കോവിഡ് കാലഘട്ടം അനിശ്ചിതത്വത്തിന്റെ കാലമാണ്. ഭാവിയെക്കുറിച്ചുള്ള ആകുലതയോടെ ദിവസങ്ങൾ തള്ളിനീക്കുന്ന ഇക്കാലത്തെ ധീരതയോടെ നേരിടാൻ നമ്മെ സഹായിക്കുന്ന പുണ്യാത്മാവാണു ദൈവദാസൻ മാർ മാത്യു കാവുകാട്ട്. ജീവിതം മുഴുവനും കർത്താവിനുവേണ്ടി സ്വയം സമർപ്പിച്ച്, കാരുണ്യത്തിന്റെ മുഖവുമായി പിതൃവാത്സല്യമുള്ള ജീവിതത്തിന്റെ ഉടമയായി ജീവിച്ച്, കേരള സഭയുടെ യശസ് വാനോളം ഉയർത്തുകയും വെല്ലുവിളികൾ നിറഞ്ഞ കാലത്ത് സഭാമക്കളുടെ ജീവിതത്തിന്റെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്ത ധീരനായിരുന്നു ദൈവദാസൻ മാർ മാത്യു കാവുകാട്ട്.
പുരാതന ക്രൈസ്തവകേന്ദ്രത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന പാലാ പ്രവിത്താനം ഇടവകയിലെ പേരും പെരുമയുള്ള കാവുകാട്ടു കുടുംബത്തിലെ പൂർവപിതാതനായ അരീപ്പറന്പിൽ ഗീവറുഗീസ് കത്തനാരുടെ വംശാവലിയിലെ പുതു തലമുറക്കാരനായിരുന്നു മത്തച്ചൻ. ചെറുപ്പം മുതലേ ശാന്തവും വിനീത സ്വഭാവവുമുള്ള വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. എല്ലാവരോടും സ്നേഹത്തോടും സഹവർത്തിത്വത്തോട് കൂടിയുള്ള പെരുമാറ്റ ശൈലിയും കുട്ടിക്കാലം മുതലേ അദ്ദേഹം പിന്തുടർന്നിരുന്നു. ഭക്തിയിലും വിശ്വാസ തീക്ഷ്ണതയിലും അൽപംപോലും കുറവുവരുത്താതെ ആഴമായ ബോധ്യങ്ങൾ രൂപീകരിക്കാൻ അദ്ദേഹത്തിനു സാധിച്ചു. തന്നിലുള്ള ദൈവവിളി തിരിച്ചറിഞ്ഞ് കർത്താവിന്റെ കുരിശു ചുമക്കുവാൻ പൂർണമായി ജീവിതം സമർപ്പിച്ച് അദ്ദേഹം സഭയിലെ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. യഥാർഥമായ ക്രിസ്തുസ്നേഹവും അനുകന്പ നിറഞ്ഞ മനസും പുതുമയാർന്ന പ്രവർത്തനങ്ങളുമായി താൻ സ്വീകരിച്ച പൗരോഹിത്യത്തിൽ അദ്ദേഹത്തിനു ജീവിക്കാനായി എന്നു നിസംശയം പറയാനാകും.
