ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ഭരണത്തിന്റെ അവസാന വർഷം എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കഠിനമാണെന്ന് തെളിഞ്ഞു. സർക്കാരിനും മന്ത്രിമാർക്കും സിപിഎം നേതാക്കൾക്കും ഒരുപാട് ആരോപണങ്ങൾ നേരിടേണ്ടിവന്നു. ഈ കുറ്റാരോപണങ്ങളിൽ പലതിനെയും ഫലപ്രദമായി നേരിടാൻ കഴിഞ്ഞില്ല എന്നതും ഒരു വസ്തുതയാണ്. എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികളും പുരോഗമനപരമായ ചില സാമൂഹിക സംരംഭങ്ങളും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് പരിധിവിട്ടും കൈക്കൊണ്ട നടപടികളും വിദ്യാഭ്യാസ രംഗത്തെ സംഭാവനകളുമൊന്നും പൊതുജനത്തിനു മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കാനായിട്ടില്ല.
നിലനിൽക്കുന്ന കുറ്റാരോപണങ്ങൾ
ചില കുറ്റാരോപണങ്ങൾ നിലനിൽക്കുന്നതാണ് കാരണം. പാർട്ടിക്കു വേണ്ടപ്പെട്ടവർക്കു മുൻഗണന നൽകിയതും വർഷം തോറും പുതുക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്ത താത്കാലിക- കരാർ നിയമനങ്ങൾ നടത്തിയതും വഴി മെറിറ്റ് ലിസ്റ്റിലെ പലരെയും അവഗണിച്ചതിനാൽ സർക്കാരിന്റെ തൊഴിൽ നയം വിവേചനപരമാണെന്നു തെളിഞ്ഞു. സ്വാഭാവിക നിയമന നടപടികൾ നിഷ്ക്രിയമായതിനാൽ ലക്ഷക്കണക്കിനു യുവാക്കളുടെയും യുവതികളുടെയും തൊഴിൽസ്വപ്നമാണ് അന്യാധീനപ്പെട്ടത്.
ഇത്തരം തെറ്റായ പ്രവണതകൾ ഏറെയായിരുന്നു. ഭരണത്തിന്റെ അവസാന വർഷത്തിലും അതു തുടരുകയും ചെയ്തു. സ്വർണക്കടത്ത് മുതൽ കൺസൽട്ടൻസി നിയമനങ്ങൾവരെയുള്ള നിരവധി അഴിമതികളും ഉയർന്നുവന്നു. ഇതിനെല്ലാം ഉപരിയായി, പ്രശസ്ത ജീവകാരുണ്യ സംഘടനയായ റെഡ് ക്രസന്റ് നൽകിയ സഹായത്തിൽനിന്ന്, നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ, ഉന്നതരും ശക്തരുമായ ആളുകൾക്കു കമ്മീഷൻ ലഭിച്ചുവെന്ന ആരോപണങ്ങൾ ഉയർന്നു!
അസ്വസ്ഥരായി സിപിഎം നേതാക്കളും
ചില സിപിഎം നേതാക്കൾപോലും ഇത്തരം സംഭവവികാസങ്ങളിൽ അസ്വസ്ഥരായിരുന്നു. സിപിഐ പോലുള്ള പാർട്ടികളും തങ്ങളുടെ ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾ മറച്ചുവച്ചില്ല. മന്ത്രിമാരെപ്പോലും പാർശ്വവത്കരിച്ചുകൊണ്ട് ഉദ്യോഗസ്ഥ മേധാവികൾ മുകളിൽനിന്ന് ഉത്തരവുകളിടുന്ന നിലയിലേക്കായി ഗവൺമെന്റിന്റെ സ്വേച്ഛാധിപത്യ ശൈലി. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ചില സംഭവങ്ങളിൽ മന്ത്രിമാർക്ക് അവരുടെ സ്വന്തം മന്ത്രാലയങ്ങളിലെ ഏറ്റവും പുതിയ തീരുമാനങ്ങളെക്കുറിച്ചുപോലും അറിയില്ലായിരുന്നു.
മന്ത്രിമാരുടെ കർത്തവ്യങ്ങൾ ദുർബലപ്പെടുത്താനുള്ള പദ്ധതിയുടെ റിപ്പോർട്ട് കഴിഞ്ഞയാഴ്ച വന്നു. ഇതനുസരിച്ച് മന്ത്രിമാരുടെ പങ്ക് ഫലത്തിൽ കുറയ്ക്കാനും മുഖ്യമന്ത്രിയും കാബിനറ്റ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും ചേർന്നുള്ള ഭരണനിർവഹണം ഫലപ്രദമാക്കാനുമാണ് പദ്ധതി തയാറാക്കിയത്! സർക്കാർ ഉടൻതന്നെ ഇതു നിഷേധിച്ചെങ്കിലും ഒരു കൂട്ടം സെക്രട്ടറിമാർ സമർപ്പിച്ച പദ്ധതി മന്ത്രിമാരുടെ സംഘം പരിശോധിക്കുന്നുവെന്ന വാർത്തയും തൊട്ടുപിന്നാലെ വന്നു.
