ടൂറിസം ദിനാഘോഷം ആരംഭിച്ചിട്ട് ഇന്ന് 40 വര്‍ഷം തികയുകയാണ്. വിനോദസഞ്ചാരവും ഗ്രാമീണ വികസനവുമാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ലോകത്തിന്റെ സംസ്കാരവും പാമ്പര്യവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസത്തിന്റെ പങ്ക് എടുത്തുകാട്ടാനാണ് ഈ ദിനാഘോഷംകൊണ്ടു ലോക ടൂറിസം സംഘടന (ഡബ്ല്യുടിഒ) ലക്ഷ്യമിടുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ഉപഭോക്താവിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ട് എന്നതു വലിയ വെല്ലുവിളിയാണ്. സാമ്പത്തിക ക്രയവിക്രയം കുറഞ്ഞു. ജനങ്ങളുടെ വാങ്ങല്‍ശേഷി കുറഞ്ഞു. കോവിഡ് കേരളത്തിലെ വ്യവസായ മേഖലകളില്‍ ഉണ്ടാക്കിയ ആഘാതം സങ്കീര്‍ണമാണ്. ഉത്പന്നത്തില്‍ ഗുണമേന്മ കുറയ്ക്കാതെ, ചെലവു കുറച്ച് പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കണം.
ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കളിലേക്ക് നേരിട്ട് ഉത്പന്നമെത്തിക്കുന്ന പുതിയ വിപണനരീതി കണ്ടെത്തണം. സാങ്കേതിക വിദ്യ ലഭ്യമാക്കാന്‍ പൊതു ഫെസിലിറ്റി സെന്റര്‍ ഉണ്ടാകണം. ഡിജിറ്റല്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പ്രയോജനപ്പെടുത്തണം. ഇതിന് ഉത്തേജക പാക്കേജുകളും പ്രവര്‍ത്തന മൂലധനവും ലഭ്യമാക്കിയേ മതിയാകൂ. ഇതിലൂടെ പണലഭ്യത ഉറപ്പാക്കാനും ബിസിനസ് മേഖല സജീവമാക്കാനും കഴിയും.
ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക
രാജ്യാന്തര സഞ്ചാരികളെ ഉടൻ നമുക്കു പ്രതീക്ഷിക്കാനാകില്ല. പകരം ആഭ്യന്തരസഞ്ചാരികളെ പ്രതീക്ഷിക്കാം. തനിമയാര്‍ന്ന പ്രകൃതിയുടെയും പഴമയുടെയും പൊരുള്‍ തിരിച്ചറിഞ്ഞ ആധുനികസമൂഹം ഗ്രാമീണ ടൂറിസത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു.
ടൂറിസം ഡെസ്റ്റിനേഷന്റെ സമീപത്തുള്ള ഗ്രാമങ്ങളും അവിടത്തെ കാഴ്ചകളും ജീവിതരീതിയുമെല്ലാം ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്ന പ്രവര്‍ത്തനമാണ് ഗ്രാമീണ ടൂറിസം. ടൂറിസം ആകര്ഷണങ്ങള് ഉത്പന്നങ്ങളാക്കി വിപണനം ചെയ്യുമ്പോള്‍ ടൂറിസം വ്യവസായം സാമൂഹ്യ മൂലധനത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ ഒന്നായി മാറുന്നു. ഇവിടെയാണു പങ്കാളിത്ത ടൂറിസം വികസനത്തിന്റെ പ്രസക്തി.
ചില നിര്‍ദേശങ്ങള്‍
1. അടിസ്ഥാനസൗകര്യങ്ങള്‍ മികച്ച നിലവാരത്തിലെത്തിക്കുക
2.എല്ലാ ജില്ലകളെയും കോര്‍ത്തിണക്കി ഗ്രാമീണ ടൂറിസം പാക്കേജ് നടപ്പാക്കുക. കേരളത്തിന്റെ ടൂറിസം ഉത്പന്നങ്ങളില്‍ ആകൃഷ്ടരായി വരുന്ന സഞ്ചാരികള്‍ക്കു ഗ്രാമീണജീവിതം ആസ്വദിക്കാനുള്ള അവസരം ഒരുക്കുക.
