച്ചാണ് ലീഗിനെ കൈകാര്യം ചെയ്തത്. 1973ൽ അച്യുതമേനോൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ഒരു ലീഗ് കഷണം സിപിഎമ്മിനൊപ്പം വന്നെങ്കിലും താഴോട്ടാണ് വളർന്നത്.
1990 ൽ ഷാബാനു കേസും ശരിയത്ത് നിയമവും വിവാദമായപ്പോൾ ഇടതുപക്ഷ ലൈൻ സ്വീകരിക്കാതിരുന്നതിന് അഖിലേന്ത്യാ ലീഗിന് മുന്നണി വിടേണ്ടി വന്നു. 1993ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെത്തുടർന്ന് ലീഗ് കോണ്ഗ്രസിനൊപ്പം കഴിയുന്നതിൽ പാർട്ടിയിൽ കലാപമുണ്ടായി. സുലൈമാൻ സേട്ട് നേതൃത്വം കൊടുക്കുന്ന ഇന്ത്യൻ നാഷണൽ ലീഗുണ്ടായി. ഇടതു സഹയാത്ര തുടങ്ങി. പക്ഷേ ഘടകകക്ഷി പട്ടം പോലും കിട്ടിയത് 30 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ്. ഇടയ്ക്ക് കേരളത്തിൽ അധികാരം പിടിക്കാൻ ലീഗുമായി കൂടണം എന്ന പ്രലോഭനത്തിൽപ്പെട്ട് ബദൽ രേഖ ഉണ്ടാക്കിയതിന് സാക്ഷാൽ ഇ.കെ. നായനാർ അടക്കമുള്ളവരെ സെൻഷർ ചെയ്യുകയും അവരുടെ തീപ്പൊരി നേതാവായിരുന്ന എം.വി. രാഘവനെയും ഇടതുമുന്നണി കണ്വീനർ ആയിരുന്ന കുഞ്ഞിക്കണ്ണനെയും, പരമസാത്വികനായിരുന്ന പുത്തലത്ത് നാരായണനെയും സിപിഎം പുറത്താക്കുകയും ചെയ്തു.
1969 മുതൽ കോണ്ഗ്രസ് മുന്നണിയിൽ ഉള്ള ലീഗ് അവിടെ തഴയ്ക്കുന്നതായാണു ചരിത്രം. കേരളത്തിലെ മുസ്ലിം ജനസംഖ്യയിൽ ഉണ്ടായ വളർച്ചയും സാഹചര്യങ്ങളെ തന്ത്രപൂർവം കൈകാര്യം ചെയ്തതും അതിനു കാരണമായി. കരുണാകരനും ആന്റണിയും ഉമ്മൻ ചാണ്ടിയുമെല്ലാം ലീഗിന്റെ കളിയിൽ പരിക്കു പറ്റിയവരാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദവികൾ തന്ത്രപൂർവം കൈക്കലാക്കിക്കൊണ്ടു വെൽഫെയർ പാർട്ടിയും ഈ സഞ്ചാരപഥമാണു ലക്ഷ്യംവയ്ക്കുന്നത്. കൂടെക്കൂടുന്ന പാർട്ടികളെ തങ്ങളുടെ വളർച്ചയ്ക്കായി എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനു മുസ്ലിം പാർട്ടികൾ കാണിക്കുന്ന മാതൃക നിരീക്ഷിക്കേണ്ടതുണ്ട്.
ഇടതു തന്ത്രങ്ങൾ
ശിവശങ്കറും കൂട്ടുകാരും ഉണ്ടാക്കുന്ന തലവേദനകൾ ചില്ലറയല്ലെങ്കിലും ഇടതുമുന്നണി തന്ത്രങ്ങളുമായി മുന്നോട്ടാണ്. മുഖ്യമന്ത്രിക്കു ക്ലീൻ ചീറ്റാണ് ശിവശങ്കർ നല്കുന്നത്. വിവാദനായിക മുഖ്യമന്ത്രിയുടെ വസതിയിൽ പോയി എന്നത് ഇപ്പോൾ സംശയമില്ലാത്ത കാര്യമായി. സ്പ്രിങ്ക്ളർ വിവാദത്തിൽ കുരുക്കുകൾ മുറുകുകയാണ്. മന്ത്രി കെ.ടി. ജലീലിനെക്കുറിച്ച് പുറത്തുവരുന്ന വാർത്തകളും നല്ലതല്ല. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ ഉണ്ടായ തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലം ഉണ്ടായതല്ലെന്നു ഫോറൻസിക്കുകാർ കണ്ടെത്തിയതു തലവേദനയായി. പത്രസ്വാതന്ത്ര്യത്തിനു നേരേയും മുഖ്യമന്ത്രിയിൽ അധികാരകേന്ദ്രീകരണം നടത്താനുമൊക്കെ നടക്കുന്ന നീക്കങ്ങൾ വിവാദങ്ങളാണ്.