ഇടിയുന്ന പ്രതിച്ഛായ
ഏതാനും മാസങ്ങൾക്കുമുമ്പ് ഒരു ടെലിവിഷൻ ചാനൽ നടത്തിയ സർവേയിൽ എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ച പ്രവചിച്ചിരുന്നു. എന്നാൽ, സെപ്റ്റംബറോടെ എൽഡിഎഫ് സർക്കാരിന്റെ പ്രതിച്ഛായ ഇടിയുന്നതിനെക്കുറിച്ച് രാഷ്ട്രീയ വൃത്തങ്ങൾ ചർച്ചകൾ കൊഴുപ്പിക്കാൻ തുടങ്ങി. വിട്ടുപോയ ചില ഘടകകക്ഷികൾ മുന്നണിയിലേക്കു തിരിച്ചെത്തിയെങ്കിലും എൽഡിഎഫിന്റെ ജനകീയ അടിത്തറ വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പാർട്ടിയുടെ ചില മുതിർന്ന നേതാക്കൾ നേരത്തെതന്നെ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. സാമുദായിക പിന്തുണയുള്ള ഒരു പാർട്ടിയെ സ്വന്തമാക്കാൻ ശ്രമിക്കണമെന്ന് എൽഡിഎഫിലെ പലർക്കും തോന്നി.
നിരവധി നിയമസഭാ മണ്ഡലങ്ങളിൽ വിജയം ഒന്നോ രണ്ടോ ആയിരത്തിന്റെയോ അതിൽക്കുറവോ വോട്ടുകളുടെ ഭൂരിപക്ഷത്തിലായതിനാൽ അത്രമാത്രം സാമുദായിക വോട്ടുകളെങ്കിലും സമാഹരിക്കാൻ കഴിഞ്ഞാൽ അത്തരം മണ്ഡലങ്ങളിൽ വിജയം എൽഡിഎഫിന് അനുകൂലമാകും. കേരള കോൺഗ്രസ് എമ്മിന് മധ്യ തിരുവിതാംകൂർ മേഖലയിലും കൊച്ചി, മലബാർ മേഖലകളിലെ ചില ക്രിസ്ത്യൻ ആധിപത്യ മണ്ഡലങ്ങളിലും ഇടതുപക്ഷത്തെ സഹായിക്കാൻ കഴിയുമെന്ന് സിപിഎം കണക്കുകൂട്ടുന്നു എന്നത് പ്രത്യേകം പറയേണ്ടതില്ല.
മാണിയുടെ അനുഭവം
വാസ്തവത്തിൽ, കുറച്ചുകാലം മുമ്പ് പരേതനായ കെ.എം. മാണിയെ കൂടെക്കൂട്ടാൻ ചില ഇടതുപക്ഷ നേതാക്കൾ ശ്രമിച്ചിരുന്നെങ്കിലും ബുദ്ധിമാനും പരിണിതപ്രജ്ഞനുമായ മാണി നിരസിക്കുകയായിരുന്നു. അദ്ദേഹത്തിന് എൽഡിഎഫുമായുണ്ടായിരുന്നത് പരിമിതമായ ബന്ധമാണെന്നും അത് അസന്തുഷ്ടമായ ഒരു അനുഭവമായിരുന്നുവെന്നും അദ്ദേഹം ഈ ലേഖകനുമായി പങ്കുവച്ചിട്ടുള്ള ഒരു വസ്തുതയാണ്. ക്രൈസ്തവ വോട്ടുകളിലെ ഭിന്നിപ്പ് ഒഴിവാക്കാനും ചെറിയൊരു വിഭാഗം നായർ സമുദായത്തിന്റെ പിന്തുണകൂടി ആർജിച്ച് പ്രബലമായൊരു ശക്തിയാകാനുമാണ് വാസ്തവത്തിൽ കെ.എം. മാണി പി.ജെ. ജോസഫിനെ കൂടെചേർത്തത്.
എന്നിരുന്നാലും, ചില മുൻനിര കോൺഗ്രസ് നേതാക്കളുമായി മാണിക്കുണ്ടായ അസന്തുഷ്ടിക്കു ശേഷം, പ്രത്യേകിച്ച് ബാർ കോഴ ആരോപണത്തെത്തുടർന്ന്, അദ്ദേഹം ഒരു പുതിയ മുന്നണിയെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിരുന്നു. വർഷങ്ങൾക്കു മുമ്പ് കേന്ദ്ര കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയെങ്കിലും അവസാന നിമിഷം ഒരു കോൺഗ്രസ് നേതാവ് ഇടപെട്ട് തകിടംമറിച്ചപ്പോഴും അദ്ദേഹം മുന്നണി മാറ്റം ചിന്തിച്ചിരുന്നു. മാണി കേന്ദ്രത്തിലെത്തിയാൽ അതു കേരളത്തിലെയും ന്യൂഡൽഹിയിലെയും തന്റെ രാഷ്ട്രീയ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു ആ നേതാവിന്റെ കണക്കുകൂട്ടൽ.