3. കേരളീയ പൈതൃക കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ടൂറിസം ഉത്സവം സംസ്ഥാനത്തെ എല്ലാ സഞ്ചാര കേന്ദ്രങ്ങളിലും നടത്തുക.
4. മടങ്ങിവന്ന പ്രവാസികളുടെ നൈപുണ്യവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുക.
5.ഹോസ്പിറ്റല്‍- ഹോസ്പിറ്റാലിറ്റി സഹകരണം ഉറപ്പാക്കുക. ആയുര്‍വേദ ശാരീരിക ചികിത്സാ രീതികള്‍ തെരഞ്ഞെടുക്കാന്‍ അവസരം ഒരുക്കുക.
6. സഞ്ചാരയോഗ്യമായ നദികള്‍, കായലുകള്‍, കനാലുകള്‍ മറ്റ് ജലപാതകളുമായി ബന്ധപ്പെടുത്തി (വെളിച്ചവും വാര്‍ത്താവിനിമയവും) കായല്‍ ടൂറിസം വികസിപ്പിക്കണം.
7. കുടുംബശ്രീയും സ്ത്രീശക്തീകരണവും സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തി സേവനമേഖലയിലെ ശക്തമായ മനുഷ്യവിഭവശേഷിയെ ഉപയോഗിക്കണം.
8. വ്യവസായ സംരംഭകരെ യഥാസമയം പരിശീലനത്തിലൂടെ സൃഷ്ടിച്ച് ഈ മേഖലയില്‍ വ്യവസായം തുടങ്ങാനുള്ള ആത്മവിശ്വാസവും ബാങ്കുകളുടെ സഹായത്തോടെ മൂലധനവും നല്‍കണം.
9. എല്ലാ മാസവും വിനോദസഞ്ചാരികളെ വരവേല്‍ക്കുന്ന സംസ്ഥാനമായി കേരളം മാറണം. ഇതിനായുള്ള ഗ്രാമീണ ടൂര്‍ പാക്കേജുകള്‍ തയാറാക്കണം.
കോവിഡിനൊപ്പം ജീവിക്കാന്‍ നാം പഠിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു പുതിയ ശൈലിയിലേക്കു നമുക്കു മുന്നേറാം. ജനങ്ങള്‍, ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി നടത്തുന്ന വ്യവസായമായി ടൂറിസം മാറ്റേണ്ടിയിരിക്കുന്നു.
വര്‍ഗീസ് പുന്നന്‍
(ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ മുന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറും സെക്രട്ടറിയുമാണ് ലേഖകന്‍ )
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ഉപഭോക്താവിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ട് എന്നതു വലിയ വെല്ലുവിളിയാണ്. സാമ്പത്തിക ക്രയവിക്രയം കുറഞ്ഞു. ജനങ്ങളുടെ വാങ്ങല്‍ശേഷി കുറഞ്ഞു. കോവിഡ് കേരളത്തിലെ വ്യവസായ മേഖലകളില്‍ ഉണ്ടാക്കിയ ആഘാതം സങ്കീര്‍ണമാണ്. ഉത്പന്നത്തില്‍ ഗുണമേന്മ കുറയ്ക്കാതെ, ചെലവു കുറച്ച് പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കണം.
ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കളിലേക്ക് നേരിട്ട് ഉത്പന്നമെത്തിക്കുന്ന പുതിയ വിപണനരീതി കണ്ടെത്തണം. സാങ്കേതിക വിദ്യ ലഭ്യമാക്കാന്‍ പൊതു ഫെസിലിറ്റി സെന്റര്‍ ഉണ്ടാകണം. ഡിജിറ്റല്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പ്രയോജനപ്പെടുത്തണം. ഇതിന് ഉത്തേജക പാക്കേജുകളും പ്രവര്‍ത്തന മൂലധനവും ലഭ്യമാക്കിയേ മതിയാകൂ. ഇതിലൂടെ പണലഭ്യത ഉറപ്പാക്കാനും ബിസിനസ് മേഖല സജീവമാക്കാനും കഴിയും.
ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക
രാജ്യാന്തര സഞ്ചാരികളെ ഉടൻ നമുക്കു പ്രതീക്ഷിക്കാനാകില്ല. പകരം ആഭ്യന്തരസഞ്ചാരികളെ പ്രതീക്ഷിക്കാം. തനിമയാര്‍ന്ന പ്രകൃതിയുടെയും പഴമയുടെയും പൊരുള്‍ തിരിച്ചറിഞ്ഞ ആധുനികസമൂഹം ഗ്രാമീണ ടൂറിസത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു.