പ്രതിപക്ഷ നേതാവിനെതിരേ ബിജു രമേശ് ഉന്നയിച്ച ആരോപണം അന്വേഷിക്കില്ലെന്നു സർക്കാർ സമീപനമില്ല. ആറന്മുളയിൽ ഒരു പണം തട്ടിപ്പു കേസിൽ, പരമസാത്വികനായ കുമ്മനം പ്രതിയാക്കപ്പെടുന്നു. ലീഗ് നേതാവ് കെ.എം. ഷാജിയുടെ വീടും മറ്റും വിവാദത്തിലായി. ഒന്നും ആകസ്മികമാകാൻ ഇടയില്ല. മോദിയെപ്പോലെ, എതിരാളികൾക്കെതിരേ സർക്കാരിനു സാധ്യമായവ എല്ലാം ഉപയോഗിക്കാനാണു നീക്കം എന്നു തോന്നുന്നു. എന്നാലും ടൈറ്റാനിയം കേസ് അന്വേഷിക്കില്ലെന്നു സിബിഐ പറഞ്ഞതു കട്ടിയായിപ്പോയി.
ചാനൽ ചർച്ചകൾ
കേരളസമൂഹത്തെ മലിനപ്പെടുത്തുന്നതിൽ വലിയ സംഭാവന ചെയ്യുന്ന ചാനൽ ചർച്ചകളുടെ നടത്തിപ്പുകാർക്കുപോലും അസഹ്യമാവുകയാണ് അവിടെ ഉയരുന്ന വാക്കുകൾ. ഒക്ടോബർ 21 ന് ഒരു ചാനലിലെ ചർച്ചയിൽ ആരോ പറഞ്ഞ കമന്റുകളെക്കുറിച്ച് രണ്ടാം പക്കവും അവതാരകൻ പൊതുജനത്തോടു മാപ്പു പറയുന്നതു കേട്ടു. മറ്റൊരു ചാനലിൽനിന്ന് ഒരു പാനൽ അംഗത്തെ ഇറക്കി വിടുകയും ചെയ്തു. ചാനൽ ചർച്ചയ്ക്കു വിളിക്കപ്പെടുന്നവരുടെ അന്തസില്ലാത്ത വാക്കുകളെയും പെരുമാറ്റങ്ങളെയും റേറ്റിംഗ് കൂട്ടാൻ വേണ്ടി ഉപയോഗിച്ചിരുന്നവർക്കുതന്നെ ലജ്ജ തോന്നിത്തുടങ്ങി.
അനന്തപുരി/ദ്വിജൻ
തികച്ചും രഹസ്യമാക്കി വയ്ക്കാൻ ഹസൻ ഉദ്ദേശിച്ച സന്ദർശനമായിരുന്നു അതെന്നാണു പ്രചാരണം. നിലന്പൂരിലെ കോണ്ഗ്രസ് നേതാവായ ആര്യാടൻ പോലും അറിയാതെയാണു ഹസൻ സന്ദർശനം ക്രമീകരിച്ചത് എന്നുവരെ പ്രചാരണമുണ്ട്. ഹസന്റെ മതേതര സമീപനങ്ങളെ സംശയമില്ലാത്തവർക്കുപോലും ഈ നടപടി മനംപുരട്ടലുണ്ടാക്കി.
അതുപോലെയാണു കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അഭിപ്രായപ്രകടനത്തെക്കുറിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പ്രതികരണവും. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രി കുറ്റപ്പെടുത്തിയതു ശരിയായില്ല എന്ന രാഹുലിന്റെ നിലപാടാണു രമേശിനെ ചൊടിപ്പിച്ചത്. ഇവിടത്തെ കാര്യങ്ങൾ പറയാൻ തങ്ങളുണ്ട് എന്ന മട്ടിലായിരുന്നു രമേശിന്റെ പ്രതികരണം. പണ്ട് ഇന്ദിരയുടെ കാലത്തായിരുന്നെങ്കിൽ ഇന്നു കേരളത്തിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തു വേറൊരാൾ ആകുമായിരുന്നു.