സഭയ്ക്കും സമൂഹത്തിനും എതിരെ ഉണ്ടാകുന്ന വെല്ലുവിളികളെ ചങ്കുറപ്പോടെ നേരിടുന്നതിൽ പിതാവ് എപ്പോഴും മുന്പിലായിരുന്നു. തന്റെ മുൻഗാമിയായ മാർ ജയിംസ് കാളാശേരി പിതാവിനുണ്ടായതിൽനിന്നു തികച്ചും വിഭിന്നമായിരിക്കില്ല തന്റെ ഭരണകാലമെന്ന് പിതാവിനു മുൻകൂട്ടി അറിയാമായിരുന്നു. വിദ്യാഭ്യാസ ബില്ലുകൾ ഗവണ്മെന്റിന്റെ താത്പര്യങ്ങൾക്കനുസരിച്ച് തയാറാക്കിയപ്പോൾ അതു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടന്നാക്രമണമാണെന്നു തിരിച്ചറിഞ്ഞ് അവയ്ക്കെതിരെ സഭാമക്കൾക്കു പ്രതികരിക്കാനുതകുംവിധം അവരെ സർക്കുലറുകളിലൂടെ പ്രബോധിപ്പിക്കുകയും സഭാനേതൃത്വത്തോടുചേർന്ന് അതിശക്തപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത് അഭിനവ മോശയെപ്പോലെ മുന്നിൽ നിന്നത് മാർ മാത്യു കാവുകാട്ട് പിതാവായിരുന്നു. അക്രമരാഷ്ട്രീയത്തെ അതേ നാണയത്തിൽ തിരിച്ചടിച്ചതിന്റെ വലിയ തെളിവാണു വിമോചനസമരം.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി മുന്നിട്ടിറങ്ങിയപ്പോഴും പിതാവിന്റെ ഏക ആശ്രയം കുരിശിൽ കിടന്ന കർത്താവായിരുന്നു. വിമോചനസമരത്തിന്റെ വിജയം തന്റെ ശക്തിയും കഴിവുമാണെന്ന് ഒരിക്കലും പിതാവ് അഭിമാനിച്ചിരുന്നില്ല. ഗവണ്മെന്റുകൾക്കെതിരെ ശക്തമായ പ്രക്ഷോഭറാലി നടത്തുന്പോഴും രാഷ്ട്രീയ നേതൃത്വം തെരഞ്ഞത് പിതാവിനെയായിരുന്നു. പക്ഷേ ആരാലും കാണപ്പെടാതെ അരമന ചാപ്പലിൽ പ്രാർഥനാനിമഗ്നായിരിക്കുന്ന പിതാവിനെയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. ആഴമായ ദൈവാശ്രയത്തിൽ ചലിക്കുന്നവർക്കു മാത്രമേ ഇതു പ്രാപ്തമാവുകയുള്ളു.
കാവുകാട്ട് പിതാവ് തന്റെ സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു. സ്വതസിദ്ധമായി അദ്ദേഹത്തിൽ വിളങ്ങിയിരുന്ന ശാന്തസ്വഭാവം അദ്ദേഹത്തിന്റെ സഹനങ്ങളിലും ദർശിക്കാനാവുമായിരുന്നു. ചങ്ങനാശേരി രൂപത അതിരൂപതയായി ഉയർത്തപ്പെട്ടപ്പോൾ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായതു കാവുകാട്ട് പിതാവാണ്. പിതാവിന്റെ അടുത്തുനിന്നും ആർക്കും മ്ലാനമുഖത്തോടെ തിരികെ പോകേണ്ടിവന്നിട്ടില്ല എന്നു ജനസമൂഹം ഇന്നും സാക്ഷ്യപ്പെടുത്തുന്നു. അരമനയിൽ തന്നെ കാണാൻ വരുന്ന എല്ലാവരോടും ചെറുപുഞ്ചിരി തൂകി എളിമയോടെ എഴുന്നേറ്റു നിൽക്കുന്ന പിതാവ് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മൂർത്തീഭാവമാണ്. മനസലിവും ഹൃദയാർദ്രതയുള്ളവനും വ്യക്തിബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ നിപുണനുമായിരുന്നു കാവുകാട്ട് പിതാവ്.
പാവങ്ങളോടുള്ള ദീനാനുകന്പയും ആർദ്രമായ സ്നേഹവും പിതാവിന്റെ അജപാലന ജീവിതത്തെ കൂടുതൽ പ്രശോഭിതമാക്കുന്നു. അതിനുള്ള ഉത്തമ ഉദാഹരണമാണ് പിതാവിന്റെ ജൂബിലി ആഘോഷങ്ങളെല്ലാം മാറ്റിവച്ച് അതിനുവേണ്ടി സമാഹരിച്ച തുക പാവപ്പെട്ട മനുഷ്യരുടെ ഭവനനിർമിതിക്കായി ചെലവഴിക്കാൻ നിർദേശിച്ചത്. തന്റെ വിദേശയാത്രകൾക്കിടയിലും പാവപ്പെട്ട കുടുംബങ്ങളുടെ പുനരുദ്ധാരണത്തിനുവേണ്ടി പണം സമാഹരിക്കാൻ പിതാവ് പ്രത്യേകം ശ്രദ്ധപുലർത്തിയിരുന്നു.
