കോർപറേറ്റുകളുടെ ചൂഷണത്തിന് കർഷകരെ വിട്ടുകൊടുക്കരുതെന്നും ആവശ്യമായ ഇടപെടലുകൾ അടിയന്തരമായി നടത്തണമെന്നും കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷനും കേരള സോഷ്യൽ സർവീസ് ഫോറവും ദീപികയും സംയുക്തമായി കാർഷിക പരിഷ്കരണ ബില്ലുകളെക്കുറിച്ചു സംഘടിപ്പിച്ച വെബിനാറിൽ നിർദേശിച്ചു. കാർഷിക പരിഷ്കരണ നിയമങ്ങൾ നടപ്പാക്കുമ്പോൾ കർഷകർക്കുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കണമെന്നും നിയമങ്ങളിലെ കർഷക വിരുദ്ധത തിരുത്തണമെന്നും വെബിനാർ ആവശ്യപ്പെട്ടു.
നിയമങ്ങളിലെ കർഷകവിരുദ്ധത എതിർക്കപ്പെടുമ്പോൾത്തന്നെ പരിഷ്കരണങ്ങൾ കാർഷിക മേഖലയ്ക്കും കർഷകർക്കും എങ്ങനെ പ്രയോജനപ്പെടുത്താമെന്നതു സംബന്ധിച്ച് വിശദമായ പഠനം നടത്തും.
കോർപറേറ്റുകളുടെ പിടിയിലകപ്പെടാതെ കർഷകരെ രക്ഷിക്കാൻ അവരെ സംഘടിപ്പിച്ചുകൊണ്ട് ഇടപെടലുകൾ നടത്തും. നിയമത്തിന്റെ അപകടങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും കർഷകരെ ബോധവത്കരിക്കുന്നതിനുള്ള നടപടികളെടുക്കാനും വെബിനാറിൽ തീരുമാനിച്ചു.
കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ ചെയർമാനും കാഞ്ഞിരപ്പള്ളി ബിഷപ്പുമായ മാർ ജോസ് പുളിക്കൽ വെബിനാറിൽ അധ്യക്ഷനായിരുന്നു. കാർഷിക മേഖല കോർപറേറ്റുകൾക്കു തീറെഴുതിക്കൊടുത്താൽ കർഷകർക്ക് ഒരുപാട് പ്രതിസന്ധികളെ നേരിടേണ്ടിവുമെന്ന് അദ്ദേഹം പറഞ്ഞു. വിത്തിന്റെയും വിപണിയുടെയും വില നിശ്ചയിക്കുന്നത് കോർപറേറ്റുകളായി മാറും. ഗ്രാമചന്തകൾ തകർന്നടിയും. ജനിതകമാറ്റം വരുത്തിയ വിത്തുകളടക്കം കൃഷിയിടത്തിലെത്തും. കർഷകരുടെ സാമ്പത്തിക തകർച്ചയ്ക്ക് ആക്കം കൂട്ടും. ഇവയെക്കുറിച്ചെല്ലാം ബോധവത്കരണം നടത്തി പ്രതിസന്ധികൾക്കു കർഷകരെ വിട്ടുകൊടുക്കാതിരിക്കാൻ ഫലപ്രദമായി ഇടപെടുമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
പരിഷ്കരണത്തിനായി കൊണ്ടുവന്നിരിക്കുന്ന നിയമങ്ങളിലെ ഗുണപരമായ കാര്യങ്ങൾ പ്രയോജനപ്പെടുത്തണെന്ന് ഇൻഫാം ദേശീയ രക്ഷാധികാരിയും താമരശേരി ബിഷപ്പുമായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർദേശിച്ചു. എന്ത് കൃഷി ചെയ്യണമെന്നും എത്രമാത്രം കൃഷിചെയ്യണമെന്നും കോർപറേറ്റുകൾ തീരുമാനിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന നിയമങ്ങളിൽ ഗൗരവതരമായ ആശങ്കകൾ ഉണ്ടെന്ന് സീറോ മലബാർ സഭാ മീഡിയ കമ്മീഷൻ ചെയർ മാനും തലശേരി അതിരൂപത സഹായമെത്രാനുമായ മാർ ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി. താങ്ങുവില ഇല്ലാതാക്കിയാൽ കർഷകർക്കു പിടിച്ചുനിൽക്കാനാവില്ല. എല്ലാ വിളകൾക്കും താങ്ങുവില