ഇടതുപക്ഷവുമായുള്ള ധാരണ അദ്ദേഹം തള്ളിക്കളഞ്ഞത് ബാർ മുതലാളിമാരിൽനിന്ന് കൈക്കൂലി വാങ്ങിയെന്നും വീട്ടിൽ നോട്ടെണ്ണൽ യന്ത്രമുണ്ടെന്നുമുള്ള ഇടതുപക്ഷ നേതാക്കളുടെ അപമാനകരമായ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ്. നിയമസഭയിൽ ബജറ്റ് പ്രസംഗത്തിനിടെ ഇടതുപക്ഷം പെരുമാറിയ രീതി അദ്ദേഹത്തെ ആഴത്തിൽ വേദനിപ്പിച്ചു. ബിജെപി നേതാക്കളും അദ്ദേഹവുമായി ചങ്ങാത്തമുണ്ടാക്കാൻ ശ്രമിച്ചുവെങ്കിലും മുസ്ലിം ലീഗ് നേതാക്കളുടെ, പ്രത്യേകിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രേരണയിൽ അദ്ദേഹം യുഡിഎഫിൽ തുടരാൻ തീരുമാനിച്ചു.
ചിലരുടെ അഭിപ്രായത്തിൽ ലീഗിന് യുഡി എഫിൽ അപ്രഖ്യാപിത അപ്രമാദിത്വം ഉള്ളപ്പോഴും കുറഞ്ഞ ആപത്ത് കോൺഗ്രസാണെന്ന വിലയിരുത്തലിലായിരുന്നു തലമുതിർന്ന നേതാവായ കെ.എം. മാണി എത്തിച്ചേർന്നത്. എന്നാൽ, മകൻ ജോസ് ഇതിൽനിന്നു വ്യത്യസ്തമായി സിപിഎമ്മാണ് കുറഞ്ഞ ആപത്ത് എന്ന നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്.
ജോസ് ഇടതുപാളയത്തിൽ
കെ.എം. മാണിയുടെ നിര്യാണത്തെത്തുടർന്ന് കേരള കോൺഗ്രസ്-എമ്മിൽ ജോസ് കെ. മാണിയും പി.ജെ. ജോസഫും തമ്മിൽ അധികാരവടംവലി ആരംഭിച്ചതോടെ സിപിഎമ്മിന് അവസരമൊത്തുവരികയായിരുന്നു. ജോസ് കെ. മാണി ഗ്രൂപ്പുമായുള്ള സഖ്യം മധ്യ തിരുവിതാംകൂർ മേഖലയിലും കൊച്ചി, മലബാർ മേഖലകളിൽ ക്രൈസ്തവ വോട്ടുകൾ നിർണായകമായ ചില നിയോജകമണ്ഡലങ്ങളിലും ഗുണംചെയ്യുമെന്ന് സിപിഎമ്മിന് അറിയാം. അല്ലെങ്കിൽ ഒരു നേതാവ് പറഞ്ഞതുപോലെ, വിജയിക്കാനുള്ള വോട്ടുകളാണ് പ്രധാനം. ജോസിന്റെ മിക്ക ആവശ്യങ്ങളും അംഗീകരിച്ചതായാണ് ലഭിക്കുന്ന വിവരം. ഒടുവിൽ എല്ലാം കാത്തിരുന്നു കാണാമെന്നതാണ് എൽഡിഎഫിന്റെ അന്തിമ നിലപാട്.
ആത്യന്തികമായി പ്രധാനപ്പെട്ടത്, സിപിഎമ്മിന്റെ പ്രതീക്ഷകളുമായി പൊരുത്തപ്പെടാൻ ജോസിന് കഴിയുമോ എന്നതാണ്. പതിറ്റാണ്ടുകളുടെ പൊതുസേവനത്തോടെ സമുദായത്തിലെ ഗാംഭീര്യമുള്ള വ്യക്തിത്വവും സുപ്രധാന നേതാവുമായി കെ.എം. മാണി മാറി. മാണിയുടെ മകനാണെന്നത് ജോസിന് തീർച്ചയായും മുതൽക്കൂട്ടാണ്. പക്ഷേ, ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് മാണിയുടെ അതേ ജനപ്രീതി ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതു ശരിയല്ല. കേരള കോൺഗ്രസ് -എം അനുയായികളെ മുഴുവൻ സിപിഎം ക്യാമ്പിലേക്ക് നയിക്കുക എന്നതാണ് ജോസിന് മുമ്പിലുള്ള വെല്ലുവിളി. കമ്യൂണിസ്റ്റുകളെയും അവരുടെ പ്രത്യയശാസ്ത്രത്തെയും എതിർക്കുന്നവരാണ് കേരള കോൺഗ്രസ് -എം അനുയായികൾ എന്നതിനാൽ ഇത് എളുപ്പമല്ല. ശരിയോ തെറ്റോ എന്നതല്ല, സിപിഎമ്മും സിപിഐയും കെ.എം. മാണിയെ അപമാനിച്ചത് വളരെ മോശമായിട്ടായിരുന്നു എന്ന തോന്നലാണ് അവരിൽ പലർക്കുമുള്ളത്.
