സുതാര്യമല്ലാതെയും ജനാധിപത്യ പ്രക്രിയകളെ കണക്കിലെടുക്കാതെയും അധികാര കേന്ദ്രീകരണം നടത്തുന്ന നരേന്ദ്ര മോദി സർക്കാരിന്റെ നടപടികൾ ഒന്നിനുപുറകെ ഒന്നായി വരികയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൊറോണ വൈറസ് രോഗം വ്യാപിച്ചതിന്റെ മറവിൽ എല്ലാ രംഗത്തും അധികാരം കേന്ദ്രീകരിക്കുന്ന നടപടികളാണ് എടുക്കുന്നത്. വിദ്യാഭ്യാസനയവും പരിസ്ഥിതി ആഘാത ചട്ടങ്ങളും അടക്കമുള്ള അടിസ്ഥാന വിഷയങ്ങൾപോലും പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനു താത്പര്യമില്ല. ഇവയുടെ കരടിന്മേൽ കുറഞ്ഞ നാളുകളാണെങ്കിലും രാജ്യമൊട്ടാകെയുള്ള അമർഷവും പ്രതിഷേധവും സർക്കാരിലേക്ക് അഭിപ്രായങ്ങളായി പ്രവഹിച്ചു. എന്നാൽ, സർക്കാർ അവയൊന്നും പരിഗണിക്കാൻ തയാറായില്ലെന്നതാണ് യാഥാർഥ്യം.
ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം കരടുചട്ടങ്ങൾ പ്രസിദ്ധീകരിച്ചാൽ മതിയാകുമെന്ന സർക്കാരിന്റെ വാദത്തെ സുപ്രീംകോടതിതന്നെ തിരസ്കരിക്കുകയും ജനങ്ങളുടെ ഭാഷകളിൽ എല്ലാം പ്രസിദ്ധീകരിക്കാൻ എന്താണു തടസമെന്ന് ആരായുകയും ചെയ്തു. മോദി സർക്കാർ ജനകീയഭാഷകളെ വിദ്യാഭ്യാസത്തിലെന്നതുപോലെ ഭരണമാധ്യമത്തിലും വിവരമറിയാനുള്ള അവകാശത്തിലും നിഷേധിക്കാനാണു ശ്രമിക്കുന്നത്. ജനങ്ങൾ ദുർബലരാവുകയും അധികാരം കൈയാളുന്നവർ കൂടുതൽ ശക്തരാവുകയുംചെയ്യുന്ന പ്രക്രിയ.
വിദ്യാഭ്യാസ നയം
പുതിയ വിദ്യാഭ്യാസനയവും ഇന്ത്യയിലെ പരമോന്നത നയരൂപീകരണ വേദിയായ പാർലമെന്റിനെ ഇരുട്ടത്തു നിർത്തിയാണു പ്രഖ്യാപിച്ചത്. പാർലമെന്റിൽ ചർച്ചചെയ്യാത്ത വിദ്യാഭ്യാസനയം പുതിയതാണെന്നു പേരുണ്ടെങ്കിലും നൂതനമായ ഒന്നും ആ നയത്തിലില്ല. ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും വിദ്യാഭ്യാസത്തിനു പുറത്താണെന്ന യാഥാർഥ്യം നമ്മെ തുറിച്ചുനോക്കുമ്പോഴും ഉന്നത വിദ്യാഭ്യാസമാണ് ഏറ്റവും വിപുലമായ കച്ചവടത്തിന്റെ വഴി തുറക്കുന്നത്. സ്വകാര്യ സർവകലാശാലകളും അവയുടെ ശൃംഖലയായുള്ള കലാലയങ്ങളും കടന്നുവരും. പാവപ്പെട്ടവരും ആദിവാസികളും ദളിതരും മറ്റു പിന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കം നിൽക്കുന്നവരും മതന്യൂനപക്ഷങ്ങളിലെ ജാതിപരമായി അടിച്ചമർത്തപ്പെട്ടവരും വിദ്യാലയങ്ങളുടെ പടിവാതിൽ കടക്കാതെയിരിക്കാൻ ലക്ഷ്യമിടുന്നതാണു മോദി സർക്കാരിന്റെ വിദ്യാഭ്യാസനയം. കൺകറന്റ് പട്ടികയിൽപ്പെട്ട വിദ്യാഭ്യാസം, മോദി സർക്കാരിന്റെ നയംമൂലം സംസ്ഥാനങ്ങളുടെ അധികാരം കുറയുകയും സ്വകാര്യ കുത്തക കന്പനികളുടെ അധികാരം വിപുലമാക്കുകയുംചെയ്യും.
