ബിഹാറിലെ രാഷ്ട്രീയക്കളിയിൽ കേമൻ മുഖ്യമന്ത്രി നിതീഷ്കുമാർതന്നെ. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എതിർപാളയത്തിലുള്ള അഞ്ച് എംഎൽസിമാരെ ചാക്കിട്ടുപിടിച്ച് അദ്ദേഹം വീണ്ടും കൗശലം കാട്ടി.
നിതീഷിന്റെ ജനതാദൾ-യുവിനു ബിഹാറിൽ മുഖ്യശത്രു ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളാണ്. അഴിമതിക്കേസിൽ രണ്ടര വർഷമായി ജയിലിലാണു ലാലു. ആർജെഡിയിലെ മറ്റൊരു സീനിയർ നേതാവായ രഘുവംശ് പ്രസാദ് സിംഗ് കഴിഞ്ഞദിവസം അന്തരിച്ചു. ആർജെഡിയുടെ ദുരിതകാലത്താണു തങ്ങളുടെ രാഷ്ട്രീയശത്രുവിനു കനത്ത പ്രഹരം നൽകി അഞ്ച് ആർജെഡി എംഎൽസിമാരെ നിതീഷ്കുമാർ ചാക്കിട്ടുപിടിച്ചത്.
എന്തുകൊണ്ട് ഈ എംഎൽസിമാർ കൂറുമാറി? രാഷ്ട്രീയനിരീക്ഷകർ നൽകുന്ന ഉത്തരം ഇങ്ങനെയാണ്: ഈ എംഎൽസിമാർ മിക്കവരും കോൺട്രാക്ടർമാരോ ബിസിനസുകാരോ ആണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടാൻ സാധ്യത നിതീഷിന്റെ പാർട്ടിക്കാണെന്ന് അവർ കരുതിക്കാണും. അധികാരമുള്ളിടത്തു നിൽക്കുന്നതാണല്ലോ അവർക്കു ഗുണകരം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയുടെ ഖജനാവ് നിറയ്ക്കാനാണ് നിതീഷ് അഞ്ച് ആർജെഡി എംഎൽസിമാരെ കൂറുമാറ്റിയതെന്നും ആരോപണമുണ്ട്. കൂറുമാറ്റക്കാരിലൊരാളായ രാധാ ചരൺ ഷാ അന്വേഷണം നേരിടുന്ന ഒരു മയക്കുമരുന്നു മാഫിയാ തലവനാണ്. മറ്റൊരാളായ സഞ്ജയ് പ്രസാദ് അതിസന്പന്നനായ ഒരു കോൺട്രാക്ടറും. രണ്ടുപേരും പണത്തിന്റെ വലിയ ഉറവിടങ്ങൾ.
കഴിഞ്ഞ 15 വർഷത്തോളമായി ബിഹാറിലെ ഭരണം നിയന്ത്രിക്കുന്ന ജനതാദൾ-യു പ്രസിഡന്റ് കൂടിയായ നിതീഷ്കുമാറിനു പണത്തിനു വലിയ പഞ്ഞമില്ലെങ്കിലും എത്ര കിട്ടിയാലും കൂടുതലാകില്ലല്ലോ. തങ്ങളുടെ കടുത്ത ശത്രുവായ ലാലുപ്രസാദ് യാദവിനെ എതിർക്കാൻ ബിജെപി എല്ലാവിധ പിന്തുണയും നിതീഷിനു നൽകുന്നു. ജെഡിയു-ബിജെപി കൂട്ടുകക്ഷി സർക്കാർ ബിഹാറിൽ അധികാരം നിലനിർത്തുമെന്നാണു മുന്നണിനേതൃത്വത്തിന്റെ പ്രതീക്ഷ.
അഞ്ച് എംഎൽഎസിമാരുടെ കൂറുമാറ്റം വലിയ കാര്യമായി ആർജെഡി നേതാവും ലാലുവിന്റെ പുത്രനുമായ തേജസ്വി യാദവ് കരുതുന്നില്ല. ഇവർ പോയത് പാർട്ടിയുടെ വോട്ട് അടിത്തറയിൽ ഒരു മാറ്റവും ഉണ്ടാക്കില്ലെന്ന് അദ്ദേഹം പറയുന്നു. ഏതായാലും ചാക്കിട്ടുപിടിത്തത്തെച്ചൊല്ലി ആർജെഡി- ജെഡിയു നേതാക്കൾ തമ്മിൽ വലിയ വാക്പോര് നടന്നു എന്നതു നേര്.എംഎൽസിമാരുടെ ചാക്കിട്ടുപിടിത്തത്തിലൂടെ ശത്രുവിനെ കൂടുതൽ ദുർബലപ്പെടുത്തുക എന്ന തന്ത്രമാണു നിതീഷ് പയറ്റിയത്.
