സ്ഥാനത്തിന്റെ ശുദ്ധജലവിതരണ രംഗത്തു ചരിത്രപ്രാധാന്യമുള്ള ദിനമായി മാറുന്ന ദിവസമാണ് ഇന്ന്. കുടിവെള്ള ലഭ്യത ഏറ്റവും കുറവായ ഗ്രാമീണ മേഖലയിൽ 2024 ഓടെ 49.65 ലക്ഷം കുടുംബങ്ങൾക്കു പൈപ്പിലൂടെ അതു ലഭ്യമാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു തുടക്കം കുറിക്കും. സംസ്ഥാനത്തെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയെന്ന കാഴ്ചപ്പാടാണ് പദ്ധതിക്കു പിന്നിലുള്ളത്. പൊതു ടാപ്പുകളെ മാത്രം ആശ്രയിക്കുന്നവർക്കും കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്നവർക്കും പട്ടിക വർഗ കോളനികൾക്കും മുൻഗണന നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്.
കേന്ദ്ര ജലശക്തി മന്ത്രാലയവുമായി സഹകരിച്ച് ജൽജീവൻ മിഷൻ പദ്ധതിയിലൂടെ കേരളത്തിലെ ഗ്രാമീണ മേഖലയിലുള്ള 67 ലക്ഷം കുടുംബങ്ങളിൽ 49.65 ലക്ഷം കുടുംബങ്ങൾക്കു പൈപ്പ് കണക്ഷൻ ലഭ്യമാക്കുന്നതാണു പദ്ധതി. ഈ പദ്ധതിയിലൂടെ 100 ശതമാനം ഭവനങ്ങളിലും ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കാമെന്നാണ് കണക്കുകൂട്ടൽ.
നമ്മുടെ നാട്ടിൽ ശുദ്ധജലവിതരണത്തിന് ആരംഭം കുറിച്ചത് 1914 ലാണ്. ഐക്യകേരളം നിലവിൽ വരുന്നതിനും മുമ്പ് കൊച്ചിയിലായിരുന്നു ആദ്യ കുടിവെള്ള വിതരണ പദ്ധതി. പിന്നീട് 1933 ൽ തിരുവനന്തപുരത്തും സമാന പദ്ധതി ആരംഭിച്ചു. ഇത് പിന്നീട് കേരള ജല അഥോറിട്ടിയായി മാറി. ആദ്യ കുടിവെള്ള പദ്ധതിക്ക് 106 വർഷങ്ങൾ കഴിഞ്ഞെങ്കിലും 33 ശതമാനം കുടുംബങ്ങളെ മാത്രമേ പദ്ധതിയുടെ കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടുള്ളൂ. ഇതേ രീതിയിലാണു പോകുന്നതെങ്കിൽ മുഴുവൻ ഭവനങ്ങളിലും പൈപ്പിലൂടെ കുടിവെള്ളം എത്താൻ 200 വർഷംകൂടി വേണ്ടിവരും. ഈ അവസ്ഥ മറികടക്കാനാണ് സംസ്ഥാന ജലവിഭവ വകുപ്പും സർക്കാരും ശ്രമിക്കുന്നത്.
ചെറുതും വലുതുമായ നദികളാലും കായലുകളാലും കുളങ്ങളാലും ജലസമൃദ്ധമാണ് കേരളമെങ്കിലും ആളോഹരി കണക്കാക്കി നോക്കിയാൽ നമുക്ക് ആവശ്യമായ ജലം സംസ്ഥാനത്തു ലഭ്യമല്ല. പ്രതിവർഷം 330 സെ മീ മഴ ലഭിക്കുന്ന കേരളത്തിൽ 33% പേർക്കു നിലവിൽ പൈപ്പിലൂടെ കുടിവെള്ളം ലഭിക്കുന്നില്ല. അതായത് 67% പേരും കിണറുകൾ, കുഴൽക്കിണറുകൾ, മറ്റ് ജലസ്രോതസുകൾ തുടങ്ങിയവയെയാണ് ആശ്രയിക്കുന്നത്. പതിമൂന്നോളം ജലജന്യരോഗങ്ങൾ ശുദ്ധജലത്തിന്റെ അപര്യാപ്തതയിൽ ഉണ്ടാകുന്നുണ്ട്. നിലവിലെ ശരാശരി വളർച്ചാനിരക്ക് അനുസരിച്ചാണെങ്കിൽ 2024 ആകുമ്പോൾ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ 70 ലക്ഷം വീടുകൾ ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.
