+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക്

നയതന്ത്ര ചാനല്‍വഴി നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മ
ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക്
നയതന്ത്ര ചാനല്‍വഴി നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനു (ഇഡി) പിന്നാലെ എന്‍ഐഎയും ചോദ്യംചെയ്തതോടെ ജലീല്‍ കൂടുതല്‍ കുരുക്കിലേക്കു വീഴുകയാണെന്ന സംശയം ബലപ്പെടുകയാണ്. സംസ്ഥാന ചരിത്രത്തില്‍ ഇന്നോളം ഒരു മന്ത്രിയും കേന്ദ്ര അന്വേഷണ ഏജൻസികളുടെ ചോദ്യമുനയിൽ ഇതുപോലെ നിൽക്കേണ്ടി വന്നിട്ടില്ല.

ഇഡിക്കു മുന്നിൽ രണ്ടു ദിവസങ്ങളിലായി ദീർഘനേരം ചോദ്യംചെയ്യലിനു ഹാജരായ മന്ത്രി ജലീല്‍ എന്‍ഐഎയ്ക്കു മുന്നില്‍ ഇന്നലെ ഇരുന്നത് എട്ടു മണിക്കൂറാണ്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്, സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികളുമായും കോണ്‍സലേറ്റ് ജനറലുമായുമുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ എന്‍ഐഎ വ്യക്തത തേടിയെന്നാണ് റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സികളുടെ മുന്നിലിരുന്നു ജലീൽ ചോദ്യശരങ്ങളെ നേരിടുമ്പോള്‍ പ്രതിപക്ഷം സംസ്ഥാനത്താകെ അദ്ദേഹത്തിന്‍റെ രാജിക്കുവേണ്ടി മുറവിളികൂട്ടി പ്രക്ഷോഭങ്ങൾ നടത്തുകയായിരുന്നു.

ദേശീയ അന്വേഷണ ഏജന്‍സികളുടെ മുന്നിലേക്ക് ഔദ്യോഗിക വാഹനം വഴിയില്‍ ഉപേക്ഷിച്ചു മന്ത്രി സ്വകാര്യ കാറില്‍ ആരുമറിയാതെ കടന്നുവന്നെങ്കിലും വിവരം നാട്ടിൽ പാട്ടാകാന്‍ അധികസമയം വേണ്ടിവന്നില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങള്‍ ചോദിച്ചറിയാനോ വിവരങ്ങളിൽ വ്യക്തത വരുത്താനോ ആയിരുന്നെങ്കില്‍ മന്ത്രിയെ എന്‍ഐഎ ഏതെങ്കിലും രഹസ്യകേന്ദ്രത്തിലേക്കായിരിക്കും വിളിപ്പിക്കുമായിരുന്നത്. നേരിട്ട് ഓഫീസിലേക്കു വിളിപ്പിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നാണു വിലയിരുത്തൽ.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളില്‍ എന്‍ഐഎ നടപടിക്രമങ്ങള്‍ ഈവിധമാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ന്യായീകരണങ്ങള്‍ നിരത്തി അദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് സര്‍ക്കാരും ഇടതു നേതാക്കളും. ജലീലിനെതിരേ കേസ് എടുത്താലും രാജിവയ്ക്കേണ്ട കാര്യമില്ലെന്നു സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നു.

യുഎഇയില്‍നിന്നു മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിലെ പ്രോട്ടോകോള്‍ ലംഘനത്തിലാണ് ഇഡി ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കില്‍ എന്‍ഐഎ തേടിയതു നയതന്ത്ര പാഴ്സലിന്‍റെ മറവില്‍ സ്വര്‍ണം കടത്തിയോ എന്നതിനുള്ള ഉത്തരമാണ്. 250 പായ്ക്കറ്റുകളില്‍ മതഗ്രന്ഥമെന്ന പേരില്‍ 4,478 കിലോഗ്രാം കാര്‍ഗോയാണ് യുഎഇ കോണ്‍സലേറ്റ് ജനറലിന്‍റെ പേരില്‍ തലസ്ഥാനത്ത് എത്തിച്ചത്. പായ്ക്കറ്റുകള്‍ ഓരോന്നും 17.91 കിലോഗ്രാമുണ്ടായിരുന്നു.

തിരുവനന്തപുരത്തെ സി ആപ്റ്റില്‍നിന്നു കസ്റ്റംസ് പിടിച്ചെടുത്ത ഒരു മതഗ്രന്ഥത്തിന്‍റെ തൂക്കം 576 ഗ്രാം ആയിരുന്നു. ഒരു പായ്ക്കറ്റില്‍ 31 ഗ്രന്ഥങ്ങൾ. അങ്ങനെയെങ്കില്‍ 250 പായ്ക്കറ്റുകളുടെ തൂക്കം 4,464 കിലോഗ്രാം. എയര്‍വേ ബില്ലിലെ തൂക്കവും സാമ്പിള്‍ പരിശോധനയിലെ തൂക്കവും തമ്മില്‍ 14 കിലോയുടെ വ്യത്യാസം. ഈ 14 കിലോഗ്രാം സ്വര്‍ണമാണോയെന്ന സംശയത്തിലാണ് എന്‍ഐഎ അന്വേഷണം.