കോവിഡിനെത്തുടർന്നുള്ള ലോക്ക്ഡൗണും തൊഴിൽനഷ്ടങ്ങളും സാന്പത്തികത്തകർച്ചയും ബിഹാറിലെ സാധാരണജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഇക്കാലത്തു നിതീഷ് തന്റെ ഔദ്യോഗിക വസതിയിൽനിന്നു പുറത്തിറങ്ങാതെ തന്ത്രങ്ങൾ മെനയുകയായിരുന്നുവെന്നു പ്രതിപക്ഷം ആരോപിക്കുന്നു. ജനരോഷത്തെ രാഷ്ട്രീയതന്ത്രങ്ങൾകൊണ്ടു മറികടക്കാൻ കഴിയുമോ എന്നാണ് അദ്ദേഹം നോക്കുന്നത്.
ഇതരസംസ്ഥാനങ്ങളിൽ ജോലിചെയ്തിരുന്ന ഏകദേശം 30 ലക്ഷം ബിഹാറികൾ ലോക്ക്ഡൗണിനെത്തുടർന്നു നാട്ടിൽ മടങ്ങിയെത്തിയിട്ടുണ്ട്. അവരൊക്കെ ജോലിയില്ലാതെ പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ്. ആർജെഡി നേതാക്കൾ പലരും ഈ തൊഴിലാളികളെ സന്ദർശിച്ച് അനുഭാവം പ്രകടിപ്പിച്ചു. ഈ നേതാക്കളിൽ പലർക്കും കോവിഡ് പിടിപെടുകയും ചെയ്തു. അതേസമയം വീടിന്റെ അകത്തളത്തിൽ ആരോഗ്യവാനായി കഴിയുകയായിരുന്നു നിതീഷ്. ജനങ്ങളുടെ പ്രശ്നങ്ങൾ അവഗണിച്ച് രാഷ്ട്രീയക്കളികളിൽ മാത്രമാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെന്നാണ് പ്രതിപക്ഷ ആരോപണം.
ബിഹാറിലെ ജനങ്ങളുടെ ഇപ്പോഴത്തെ ദുരിതാവസ്ഥ രാഷ്ട്രീയമായി മുതലെടുക്കാൻ ലാലുപ്രസാദ് യാദവിനെപ്പോലെ കഴിവുറ്റ ഒരു രാഷ്ട്രീയ നേതാവിനു കഴിയുമായിരുന്നെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ, അദ്ദേഹത്തിന്റെ പുത്രൻ തേജസ്വി യാദവിന് നിതീഷിന്റെ തന്ത്രങ്ങളോടു കിടപിടിക്കാനുള്ള പരിചയസന്പത്തില്ലെന്നും അവർ കരുതുന്നു. തെരഞ്ഞെടുപ്പ് ജയിക്കാനായി എന്തും ചെയ്യുന്ന നിതീഷ് ബിഹാറിലെ ജനങ്ങളെ ദൈവത്തിന്റെ കരുണയ്ക്കായി വിട്ടുകൊടുത്തിരിക്കുകയാണെന്നു തേജസ്വി യാദവ് കുറ്റപ്പെടുത്തുന്നു. എന്നാൽ സർക്കാരിന്റെ പിടിപ്പുകേട് മുതലെടുക്കാൻ അദ്ദേഹത്തിനു കഴിയുമോയെന്നു സംശയമാണ്.
ബിഹാറിലെ ഏറ്റവും ജനകീയ അടിത്തറയുള്ള പാർട്ടി ആർജെഡി ആണെന്നാണ് പലരും കരുതുന്നത്. 2015-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിലായിരുന്നപ്പോൾ ആർജെഡിയും ജെഡിയുവും 101 സീറ്റിൽ വീതം മത്സരിച്ചിരുന്നു. അന്ന് ആർജെഡി 80 സീറ്റിലും ജെഡിയു 70 സീറ്റിലും വിജയിച്ചു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാർ തൂത്തുവാരിയ ബിജെപിക്ക് 2015-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 242-ൽ 54 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. പിന്നീട് നിതീഷ്, ലാലുവുമായുള്ള സഖ്യമുപേക്ഷിച്ച് ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കുകയായിരുന്നു.
അവസരങ്ങളുടെ കലയാണ് രാഷ്ട്രീയം എന്ന തത്വത്തിൽ ഉറച്ചുവിശ്വസിക്കുകയും അതു പ്രയോഗത്തിൽ വരുത്തുന്നതിൽ മടികാണിക്കാതിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരനാണ് നിതീഷ്കുമാർ. ഇതിൽ വിജയം ആവർത്തിക്കാൻ അദ്ദേഹത്തിനു കഴിയുമോ എന്നു കാത്തിരുന്നു കാണാം.