കർണാടക മുഖ്യമന്ത്രി ആയിരുന്ന ഗുണ്ടുറാവുവിന്റെ അനുഭവം ഓർമ വരുന്നു. ഒരു വിരുന്നിൽ വച്ച് ലഹരിപിടിച്ച് ഗുണ്ടുറാവു ഇന്ദിരയ്ക്കെതിരെ എന്തോ പറഞ്ഞത് ഒരു മാധ്യമ പ്രവർത്തകൻ റിപ്പോർട്ട് ചെയ്യുകയും സംഭവം അച്ചടിച്ചുവന്ന ഉടൻ ഗുണ്ടുറാവുവിനെ പുറത്താക്കുകയും ചെയ്തതായാണ് അക്കാലത്ത് പ്രചരിച്ച കഥകൾ. കോണ്ഗ്രസ് ഹൈക്കമാൻഡിന്റെ ഇന്നത്തെ സ്ഥിതിയുടെ ചിത്രമല്ലേ രമേശിന്റെ പ്രതികരണം തരുന്നത്?
ജമാ അത്തെ ഇസ്ലാമി ബന്ധം
ഹസന്റെ യാത്രയും ചർച്ചകളും വിവാദമായപ്പോൾ താൻ രാഷ്ട്രീയ ചർച്ചകൾ നടത്തിയില്ലെന്നും കരാറൊന്നും ഉണ്ടാക്കിയില്ലെന്നും തന്റേത് സൗഹൃദ സന്ദർശനമായിരുന്നു എന്നും ഹസൻ വിശദീകരിച്ചു. എന്നാൽ, സിപിഎമ്മിനോടും ബിജെപിയോടും മാത്രമാണ് ജനാധിപത്യമുന്നണിക്ക് അസ്പൃശ്യത ഉള്ളതെന്നു കൂട്ടിച്ചേർക്കാനും ഹസൻ മറന്നില്ല. വെൽഫെയർ പാർട്ടിയുമായി ധാരണകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നു ഹസൻ പറഞ്ഞപ്പോൾ, ജനാധിപത്യമുന്നണി നേതാക്കൾ തങ്ങളുമായി തെരഞ്ഞെടുപ്പു ചർച്ചകൾ നടത്തി എന്നു വെൽഫയർ പാർട്ടിയുടെ നേതാക്കൾ വെളിപ്പെടുത്തി. തന്റെ അറിവോടും സമ്മതത്തോടുംകൂടിയാണ് ഹസൻ അമീറിനെ കാണാൻ പോയത് എന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻതന്നെ ഏറ്റുപറഞ്ഞതോടെ അത്ര വിശുദ്ധമല്ലല്ലോ കാര്യങ്ങൾ എന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം തോന്നി.
പണ്ടു സോളാർ വിവാദം നിന്ന കാലത്ത് ജനാധിപത്യമുന്നണിയിലെ ഒരു എംഎൽഎ വിവാദനായികയുമായി രാത്രി 120 മിനിറ്റോളം സംസാരിച്ചതായി വാർത്ത പുറത്തുവന്നപ്പോൾ കെ. മുരളീധരൻ ചോദിച്ചത്, രാത്രി അവർക്കു ഭാഗവതം വായിച്ചു കൊടുക്കുകയായിരുന്നോ ആ നേതാവ് എന്നാണ്. അതുപോലെ ഹസൻ ഖുറാൻ പഠിക്കാനാണോ നിലന്പൂരിൽ അമീറിനെ കാണാൻ പോയത് എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു.