ശ്രദ്ധിക്കേണ്ട കാര്യം കേരള കോൺഗ്രസ്-എമ്മിൽ ജോസിന് ലഭിക്കുന്ന പിന്തുണകൊണ്ട് മധ്യ തിരുവിതാംകൂറിലും മറ്റു ക്രിസ്ത്യൻ ആധിപത്യമുള്ള പ്രദേശങ്ങളിലും ശക്തമായ സാന്നിധ്യമായി നേട്ടമുണ്ടാക്കാൻ എൽഡിഎഫിനെ സഹായിക്കുമോ എന്നതാണ്. എൽഡിഎഫുമായി ചേർന്ന് തന്റെ ജനപിന്തുണ തെളിയിക്കുകയാണെങ്കിൽ ജോസ് നിശ്ചയമായും കേരള രാഷ്ട്രീയത്തിലെ ഒരു ഘടകമായി ഉയർന്നുവരും.
കാത്തിരിക്കുന്നത് വെല്ലുവിളികൾ
എന്നാൽ, ജോസ് കെ. മാണിക്ക് നേരിടേണ്ടിവരുന്ന നിരവധി പ്രശ്നങ്ങളുണ്ട്. പി.ജെ. ജോസഫ് ദീർഘകാല രാഷ്ട്രീയക്കാരനാണെന്നും ശക്തരായ അനുയായികളുണ്ടെന്നും അദ്ദേഹം മനസിലാക്കണം. ആർക്കുമറിയാത്തതടക്കം നിരവധി തന്ത്രങ്ങൾ അദ്ദേഹത്തിന്റെ കൈവശമുണ്ട്. പാലായിൽ മാണി സി. കാപ്പനെ എതിർക്കാൻ മുൻ കോളജ് യൂണിയൻ നേതാവും ജോസിന്റെ സഹോദരിയുമായ സാലിയെ നിർത്തണമെന്ന നിർദേശം വച്ചിരുന്നത് അദ്ദേഹം ഇതിനോടകം പറഞ്ഞുകഴിഞ്ഞു. ഇതു കുഴപ്പമുണ്ടാക്കാൻ പോന്നതാണ്. മാണികുടുംബത്തിലെ ഒരു പ്രമുഖ അംഗം, മാണിയുടെ മരുമകൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ പാലായിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ജോസ് കരുതുന്നതുപോലെ വിശുദ്ധന്മാരല്ല കോൺഗ്രസ് നേതാക്കൾ, അദ്ദേഹത്തിനെതിരെ കടുത്ത പോരാട്ടം നടത്താനുള്ള അവസരം അവർ കൈവിടില്ല. കേരള രാഷ്ട്രീയത്തിൽ ജോസിന്റെ സ്വാധീനം കുറയ്ക്കുക എന്നത് കോൺഗ്രസിന്റെയും പി.ജെ. ജോസഫിന്റെയും സംയുക്ത ലക്ഷ്യമാണ്. കുടുംബത്തിലെ ഏതെങ്കിലും വിയോജിപ്പുകൾ മുതലെടുക്കാൻ അവസരമുണ്ടെങ്കിൽ സ്വാഭാവികമായും ഇരുവരും അടങ്ങിയിരിക്കില്ല.
മറ്റൊരു കാര്യം, കേരളത്തിൽ അധികാരവർഗത്തിനെതിരായ വികാരം നിലനിൽക്കുന്നു എന്നതാണ്. എല്ലാ തെരഞ്ഞെടുപ്പിലും അത് സംഭവിക്കുന്നു. അതോടൊപ്പം വിവിധ അഴിമതികൾ പുറത്തുവന്നിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് അടക്കുമ്പോഴേക്കും കൂടുതൽ കുറ്റാരോപണങ്ങൾ ഉണ്ടായേക്കാം. അധികാരവിരുദ്ധ വികാരങ്ങളെയും മറ്റ് പ്രതികൂല ഘടകങ്ങളെയും മറികടക്കാൻ ജോസിന്റെ ജനപിന്തുണകൊണ്ടു കഴിയുമോ എന്നത് കാത്തിരുന്നു കാണണം.
ഇപ്പോൾ നമുക്ക് തീർച്ചയായും പറയാൻ കഴിയുന്നത്, വിജയിക്കുന്നവർ കേരള രാഷ്ട്രീയത്തിനും സംസ്ഥാനത്തെ ശക്തമായ മുന്നണികൾക്കും ഒരു പുതിയ വഴിത്തിരിവ് നൽകും എന്നതാണ്. എൻഡിഎ കളിച്ചേക്കാവുന്ന കളികൾ ഇതുവരെ വ്യക്തമായിട്ടില്ല. ആ കളികളും വോട്ടിംഗിനെ സ്വാധീനിച്ചേക്കാം.