കാർഷിക നയം
മോദി സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യാഘാതം ഉണ്ടാകുന്നത് കാർഷികരംഗത്ത് അടിച്ചേൽപ്പിച്ച നിയമങ്ങൾ വഴിയാണ്. കർഷകരോട് ഏറെ സ്നേഹം വാക്കുകളിൽ പ്രകടിപ്പിക്കുകയും എന്നാൽ കർഷകർ ഒരു വിഭാഗം എന്ന നിലയിൽ ഇല്ലാതാകുകയും ചെയ്യുന്ന നയങ്ങളാണ് ഏറ്റവും ഒടുവിൽ മോദി സർക്കാർ ഇറക്കിയ മൂന്ന് ഓർഡിനൻസുകൾ. ഇതുസംബന്ധിച്ച് ബിൽ ലോക്സഭ പാസാക്കിക്കഴിഞ്ഞു. കരാർകൃഷിയും കാർഷികോത്പന്നങ്ങളുടെ ഓൺലൈൻ വ്യാപാരവും രാജ്യത്തിന്റെ മുക്കിനും മൂലയിലുമുള്ള കൃഷിയിടങ്ങളിലെ വിളകൾപോലും കുത്തക കന്പനികൾക്കു നേരിട്ടു കച്ചവടംചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനു പകരം ജനദ്രോഹപരമായി കുത്തക കന്പനികളെ സഹായിക്കുന്ന ബിജെപി സർക്കാരിന്റെ നടപടി ആഗോള മുതലാളിത്ത ശക്തികളോടുള്ള തികഞ്ഞ അടിമത്തമാണ്.
പ്രതിരോധം
ഒരു രാജ്യവും അതിന്റെ പ്രതിരോധ മേഖല വിദേശ കൈകടത്തലിന് തുറന്നുവയ്ക്കുകയില്ല. കോർപറേറ്റുകൾ വാഴുന്ന ഇന്നത്തെ ലോകത്ത് കമ്യൂണിസ്റ്റ് ലേബൽ ഒട്ടിച്ച ചൈന ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലും പ്രതിരോധരംഗത്തു കടന്നുകയറാൻ അവർക്കു സാധിക്കുന്നു. കോൺഗ്രസ് തുടങ്ങിവച്ച പ്രതിരോധ രംഗത്തെ വിദേശ നിക്ഷേപനയം മോദി വർധമാനമാക്കുന്നത് 22 ശതമാനത്തിൽനിന്ന് 74 ശതമാനത്തിലേക്കാണ്. സംഭവിക്കാവുന്ന ഒരു യുദ്ധകാലത്ത് ഒരു ഷൂസിന്റെ കാലുറയുടെപോലും ലഭ്യത പോരടിക്കുന്ന സൈനികർക്കു സുപ്രധാനമാണ്. എന്നാൽ, 74 ശതമാനം വിദേശനിക്ഷേപം കൈയാളുന്ന ഒരു കന്പനിക്ക് എന്തെല്ലാം തരത്തിലാണ് യുദ്ധകാലത്ത് രാജ്യത്തെ ദ്രോഹിക്കാൻ കഴിയുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളു. പ്രതിരോധ മേഖലയിലെ വിദേശനിക്ഷേപം തിടുക്കപ്പെട്ടു കൂട്ടിയതും സ്വയംപര്യാപ്ത ഭാരതമെന്ന മുദ്രാവാക്യത്തിന്റെ ലേബൽ ഒട്ടിച്ച് അടച്ചുപൂട്ടൽ കാലത്താണ്.