കിട്ടണം. കൂടാതെ കൃഷിഭൂമിയിൽ കർഷകർക്കുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക മേഖലയിൽ പരിഷ്കരണങ്ങൾ ആവശ്യമാണെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു. എന്നാൽ ഇത്രയും ജനങ്ങളെ ബാധിക്കുന്ന ബില്ലുകൾ വേണ്ടത്ര ജനകീയ ചർച്ചകളില്ലാതെയാണ് പാസാക്കപ്പെട്ടത്. നിയമപരിഷ്കരണത്തോടെ നാട്ടു ചന്തകൾക്ക് നിയമപരമായ പരിരക്ഷ കിട്ടുമ്പോൾ കർഷകർ അതു പ്രയോജനപ്പെടുത്തുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക പരിഷ്കരണങ്ങളിൽ നിരവധി അപകടങ്ങൾ ഒളിച്ചിരിപ്പുണ്ടെന്ന് വെബിനാറിൽ വിഷയമവതരിപ്പിച്ച ഡോ. ജോസ് ജോസഫ് പറഞ്ഞു. കരാറിൽ ഏർപ്പെട്ടാൽ ചെറുകിട കർഷകർക്ക് പല പ്രതിസന്ധികളെയും നേരിടേണ്ടിവരും. ഉത്പന്നങ്ങളുടെ ഗുണനിലവാരം മുഖ്യവിഷയമായി മാറും. ഗുണനിലവാരത്തിന്റെ പേരിൽ നിസാര കാരണങ്ങൾ നിരത്തി പ്രതിഫലം തടയാൻവരെ കഴിയും. ഇതിനെതിരേയുള്ള പരാതികളിൽ കർഷകർക്ക് അനുകൂലമായ തീരുമാനമുണ്ടാകാനുള്ള സാധ്യതയും വിരളമായിരിക്കും. രാജ്യത്തെ കാർഷിക ഗവേഷണ സ്ഥാപനങ്ങളുടെ തകർച്ചയ്ക്കും പുതിയ നിയമങ്ങൾ വഴിതെളിക്കും. ജനിതകമാറ്റം വരുത്തിയതടക്കം സ്വകാര്യ കമ്പനികൾ നൽകുന്ന വിത്തുകൾ ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകൾ പഠനവിധേയമാക്കാൻ കഴിയാതെവരുമെന്നും ഡോ. ജോസ് ജോസഫ് പറഞ്ഞു.
ഇപ്പോൾ പാസാക്കപ്പെടുന്ന നിയമങ്ങൾ പെട്ടെന്നുണ്ടായതല്ലെന്നും വർഷങ്ങളുടെ തയാറെടുപ്പു നടന്നിട്ടുണ്ടെന്നും വിഷയാവതരണം നടത്തിയ ജയിംസ് വടക്കൻ പറഞ്ഞു. എന്നാൽ കർഷകരും കർഷക നേതാക്കളും ഇതേക്കുറിച്ചു ഗൗരവമായി പഠിച്ചിട്ടില്ല. നിലവിൽത്തന്നെ ഇടനിലക്കാരുടെ ചൂഷണത്തിന് കർഷകർ ഇരയാകുന്നുണ്ട്. ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനികൾ രൂപീകരിച്ച് കർഷകർ പ്രയോജനമെടുക്കണമെന്നും ജെയിംസ് വടക്കൻ പറഞ്ഞു. അതിനായി അടിയന്തര ഇടപെടലുകൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ കർഷകരുടെ ജിഹ്വയായ ദീപിക ഈ വിഷയത്തിലും കർഷകരോടൊപ്പമുണ്ടാകുമെന്ന് രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ വ്യക്തമാക്കി. ദീപിക ചീഫ് എഡിറ്റർ റവ.ഡോ. ജോർജ് കുടിലിൽ, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ, ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ, ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ, എകെസിസി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, പ്രഫ. റോണി കെ. ബേബി എന്നിവർ പങ്കെടുത്തു. കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ നന്ദി പറഞ്ഞു.