ഭരണത്തിന്റെ അവസാന വർഷം എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കഠിനമാണെന്ന് തെളിഞ്ഞു. സർക്കാരിനും മന്ത്രിമാർക്കും സിപിഎം നേതാക്കൾക്കും ഒരുപാട് ആരോപണങ്ങൾ നേരിടേണ്ടിവന്നു. ഈ കുറ്റാരോപണങ്ങളിൽ പലതിനെയും ഫലപ്രദമായി നേരിടാൻ കഴിഞ്ഞില്ല എന്നതും ഒരു വസ്തുതയാണ്. എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികളും പുരോഗമനപരമായ ചില സാമൂഹിക സംരംഭങ്ങളും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് പരിധിവിട്ടും കൈക്കൊണ്ട നടപടികളും വിദ്യാഭ്യാസ രംഗത്തെ സംഭാവനകളുമൊന്നും പൊതുജനത്തിനു മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കാനായിട്ടില്ല.
നിലനിൽക്കുന്ന കുറ്റാരോപണങ്ങൾ
ചില കുറ്റാരോപണങ്ങൾ നിലനിൽക്കുന്നതാണ് കാരണം. പാർട്ടിക്കു വേണ്ടപ്പെട്ടവർക്കു മുൻഗണന നൽകിയതും വർഷം തോറും പുതുക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്ത താത്കാലിക- കരാർ നിയമനങ്ങൾ നടത്തിയതും വഴി മെറിറ്റ് ലിസ്റ്റിലെ പലരെയും അവഗണിച്ചതിനാൽ സർക്കാരിന്റെ തൊഴിൽ നയം വിവേചനപരമാണെന്നു തെളിഞ്ഞു. സ്വാഭാവിക നിയമന നടപടികൾ നിഷ്ക്രിയമായതിനാൽ ലക്ഷക്കണക്കിനു യുവാക്കളുടെയും യുവതികളുടെയും തൊഴിൽസ്വപ്നമാണ് അന്യാധീനപ്പെട്ടത്.
ഇത്തരം തെറ്റായ പ്രവണതകൾ ഏറെയായിരുന്നു. ഭരണത്തിന്റെ അവസാന വർഷത്തിലും അതു തുടരുകയും ചെയ്തു. സ്വർണക്കടത്ത് മുതൽ കൺസൽട്ടൻസി നിയമനങ്ങൾവരെയുള്ള നിരവധി അഴിമതികളും ഉയർന്നുവന്നു. ഇതിനെല്ലാം ഉപരിയായി, പ്രശസ്ത ജീവകാരുണ്യ സംഘടനയായ റെഡ് ക്രസന്റ് നൽകിയ സഹായത്തിൽനിന്ന്, നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ, ഉന്നതരും ശക്തരുമായ ആളുകൾക്കു കമ്മീഷൻ ലഭിച്ചുവെന്ന ആരോപണങ്ങൾ ഉയർന്നു!
അസ്വസ്ഥരായി സിപിഎം നേതാക്കളും
ചില സിപിഎം നേതാക്കൾപോലും ഇത്തരം സംഭവവികാസങ്ങളിൽ അസ്വസ്ഥരായിരുന്നു. സിപിഐ പോലുള്ള പാർട്ടികളും തങ്ങളുടെ ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾ മറച്ചുവച്ചില്ല. മന്ത്രിമാരെപ്പോലും പാർശ്വവത്കരിച്ചുകൊണ്ട് ഉദ്യോഗസ്ഥ മേധാവികൾ മുകളിൽനിന്ന് ഉത്തരവുകളിടുന്ന നിലയിലേക്കായി ഗവൺമെന്റിന്റെ സ്വേച്ഛാധിപത്യ ശൈലി. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ചില സംഭവങ്ങളിൽ മന്ത്രിമാർക്ക് അവരുടെ സ്വന്തം മന്ത്രാലയങ്ങളിലെ ഏറ്റവും പുതിയ തീരുമാനങ്ങളെക്കുറിച്ചുപോലും അറിയില്ലായിരുന്നു.
മന്ത്രിമാരുടെ കർത്തവ്യങ്ങൾ ദുർബലപ്പെടുത്താനുള്ള പദ്ധതിയുടെ റിപ്പോർട്ട് കഴിഞ്ഞയാഴ്ച വന്നു. ഇതനുസരിച്ച് മന്ത്രിമാരുടെ പങ്ക് ഫലത്തിൽ കുറയ്ക്കാനും മുഖ്യമന്ത്രിയും കാബിനറ്റ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും ചേർന്നുള്ള ഭരണനിർവഹണം ഫലപ്രദമാക്കാനുമാണ് പദ്ധതി തയാറാക്കിയത്! സർക്കാർ ഉടൻതന്നെ ഇതു നിഷേധിച്ചെങ്കിലും ഒരു കൂട്ടം സെക്രട്ടറിമാർ സമർപ്പിച്ച പദ്ധതി മന്ത്രിമാരുടെ സംഘം പരിശോധിക്കുന്നുവെന്ന വാർത്തയും തൊട്ടുപിന്നാലെ വന്നു.