ഈ സാമ്പത്തിക വർഷം ആകെ നൽകേണ്ട പൈപ്പ് കണക്ഷൻ 21.42 ലക്ഷമാണ്. ജല അഥോറിട്ടി ഇതേവരെ നൽകിയിട്ടുള്ളത് 25 ലക്ഷം കണക്ഷൻ മാത്രമാണ്. മുഖ്യമന്ത്രിയുടെ 100 ദിനപദ്ധതികളുടെ ഭാഗമായി 1.6 ലക്ഷം കണക്ഷനുകൾ നൽകാനും നടപടി സ്വീകരിച്ചുകഴിഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുല്യ അനുപാതത്തിൽ ചെലവ് വഹിക്കുന്ന ഈ പദ്ധതിയിൽ 15% വിഹിതം പഞ്ചായത്തുകളാണ് വഹിക്കേണ്ടത്. ഗ്രാമീണ അടിസ്ഥാന സൗകര്യം നടപ്പിലാക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് തുകയുടെ 10 ശതമാനം ഉപഭോക്തൃ വിഹിതമായും ഉറപ്പാക്കേണ്ടതുണ്ട്.
ഗ്രാമപഞ്ചായത്തുകൾ വഴിയാണു പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നിർവഹണത്തിനായി പഞ്ചായത്തുതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായി വിവിധ സമിതികൾ പ്രവർത്തനം തുടങ്ങി. ഇതനുസരിച്ച് സംസ്ഥാന തലത്തിൽ സ്റ്റേറ്റ് വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷനും ജില്ലാതലത്തിൽ ജില്ലാ കളക്ടർമാർ ചെയർമാനായ ഡിസ്ട്രിക് വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷനും പഞ്ചായത്ത് തലത്തിൽ വില്ലേജ് വാട്ടർ ആൻഡ് സാനിറ്റേഷൻ കമ്മിറ്റിയും പ്രവർത്തിക്കും.
കെ. കൃഷ്ണൻകുട്ടി (ജലവിഭവ മന്ത്രി)
കേന്ദ്ര ജലശക്തി മന്ത്രാലയവുമായി സഹകരിച്ച് ജൽജീവൻ മിഷൻ പദ്ധതിയിലൂടെ കേരളത്തിലെ ഗ്രാമീണ മേഖലയിലുള്ള 67 ലക്ഷം കുടുംബങ്ങളിൽ 49.65 ലക്ഷം കുടുംബങ്ങൾക്കു പൈപ്പ് കണക്ഷൻ ലഭ്യമാക്കുന്നതാണു പദ്ധതി. ഈ പദ്ധതിയിലൂടെ 100 ശതമാനം ഭവനങ്ങളിലും ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കാമെന്നാണ് കണക്കുകൂട്ടൽ.
നമ്മുടെ നാട്ടിൽ ശുദ്ധജലവിതരണത്തിന് ആരംഭം കുറിച്ചത് 1914 ലാണ്. ഐക്യകേരളം നിലവിൽ വരുന്നതിനും മുമ്പ് കൊച്ചിയിലായിരുന്നു ആദ്യ കുടിവെള്ള വിതരണ പദ്ധതി. പിന്നീട് 1933 ൽ തിരുവനന്തപുരത്തും സമാന പദ്ധതി ആരംഭിച്ചു. ഇത് പിന്നീട് കേരള ജല അഥോറിട്ടിയായി മാറി. ആദ്യ കുടിവെള്ള പദ്ധതിക്ക് 106 വർഷങ്ങൾ കഴിഞ്ഞെങ്കിലും 33 ശതമാനം കുടുംബങ്ങളെ മാത്രമേ പദ്ധതിയുടെ കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടുള്ളൂ. ഇതേ രീതിയിലാണു പോകുന്നതെങ്കിൽ മുഴുവൻ ഭവനങ്ങളിലും പൈപ്പിലൂടെ കുടിവെള്ളം എത്താൻ 200 വർഷംകൂടി വേണ്ടിവരും. ഈ അവസ്ഥ മറികടക്കാനാണ് സംസ്ഥാന ജലവിഭവ വകുപ്പും സർക്കാരും ശ്രമിക്കുന്നത്.