ആരോഗ്യം
രാജ്യത്തെ ജനങ്ങളുടെയെല്ലാം ആരോഗ്യപരിരക്ഷ ഒരു ആരോഗ്യകാർഡ് വഴി സമഗ്രമായി നൽകുന്ന പദ്ധതിയും സ്വയം പര്യാപ്തത എന്ന പരാശ്രിത പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ചതാണ്. ആരോഗ്യം സ്വകാര്യ കന്പനികൾക്കു കൊള്ളയടിക്കാനുള്ള വേദിയാക്കി നൽകുന്പോൾ രാജ്യത്തെ ഓരോ പൗരന്റെയും ആരോഗ്യ, രോഗ വിവരങ്ങളെല്ലാം കോർപറേറ്റുകൾക്കു കൈമാറുന്ന നടപടിയാണു മോദി സർക്കാരിന്റേത്. പൗരന്മാരുടെ സ്വകാര്യത പൂർണമായും വിദേശകന്പനികൾക്ക് അടിയറ വയ്ക്കാനാണ് മോദിയുടെ ശ്രമം.അതു കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെല്ലാം അനുവർത്തിക്കുന്നതും ഇന്നൊരു യാഥാർഥ്യമാണ്.
ദുരിതാശ്വാസനിധി
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു പണം കണ്ടെത്താനുള്ളതാണ് കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് എന്നിവ. ഇത്തരം ദുരിതാശ്വാസ നിധികളിൽ സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന ഏവരും സംഭാവനകൾ നൽകുന്നു. ദശകങ്ങളായി നിലനിൽക്കുന്ന ആ പ്രവർത്തനരീതി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, കൺട്രോളർ ഓഫ് അക്കൗണ്ട്സ് എന്നിവയുടെ സൂക്ഷ്മമായ പരിശോധനയ്ക്കു വിധേയവും അവയുടെ ഓഡിറ്റുചെയ്ത വരവുചെലവു കണക്കുകൾ പാർലമെന്റിന്/നിയമസഭയ്ക്കു സമർപ്പിക്കേണ്ടതുമാണ്. പിഎം കെയേഴ്സ് ഫണ്ടിൽ സംഭാവന നൽകിയവരുടെ പേരുവിവരങ്ങളും തുകയും സംശയാസ്പദമായ സാഹചര്യത്തിലാണ്. അതിനെക്കുറിച്ച് പ്രതിപക്ഷ കക്ഷികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ജനങ്ങൾ മുഖവിലയ്ക്കെടുക്കേണ്ട സ്ഥിതിവിശേഷമാണ്.
അതുപോലെ കേരളത്തിൽ 2018-ലെ മഹാപ്രളയത്തിന്റെ ദുരിതാശ്വാസത്തിന്റെ ഭാഗമായി വീടുകൾ പണിതുനൽകുന്നതിനു രൂപീകരിച്ച ലൈഫ്മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങളിലും പിണറായി വിജയൻ സർക്കാർ ഒളിച്ചുകളി നടത്തുകയും രേഖകൾ മറച്ചുവയ്ക്കുകയുമാണ്. ഒരുപാട് അഴിമതി ആരോപണങ്ങൾ അതിനെക്കുറിച്ചും വന്നുകഴിഞ്ഞു.
റിക്രൂട്ടിംഗ് ഏജൻസി
ഏറ്റവും ഒടുവിലായി ദേശീയ റിക്രൂട്ടിംഗ് ഏജൻസി എന്ന ഒരു പുതിയ സംവിധാനമാണ് മോദി സർക്കാർ ഉണ്ടാക്കിയിട്ടുള്ളത്. യുപിഎസ്സി, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ തുടങ്ങിയ ഭരണഘടനാനുസൃതമായ സംവിധാനങ്ങളെ നോക്കുകുത്തികളാക്കുവാനാണോ സർക്കാരിന്റെ ഉദ്ദേശ്യമെന്ന് വ്യക്തമല്ല. തൊഴിലവസരങ്ങളിൽ റിക്രൂട്ട്മെന്റ് ഏതു സംവിധാനം നടത്തിയാലും ദശലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് തൊഴിൽ ലഭിക്കുക എന്നതാണു പരമപ്രധാനം. എന്നാൽ, റെയിൽവേ ഉൾപ്പെടെ എട്ടുലക്ഷം തൊഴിലവസരങ്ങളാണ് കേന്ദ്രസർക്കാർ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നത്. പുറമേ ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾപോലും സ്വകാര്യ കുത്തക കന്പനികൾക്കു വിറ്റുതുലയ്ക്കുന്പോൾ പതിനായിരക്കണക്കിനു തൊഴിലവസരങ്ങളാണു നഷ്ടപ്പെടുന്നത്. കലാലയങ്ങളിലും സർവകലാശാലകളിലും സ്ഥിരം നിയമനങ്ങൾ മരവിപ്പിച്ചുനിർത്തിയിരിക്കുന്ന മോദി സർക്കാർ പുതിയ നയത്തിലൂടെ കുട്ടികളിൽനിന്നും വൻതുക ഫീസായും മറ്റും ഈടാക്കിയെടുക്കന്ന കച്ചവടകേന്ദ്രംപോലെ അവയെ ആക്കാനാണ് ഒരുങ്ങുന്നത്.