ഇടിയുന്ന പ്രതിച്ഛായ
ഏതാനും മാസങ്ങൾക്കുമുമ്പ് ഒരു ടെലിവിഷൻ ചാനൽ നടത്തിയ സർവേയിൽ എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ച പ്രവചിച്ചിരുന്നു. എന്നാൽ, സെപ്റ്റംബറോടെ എൽഡിഎഫ് സർക്കാരിന്റെ പ്രതിച്ഛായ ഇടിയുന്നതിനെക്കുറിച്ച് രാഷ്ട്രീയ വൃത്തങ്ങൾ ചർച്ചകൾ കൊഴുപ്പിക്കാൻ തുടങ്ങി. വിട്ടുപോയ ചില ഘടകകക്ഷികൾ മുന്നണിയിലേക്കു തിരിച്ചെത്തിയെങ്കിലും എൽഡിഎഫിന്റെ ജനകീയ അടിത്തറ വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പാർട്ടിയുടെ ചില മുതിർന്ന നേതാക്കൾ നേരത്തെതന്നെ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. സാമുദായിക പിന്തുണയുള്ള ഒരു പാർട്ടിയെ സ്വന്തമാക്കാൻ ശ്രമിക്കണമെന്ന് എൽഡിഎഫിലെ പലർക്കും തോന്നി.
നിരവധി നിയമസഭാ മണ്ഡലങ്ങളിൽ വിജയം ഒന്നോ രണ്ടോ ആയിരത്തിന്റെയോ അതിൽക്കുറവോ വോട്ടുകളുടെ ഭൂരിപക്ഷത്തിലായതിനാൽ അത്രമാത്രം സാമുദായിക വോട്ടുകളെങ്കിലും സമാഹരിക്കാൻ കഴിഞ്ഞാൽ അത്തരം മണ്ഡലങ്ങളിൽ വിജയം എൽഡിഎഫിന് അനുകൂലമാകും. കേരള കോൺഗ്രസ് എമ്മിന് മധ്യ തിരുവിതാംകൂർ മേഖലയിലും കൊച്ചി, മലബാർ മേഖലകളിലെ ചില ക്രിസ്ത്യൻ ആധിപത്യ മണ്ഡലങ്ങളിലും ഇടതുപക്ഷത്തെ സഹായിക്കാൻ കഴിയുമെന്ന് സിപിഎം കണക്കുകൂട്ടുന്നു എന്നത് പ്രത്യേകം പറയേണ്ടതില്ല.
മാണിയുടെ അനുഭവം
വാസ്തവത്തിൽ, കുറച്ചുകാലം മുമ്പ് പരേതനായ കെ.എം. മാണിയെ കൂടെക്കൂട്ടാൻ ചില ഇടതുപക്ഷ നേതാക്കൾ ശ്രമിച്ചിരുന്നെങ്കിലും ബുദ്ധിമാനും പരിണിതപ്രജ്ഞനുമായ മാണി നിരസിക്കുകയായിരുന്നു. അദ്ദേഹത്തിന് എൽഡിഎഫുമായുണ്ടായിരുന്നത് പരിമിതമായ ബന്ധമാണെന്നും അത് അസന്തുഷ്ടമായ ഒരു അനുഭവമായിരുന്നുവെന്നും അദ്ദേഹം ഈ ലേഖകനുമായി പങ്കുവച്ചിട്ടുള്ള ഒരു വസ്തുതയാണ്. ക്രൈസ്തവ വോട്ടുകളിലെ ഭിന്നിപ്പ് ഒഴിവാക്കാനും ചെറിയൊരു വിഭാഗം നായർ സമുദായത്തിന്റെ പിന്തുണകൂടി ആർജിച്ച് പ്രബലമായൊരു ശക്തിയാകാനുമാണ് വാസ്തവത്തിൽ കെ.എം. മാണി പി.ജെ. ജോസഫിനെ കൂടെചേർത്തത്.
എന്നിരുന്നാലും, ചില മുൻനിര കോൺഗ്രസ് നേതാക്കളുമായി മാണിക്കുണ്ടായ അസന്തുഷ്ടിക്കു ശേഷം, പ്രത്യേകിച്ച് ബാർ കോഴ ആരോപണത്തെത്തുടർന്ന്, അദ്ദേഹം ഒരു പുതിയ മുന്നണിയെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിരുന്നു. വർഷങ്ങൾക്കു മുമ്പ് കേന്ദ്ര കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയെങ്കിലും അവസാന നിമിഷം ഒരു കോൺഗ്രസ് നേതാവ് ഇടപെട്ട് തകിടംമറിച്ചപ്പോഴും അദ്ദേഹം മുന്നണി മാറ്റം ചിന്തിച്ചിരുന്നു. മാണി കേന്ദ്രത്തിലെത്തിയാൽ അതു കേരളത്തിലെയും ന്യൂഡൽഹിയിലെയും തന്റെ രാഷ്ട്രീയ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു ആ നേതാവിന്റെ കണക്കുകൂട്ടൽ.