250 പായ്ക്കറ്റുകളില്‍ എത്തിച്ച മതഗ്രന്ഥങ്ങളില്‍ 32 പായ്ക്കറ്റാണ് സി ആപ്റ്റിന്‍റെ വാഹനത്തില്‍ മലപ്പുറത്തെത്തിച്ചത്. ബാക്കി എവിടെയെന്ന് അറിയില്ല. ഇതുസംബന്ധിച്ച ചോദ്യങ്ങളും എന്‍ഐഎയില്‍നിന്നു മന്ത്രിക്കുനേരേ ഉയര്‍ന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്നയുമായും യുഎഇ കോണ്‍സല്‍ ജനറലുമായും കെ.ടി. ജലീല്‍ അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്നത് തെളിവുകള്‍ സഹിതം പുറത്തുവന്ന കാര്യങ്ങളാണ്. ഈ ബന്ധത്തെ റംസാന്‍കിറ്റും മതഗ്രന്ഥവുമായി ബന്ധപ്പെടുത്തിയായിരുന്നു ജലീല്‍ വ്യാഖ്യാനിച്ചത്. എന്നാല്‍ നയതന്ത്രബന്ധ ചട്ടങ്ങള്‍ക്കപ്പുറമുള്ള ഈ ബന്ധത്തില്‍ അന്വേഷണ ഏജന്‍സികള്‍ തുടക്കം മുതലേ സംശയം ഉയര്‍ത്തി. സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ ഒരു മന്ത്രിയുമായി നേരിട്ടു സംസാരിച്ചു നടപ്പാക്കുന്നതിലെ പൊരുത്തക്കേടുകളാണ് അതിനു വഴിവച്ചത്.

സ്വപ്നയുടെ ഫോണ്‍ സംഭാഷണ വിവരങ്ങള്‍ ലഭ്യമായതോടെയാണ് സ്വര്‍ണക്കടത്ത് കേസില്‍ ജലീലിന്‍റെ പേരും ഉയർന്നുവന്നത്. തൊട്ടുപിന്നാലെ യുഎഇ കോണ്‍സല്‍ ജനറലും മന്ത്രിയെ വിളിച്ചതിന്‍റെ രേഖകള്‍ വെളിയില്‍ വന്നു. റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുവേണ്ടിയാണ് ഇവർ തന്നെ ബന്ധപ്പെട്ടതെന്നാണു മന്ത്രി പറഞ്ഞത്. താന്‍ വഖഫിന്‍റെ ചുമതല കൂടിയുള്ള മന്ത്രിയാണെന്ന ന്യായവും പ്രതിരോധത്തിനായി ജലീല്‍ നിരത്തി.

മറ്റൊരു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥർ ആ രാജ്യത്തെ വിദേശകാര്യ മന്ത്രാലയം വഴി മാത്രമായിരിക്കണം കാര്യങ്ങൾ നടത്തേണ്ടതെന്നിരിക്കേ അതിന്‍റെ ലംഘനമാണു ജലീലുമായി ബന്ധപ്പെട്ടു നടന്നത്. യുഎഇ കോണ്‍സലേറ്റില്‍നിന്നു ലഭിച്ച പാഴ്സലില്‍ മതഗ്രന്ഥമായിരുന്നുവെന്നു ജലീല്‍ സമ്മതിച്ചിട്ടുണ്ട്. എന്നാൽ മറ്റൊരു രാജ്യത്തെ കോണ്‍സലേറ്റ് വഴി തങ്ങള്‍ മതഗ്രന്ഥം വിതരണം ചെയ്യാറില്ലെന്നാണ് യുഎഇ അധികൃതര്‍ പറയുന്നത്. രണ്ടു വര്‍ഷമായി നയതന്ത്ര പാഴ്സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നു സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറും കസ്റ്റംസിനു മറുപടി നല്‍കിയിട്ടുണ്ട്.

മന്ത്രിപദവിയിലിരുന്നു ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തതിന്‍റെ പേരിലാണ് കെ.ടി. ജലീല്‍ ആരോപണവിധേയനായിരിക്കുന്നത്. ഇതിനു സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നു കൂടി വന്നാൽ രാജ്യദ്രോഹക്കുറ്റത്തിന്‍റെ പരിധിയിലേക്ക് അന്വേഷണം മാറും.

എന്നും വിവാദത്തിലായിരുന്നു ജലീല്‍. മുസ്‌ലിം ലീഗിൽനിന്നെത്തിയ ജലീലിനു മറ്റു പലര്‍ക്കും ലഭിക്കുന്നതിനേക്കാള്‍ അംഗീകാരവും പരിഗണനയും സിപിഎമ്മില്‍ ലഭിച്ചിരുന്നു. മന്ത്രിയായശേഷം സ്വജനപക്ഷപാതമടക്കം നിരവധി വിമര്‍ശനങ്ങള്‍ ജലീൽ നേരിട്ടു.

ചോദ്യംചെയ്തശേഷം ഇഡിക്കു പിന്നാലെ എൻഐഎയും വിട്ടയച്ചതിൽ ജലീലിനും സര്‍ക്കാരിനും ആശ്വസിക്കാമെങ്കിലും തുടര്‍നടപടികള്‍ ഏതുവിധമായിരിക്കുമെന്ന ആശങ്ക സ്വസ്ഥത കെടുത്തും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനും മന്ത്രിമാരുടെ മക്കൾക്കുമെതിരേ ഉയർന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണവും ഇതോടൊപ്പം നടക്കുന്നതിനാൽ വരും ദിവസങ്ങൾ കൂടുതൽ നിർണായകമാണ്.