വെൽഫെയർ പാർട്ടിയുമായി തെരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കുന്നതിനെ താൻ സ്വാഗതം ചെയ്യുന്നതായി കെപിസിസിയുടെ വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞുകഴിഞ്ഞു. കെ. മുരളീധരനും വെൽഫയർ പാർട്ടിയോടു ചങ്ങാത്തം കൂടുന്നതിന് അനുകൂലമാണ്. വടകരയിലെ അദ്ദേഹത്തിന്റെ വിജയത്തിനു പിന്നിൽ അവരുടെ സഹായം ഉണ്ടായിരുന്നത്രെ. വെൽഫെയർ പാർട്ടിയുമായി തെരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിട്ടുണ്ട്. അതോടെ ഹസൻ പറയുന്നതിൽ ഉള്ളതിനെക്കാൾ സത്യം ഒളിച്ചുവയ്ക്കപ്പെടുന്നു എന്ന ചിന്ത ശക്തമാവുകയായി.
കോണ്ഗ്രസിനൊപ്പം മുസ്ലിം ലീഗ് വലിയ ആധിപത്യം പുലർത്തുന്ന ജനാധിപത്യമുന്നണി വെൽഫയർ പാർട്ടിയുമായിക്കൂടി സഖ്യമുണ്ടാക്കിയാൽ ബിജെപിയുടെ ദേശീയ ജനാധിപത്യ സഖ്യം ഹിന്ദു വർഗീയമുന്നണിയായി ചിത്രീകരിക്കപ്പെടുന്നതുപോലെ ജനാധിപത്യ മുന്നണിയെ മുസ്ലിം വർഗീയമുന്നണിയായി ചിത്രീകരിക്കാൻ വിമർശകർക്കു സാധിക്കും. അങ്ങനെയാകുന്നതിനെ ഭയപ്പെടുന്നവർക്കു ബിജെപി മുന്നണിയിലോ ഇടതുമുന്നണിയിലോ കൂടേണ്ടിയും വരും.
ജനാധിപത്യമുന്നണിയിൽ തന്നെ സംഭവം പ്രശ്നമായി. മുസ്ലിം സംഘടനയായ സമസ്തയുടെ നേതാക്കൾ ലീഗ് നേതാക്കളെ കണ്ട് ജമാഅത്തെക്കാരുടെ പാർട്ടിയുമായി ബന്ധം പാടില്ല എന്നു പറഞ്ഞിരിക്കുകയാണ്. യൂത്ത് ലീഗും ഈ നിലപാടിലാണ്. ആരു പറഞ്ഞാലും വെൽഫെയർ പാർട്ടിയുമായി ബന്ധം ഉണ്ടാക്കുമെന്നു കുറേക്കാലം മുന്പ് ലീഗ് നേതാവ് കെ.പി.എ. മജീദ് പറഞ്ഞിരുന്നു. ജനാധിപത്യ മുന്നണിയുടെ തീരുമാനമാവും അതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വർഗീയ കൂട്ടുകെട്ടുകൾ
പ്രതിസന്ധിയുടെ നാളുകളിൽ ഏതു പ്രസ്ഥാനവുമായി കൂട്ടുകൂടാനും കേരളത്തിലെ കോണ്ഗ്രസ് ശ്രമിച്ചിട്ടുണ്ട്. 1979ൽ അടിയന്തരാവസ്ഥയുടെ പാപഭാരം പേറിയ ഇന്ദിരാ കോണ്ഗ്രസിൽനിന്ന് ആന്റണിയുടെ നേതൃത്വത്തിൽ വലിയ വിഭാഗം പുറത്തു പോവുകയും കരുണാകരനും കെ.എം. ചാണ്ടിയും നേതൃത്വം കൊടുത്ത കോണ്ഗ്രസ് കേരള രാഷ്ട്രീയത്തിൽ അസ്പൃശ്യരാകുകയും ചെയ്ത കാലത്ത് എൻഎസ്എസിന്റെ രാഷ്ട്രീയ പാർട്ടി ആയിരുന്ന എൻഡിപിയെയും എസ്എൻഡി പിയുടെ പാർട്ടിയായിരുന്ന എസ്ആർപിയെയും എല്ലാം കൂട്ടി പിടിച്ചുനിൽക്കാൻ കരുണാകരൻ ശ്രമിച്ചിട്ടുണ്ട്. പിന്നീട് ഇടതുമുന്നണിയിൽനിന്നു പല അടവുകളിലൂടെ ആന്റണിയെയും മാണിയെയും പുറത്തുചാടിച്ചു കൂടെക്കൂട്ടി നില ഭദ്രമാക്കിയ കരുണാകരൻ ഒരു തെരഞ്ഞെടുപ്പ് കഴിയുന്നതിനു മുന്പു തന്നെ എൻഡിപിയെയും എസ്ആർപിയെയും എല്ലാം ഇല്ലാതാക്കി എന്നതും ചരിത്രം.