നീറുന്ന വേദനകളുമായി തന്റെ അടുക്കലേക്കു കടന്നുവരുന്നവർക്കു ശാരീരിക ബുദ്ധിമുട്ടുകളും അസ്വസ്ഥകളും മാറ്റിവച്ച് അവരുടെ വേദനകളിൽ സഹാനുഭൂതിയോടെ പങ്കുചേർന്ന് ആശ്വസിപ്പിക്കുന്ന തേജസാർന്ന മുഖമുള്ള വത്സല പിതാവിന്റെ സ്നേഹം അനുഭവിച്ചറിഞ്ഞവരിൽ നിന്നു കേൾക്കാനിടയായിട്ടുണ്ട്. ശരീരത്തിലെ വേദനകളേക്കാൾ പിതാവിന്റെ മനസിനെ പിടിച്ചുകുലുക്കിയത് മറ്റൊരു സംഭവമായിരുന്നു.
മറിയക്കുട്ടി കൊലക്കേസിൽ തന്റെ പുരോഹിതഗണത്തിലെ ബനഡിക്ട് ഓണംകുളം അച്ചനെ വധശിക്ഷയ്ക്കു വിധിച്ചതാണ് ആ സംഭവം. ആ വിധി തീർത്തും പിതാവിനെ തളർത്തി. കർത്താവിന്റെ പുരോഹിതനെ വധശിക്ഷയ്ക്കു വിധിച്ചത് പിതാവിന് ഉൾക്കൊള്ളാനായില്ല. മുൾക്കിരീടം അണിഞ്ഞ ഈശോ അനുഭവിച്ച അതേ വേദനയുടെ നിമിഷങ്ങളിലൂടെയാണ് ആ സമയം പിതാവ് കടന്നുപോയത്. ജയിലിലായിരുന്നപ്പോഴും തുടർച്ചയായി കത്തുകളിലൂടെ പിതാവ് ബനഡിക്ട് അച്ചനെ ആശ്വസിപ്പിക്കാൻ ശ്രദ്ധിച്ചിരുന്നു. പിന്നീട് അച്ചൻ നിരപരാധിയെന്നു സുപ്രീംകോടതി വിധിച്ചപ്പോൾ അദ്ദേഹത്തിന് ഏറെ ആശ്വാസമായി.
എല്ലാ മതവിഭാഗങ്ങളും വലിയ താത്പര്യത്തോടെയാണ് പിതാവിനോട് ഇടപെട്ടിരുന്നത്. കാരണം വലിയവനെന്നോ ചെറിയവനെന്നോ മേൽജാതിയെന്നോ കീഴ് ജാതിയെന്നോ സന്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ കാണാൻ പിതാവിനു സാധിച്ചത് നലം തികഞ്ഞ എളിമ മൂലമാണ്. മറ്റു മതസ്തർക്കുപോലും നേതാവിനെപ്പോലെയായിരുന്നു പിതാവ്. പ്രത്യേകിച്ച് നായർ സർവീസ് സൊസൈറ്റിയുടെ സിരാകേന്ദ്രമായ ചങ്ങനാശേരിയിലെ പല സമുദായ പ്രമുഖരും പിതാവിന്റെ ആത്മമിത്രങ്ങളായിരുന്നു.
നിർധനരോടും നിരാലംബരോടും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരോടുമുള്ള പിതാവിന്റെ കരുതലിന്റെ തെളിവാണ് തെക്കൻ മേഖലയിലെ കന്യാകുമാരി മിഷൻ. ഇപ്പോൾ തക്കല രൂപതയിലെ നിദ്രവിള ആസ്ഥാനമാക്കിയുള്ള മിഷൻ പ്രവർത്തനത്തിനു ചുക്കാൻ പിടിച്ചത് കാവുകാട്ടു പിതാവാണ്. പട്ടിണിയും സാന്പത്തിക ബുദ്ധിമുട്ടുമില്ലാതെ സാധാരണ മനുഷ്യർക്ക് ജീവിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും ദൈവജനത്തിന്റെ ആത്മീയപോഷണത്തിനുതകുംവിധം വിശ്വാസത്തിനു ചേർന്ന രീതിയിൽ വളരാനാവശ്യമായ ഉറച്ച അടിത്തറ പാകാനും ഇടയായത് പിതാവിന്റെ അക്ഷീണ പ്രവർത്തനത്തിന്റെ ഫലമായാണ്.