ടൂറിസം ഡെസ്റ്റിനേഷന്റെ സമീപത്തുള്ള ഗ്രാമങ്ങളും അവിടത്തെ കാഴ്ചകളും ജീവിതരീതിയുമെല്ലാം ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്ന പ്രവര്‍ത്തനമാണ് ഗ്രാമീണ ടൂറിസം. ടൂറിസം ആകര്ഷണങ്ങള് ഉത്പന്നങ്ങളാക്കി വിപണനം ചെയ്യുമ്പോള്‍ ടൂറിസം വ്യവസായം സാമൂഹ്യ മൂലധനത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ ഒന്നായി മാറുന്നു. ഇവിടെയാണു പങ്കാളിത്ത ടൂറിസം വികസനത്തിന്റെ പ്രസക്തി.
ചില നിര്‍ദേശങ്ങള്‍
1. അടിസ്ഥാനസൗകര്യങ്ങള്‍ മികച്ച നിലവാരത്തിലെത്തിക്കുക
2.എല്ലാ ജില്ലകളെയും കോര്‍ത്തിണക്കി ഗ്രാമീണ ടൂറിസം പാക്കേജ് നടപ്പാക്കുക. കേരളത്തിന്റെ ടൂറിസം ഉത്പന്നങ്ങളില്‍ ആകൃഷ്ടരായി വരുന്ന സഞ്ചാരികള്‍ക്കു ഗ്രാമീണജീവിതം ആസ്വദിക്കാനുള്ള അവസരം ഒരുക്കുക.
3. കേരളീയ പൈതൃക കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ടൂറിസം ഉത്സവം സംസ്ഥാനത്തെ എല്ലാ സഞ്ചാര കേന്ദ്രങ്ങളിലും നടത്തുക.
4. മടങ്ങിവന്ന പ്രവാസികളുടെ നൈപുണ്യവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുക.
5.ഹോസ്പിറ്റല്‍- ഹോസ്പിറ്റാലിറ്റി സഹകരണം ഉറപ്പാക്കുക. ആയുര്‍വേദ ശാരീരിക ചികിത്സാ രീതികള്‍ തെരഞ്ഞെടുക്കാന്‍ അവസരം ഒരുക്കുക.
6. സഞ്ചാരയോഗ്യമായ നദികള്‍, കായലുകള്‍, കനാലുകള്‍ മറ്റ് ജലപാതകളുമായി ബന്ധപ്പെടുത്തി (വെളിച്ചവും വാര്‍ത്താവിനിമയവും) കായല്‍ ടൂറിസം വികസിപ്പിക്കണം.
7. കുടുംബശ്രീയും സ്ത്രീശക്തീകരണവും സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തി സേവനമേഖലയിലെ ശക്തമായ മനുഷ്യവിഭവശേഷിയെ ഉപയോഗിക്കണം.
8. വ്യവസായ സംരംഭകരെ യഥാസമയം പരിശീലനത്തിലൂടെ സൃഷ്ടിച്ച് ഈ മേഖലയില്‍ വ്യവസായം തുടങ്ങാനുള്ള ആത്മവിശ്വാസവും ബാങ്കുകളുടെ സഹായത്തോടെ മൂലധനവും നല്‍കണം.
9. എല്ലാ മാസവും വിനോദസഞ്ചാരികളെ വരവേല്‍ക്കുന്ന സംസ്ഥാനമായി കേരളം മാറണം. ഇതിനായുള്ള ഗ്രാമീണ ടൂര്‍ പാക്കേജുകള്‍ തയാറാക്കണം.
കോവിഡിനൊപ്പം ജീവിക്കാന്‍ നാം പഠിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു പുതിയ ശൈലിയിലേക്കു നമുക്കു മുന്നേറാം. ജനങ്ങള്‍, ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി നടത്തുന്ന വ്യവസായമായി ടൂറിസം മാറ്റേണ്ടിയിരിക്കുന്നു.
വര്‍ഗീസ് പുന്നന്‍
(ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ മുന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറും സെക്രട്ടറിയുമാണ് ലേഖകന്‍ )