ഇടതുപക്ഷവുമായുള്ള ധാരണ അദ്ദേഹം തള്ളിക്കളഞ്ഞത് ബാർ മുതലാളിമാരിൽനിന്ന് കൈക്കൂലി വാങ്ങിയെന്നും വീട്ടിൽ നോട്ടെണ്ണൽ യന്ത്രമുണ്ടെന്നുമുള്ള ഇടതുപക്ഷ നേതാക്കളുടെ അപമാനകരമായ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ്. നിയമസഭയിൽ ബജറ്റ് പ്രസംഗത്തിനിടെ ഇടതുപക്ഷം പെരുമാറിയ രീതി അദ്ദേഹത്തെ ആഴത്തിൽ വേദനിപ്പിച്ചു. ബിജെപി നേതാക്കളും അദ്ദേഹവുമായി ചങ്ങാത്തമുണ്ടാക്കാൻ ശ്രമിച്ചുവെങ്കിലും മുസ്ലിം ലീഗ് നേതാക്കളുടെ, പ്രത്യേകിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രേരണയിൽ അദ്ദേഹം യുഡിഎഫിൽ തുടരാൻ തീരുമാനിച്ചു.
ചിലരുടെ അഭിപ്രായത്തിൽ ലീഗിന് യുഡി എഫിൽ അപ്രഖ്യാപിത അപ്രമാദിത്വം ഉള്ളപ്പോഴും കുറഞ്ഞ ആപത്ത് കോൺഗ്രസാണെന്ന വിലയിരുത്തലിലായിരുന്നു തലമുതിർന്ന നേതാവായ കെ.എം. മാണി എത്തിച്ചേർന്നത്. എന്നാൽ, മകൻ ജോസ് ഇതിൽനിന്നു വ്യത്യസ്തമായി സിപിഎമ്മാണ് കുറഞ്ഞ ആപത്ത് എന്ന നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്.
ജോസ് ഇടതുപാളയത്തിൽ
കെ.എം. മാണിയുടെ നിര്യാണത്തെത്തുടർന്ന് കേരള കോൺഗ്രസ്-എമ്മിൽ ജോസ് കെ. മാണിയും പി.ജെ. ജോസഫും തമ്മിൽ അധികാരവടംവലി ആരംഭിച്ചതോടെ സിപിഎമ്മിന് അവസരമൊത്തുവരികയായിരുന്നു. ജോസ് കെ. മാണി ഗ്രൂപ്പുമായുള്ള സഖ്യം മധ്യ തിരുവിതാംകൂർ മേഖലയിലും കൊച്ചി, മലബാർ മേഖലകളിൽ ക്രൈസ്തവ വോട്ടുകൾ നിർണായകമായ ചില നിയോജകമണ്ഡലങ്ങളിലും ഗുണംചെയ്യുമെന്ന് സിപിഎമ്മിന് അറിയാം. അല്ലെങ്കിൽ ഒരു നേതാവ് പറഞ്ഞതുപോലെ, വിജയിക്കാനുള്ള വോട്ടുകളാണ് പ്രധാനം. ജോസിന്റെ മിക്ക ആവശ്യങ്ങളും അംഗീകരിച്ചതായാണ് ലഭിക്കുന്ന വിവരം. ഒടുവിൽ എല്ലാം കാത്തിരുന്നു കാണാമെന്നതാണ് എൽഡിഎഫിന്റെ അന്തിമ നിലപാട്.
ആത്യന്തികമായി പ്രധാനപ്പെട്ടത്, സിപിഎമ്മിന്റെ പ്രതീക്ഷകളുമായി പൊരുത്തപ്പെടാൻ ജോസിന് കഴിയുമോ എന്നതാണ്. പതിറ്റാണ്ടുകളുടെ പൊതുസേവനത്തോടെ സമുദായത്തിലെ ഗാംഭീര്യമുള്ള വ്യക്തിത്വവും സുപ്രധാന നേതാവുമായി കെ.എം. മാണി മാറി. മാണിയുടെ മകനാണെന്നത് ജോസിന് തീർച്ചയായും മുതൽക്കൂട്ടാണ്. പക്ഷേ, ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് മാണിയുടെ അതേ ജനപ്രീതി ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതു ശരിയല്ല. കേരള കോൺഗ്രസ് -എം അനുയായികളെ മുഴുവൻ സിപിഎം ക്യാമ്പിലേക്ക് നയിക്കുക എന്നതാണ് ജോസിന് മുമ്പിലുള്ള വെല്ലുവിളി. കമ്യൂണിസ്റ്റുകളെയും അവരുടെ പ്രത്യയശാസ്ത്രത്തെയും എതിർക്കുന്നവരാണ് കേരള കോൺഗ്രസ് -എം അനുയായികൾ എന്നതിനാൽ ഇത് എളുപ്പമല്ല. ശരിയോ തെറ്റോ എന്നതല്ല, സിപിഎമ്മും സിപിഐയും കെ.എം. മാണിയെ അപമാനിച്ചത് വളരെ മോശമായിട്ടായിരുന്നു എന്ന തോന്നലാണ് അവരിൽ പലർക്കുമുള്ളത്.