അഡ്വ. ജോഷി ജേക്കബ്
ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം കരടുചട്ടങ്ങൾ പ്രസിദ്ധീകരിച്ചാൽ മതിയാകുമെന്ന സർക്കാരിന്റെ വാദത്തെ സുപ്രീംകോടതിതന്നെ തിരസ്കരിക്കുകയും ജനങ്ങളുടെ ഭാഷകളിൽ എല്ലാം പ്രസിദ്ധീകരിക്കാൻ എന്താണു തടസമെന്ന് ആരായുകയും ചെയ്തു. മോദി സർക്കാർ ജനകീയഭാഷകളെ വിദ്യാഭ്യാസത്തിലെന്നതുപോലെ ഭരണമാധ്യമത്തിലും വിവരമറിയാനുള്ള അവകാശത്തിലും നിഷേധിക്കാനാണു ശ്രമിക്കുന്നത്. ജനങ്ങൾ ദുർബലരാവുകയും അധികാരം കൈയാളുന്നവർ കൂടുതൽ ശക്തരാവുകയുംചെയ്യുന്ന പ്രക്രിയ.
വിദ്യാഭ്യാസ നയം
പുതിയ വിദ്യാഭ്യാസനയവും ഇന്ത്യയിലെ പരമോന്നത നയരൂപീകരണ വേദിയായ പാർലമെന്റിനെ ഇരുട്ടത്തു നിർത്തിയാണു പ്രഖ്യാപിച്ചത്. പാർലമെന്റിൽ ചർച്ചചെയ്യാത്ത വിദ്യാഭ്യാസനയം പുതിയതാണെന്നു പേരുണ്ടെങ്കിലും നൂതനമായ ഒന്നും ആ നയത്തിലില്ല. ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും വിദ്യാഭ്യാസത്തിനു പുറത്താണെന്ന യാഥാർഥ്യം നമ്മെ തുറിച്ചുനോക്കുമ്പോഴും ഉന്നത വിദ്യാഭ്യാസമാണ് ഏറ്റവും വിപുലമായ കച്ചവടത്തിന്റെ വഴി തുറക്കുന്നത്. സ്വകാര്യ സർവകലാശാലകളും അവയുടെ ശൃംഖലയായുള്ള കലാലയങ്ങളും കടന്നുവരും. പാവപ്പെട്ടവരും ആദിവാസികളും ദളിതരും മറ്റു പിന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കം നിൽക്കുന്നവരും മതന്യൂനപക്ഷങ്ങളിലെ ജാതിപരമായി അടിച്ചമർത്തപ്പെട്ടവരും വിദ്യാലയങ്ങളുടെ പടിവാതിൽ കടക്കാതെയിരിക്കാൻ ലക്ഷ്യമിടുന്നതാണു മോദി സർക്കാരിന്റെ വിദ്യാഭ്യാസനയം. കൺകറന്റ് പട്ടികയിൽപ്പെട്ട വിദ്യാഭ്യാസം, മോദി സർക്കാരിന്റെ നയംമൂലം സംസ്ഥാനങ്ങളുടെ അധികാരം കുറയുകയും സ്വകാര്യ കുത്തക കന്പനികളുടെ അധികാരം വിപുലമാക്കുകയുംചെയ്യും.
