കോവിഡ് 19 മഹാമാരി സൃഷ്ടിച്ച അഭൂതപൂർവമായ പ്രതിസന്ധി ഗ്രാമീണ ജനതയുടെ ഉപജീവനമാർഗം, ഭക്ഷ്യ സുരക്ഷ, പോഷക സുരക്ഷ എന്നിങ്ങനെ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട പ്രശ്നങ്ങൾ സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പോഷകഅധിഷ്ഠിത ഉപജീവനത്തിനുതകുന്ന തരത്തിലുള്ള പോഷക പച്ചക്കറിത്തോട്ടങ്ങൾ, വീട്ടുമുറ്റത്തെ കോഴിവളർത്തൽ എന്നിവയിൽ മുമ്പു നടത്തിയ ചുവടുവയ്പുകൾ ലോക്ക് ഡൗൺ കാലത്ത് അനുഗ്രഹമായി മാറിയെന്നു തെളിഞ്ഞു. വിതരണ ശൃംഖലകൾ, ഗതാഗതം, വിപണികളിലേക്കുള്ള പ്രവേശനം എന്നിവ നിഷേധിക്കപ്പെട്ടപ്പോൾ കുടുംബങ്ങൾക്ക് ആവശ്യമായ മുട്ടയും പോഷക ഗുണമുള്ള പച്ചക്കറികളും പ്രാദേശികമായി ലഭ്യമാക്കാൻ ഇതിലൂടെ സാധിച്ചു.
2015-16 ലെ ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം പ്രായപൂർത്തിയായ ഇന്ത്യൻ സ്ത്രീകളിൽ 50 ശതമാനത്തിലധികം പേർ വിളർച്ച ബാധിച്ചവരാണ്. 23 ശതമാനം പേർക്കു തൂക്കക്കുറവുണ്ട്. അവശ്യം വേണ്ട ആരോഗ്യപോഷകാഹാര സേവനങ്ങൾ സ്ത്രീകൾക്കു ലഭ്യമാക്കുന്നത് ഒരു വെല്ലുവിളിയായി തുടരുന്നു. 51.2 ശതമാനം സ്ത്രീകൾക്കു മാത്രമാണ് നാലോ അതിലധികമോ തവണ പ്രസവ പൂർവ ശുശ്രൂഷ ലഭ്യമായത്.
30.3 ശതമാനം ഗർഭിണികൾക്കു മാത്രമാണ് 100 ദിവസമെങ്കിലും അയൺ ഫോളിക് ആസിഡ് ഗുളികകൾ ലഭ്യമായിട്ടുള്ളതെന്നും സർവേ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുമുള്ള അവശ്യ സേവനങ്ങളുടെ വിതരണം ദേശീയതലത്തിലുള്ള ലോക്ക്ഡൗണ്‍ മൂലം തടസപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളുടെ പോഷണവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതില്‍ ആദ്യ 1000 ദിവസങ്ങളില്‍ ഉണ്ടാക്കിയ നേട്ടങ്ങളെ ഇവ പിന്നോട്ടടിക്കുമെന്ന ആശങ്കയുയര്‍ത്തി.
63.3 ലക്ഷത്തിലധികം സ്വാശ്രയ സംഘങ്ങളുടെയും 6.98 കോടി വനിതാ അംഗങ്ങളുടെയും ശൃംഖലയായ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം ദാരിദ്ര്യ നിർമാർജനത്തിനും ദരിദ്ര കുടുംബങ്ങളുടെ സാമൂഹിക ഉന്നമനത്തിനും വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുന്നു. മഹാമാരി പോലുള്ള അടിയന്തര സാഹചര്യങ്ങൾ മൂലം സൃഷ്ടിക്കപ്പെടുന്നതും ഭക്ഷ്യപോഷക സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നതുമായ ഘടകങ്ങൾ പ്രതിരോധിക്കുന്നതിനും പരിഹരിക്കുന്നതിനും സാമൂഹിക അധിഷ്ഠിത സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടാണ് ദൗത്യം മുന്നോട്ടുപോകുന്നത്.