എന്നാൽ, ഈ പരിപ്പു വേകുന്ന കലമല്ല മുസ്ലിം പാർട്ടികൾ. ഏതു മുന്നണികൊണ്ടും അവർ വളരുകയായിരുന്നു. അതിന് കുറേയെങ്കിലും വിപരീതം സംഭവിച്ചത് ഇടതുമുന്നണിയിൽ മാത്രമാണ്. ചത്ത കുതിര എന്നു കോണ്ഗ്രസ് ചിത്രീകരിച്ച ലീഗിന് ജീവശ്വാസം കൊടുത്തത് 1960ൽ കോണ്ഗ്രസാണെങ്കിലും അധികാരത്തിൽ പങ്കാളിത്തം കൊടുത്തത് മാർക്സിസ്റ്റ് ആചാര്യൻ ഇ.എം.എസായിരുന്നു. എന്നാൽ, 1969ലെ ചതിക്കു ശേഷം അദ്ദേഹം വളരെ സൂക്ഷിച്ചാണ് ലീഗിനെ കൈകാര്യം ചെയ്തത്. 1973ൽ അച്യുതമേനോൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ഒരു ലീഗ് കഷണം സിപിഎമ്മിനൊപ്പം വന്നെങ്കിലും താഴോട്ടാണ് വളർന്നത്.
1990 ൽ ഷാബാനു കേസും ശരിയത്ത് നിയമവും വിവാദമായപ്പോൾ ഇടതുപക്ഷ ലൈൻ സ്വീകരിക്കാതിരുന്നതിന് അഖിലേന്ത്യാ ലീഗിന് മുന്നണി വിടേണ്ടി വന്നു. 1993ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെത്തുടർന്ന് ലീഗ് കോണ്ഗ്രസിനൊപ്പം കഴിയുന്നതിൽ പാർട്ടിയിൽ കലാപമുണ്ടായി. സുലൈമാൻ സേട്ട് നേതൃത്വം കൊടുക്കുന്ന ഇന്ത്യൻ നാഷണൽ ലീഗുണ്ടായി. ഇടതു സഹയാത്ര തുടങ്ങി. പക്ഷേ ഘടകകക്ഷി പട്ടം പോലും കിട്ടിയത് 30 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ്. ഇടയ്ക്ക് കേരളത്തിൽ അധികാരം പിടിക്കാൻ ലീഗുമായി കൂടണം എന്ന പ്രലോഭനത്തിൽപ്പെട്ട് ബദൽ രേഖ ഉണ്ടാക്കിയതിന് സാക്ഷാൽ ഇ.കെ. നായനാർ അടക്കമുള്ളവരെ സെൻഷർ ചെയ്യുകയും അവരുടെ തീപ്പൊരി നേതാവായിരുന്ന എം.വി. രാഘവനെയും ഇടതുമുന്നണി കണ്വീനർ ആയിരുന്ന കുഞ്ഞിക്കണ്ണനെയും, പരമസാത്വികനായിരുന്ന പുത്തലത്ത് നാരായണനെയും സിപിഎം പുറത്താക്കുകയും ചെയ്തു.
1969 മുതൽ കോണ്ഗ്രസ് മുന്നണിയിൽ ഉള്ള ലീഗ് അവിടെ തഴയ്ക്കുന്നതായാണു ചരിത്രം. കേരളത്തിലെ മുസ്ലിം ജനസംഖ്യയിൽ ഉണ്ടായ വളർച്ചയും സാഹചര്യങ്ങളെ തന്ത്രപൂർവം കൈകാര്യം ചെയ്തതും അതിനു കാരണമായി. കരുണാകരനും ആന്റണിയും ഉമ്മൻ ചാണ്ടിയുമെല്ലാം ലീഗിന്റെ കളിയിൽ പരിക്കു പറ്റിയവരാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദവികൾ തന്ത്രപൂർവം കൈക്കലാക്കിക്കൊണ്ടു വെൽഫെയർ പാർട്ടിയും ഈ സഞ്ചാരപഥമാണു ലക്ഷ്യംവയ്ക്കുന്നത്. കൂടെക്കൂടുന്ന പാർട്ടികളെ തങ്ങളുടെ വളർച്ചയ്ക്കായി എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനു മുസ്ലിം പാർട്ടികൾ കാണിക്കുന്ന മാതൃക നിരീക്ഷിക്കേണ്ടതുണ്ട്.