കാർഷിക നയം
മോദി സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യാഘാതം ഉണ്ടാകുന്നത് കാർഷികരംഗത്ത് അടിച്ചേൽപ്പിച്ച നിയമങ്ങൾ വഴിയാണ്. കർഷകരോട് ഏറെ സ്നേഹം വാക്കുകളിൽ പ്രകടിപ്പിക്കുകയും എന്നാൽ കർഷകർ ഒരു വിഭാഗം എന്ന നിലയിൽ ഇല്ലാതാകുകയും ചെയ്യുന്ന നയങ്ങളാണ് ഏറ്റവും ഒടുവിൽ മോദി സർക്കാർ ഇറക്കിയ മൂന്ന് ഓർഡിനൻസുകൾ. ഇതുസംബന്ധിച്ച് ബിൽ ലോക്സഭ പാസാക്കിക്കഴിഞ്ഞു. കരാർകൃഷിയും കാർഷികോത്പന്നങ്ങളുടെ ഓൺലൈൻ വ്യാപാരവും രാജ്യത്തിന്റെ മുക്കിനും മൂലയിലുമുള്ള കൃഷിയിടങ്ങളിലെ വിളകൾപോലും കുത്തക കന്പനികൾക്കു നേരിട്ടു കച്ചവടംചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനു പകരം ജനദ്രോഹപരമായി കുത്തക കന്പനികളെ സഹായിക്കുന്ന ബിജെപി സർക്കാരിന്റെ നടപടി ആഗോള മുതലാളിത്ത ശക്തികളോടുള്ള തികഞ്ഞ അടിമത്തമാണ്.
പ്രതിരോധം
ഒരു രാജ്യവും അതിന്റെ പ്രതിരോധ മേഖല വിദേശ കൈകടത്തലിന് തുറന്നുവയ്ക്കുകയില്ല. കോർപറേറ്റുകൾ വാഴുന്ന ഇന്നത്തെ ലോകത്ത് കമ്യൂണിസ്റ്റ് ലേബൽ ഒട്ടിച്ച ചൈന ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലും പ്രതിരോധരംഗത്തു കടന്നുകയറാൻ അവർക്കു സാധിക്കുന്നു. കോൺഗ്രസ് തുടങ്ങിവച്ച പ്രതിരോധ രംഗത്തെ വിദേശ നിക്ഷേപനയം മോദി വർധമാനമാക്കുന്നത് 22 ശതമാനത്തിൽനിന്ന് 74 ശതമാനത്തിലേക്കാണ്. സംഭവിക്കാവുന്ന ഒരു യുദ്ധകാലത്ത് ഒരു ഷൂസിന്റെ കാലുറയുടെപോലും ലഭ്യത പോരടിക്കുന്ന സൈനികർക്കു സുപ്രധാനമാണ്. എന്നാൽ, 74 ശതമാനം വിദേശനിക്ഷേപം കൈയാളുന്ന ഒരു കന്പനിക്ക് എന്തെല്ലാം തരത്തിലാണ് യുദ്ധകാലത്ത് രാജ്യത്തെ ദ്രോഹിക്കാൻ കഴിയുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളു. പ്രതിരോധ മേഖലയിലെ വിദേശനിക്ഷേപം തിടുക്കപ്പെട്ടു കൂട്ടിയതും സ്വയംപര്യാപ്ത ഭാരതമെന്ന മുദ്രാവാക്യത്തിന്റെ ലേബൽ ഒട്ടിച്ച് അടച്ചുപൂട്ടൽ കാലത്താണ്.
ആരോഗ്യം
രാജ്യത്തെ ജനങ്ങളുടെയെല്ലാം ആരോഗ്യപരിരക്ഷ ഒരു ആരോഗ്യകാർഡ് വഴി സമഗ്രമായി നൽകുന്ന പദ്ധതിയും സ്വയം പര്യാപ്തത എന്ന പരാശ്രിത പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ചതാണ്. ആരോഗ്യം സ്വകാര്യ കന്പനികൾക്കു കൊള്ളയടിക്കാനുള്ള വേദിയാക്കി നൽകുന്പോൾ രാജ്യത്തെ ഓരോ പൗരന്റെയും ആരോഗ്യ, രോഗ വിവരങ്ങളെല്ലാം കോർപറേറ്റുകൾക്കു കൈമാറുന്ന നടപടിയാണു മോദി സർക്കാരിന്റേത്. പൗരന്മാരുടെ സ്വകാര്യത പൂർണമായും വിദേശകന്പനികൾക്ക് അടിയറ വയ്ക്കാനാണ് മോദിയുടെ ശ്രമം.അതു കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെല്ലാം അനുവർത്തിക്കുന്നതും ഇന്നൊരു യാഥാർഥ്യമാണ്.
