മഹാകവിയുടെ എട്ടുപതിറ്റാണ്ടു നീണ്ട കാവ്യസപര്യക്കു മരണം തിരശീലയിടുന്പോൾ കാവ്യചിന്തകളുടെ സഞ്ചാരവും കാലാന്തര ചിന്തകളുടെ വഴിത്താരകളും ചികയുന്നവരുണ്ട്. തന്റെ കർമമേഖലയിലൂടെ സാമൂഹ്യമാറ്റത്തിനു പ്രകടമായ സ്ഥാനം വഹിച്ചൊരാൾ അവസാനഘട്ടത്തിൽ എങ്ങനെ ചിന്തിച്ചിരുന്നു എന്ന ചോദ്യമാണ് ഇതിൽ പ്രകടമായിട്ടുള്ളത്. ‘വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം’ എന്ന് വർഷങ്ങൾക്ക് മുൻപ് അദ്ദേഹം പറയുന്പോൾ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളെ ഇന്നത്തെയത്ര തമസ് മൂടിയിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ പാരന്പര്യത്തിലേക്കും ആർഷ സംസ്കാരത്തിലേക്കും വിശ്വാസത്തിലേക്കുമുള്ള വ്യക്തിപരമായ മടങ്ങിപ്പോക്ക് അദ്ദേഹത്തിന്റെ കവിതകളിൽ പ്രത്യക്ഷമായിരുന്നു
യാഥാസ്ഥിതിക കുടുംബത്തിലാണ് ജനനമെങ്കിലും സോഷ്യലിസത്തിലും കമ്യൂണിസത്തിലും ആദ്യകാലങ്ങളിൽ അനുരക്തനായിരുന്ന അക്കിത്തത്തിന്റെ ഇടപെടലുകൾ കേരള നവോത്ഥാന പ്രസ്ഥാനത്തെ സ്വാധീനിച്ചിരുന്നു എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. വി.ടി. ഭട്ടതിരിപ്പാടിനൊപ്പം യോഗക്ഷേമസഭയിലെ പുരോഗമനപക്ഷത്ത് പ്രവർത്തിച്ച കാലത്താണ് ഐ.സി.പി. നന്പൂതിരിയുടെയും ഇ.എം.എസിന്റെയുമൊക്കെ സ്വാധീനത്തിൽ അക്കിത്തം കമ്യൂണിസ്റ്റ് പക്ഷത്തേക്കുവന്നത്. തൃശൂരിലെ യോഗക്ഷേമസഭയിൽ പ്രവർത്തിച്ച് നന്പൂതിരി സമുദായത്തിന്റെ സാമൂഹിക പുരോഗതിക്കായി പ്രവർത്തിച്ചു. തിരുനാവായ, കടവല്ലൂർ, തൃശൂർ വേദപഠന കേന്ദ്രവുമായി പ്രവർത്തിച്ച അക്കിത്തത്തിനു വേദത്തിലും അവഗാഹമുണ്ടായിരുന്നു.
തൊട്ടുകൂടായ്മയ്ക്കും അയിത്തത്തിനുമെതിരേ 1947ൽ പാലിയം സത്യഗ്രഹത്തിലും പങ്കെടുത്തിട്ടുണ്ട്. തൃത്താല ഫർക്കയിൽ, കേരള സംസ്ഥാന രൂപവത്കരണത്തിനുമുന്പുള്ള തെരഞ്ഞെടുപ്പിൽ കെ.ബി. മേനോനെതിരേ മത്സരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി അന്ന് തെരഞ്ഞെടുത്തത് അക്കിത്തത്തെയായിരുന്നു. പക്ഷേ, അച്ഛൻ അന്ന് അക്കിത്തത്തോടുപറഞ്ഞു: “നീ രാഷ്ട്രീയത്തിൽ പരാജയമാവും. കവിതയിൽ പക്ഷേ, വിജയിക്കും.’’ അക്കിത്തം, അച്ഛൻ ചൂണ്ടിക്കാട്ടിയ വഴി സ്വീകരിക്കുകയായിരുന്നു.
പക്ഷമില്ലാത്തവന്റെ പക്ഷം ഉയർത്തിപ്പിടിച്ച രചനകളും നിലപാടുകളും കാരണം പലപ്പോഴും പലരും അവഗണിക്കാൻ പരിശ്രമിച്ചിട്ടും അക്കിത്തം പ്രതിഭകൊണ്ടു പ്രശസ്തിയുടെ ഹിമാലയം താണ്ടി.
എം.വി. വസന്ത്
യാഥാസ്ഥിതിക കുടുംബത്തിലാണ് ജനനമെങ്കിലും സോഷ്യലിസത്തിലും കമ്യൂണിസത്തിലും ആദ്യകാലങ്ങളിൽ അനുരക്തനായിരുന്ന അക്കിത്തത്തിന്റെ ഇടപെടലുകൾ കേരള നവോത്ഥാന പ്രസ്ഥാനത്തെ സ്വാധീനിച്ചിരുന്നു എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. വി.ടി. ഭട്ടതിരിപ്പാടിനൊപ്പം യോഗക്ഷേമസഭയിലെ പുരോഗമനപക്ഷത്ത് പ്രവർത്തിച്ച കാലത്താണ് ഐ.സി.പി. നന്പൂതിരിയുടെയും ഇ.എം.എസിന്റെയുമൊക്കെ സ്വാധീനത്തിൽ അക്കിത്തം കമ്യൂണിസ്റ്റ് പക്ഷത്തേക്കുവന്നത്. തൃശൂരിലെ യോഗക്ഷേമസഭയിൽ പ്രവർത്തിച്ച് നന്പൂതിരി സമുദായത്തിന്റെ സാമൂഹിക പുരോഗതിക്കായി പ്രവർത്തിച്ചു. തിരുനാവായ, കടവല്ലൂർ, തൃശൂർ വേദപഠന കേന്ദ്രവുമായി പ്രവർത്തിച്ച അക്കിത്തത്തിനു വേദത്തിലും അവഗാഹമുണ്ടായിരുന്നു.
തൊട്ടുകൂടായ്മയ്ക്കും അയിത്തത്തിനുമെതിരേ 1947ൽ പാലിയം സത്യഗ്രഹത്തിലും പങ്കെടുത്തിട്ടുണ്ട്. തൃത്താല ഫർക്കയിൽ, കേരള സംസ്ഥാന രൂപവത്കരണത്തിനുമുന്പുള്ള തെരഞ്ഞെടുപ്പിൽ കെ.ബി. മേനോനെതിരേ മത്സരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി അന്ന് തെരഞ്ഞെടുത്തത് അക്കിത്തത്തെയായിരുന്നു. പക്ഷേ, അച്ഛൻ അന്ന് അക്കിത്തത്തോടുപറഞ്ഞു: “നീ രാഷ്ട്രീയത്തിൽ പരാജയമാവും. കവിതയിൽ പക്ഷേ, വിജയിക്കും.’’ അക്കിത്തം, അച്ഛൻ ചൂണ്ടിക്കാട്ടിയ വഴി സ്വീകരിക്കുകയായിരുന്നു.
പക്ഷമില്ലാത്തവന്റെ പക്ഷം ഉയർത്തിപ്പിടിച്ച രചനകളും നിലപാടുകളും കാരണം പലപ്പോഴും പലരും അവഗണിക്കാൻ പരിശ്രമിച്ചിട്ടും അക്കിത്തം പ്രതിഭകൊണ്ടു പ്രശസ്തിയുടെ ഹിമാലയം താണ്ടി.
എം.വി. വസന്ത്