കൂട്ടായ്മയുടെ ശക്തി
സ്വാശ്രയസംഘങ്ങളുടെയും അവയുടെ കൂട്ടായ്മയുടെയും ശക്തി കുടികൊള്ളുന്നത് അവയുടെ താഴെത്തട്ടിലുള്ള സ്വാധീനം, പരസ്പര ബന്ധിത ശൃംഖല, സാമൂഹിക മൂലധനം എന്നിവയിലാണ്. പോഷകാഹാര- പോഷകസമൃദ്ധ കാർഷിക മാതൃകകളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനു വേണ്ട കാര്യക്ഷമത വർധിപ്പിക്കൽ, സാമൂഹികാധിഷ്ഠിത സ്വാശ്രയ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തൽ, ഇക്കാര്യങ്ങൾക്കു വേണ്ട മാർഗദർശനം നൽകാൻ നിയോഗിക്കപ്പെട്ട വ്യക്തികളെ പരിശീലിപ്പിക്കുക എന്നിവയെല്ലാം ദൗത്യത്തിന്റെ ഭാഗമാണ്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ വിജയത്തിൽ ഇവയെല്ലാം സുപ്രധാന പങ്ക് വഹിക്കുന്നു.
സ്ത്രീകളുടെ സ്വയം തീരുമാനങ്ങളെടുക്കുന്നതിനുള്ള സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും വർധിപ്പക്കുന്നതിലൂടെ സാമൂഹിക, ഗാർഹിക തലങ്ങളിൽ ഭക്ഷ്യ ബജറ്റുകൾക്കും ഭക്ഷണ വൈവിധ്യത്തിനും വേണ്ട വരുമാനവിഹിതം വര്‍ധിക്കുന്നു എന്നു വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് 2010-11 ൽ മഹിള കിസാൻ സശക്തികരണ്‍ പരിയോജന (എം.കെ.എസ്.പി.) ആരംഭിച്ചത്. ഈ പദ്ധതി അഞ്ചു വർഷം കൊണ്ടുതന്നെ സാർവത്രികമാക്കാൻ സാധിച്ചു. സംസ്ഥാനങ്ങളിലെ ഗ്രാമീണ ഉപജീവന ദൗത്യങ്ങളുടെ വാർഷിക പ്രവർത്തന പദ്ധതികളുമായി യോജിച്ചാണു പദ്ധതി മുന്നോട്ടുപോകുന്നത്. ഇതുവരെ 40.22 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പോഷക കൃഷിത്തോട്ടങ്ങൾ സജ്ജമാക്കാൻ സഹായം നൽകിക്കഴിഞ്ഞു.
പോഷകാഹാര ആരോഗ്യം പദ്ധതികൾ നടപ്പാക്കുമ്പോൾ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത് ഉറപ്പുവരുത്തുന്നതിനും പരിവർത്തനം സാധ്യമാക്കുന്നതിനും ദൗത്യം പ്രതിജ്ഞാബദ്ധമാണ്. സ്ത്രീകൾ നേതൃത്വം നൽകുന്ന ഉപജീവനമാർഗങ്ങളും സംരംഭങ്ങളും ശക്തിപ്പെടുത്തുന്നതിലൂടെ സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയും.
നിതാ കെജ്രെവാൾ
(കേന്ദ്ര ഗ്രാമവികസന മന്ത്രാലയ ജോയിന്റ് സെക്രട്ടറിയാണു ലേഖിക)
2015-16 ലെ ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം പ്രായപൂർത്തിയായ ഇന്ത്യൻ സ്ത്രീകളിൽ 50 ശതമാനത്തിലധികം പേർ വിളർച്ച ബാധിച്ചവരാണ്. 23 ശതമാനം പേർക്കു തൂക്കക്കുറവുണ്ട്. അവശ്യം വേണ്ട ആരോഗ്യപോഷകാഹാര സേവനങ്ങൾ സ്ത്രീകൾക്കു ലഭ്യമാക്കുന്നത് ഒരു വെല്ലുവിളിയായി തുടരുന്നു. 51.2 ശതമാനം സ്ത്രീകൾക്കു മാത്രമാണ് നാലോ അതിലധികമോ തവണ പ്രസവ പൂർവ ശുശ്രൂഷ ലഭ്യമായത്.
30.3 ശതമാനം ഗർഭിണികൾക്കു മാത്രമാണ് 100 ദിവസമെങ്കിലും അയൺ ഫോളിക് ആസിഡ് ഗുളികകൾ ലഭ്യമായിട്ടുള്ളതെന്നും സർവേ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുമുള്ള അവശ്യ സേവനങ്ങളുടെ വിതരണം ദേശീയതലത്തിലുള്ള ലോക്ക്ഡൗണ്‍ മൂലം തടസപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളുടെ പോഷണവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതില്‍ ആദ്യ 1000 ദിവസങ്ങളില്‍ ഉണ്ടാക്കിയ നേട്ടങ്ങളെ ഇവ പിന്നോട്ടടിക്കുമെന്ന ആശങ്കയുയര്‍ത്തി.