ദുരിതാശ്വാസനിധി
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു പണം കണ്ടെത്താനുള്ളതാണ് കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് എന്നിവ. ഇത്തരം ദുരിതാശ്വാസ നിധികളിൽ സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന ഏവരും സംഭാവനകൾ നൽകുന്നു. ദശകങ്ങളായി നിലനിൽക്കുന്ന ആ പ്രവർത്തനരീതി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, കൺട്രോളർ ഓഫ് അക്കൗണ്ട്സ് എന്നിവയുടെ സൂക്ഷ്മമായ പരിശോധനയ്ക്കു വിധേയവും അവയുടെ ഓഡിറ്റുചെയ്ത വരവുചെലവു കണക്കുകൾ പാർലമെന്റിന്/നിയമസഭയ്ക്കു സമർപ്പിക്കേണ്ടതുമാണ്. പിഎം കെയേഴ്സ് ഫണ്ടിൽ സംഭാവന നൽകിയവരുടെ പേരുവിവരങ്ങളും തുകയും സംശയാസ്പദമായ സാഹചര്യത്തിലാണ്. അതിനെക്കുറിച്ച് പ്രതിപക്ഷ കക്ഷികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ജനങ്ങൾ മുഖവിലയ്ക്കെടുക്കേണ്ട സ്ഥിതിവിശേഷമാണ്.
അതുപോലെ കേരളത്തിൽ 2018-ലെ മഹാപ്രളയത്തിന്റെ ദുരിതാശ്വാസത്തിന്റെ ഭാഗമായി വീടുകൾ പണിതുനൽകുന്നതിനു രൂപീകരിച്ച ലൈഫ്മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങളിലും പിണറായി വിജയൻ സർക്കാർ ഒളിച്ചുകളി നടത്തുകയും രേഖകൾ മറച്ചുവയ്ക്കുകയുമാണ്. ഒരുപാട് അഴിമതി ആരോപണങ്ങൾ അതിനെക്കുറിച്ചും വന്നുകഴിഞ്ഞു.
റിക്രൂട്ടിംഗ് ഏജൻസി
ഏറ്റവും ഒടുവിലായി ദേശീയ റിക്രൂട്ടിംഗ് ഏജൻസി എന്ന ഒരു പുതിയ സംവിധാനമാണ് മോദി സർക്കാർ ഉണ്ടാക്കിയിട്ടുള്ളത്. യുപിഎസ്സി, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ തുടങ്ങിയ ഭരണഘടനാനുസൃതമായ സംവിധാനങ്ങളെ നോക്കുകുത്തികളാക്കുവാനാണോ സർക്കാരിന്റെ ഉദ്ദേശ്യമെന്ന് വ്യക്തമല്ല. തൊഴിലവസരങ്ങളിൽ റിക്രൂട്ട്മെന്റ് ഏതു സംവിധാനം നടത്തിയാലും ദശലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് തൊഴിൽ ലഭിക്കുക എന്നതാണു പരമപ്രധാനം. എന്നാൽ, റെയിൽവേ ഉൾപ്പെടെ എട്ടുലക്ഷം തൊഴിലവസരങ്ങളാണ് കേന്ദ്രസർക്കാർ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നത്. പുറമേ ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾപോലും സ്വകാര്യ കുത്തക കന്പനികൾക്കു വിറ്റുതുലയ്ക്കുന്പോൾ പതിനായിരക്കണക്കിനു തൊഴിലവസരങ്ങളാണു നഷ്ടപ്പെടുന്നത്. കലാലയങ്ങളിലും സർവകലാശാലകളിലും സ്ഥിരം നിയമനങ്ങൾ മരവിപ്പിച്ചുനിർത്തിയിരിക്കുന്ന മോദി സർക്കാർ പുതിയ നയത്തിലൂടെ കുട്ടികളിൽനിന്നും വൻതുക ഫീസായും മറ്റും ഈടാക്കിയെടുക്കന്ന കച്ചവടകേന്ദ്രംപോലെ അവയെ ആക്കാനാണ് ഒരുങ്ങുന്നത്.
അഡ്വ. ജോഷി ജേക്കബ്