കർഷക അവകാശങ്ങൾ നിഷേധിക്കരുത്: മാർ ജോർജ് ആലഞ്ചേരി
കാർഷിക പരിഷ്കരണത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ നിയമങ്ങളുടെ പേരിൽ കർഷകരുടെ മാനുഷികമായ അവകാശങ്ങളും മൂല്യങ്ങളും നിഷേധിക്കപ്പെടാൻ ഇടയാകരുതെന്ന് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷനും കേരള സോഷ്യൽ സർവീസ് ഫോറവും ദീപികയും സംയുക്തമായി കാർഷിക പരിഷ്കരണ ബില്ലുകളെക്കുറിച്ചു സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയ്ക്കും കർഷകർക്കും ഗുണകരമായിട്ടുള്ള കാര്യങ്ങളെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കോർപറേറ്റ് തലത്തിലേക്കു മാറുമ്പോൾ കൃഷിക്കു മാത്രം വേറിട്ടു നിൽക്കാനാവാത്ത അവസ്ഥയാണ് സംജാതമാകുന്നത്. കൃഷിയിലും വ്യവസായവത്കരണം കടന്നുവരുന്നു. ലാഭകരമാകണമെങ്കിൽ കൃഷിയും കോർപറേറ്റ് തലത്തിലേക്ക് മാറണമെന്നതാണ് ആധുനിക ധനതത്വശാസ്ത്രത്തിന്റെ പ്രതിഫലനം. ഇത്തരത്തിൽ സമ്പദ്വ്യവനസ്ഥയുടെ സമ്മർദത്തിലാണ് രാജ്യത്തെ കാർഷിക മേഖല. എന്നാൽ കാർഷിക മേഖല വ്യാവസായികവത്കരിക്കപ്പെടുമ്പോൾ കർഷകർ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്. ഇതിനെതിരേ ജാഗ്രത പാലിക്കണമെന്നും മാർ ആലഞ്ചേരി മുന്നറിയിപ്പുനൽകി.
നിയമങ്ങളിലെ കർഷകവിരുദ്ധത എതിർക്കപ്പെടുമ്പോൾത്തന്നെ പരിഷ്കരണങ്ങൾ കാർഷിക മേഖലയ്ക്കും കർഷകർക്കും എങ്ങനെ പ്രയോജനപ്പെടുത്താമെന്നതു സംബന്ധിച്ച് വിശദമായ പഠനം നടത്തും.
കോർപറേറ്റുകളുടെ പിടിയിലകപ്പെടാതെ കർഷകരെ രക്ഷിക്കാൻ അവരെ സംഘടിപ്പിച്ചുകൊണ്ട് ഇടപെടലുകൾ നടത്തും. നിയമത്തിന്റെ അപകടങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും കർഷകരെ ബോധവത്കരിക്കുന്നതിനുള്ള നടപടികളെടുക്കാനും വെബിനാറിൽ തീരുമാനിച്ചു.
കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ ചെയർമാനും കാഞ്ഞിരപ്പള്ളി ബിഷപ്പുമായ മാർ ജോസ് പുളിക്കൽ വെബിനാറിൽ അധ്യക്ഷനായിരുന്നു. കാർഷിക മേഖല കോർപറേറ്റുകൾക്കു തീറെഴുതിക്കൊടുത്താൽ കർഷകർക്ക് ഒരുപാട് പ്രതിസന്ധികളെ നേരിടേണ്ടിവുമെന്ന് അദ്ദേഹം പറഞ്ഞു. വിത്തിന്റെയും വിപണിയുടെയും വില നിശ്ചയിക്കുന്നത് കോർപറേറ്റുകളായി മാറും. ഗ്രാമചന്തകൾ തകർന്നടിയും. ജനിതകമാറ്റം വരുത്തിയ വിത്തുകളടക്കം കൃഷിയിടത്തിലെത്തും. കർഷകരുടെ സാമ്പത്തിക തകർച്ചയ്ക്ക് ആക്കം കൂട്ടും. ഇവയെക്കുറിച്ചെല്ലാം ബോധവത്കരണം നടത്തി പ്രതിസന്ധികൾക്കു കർഷകരെ വിട്ടുകൊടുക്കാതിരിക്കാൻ ഫലപ്രദമായി ഇടപെടുമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
പരിഷ്കരണത്തിനായി കൊണ്ടുവന്നിരിക്കുന്ന നിയമങ്ങളിലെ ഗുണപരമായ കാര്യങ്ങൾ പ്രയോജനപ്പെടുത്തണെന്ന് ഇൻഫാം ദേശീയ രക്ഷാധികാരിയും താമരശേരി ബിഷപ്പുമായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർദേശിച്ചു. എന്ത് കൃഷി ചെയ്യണമെന്നും എത്രമാത്രം കൃഷിചെയ്യണമെന്നും കോർപറേറ്റുകൾ തീരുമാനിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന നിയമങ്ങളിൽ ഗൗരവതരമായ ആശങ്കകൾ ഉണ്ടെന്ന് സീറോ മലബാർ സഭാ മീഡിയ കമ്മീഷൻ ചെയർ മാനും തലശേരി അതിരൂപത സഹായമെത്രാനുമായ മാർ ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി. താങ്ങുവില ഇല്ലാതാക്കിയാൽ കർഷകർക്കു പിടിച്ചുനിൽക്കാനാവില്ല. എല്ലാ വിളകൾക്കും താങ്ങുവില കിട്ടണം. കൂടാതെ കൃഷിഭൂമിയിൽ കർഷകർക്കുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക മേഖലയിൽ പരിഷ്കരണങ്ങൾ ആവശ്യമാണെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു. എന്നാൽ ഇത്രയും ജനങ്ങളെ ബാധിക്കുന്ന ബില്ലുകൾ വേണ്ടത്ര ജനകീയ ചർച്ചകളില്ലാതെയാണ് പാസാക്കപ്പെട്ടത്. നിയമപരിഷ്കരണത്തോടെ നാട്ടു ചന്തകൾക്ക് നിയമപരമായ പരിരക്ഷ കിട്ടുമ്പോൾ കർഷകർ അതു പ്രയോജനപ്പെടുത്തുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക പരിഷ്കരണങ്ങളിൽ നിരവധി അപകടങ്ങൾ ഒളിച്ചിരിപ്പുണ്ടെന്ന് വെബിനാറിൽ വിഷയമവതരിപ്പിച്ച ഡോ. ജോസ് ജോസഫ് പറഞ്ഞു. കരാറിൽ ഏർപ്പെട്ടാൽ ചെറുകിട കർഷകർക്ക് പല പ്രതിസന്ധികളെയും നേരിടേണ്ടിവരും. ഉത്പന്നങ്ങളുടെ ഗുണനിലവാരം മുഖ്യവിഷയമായി മാറും. ഗുണനിലവാരത്തിന്റെ പേരിൽ നിസാര കാരണങ്ങൾ നിരത്തി പ്രതിഫലം തടയാൻവരെ കഴിയും. ഇതിനെതിരേയുള്ള പരാതികളിൽ കർഷകർക്ക് അനുകൂലമായ തീരുമാനമുണ്ടാകാനുള്ള സാധ്യതയും വിരളമായിരിക്കും. രാജ്യത്തെ കാർഷിക ഗവേഷണ സ്ഥാപനങ്ങളുടെ തകർച്ചയ്ക്കും പുതിയ നിയമങ്ങൾ വഴിതെളിക്കും. ജനിതകമാറ്റം വരുത്തിയതടക്കം സ്വകാര്യ കമ്പനികൾ നൽകുന്ന വിത്തുകൾ ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകൾ പഠനവിധേയമാക്കാൻ കഴിയാതെവരുമെന്നും ഡോ. ജോസ് ജോസഫ് പറഞ്ഞു.