63.3 ലക്ഷത്തിലധികം സ്വാശ്രയ സംഘങ്ങളുടെയും 6.98 കോടി വനിതാ അംഗങ്ങളുടെയും ശൃംഖലയായ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം ദാരിദ്ര്യ നിർമാർജനത്തിനും ദരിദ്ര കുടുംബങ്ങളുടെ സാമൂഹിക ഉന്നമനത്തിനും വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുന്നു. മഹാമാരി പോലുള്ള അടിയന്തര സാഹചര്യങ്ങൾ മൂലം സൃഷ്ടിക്കപ്പെടുന്നതും ഭക്ഷ്യപോഷക സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നതുമായ ഘടകങ്ങൾ പ്രതിരോധിക്കുന്നതിനും പരിഹരിക്കുന്നതിനും സാമൂഹിക അധിഷ്ഠിത സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടാണ് ദൗത്യം മുന്നോട്ടുപോകുന്നത്.
കൂട്ടായ്മയുടെ ശക്തി
സ്വാശ്രയസംഘങ്ങളുടെയും അവയുടെ കൂട്ടായ്മയുടെയും ശക്തി കുടികൊള്ളുന്നത് അവയുടെ താഴെത്തട്ടിലുള്ള സ്വാധീനം, പരസ്പര ബന്ധിത ശൃംഖല, സാമൂഹിക മൂലധനം എന്നിവയിലാണ്. പോഷകാഹാര- പോഷകസമൃദ്ധ കാർഷിക മാതൃകകളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനു വേണ്ട കാര്യക്ഷമത വർധിപ്പിക്കൽ, സാമൂഹികാധിഷ്ഠിത സ്വാശ്രയ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തൽ, ഇക്കാര്യങ്ങൾക്കു വേണ്ട മാർഗദർശനം നൽകാൻ നിയോഗിക്കപ്പെട്ട വ്യക്തികളെ പരിശീലിപ്പിക്കുക എന്നിവയെല്ലാം ദൗത്യത്തിന്റെ ഭാഗമാണ്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ വിജയത്തിൽ ഇവയെല്ലാം സുപ്രധാന പങ്ക് വഹിക്കുന്നു.
സ്ത്രീകളുടെ സ്വയം തീരുമാനങ്ങളെടുക്കുന്നതിനുള്ള സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും വർധിപ്പക്കുന്നതിലൂടെ സാമൂഹിക, ഗാർഹിക തലങ്ങളിൽ ഭക്ഷ്യ ബജറ്റുകൾക്കും ഭക്ഷണ വൈവിധ്യത്തിനും വേണ്ട വരുമാനവിഹിതം വര്‍ധിക്കുന്നു എന്നു വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് 2010-11 ൽ മഹിള കിസാൻ സശക്തികരണ്‍ പരിയോജന (എം.കെ.എസ്.പി.) ആരംഭിച്ചത്. ഈ പദ്ധതി അഞ്ചു വർഷം കൊണ്ടുതന്നെ സാർവത്രികമാക്കാൻ സാധിച്ചു. സംസ്ഥാനങ്ങളിലെ ഗ്രാമീണ ഉപജീവന ദൗത്യങ്ങളുടെ വാർഷിക പ്രവർത്തന പദ്ധതികളുമായി യോജിച്ചാണു പദ്ധതി മുന്നോട്ടുപോകുന്നത്. ഇതുവരെ 40.22 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പോഷക കൃഷിത്തോട്ടങ്ങൾ സജ്ജമാക്കാൻ സഹായം നൽകിക്കഴിഞ്ഞു.
പോഷകാഹാര ആരോഗ്യം പദ്ധതികൾ നടപ്പാക്കുമ്പോൾ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത് ഉറപ്പുവരുത്തുന്നതിനും പരിവർത്തനം സാധ്യമാക്കുന്നതിനും ദൗത്യം പ്രതിജ്ഞാബദ്ധമാണ്. സ്ത്രീകൾ നേതൃത്വം നൽകുന്ന ഉപജീവനമാർഗങ്ങളും സംരംഭങ്ങളും ശക്തിപ്പെടുത്തുന്നതിലൂടെ സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയും.
നിതാ കെജ്രെവാൾ
(കേന്ദ്ര ഗ്രാമവികസന മന്ത്രാലയ ജോയിന്റ് സെക്രട്ടറിയാണു ലേഖിക)