ജനമനസിൽ വിടർന്ന് പുഞ്ചിരിച്ചു നിൽക്കുന്ന പുഷ്പമായിരുന്ന അഭിവന്ദ്യ പിതാവിനെ സ്വർഗീയപിതാവ് തന്റെ അടുക്കലേക്ക് വിളിച്ചതിന്റെ 51 - ാം വാർഷികത്തിൽ പിതാവിനെ വിശേഷിപ്പിക്കാനാകുന്ന ഒരു നാമം ‘കാരുണ്യത്തിന്റെ വിശുദ്ധൻ’ എന്നല്ലാതെ മറ്റൊന്നല്ല. ഈ സ്വർഗീയ പുഷ്പം പ്രസരിപ്പിക്കുന്ന വിശുദ്ധ സൗരഭ്യം കരുണയുടെ വഴിത്താരയിൽ നമുക്കു മാർഗദീപമാകട്ടെ.
മാർ തോമസ് തറയിൽ (ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ)
പുരാതന ക്രൈസ്തവകേന്ദ്രത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന പാലാ പ്രവിത്താനം ഇടവകയിലെ പേരും പെരുമയുള്ള കാവുകാട്ടു കുടുംബത്തിലെ പൂർവപിതാതനായ അരീപ്പറന്പിൽ ഗീവറുഗീസ് കത്തനാരുടെ വംശാവലിയിലെ പുതു തലമുറക്കാരനായിരുന്നു മത്തച്ചൻ. ചെറുപ്പം മുതലേ ശാന്തവും വിനീത സ്വഭാവവുമുള്ള വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. എല്ലാവരോടും സ്നേഹത്തോടും സഹവർത്തിത്വത്തോട് കൂടിയുള്ള പെരുമാറ്റ ശൈലിയും കുട്ടിക്കാലം മുതലേ അദ്ദേഹം പിന്തുടർന്നിരുന്നു. ഭക്തിയിലും വിശ്വാസ തീക്ഷ്ണതയിലും അൽപംപോലും കുറവുവരുത്താതെ ആഴമായ ബോധ്യങ്ങൾ രൂപീകരിക്കാൻ അദ്ദേഹത്തിനു സാധിച്ചു. തന്നിലുള്ള ദൈവവിളി തിരിച്ചറിഞ്ഞ് കർത്താവിന്റെ കുരിശു ചുമക്കുവാൻ പൂർണമായി ജീവിതം സമർപ്പിച്ച് അദ്ദേഹം സഭയിലെ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. യഥാർഥമായ ക്രിസ്തുസ്നേഹവും അനുകന്പ നിറഞ്ഞ മനസും പുതുമയാർന്ന പ്രവർത്തനങ്ങളുമായി താൻ സ്വീകരിച്ച പൗരോഹിത്യത്തിൽ അദ്ദേഹത്തിനു ജീവിക്കാനായി എന്നു നിസംശയം പറയാനാകും.
സഭയ്ക്കും സമൂഹത്തിനും എതിരെ ഉണ്ടാകുന്ന വെല്ലുവിളികളെ ചങ്കുറപ്പോടെ നേരിടുന്നതിൽ പിതാവ് എപ്പോഴും മുന്പിലായിരുന്നു. തന്റെ മുൻഗാമിയായ മാർ ജയിംസ് കാളാശേരി പിതാവിനുണ്ടായതിൽനിന്നു തികച്ചും വിഭിന്നമായിരിക്കില്ല തന്റെ ഭരണകാലമെന്ന് പിതാവിനു മുൻകൂട്ടി അറിയാമായിരുന്നു. വിദ്യാഭ്യാസ ബില്ലുകൾ ഗവണ്മെന്റിന്റെ താത്പര്യങ്ങൾക്കനുസരിച്ച് തയാറാക്കിയപ്പോൾ അതു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടന്നാക്രമണമാണെന്നു തിരിച്ചറിഞ്ഞ് അവയ്ക്കെതിരെ സഭാമക്കൾക്കു പ്രതികരിക്കാനുതകുംവിധം അവരെ സർക്കുലറുകളിലൂടെ പ്രബോധിപ്പിക്കുകയും സഭാനേതൃത്വത്തോടുചേർന്ന് അതിശക്തപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത് അഭിനവ മോശയെപ്പോലെ മുന്നിൽ നിന്നത് മാർ മാത്യു കാവുകാട്ട് പിതാവായിരുന്നു. അക്രമരാഷ്ട്രീയത്തെ അതേ നാണയത്തിൽ തിരിച്ചടിച്ചതിന്റെ വലിയ തെളിവാണു വിമോചനസമരം.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി മുന്നിട്ടിറങ്ങിയപ്പോഴും പിതാവിന്റെ ഏക ആശ്രയം കുരിശിൽ കിടന്ന കർത്താവായിരുന്നു. വിമോചനസമരത്തിന്റെ വിജയം തന്റെ ശക്തിയും കഴിവുമാണെന്ന് ഒരിക്കലും പിതാവ് അഭിമാനിച്ചിരുന്നില്ല. ഗവണ്മെന്റുകൾക്കെതിരെ ശക്തമായ പ്രക്ഷോഭറാലി നടത്തുന്പോഴും രാഷ്ട്രീയ നേതൃത്വം തെരഞ്ഞത് പിതാവിനെയായിരുന്നു. പക്ഷേ ആരാലും കാണപ്പെടാതെ അരമന ചാപ്പലിൽ പ്രാർഥനാനിമഗ്നായിരിക്കുന്ന പിതാവിനെയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. ആഴമായ ദൈവാശ്രയത്തിൽ ചലിക്കുന്നവർക്കു മാത്രമേ ഇതു പ്രാപ്തമാവുകയുള്ളു.