ശ്രദ്ധിക്കേണ്ട കാര്യം കേരള കോൺഗ്രസ്-എമ്മിൽ ജോസിന് ലഭിക്കുന്ന പിന്തുണകൊണ്ട് മധ്യ തിരുവിതാംകൂറിലും മറ്റു ക്രിസ്ത്യൻ ആധിപത്യമുള്ള പ്രദേശങ്ങളിലും ശക്തമായ സാന്നിധ്യമായി നേട്ടമുണ്ടാക്കാൻ എൽഡിഎഫിനെ സഹായിക്കുമോ എന്നതാണ്. എൽഡിഎഫുമായി ചേർന്ന് തന്റെ ജനപിന്തുണ തെളിയിക്കുകയാണെങ്കിൽ ജോസ് നിശ്ചയമായും കേരള രാഷ്ട്രീയത്തിലെ ഒരു ഘടകമായി ഉയർന്നുവരും.
കാത്തിരിക്കുന്നത് വെല്ലുവിളികൾ
എന്നാൽ, ജോസ് കെ. മാണിക്ക് നേരിടേണ്ടിവരുന്ന നിരവധി പ്രശ്നങ്ങളുണ്ട്. പി.ജെ. ജോസഫ് ദീർഘകാല രാഷ്ട്രീയക്കാരനാണെന്നും ശക്തരായ അനുയായികളുണ്ടെന്നും അദ്ദേഹം മനസിലാക്കണം. ആർക്കുമറിയാത്തതടക്കം നിരവധി തന്ത്രങ്ങൾ അദ്ദേഹത്തിന്റെ കൈവശമുണ്ട്. പാലായിൽ മാണി സി. കാപ്പനെ എതിർക്കാൻ മുൻ കോളജ് യൂണിയൻ നേതാവും ജോസിന്റെ സഹോദരിയുമായ സാലിയെ നിർത്തണമെന്ന നിർദേശം വച്ചിരുന്നത് അദ്ദേഹം ഇതിനോടകം പറഞ്ഞുകഴിഞ്ഞു. ഇതു കുഴപ്പമുണ്ടാക്കാൻ പോന്നതാണ്. മാണികുടുംബത്തിലെ ഒരു പ്രമുഖ അംഗം, മാണിയുടെ മരുമകൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ പാലായിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ജോസ് കരുതുന്നതുപോലെ വിശുദ്ധന്മാരല്ല കോൺഗ്രസ് നേതാക്കൾ, അദ്ദേഹത്തിനെതിരെ കടുത്ത പോരാട്ടം നടത്താനുള്ള അവസരം അവർ കൈവിടില്ല. കേരള രാഷ്ട്രീയത്തിൽ ജോസിന്റെ സ്വാധീനം കുറയ്ക്കുക എന്നത് കോൺഗ്രസിന്റെയും പി.ജെ. ജോസഫിന്റെയും സംയുക്ത ലക്ഷ്യമാണ്. കുടുംബത്തിലെ ഏതെങ്കിലും വിയോജിപ്പുകൾ മുതലെടുക്കാൻ അവസരമുണ്ടെങ്കിൽ സ്വാഭാവികമായും ഇരുവരും അടങ്ങിയിരിക്കില്ല.
മറ്റൊരു കാര്യം, കേരളത്തിൽ അധികാരവർഗത്തിനെതിരായ വികാരം നിലനിൽക്കുന്നു എന്നതാണ്. എല്ലാ തെരഞ്ഞെടുപ്പിലും അത് സംഭവിക്കുന്നു. അതോടൊപ്പം വിവിധ അഴിമതികൾ പുറത്തുവന്നിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് അടക്കുമ്പോഴേക്കും കൂടുതൽ കുറ്റാരോപണങ്ങൾ ഉണ്ടായേക്കാം. അധികാരവിരുദ്ധ വികാരങ്ങളെയും മറ്റ് പ്രതികൂല ഘടകങ്ങളെയും മറികടക്കാൻ ജോസിന്റെ ജനപിന്തുണകൊണ്ടു കഴിയുമോ എന്നത് കാത്തിരുന്നു കാണണം.
ഇപ്പോൾ നമുക്ക് തീർച്ചയായും പറയാൻ കഴിയുന്നത്, വിജയിക്കുന്നവർ കേരള രാഷ്ട്രീയത്തിനും സംസ്ഥാനത്തെ ശക്തമായ മുന്നണികൾക്കും ഒരു പുതിയ വഴിത്തിരിവ് നൽകും എന്നതാണ്. എൻഡിഎ കളിച്ചേക്കാവുന്ന കളികൾ ഇതുവരെ വ്യക്തമായിട്ടില്ല. ആ കളികളും വോട്ടിംഗിനെ സ്വാധീനിച്ചേക്കാം.