ഇപ്പോൾ പാസാക്കപ്പെടുന്ന നിയമങ്ങൾ പെട്ടെന്നുണ്ടായതല്ലെന്നും വർഷങ്ങളുടെ തയാറെടുപ്പു നടന്നിട്ടുണ്ടെന്നും വിഷയാവതരണം നടത്തിയ ജയിംസ് വടക്കൻ പറഞ്ഞു. എന്നാൽ കർഷകരും കർഷക നേതാക്കളും ഇതേക്കുറിച്ചു ഗൗരവമായി പഠിച്ചിട്ടില്ല. നിലവിൽത്തന്നെ ഇടനിലക്കാരുടെ ചൂഷണത്തിന് കർഷകർ ഇരയാകുന്നുണ്ട്. ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനികൾ രൂപീകരിച്ച് കർഷകർ പ്രയോജനമെടുക്കണമെന്നും ജെയിംസ് വടക്കൻ പറഞ്ഞു. അതിനായി അടിയന്തര ഇടപെടലുകൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ കർഷകരുടെ ജിഹ്വയായ ദീപിക ഈ വിഷയത്തിലും കർഷകരോടൊപ്പമുണ്ടാകുമെന്ന് രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ വ്യക്തമാക്കി. ദീപിക ചീഫ് എഡിറ്റർ റവ.ഡോ. ജോർജ് കുടിലിൽ, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ, ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ, ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ, എകെസിസി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, പ്രഫ. റോണി കെ. ബേബി എന്നിവർ പങ്കെടുത്തു. കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ നന്ദി പറഞ്ഞു.
കർഷക അവകാശങ്ങൾ നിഷേധിക്കരുത്: മാർ ജോർജ് ആലഞ്ചേരി
കാർഷിക പരിഷ്കരണത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ നിയമങ്ങളുടെ പേരിൽ കർഷകരുടെ മാനുഷികമായ അവകാശങ്ങളും മൂല്യങ്ങളും നിഷേധിക്കപ്പെടാൻ ഇടയാകരുതെന്ന് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷനും കേരള സോഷ്യൽ സർവീസ് ഫോറവും ദീപികയും സംയുക്തമായി കാർഷിക പരിഷ്കരണ ബില്ലുകളെക്കുറിച്ചു സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയ്ക്കും കർഷകർക്കും ഗുണകരമായിട്ടുള്ള കാര്യങ്ങളെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കോർപറേറ്റ് തലത്തിലേക്കു മാറുമ്പോൾ കൃഷിക്കു മാത്രം വേറിട്ടു നിൽക്കാനാവാത്ത അവസ്ഥയാണ് സംജാതമാകുന്നത്. കൃഷിയിലും വ്യവസായവത്കരണം കടന്നുവരുന്നു. ലാഭകരമാകണമെങ്കിൽ കൃഷിയും കോർപറേറ്റ് തലത്തിലേക്ക് മാറണമെന്നതാണ് ആധുനിക ധനതത്വശാസ്ത്രത്തിന്റെ പ്രതിഫലനം. ഇത്തരത്തിൽ സമ്പദ്വ്യവനസ്ഥയുടെ സമ്മർദത്തിലാണ് രാജ്യത്തെ കാർഷിക മേഖല. എന്നാൽ കാർഷിക മേഖല വ്യാവസായികവത്കരിക്കപ്പെടുമ്പോൾ കർഷകർ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്. ഇതിനെതിരേ ജാഗ്രത പാലിക്കണമെന്നും മാർ ആലഞ്ചേരി മുന്നറിയിപ്പുനൽകി.