നിതീഷിന്റെ ജനതാദൾ-യുവിനു ബിഹാറിൽ മുഖ്യശത്രു ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളാണ്. അഴിമതിക്കേസിൽ രണ്ടര വർഷമായി ജയിലിലാണു ലാലു. ആർജെഡിയിലെ മറ്റൊരു സീനിയർ നേതാവായ രഘുവംശ് പ്രസാദ് സിംഗ് കഴിഞ്ഞദിവസം അന്തരിച്ചു. ആർജെഡിയുടെ ദുരിതകാലത്താണു തങ്ങളുടെ രാഷ്ട്രീയശത്രുവിനു കനത്ത പ്രഹരം നൽകി അഞ്ച് ആർജെഡി എംഎൽസിമാരെ നിതീഷ്കുമാർ ചാക്കിട്ടുപിടിച്ചത്.
എന്തുകൊണ്ട് ഈ എംഎൽസിമാർ കൂറുമാറി? രാഷ്ട്രീയനിരീക്ഷകർ നൽകുന്ന ഉത്തരം ഇങ്ങനെയാണ്: ഈ എംഎൽസിമാർ മിക്കവരും കോൺട്രാക്ടർമാരോ ബിസിനസുകാരോ ആണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടാൻ സാധ്യത നിതീഷിന്റെ പാർട്ടിക്കാണെന്ന് അവർ കരുതിക്കാണും. അധികാരമുള്ളിടത്തു നിൽക്കുന്നതാണല്ലോ അവർക്കു ഗുണകരം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയുടെ ഖജനാവ് നിറയ്ക്കാനാണ് നിതീഷ് അഞ്ച് ആർജെഡി എംഎൽസിമാരെ കൂറുമാറ്റിയതെന്നും ആരോപണമുണ്ട്. കൂറുമാറ്റക്കാരിലൊരാളായ രാധാ ചരൺ ഷാ അന്വേഷണം നേരിടുന്ന ഒരു മയക്കുമരുന്നു മാഫിയാ തലവനാണ്. മറ്റൊരാളായ സഞ്ജയ് പ്രസാദ് അതിസന്പന്നനായ ഒരു കോൺട്രാക്ടറും. രണ്ടുപേരും പണത്തിന്റെ വലിയ ഉറവിടങ്ങൾ.
കഴിഞ്ഞ 15 വർഷത്തോളമായി ബിഹാറിലെ ഭരണം നിയന്ത്രിക്കുന്ന ജനതാദൾ-യു പ്രസിഡന്റ് കൂടിയായ നിതീഷ്കുമാറിനു പണത്തിനു വലിയ പഞ്ഞമില്ലെങ്കിലും എത്ര കിട്ടിയാലും കൂടുതലാകില്ലല്ലോ. തങ്ങളുടെ കടുത്ത ശത്രുവായ ലാലുപ്രസാദ് യാദവിനെ എതിർക്കാൻ ബിജെപി എല്ലാവിധ പിന്തുണയും നിതീഷിനു നൽകുന്നു. ജെഡിയു-ബിജെപി കൂട്ടുകക്ഷി സർക്കാർ ബിഹാറിൽ അധികാരം നിലനിർത്തുമെന്നാണു മുന്നണിനേതൃത്വത്തിന്റെ പ്രതീക്ഷ.
അഞ്ച് എംഎൽഎസിമാരുടെ കൂറുമാറ്റം വലിയ കാര്യമായി ആർജെഡി നേതാവും ലാലുവിന്റെ പുത്രനുമായ തേജസ്വി യാദവ് കരുതുന്നില്ല. ഇവർ പോയത് പാർട്ടിയുടെ വോട്ട് അടിത്തറയിൽ ഒരു മാറ്റവും ഉണ്ടാക്കില്ലെന്ന് അദ്ദേഹം പറയുന്നു. ഏതായാലും ചാക്കിട്ടുപിടിത്തത്തെച്ചൊല്ലി ആർജെഡി- ജെഡിയു നേതാക്കൾ തമ്മിൽ വലിയ വാക്പോര് നടന്നു എന്നതു നേര്.എംഎൽസിമാരുടെ ചാക്കിട്ടുപിടിത്തത്തിലൂടെ ശത്രുവിനെ കൂടുതൽ ദുർബലപ്പെടുത്തുക എന്ന തന്ത്രമാണു നിതീഷ് പയറ്റിയത്.