ചെറുതും വലുതുമായ നദികളാലും കായലുകളാലും കുളങ്ങളാലും ജലസമൃദ്ധമാണ് കേരളമെങ്കിലും ആളോഹരി കണക്കാക്കി നോക്കിയാൽ നമുക്ക് ആവശ്യമായ ജലം സംസ്ഥാനത്തു ലഭ്യമല്ല. പ്രതിവർഷം 330 സെ മീ മഴ ലഭിക്കുന്ന കേരളത്തിൽ 33% പേർക്കു നിലവിൽ പൈപ്പിലൂടെ കുടിവെള്ളം ലഭിക്കുന്നില്ല. അതായത് 67% പേരും കിണറുകൾ, കുഴൽക്കിണറുകൾ, മറ്റ് ജലസ്രോതസുകൾ തുടങ്ങിയവയെയാണ് ആശ്രയിക്കുന്നത്. പതിമൂന്നോളം ജലജന്യരോഗങ്ങൾ ശുദ്ധജലത്തിന്റെ അപര്യാപ്തതയിൽ ഉണ്ടാകുന്നുണ്ട്. നിലവിലെ ശരാശരി വളർച്ചാനിരക്ക് അനുസരിച്ചാണെങ്കിൽ 2024 ആകുമ്പോൾ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ 70 ലക്ഷം വീടുകൾ ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.
ഈ സാമ്പത്തിക വർഷം ആകെ നൽകേണ്ട പൈപ്പ് കണക്ഷൻ 21.42 ലക്ഷമാണ്. ജല അഥോറിട്ടി ഇതേവരെ നൽകിയിട്ടുള്ളത് 25 ലക്ഷം കണക്ഷൻ മാത്രമാണ്. മുഖ്യമന്ത്രിയുടെ 100 ദിനപദ്ധതികളുടെ ഭാഗമായി 1.6 ലക്ഷം കണക്ഷനുകൾ നൽകാനും നടപടി സ്വീകരിച്ചുകഴിഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുല്യ അനുപാതത്തിൽ ചെലവ് വഹിക്കുന്ന ഈ പദ്ധതിയിൽ 15% വിഹിതം പഞ്ചായത്തുകളാണ് വഹിക്കേണ്ടത്. ഗ്രാമീണ അടിസ്ഥാന സൗകര്യം നടപ്പിലാക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് തുകയുടെ 10 ശതമാനം ഉപഭോക്തൃ വിഹിതമായും ഉറപ്പാക്കേണ്ടതുണ്ട്.
ഗ്രാമപഞ്ചായത്തുകൾ വഴിയാണു പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നിർവഹണത്തിനായി പഞ്ചായത്തുതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായി വിവിധ സമിതികൾ പ്രവർത്തനം തുടങ്ങി. ഇതനുസരിച്ച് സംസ്ഥാന തലത്തിൽ സ്റ്റേറ്റ് വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷനും ജില്ലാതലത്തിൽ ജില്ലാ കളക്ടർമാർ ചെയർമാനായ ഡിസ്ട്രിക് വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷനും പഞ്ചായത്ത് തലത്തിൽ വില്ലേജ് വാട്ടർ ആൻഡ് സാനിറ്റേഷൻ കമ്മിറ്റിയും പ്രവർത്തിക്കും.
കെ. കൃഷ്ണൻകുട്ടി (ജലവിഭവ മന്ത്രി)