കാവുകാട്ട് പിതാവ് തന്റെ സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു. സ്വതസിദ്ധമായി അദ്ദേഹത്തിൽ വിളങ്ങിയിരുന്ന ശാന്തസ്വഭാവം അദ്ദേഹത്തിന്റെ സഹനങ്ങളിലും ദർശിക്കാനാവുമായിരുന്നു. ചങ്ങനാശേരി രൂപത അതിരൂപതയായി ഉയർത്തപ്പെട്ടപ്പോൾ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായതു കാവുകാട്ട് പിതാവാണ്. പിതാവിന്റെ അടുത്തുനിന്നും ആർക്കും മ്ലാനമുഖത്തോടെ തിരികെ പോകേണ്ടിവന്നിട്ടില്ല എന്നു ജനസമൂഹം ഇന്നും സാക്ഷ്യപ്പെടുത്തുന്നു. അരമനയിൽ തന്നെ കാണാൻ വരുന്ന എല്ലാവരോടും ചെറുപുഞ്ചിരി തൂകി എളിമയോടെ എഴുന്നേറ്റു നിൽക്കുന്ന പിതാവ് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മൂർത്തീഭാവമാണ്. മനസലിവും ഹൃദയാർദ്രതയുള്ളവനും വ്യക്തിബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ നിപുണനുമായിരുന്നു കാവുകാട്ട് പിതാവ്.
പാവങ്ങളോടുള്ള ദീനാനുകന്പയും ആർദ്രമായ സ്നേഹവും പിതാവിന്റെ അജപാലന ജീവിതത്തെ കൂടുതൽ പ്രശോഭിതമാക്കുന്നു. അതിനുള്ള ഉത്തമ ഉദാഹരണമാണ് പിതാവിന്റെ ജൂബിലി ആഘോഷങ്ങളെല്ലാം മാറ്റിവച്ച് അതിനുവേണ്ടി സമാഹരിച്ച തുക പാവപ്പെട്ട മനുഷ്യരുടെ ഭവനനിർമിതിക്കായി ചെലവഴിക്കാൻ നിർദേശിച്ചത്. തന്റെ വിദേശയാത്രകൾക്കിടയിലും പാവപ്പെട്ട കുടുംബങ്ങളുടെ പുനരുദ്ധാരണത്തിനുവേണ്ടി പണം സമാഹരിക്കാൻ പിതാവ് പ്രത്യേകം ശ്രദ്ധപുലർത്തിയിരുന്നു.
നീറുന്ന വേദനകളുമായി തന്റെ അടുക്കലേക്കു കടന്നുവരുന്നവർക്കു ശാരീരിക ബുദ്ധിമുട്ടുകളും അസ്വസ്ഥകളും മാറ്റിവച്ച് അവരുടെ വേദനകളിൽ സഹാനുഭൂതിയോടെ പങ്കുചേർന്ന് ആശ്വസിപ്പിക്കുന്ന തേജസാർന്ന മുഖമുള്ള വത്സല പിതാവിന്റെ സ്നേഹം അനുഭവിച്ചറിഞ്ഞവരിൽ നിന്നു കേൾക്കാനിടയായിട്ടുണ്ട്. ശരീരത്തിലെ വേദനകളേക്കാൾ പിതാവിന്റെ മനസിനെ പിടിച്ചുകുലുക്കിയത് മറ്റൊരു സംഭവമായിരുന്നു.