കോവിഡിനെത്തുടർന്നുള്ള ലോക്ക്ഡൗണും തൊഴിൽനഷ്ടങ്ങളും സാന്പത്തികത്തകർച്ചയും ബിഹാറിലെ സാധാരണജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഇക്കാലത്തു നിതീഷ് തന്റെ ഔദ്യോഗിക വസതിയിൽനിന്നു പുറത്തിറങ്ങാതെ തന്ത്രങ്ങൾ മെനയുകയായിരുന്നുവെന്നു പ്രതിപക്ഷം ആരോപിക്കുന്നു. ജനരോഷത്തെ രാഷ്ട്രീയതന്ത്രങ്ങൾകൊണ്ടു മറികടക്കാൻ കഴിയുമോ എന്നാണ് അദ്ദേഹം നോക്കുന്നത്.
ഇതരസംസ്ഥാനങ്ങളിൽ ജോലിചെയ്തിരുന്ന ഏകദേശം 30 ലക്ഷം ബിഹാറികൾ ലോക്ക്ഡൗണിനെത്തുടർന്നു നാട്ടിൽ മടങ്ങിയെത്തിയിട്ടുണ്ട്. അവരൊക്കെ ജോലിയില്ലാതെ പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ്. ആർജെഡി നേതാക്കൾ പലരും ഈ തൊഴിലാളികളെ സന്ദർശിച്ച് അനുഭാവം പ്രകടിപ്പിച്ചു. ഈ നേതാക്കളിൽ പലർക്കും കോവിഡ് പിടിപെടുകയും ചെയ്തു. അതേസമയം വീടിന്റെ അകത്തളത്തിൽ ആരോഗ്യവാനായി കഴിയുകയായിരുന്നു നിതീഷ്. ജനങ്ങളുടെ പ്രശ്നങ്ങൾ അവഗണിച്ച് രാഷ്ട്രീയക്കളികളിൽ മാത്രമാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെന്നാണ് പ്രതിപക്ഷ ആരോപണം.
ബിഹാറിലെ ജനങ്ങളുടെ ഇപ്പോഴത്തെ ദുരിതാവസ്ഥ രാഷ്ട്രീയമായി മുതലെടുക്കാൻ ലാലുപ്രസാദ് യാദവിനെപ്പോലെ കഴിവുറ്റ ഒരു രാഷ്ട്രീയ നേതാവിനു കഴിയുമായിരുന്നെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ, അദ്ദേഹത്തിന്റെ പുത്രൻ തേജസ്വി യാദവിന് നിതീഷിന്റെ തന്ത്രങ്ങളോടു കിടപിടിക്കാനുള്ള പരിചയസന്പത്തില്ലെന്നും അവർ കരുതുന്നു. തെരഞ്ഞെടുപ്പ് ജയിക്കാനായി എന്തും ചെയ്യുന്ന നിതീഷ് ബിഹാറിലെ ജനങ്ങളെ ദൈവത്തിന്റെ കരുണയ്ക്കായി വിട്ടുകൊടുത്തിരിക്കുകയാണെന്നു തേജസ്വി യാദവ് കുറ്റപ്പെടുത്തുന്നു. എന്നാൽ സർക്കാരിന്റെ പിടിപ്പുകേട് മുതലെടുക്കാൻ അദ്ദേഹത്തിനു കഴിയുമോയെന്നു സംശയമാണ്.
ബിഹാറിലെ ഏറ്റവും ജനകീയ അടിത്തറയുള്ള പാർട്ടി ആർജെഡി ആണെന്നാണ് പലരും കരുതുന്നത്. 2015-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിലായിരുന്നപ്പോൾ ആർജെഡിയും ജെഡിയുവും 101 സീറ്റിൽ വീതം മത്സരിച്ചിരുന്നു. അന്ന് ആർജെഡി 80 സീറ്റിലും ജെഡിയു 70 സീറ്റിലും വിജയിച്ചു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാർ തൂത്തുവാരിയ ബിജെപിക്ക് 2015-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 242-ൽ 54 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. പിന്നീട് നിതീഷ്, ലാലുവുമായുള്ള സഖ്യമുപേക്ഷിച്ച് ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കുകയായിരുന്നു.
അവസരങ്ങളുടെ കലയാണ് രാഷ്ട്രീയം എന്ന തത്വത്തിൽ ഉറച്ചുവിശ്വസിക്കുകയും അതു പ്രയോഗത്തിൽ വരുത്തുന്നതിൽ മടികാണിക്കാതിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരനാണ് നിതീഷ്കുമാർ. ഇതിൽ വിജയം ആവർത്തിക്കാൻ അദ്ദേഹത്തിനു കഴിയുമോ എന്നു കാത്തിരുന്നു കാണാം.