ഇടതു തന്ത്രങ്ങൾ
ശിവശങ്കറും കൂട്ടുകാരും ഉണ്ടാക്കുന്ന തലവേദനകൾ ചില്ലറയല്ലെങ്കിലും ഇടതുമുന്നണി തന്ത്രങ്ങളുമായി മുന്നോട്ടാണ്. മുഖ്യമന്ത്രിക്കു ക്ലീൻ ചീറ്റാണ് ശിവശങ്കർ നല്കുന്നത്. വിവാദനായിക മുഖ്യമന്ത്രിയുടെ വസതിയിൽ പോയി എന്നത് ഇപ്പോൾ സംശയമില്ലാത്ത കാര്യമായി. സ്പ്രിങ്ക്ളർ വിവാദത്തിൽ കുരുക്കുകൾ മുറുകുകയാണ്. മന്ത്രി കെ.ടി. ജലീലിനെക്കുറിച്ച് പുറത്തുവരുന്ന വാർത്തകളും നല്ലതല്ല. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ ഉണ്ടായ തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലം ഉണ്ടായതല്ലെന്നു ഫോറൻസിക്കുകാർ കണ്ടെത്തിയതു തലവേദനയായി. പത്രസ്വാതന്ത്ര്യത്തിനു നേരേയും മുഖ്യമന്ത്രിയിൽ അധികാരകേന്ദ്രീകരണം നടത്താനുമൊക്കെ നടക്കുന്ന നീക്കങ്ങൾ വിവാദങ്ങളാണ്.
പ്രതിപക്ഷ നേതാവിനെതിരേ ബിജു രമേശ് ഉന്നയിച്ച ആരോപണം അന്വേഷിക്കില്ലെന്നു സർക്കാർ സമീപനമില്ല. ആറന്മുളയിൽ ഒരു പണം തട്ടിപ്പു കേസിൽ, പരമസാത്വികനായ കുമ്മനം പ്രതിയാക്കപ്പെടുന്നു. ലീഗ് നേതാവ് കെ.എം. ഷാജിയുടെ വീടും മറ്റും വിവാദത്തിലായി. ഒന്നും ആകസ്മികമാകാൻ ഇടയില്ല. മോദിയെപ്പോലെ, എതിരാളികൾക്കെതിരേ സർക്കാരിനു സാധ്യമായവ എല്ലാം ഉപയോഗിക്കാനാണു നീക്കം എന്നു തോന്നുന്നു. എന്നാലും ടൈറ്റാനിയം കേസ് അന്വേഷിക്കില്ലെന്നു സിബിഐ പറഞ്ഞതു കട്ടിയായിപ്പോയി.
ചാനൽ ചർച്ചകൾ
കേരളസമൂഹത്തെ മലിനപ്പെടുത്തുന്നതിൽ വലിയ സംഭാവന ചെയ്യുന്ന ചാനൽ ചർച്ചകളുടെ നടത്തിപ്പുകാർക്കുപോലും അസഹ്യമാവുകയാണ് അവിടെ ഉയരുന്ന വാക്കുകൾ. ഒക്ടോബർ 21 ന് ഒരു ചാനലിലെ ചർച്ചയിൽ ആരോ പറഞ്ഞ കമന്റുകളെക്കുറിച്ച് രണ്ടാം പക്കവും അവതാരകൻ പൊതുജനത്തോടു മാപ്പു പറയുന്നതു കേട്ടു. മറ്റൊരു ചാനലിൽനിന്ന് ഒരു പാനൽ അംഗത്തെ ഇറക്കി വിടുകയും ചെയ്തു. ചാനൽ ചർച്ചയ്ക്കു വിളിക്കപ്പെടുന്നവരുടെ അന്തസില്ലാത്ത വാക്കുകളെയും പെരുമാറ്റങ്ങളെയും റേറ്റിംഗ് കൂട്ടാൻ വേണ്ടി ഉപയോഗിച്ചിരുന്നവർക്കുതന്നെ ലജ്ജ തോന്നിത്തുടങ്ങി.
അനന്തപുരി/ദ്വിജൻ