മറിയക്കുട്ടി കൊലക്കേസിൽ തന്റെ പുരോഹിതഗണത്തിലെ ബനഡിക്ട് ഓണംകുളം അച്ചനെ വധശിക്ഷയ്ക്കു വിധിച്ചതാണ് ആ സംഭവം. ആ വിധി തീർത്തും പിതാവിനെ തളർത്തി. കർത്താവിന്റെ പുരോഹിതനെ വധശിക്ഷയ്ക്കു വിധിച്ചത് പിതാവിന് ഉൾക്കൊള്ളാനായില്ല. മുൾക്കിരീടം അണിഞ്ഞ ഈശോ അനുഭവിച്ച അതേ വേദനയുടെ നിമിഷങ്ങളിലൂടെയാണ് ആ സമയം പിതാവ് കടന്നുപോയത്. ജയിലിലായിരുന്നപ്പോഴും തുടർച്ചയായി കത്തുകളിലൂടെ പിതാവ് ബനഡിക്ട് അച്ചനെ ആശ്വസിപ്പിക്കാൻ ശ്രദ്ധിച്ചിരുന്നു. പിന്നീട് അച്ചൻ നിരപരാധിയെന്നു സുപ്രീംകോടതി വിധിച്ചപ്പോൾ അദ്ദേഹത്തിന് ഏറെ ആശ്വാസമായി.
എല്ലാ മതവിഭാഗങ്ങളും വലിയ താത്പര്യത്തോടെയാണ് പിതാവിനോട് ഇടപെട്ടിരുന്നത്. കാരണം വലിയവനെന്നോ ചെറിയവനെന്നോ മേൽജാതിയെന്നോ കീഴ് ജാതിയെന്നോ സന്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ കാണാൻ പിതാവിനു സാധിച്ചത് നലം തികഞ്ഞ എളിമ മൂലമാണ്. മറ്റു മതസ്തർക്കുപോലും നേതാവിനെപ്പോലെയായിരുന്നു പിതാവ്. പ്രത്യേകിച്ച് നായർ സർവീസ് സൊസൈറ്റിയുടെ സിരാകേന്ദ്രമായ ചങ്ങനാശേരിയിലെ പല സമുദായ പ്രമുഖരും പിതാവിന്റെ ആത്മമിത്രങ്ങളായിരുന്നു.
നിർധനരോടും നിരാലംബരോടും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരോടുമുള്ള പിതാവിന്റെ കരുതലിന്റെ തെളിവാണ് തെക്കൻ മേഖലയിലെ കന്യാകുമാരി മിഷൻ. ഇപ്പോൾ തക്കല രൂപതയിലെ നിദ്രവിള ആസ്ഥാനമാക്കിയുള്ള മിഷൻ പ്രവർത്തനത്തിനു ചുക്കാൻ പിടിച്ചത് കാവുകാട്ടു പിതാവാണ്. പട്ടിണിയും സാന്പത്തിക ബുദ്ധിമുട്ടുമില്ലാതെ സാധാരണ മനുഷ്യർക്ക് ജീവിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും ദൈവജനത്തിന്റെ ആത്മീയപോഷണത്തിനുതകുംവിധം വിശ്വാസത്തിനു ചേർന്ന രീതിയിൽ വളരാനാവശ്യമായ ഉറച്ച അടിത്തറ പാകാനും ഇടയായത് പിതാവിന്റെ അക്ഷീണ പ്രവർത്തനത്തിന്റെ ഫലമായാണ്.
ജനമനസിൽ വിടർന്ന് പുഞ്ചിരിച്ചു നിൽക്കുന്ന പുഷ്പമായിരുന്ന അഭിവന്ദ്യ പിതാവിനെ സ്വർഗീയപിതാവ് തന്റെ അടുക്കലേക്ക് വിളിച്ചതിന്റെ 51 - ാം വാർഷികത്തിൽ പിതാവിനെ വിശേഷിപ്പിക്കാനാകുന്ന ഒരു നാമം ‘കാരുണ്യത്തിന്റെ വിശുദ്ധൻ’ എന്നല്ലാതെ മറ്റൊന്നല്ല. ഈ സ്വർഗീയ പുഷ്പം പ്രസരിപ്പിക്കുന്ന വിശുദ്ധ സൗരഭ്യം കരുണയുടെ വഴിത്താരയിൽ നമുക്കു മാർഗദീപമാകട്ടെ.
മാർ തോമസ് തറയിൽ (ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ)