+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊഴിൽനിയമങ്ങളും പ്രതിസന്ധിയിൽ

രാജ്യത്തെ മുഴുവൻ ബാധിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതുമായ നിയമങ്ങൾ വേണ്ടത്ര കൂടിയാലോചന നടത്താതെയും പാർലമെന്‍ററി ഉപസമിതികൾക്ക് വി
തൊഴിൽനിയമങ്ങളും  പ്രതിസന്ധിയിൽ
രാജ്യത്തെ മുഴുവൻ ബാധിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതുമായ നിയമങ്ങൾ വേണ്ടത്ര കൂടിയാലോചന നടത്താതെയും പാർലമെന്‍ററി ഉപസമിതികൾക്ക് വിശദമായ പഠനത്തിനായി കൊടുക്കാതെയും മിന്നൽവേഗത്തിലാണു പാസാക്കി വരുന്നത്. കഴിഞ്ഞ ദിവസം കാർഷിക പരിഷ്കരണ ബില്ലുകൾ പാസാക്കിയപ്പോൾ പ്രതിപക്ഷത്തിന്‍റെയോ കർഷകസംഘടനകളുടെയോ അഭിപ്രായങ്ങൾക്ക് പുല്ലുവില പോലും നൽകിയില്ല. അതേ മാതൃകയിലാണ് രാജ്യത്തെ തൊഴിൽ നിയമങ്ങളും അടിമുടി മാറ്റുന്നത്.

തൊഴിൽ കൺകറന്‍റ് ലിസ്റ്റിലാണുള്ളത്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഇക്കാര്യത്തിൽ നിയമങ്ങൾ നിർമിക്കാം. എന്നാൽ കേന്ദ്രനിയമത്തെ അതിലംഘിച്ചുള്ള സംസ്ഥാന നിയമങ്ങൾക്ക് നിലനിൽക്കാനാകില്ല. ഒന്നാം മോദി സർക്കാരിന്‍റെ കാലത്തുതന്നെ രാജ്യത്തുള്ള 44 തൊഴിൽ നിയമങ്ങൾ നാലു കോഡുകളായി ഏകോപിപ്പിച്ച് നവീകരിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

രണ്ടാം മോദി സർക്കാർ അധികാരമേറ്റെടുത്തപ്പോൾ മുതൽ തൊഴിൽ നിയമ നവീകരണവുമായി മുന്നോട്ടുപോയി. വേജ് കോഡ് ബിൽ 2019 ജൂലൈ 23 നു ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടു. ലേബർ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷാംഗങ്ങളുടെയും ട്രേഡ് യൂണിയനുകളുടെയും അഭിപ്രായത്തിനു പുല്ലുവിലയാണ് സർക്കാർ നൽകിയത്. അംഗങ്ങൾക്ക് പഠിക്കാൻ ആവശ്യമായ സമയം ലഭിച്ചില്ല. പാർലമെന്‍റിൽ കാര്യമായ ചർച്ചയ്ക്ക് അവസരം ലഭിച്ചില്ല. ഏകപക്ഷീയമായി ജൂലൈ 30നു ലോക്സഭയും ഓഗസ്റ്റ് രണ്ടിനു രാജ്യസഭയും പാസാക്കി. ഓഗസ്റ്റ് എട്ടിനു നിലവിൽവന്നു. തൊഴിലാളി താത്പര്യങ്ങൾക്ക് വിരുദ്ധമായ നിരവധി കാര്യങ്ങൾ ആ നിയമത്തിൽ ഉണ്ട്. എന്നാൽ ചട്ടങ്ങൾ രൂപപ്പെടുത്തുന്ന കാര്യത്തിൽ മെല്ലെപ്പോക്കാണു കണ്ടത്.

വേജ് കോഡ് ബിൽ അവതരിപ്പിച്ച ദിവസം തന്നെയാണ് ഒക്കുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷനെ സംബന്ധിച്ച ബില്ലും പാർലമെന്‍റിൽ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ, പ്രതിപക്ഷത്തിന്‍റെയും ട്രേഡ് യൂണിയനുകളുടെയും പൗരസമൂഹത്തിന്‍റെയും സമ്മർദ ഫലമായി ഈ ബിൽ പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പഠനത്തിനും അഭിപ്രായങ്ങൾക്കും വിട്ടു. തുടർന്ന് അവതരിപ്പിക്കപ്പെട്ട വ്യവസായ ബന്ധ ബില്ലും സാമൂഹിക സുരക്ഷാ ബില്ലും പാർലമെന്‍ററി ഉപസമിതിക്ക് വിട്ടു. ഈ ബില്ലുകളെ സംബന്ധിച്ച് പാർലമെന്‍ററി ഉപസമിതി വിശദമായ പഠനങ്ങൾ നടത്തി സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. ഇവ പാർലമെന്‍റിൽ സമർപ്പിക്കാൻ സജ്ജമായിരിക്കുന്ന വേളയിലാണ് പുതിയ തീരുമാനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. 2019ൽ അവതരിപ്പിക്കപ്പെട്ട് പാർലമെന്‍ററി കമ്മിറ്റിയുടെ പരിഗണനയിൽ ഇരിക്കുന്ന ഈ മൂന്നു ബില്ലുകളും ഏകപക്ഷീയമായി പിൻവലിച്ച് പുതിയ മൂ‍ന്നു ബില്ലുകൾ ലോക്സഭയിൽ സെപ്റ്റംബർ 19ന് അവതരിപ്പിക്കപ്പെട്ടു. കുറച്ചു മാസക്കാലം ലേബർ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ നടത്തിയ പരിചിന്തനങ്ങൾ വൃഥാവിലായി.

2019ൽ അവതരിപ്പിക്കപ്പെട്ട മൂന്നു ബില്ലുകളെ സംബന്ധിച്ചുതന്നെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉണ്ടായിട്ടുള്ളത്. നിലവിലുള്ള നിയമങ്ങളെക്കാൾ പ്രതിലോമകരമാണ് എന്നതാണ് ഇവയെ സംബന്ധിച്ച ആക്ഷേപം. എന്നാൽ, ഇവയെ മാറ്റുന്നതിനായി ഇപ്പോൾ അവതരിപ്പിക്കപ്പെട്ട ബില്ലുകൾ പഴയതിനേക്കാൾ അപകടകരമാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ കാണാൻ കഴിയും.

ഇത്തവണത്തെ ബില്ലിൽ കൂടുതൽ അധികാരങ്ങൾ സർക്കാരിനു നൽകപ്പെട്ടിട്ടുണ്ടെന്നു കാണാം. ചട്ടങ്ങൾ രൂപപ്പെടുത്താൻ വളരെ വിശാലമായ ഇടവുമുണ്ട്. വ്യവസായ ഉടമകൾക്കു കൂടുതൽ അധികാരങ്ങളും ആനുകൂല്യങ്ങളും 2020ലെ ബില്ലിൽ നൽകിയിരിക്കുന്നു. നിലവിൽ ഫാക്ടറി നിയമത്തിന്‍റെ പരിധി 10 ജീവനക്കാരാണ്. ഓഫീസുകളും മറ്റുമാണെങ്കിൽ 20 ആകും. പുതിയ ബില്ലിൽ അത് ഇരുപതും നാൽപ്പതുമായി വർധിപ്പിച്ചിരിക്കുന്നു. ദൂരവ്യാപകമായ പ്രത്യാഘാതം ഉളവാക്കുന്ന ഒന്നാണിത്.

രാജ്യത്തെ വലിയ വിഭാഗം വ്യവസായ ഉടമകൾക്ക് തൊഴിലാളികൾക്ക് നിയമാനുസൃതം നൽകേണ്ട പരിരക്ഷകളിൽനിന്ന് ഒഴിഞ്ഞുമാറാനും ലാഭം വർധിപ്പിക്കാനും കഴിയും. പിഎഫ്, ഇഎസ്ഐ, പെൻഷൻ, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ നാൽപ്പതിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ നിഷേധിക്കപ്പെടും. എല്ലാ തൊഴിലാളികൾക്കും പിഎഫ് പോലെയുള്ള സാമൂഹിക സുരക്ഷ ഏർപ്പെടുത്തണമെന്ന് ഐഎൽഒ നിർദേശം ഉള്ളപ്പോഴാണു പിന്നാക്കംപോകൽ.

ഇപ്പോൾ ഇന്ത്യയിലെ 94 ശതമാനം തൊഴിലാളികളും അസംഘടിതരാണ്. സംഘടനയില്ലാത്തവർ മാത്രമല്ല അസംഘടിത തൊഴിലാളികൾ. നിയമപരിരക്ഷ, തൊഴിൽ സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവയില്ലാത്തവരാണവർ. അസംഘടിത തൊഴിലാളികളുടെ എണ്ണം വലിയതോതിൽ വർധിക്കാൻ പുതിയ നിയമം വഴിവയ്ക്കും. നിതാന്തമായി ഇന്ത്യയിൽ തുടരുന്ന ദാരിദ്ര്യത്തിന്‍റെ മുഖ്യകാരണമായി വിലയിരുത്തപ്പെടുന്നത് രാജ്യത്തെ ബഹുഭൂരിപക്ഷം പേരും അസംഘടിത തൊഴിലാളികളാണെന്നതാണ്. ഈ നിയമം രാജ്യത്തെ കൂടുതൽ ദാരിദ്ര്യത്തിലേക്കു തള്ളിവിടുകയും ചെയ്യും.

ലോകമെങ്ങുമുള്ള രാഷ്‌ട്രങ്ങളിലെ തൊഴിൽ നിയമങ്ങൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നത് അന്താരാഷ്‌ട്ര തൊഴിൽ സംഘടന (ഐഎൽഒ) ആണ്. ഐഎൽഒയുടെ സമ്മേളനങ്ങൾ അംഗീകരിക്കുന്ന കൺവൻഷനുകൾക്കനുസൃതമായി അതതു രാജ്യങ്ങളിൽ നിയമങ്ങൾ രൂപപ്പെടുത്തേണ്ടത് അംഗരാജ്യങ്ങളുടെ ചുമതലയാണ്. ഇന്ത്യ സ്ഥാപക അംഗമാണ്. ഐഎൽഒയുടെ കൺവൻഷനുകൾക്ക് കടകവിരുദ്ധമായ നിലപാടാണു മിക്കവാറും കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നു കാണാം. ഇന്ത്യൻ ലേബർ കോൺഫറൻസിന്‍റെ യോഗം വിളിച്ചിട്ട് വർഷങ്ങളായി. ഭരണകക്ഷിയുടെ ട്രേഡ് യൂണിയന്‍റെ വിയോജിപ്പുകളെ പോലും നിഷ്കരുണമാണ് തള്ളിക്കളയുന്നത്. കാർഷിക -തൊഴിൽ മേഖലകളിൽ നടത്തുന്ന ഇത്തരം പരിഷ്കാരങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങളുടെ ശിഥലീകരണത്തിനു വഴിവയ്ക്കും.


ജോയി ഗോതുരുത്ത്
(വർക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍റെ (വിഫ്) ദേശീയ പ്രസിഡന്‍റാണ് ലേഖകൻ )